സ്വന്തം ലേഖകൻ കൊച്ചി: നാടിനെ ഭീതിയിലാഴ്ത്തിയ നിപ്പാ വൈറസ് ബാധയെക്കുറിച്ചുള്ള വാർത്തകൾ വ്യാപകമായതോടെ കേരളത്തിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവ് കുറയുന്നു. വൈറസ് ബാധ കണ്ടെത്തിയ കോഴിക്കോട്, മലപ്പുറം ജില്ലകളിലേക്കും സമീപത്തുള്ള വയനാട്, കണ്ണൂർ ജില്ലകളിലേക്കുമുള്ള സഞ്ചാരികളുടെ വരവിനെയാണ് ഗണ്യമായി ബാധിച്ചിരിക്കുന്നത്. ആഭ്യന്തര ടൂറിസ്റ്റുകളുടെ സീസണായതിനാൽ ഈ വിഭാഗത്തിൽപ്പെട്ട സഞ്ചാരികളാണ് യാത്ര റദ്ദാക്കുന്നതിൽ അധികവും. വിദേശസഞ്ചാരികളും യാത്ര വേണ്ടെന്നു വയ്ക്കുന്നുണ്ടെന്നു കോണ്‍ഫെഡറേഷൻ ഓഫ് കേരള ടൂറിസം ഇൻഡസ്ട്രി പ്രസിഡന്റും എയർ ട്രാവൽ ഇന്റർപ്രൈസസ് ഗ്രൂപ്പ് സിഎംഡിയുമായ ഇ.എം. നജീബ് പറഞ്ഞു. എത്ര നഷ്ടം ടൂറിസം വ്യവസായത്തിന് ഉണ്ടായിട്ടുണ്ടെന്ന് കണക്കാക്കി വരുന്നതേയുള്ളൂ. 30 മുതൽ 50 കോടി രൂപ വരെ നഷ്ടം ഉണ്ടായതായി മാധ്യമങ്ങളിൽ വരുന്നത് പെരുപ്പിച്ച കണക്കാണ്. നിപ്പാ ബാധയുടെ പശ്ചാത്തലത്തിൽ ഏതാനും ഗൾഫ് രാജ്യങ്ങളും പല ഇന്ത്യൻ സംസ്ഥാനങ്ങളും കേരളത്തിലേക്കുള്ള സഞ്ചാരികൾ ജാഗ്രത പാലിക്കണമെന്നു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഗൾഫിലെ…
Read MoreCategory: Kochi
നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവം; പ്രതികൾ സമർപ്പിച്ച മുഴുവൻ ഹർജികളും ഇന്നു തീർപ്പാക്കിയേക്കും
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രതികൾ സമർപ്പിച്ച ഹർജികൾ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്നു തീർപ്പാക്കിയേക്കും. ഇത്തരം കേസുകളിൽ എത്രയും വേഗം വിചാരണ നടപടികൾ പൂർത്തിയാക്കണമെന്നാണു മേൽ കോടതികളുടെ നിർദേശം. അതിനാൽ, സാക്ഷി വിസ്താര തീയതിയും കോടതി ഇന്നു തീരുമാനിച്ചേക്കും. കേസിൽ ഒന്നാംപ്രതിയായ സുനിൽകുമാറെന്ന പൾസർസുനിയ്ക്കു പുറമെ നടൻ ദിലീപ്, രണ്ട് അഭിഭാഷകരടക്കമാണു കേസിലെ പ്രതികൾ. കേസുമായി ബന്ധപ്പെട്ടു പ്രതികൾ സമർപ്പിച്ച മുഴുവൻ ഹർജികളും കോടതി ഇന്നു തീർപ്പാക്കുമെന്നാണു സൂചന. ഇതോടൊപ്പം വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ പ്രത്യേക കോടതി വേണമെന്നും വനിതാ ജഡ്ജിയെ നിയോഗിക്കണമെന്നും സ്പെഷൽ പ്രോസിക്യൂട്ടർക്കു പുറമെ സ്വകാര്യ അഭിഭാഷകനെ ഹാജരാവാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ആക്രമണത്തിന് ഇരയായ നടി സമർപ്പിച്ച ഹർജിയും കോടതി ഇന്നു പരിഗണിച്ചേക്കും.
