കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് യുത്ത് കോണ്ഗ്രസ് പ്രവർത്തകരുടെ ബീഫ് ഫെസ്റ്റ്. കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നാവികസേന വിമാനത്താവളത്തിൽ എത്തുന്നതിനു അരമണിക്കൂർ മുന്പാണു വിമാനത്താവളത്തിനു സമീപം യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ ബീഫ് ഫെസ്റ്റ് നടത്തി പ്രതിഷേധിച്ചത്. നാവിക സേന വിമാനത്താവളത്തിനു സമീപമുള്ള എടിഎസ് ജംഗ്ഷനിലാണു ബീഫ് ഫെസ്റ്റ് അരങ്ങേറിയത്. രാജ്യത്തു കശാപ്പു നിയന്ത്രണമേർപ്പെടുത്തിയ കേന്ദ്ര സർക്കാരിന്റെ ഉത്തരവിൽ പ്രതിഷേധിച്ചാണു നടുറോഡിൽ കുത്തിയിരുന്നു പ്രവർത്തകർ ബീഫും റൊട്ടിയും കഴിച്ചത്. തുടർന്നു ഡിസിപി പ്രേംകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. 15 ഓളം വരുന്ന പ്രവർത്തകർ മുദ്രാവാക്യങ്ങൾ മുഴക്കി ബീഫ് പരസ്പരം വിതരണം ചെയ്യുകയായിരുന്നു. ഡിസിസി സെക്രട്ടറി തന്പി സുബ്രഹ്മണ്യം പ്രതിഷേധം ഉദ്ഘാടനം ചെയ്തു. കൊച്ചി ബ്ലോക്ക് യൂത്ത് കോണ്ഗ്രസ് പ്രസിഡന്റ് കെ.ആർ. രജീഷ്, യൂത്ത് കോണ്ഗ്രസ് എറണാകുളം പാർലമെന്റ് വൈസ് പ്രസിഡന്റ് ദിലീപ്…
Read MoreCategory: Kochi
ലിബിയയുടെ വീടെന്ന സ്വപ്നം യാഥാർഥ്യമായി ..! രോഗിയായ പിതാവിനും സഹോദര നുമൊപ്പം അടച്ചുറപ്പുള്ള വീട്ടിൽ സുരക്ഷ യൊരുക്കി രാജീവ് ഗാന്ധി കൾച്ചറൽ ഫോറം
പിറവം: ഓർമവച്ചനാൾ മുതലുള്ള ലിബിയയുടെ സ്വപ്നം അടച്ചുറപ്പുള്ള ഒരു വീടായിരുന്നു. ഇത് സാക്ഷാത്ക്കരിച്ചതിന്റെ സന്തോഷത്തിലാണ് ഈ 23-കാരി. മാതാവ് നഷ്ടപ്പെട്ട് രോഗിയായ പിതാവും, സഹോദരനുമായി പ്ലാസ്റ്റിക് ഷീറ്റുവലിച്ചുകെട്ടിയ കുടിലിൽ താമസിച്ചുവന്നിരുന്ന പിറവം പടിഞ്ഞാറെ ആകശാലയിൽ ബേബിയുടെ മകളായ ലിബിയ്ക്ക് പുതിയൊരു വീട്ടിലേക്കുള്ള വഴി തെളിച്ചത് രാജീവ് ഗാന്ധി കൾച്ചറൽ ഫോറം. ലിബിയ വളരെ പഴക്കംചെന്ന വീട്ടിലായിരുന്നു പണ്ട് താമസിച്ചുവന്നിരുന്നത്. ഇത് ഇടിഞ്ഞവീണതോടെ സിൽപോളിൻ ഷീറ്റ് മുകളിലും, ചുറ്റുമായി വലിച്ചുകെട്ടി ഇതിനുള്ളിലായി മൂന്നംഗ കുടുംബത്തിന്റെ കിടപ്പ്. 