തൊടുപുഴ-മൂവാറ്റുപുഴ റോഡിൽ ഇരുചക്രവാഹന യാത്രികരെ വീഴ്ത്താൻചതിക്കുഴികൾ

വാഴക്കുളം: ഇരുചക്രവാഹന യാത്രികർക്കു ചതിക്കുഴുകളൊരുക്കി തൊടുപുഴ-മൂവാറ്റുപുഴ റോഡ് മാറുന്നു. സംസ്ഥാന പാതയുടെ ഭാഗമായുളള ഈ റോഡിൽ ഇപ്പോൾ നിരവധി കുഴികൾ നിറഞ്ഞിരിക്കുകയാണ്. റോഡിൽ ഇരുചക്രവാഹനങ്ങൾ സഞ്ചരിക്കുന്ന ഇരുവശങ്ങളിലുമാണ് കുഴികൾ ഉളളത്. വിസ്തൃതി കുറഞ്ഞവയും എന്നാൽ ആഴമുളളതുമായ കുഴികളാണ് ഏറെയും. വിസ്താരമുളള കുഴികൾ ദൂരെ നിന്നു കാണാവുന്നതുകൊണ്ട് അത്ര തന്നെ അപകടകാരികളാകുന്നില്ല. വിസ്തൃതി കുറഞ്ഞവയാണ് യാത്രികരെ ദുരിതത്തിലാക്കുന്നത്. അടുത്തെത്തുമ്പോൾ മാത്രം ദൃശ്യമാകുന്ന ഇവയിൽ വീഴുകയോ വേഗത്തിൽ വെട്ടിച്ചു മാറ്റുകയോ ചെയ്യാൻ നിർബന്ധിക്കപ്പെടുകയാണ് യാത്രികർ. അടുത്തടുത്തു തന്നെയുളള കുഴികൾ അപകടങ്ങളുടെ ഭീകരത വർധിപ്പിക്കുകയാണ്. തൊടുപുഴ-മൂവാറ്റുപുഴ റോഡിലെ പതിനെട്ടു കിലോമീറ്ററിനുളളിൽ ദിനംപ്രതി നിരവധി ഇരുചക്രവാഹനങ്ങൾ ഇത്തരം കുഴികളിൽ വീഴുന്നു. പരുക്കുകൾ ഗൗരവമാകാത്ത അപകടങ്ങൾ പൊതുജന ശ്രദ്ധയിൽ വരുന്നില്ലെന്നു മാത്രം. സമീപത്തുളള വീട്ടുകാരോ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരോ ഇതര യാത്രക്കാരോ സഹായിച്ച് ഇവർ ആശുപത്രികളിലേക്കോ സ്വന്തം വീടുകളിലേക്കോ പോകുന്നു. മഴക്കാലമെത്തുന്നതോടെ സ്ഥിതി കൂടുതൽ…

Read More

പ്രണയം നടിച്ചു വിദ്യാർഥിനിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം: ബസ് ജീവനക്കാരൻ അറസ്റ്റിൽ; പ്രതി ഗുണ്ടാലിസ്റ്റിൽപ്പെട്ടയാളെന്ന് പോലീസ്

ആലുവ: പ്രണയം നടിച്ച് വിദ്യാർഥിനിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ സ്വകാര്യ ബസ് ജീവനക്കാരനെ റിമാൻഡ് ചെയ്തു. വെങ്ങോല കണ്ടന്തറ സ്വദേശി കുന്നുംപുറം ഫാറൂഖ് അബൂബക്കർ (25) ആണ് പിടിയിലായത്. പെരുമ്പാവൂർ മില്ലുപടിയിൽ പ്രതി വാടകയ്ക്ക് താമസിക്കുന്നതിനിടെയാണ് സംഭവം നടന്നത്. വിദ്യാർഥിനിയുമായി തമിഴ്നാട്ടിലേക്ക് കടന്ന പ്രതിയെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്. പെരുമ്പാവൂർ പോലീസ് സ്റ്റേഷനിലെ ഗുണ്ടാലിസ്റ്റിൽപ്പെട്ട ആളാണ് ഫാറൂഖ് എന്ന് ആലുവ ഈസ്റ്റ് പോലീസ് സിഐ വിശാൽ ജോൺസൺ പറഞ്ഞു. ആലുവ സ്റ്റേഷനിലേത് കൂടാതെ പെരുമ്പാവൂർ, കാലടി, കുറുപ്പംപടി, കോട്ടപ്പടി, തൃശൂർ, നെടുപുഴ എന്നീ സ്റ്റേഷനുകളിൽ മോഷണം, പിടിച്ചുപറി, കവർച്ച, കൊലപാതകശ്രമം എന്നിവ ഉൾപ്പെടെയുള്ള നിരവധി ക്രിമിനൽ കേസുകളിൽ ഫാറൂക്ക് പ്രതിയാണെന്നും മതസ്പർധ പരത്തുന്ന തരത്തിലുള്ള പ്രവർത്തനങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

