മൂവാറ്റുപുഴ: മധ്യവയസ്കനെ പുരയിടത്തിൽ കഴുത്ത് അറുത്ത നിലയിൽ കണ്ടെത്തി .മാറാടി പുൽപറമ്പ് കൊന്നയ്ക്ക്കാൽ ഉണ്ണികൃഷ്ണനെ (44) ആണ് ഇന്ന് രാവിലെ ആറോടെ വിടിന് സമീപത്തെ പുരയിടത്തിൽ കണ്ടെത്തിയത്. കഴുത്ത് മുറിക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന കത്തിയും സമീപത്തുനിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്. രക്തം വാർന്ന് അവശനിലയിൽ കിടന്ന ഉണ്ണികൃഷ്ണനെ നാട്ടുകാർ കോലഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. നാല് വർഷം മുമ്പ് ഭാര്യ മരിച്ചിരുന്നു. ഇതേ തുടർന്ന് മനോവിഷമത്തിലായിരുന്നു ഉണ്ണികൃഷ്ണനെന്ന് ബന്ധുക്കൾ പറയുന്നു. ഭാര്യയുടെ മൃതദേഹം അടക്കം ചെയ്തിരിക്കുന്നതിന് സമീപത്താണ് ഉണ്ണികൃഷ്ണനെയും കണ്ടെത്തിയത്. പോലിസ് കേസെടുത്ത് അന്വഷണം ആരംഭിച്ചു.
Read MoreCategory: Kochi
ശ്രീജിത്തിനെ മോചിപ്പിക്കാൻ കൈക്കൂലി വാങ്ങിയ പോലീസുകാരനു സസ്പെൻഷൻ; ശ്രീജിത്ത് കസ്റ്റഡിയിൽ കൊല്ലപ്പെട്ടപ്പോൾ ഇടനിലക്കാർ വഴി മടക്കി തന്നെന്ന് ബന്ധുക്കൾ
കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയെന്ന് ആരോപണമുയർന്ന പോലീസുകാരനു സസ്പെൻഷൻ. സിഐയുടെ ഡ്രൈവർ പ്രദീപിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ശ്രീജിത്തിനെ മോചിപ്പിക്കുന്നതിനായി പ്രദീപ് 15,000 രൂപ വാങ്ങിയെന്ന് ആരോപണം ഉയർന്നിരുന്നു. 25,000 രൂപയാണ് പോലീസ് കൈക്കൂലി ആവശ്യപ്പെട്ടത്. 15,000 രൂപ ശ്രീജിത്തിന്റെ ബന്ധു സിഐയുടെ ഡ്രൈവറുടെ കൈവശം നൽകി. ശ്രീജിത്തിനെ മോചിപ്പിക്കാമെന്നു പറഞ്ഞാണു പണം വാങ്ങിയത്. ശ്രീജിത്ത് കസ്റ്റഡിയിൽ കൊല്ലപ്പെട്ടശേഷം ഈ പണം ഇടനിലക്കാർ വഴി പോലീസ് തിരികെ നൽകിയെന്നും ആരോപിക്കുന്നു. ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ നാലു പോലീസുകാരെ കൂടി പ്രത്യേക അന്വേഷണ സംഘം പ്രതിചേർത്തിരുന്നു. വരാപ്പുഴ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ജയാനന്ദൻ, സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ സുനിൽ ബേബി, സുനിൽകുമാർ, ശ്രീരാജ് എന്നിവരെയാണ് പുതിയതായി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവരെയും പ്രതി ചേർത്ത വിവരം പറവൂർ മജിസ്ട്രേറ്റ് കോടതിയെ…
Read Moreവരാപ്പുഴ കസ്റ്റഡി മരണം ; അന്വേഷണ സംഘം ആലുവ പോലീസ് ക്ലബ് വിടുന്നു; അന്വേഷണ സംഘത്തിന്റെ പ്രവർത്തനം കളമശേരി എആർ ക്യാമ്പ് കേന്ദ്രീകരിച്ച്
