പറവൂർ: കുടുംബത്തോടൊപ്പം കാറിൽ യാത്ര ചെയ്യുന്പോൾ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ അറസ്റ്റിലായ പ്രതികളെ പറവൂർ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. ഒന്നാം പ്രതി പറവൂർ-വെടിമറ കാഞ്ഞിരപ്പറമ്പിൽ അബ്ദുള്ള (26), രണ്ടാം പ്രതി ചേന്ദമംഗലം കൂട്ടുകാട് വെള്ളിമുക്കം വിഷ്ണു പ്രദീപ് (21), അഞ്ചാം പ്രതി വെടിമറ തോട്ടുംപറമ്പിൽ സജാദ് സലിം (27), 19-ാം പ്രതി ചാത്തനാട് കണിച്ചാടൻപറമ്പിൽ വിനോദ് മോഹനൻ (26), 18-ാം പ്രതി ചെറായി മുസ്ലിം പള്ളിക്കു സമീപം കബാലിപറമ്പിൽ ഷെമീർ മുഹമ്മദാലി (26) എന്നിവരെയാണ് പറവൂർ സിഐ ക്രിസ്പിൻ സാമിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പ്രതികളായവരിൽ ഇനിയും പിടികിട്ടാനുള്ള പ്രതികൾ ഉടൻ വലയിലാകുമെന്ന് പോലീസ് സൂചന നൽകി. കേസിൽ അഞ്ച് പ്രതികളെ കൂടി പോലീസ് കഴിഞ്ഞ ദിവസം പിടികൂടി കോടതിയിൽ ഹാജരാക്കിയിരുന്നു. ഇതുവരെ ഒന്‍പത് പ്രതികളാണ് പിടിയിലായിട്ടുള്ളത്. കേസിലെ മുഖ്യപ്രതിയടക്കമുള്ളവരാണ് ഒടുവിൽ അറസ്റ്റിലായത്.…
Read MoreCategory: Kochi
കനിവ് കാത്ത് ഒരു വൃദ്ധ..! ഈ കാലവർഷ ത്തിലെങ്കിലും നനയാതെ കിടക്കണമെന്ന മോഹവും പാഴായി; വിധവയായ പള്ളിക്കുറുമ്പയും ആറ് മക്കളും മഴയത്ത് തന്നെ
കിഴക്കമ്പലം: ചോർന്നൊലിക്കുന്ന പ്ലാസ്റ്റിക് കവർ കൊണ്ടു മൂടിയ വീട്ടിൽ അധികൃതരുടെ കനിവ് കാത്ത് ഒരു വൃദ്ധ. കുന്നത്തുനാട് പഞ്ചായത്തിലെ മോറക്കാല പള്ളിമുകള്‍ കോളനിയില്‍ താമസിക്കുന്ന പള്ളിക്കുറുമ്പയാണ് നാൽപ്പത് വർഷമായി വലിച്ചുകെട്ടിയ പ്ലാസ്റ്റിക് ഷീറ്റിനുള്ളിൽ നരകജീവിതം നയിക്കുന്നത്. ഭർത്താവ് മരിച്ച കുറുമ്പക്ക് നാല് പെൺമക്കളടക്കം ആറു മക്കളാണുള്ളത്. ഏഴ് വർഷം മുമ്പ് ഉള്ളതെല്ലാം നുള്ളിപ്പെറുക്കിയും പലരിൽ നിന്നും കടം വാങ്ങിയും പണിത വീടിന്റെ തറ ഇന്നും ഉയരാതെ നിൽപ്പാണ്. സർക്കാർ സഹായത്തിനായി പലതവണ അപേക്ഷിച്ചെങ്കിലും തുച്ഛമായി ലഭിക്കുന്ന തുകയുടെ കണക്കിനെപ്പറ്റിയാണ് അധികൃതർ പറഞ്ഞത്. അതോടെ സർക്കാർ സഹായത്തോടെ വീടുപണിയാം എന്ന സ്വപ്നത്തിനും തിരശീല വീണു. നിത്യ ചെലവിനു പോലും പണം കണ്ടെത്താൻ പാടുപെടുന്നതിനിടെയാണ് ഭർത്താവ് മരിച്ച മകൾ വീട്ടിലേക്കു മടങ്ങിയെത്തിയത്. കൂടെ താമസിക്കുന്ന രണ്ട് ആൺമക്കളുടെ ചെറിയ വരുമാനം കൊണ്ടാണ് ജീവിതം തള്ളി നീക്കുന്നത്. അടച്ചുറപ്പില്ലാത്ത വീട്ടിൽ യാതൊരു…
Read Moreവൈപ്പിനിൽ നിന്നും കാണാതായ പെൺകുട്ടി കളെ മധുരയിൽ കണ്ടെത്തി; ഒപ്പം രണ്ട് യുവാക്കളും; കുട്ടികളെ വശീകരിച്ചു കൊണ്ടു പോയ കഥ പോലീസ് പറയുന്നതിങ്ങനെ..!