Read Moreഅനധികൃത റിക്രൂട്ട്മെന്റ് സ്ഥാപനങ്ങൾ കണ്ടെത്താൻ ഓപ്പറേഷൻ ബ്ലാക്ക് ഫ്ളൈ; പരിശോധന കർശനമാക്കാൻ പോലീസ്
കൊച്ചി: ഓപ്പറേഷൻ ബ്ലാക്ക് ഫ്ളൈ എന്ന പേരിൽ അനധികൃത റിക്രൂട്ട്മെന്റ് നടത്തുന്ന സ്ഥാപനങ്ങൾ കണ്ടെത്താൻ നടത്തുന്ന പരിശോധനകൾ കർശനമാക്കാൻ കൊച്ചി സിറ്റി പോലീസ്. കൊച്ചിയിലും സമീപപ്രദേശങ്ങളിലും ഇത്തരം തട്ടിപ്പു സ്ഥാപനങ്ങൾ പ്രവർത്തിക്കുണ്ടെന്നു വിവരം ലഭിച്ചിട്ടുണ്ടെന്നും ഇവിടങ്ങളിൽ കർശന പരിശോധന നടത്തി മേൽനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്ത സംഭവത്തിൽ പാലാരിവട്ടം ചക്കരപ്പറന്പ് എടിഎച്ച്എസ് എഡ്യുക്കേഷണൽ കണ്‍സൾട്ടൻസി എന്ന സ്ഥാപനത്തിന്റെ നടത്തിപ്പുകാരായ രണ്ടുപേർ കഴിഞ്ഞ ദിവസം പിടിയിലായതിനു തൊട്ടുപിന്നാലെയാണു ഓപ്പറേഷൻ ബ്ലാക്ക് ഫ്ളൈയുമായി അധികൃതർ രംഗത്തിറങ്ങിയത്. കമ്മീഷണർ എം.പി. ദിനേശിന്റെ നിർദേശാനുസരണം ക്രൈംബ്രാഞ്ച് എസിപി ബിജി ജോർജിന്റെ നേതൃത്വത്തിലാണു പരിശോധന നടത്തിയത്. പരിശോധനയിൽ എറണാകുളം സെൻട്രൽ, മരട്, ഹിൽപാലസ് എന്നീ പോലീസ് സ്റ്റേഷനുകളുടെ പരിധിയിൽ അനധികൃതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ കണ്ടെത്തുകയും പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. പോളണ്ടിൽ ജോലി…
Read Moreവരാപ്പുഴ കസ്റ്റഡി മരണം; പോലീസ് നിസഹകരണത്തിൽ സ്റ്റേഷനുകൾ നിർജീവം
ആലുവ: വരാപ്പുഴ സ്റ്റേഷനിലെ കസ്റ്റഡിയിൽ യുവാവ് മരിച്ച സംഭവത്തെ തുടർന്നുള്ള വകുപ്പുതല നടപടികളിൽ അതൃപ്തി മാറാതെ പോലീസ് സേന. പലയിടങ്ങളിലും സിവിൽ ഓഫീസർമാർ മുതൽ ഉന്നത ഉദ്യോഗസ്ഥർ വരെ നിസഹകരണം തുടരുകയാണ്. ഇതിനെ തുടർന്ന് പരിശോധനകളും അന്വേഷണങ്ങളും നടക്കാതെ സ്റ്റേഷനുകളുടെ പ്രവർത്തനം ഇപ്പോൾ നിർജീവം. സഹപ്രവർത്തകരായ പോലീസുകാർക്ക് ജാമ്യം നിഷേധിക്കുന്ന പ്രോസിക്യൂഷൻ നടപടികളും സേനാഅംഗങ്ങളെ ചൊടിപ്പിച്ചിട്ടുണ്ട്. ആരോപണവിധേയനായ ജില്ലാ പോലീസ് മേധാവിക്ക് പകരക്കാരനായി റൂറലിൽ രാഹുൽ ആർ.നായർ രണ്ടാഴ്ചയായി ചുമതലയേറ്റിട്ടുണ്ടെങ്കിലും കാര്യങ്ങൾ മാറ്റമില്ലാതെ തുടരുകയാണ്. പ്രമാദമായ കേസുകളിലെ പേരിനുള്ള അന്വേഷണങ്ങളൊഴിച്ചാൽ മിക്ക സ്റ്റേഷനുകളിൽ മെല്ലെപ്പോക്ക് നയമാണ് സ്വീകരിച്ചിരിക്കുന്നത്. പരാതിയിലുള്ള അന്വേഷണങ്ങൾ പലയിടത്തും കൃത്യമായി നടക്കുന്നില്ല. കുറ്റകൃത്യങ്ങളിൽ കുറ്റമറ്റനിലയിലുള്ള അന്വേഷണങ്ങൾക്കും പോലീസ് മടിക്കുകയാണ്. വാഹന പരിശോധനകളടക്കമുള്ള പതിവ് ചുമതലകളും കണ്ടതായി പോലും നടിക്കാത്ത സ്ഥിതിയാണ്. പല കേസുകളിലും പ്രതികളെ കിട്ടിയാലും കൂടുതൽചോദ്യം ചെയ്യലിനോ തുടരന്വേഷണത്തിനോ ഉദ്യോഗസ്ഥർ മുതിരുന്നില്ല. രാഷ്ട്രീയ…
Read Moreപൈനാപ്പിൾ ആർക്കും വേണ്ട; കിലോഗ്രാമിന് വെറും പത്തുരൂപ; സമരത്തിനൊരുങ്ങി കർഷകർ
വാഴക്കുളം: പൈനാപ്പിൾ വിപണി തകർന്നടിഞ്ഞു. പഴം കിലോഗ്രാമിനു പത്തു രൂപ നിരക്കിലാണ് ഇന്നലെ രാവിലെ വ്യാപാരികൾ വാങ്ങിയത്. ഒടുവിൽ ലോഡ് തികയ്ക്കുന്നതിനായി മാത്രം 14-15 രൂപ വരെ കർഷകർക്കു നൽകി. പച്ച പൈനാപ്പിളിന് 25-26 രൂപയാണു വില. പഴത്തിന് ആവശ്യക്കാരില്ലെന്നു പറഞ്ഞു കർഷകരിൽനിന്നു വാങ്ങാൻ വ്യാപാരികൾ മടിക്കുന്ന സ്ഥിതിയാണ്. ഇതേത്തുടർന്ന് കിട്ടുന്ന വിലയ്ക്ക് വിറ്റഴിക്കാൻ കർഷകർ നിർബന്ധിതരാകുകയാണ്. ഒരാഴ്ച മുന്‍പുവരെ പഴത്തിന് 22 രൂപയോളം ലഭിച്ചിരുന്നു. പച്ചയ്ക്ക് 28 രൂപ വരെയും കിട്ടി. അതുകൊണ്ടുതന്നെ വിപണിയിലേക്ക് പൈനാപ്പിളിന്റെ കുത്തൊഴുക്കായിരുന്നു. റംസാൻ സീസണിൽ ഉയർന്ന വില പ്രതീക്ഷിച്ച് ഉത്പാദനം നടത്തിയ കർഷകർക്കു വിലയിടിവ് കനത്ത തിരിച്ചടിയായി. വിലയിടിവ് തുടരുന്പോഴും പൈനാപ്പിൾ കർഷകരുടെ രക്ഷയ്ക്കായി രൂപീകരിച്ച നടുക്കരയിലെ അഗ്രോ ആൻഡ് ഫ്രൂട്ട് പ്രോസസിംഗ് കന്പനി പൈനാപ്പിൾ സംഭരണത്തിന് ഇനിയും തയാറായിട്ടില്ല. ജീവനക്കാരുടെ ശന്പളക്കുടിശികയും മറ്റ് ആനുകൂല്യങ്ങളും നല്കാൻ പോലുമാവാത്ത ഗതികേടിലാണ്…
Read Moreആലുവയിൽ വിമത കൗണ്‍സിലർമാരുടെ അംഗബലം കൂടുന്നു ; കോണ്‍ഗ്രസിൽ വീണ്ടും കലാപം
ആലുവ: ഒരു ഇടവേളയ്ക്കുശേഷം ആലുവ നഗരസഭയിലെ കോണ്‍ഗ്രസ് പാർട്ടിയിലും കൗണ്‍സിലിലും ഗ്രൂപ്പ് പോര് ശക്തമാകുന്നു. കഴിഞ്ഞ ദിവസം നേതൃത്വത്തിന്റെ അനുമതിയില്ലാതെ പ്രതിപക്ഷ നിരയിലെ വിമത കൗണ്‍സിലർമാർക്കൊപ്പം പ്രതിഷേധ സമരത്തിൽ ഭരണകക്ഷി അംഗങ്ങൾ പങ്കെടുത്തതാണ് വിവാദത്തിന് ഇടയാക്കിയിരിക്കുന്നത്. ഇവർക്കെതിരേ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് നടപടി