Read More

എറണാകുളം ഗവൺമെന്‍റ് മെഡിക്കൽ കോളജിൽ അറ്റൻഡർ  വനിതാ ജീവനക്കാരെ അപമാനിച്ചെന്ന പരാതിയിൽ മൊഴിയെടുത്തു; ഇയാൾക്കെതിരെ മുൻപും ഇത്തരം കേസുകളുണ്ട്

കളമശേരി: എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ക്ലാസ് ഫോർ വനിതാ ജീവനക്കാരെ അപമാനിച്ചെന്ന പരാതിയിൽ ഇന്നലെ മെഡിക്കൽ സൂപ്രണ്ട് പരാതിക്കാരുടെ മൊഴിയെടുത്തു. അറ്റൻഡറായ ജീവനക്കാരനെതിരെയാണ് പ്രിൻസിപ്പലിന് നാലോളം വനിതാ ജീവനക്കാർ പരാതി നൽകിയിരുന്നത്. സംഭവത്തിന് സാക്ഷികളായവരുടെ മൊഴിയും ഇന്ന് എടുക്കുന്നുണ്ട്. അതേസമയം ആരോപണവിധേയനായ ജീവനക്കാരൻ ജില്ലാ ട്രഷറിയിലെ വനിതാ ജീവനക്കാരോട് അപമര്യാദയായി കഴിഞ്ഞ ദിവസം പെരുമാറിയതായും ആക്ഷേപമുണ്ട്. മെഡിക്കൽ കോളജിന്‍റെ ആവശ്യത്തിനായി ചെന്ന ജീവനക്കാരൻ വനിതാജീവനക്കാരുടെ ചിത്രം മൊബൈൽ ഫോണിൽ എടുത്തതായാണ് ആരോപണം. ഈ വ്യക്തിക്കെതിരേ നഴ്സുമാർ മറ്റൊരു സംഭവത്തിൽ വനിതാ കമ്മീഷനിലും പരാതി നൽകിയിട്ടുണ്ട്. അതിന്‍റെ സിറ്റിംഗ് അടുത്ത ദിവസം ഉണ്ടാകുമെന്നാണ് സൂചന.

Read More

കൂത്താട്ടുകുളത്ത് വ്യാപാര സ്ഥാപനങ്ങൾ കുത്തിതുറന്നു മോഷണം പതിവാകുന്നു; മോഷ്ടാവിന്‍റെ ചിത്രം സിസിടിവിക്യാമറയിൽ