വൈപ്പിൻ: കഴിഞ്ഞ ആഴ്ച വൈപ്പിൻ കരയിൽ നിന്നും കാണാതായ രണ്ട് പതിനാറുകാരികളെ മധുരയിലെ ഏർവാടിയിൽനിന്നും പോലീസ് പിടികൂടി ഞാറക്കൽ പോലീസിനു കൈമാറി. ഇരുവരെയും കാസർഗോഡും കണ്ണൂരും ഉള്ള രണ്ട് യുവാക്കൾ വശീകരിച്ച് കടത്തിക്കൊണ്ട് പോയതാണെന്ന് പോലീസ് പറഞ്ഞു. ബാലികമാർക്കൊപ്പം ഉണ്ടായിരുന്ന ഈ യുവാക്കളെയും പോലീസ് ശനിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്. എറണാകുളത്ത് എംജി റോഡ് രവിപുരം ഭാഗത്തുള്ള പ്രശസ്ത വ്യാപാര സമുച്ചയത്തിലെ ഒരു സ്ഥാപനത്തിൽ ജോലി നോക്കുന്ന കാസർഗോഡ് ചെറുവത്തൂർ കണ്ടത്തിൽ സുഹൈൽ (19), കണ്ണൂർ പേരാവൂർ തൊണ്ടിയിൽ ചിറയത്ത് ബിബിൻ ലാൽ (20) എന്നിവരാണ് അറസ്റ്റിലായത്. പ്രായപൂർത്തിയാകാത്ത ബാലികമാരെ വശീകരിച്ചു കടത്തിക്കൊണ്ടു പോയതാണ് ഇവർക്കെതിരെയുള്ള കുറ്റം. അതേ സമയം പീഡനം നടന്നട്ടില്ലെന്ന് വൈദ്യപരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് അറിയിച്ചു. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: എടവനക്കാട് ഒരു സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നവരാണ് ബാലികമാർ. ഒരാൾ ഞാറക്കൽ…
Read Moreവലുതും ചെറുതുമായ നല്ലയിനം പുഴമീൻ ! ഭൂതത്താൻകെട്ട് ഡാം തുറന്നതോടെ മീൻപിടിത്തക്കാർക്ക് ചാകര; ആർപ്പും ആരവവുമായി മീൻപിടുത്തക്കാർ
കോതമംഗലം: ഭൂതത്താൻകെട്ട്ഡാം തുറന്നതോടെ മീൻപിടുത്തകാർക്ക് ചാകര. ഷട്ടറുകൾ തുറക്കുന്പോൾ വിവിധ സ്ഥലങ്ങളിൽ നിന്ന് നൂറുകണക്കിന് ആളുകളാണ് മീൻപിടിക്കാൻ ഭൂത്താൻകെട്ടിലെത്തുന്നത്.ആഴമുള്ളിടത്ത് വലവീശിയും വഞ്ചിയിലുമായും അല്ലാത്തിടത്ത് മുങ്ങിതപ്പിയും മീൻപിടിക്കാൻ യുവാക്കളുടെ നീണ്ടനിര കാണാം.ദൂരെ സ്ഥലങ്ങളിൽ നിന്നുവരെ ആളുകളെത്തി തുടങ്ങിയിട്ടുണ്ട്.വലുതും ചെറുതുമായ നല്ലയിനം പുഴമീൻ പിടുത്തം ഭൂതത്താൻകെട്ടിൽ ആർപ്പും ആരവവുംആഘോഷമായി മാറും. മീൻപിടുത്തക്കാർ ചാകരകൊയ്ത്ത് നടത്തുന്ന കാഴ്ച കാണികൾക്കും കൗതുകമാണ് .