12 വർഷം മുന്പാണ് മാതാവ് ലില്ലി മരണമടയുന്നത്. പിറവം സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ പാചകപ്പുരയിൽ ജോലി ചെയ്തുവന്നിരുന്ന ലില്ലിയുടെ മരണത്തോടെ വീട്ടിലേക്കുള്ള വരുമാനവും നിലച്ചിരുന്നു. ലിബിയ പിന്നീട് വളരെ കഷ്ടപ്പാടുകൾ സഹിച്ച് ഡിഗ്രിയും, പിന്നീട് ടിടിസിയും പാസായതോടെ സെന്റ് ജോസഫ്സ് എൽപി സ്കൂളിൽ താൽക്കാലിക ജോലിയും ലഭിച്ചു. ഇത് കുടുംബത്തിന് ചെറിയൊരു…
Read Moreമദ്യത്തെ മദ്യംകൊണ്ട് നേരിട്ട്..! വൈപ്പിനിലെ അനധികൃത മദ്യവില്പനക്കെതിരെ നടപടിയെ ടുക്കാൻ മടിച്ച് എക്സൈസ്; മദ്യനയത്തിൽ ജനപിന്തുണ ലഭിക്കാനാണെന്ന് ആക്ഷേപം
വൈപ്പിൻ: ഇടതു സർക്കാർ മദ്യനയത്തിൽ വരുത്തിയ മാറ്റത്തിനു ജനത്തിന്റെ പിന്തുണ ലഭിക്കാനായി നാട്ടിൽ നടക്കുന്ന അനധികൃത മദ്യവില്പനയ്ക്കെതിരെ പോലീസ്-എക്സൈസ് നടപടികൾ ഇല്ലെന്ന് ആക്ഷേപം. രണ്ട് ബിയർ -വൈൻ പാർലറുകൾ ഒഴികെ മറ്റെല്ലാ മദ്യശാലകളും അടച്ചുപൂട്ടിയ വൈപ്പിൻ കരയിൽ അനധികൃത മദ്യവില്പന പെരുകിയിട്ടും നടപടികൾ അധികൃതരുടെ ഭാഗത്ത് നിന്നും നടപടികൾ ഇല്ലാത്ത സാഹചര്യത്തിലാണ് എക്സൈസ്-പോലീസ് അധികൃതർക്കെതിരേ ആക്ഷേപം ഉയർന്നിരിക്കുന്നത്. സപ്ലൈകോ ഒൗട്ട് ലെറ്റുകളിൽ നിന്നും മറ്റു സ്ഥലങ്ങളിൽ തുറന്ന് പ്രവർത്തിക്കുന്ന മദ്യശാലകളിൽ നിന്നും മൊത്തമായി വാങ്ങികൊണ്ട് വന്ന് ചെറിയ കുപ്പികളിലാക്കി ഇരട്ടി വിലക്കാണ് വില്പന നടത്തുന്നത്. പള്ളിപ്പുറം, കുഴുപ്പിള്ളി, എടവനക്കാട്, നായരന്പലം, ഞാറക്കൽ, എളങ്കുന്നപ്പുഴ പഞ്ചായത്തുകളിലെ മുക്കിലും മൂലയിലും ഏത് സമയവും വിദേശമദ്യം ലഭിക്കുന്ന സാഹചര്യമാണിപ്പോൾ. മത്സ്യബന്ധന മേഖലയായ മുരുക്കുംപാടം, കാളമുക്ക്, മുനന്പം, പള്ളിപ്പുറം മേഖലകളിലാണ് മദ്യം സുലഭം.ഇവിടെയെല്ലാം പുലർച്ചെ മൂന്നു മുതൽ മദ്യം ലഭിച്ചു തുടങ്ങും. പല…
Read Moreപണയം തിരിച്ചെടുക്കാനെത്തിയ ഗൃഹനാഥനെ ബാങ്ക് മാനേജർ തടഞ്ഞു; വിദ്യാഭ്യാസ വായ്പ തീർത്താൽ സ്വർണം തരാമെന്ന്; ബാങ്കിൽ കിടന്ന് പ്രതിഷേധിച്ച് ഗോപിയും; പിന്നെ സംഭവിച്ചത്