ആവശ്യപ്പെട്ട് കെപിസിസി നേതൃത്വത്തിന് പരാതി നൽകിയതോടെ ഗ്രൂപ്പ് വൈര്യം മറനീക്കി പുറത്തുവന്നിരിക്കുകയാണ്. ഇതിനെ തുടർന്ന് മുന്നണി സംവിധാനമില്ലാതെ സംസ്ഥാനത്ത് കോണ്‍ഗ്രസ് തനിച്ച് നയിക്കുന്ന ആലുവ നഗരസഭയുടെ ഭരണമാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്. ഇന്ധനവില വർധനയ്ക്കെതിരേ നഗരസഭാ കവാടത്തിൽ ഒരു വിഭാഗം കൗണ്‍സിലർമാരാണ് ഇന്നലെ വ്യത്യസ്തമായ ആക്ഷേപ സമരം സംഘടിപ്പിച്ചത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരേയായിരുന്നു സമരമെങ്കിലും വെട്ടിലായത് കോണ്‍ഗ്രസ് കൗണ്‍സിലർമാരാണ്. പ്രതിഷേധത്തിൽ പങ്കെടുത്ത കൗണ്‍സിലർമാരായ കെ.വി.സരള, ലീന ജോർജ്, ലിജി ജോയി, സൗമ്യ കാട്ടുങ്ങൽ എന്നിവർക്കെതിരേയാണ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി കെപിസിസിയെ സമീപിച്ചിരിക്കുന്നത്. ഇവരിൽ പാർട്ടി ബ്ലോക്ക് വൈസ്…
Read Moreവിദ്യാർഥികളെ കയറ്റുന്ന വാഹനങ്ങളിൽ സുരക്ഷാ സ്റ്റിക്കർ പതിക്കണം; ഓട്ടോറിക്ഷ ഒഴികെയുള്ള എല്ലാ സ്കൂൾ വാഹനങ്ങളിലും ആയമാരുടെ സേവനം ലഭ്യമാക്കണം
വൈപ്പിൻ: വിദ്യാർഥികളെ കയറ്റിക്കൊണ്ടുപോകുന്ന സ്കൂൾ വാഹനങ്ങൾക്ക് സേഫ്റ്റി സ്റ്റിക്കർ പതിപ്പിക്കും. മുനന്പത്ത് സംഘടിപ്പിച്ച വിദ്യാലയ സുരക്ഷ സദസിലാണ് തീരുമാനം. ജൂണ്‍ 30 നുള്ളിൽ ആർടിഒയുടെ ടെസ്റ്റ് ഗ്രൗണ്ടിലോ, സ്കൂൾ അധികൃതർ അറിയിച്ചാൽ സ്കൂളുകളിലോ മോട്ടോർവാഹന വകുപ്പ് അധികൃതർ സ്റ്റിക്കർ എത്തിക്കും. ഓട്ടോറിക്ഷ ഒഴികെയുള്ള എല്ലാ സ്കൂൾ വാഹനങ്ങളിലും ആയമാരുടെ സേവനം ലഭ്യമാക്കണം. ഫസ്റ്റ് എയ്ഡ് ബോക്സ് നിർബന്ധമായി വേണം. ഓട്ടോറിക്ഷകളിൽ ആറു കുട്ടികളിൽ കൂടുതൽ കയറ്റരുത്. ഇക്കാര്യം രക്ഷിതാക്കൾതന്നെ ശ്രദ്ധിക്കണം. രാവിലെ 8.30 മുതൽ 9.30 വരെയും ഉച്ചകഴിഞ്ഞു 3.30 മുതൽ 4.30 വരെയും ടിപ്പറുകൾ ഓടിക്കരുത്. സ്കൂൾ വാഹനങ്ങളിലെ ഡ്രൈവർമാർക്ക് പോലീസ് ക്ലിയറിംഗ് സർട്ടിഫിക്കറ്റും ബോധവൽക്കരണക്ലാസും നൽകും. റോഡിൽ പാലിക്കേണ്ട സുരക്ഷാനിയമങ്ങളെക്കുറിച്ചു വിദ്യാർഥികൾക്ക് ബോധവൽക്കരണക്ലാസ് നടത്തും. വിദ്യാർഥികളെ കയറ്റാത്ത സ്വകാര്യബസുകൾക്കെതിരേ കർശന നടപടി സ്വീകരിക്കാനും സുരക്ഷാ സദസ് തീരുമാനമെടുത്തു. തിരക്കേറിയ സ്കൂളുകളുടെ മുന്നിൽ പോലീസ് സഹായം…