ഇത്തവണ ഡാമിന്റെ ഷട്ടറുകൾ കൂടുതലായി തുറന്നതോടെ വൃഷ്ടിപ്രദേശം വറ്റിത്തുടങ്ങി.ഇതോടെ മീൻ പിടുത്തക്കാരുടെ എണ്ണവും വർധിച്ചു. വീശുവലകൊണ്ട് മീൻ പിടിക്കുന്നവരുടെ എണ്ണമാണ് പതിവുപോലെ കൂടുതൽ. ഉൗഴപ്രകാരം കാത്തുനിന്നാണ് വീശൽ.കൈകൾ കൊണ്ടും കോരുവലകൊണ്ടും മീൻ പിടിക്കന്നവരുമുണ്ട്.ചെറുമീനുകളാണ് ഇവരുടെ ലക്ഷ്യം.മീൻ പിടുത്തക്കാരുടെ കൂട്ടത്തിൽ അന്യസംസ്ഥാനക്കാരുമുണ്ട് ഇക്കുറി ..മറ്റ് തൊഴിലുകൾ കുറഞ്ഞപ്പോൾ ഈയൊരു പരീക്ഷണം കൂടിയാകാം എന്നാണ് അന്യസംസ്ഥാന തൊഴിലാളികളുടെ നിലപാട് വരുംദിവസങ്ങളിൽ മീൻപിടുത്തക്കാരുടെ എണ്ണം ഗണ്യമായി വർധിക്കും. ഡാം പരിസരത്തും അതോടൊപ്പം വൃഷ്ടിപ്രദേശത്തെ ജലാശയങ്ങളും…
Read Moreഅങ്ങനെ പോകാന്‍ വരട്ടെ! അയല്‍ക്കാരനൊപ്പം ഒളിച്ചോടിയ യുവതി ജയിലില്‍; ഉപേക്ഷിച്ചത് ഭര്‍ത്താവിനെയും പ്രായപൂര്‍ത്തിയാകാത്ത രണ്ടു മക്കളെയും; അവിവാഹിതനായ 28 കാരനൊപ്പമാണ് നാടുവിട്ടത്
തൊടുപുഴ: ഭര്‍ത്താവിനെയും പ്രായപൂര്‍ത്തിയാകാത്ത രണ്ടു മക്കളെയും ഉപേക്ഷിച്ച് അയല്‍ക്കാരനൊപ്പം ഒളിച്ചോടിയ യുവതിയെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കോടതി റിമാന്‍ഡ് ചെയ്തു.ശാസ്താംപാറ പുതിയേടത്തു കുന്നേല്‍ ഷെമീന(35)യെയാണ് തൊടുപുഴ ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡു ചെയ്തത്. ഇവരെ കാക്കനാട് വനിത സബ് ജയിലിലേക്കയച്ചു. പതിനേഴും പതിനാലും വയസുള്ള മക്കളെ ഉപേക്ഷിച്ചു പോയതിനാലാണ് ഇവര്‍ക്കെതിരെ കുട്ടികളുടെ സുരക്ഷിതത്വം കണക്കിലെടുത്ത് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തത്. കഴിഞ്ഞ എട്ടുമുതല്‍ യുവതിയെ കാണാനില്ലെന്നു കാട്ടി ഭര്‍ത്തൃപിതാവാണ് തൊടുപുഴ പോലീസില്‍ പരാതി നല്‍കിയത്.പിന്നീട് ഇവരെ ചെന്നെയില്‍ നിന്നും കണ്ടെത്തി കോടതിയില്‍ ഹാജരാക്കുകയായിരുന്നു. അവിവാഹിതനായ 28 കാരനൊപ്പമാണ് യുവതി നാടുവിട്ടത്.
Read Moreഈ ഹണി അല്പം എരിയും..! മയക്കുമരുന്നു മാഫിയകൾക്ക് പേടിസ്വപ്നമായി എസ്ഐ ഹണി കെ ദാസ് ; ചാർജെടുത്ത രണ്ടുമാസം കൊണ്ട് പിടിച്ചത് 60ഓളം കേസുകൾ
സ്വന്തം ലേഖിക കൊച്ചി: മയക്കുമരുന്നു മാഫിയക്കെതിരേ ശക്തമായ നടപടിയുമായി ശ്രദ്ധേയനാകുകയാണ് എറണാകുളം ഷാഡോ എസ്ഐ ഹണി.കെ.ദാസ്. ഷാഡോ എസ്ഐയായി ചാർജെടുത്തിട്ട് രണ്ടു മാസമേ ആയിട്ടുള്ളൂവെങ്കിലും മയക്കുമരുന്നു കച്ചവടവുമായി ബന്ധപ്പെട്ട 60 കേസുകളാണ് ഇദ്ദേഹം പിടിച്ചത്. ഇതിൽ ഒരു കിലോയ്ക്കു മുകളിൽ കഞ്ചാവുമായി വ്യത്യസ്ത സ്ഥലങ്ങളിൽ വച്ച് നാലുപേരെ അറസ്റ്റു ചെയ്യുകയുണ്ടായി. ഏപ്രിൽ മാസത്തിൽ 6 കിലോ കഞ്ചാവും മേയ് മാസത്തിൽ ഏഴേ മുക്കാൽ കിലോ കഞ്ചാവും 134 മയക്കുമരുന്നു ഗുളികളുമാണ് എസ്ഐ ഹണി.കെ.ദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടിച്ചെടുത്തത്. എംഎസ്സി, എംഫിൽ ബിരുദധാരിയായ ഹണി കെ.ദാസ് 2009-ലാണ് പോലീസ് സർവീസിൽ ചേർന്നത്. തൃപ്പൂണിത്തുറ ഹിൽപ്പാലസ് സ്റ്റേഷനിലായിരുന്നു ആദ്യ നിയമനം. പിന്നീട് എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ, കളമശേരി, കുറുപ്പംപടി, കടവന്ത്ര, പെരുന്പാവൂർ, കാലടി, ആലപ്പുഴ നോർത്ത്, വൈക്കം, എറണാകുളം നോർത്ത്, ആലുവ എന്നീ പോലീസ് സ്റ്റേഷനുകളിൽ ജോലി…
Read Moreപുലിപ്പേടിയിൽ..! മലയാറ്റൂരിനെ ഭീതിയിലാഴ്ത്തി വീണ്ടും പുലിയുടെ കാല്പാടുകൾ കണ്ടെത്തി; ഒന്നിൽ കൂടുതൽ പുലികൾ ഉണ്ടാകാമെന്ന് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ
മലയാറ്റൂർ: മലയാറ്റൂർ മാലിയിൽ പുലിയുടേതെന്ന് സംശയിക്കുന്ന കാല്പാടുകൾ കണ്ടെത്തി. മണപ്പാട്ടുചിറയ്ക്കു സമീപമുള്ള മംഗലി ടോമിന്റെ ഫാമിലാണ് കാൽപാടുകൾ കണ്ടത്. കാല്പാടുകൾ പുലിയുടേതിനു സമാനമാണെന്ന് മലയാറ്റൂർ പ്രകൃതി പഠന കേന്ദ്രം റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ജി.