കൂത്താട്ടുകുളം: പണയം വച്ച സ്വർണം എടുക്കാനെത്തിയ ഗൃഹനാഥനെ ബാങ്ക് മാനേജർ തടഞ്ഞതു ബഹളത്തിനിടയാക്കി. മകളുടെ വിവാഹാവശ്യത്തിനായാണ് പണയം വച്ച സ്വർണം തിരികെ എടുക്കാനായി മംഗലത്തുതാഴം വഴങ്ങാട്ട് ഗോപി കൂത്താട്ടുകുളം കാനറാ ബാങ്കിലെത്തിയത്. എന്നാൽ മകളുടെ പഠന ആവശ്യത്തിനെടുത്ത വിദ്യാഭ്യാസ വായ്പ അടച്ചു തീർത്തില്ലെന്ന കാരണം പറഞ്ഞ് പണയ സ്വർണം തിരികെ നൽകാൻ വിസമ്മതിക്കുകയായിരുന്നുവെന്നു ഗോപി പറഞ്ഞു. വായ്പ തിരിച്ചടയ്ക്കാതെ സ്വർണം തിരികെ നൽകാനാവില്ലെന്ന് ബാങ്ക് നിയമമുണ്ടെന്ന് പറഞ്ഞാണ് മാനേജർ പ്രശ്നമുണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ഇതേത്തുടർന്ന് ഗോപി ബാങ്കിനുള്ളിലെ തറയിൽ കിടന്ന് പ്രതിഷേധിച്ചു. സംഭവമറിഞ്ഞ് മുൻ നഗരസഭ ചെയർമാൻ പ്രിൻസ് പോൾ ജോണിന്റെ നേതൃത്വത്തിൽ നഗരസഭ സ്ഥിരം സമിതി ചെയർമാൻ സി.എൻ. പ്രഭകുമാർ, എ.എസ്. രാജൻ, സണ്ണി കുര്യാക്കോസ് എന്നിവർ ബാങ്കിലെത്തി മാനേജരുമായി നടത്തിയ ചർച്ചയ്ക്കൊടുവിൽ സ്വർണം തിരികെ നൽകാമെന്ന് മാനേജർ സമ്മതിക്കുകയായിരുന്നു.
Read Moreആ ടിക്കറ്റ് കൈയിലുണ്ടേ മെട്രോയിൽ കയ റാം..! മെട്രോയുടെ ശിലാസ്ഥാപന ദിവസം വിതരണം ചെയ്ത ടിക്കറ്റുമായി വന്നാൽ പ്രത്യേക യാത്രാ സൗകര്യമൊരുക്കി കെഎംആർഎൽ
കൊച്ചി: മെട്രോയുടെ ശിലാസ്ഥാപന ദിവസമായ 2012 സെപ്റ്റംബർ 13നു ചടങ്ങിൽ വിതരണം ചെയ്ത ടിക്കറ്റുമായി എത്തുന്നവർക്കായി കൊച്ചി മെട്രോയിൽ പ്രത്യേക യാത്ര അനവദിക്കുമെന്ന് കെഎംആർഎൽ അധികൃതർ അറിയിച്ചു. 18ന് വൈകുന്നേരം നാല് മുതൽ ആറ് വരെയാണ് പ്രത്യേക സർവീസ് നടത്തുക. ടിക്കറ്റ് കൈവശമുള്ളവർക്ക് പാലാരിവട്ടം, കളമശേരി, ആലുവ എന്നീ സ്റ്റേഷനുകളിൽനിന്നു ട്രെയിനിൽ കയറാം. കൗണ്ടറിൽ ഈ ടിക്കറ്റ് നൽകിയാൽ മെട്രോ യാത്രാ ടിക്കറ്റായി തിരികെ നൽകും. എറണാകുളം മറൈൻ ഡ്രൈവിൽ നടന്ന ചടങ്ങിൽ അന്നത്തെ പ്രധാനമന്ത്രിയായ ഡോ. മൻമോഹൻ സിംഗാണ് മെട്രോയുടെ ശിലാസ്ഥാപനം നടത്തിയത്. അന്നത്തെ ചടങ്ങിൽ പങ്കെടുക്കാനെത്തിയവർക്കായി വിതരണം ചെയ്ത ടിക്കറ്റുകളാണ് ഇപ്പോൾ മെട്രോ യിൽ കയറാനുള്ള ടിക്കറ്റാ യി മാറിയിരി ക്കുന്നത്. അയ്യായിരത്തോളം ടിക്കറ്റാണ് ഇത്തരത്തിൽ അന്നു വിതരണം ചെയ്തത്.