Read Moreദുരൂഹസാഹചര്യത്തിൽ കാണാതായ വയോധികന്റെ മൃതദേഹം പുഴയിൽ അഴുകിയ നിലയിൽ; പരിശോധനയിൽ ദാസന്റെ സ്വർണമാലയും വാച്ചും നഷ്ടപ്പെട്ടതായി ബന്ധുക്കൾ
പറവൂർ: ദുരൂഹ സാഹചര്യത്തിൽ കാണാതായ പറവൂത്തറ ഈരയിൽ ഇ.പി. ദാസന്റെ (62) മൃതദേഹം ഇന്നലെ രാത്രിയോടെ അഴുകിയ നിലയിൽ ചെങ്ങമനാട് പുഴയിൽ കണ്ടെത്തി. ഏപ്രിൽ 21ന് ഉച്ചയ്ക്കാണ് ദാസനെ കാണാതായത്. തുടർന്ന് വീട്ടുകാർ വടക്കേക്കര പോലീസിൽ പരാതി നൽകിയിരുന്നു. ദാസനെ ഒരാൾ ബൈക്കിൽ കയറ്റി മാഞ്ഞാലി ഭാഗത്തേയ്ക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങൾ വിവിധ പ്രദേശങ്ങളിലെ സിസിടിവി കാമറകളിൽ നിന്നും ലഭിച്ചിരുന്നു. ബൈക്കിൽ ദാസനെ കൊണ്ടുപോയ പറവൂർ കിഴക്കേപ്രത്ത് വാടകയ്ക്ക് താമസിക്കുന്ന രാജേഷിനെ ഏപ്രിൽ 26ന് വടക്കേക്കര പോലീസ് ചോദ്യം ചെയ്തിരുന്നു. പോലീസ് തന്നെ മർദിച്ചതായി ആരോപിച്ച് ഇയാൾ 27ന് ആശുപത്രിയിൽ ചികിത്സ തേടി. ഇതിനിടെ കേസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപിച്ച് നാട്ടുകാർ രംഗത്തത്തി. ഇതിനിടെയാണ് മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്. ദാസന്റെ സ്വർണമാലയും വാച്ചും നഷ്ടപ്പെട്ടിട്ടുണ്ട്. ചെങ്ങമനാട് എസ്ഐ എ.കെ. സുധീറിന്റെ നേതൃത്വത്തിൽ മൃതദേഹം കളമശേരി മെഡിക്കൽ കോളജിലേക്കു…
Read Moreആലുവ ഇഎസ്ഐ ഡിസ്പെൻസറിയിൽ തൊഴിലാളികൾക്കും കുടുംബാംഗങ്ങൾക്കും മതിയായ സേവനം ലഭിക്കുന്നില്ലെന്ന്
ആലുവ: ഇഎസ്ഐ ഡിസ്പെൻസറിയിൽ ചികിത്സയ്ക്ക് എത്തുന്ന തൊഴിലാളികൾക്കും കുടുംബാംഗങ്ങൾക്കും മതിയായ സേവനം ലഭിക്കുന്നില്ലെന്ന് പരാതി. നാല് ഡോക്ടർമാർ ഉണ്ടെങ്കിലും രണ്ടു പേരുടെ സേവനമേ ലഭിക്കുന്നുള്ളൂവെന്നും ആവശ്യത്തിന് മരുന്ന് ലഭ്യമല്ലെന്നുമാണ് തൊഴിലാളികളുടെ ആക്ഷേപം. കഴിഞ്ഞ ദിവസം മുഴുവൻ രോഗികളെയും ചികിത്സിക്കാതിരുന്നതിന് ഡോക്ടർമാരെ തടഞ്ഞുവച്ച സംഭവവുമുണ്ടായി. അനിയന്ത്രിതമായ രോഗികളുടെ ഒഴുക്ക് ഡോക്ടർമാരെയും ജീവനക്കാരെയും ബുദ്ധിമുട്ടിലാക്കുകയാണ്. കൂടുതൽ ജീവനക്കാരെ നിയമിക്കുകയോ അവധിയെടുക്കുന്നതിൽ നിയന്ത്രണം വരുത്തുകയോ ചെയ്യണമെന്നാണ് രോഗികൾ ആവശ്യപ്പെടുന്നത്.