ആലുവ: റൂറൽ ജില്ലാ പോലീസ് പരിധിയിലെ പ്രമാദമായ കേസുകളിലെ അന്വേഷണസംഘം ആസ്ഥാനമാക്കിയിരുന്ന ആലുവ പോലീസ് ക്ലബിലെ തിരക്കൊഴിയുന്നു. ഏറ്റവും ഒടുവിൽ വിവാദമായ വരാപ്പുഴ കസ്റ്റഡി മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക സംഘം പോലീസ് ക്ലബ് വിട്ടു. വരാപ്പുഴ കസ്റ്റഡിമരണക്കേസിൽ മുൻ റൂറൽ എസ്പി എ.വി. ജോർജിനെ പ്രത്യേക അന്വേഷണസംഘം ഇന്നലെ ചോദ്യം ചെയ്തത് എറണാകുളം സെൻട്രൽ സ്റ്റേഷനു സമീപത്തെ സേഫ് ഹൗസിലാണ്. റൂറൽ എസ്പിയായി രാഹുൽ ആർ.നായർ ചുമതലയേറ്റ ഉടനെയാണ് അന്വേഷണസംഘം പോലീസ് ക്ലബ് വിടുന്നത്. കളമശേരി എആർ ക്യാന്പ് കേന്ദ്രീകരിച്ചായിരിക്കും അന്വേഷണ സംഘത്തിന്റെ പ്രവർത്തനം. കോളിളക്കം സൃഷ്ടിച്ച പെരുന്പാവൂർ ജിഷവധക്കേസ്, നടൻ ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസ് തുടങ്ങിയവയിൽ അന്വേഷണം നടന്നതും പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്തതും ആലുവയിൽ വച്ചായിരുന്നു. ഇതോടെ വിദേശ മാധ്യമങ്ങളിൽ വരെ പോലീസ് ക്ലബ് നിറഞ്ഞു. മണിക്കൂറുകളോളം ഒബി വാനടക്കമുള്ള സംവിധാനങ്ങളുമായി…
Read Moreകളമശേരിയിലെ ബാങ്കിൽ മോഷണ ശ്രമം; പ്രതികളെക്കുറിച്ച് സൂചനയില്ല; ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് ജീവനക്കാർ
കളമശേരി: നഗരസഭാ കാര്യാലയത്തിന് സമീപം പ്രവർത്തിക്കുന്ന ബാങ്കിന്റെ ഭിത്തി തുരന്ന് അകത്തുകയറാൻ ശ്രമം നടത്തിയ സംഭവത്തിൽ പ്രതികളെ ക്കുറിച്ച് സൂചനയില്ല. കളമശേരിയിൽ ദേശീയപാതയോട് ചേർന്നുള്ള കെട്ടിടത്തിലെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ബാങ്ക് ഓഫ് ഇന്ത്യയിലാണ് കഴിഞ്ഞ രാത്രി മോഷണശ്രമം നടന്നത്. എന്നാൽ മോഷ്ടാക്കൾക്ക് ബാങ്കിനകത്തേക്ക് പ്രവേശിക്കാനായിട്ടില്ലെന്നും ഒന്നും നഷ്ടപ്പെട്ടിട്ടുമില്ലെന്നുമാണ് ജീവനക്കാർ പോലീസിനെ അറിയിച്ചത്. ബ്രാഞ്ചിന്റെ മതിൽ ഒരാൾക്ക് ഇഴഞ്ഞ് കയറാവുന്ന രീതിയിൽ തുരന്നതായി ബാങ്ക് തുറക്കാനെത്തിയ ജീവനക്കാരാണ് ആദ്യം കണ്ടത്. താഴെ ശബ്ദം കേട്ടിട്ട് പാതി വഴിയിൽ മോഷണശ്രമം ഉപേക്ഷിച്ചതാണെന്ന് സൂചനയുണ്ട്. സാധാരണയായി ഒഴിവു ദിവസങ്ങൾ കേന്ദ്രീകരിച്ചാണ് ഈ രീതിയിൽ മോഷണങ്ങൾ നടക്കുന്നത്. മാത്രമല്ല ഉപഭോക്താക്കൾ വന്നുപോകുന്ന മുറിയിലേക്കാണ് പ്രവേശന ദ്വാരം ഉണ്ടാക്കിയത്. അതിനാൽ ശ്രമം നടത്തിയത് വൻ മോഷ്ടാക്കളല്ലെന്നാണ് പോലീസിന്റെ വിലയിരുത്തൽ.അതേ സമയം തുരക്കാൻ ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുക്കാനായിട്ടില്ല. നിരീക്ഷണ കാമറകൾ പുറത്ത് ഇല്ലാത്തതിനാൽ ദൃശ്യങ്ങളും…