കൂത്താട്ടുകുളം: നഗരത്തിൽ വ്യാപരസ്ഥാപനങ്ങൾ കുത്തിതുറന്നു മോഷണം പതിവാകുന്നു. തിങ്കളാഴ്ച രാത്രിയിൽ അശ്വതി കവലയ്ക്കു സമീപത്തെ രണ്ടു വസ്ത്ര വ്യപാര സ്ഥാപങ്ങളിൽ മോഷണ ശ്രമം നടന്നു. സ്ഥാപനങ്ങളിൽ ഒന്നിന്‍റെ ഷട്ടർ അകത്തുനിന്നു പൂട്ടിയിരുന്നതിനാൽ മോഷ്ട്ടാവിന് കടയ്ക്കുള്ളിൽ കയറാൻ കഴിഞ്ഞില്ല. കന്പി ഉപയോഗിച്ച് പൂട്ടു പൊളിച്ചാണ് മോഷ്ടാവ് അകത്തുകയറിയത്. അകത്തുകയറിയ സ്ഥാപനത്തിന്‍റെ കാഷ് കൗണ്ടർ മോഷ്ട്ടാവ് അരിച്ചുപെറുക്കിയെങ്കിലും ഒന്നും ലഭിച്ചില്ല. തലയിൽ തോർത്തുകെട്ടി എത്തിയ മോഷ്ടാവിന്‍റെ ദൃശ്യങ്ങൾ കടയിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി കാമറയിൽ പതിഞ്ഞിട്ടുണ്ട്. ഒരു മാസം മുന്പ് നടപ്പുറം ബൈപാസിൽ രണ്ടു സ്ഥാപങ്ങൾ കുത്തിതുറന്ന് പണം കവർന്നിരുന്നു. രണ്ടു ദിവസങ്ങളിലും നടന്ന മോഷണങ്ങൾ സമാനരീതിയിലാണ്. അതുകൊണ്ടു തന്നെ രണ്ടു മോഷണങ്ങളുടെ പിന്നിലും ഒരാൾ തന്നെയാകാനാണ് സാധ്യതയെന്നാണ് പോലീസിന്‍റെ നിഗമനം. മോഷണം നടന്ന വ്യാപാര സ്ഥാപനങ്ങൾ എല്ലാം ബസ് സ്റ്റാന്‍ഡിന്‍റെ സമീപത്താണ്. ഈ മേഖലയിൽ രാത്രികാലങ്ങളിൽ പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന…

Read More

വിദ്യാർഥികളെ കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് സുരക്ഷാ സ്റ്റിക്കറും ടാക്സി പെർമിറ്റും നിർബന്ധം

കൊച്ചി: പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ വിദ്യാർഥികൾക്കു സുരക്ഷിത യാത്രയൊരുക്കാൻ കർശന നടപടികളുമായി മോട്ടോർ വാഹന വകുപ്പ്. ടാക്സി പെർമിറ്റില്ലാത്ത സ്വകാര്യ വാഹനങ്ങളിൽ വാഹന ഉടമയുടെ കുട്ടികളെ മാത്രമേ സ്കൂളിൽ കൊണ്ടുവിടാൻ പാടുള്ളൂവെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ വ്യക്തമാക്കി. വിദ്യാർഥികളിൽനിന്ന് ചാർജ് ഈടാക്കി ടാക്സി പെർമിറ്റും മോട്ടോർ വാഹന വകുപ്പിന്‍റെ സുരക്ഷാ സ്റ്റിക്കറുമില്ലാത്ത സ്വകാര്യ വാഹനങ്ങളിൽ കുട്ടികളെ കൊണ്ടുപോകുന്നത് ഒരു കാരണവശാലും അനുവദിക്കുന്നതല്ല. ഇത്തരം വാഹനങ്ങൾ പിടിക്കപ്പെട്ടാൽ ഡ്രൈവറുടെ ലൈസൻസ് ആറു മാസത്തേക്ക് സസ്പെൻഡ് ചെയ്യുമെന്നും അധികൃതർ പറഞ്ഞു. സുരക്ഷാ സ്റ്റിക്കർ പതിക്കാത്ത വാഹനങ്ങളിൽ കുട്ടികളെ സ്കൂളിൽ കൊണ്ടുവരുന്നില്ലെന്നു പ്രധാനാധ്യാപകർ ഉറപ്പു വരുത്തണം. കുട്ടികളെ സ്കൂളിൽ കൊണ്ടുപോകുന്ന വാഹനങ്ങളിൽ സേഫ്റ്റി സ്റ്റിക്കർ പതിച്ചിട്ടുണ്ടെന്നു മാതാപിതാക്കളും ഉറപ്പുവരുത്തേണ്ടതാണ്. കുട്ടികളെ കൊണ്ടു പോകുന്ന സേഫ്റ്റി സ്റ്റിക്കർ ഇല്ലാത്ത വാഹനം ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾ എൻഫോഴ്സ്മെന്‍റ് ആർടിഒ കെ.എം. ഷാജിയെ 7025950100…