Read Moreശരിയായ മറുപടി..! പ്രധാനമന്ത്രിയുടെ സുര ക്ഷയാണ് പ്രധാനം; സുരക്ഷാ ഏജൻസി പറയുന്നത് അതുപോലെ ചെയ്യണം; ഇനി ക്ഷണിച്ചാലും വേദിയിലെത്തുമെന്ന് ശ്രീധരൻ
കൊച്ചി: കേരളത്തിന്റെ അഭിമാന പദ്ധതിയായ കൊച്ചി മൊട്രോയുടെ രണ്ടാം ഘട്ടത്തിൽ മെട്രോ മാൻ ഇ. ശ്രീധരൻ ഉണ്ടാകില്ല. രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങളിൽ താൻ ഇല്ലെന്നു ശ്രീധരൻ വ്യക്തമാക്കി. രണ്ടാം ഘട്ടത്തിൽ താനും ഡിഎംആർസിയും ഉണ്ടാകില്ല. രണ്ടാം ഘട്ടം പൂർത്തിയാക്കാൻ കെഎംആർഎൽ പ്രാപ്തരാണെന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ വിളിക്കാത്തതിൽ പരാതിയില്ലെന്നും ശ്രീധരൻ പറഞ്ഞു. മെട്രോ സ്റ്റേഷനുകളുടെയും ട്രെയിനുകളു ടെയും അവസാനവട്ട ഒരുക്കങ്ങൾ വിലയിരുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയുടെ സുരക്ഷയാണ് പ്രധാനം. സുരക്ഷാ ഏജൻസി എന്താണ് പറയുന്നത് അതു പോലെ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. വേദിയിലേക്ക് ക്ഷണിക്കാത്തതിൽ ഒരു വിഷമവുമില്ല.സംഭവം വിവാദമാക്കേണ്ട കാര്യമില്ല. ഇനി ക്ഷണിച്ചാൽ വേദിയിലുണ്ടാകുമെന്നും ശ്രീധരൻ കൂട്ടിച്ചേർത്തു.
