കൊച്ചി: മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് സുഹൃത്തിനെ കൊലപെടുത്തിയ കേസിൽ പ്രതിയുടെ മൊഴി. കലൂർ സ്റ്റേഡിയത്തിനടുത്തുള്ള ബാഗ് നിർമാണ കന്പനിയിൽ ജോലി ചെയ്തുവന്ന പശ്ചിമ ബംഗാൾ സ്വദേശി സമീർ ലോപ്ച്ചനെ (32) കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ആസാം സ്വദേശി ചന്ദൻ കൻവാറാണണ് (42) ഇത് സംബന്ധിച്ച് പോലീസിനു മൊഴി നൽകിയത്. ബാഗ് നിർമാണ യൂണിറ്റിന്റെ മുകളിലത്തെ നിലയിൽ താമസിച്ചിരുന്ന ഇരുവരും മദ്യപിക്കുന്നതിനിടെ വാക്കുതർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് അമ്മയെ പേര് ചൊല്ലി വിളിച്ചതുമായി ബന്ധപ്പെട്ട വിഷയം കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തിയത്. കൊലയ്ക്കുശേഷം ആസാമിലേക്കു രക്ഷപ്പെട്ട പ്രതിയെ പോലീസ് സംഘം ആസാമിലെത്തി വിദഗ്ധമായി കുടുക്കുകയായിരുന്നു. പ്രതിയുടെ പഴയ മൊബൈലിലെ കോളുകൾ അടിസ്ഥാനമാക്കി നടത്തിയ വിപുലമായ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. എട്ടു വർഷമായി കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്തുവന്ന പ്രതി കലൂരിലെ ബാഗ് നിർമാണ യൂണിറ്റിൽ ഡ്രൈവറായിരുന്നു. ഇയാളുടെ…
Read MoreCategory: Kochi
ഒഴിഞ്ഞുപോ..! രാജിവയ്ക്കാതെ തോമസ് ചാണ്ടി കടിച്ചു തൂങ്ങിയാല്‍ നാണംകെട്ട് ഇറങ്ങിപ്പോകേണ്ടിവരുമെന്ന് ഹസന്
കൊച്ചി: തോമസ് ചാണ്ടിക്കെതിരായി എജിയുടെ നിയമോപദേശവും പുറത്തുവന്ന സാഹചര്യത്തില്‍ അദ്ദേഹം മന്ത്രിസഭയില്‍നിന്ന് രാജിവയ്ക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം. ഹസന്. തോമസ് ചാണ്ടി മന്ത്രിസഭയില്‍ ഇനിയും കടിച്ചു തൂങ്ങിയാല്‍ നാണംകെട്ട് ഇറങ്ങിപ്പോകേണ്ടിവരുമെന്നും ഹസന് പറഞ്ഞു. സോളാര്‍ റിപ്പോര്‍ട്ടിലെ ഗൂഢാലോചനയെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷണം നടത്താന്‍ തയാറാകണമെന്നും ഹസന് ആവശ്യപ്പെട്ടു.
Read Moreനിങ്ങളുടെ അറിവിലേക്കായി..! വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു സമീപം മൊബൈൽ ടവർ പാടില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ
കൊച്ചി: സംസ്ഥാന വിവരസാങ്കേതിക വിദ്യാവകുപ്പ് പുറത്തിറക്കിയ ഉത്തരവിനു വിരുദ്ധമായി സ്കൂൾ, കോളജ്, ആശുപത്രി, അങ്കണവാടി, പോലീസ് സ്റ്റേഷൻ എന്നിവയ്ക്കു സമീപം മൊബൈൽ ഫോണ്‍ ടവറുകൾ സ്ഥാപിക്കരുതെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ഇതിനു വിരുദ്ധമായി നടക്കുന്ന ടവർ നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകരുതെന്നും കമ്മീഷൻ ആക്ടിംഗ് ചെയർമാൻ പി. മോഹനദാസ് ഉത്തരവിട്ടു. മൂന്നൂറോളം കുട്ടികൾ പഠിക്കുന്ന, 120 വർഷം പഴക്കമുള്ള തൃപ്പൂണിത്തറ സേക്രഡ് ഹാർട്ട് യുപിഎസിന് എട്ട് മീറ്റർ മാറി മൊബൈൽ ഫോണ്‍ ടവർ സ്ഥാപിക്കാനുള്ള നീക്കം അനുവദിക്കരുതെന്നും കമ്മീഷൻ നിർദേശിച്ചു. സ്കൂൾ പ്രധാനാധ്യാപിക വൽസല സി. ബേബി സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. സ്കൂളിന് എതിർവശത്തായി നിർമിച്ച കെട്ടിടത്തിന്റെ മുകളിലാണു ടവർ സ്ഥാപിക്കുന്നത്. കമ്മീഷൻ നഗരസഭാ സെക്രട്ടറിയിൽനിന്നു റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഐഡിയയുടെ ടവർ സ്ഥാപിക്കാൻ അപേക്ഷ ലഭിച്ചതിനെത്തുടർന്നു സ്ഥലപരിശോധന നടത്തി അനുമതി നൽകിയതായി നഗരസഭാ സെക്രട്ടറി കമ്മീഷനെ അറിയിച്ചു.…
Read Moreസത്യം പുറത്തുവരും..! ഇടത് സർക്കാർ പ്രതിസന്ധി നേരിടുമ്പോളെല്ലാം സോളാർ കേസ് കൊണ്ടുവരുമെന്ന് ഹൈബി
കൊച്ചി: ഭരണത്തിലിരിക്കുന്ന ഇടത് സർക്കാർ പ്രതിസന്ധി നേരിടുന്പോൾ ജനശ്രദ്ധ തിരിക്കാൻ സോളാർ കേസ് ഉയർത്തിക്കൊണ്ടു വരുമെന്ന് ഹൈബി ഈഡൻ എംഎൽഎ. സോളാർ കേസ് രാഷ്ട്രീയമായും നിയമപരമായും കോണ്‍ഗ്രസ് നേരിടും. ഉമ്മൻ ചാണ്ടിയെപ്പോലെ മുതിർന്ന ഒരു നേതാവിനെതിരേ വരെ ഇല്ലാത്ത കാര്യങ്ങൾ സൃഷ്ടിക്കുകയാണ് ചെയ്തത്. ഇതൊന്നും വിലപ്പോകില്ലെന്ന് തെരഞ്ഞെടുപ്പ് വിജയം തെളിയിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. സോളാർ കേസ് അന്വേഷിച്ച ജുഡീഷൽ കമ്മീഷനുമായി നല്ല രീതിയിൽ സഹകരിച്ചിരുന്നു. സർക്കാർ നടത്തുന്ന ഏത് അന്വേഷണവുമായും ഇനിയും സഹകരിക്കുമെന്നും സത്യം പുറത്തുവരുമെന്നും ഹൈബി ഈഡൻ കൂട്ടിച്ചേർത്തു.
Read Moreസ്വകാര്യ ബസുകളിലെ “കിളി’കൾ ശല്യക്കാരാകുന്നു..! കിളികളുടെ കിന്നാരവും അസഭ്യവർഷവും യാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്നു
കോതമംഗലം/മൂവാറ്റുപുഴ: സ്വകാര്യ ബസുകളിലെ “കിളി’കൾ യാത്രക്കാരെ ശല്യപ്പെടുത്തുന്നതായി പരാതി. സ്കൂൾ വിദ്യാർഥികളും സ്ത്രീകളും ഉൾപ്പെടെയുള്ള യാത്രക്കാരാണ് കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. മൂവാറ്റുപുഴ-കോതമംഗലം, മൂവാറ്റുപുഴ-കാളിയാർ റൂട്ടുകളിൽ സർവീസ് നടത്തുന്ന ചില സ്വകാര്യ ബസുകളിൽ ക്ലീനർമാരുടെ ശല്യം രൂക്ഷമാണ്. കഴിഞ്ഞ ദിവസം മൂവാറ്റുപുഴ ആശ്രമം ബസ് സ്റ്റാന്‍ഡിൽ നിന്നു കോതമംഗലം ഭാഗത്തേക്കുള്ള ബസിൽ കയറിയ യുവാവിന്റെ പോക്കറ്റിലെ പണം അപഹരിക്കാൻ ബസിലെ കിളി ശ്രമിച്ചതായും ഇതു ചെറുത്തതിനെ തുടർന്നു സ്റ്റോപ്പിൽ ഇറങ്ങുന്നതിനിടെ ചവിട്ടി വീഴ്ത്താൻ ശ്രമിച്ചതായും പരാതി ഉയർന്നിരുന്നു. ബസിലെ മറ്റു ജീവനക്കാരുടെ അറിവോടെയാണ് ക്ലീനർമാരുടെ ഇത്തരം നടപടികളെന്നും പറയപ്പെടുന്നു. താത്ക്കാലിക ജോലിക്കു കയറുന്ന കിളികളാണ് ഇത്തരം പ്രവർത്തനങ്ങൾക്കു പിന്നിൽ. കഴിഞ്ഞ ദിവസം വൈകുന്നേരം ബസിൽ യാത്ര ചെയ്ത വിദ്യാർഥിനിയോട് കിളി അപമര്യാദയായി പെരുമാറുകയും ഇറങ്ങേണ്ട സ്റ്റോപ്പിൽ ഇറക്കാതെ അടുത്ത സ്റ്റോപ്പിൽ ഇറക്കി വിടുകയും ചെയ്തു. ഇതു സംബന്ധിച്ച് രക്ഷിതാവ്…
Read Moreജിഷ്ണു പ്രണോയ് കേസ് അന്വേഷണം ഏറ്റെടുക്കില്ല; കേരള പോലീസ് അന്വേഷിച്ചാൽ മതിയെന്ന് സിബിഐ സുപ്രീംകോടതിയിൽ
ന്യൂഡൽഹി: ജിഷ്ണു പ്രണോയ് കേസ് അന്വേഷണം ഏറ്റെടുക്കില്ലെന്നു സിബിഐ. സുപ്രീം കോടതിയിലാണ് സിബിഐ ഇതു സംബന്ധിച്ചു നിലപാട് അറിയിച്ചത്. കേസ് അന്വേഷണം സിബിഐ ഏറ്റെടുക്കില്ല. കേസ് സിബിഐ ഏറ്റെടുക്കേണ്ട സാഹചര്യവും നിലവിലില്ല. കേസ് കേരള പോലീസ് അന്വേഷിച്ചാൽ മതിയെന്നും സിബിഐ സുപ്രീം കോടതിയെ അറിയിച്ചു. ജിഷ്ണു കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന സർക്കാരിന്റെ ഹർജിയും കേസ് സിബിഐ ഏറ്റെടുക്കണമെന്ന ജിഷ്ണുവിന്റെ അമ്മ മഹിജ നൽകിയ ഹർജിയും പരിഗണിക്കുന്പോഴാണ് സിബിഐ സുപ്രീം കോടതിയിൽ നിലപാട് അറിയിച്ചത്. സിബിഐക്കു ജോലിഭാരം കൂടുതലാണെന്ന ന്യായീകരണവും ഏജൻസി നിരത്തി. എന്നാൽ ജൂണിൽ ഇറക്കിയ വിജ്ഞാപനത്തിനു മറുപടി നൽകാൻ വൈകിയ സിബിഐയെ വിമർശിച്ച സുപ്രീം കോടതി, വിഷയത്തിൽ രേഖാമൂലം തിങ്കളാഴ്ച മറുപടി നൽകാനും നിർദേശിച്ചു. നവംബർ മൂന്നിന് കേസ് പരിഗണിക്കവെ കേസ് അന്വേഷണം കൈമാറിക്കൊണ്ടുള്ള വിജ്ഞാപനം സർക്കാർ നൽകിയില്ലെന്ന് സിബിഐ കോടതിയെ അറിയിച്ചിരുന്നു. അതുകൊണ്ടുതന്നെ…
Read Moreവഴക്കുണ്ടായതിനെ തുടർന്ന് ഭാര്യ ദേഹത്ത് സ്വയം മണ്ണെണ്ണ ഒഴിച്ചു; ഇത് കണ്ട ഭർത്താവ് മിച്ചം മണ്ണെണ്ണകൂടി ഒഴിച്ച് ഭാര്യയെ തീകൊളുത്തി; സംഭവത്തിൽ ഭർത്താവിന് എട്ടു വർഷം തടവ്
കൊച്ചി: ഭാര്യ മണ്ണെണ്ണയൊഴിച്ചു തീകൊളുത്തി മരിച്ച കേസിൽ ഭർത്താവിന് എട്ടു വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കാലടി മറ്റൂർ തോട്ടകം മംഗലത്തറ പകിടപ്പിള്ളി വീട്ടിൽ ശെൽവരാജിനെയാണ് (44) എറണാകുളം അഡീഷണൽ സെഷൻസ് ജഡ്ജി കെ.ടി. നിസാർ അഹമ്മദ് ശിക്ഷിച്ചത്. രണ്ടു വകുപ്പുകളിലായി എട്ടു വർഷം ശിക്ഷയാണ് വിധിച്ചതെങ്കിലും ശിക്ഷ ഒരുമിച്ച് അഞ്ചു വർഷം അനുഭവിച്ചാൽ മതി. 2016 ജനുവരി 24ന് വെകുന്നേരം നാലിന് വീട്ടിലെത്തിയ പ്രതി ആക്രമിക്കുന്നതിനിടെ ദിവ്യ വീട്ടിൽ കരുതിയിരുന്ന മണ്ണെണ്ണ ദേഹത്തൊഴിക്കുകയായിരുന്നു. മണ്ണെണ്ണ കാനിൽ ശേഷിച്ച മണ്ണെണ്ണ പ്രതിയും ദിവ്യയുടെ ദേഹത്തേക്കൊഴിച്ച് തീകൊളുത്തിയെന്നാണ് കേസ്.