Read More

കിഴക്കമ്പലത്ത്  ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്ല; ബസ് കാത്തുനിൽപ്പ്  കടത്തിണ്ണയിൽ

കിഴക്കമ്പലം: കിഴക്കമ്പലം, കുന്നത്തുനാട് പഞ്ചായത്തുകളിലെ പ്രധാന ടൗണുകളിൽ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്ലാത്തതിനാൽ യാത്രക്കാര്‍ ആശ്രയിക്കുന്നത് കടവരാന്തകളെയും മരച്ചുവടുകളെയും. തിരക്കേറിയ ടൗൺ പ്രദേശങ്ങളായ കിഴക്കമ്പലം, പള്ളിക്കര, പുക്കാട്ടുപടി, പട്ടിമറ്റം എന്നിവിടങ്ങളിൽ യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കാന്‍ ഇരു സ്ഥലങ്ങളിലും പഞ്ചായത്തധികൃതർ ശ്രമിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. കിഴക്കമ്പലത്ത് ബസ് സ്റ്റാന്‍ഡ് വന്നെങ്കിലും മാര്‍ക്കറ്റിലെയും കവലയിലെയും ബസ് സ്റ്റോപ്പുകളിലെ യാത്രക്കാര്‍ കയറി നില്‍ക്കുന്നത് ഇപ്പോഴും കെട്ടിടങ്ങളുടെ ചായ്പുകളിലും കടവരാന്തകളിലുമാണ്. നാല് പ്രദേശങ്ങളിലെ ബസ്സ്റ്റോപ്പുകളിലും കാത്തിരിപ്പുകേന്ദ്രമില്ലാത്തത് യാത്രക്കാരെ ഏറെ വലയ്ക്കുന്നുണ്ട്. തിരക്കേറിയ പുക്കാട്ടുപടിയില്‍ മൂന്നിടത്തായിട്ടാണ് ബസ് സ്റ്റോപ്പുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഇതുകൂടാതെ വയര്‍റോപ്പുകവലയിലും ബസ് സ്റ്റോപ്പുകൾ ഉണ്ട്. ഇവിടങ്ങളിലും കടവരാന്തകള്‍ തന്നെയാണ് യാത്രക്കാരുടെ ഏക ആശ്രയം. ബസ് സ്റ്റാന്‍ഡിനുള്ള സാധ്യത വളരെയുണ്ടെങ്കിലും ഇതിനുള്ള ശ്രമം ഉണ്ടായിട്ടില്ല. പട്ടിമറ്റം കവലയില്‍ നാല് ബസ് സ്റ്റോപ്പുകളുണ്ടെങ്കിലും പെരുമ്പാവൂര്‍ ഭാഗത്തേക്കുള്ള യാത്രക്കാർക്ക് മാത്രമാണ് കയിറിനില്ക്കാന്‍ കാത്തിരിപ്പുകേന്ദ്രമുള്ളത്. കോലഞ്ചേരി, മുവാറ്റപുഴ, കിഴക്കമ്പലം ഭാഗങ്ങളിലേക്ക്…

Read More

വരാപ്പുഴ കസ്റ്റഡി മരണം; എസ്ഐ ദീപക്കിന്‍റെ ജാമ്യാപേക്ഷ ഇന്നു ഹൈക്കോടതി പരിഗണിക്കും