Read Moreകോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് രോഗി മരിച്ചു; മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് ബന്ധുക്കൾ; ചികിത്സ നിഷേധിച്ച വാദം കേട്ടാൽ ഞെട്ടും…
വൈപ്പിൻ: ശ്വാസം മുട്ടലുമായി എറണാകുളം ജനറലാശുപത്രിയിൽ നിന്നും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച പട്ടികജാതിക്കാരനും ദരിദ്രനുമായ മത്സ്യതൊഴിലാളി ചികിത്സ കിട്ടാതെ മരണമടഞ്ഞ സംഭവത്തിൽ മെഡിക്കൽ കോളജ് അധികൃതർക്കെതിരേ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകുമെന്ന് ബന്ധുക്കൾ അറിയിച്ചു. ആശുപത്രി അധികൃതരുടെ മനുഷ്യത്വരഹിതമായ നടപടിയിൽ നാട്ടുകാരിൽ പ്രതിഷേധം വ്യാപകമാണ്. എടവനക്കാട് വേലിക്കകത്തുതറ തിലകൻ (63) ആണ് മരിച്ചത്. എടവനക്കാട് ഒരു സ്വകാര്യ ആശുപത്രിയിൽ നിന്നും രണ്ടു ദിവസം മുന്പ് എറാണാകുളം ജനറലാശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന രോഗിയെ ഇന്നലെയാണ് എറണാകുളത്ത് നിന്നും ഇയാളെ വെന്റിലേഷൻ സൗകര്യമുള്ള ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോയത്. അവിടെ ചെന്നപ്പോൾ മുൻകൂട്ടി അറിയിട്ടില്ലെന്നും ചികിത്സക്കുള്ള സൗകര്യമില്ലെന്ന് പറഞ്ഞ് ഇയാളെ മെഡിക്കൽ കോളജ് അധികൃതർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയോ ചികിത്സ നൽകുകയോ ചെയ്തില്ല. മണിക്കൂറുകളോളം ആംബുലൻസിൽ രോഗിയുമായി കാത്തുകിടന്ന ബന്ധുക്കൾ പിന്നീട് അടുത്തുള്ള സ്വകാര്യ ആശുപത്രിയെ ശരണം…
Read Moreവെള്ളം കുടി വീണ്ടും മുട്ടി..! ദേശീയ പാതയോരത്തെ ബാറുകൾ തുറക്കരുത്; സുപ്രീംകോടതി വിധി ലംഘിച്ച് ബാർ തുറന്നത് ദൗർഭാഗ്യകരമെന്ന് ഹൈക്കോടതി
കൊച്ചി: ദേശീയ പാതയോരത്തെ ബാറുകൾ തുറക്കരുതെന്ന് ഹൈക്കോടതി. ദേശീയ പാതയോരത്തെ മദ്യശാലകൾ തുറക്കാ നുള്ള ഉത്തരവ് പുന:പരിശോധിച്ചുകൊണ്ടുള്ള ഹർജി പരിഗണിക്കവേയാണ് കോടതി ഉത്തരവ്. 13 ബാറുകൾ തുറന്നത് ദൗർഭാഗ്യകരം. സുപ്രീം കോടതി വിധി ലംഘിക്കുന്ന സാഹചര്യം ഒരുക്കാൻ പാടില്ലായിരുന്നു. അത് ലംഘിക്കാൻ ആരേ യും അനുവദിക്കില്ലെന്നും പുനഃപരിശോധന ഹർജി തീർപ്പാക്കികൊണ്ട് ഹൈക്കോടതി അറിയിച്ചു. കണ്ണൂർ-കുറ്റിപ്പുറം പാത ദേശീയപാതയെന്ന് പൊതുമരാമത്ത് വകുപ്പ് കോടതിയെ അറിയിച്ചിരുന്നു. ദേശീയ പാതയോര ത്തെ മദ്യശാലകൾ തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകിയത് തെറ്റായിപ്പോയെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ ഏറ്റുപറഞ്ഞിരുന്നു. കോടതിവിധിക്കെതിരായി തുറന്ന മദ്യശാലകൾ അടച്ചുപൂട്ടിയതായും സർക്കാർ അറിയിച്ചു. കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിലെ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണണർമാരെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ഉത്തരവ് തെറ്റായി വ്യാഖാനിച്ച് മദ്യശാലകൾ തുറക്കാൻ അനുമതി നൽകിയെന്നായിരുന്നു കോടതിയുടെ വിമർശനം.
