വാഹനാപകടത്തിൽ പരിക്കേറ്റ വീട്ടമ്മയെ മന്ത്രിയുടെ കാറിൽ ആശുപത്രിയിലെത്തിച്ചു; ബന്ധുക്കളെത്തിയ ശേഷമാണ് സുനിൽ കുമാർ പിന്നിട് ‍യാത്ര തുടർന്നത്

പെരുന്പാവൂർ: സ്കൂട്ടർ അപകടത്തിൽപ്പെട്ടു പരിക്കേറ്റ വീട്ടമ്മയെ മന്ത്രി വി.എസ്. സുനിൽ കുമാർ ഔദ്യോഗിക വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു. ഇന്നലെ രാവിലെ എട്ടോടെ പെരുന്പാവൂർ വല്ലം ചൂണ്ടി കവലയിലായിരുന്നു അപകടം. തൃശൂരിൽനിന്നു കോട്ടയത്തേക്കുള്ള യാത്രയിലായിരുന്നു മന്ത്രി. കാഞ്ഞിരക്കാട് പെരുമുറ്റത്ത് അനിൽ കുമാറിന്‍റെ ഭാര്യ സജിതയാണ് അപകടത്തിൽപ്പെട്ടത്. കോടനാട് റോഡിൽനിന്നു സജിത ഓടിച്ചിരുന്ന സ്കൂട്ടർ എംസി റോഡിലേക്ക് പ്രവേശിച്ചപ്പോൾ മറ്റൊരു ഇരുചക്ര വാഹനത്തിൽ തട്ടി റോഡിൽ മറിഞ്ഞു വീഴുകയായിരുന്നു. റോഡിൽ വീണ് പരിക്കേറ്റ സജിതയെ അതുവഴി വന്ന മന്ത്രിയുടെ വാഹനത്തിൽ പെരുന്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. സജിതയുടെ കുടുംബാംഗങ്ങൾ എത്തിയശേഷമാണു മന്ത്രി കോട്ടയത്തേക്കു യാത്ര തുടർന്നത്.  

Read More

കൊച്ചിൻ കാൻസർ സെന്‍റർ;  നാലു വർഷത്തിനിടെ കല്ലിടൽ മൂന്നാംവട്ടം ;  മുന്നാം വട്ടവും കല്ലിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

കളമശേരി: മന്ത്രിസഭയുടെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കൊച്ചിൻ കാൻസർ റിസർച്ച് സെന്‍ററി(സിസിആർസി)ന്‍റെ അടുത്തഘട്ട വികസന പ്രവർത്തനങ്ങളുടെ തറക്കല്ലിടലും ശിലാഫലകം സ്ഥാപിക്കലും 20ന് നടക്കും. സിസിആർസിയുടെ വികസന പ്രവർത്തനങ്ങൾക്കായി കഴിഞ്ഞ നാലു വർഷത്തിനിടെ മൂന്നാം തവണയാണ് തറക്കല്ലിടൽ ചടങ്ങ് നടക്കുന്നത്. ശിലാഫലകവും തയാറാക്കുന്നുണ്ട്. 2014 ഓഗസ്റ്റ് 18ൽ എറണാകുളം ഗവ.മെഡിക്കൽ കോളജ് ആശുപത്രി വളപ്പിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയാണ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് എന്ന പദ്ധതി വിഭാവനം ചെയ്ത് ആദ്യതറക്കല്ലിടുന്നത്. ആഘോഷപൂർവം നടന്ന ചടങ്ങിനു ശേഷം ആറു മാസത്തിനകം ആ ശിലാഫലകം തന്നെ കാണാതായി. പദ്ധതിയും മരവിച്ചു. 450 കോടിയോളം രൂപ ചെലവു വരുന്ന പദ്ധതി ആരംഭിക്കാൻ തുക എവിടെനിന്ന് കണ്ടെത്തുമെന്നതാണ് പ്രതിസന്ധിക്ക് കാരണമായത്. അതിനിടെ പദ്ധതി ഘട്ടംഘട്ടമായി ആരംഭിക്കണമെന്ന വാദവും ശക്തമായി. തുടർന്ന് കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ഒപി വിഭാഗം ആരംഭിക്കാൻ മെഡിക്കൽ കോളജിന്‍റെ നിർമാണം പൂർത്തിയാകാതെ കിടന്നിരുന്ന…