Read Moreഎറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ഷണ്ടിംഗിനിടെ എൻജിനും ഗാർഡ് കോച്ചും പാളം തെറ്റി; എറണാകുളം – നിലന്പൂർ പാസഞ്ചർ ഒന്നേമുക്കാൽ മണിക്കൂറോളം വൈകി
കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ഷണ്ടിംഗിനിടെ എൻജിനും ഗാർഡ് കോച്ചും പാളം തെറ്റി. ഇന്നു രാവിലെ ഏഴരയോടെയായിരുന്നു സംഭവം. എറണാകുളം സൗത്തിൽനിന്നു പുറപ്പെടേണ്ട എറണാകുളം – നിലന്പൂർ പാസഞ്ചർ ട്രെയിനിനിന്റെ പിൻഭാഗത്ത് ഘടിപ്പിക്കാനെത്തിച്ചതായിരുന്നു ഗാർഡ് കോച്ചെന്നാണു വിവരം. ഇതുമായെത്തിയതായിരുന്നു എൻജിൻ. ആറാം ട്രാക്കിൽനിന്നു ഏഴാം ട്രാക്കിലേക്കു എത്തവേയായിരുന്നു അപകടമെന്നു അധികൃതർ പറഞ്ഞു. സിഗ്നൽ ലഭിക്കുന്നതിനു മുന്‍പായി ലോക്കോ പൈലറ്റ് എൻജിൻ മുന്നോട്ടെടുത്തതാണ് അപകടകാരണമായതെന്നാണു വിവരം. പാളം തെറ്റിയ എൻജിനും ഗാർഡ് കോച്ചും ഏതാനും ദൂരം മുന്നോട്ട് നീങ്ങി. അപകടത്തെത്തുടർന്നു എറണാകുളം – നിലന്പൂർ പാസഞ്ചർ ഒന്നേ മുക്കാൽ മണിക്കൂറോളം വൈകിയാണു യാത്ര ആരംഭിച്ചത്. അപകടസമയം, എറണാകുളം-നിലന്പൂർ പാസഞ്ചർ ആറാമത്തെ പ്ലാറ്റ്ഫോമിൽ കിടക്കുകയായിരുന്നു.അപകടവിവരമറിഞ്ഞ് ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ ലോക്കോ പൈലറ്റിനെതിരെ നടപടിയുണ്ടാകുമെന്നാണു ലഭിക്കുന്ന വിവരം. ഏതാനും ദിവസം മുന്‍പാണ് സൗത്ത് റെയിൽവേ സ്റ്റേഷനിൽവച്ച്…
Read Moreകോതമംഗലത്തെ ബാറിലെ കൊലപാതകം;മുഖ്യപ്രതി സാജന്റെ പേരിൽ നിരവധി കേസുകൾ; സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ…
കോതമംഗലം: നഗരത്തിലെ ബാർ ഹോട്ടലിലുണ്ടായ കത്തിക്കുത്തിൽ യുവാവ് കൊലപ്പെട്ട കേസില്‍ അഞ്ച് പ്രതികളും അറസ്റ്റില്‍. മുഖ്യപ്രതി സാജൻ നിരവധി ക്രിമിനൽ കേസിൽ ഉൾപ്പെട്ട ക്വട്ടേഷൻ സംഘാഗമെന്ന് പോലീസ്. തൊടുപുഴ, പാല സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസിൽപ്പെട്ടിട്ടുള്ള ഇയാൾ മുൻപ് ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. സാജൻ അടക്കം രണ്ട് പേരെ പാലാ പോലീസാണ് പിടികൂടിയത്. മറ്റ് മൂന്ന് പ്രതികളെ കോതമംഗലം പോലീസും അറസ്റ്റ് ചെയ്തു. കുത്തുകുഴി വലിയപാറ പാറപ്പുറം ചാക്കോയുടെ മകന് ബിനു (28) ആണ് കത്തികുത്തില്‍ കൊല്ലപ്പെട്ടത്.ബിനുവിന്റെ സുഹൃത്തുക്കളായ വലിയപാറ നെടുംഭാഗത്ത് അജേഷ്,തങ്കളം പടിക്കക്കുടി ഷൈജോമോന് എന്നിവര്‍ കുത്തേറ്റ് കോലഞ്ചേരി ആശുപത്രിയില്‍ ചികിത്സയിലാണ്.തിങ്കളാഴ്ച രാത്രി 11ന് ആണ് സംഭവം. ഈരാറ്റുപേട്ട ഇരുമാപ്ര പാറശേരിയില്‍ സാജന് സാമുവല്‍(40), തൊടുപുഴ ഏഴനെല്ലൂര് കാഞ്ഞിരത്തിങ്കല്‍ സ്വദേശി മീനച്ചില്‍ പൂവരണിയില്‍ ബന്ധുവീട്ടില്‍ താമസിക്കുന്ന ജിജോ ജോര്‍ജ്(32), നേര്യമംഗലം തലക്കോട് അള്ളുങ്കല്‍ പോഞ്ഞാശേരി മഠത്തുംപടി…