കൃഷ്ണകുമാർ പറഞ്ഞു. ഒന്നിൽ കൂടുതൽ പുലികൾ ഉണ്ടാകാമെന്നാണ് നിഗമനമെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ച രാത്രി ഫാമിൽ പൂട്ടിയിട്ടിരുന്ന നായ്ക്കൾ തുടൽ പൊട്ടിച്ച് പോയതാണ് സംശയത്തിനു ഇടയാക്കിയത്. ഇന്നലെ രാവിലെ ഉടമ ഫാമിലെത്തിയപ്പോൾ നായ്ക്കളെ പൂട്ടിയിട്ടിരുന്ന സ്ഥലത്ത് കാൽപാടുകളും കാഷ്ഠവും കണ്ടെത്തിയതിനെതുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. ഉദ്യോഗസ്ഥരെത്തി നടത്തിയ പരിശോധനയിൽ പുലിയുടേതെന്ന് സംശയിക്കുന്ന കാല്പാദങ്ങളാണ് കണ്ടെത്തിയത്. ഇന്നലെ രാത്രി ഫാമിലെ ഉടമസ്ഥനും തൊഴിലാളികളും കാവൽ നിന്നപ്പോൾ പുലിയുടെ സാന്നിധ്യം ഉള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്. പ്രദേശത്ത് കൂടുതൽ നിരീക്ഷണം നടത്തുന്നതിന്റെ ഭാഗമായി കാമറ സ്ഥാപിക്കാനുള്ള തയാറെടുപ്പിലാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ. ഒരു ദിവസം കൂടി പ്രദേശത്ത് നിരീക്ഷണം…
Read Moreമുന്തിരവള്ളികൾ പൂത്തപ്പോൾ..! മൂവാറ്റു പുഴയിൽ ഷെഫീഖിന്റെ വീട്ടുമുറ്റത്തെ മുന്തിരി കായ്ച്ചു; ഇളം കാറ്റിലാടുന്ന മുന്തിരിക്കുലകൾ നാട്ടുകാർക്ക് കൗതുകക്കാഴ്ചയായി
മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്തംഗം തട്ടുപറന്പ് പേണ്ടാണം ഷെഫീഖിന്റെ വീട്ടുമുറ്റത്തെ മുന്തിരി കായ്ച്ചത് നാട്ടുകാർക്ക് കൗതുകമായി. ഒരു വർഷം മുന്‍പ് ഷെഫീക്ക് വീട്ടുമുറ്റത്ത് നട്ട മുന്തിരി രണ്ടാം തവണയാണ് കായ്ക്കുന്നത്. ഓടക്കാലി സർക്കാർ കാർഷിക ഗവേഷണ കേന്ദ്രത്തിൽനിന്നാണ് ചെടി വാങ്ങിയത്. വേപ്പിൻ പിണ്ണാക്കും എല്ലു പൊടിയും വളമായി നൽകിയ ചെടിയിൽനിന്ന് നല്ല വിളവാണ് ലഭിച്ചിരിക്കുന്നതെന്ന് ഷെഫീഖ് പറഞ്ഞു. ഒരാഴ്ച മുന്‍പാണ് മുന്തിരി കായ്ച്ചത്. ചുടുള്ള കാലാവസ്ഥയിൽ അപൂർവമായി മാത്രമാണ് മുന്തിരി കായ്ക്കാറുള്ളത്. കടുത്ത വേനലിൽ വെള്ളത്തിനു പുറമേ ഐസും ഉപയോഗിച്ച് ചെടിയുടെ ചുവട്ടിൽ ഈർപ്പം നിലനിർത്തിയാണ് പരിപാലിച്ചത്. മേഖലയിൽ മുന്തിരി ചെടികൾ വളരുമെങ്കിലും കായ്ക്കുന്നത് അപൂർവമായാണ്. പായിപ്ര പഞ്ചായത്ത് 12-ാം വാർഡംഗവും സഹകരണ സംഘം ജീവനക്കാരനുമായ ഷെഫീഖ് ചെറുപ്പം മുതൽ കൃഷിയിൽ തൽപരനാണ്.