Read More

സംസ്ഥാനത്തു  അഞ്ചു വർഷത്തിനിടെ വൈദ്യുതാഘാതമേറ്റ മരിച്ചത് 1,274 പേർ

ബിജോ ടോമി കൊച്ചി : സംസ്ഥാനത്തു വൈദ്യുതാഘാതമേറ്റുള്ള മരണം വർധിക്കുന്നു. രണ്ടാഴ്ച മുന്പ് തൃശൂർ ആളൂരിൽ ലൈനിലെ അറ്റക്കുറ്റപ്പണിക്കിടെ ഷോക്കേറ്റ് കെഎസ്ഇബി കരാർ ജീവനക്കാരൻ മരിച്ചിരുന്നു. ഓഫ് ചെയ്ത ലൈനിലേക്കു വൈദ്യുതി എത്തിയതായിരുന്നു കാരണം. ഈ സംഭവത്തിന് ഒരാഴ്ച മുന്പ് പെരുന്പാവൂർ കൂവപ്പടിയിൽ വൈദ്യുതാഘാതമേറ്റ് അമ്മയ്ക്കും മകനും ജീവൻ നഷ്ടമായി. വീടിന്‍റെ ടെറസ് കംപ്രസർ പന്പ് ഉപയോഗിച്ചു വൃത്തിയാക്കുന്നതിനിടെയാണ് മകനു ഷോക്കേറ്റത്. മകനെ രക്ഷിക്കാനുള്ള ശ്രമത്തിൽ അമ്മയും മരിച്ചു. പെരുകുന്നു ഇത്തരത്തിൽ അശ്രദ്ധകൊണ്ടും അല്ലാതെയും വൈദ്യുതാഘാതമേറ്റുള്ള അപകടമരണം പെരുകുന്നതായാണ് റിപ്പോർട്ട്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സംസ്ഥാനത്ത് 1,274 പേർ മരിച്ചു. അറ്റകുറ്റപ്പണിക്കിടെ മരിച്ച കെഎസ്ഇബി ജീവനക്കാരും വൈദ്യുതിലൈനിൽനിന്നു ഷോക്കേറ്റ പൊതുജനങ്ങളും വീടുകളിൽ ഇലക്‌ട്രിക് ഉപകരണങ്ങളിൽനിന്നു ഷോക്കേറ്റവരും ഉൾപ്പെടെയുള്ള കണക്കാണിത്. ഏറ്റവും അധികം ആളുകൾ മരിച്ചത് കഴിഞ്ഞ വർഷമാണ്. 258 പേർ. ഇതിൽ 20 പേർ കെഎസ്ഇബി ജീവനക്കാരോ…

Read More

കർണാടക നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇന്ധനവിലയിൽ വർധനവ്; പെട്രോളിന് 18 പൈസയും ഡീസലിന് 22 പൈസയും കൂടി

കൊച്ചി: കർണാടക നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇന്ധന വിലയിൽ വർധനവ് രേഖപ്പെടുത്തി തുടങ്ങി. കഴിഞ്ഞ 24 മുതൽ ഇന്നലെ അർധരാത്രി വരെ മാറ്റമില്ലാതെ തുടർന്ന ഇന്ധനവില എണ്ണക്കന്പനികൾ ഇന്ന് വർധിപ്പിച്ചിരിക്കുകയാണ്. പെട്രോളിന് 18 പൈസയുടെയും ഡീസലിന് 22 പൈസയുടെയും വർധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഇതോടെ പെട്രോളിന് ലിറ്ററിന് കൊച്ചിയിൽ 77.57 രൂപയും ഡീസലിന് 70.60 രൂപയുമായി. 77.39 രൂപയായിരുന്നു പെട്രോളിന്‍റെ ഇന്നലത്തെ വില. ഡീസലിന്‍റേത് 70.38 രൂപയുമായിരുന്നു. കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ ഇന്ധന വില പിടിച്ചു നിർത്താൻ കന്പനികൾക്കു നിർദേശം നൽകിയെന്ന ആരോപണം കേന്ദ്രസർക്കാർ നിഷേധിച്ചപ്പോഴും കഴിഞ്ഞ ഏപ്രിൽ 24നു ശേഷം ഇന്ധനവില മാറ്റമില്ലാതെ തുടരുകയായിരുന്നു. ദിനംപ്രതിയുള്ളത് മാറ്റി 15 ദിവസം കൂടുന്പോൾ മാത്രം വില വർധനവ് നടപ്പാക്കണമെന്ന് പെട്രോളിയം ട്രേഡേഴ്സ് അസോസിയേഷൻ നാളുകളായി ആവശ്യപ്പെടുന്നതാണെങ്കിലും ഇത്രയും ദിവസം വില വർധിപ്പിക്കാതിരുന്നത് തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി തന്നെയാണെന്ന്…