Read Moreവവ്വാലുകൾക്ക് സർക്കാർ ഓഫീസിൽ സുഖവാസം ; ഭീതിയോടെ ജീവനക്കാർ; ഇടപ്പള്ളി ചങ്ങമ്പുഴ ഹയർ സെക്കൻഡറി റീജണൽ ഓഫീസിലിലെ കാഴ്ചകൾ…
കൊച്ചി: നിപ്പാ വൈറസുകൾ പടർത്തുന്നതിനു കാരണക്കാരെന്നു ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്ന വവ്വാലുകൾക്കു സർക്കാർ ഓഫീസിന്റെ മേൽക്കൂരയിൽ സുഖവാസം. ഇടപ്പള്ളി ചങ്ങന്പുഴ പാർക്കിനടുത്തുള്ള ഹയർ സെക്കൻഡറി റീജണൽ ഓഫീസ് (ആർഡിഡി) കെട്ടിടത്തിന്റെ മേൽക്കൂരയിലാണ് ജീവനക്കാരിലും സന്ദർശകരിലും ഭീതിയുളവാക്കി നൂറോളം വവ്വാലുകൾ സ്ഥിരമായി വിഹരിക്കുന്നത്. വർഷങ്ങൾ പഴക്കമുള്ള ഓടു മേഞ്ഞ കെട്ടിടത്തിലാണ് വവ്വാലുകൾ കൂട്ടമായി തങ്ങുന്നത്. രാത്രിയും പകലും ഇവിടെ വവ്വാലുകളുടെ ശല്യമുണ്ടെന്നു ജീവനക്കാർ പറയുന്നു. കെട്ടിടത്തിലെ വരാന്തയുടെ ഭാഗത്താണു കൂടുതൽ വവ്വാലുകൾ തൂങ്ങിക്കിടക്കുന്നത്. പടക്കം പൊട്ടിച്ചും മറ്റും വവ്വാലുകളെ ഓടിക്കാൻ ജീവനക്കാർ ശ്രമം നടത്തുന്നുണ്ടെങ്കിലും ഫലമുണ്ടാകാറില്ലത്രെ. സീലിംഗിനു മുകളിൽ മരപ്പട്ടിയുടെ ശല്യവും രൂക്ഷമാണെന്ന് ജീവനക്കാർ പറഞ്ഞു. നിപ്പാ വൈറസ് പടരുന്ന പശ്ചാത്തലത്തിൽ ആരോഗ്യ, ഫോറസ്റ്റ് വിഭാഗങ്ങളെ വിവരമറിയിച്ചിട്ട് ആരും തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് ആർഡിഡി ഓഫീസ് അധികൃതർ പറഞ്ഞു. സമീപത്തെ ഹെൽത്ത് സെന്ററിലും വിവരമറിയിച്ചെങ്കിലും അവരും കൈമലർത്തി. പതിനഞ്ചോളം ജീവനക്കാരുള്ള ഓഫീസാണിത്. ഹയർ…
Read More