കൊച്ചി: വരാപ്പുഴയിൽ പോലീസ് കസ്റ്റഡിയിൽ ശ്രീജിത്ത് എന്ന യുവാവ് മരിച്ച കേസിൽ പ്രതിയായ വരാപ്പുഴ മുൻ എസ്ഐ ദീപക്കിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നു വീണ്ടും പരിഹണിക്കും. ജാമ്യാപേക്ഷ ഇന്നലെ പരിഗണിക്കവേ കേസ് ഡയറിയും ബന്ധപ്പെട്ട രേഖകളും ഹാജരാക്കാൻ ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. കേസിൽ തനിക്ക് പങ്കില്ലെന്നും സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ താൻ മർദിച്ചില്ലെന്നു വ്യക്തമാകുമെന്നുമാണു ദീപക്ക് ഹർജിയിൽ പറയുന്നത്. എന്നാൽ ശ്രീജിത്ത് ഉൾപ്പെടയുള്ള പ്രതികളെ ദീപക്ക് മർദിച്ചതായി എട്ട് പേർ മൊഴി നൽകിയിട്ടുണ്ടെന്നു പ്രോസിക്യൂഷൻ വ്യക്തമാക്കി. അതേസമയം, കേസിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിനു ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്തിന്‍റെ ഭാര്യ അഖില നൽകിയ ഹർജിയിലാണു ഹൈക്കോടതിയുടെ നിർദേശം. ഹർജി ജൂണ്‍ അഞ്ചിന് വീണ്ടും പരിഗണിക്കാൻ മാറ്റി.

Read More

നിപ്പ വൈറസ് ; പ്രദേശവാസികൾക്ക് കൗതുക കാഴ്ചയായിരുന്ന വാഴക്കുളത്തെ വവ്വാൽ കേന്ദ്രം ആശങ്ക ഉണർത്തുന്നു

വാഴക്കുളം: നിപ്പ വൈറസ് പരത്തുന്നത് വവ്വലുകളാണെന്ന സ്ഥിരീകരണത്തെത്തുടർന്ന് വാഴക്കുളം പ്രദേശവാസികൾ ഭീതിയിൽ. കല്ലൂർക്കാട് കവലയ്ക്കു സമീപമുള്ള സ്വകാര്യ വ്യക്തിയുടെ പുരയിടം വർഷങ്ങളായി ആയിരക്കണക്കിനു വവ്വലുകളുടെ ആവാസ കേന്ദ്രമാണ്. പുരയിടത്തിലെ തേക്ക്, ആഞ്ഞിലി, പ്ലാവ് തുടങ്ങിയ മരങ്ങളാണ് ഇവയുടെ താവളം. രാത്രിയിലും പകലും ഇവയുടെ ശബ്ദത്താൽ നിറയുകയാണിവിടം. മരങ്ങൾ വെട്ടിമാറ്റാനോ ഇവയെ പ്രദേശത്തുനിന്ന് ഒഴിവാക്കാനോ സാധിക്കുന്നില്ല. 10 വർഷത്തിനു മുകളിലായി ഇവിടെ വവ്വലുകളെ കണ്ടു വരുന്നതായി പ്രദേശവാസികൾ പറയുന്നു. തുടക്കത്തിൽ നാമമാത്രമേ ഉണ്ടായിരുന്നുള്ളൂ. പകൽസമയങ്ങളിൽ വവ്വലുകൾ തലകീഴായി തൂങ്ങിക്കിടക്കുന്നത് പ്രദേശവാസികൾക്ക് കൗതുക കാഴ്ചയായിരുന്നു. ടൗണിനോടു ചേർന്നുള്ള ഇവയുടെ താവളമാണ് ഇപ്പോൾ ആശങ്കയുളവാക്കുന്നത്.