Read More

ആമ്പല്ലൂരിൽ വില്ലേജ് ഓഫീസിനു മധ്യവയസ്കൻ തീയിട്ടു;  സംഭവംകണ്ട ജീവനക്കാർ ഉടൻ തീയണച്ചു. മറ്റ് നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല

കൊച്ചി: മധ്യവയസ്കൻ വില്ലേജ് ഓഫീസിനു തീയിട്ടു. ആന്പല്ലൂർ വില്ലേജ് ഓഫീസിൽ ഇന്നു രാവിലെ 9.45നാണ് സംഭവം. ഓഫീസ് തുറക്കുന്നതിനായി ജീവനക്കാർ രാവിലെ എത്തിയപ്പോൾ, ഓഫീസിനു മുന്നിൽ കാത്തിരുന്ന മധ്യവയസ്കൻ വേഗത്തിൽ ഓഫീസിനുള്ളിൽ പ്രവേശിച്ച് മേശപ്പുറത്ത് വച്ചിരുന്ന ഫയലിലേക്ക് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. സംഭവംകണ്ട ജീവനക്കാർ ഉടൻ തീയണച്ചു. മറ്റ് നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല. കാഞ്ഞിരമറ്റം പാലകുന്നുമല ചക്കാലയ്ക്കൽ രവിയെന്നയാളാണു ഓഫീസിനുള്ളിൽ തീയിട്ടത്. വില്ലേജ് ഓഫീസിലെ ചില ജീവനക്കാരുമായി മാസങ്ങളായി നിലനിന്നിരുന്ന തർക്കമാണു സംഭവത്തിനു പിന്നിലെന്നാണു പുറത്തുവരുന്ന വിവരങ്ങൾ. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. തഹസിൽദാരും ഫയർഫോഴ്സും സ്ഥലത്തെത്തി.

Read More

വാഗമണ്‍ സിമി ക്യാമ്പ്: നാലു മലയാളികൾ ഉൾപ്പെടെ പതിനെട്ടുപേർ കുറ്റക്കാരെന്ന് എൻഐഎ പ്രത്യേക കോടതി

കൊച്ചി: നിരോധിത സംഘടനയായ സിമിയുടെ പ്രവർത്തകർ വാഗമണിൽ ക്യാന്പ് നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ 18 പേർ കുറ്റക്കാരെന്ന് കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതി കണ്ടെത്തി. പതിനേഴുപേരെ കോടതി വെറുതെ വിട്ടു. പ്രതികൾക്കുള്ള ശിക്ഷ ചൊവ്വാഴ്ച വിധിക്കും. കുറ്റക്കാരാണെന്നു കണ്ടെത്തിയവരിൽ നാലു പേർ മലയാളികളാണ്. ആയുധപരിശീലനം, സ്ഫോടക വസ്തു നിരോധന നിയമം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരേ ചുമത്തിയിരിക്കുന്നത്. രാജ്യത്തിന്‍റെ സുരക്ഷയും അഖണ്ഡതയും തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ക്രിമിനല്‍ ഗൂഢാലോചന നടത്തിയ പ്രതികള്‍ രാജ്യത്തിനെതിരെ യുദ്ധം ചെയ്യുന്ന കുറ്റകൃത്യമാണ് ക്യാമ്പ് നടത്തിയതിലൂടെ ചെയ്തതെന്ന് എന്‍ഐഎ കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. 2007 ഡിസംബറില്‍ കോട്ടയം ജില്ലയിലെ വാഗമണ്‍ തങ്ങള്‍പാറയില്‍ നിരോധിത സംഘടനയായ സിമി രഹസ്യ ക്യാമ്പ് നടത്തിയെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ 2009 ജൂണ്‍ 18 നാണ് മുണ്ടക്കയം പോലീസ് കേസ് രജിസ്റര്‍ ചെയ്തത്.