Read Moreദിലീപിനു സന്ദർശകരെ അനുവദിച്ചതിൽ നിയമലംഘനമെന്നു ഹർജി; തൃശൂർ പീച്ചി സ്വദേശി മനീഷ എം. ചാത്തേലിയാണ് ഹർജി നൽകിയത്
കൊച്ചി: നടിയെ ആക്രമിച്ച് അശ്ലീലദൃശ്യം പകർത്തിയ കേസിൽ നടൻ ദിലീപ് ആലുവ സബ് ജയിലിൽ കഴിയവെ സന്ദർശകരെ അനുവദിച്ചതിൽ നിയമലംഘനമുണ്ടെന്ന് ആരോപിച്ചു ഹർജി. ജയിൽ സൂപ്രണ്ടിനെതിരേ അന്വേഷണം വേണമെന്നു ഹർജിയിൽ ആവശ്യപ്പെടുന്നു. തൃശൂർ പീച്ചി സ്വദേശി മനീഷ എം. ചാത്തേലിയാണു ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. ജയിൽ ചട്ടങ്ങൾ ലംഘിച്ചു ദിലീപിനു സന്ദർശകരെ അനുവദിച്ചതിനെതിരേ ഡിജിപിക്കും ആലുവ റൂറൽ എസ്പിക്കും പരാതി നൽകിയിരുന്നു. ജയിലിൽ കഴിയുന്നവരെ അവരുടെ സുഹൃത്തുക്കൾക്ക് ആഴ്ചയിൽ രണ്ടുതവണ മാത്രമേ സന്ദർശനാനുമതി നൽകാവൂ എന്നു ചട്ടത്തിൽ പറയുന്നുണ്ട്. ഇതു ലംഘിച്ചു ചലച്ചിത്രതാരങ്ങളടക്കമുള്ള സുഹൃത്തുക്കൾക്കു സന്ദർശനം അനുവദിച്ചു. അശ്ലീലദൃശ്യം പകർത്തിയ മൊബൈലും മെമ്മറി കാർഡും കണ്ടെത്താൻ പോലീസ് ഉൗർജിത അന്വേഷണം നടത്തുന്ന സമയത്താണു ദിലീപിന്റെ സുഹൃത്തുക്കൾക്കു ജയിൽ സന്ദർശനം നടത്താൻ അനുമതി നൽകിയത്. സെപ്റ്റംബർ അഞ്ചിനു നടൻ കൂടിയായ കെ.ബി. ഗണേഷ് കുമാർ എംഎൽഎ ജയിലിലെത്തി ദിലീപിനെ…
Read Moreകള്ളന് വിമാനത്തില്‍ തന്നെയോ? കൊച്ചി വിമാനത്താവളത്തിൽ ദമ്പതികളുടെ ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ കവർന്നു
നെടുമ്പാശേരി: അമേരിക്കയില്‍നിന്നു ഖത്തര്‍ എയര്‍വേയ്സ് വിമാനത്തില്‍ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ വന്നിറങ്ങിയ മലയാളി ദമ്പതികളുടെ നാല് ബാഗേജുകളില്‍നിന്നു ലക്ഷക്കണക്കിനു രൂപ വിലപിടിപ്പുള്ള സാധനങ്ങള്‍ കൊള്ളയടിക്കപ്പെട്ടതായി പരാതി. മുണ്ടക്കയം സ്വദേശി ചാക്കോ-ഏലിക്കുട്ടി ദന്പതികളുടെ ബാഗേജുകളില്നിന്നാണു കവര്‍ച്ച നടന്നത്. വിലപിടിപ്പുള്ള മൊബൈല്‍ ഫോണുകള്‍, കാമറകള്‍, 13 ബോട്ടില്‍ പെര്‍ഫ്യൂമുകള്‍, അഞ്ച് വാച്ചുകള്‍, മാഗി ലൈറ്റുകള്‍, ബ്രാന്‍ഡഡ് ഷര്‍ട്ടുകള്‍, ഡയബറ്റിക് പരിശോധിക്കുന്ന കിറ്റ്, നാല് ലേഡീസ് ബാഗുകള്‍ തുടങ്ങിയ സാധനങ്ങൾ നഷ്ടപ്പെട്ടു. ഇന്നലെ പുലര്‍ച്ചെ 2.20 ന് ഖത്തര്‍ എയര്‍വേയ്സ് വിമാനത്തിലാണ് ഇവര്‍ നെടുമ്പാശേരിയിലെത്തിയത്. അമേരിക്കയില്‍ നഴ്സുമാരായി ജോലിചെയ്തു വരികയാണ് ഇവര്‍. നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറങ്ങിയശേഷം ബാഗേജുകള്‍ പരിശോധിക്കുന്നതിനു പതിവിലും കൂടുതല്‍ സമയമെടുത്തതായി ഇവര്‍ പറഞ്ഞു. വിമാനത്താവളത്തില്‍ ബാഗേജ് കൈപ്പറ്റുന്ന സമയത്ത് ഒരു ജീവനക്കാരി രണ്ട് പ്രാവശ്യം ഇവ സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്തിരുന്നു. നാല് ബാഗേജുകളാണ് ഇവരുടെ കൈവശം ഉണ്ടായിരുന്നത്. ഇവ…
Read Moreവസ്തുത ഇതല്ലേ..! റിസോർട്ടിന്റെ വളർച്ച യിൽ തോമസ് ചാണ്ടിയുടെ രാജി ആവശ്യ പ്പെടുന്ന രാഷ്ട്രീയ നേതാക്കൾക്കും പങ്കെന്ന് പി.സി. ജോർജ്
കൊച്ചി: മന്ത്രി തോമസ് ചാണ്ടി കായൽ കൈയേറിയതുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണത്തിൽ ആലപ്പുഴ ജില്ലാ കളക്ടർ വരുത്തിയത് ഗുരുതരവീഴ്ചയാണെന്ന് പി.സി. ജോർജ് എംഎൽഎ. കേരള ജനപക്ഷം പാർട്ടിയുടെ സംസ്ഥാനതല അംഗത്വ വിതരണം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തോമസ് ചാണ്ടിക്കെതിരേ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയ കാര്യങ്ങളുടെ അടിസ്ഥാനത്തിൽ ക്രിമിനൽ ചട്ടപ്രകാരം ജില്ലാ കളക്ടർ കേസെടുക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് വിശദമായി അന്വേഷിക്കണം. റിപ്പോർട്ട് സർക്കാർ തലത്തിൽ ചോർന്നതും സംശയാസ്പദമാണ്. ജുഡീഷൽ അധികാരമുള്ള കളക്ടറുടെ റിപ്പോർട്ട് അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശത്തിന് അയച്ചതിലും ദുരുദ്ദേശയമുണ്ട്. സജീവ ചർച്ചയാക്കി ഈ വിഷയം നിലനിർത്താനുള്ള ആസൂത്രിത പരിശ്രമമാണ് നടക്കുന്നത്. എട്ട് കോട്ടേജുകൾ മാത്രമുണ്ടായിരുന്ന തോമസ് ചാണ്ടിയുടെ റിസോർട്ട് 16 കോട്ടേജുകളിലേക്ക് വളർന്നതിൽ, അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടുന്ന രാഷ്ട്രീയ നേതാക്കൾക്കും റവന്യു ഉന്നതർക്കും പങ്കുണ്ടെന്നതാണ് വസ്തുതയെന്നും പി.സി.ജോർജ് ആരോപിച്ചു. പാർട്ടി പ്രസിഡന്റ് എസ്.ഭാസ്കരൻ പിള്ള അധ്യക്ഷത വഹിച്ചു.…
Read More