Read More

എൻസിസി കേഡറ്റുകളുടെ കൈത്താങ്ങ്; അനുവിന്‍റെ വീടെന്ന സ്വപ്നം യാഥാർഥ്യമായി

പിറവം: എൻസിസി കേഡറ്റുകൾ ഇവിടെ സാമൂഹ്യ സേവനത്തിനുപരി അശരണർക്ക് ആശ്രയമാവുകയാണ്. പിറവം സെന്‍റ് ജോസഫ്സ് ഹൈസ്കൂളിലെ എൻസിസി കേഡറ്റുകൾ നടപ്പിലാക്കുന്ന സാമൂഹ്യ പ്രവർത്തനങ്ങൾ നാടിന് മാതൃകയാണ്. ഏറ്റവുമൊടുവിലായി സ്കൂളിലെ പൂർവ വിദ്യാർഥിക്ക് വീട് നിർമിച്ച് നൽകിയാണ് അഭിമായത്. പൂർവ വിദ്യാർഥിനിയായിരുന്ന കക്കാട് കുരിക്കാട്ടുമലയിൽ അനു വർഗീസിനാണ് കുട്ടികൾ ചേർന്ന് കൈകോർത്ത് പാർപ്പിടം നിർമിച്ച് നൽകിയത്. അനുവിന്‍റെ സ്വപ്നഭവനമാണ് ഇതിലൂടെ യാഥാർഥ്യമായത്. നിർധനരായ അനുവിന്‍റെ മാതാവും പിതാവും, മൂന്ന് സഹോദരങ്ങളും, മുത്തഛനും, മുത്തശ്ശിയുമടങ്ങുന്ന കുടുംബം പ്ലാസ്റ്റിക് ഷീറ്റ് മേൽക്കൂരയായി വലിച്ചുകെട്ടിയ ഷെഡിലാണ് കഴിഞ്ഞുവന്നിരുന്നത്. ഇവരുടെ ദൂരിത പൂർണമായ ജീവിതം നേരിൽകണ്ടറിഞ്ഞ എൻസിസി കേഡറ്റുകൾ വിവരം എൻസിസി ഓഫീസർ പി.പി. ബാബുവിനെ അറിയിച്ചിരുന്നു. അദ്ദേഹം നേരിൽ കണ്ട് മനസിലാക്കി കുടുംബത്തിന് സഹായ ഹസ്തവുമായി കേഡറ്റുമാരേയും കൂടെ കൂട്ടുകയായിരുന്നു. സ്കൂളിലെ പ്രധാന അധ്യാപകൻ ദാനിയേൽ തോമസും മറ്റു അധ്യാപകരും, വിദ്യാർഥികളും, രക്ഷിതാക്കളും…

Read More

ഇടിമിന്നലിനെ ഭയന്ന് ഓടിയ   കാട്ടാന വീണ് ചരിഞ്ഞു; ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്

കോതമംഗലം: ഇടിമിന്നലേറ്റ് വിരണ്ടോടിയ കാട്ടാനയെ റബർതോട്ടത്തിൽ ചരിഞ്ഞ നിലയിൽ കണ്ടെത്തി. മാമലക്കണ്ടം ഞണ്ടുകുളം ആദിവാസിക്കുടിയിലെ ചിന്നാണ്ടിയുടെ തോട്ടത്തിലാണ് ഉദ്ദേശം പതിനഞ്ച് വയസുള്ള പിടിയാനയുടെ ജഡം കാണപ്പെട്ടത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയിൽ പ്രദേശത്ത് ശക്തമായ ഇടിമിന്നലും മഴയും ഉണ്ടായിരുന്നു. ഞായറാഴ്ച രാവിലെയാണ് തോട്ടത്തിൽ ആനയുടെ ജഡം കണ്ട് വനപാലകരെ വിവരം അറിയിച്ചത്. ഇടിമിന്നലിനെ ഭയന്നുള്ള ഓട്ടത്തിനിടെ വീണാണ് മരണം സംഭവിച്ചതെന്നാണ് നിഗമനം. വീഴ്ചയിൽ ആനയുടെ ശ്വാസകോശത്തിനും ഹൃദയത്തിനും ക്ഷതമേറ്റിട്ടുണ്ട്. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. നേര്യമംഗലം ഫോറസ്റ്റ് റേഞ്ചിലെ വാളറ സ്റ്റേഷൻ പരിധിയിൽപ്പെടുന്ന സ്ഥലത്താണ് സംഭവം. ഫോറസ്റ്റ് റേഞ്ച് ഓഫീസർ അരുൺ കെ. നായർ, മൂന്നാർ ഫോറസ്റ്റ് അസിസ്റ്റന്‍റ് വെറ്ററിനറി ഓഫീസർ ഡോ. ടി.എസ്. അരുൺ എന്നിവരുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തി ജഡം സംസ്കരിച്ചു.

Read More