Read More

ജാമ്യം നിന്നതിന്‍റെ പേരിൽ ജപ്തി; പ്രീതാ ഷാജിക്കൊപ്പം’ പ്രതിരോധ സംഗമം  ഇന്ന് സമാപിക്കും

കൊച്ചി: “നീതിക്കൊപ്പം, പ്രീതാ ഷാജിക്കൊപ്പം’ എന്ന മുദ്രാവാക്യവുമായി ഇടപ്പള്ളിയിൽ ആരംഭിച്ച 48 മണിക്കൂർ പ്രതിരോധ സംഗമം ഇന്ന് സമാപിക്കും. ബന്ധുവിന് വായ്പയ്ക്കായി ജാമ്യം നിന്നതിന്‍റെ പേരിൽ വീട് ജപ്തി ചെയ്യാൻ ശ്രമിക്കുന്നതിനെതിരേയാണ് പ്രതിരോധ സംഗമം സംഘടിപ്പിച്ചത്. ഇന്നലെ സമരക്കാർക്ക് ആവേശം നൽകി സിപിഐ നേതാവ് ആനി രാജ സമരപന്തലിൽ എത്തി. നിരവധി സാംസ്ക്കാരിക രംഗത്തെ പ്രമുഖരും പിന്തുണയുമായി സമരത്തിൽ വന്നുചേർന്നു. മരണം വരെ നിരാഹാര സമരവുമായി മുന്നോട്ടുപോയിരുന്ന പ്രീതാ ഷാജിയുടെ പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാകുന്നതുവരെയും ജപ്തി ഉണ്ടാകില്ലെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നു. ജപ്തി തടഞ്ഞുകൊണ്ട് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ് ഇറക്കുകയും ചെയ്തിരുന്നു. ഇതേതുടർന്നാണ് ഇവർ ആദ്യഘട്ടത്തിൽ നിരാഹാര സമരം അവസാനിപ്പിച്ചത്. എന്നാൽ ഇപ്പോൾ പോലിസ് സഹായത്തോടെ നാളെ വീട് ജപ്തി ചെയ്യുമെന്ന് കാണിച്ച് ഡെബിറ്റ് റിക്കവറി ട്രിബ്യൂണൽ അഡ്വക്കറ്റ് കമ്മിഷണർ നോട്ടിസ് നൽകിയതിനെ തുടർന്നാണ് പ്രതിരോധ…

Read More

ശ്രീജിത്തിന്‍റെ കസ്റ്റഡിമരണം;  പ്രത്യേക അന്വേഷണസംഘത്തിന്‍റെ റിപ്പോർട്ടിൽ  എസ്പി എ.വി ജോർജിനു സസ്പെൻഷൻ

കൊച്ചി: വരാപ്പുഴയിൽ കസ്റ്റഡിയിലിരിക്കെ ശ്രീജിത്ത് എന്ന യുവാവ് കൊല്ലപ്പെട്ട കേസിൽ എറണാകുളം മുൻ റൂറൽ എസ്പി എ.വി ജോർജിനു സസ്പെൻഷൻ. ജോർജിനെതിരേ പ്രത്യേക അന്വേഷണസംഘം ഡിജിപി ലോക്നാഥ് ബെഹറയ്ക്കു നൽകിയ അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണു സസ്പെൻഷൻ. കൊലക്കേസിൽ എ.വി.ജോർജ് വീഴ്ചവരുത്തിയതായി കണ്ടെത്തിയിരുന്നു. എ.വി.ജോർജിനെതിരേ വകുപ്പുതല അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം നൽകിയിട്ടുണ്ട്. എ.വി. ജോർജ് രൂപീകരിച്ച ആർടിഎഫിന്‍റെ പ്രവർത്തനം ചട്ടവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണ് പ്രത്യേക അന്വേഷണസംഘം റിപ്പോർട്ട് കൈമാറിയത്. ആർടിഎഫിനെ രൂപീകരിച്ച് ക്രിമിനൽ കേസുകളിൽ ഇടപെട്ടത് ശരിയായ നടപടിയല്ലെന്നും അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. വരാപ്പുഴയിൽ കസ്റ്റഡിയിൽ കൊല്ലപ്പെട്ട ശ്രീജിത്തിനെ വീട്ടിൽനിന്ന് കസ്റ്റഡിയിലെടുത്തത് ആർടിഎഫ് ഉദ്യോഗസ്ഥരായിരുന്നു. ശ്രീജിത്തിനെ അറസ്റ്റ് ചെയ്ത ആർടിഎഫ് അംഗങ്ങൾക്കെതിരേയും വരാപ്പുഴ എസ്ഐ ജി.എസ്. ദീപക്കിനെതിരേയും കൊലക്കുറ്റമാണു ചുമത്തിയിട്ടുള്ളത്. ഇവർ ഇപ്പോൾ റിമാൻഡിലാണ്. പറവൂർ സിഐ ക്രിസ്പിൻ സാമിനെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തിൽ…