Read Moreകേരളത്തിലേക്കുള്ള “കൊക്കെയ്ൻ’ കടത്തിന്റെ പ്രധാന ഉറവിടം ബ്രസീൽ; ടൂറിസ്റ്റു വിസയിലെത്തുന്ന വിദേശികളാണ് ഇവിടെ മയക്കുമരുന്നെത്തിക്കുന്നത്
നെടുമ്പാശേരി: വിദേശികൾ വഴി കേരളത്തിലേക്ക് വൻതോതിൽ മയക്കുമരുന്ന് എത്തുന്നതിന്റെ പ്രധാന പ്രഭവകേന്ദ്രം ബ്രസീൽ ആണെന്ന് കണ്ടെത്തൽ. കഴിഞ്ഞ ഒരു വർഷത്തിനിടെ കൊക്കെയ്നുമായി നെടുമ്പാശേരിയിൽ പിടിയിലായ നാല് വിദേശികളും ബ്രസീലിൽ നിന്നാണ് മയക്കുമരുന്ന് കൊണ്ടുവന്നത്. പിടിയിലായ വിദേശികളിൽ ഒരു വനിതയും ഉൾപ്പെടുന്നു. ഇന്നലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പിടിയിലായ ലാറ്റിനമേരിക്കൻ രാജ്യമായ എൽ സാൽവദോർ സ്വദേശി ജോണി അലക്സാണ്ടറിൽ നിന്നും 10 കോടി രൂപ വിലവരുന്ന രണ്ട് കിലോഗ്രാം കൊക്കെയ്നാണ് പിടികൂടിയത്. കേന്ദ്ര നർകോട്ടിക് ബ്യൂറോ ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ വലയിലായത്. വിദേശികളെ കാരിയർമാരാക്കി നെടുമ്പാശേരി വിമാനത്താവളം വഴി വൻതോതിൽ മയക്കുമരുന്ന് കടത്ത് നടക്കുന്നതായുള്ള രഹസ്യ റിപ്പോർട്ടുകളെ തുടർന്ന് നർകോട്ടിക് ബ്യൂറോ വിഭാഗം രഹസ്യ നിരീക്ഷണം നടത്തിവരികയായിരുന്നു. ടൂറിസ്റ്റ് വിസയിൽ കേരളം ചുറ്റി സഞ്ചരിക്കാൻ എന്ന വ്യാജേനയാണ് ഇത്തരക്കാർ കേരളത്തിലേക്ക് എത്തുന്നത്.…
Read Moreസമൂഹമാധ്യമങ്ങൾ വഴി സ്ത്രീകൾക്കുനേരേ അതിക്രമങ്ങൾ കൂടുന്നു: വനിതാ കമ്മീഷൻ
കൊച്ചി: സമൂഹമാധ്യമങ്ങൾ വഴി സ്ത്രീകൾക്കുനേരേയുള്ള അതിക്രമങ്ങൾ കൂടിവരികയാണെന്നും ഇതിനെതിരേ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്സണ്‍ എം.സി. ജോസഫൈൻ. ഇത്തരം കേസുകളിൽ ഒട്ടും കാലതാമസമില്ലാതെ തന്നെ കമ്മീഷൻ തീരുമാനങ്ങളെടുക്കും. വൈഎംസിഎ ഹാളിൽ നടന്ന മെഗാ അദാലത്തിനുശേഷം മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അവർ. നിലവാരമുള്ള വ്യക്തികൾക്കു ചിന്തിക്കാൻ പോലും കഴിയാത്തത്ര നീചമായ ഭാഷയാണു സ്ത്രീകൾക്കെതിരേ പ്രയോഗിക്കുന്നത്. അടുത്തിടെ വികലാംഗയായ സിവിൽ എൻജിനീയർക്കുനേരേ സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ മോശം പരാമർശങ്ങൾ കമ്മീഷന്റെ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നു നടപടിയെടുത്തു.