Read Moreആ”ശങ്ക’ തീർക്കാം മെട്രോ റ്റേഷനുകളിൽ..! സ്ത്രീകൾക്ക് ഇനി ആ’ശങ്ക’കൾക്കായി അല ഞ്ഞ് തിരിയേണ്ട; മെട്രോ സ്റ്റേഷനിലെ ശൗചാല യം വഴിയാത്രക്കാർക്കും ഉപയോഗിക്കാം
കൊച്ചി: നഗരയാത്രക്കാരെ ഏറ്റവുമധികം വിഷമിപ്പിക്കുന്നതു വൃത്തിയും സൗകര്യങ്ങളുമുള്ള ശൗചാലയങ്ങളുടെ അഭാവമാണ്. സ്ത്രീയാത്രക്കാരെയാണ് ഇതേറ്റവും ബുദ്ധിമുട്ടിപ്പിക്കുന്നത്. പലപ്പോഴും ഒരു സ്റ്റോപ്പിൽനിന്നു മറ്റൊന്നിലേക്കു ശൗചാലയങ്ങൾ തേടി സ്ത്രീകൾക്കു അലയേണ്ടിവരാറുണ്ട്. ഇവർക്കു വലിയ ആശ്വാസമാണ് മെട്രോ സ്റ്റേഷനുകളിലെ ടോയ് ലറ്റുകൾ. മെട്രോ സ്റ്റേഷനുകളിലെ പൊതുപ്രവേശനം അനുവദിച്ചിരിക്കുന്ന ഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന ശൗചാലയങ്ങൾ മെട്രോ യാത്രക്കാർക്കു മാത്രമല്ല വഴിയാത്രക്കാർക്കും അനുഗ്രഹമാകുന്നു. ഇവിടെ പ്രവേശിക്കുന്നതിന് സാധാരണക്കാർ പണം നൽകേണ്ടതില്ല. മെട്രോയുടെ യാത്രാ ടിക്കറ്റും വേണ്ട. അതുകൊണ്ടുതന്നെ അത്യാവശ്യഘട്ടങ്ങളിൽ പൊതുജനങ്ങൾക്കും മെട്രോയുടെ ഈ സൗകര്യം ഉപയോഗപ്പെടുത്താം. മറ്റു പല മെട്രോകളിലും ടിക്കറ്റ് എടുത്തു പ്രവേശനം സാധ്യമായ മേഖലകളിൽ മാത്രമാണ് ടോയ് ലറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്.
Read Moreപതിനാറുകാരികളായ രണ്ട് ബാലികമാരെ കാണാതായതായി പരാതി; കഴിഞ്ഞദിവസം ഇവരെ ജോലിയിൽ നിന്നും പിരിച്ചുവിട്ടിരുന്നു; പിറ്റേന്ന് മുതലാണ് ഇവരേ കാണാതായത്
വൈപ്പിൻ: പതിനാറുകാരികളായ രണ്ട് ബാലികമാരെ കാണാതായതായി പരാതി. ഉറ്റ കൂട്ടുകാരികളായിരുന്ന രണ്ടു പേരിൽ ഒരാൾ എടവനക്കാട് സ്വദേശിനിയും മറ്റെയാൾ ഞാറക്കൽ പെരുന്പിള്ളി സ്വദേശിനിയുമാണ്. ഇരുവരും ജോലി ചെയ്തിരുന്നത് എടവനക്കാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിലാണ്. അരി പലവ്യഞ്ജനങ്ങൾ തുടങ്ങിയ ഓർഡർ പിടിച്ച് വീടുകളിൽ എത്തിച്ചു കൊടുക്കുന്ന ജോലിയാണ് ഇരുവരും ചെയ്തിരുന്നതത്രേ. ഓർഡർ കുറഞ്ഞതിനാൽ ഇരുവരേയും സ്ഥാപനത്തിൽ നിന്നും കഴിഞ്ഞ ദിവസം പിരിച്ചു വിട്ടിരുന്നു. ഇതേ തുടർന്ന് ചൊവ്വാഴ്ച രാവിലെ ഇരുവരും വീട്ടിൽ നിന്നും ഇറങ്ങിയിട്ട് പിന്നീട് തിരിച്ചെത്തിയില്ല. വീട്ടുകാർ പലയിടത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താനാകാതെ വന്നപ്പോൾ പെരുന്പിള്ളിയിലുള്ള ബാലികയുടെ ബന്ധുക്കളാണ് പോലീസിൽ പരാതി നൽകിയിട്ടുള്ളത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read More