Read More

ശ്രീജിത്തിന്‍റെ അമ്മയുടെ ആരോപണങ്ങൾക്കു പിന്നിൽ ആർഎസ്എസ്: പ്രിയ ഭരതൻ

കൊച്ചി: വരാപ്പുഴയിൽ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് അമ്മ ശ്യാമളയുടെ ആരോപണങ്ങൾക്ക് പിന്നിൽ ആർഎസ്എസാണെന്ന് സിപിഎം നേതാവ് പ്രിയ ഭരതൻ. ആർഎസ്എസുകാരാണ് ശ്യാമളയെ കൊണ്ട് ആരോപണങ്ങൾ ഉന്നയിക്കുന്നത്. വാസുദേവൻ മരിച്ച ദിവസം തന്‍റെ വീട്ടിൽ യോഗം ചേർന്നിരുന്നുവെന്നും പ്രിയ പറഞ്ഞു. പ്രതിഷേധ പരിപാടികളെ കുറിച്ച് ചർച്ച ചെയ്യാനാണ് യോഗം ചേർന്നതെന്നും അവർ പറഞ്ഞു. ശ്രീജിത്തിനെ സിപിഎം കുടുക്കിയതാണെന്ന് ശ്യാമള നേരത്തെ ആരോപിച്ചിരുന്നു. പ്രിയ ഭരതന്‍റെ നേതൃത്വത്തിലാണ് പ്രതിപട്ടിക തയാറാക്കിയതെന്നും പ്രിയ ഭരതന്‍റെ വീട്ടിൽ ഗൂഢാലോചന നടന്നതെന്നും ശ്യാമള ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രിയ ആരോപണങ്ങൾ നിഷേധിച്ചത്.

Read More

ഡെങ്കിപ്പനി പടർന്നു പിടിച്ച സ്ഥലങ്ങളിൽ  പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയും ലഘുലേഖകൾ വിതരണം ചെയ്തും കോൺഗ്രസ് പ്രവർത്തകർ

പെരുന്പാവൂർ: ഡെങ്കിപ്പനി പടർന്നുപിടിച്ച വല്ലം, റയോണ്‍പുരം മേഖലയിൽ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി. ഇതിന്‍റെ ഭാഗമായി വീടുകൾ സന്ദർശിച്ച് ബോധവൽക്കരണ ലഘുലേഖകളുടെ വിതരണവും ജല സ്രോതസുകൾ ശുചീകരിച്ച് ക്ലോറിനേഷനും നടത്തി. ഈച്ച, കൊതുക് എന്നിവയെ നശിപ്പിക്കുന്നതിനുള്ള പ്രതിരോധ കിറ്റ് വിതരണവും പൊതുസ്ഥലങ്ങളിലെ ശുചീകരണത്തിനായി സ്പ്രേയിംഗ് നടത്തുകയും ചെയ്തു. ഷാജി കുന്നത്താൻ അധ്യക്ഷനായി. മുൻ മുനിസിപ്പൽ ചെയർമാൻ കെ.എം.എ. സലാം ഉദ്‌ഘാടനം ചെയ്തു. ഡെങ്കപ്പനി കൂടുതലായി റിപ്പോർട്ട് ചെയ്ത ഇവിടങ്ങളിൽ മാലിന്യം തള്ളുന്ന പ്രദേശം സന്ദർശിക്കുന്നതിനോ നടപടികൾ സ്വീകരിക്കുന്നതിനോ അധികാരികൾ തയാറായിട്ടല്ലെന്നും യോഗം ചൂണ്ടിക്കാട്ടി. സംഭവത്തിൽ കളക്ടർ നേരിട്ട് ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്‍റ് പോൾ പാത്തിക്കൽ, കോണ്‍ഗ്രസ് ബ്ലേക്ക് വൈസ് പ്രസിഡന്‍റ പി.കെ. മുഹമ്മദ് കുഞ്ഞ്, എസ്.എ. മുഹമ്മദ്, ബിജു ജോണ്‍ ജേക്കബ്, വി.ഇ. റഹീം,…

Read More