Read Moreഎറണാകുളം, തൃശൂർ സെക്ഷനിൽ റെയിൽപ്പാളങ്ങളുടെ അറ്റകുറ്റപ്പണി; നാളെമുതൽ ട്രെയിനുകൾക്കു നിയന്ത്രണം
കൊച്ചി: എറണാകുളം, തൃശൂർ സെക്ഷനിൽ റെയിൽപ്പാളങ്ങളുടെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നാളെ മുതൽ 17 വരെ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. ചൊവ്വ, ബുധൻ ദിവസങ്ങളിൽ നിയന്ത്രണമില്ല. എക്സ്പ്രസ് ട്രെയിനുകൾക്കാണ് ഏറെയും നിയന്ത്രണമുള്ളത്. ഓഖ-എറണാകുളം, വെരാവൽ-തിരുവനന്തപുരം, ബിക്കാനീർ-കൊച്ചുവേളി, ഹൈദരാബാദ്-കൊച്ചുവേളി സ്പെഷൽ, ഗാന്ധിധാം-നാഗർകോവിൽ, ഭാവ്നഗർ-കൊച്ചുവേളി, പട്ന-എറണാകുളം, നിസാമുദ്ദീൻ-തിരുവനന്തപുരം എന്നീ എക്സ്പ്രസ് ട്രെയിനുകൾ രണ്ടരമണിക്കൂറോളം തൃശൂർഭാഗത്തു പിടിച്ചിടും. മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസ് ഒരുമണിക്കൂർ 50 മിനിറ്റും തിരുവനന്തപുരം-മധുര അമൃത എക്സ്പ്രസ് 40 മിനിറ്റും പിടിച്ചിടും. ചൊവ്വ, ബുധൻ ഒഴികെയുള്ള ദിവസങ്ങളിൽ ഗുരുവായൂർ ചെന്നൈ എക്സ്പ്രസ് രാത്രി 11.25നാകും ഗുരുവായൂരിൽനിന്നു പുറപ്പെടുക.
Read Moreവരാപ്പുഴയിലെ വീടാക്രമണക്കേസ്; ശ്രീക്കുട്ടൻ മുഖ്യമന്ത്രിക്കു പരാതി നൽകും
കൊച്ചി: വരാപ്പുഴ ദേവസ്വംപാടത്തെ വീടാക്രമണക്കേസിൽ കസ്റ്റഡിയിൽ ലഭിച്ച പ്രതികളിൽനിന്ന് അന്വേഷണ സംഘം മൊഴിയെടുക്കും. കസ്റ്റഡിയിൽ ലഭിച്ച വരാപ്പുഴ ദേവസ്വംപാടം സ്വദേശികളായ തലയോണിച്ചിറ വിബിൻ, കുഞ്ഞാത്തുപറന്പിൽ കെ.ബി. അജിത്ത്, മദ്ദളക്കാരൻ തുളസീദാസ് എന്ന ശ്രീജിത്ത് എന്നിവരിൽനിന്നാണ് അന്വേഷണ സംഘം മൊഴിയെടുക്കുക. കോടതിയിൽ കീഴടങ്ങിയ പ്രതികളെ മൂന്നു ദിവസത്തേക്കാണു ആലുവ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ട് പോലീസ് കസ്റ്റഡിയിൽ വിട്ടുനൽകിയത്. വീടാക്രമണക്കേസിലെ ഒന്നും രണ്ടും മൂന്നും പ്രതികളായ ഇവരെ 11ന് രാവിലെ 11 ന് മുന്‍പായി തിരികെ കോടതിയിൽ ഹാജരാക്കണം. ഇതിനു മുന്‍പായി കേസുമായി ബന്ധപ്പെട്ട് വിശദമായ മൊഴിയെടുക്കാനാണ് അധികൃതരുടെ തീരുമാനം. അതേസമയം, ഇടതു കാലിന്റെ സ്വാധീനം നഷ്ടമായതിനെത്തുടർന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞുവരുന്ന വരാപ്പുഴ ചിറയ്ക്കകം ഭഗവതിപ്പറന്പിൽ വിജയന്റെ മകൻ ശ്രീക്കുട്ടൻ (32) കസ്റ്റഡി മർദനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർക്കു പരാതി…
Read More