Read Moreജൂണ് 14: ലോക രക്തദായക ദിനം! ഇവർക്ക് പ്രതിഫലമായി വേണ്ടത് ചെറുപുഞ്ചിരി മാത്രം
റോബിൻ ജോർജ് തങ്ങളുടെ സിരകളിലൂടെ ഒഴുകുന്ന രക്തം മറ്റുള്ളവർക്കു ജീവനേകുമെങ്കിൽ ഈ യുവാക്കൾക്കു സന്തോഷമേയുള്ളൂ… പ്രതിഫലം മോഹിക്കാതെ പ്രവർത്തിക്കുന്പോഴും ഇവരുടെ മനസിലുള്ളത് ചെറിയൊരു ആഗ്രഹംമാത്രം…കുടുംബാംഗങ്ങളുടെ മനസ് നിറഞ്ഞുള്ള ഒരു ചെറുപുഞ്ചിരി. പറഞ്ഞുവരുന്നതു മറ്റൊന്നുമല്ല മൂവാറ്റുപുഴ റെഡ്ക്രോസ് യൂണിറ്റിന്റെ കീഴിൽ പ്രവർത്തിച്ചുവരുന്ന യൂത്ത്് വിംഗിന്റെ പ്രവർത്തനങ്ങളെക്കുറിച്ചാണ്. ആവശ്യക്കാർക്ക് ഏതു സമയത്തും രക്തം ലഭ്യമാക്കുകയാണ് ഈ സംഘത്തിലുള്ളവർ. ഇതിനു സഹായകരമാകുന്നതാകട്ടെ ഏകദേശം തൊള്ളായിരത്തോളം പേരടങ്ങുന്ന അംഗങ്ങളുടെ പിൻബലവും. മുവാറ്റുപുഴ ഈസ്റ്റ് മാറാടി സ്വദേശികളായ ക്ലിന്റണ്, സഹോദരൻ ക്ലീറ്റസ്, സുഹൃത്തുക്കളായ ജോ അലൻ ജിമ്മി, ആൽബർട്ട് കിരണ് എന്നിവരാണ് ബ്ലഡ് ഡൊണേറ്റ് കോഓർഡിനേറ്റർമാരായി പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കുന്നത്. സംഘത്തിന്റെ സഹായഹസ്തത്താൽ തിരികെ ജീവിതത്തിലേക്കു മടങ്ങിയെത്തിയവരുടെ എണ്ണം ചെറുതല്ലെന്നു മാത്രമല്ല എറണാകുളം ജില്ലയ്ക്കു പുറമെ സമീപ ജില്ലകളിൽവരെ ഇവരുടെ പ്രവർത്തനങ്ങൾ തിളങ്ങിനിൽക്കുന്നു. രക്തം ദാനം നൽകാൻ യുവാക്കൾ മുന്നോട്ടുവരുന്നതാണു സംഘത്തിന്റെ യഥാർത്ഥ ശക്തിയെന്നു…
Read Moreആദ്യം യാത്ര പിന്നെ ഉദ്ഘാടനം…! കൊച്ചി മെട്രോ റെയിലിന്റെ ഉദ്ഘാടനം17ന് രാവിലെ 10ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും; കനത്ത സുരക്ഷയിൽ ഉദ്ഘാടനവേദി
കൊച്ചി: കൊച്ചി മെട്രോ റെയിലിന്റെ ഉദ്ഘാടനം ഈ മാസം 17ന് രാവിലെ 10ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. ഉദ്ഘാടനത്തിനു മുന്നോടിയായി പ്രധാനമന്ത്രി മെട്രോയിൽ യാത്ര ചെയ്യും. പാലാരിവട്ടം മുതൽ പത്തടിപ്പാലം വരെയും അവിടെനിന്നു തിരിച്ചുമാകും പ്രധാനമന്ത്രി യാത്ര ചെയ്യുക. ഇതിനുശേഷമാകും ഉദ്ഘാടന ചടങ്ങുകളെന്നു പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്ന് അറിയിപ്പ് ലഭിച്ചു. വെല്ലിംഗ്ടണ് ഐലൻഡിലെ നാവിക വിമാനത്താവളത്തിൽ പ്രത്യേക വിമാനത്തിൽ പ്രധാനമന്ത്രി വന്നിറങ്ങും. തുടർന്നാണു കലൂരിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ മെട്രോയുടെ ഉദ്ഘാടന ചടങ്ങ് നടക്കുക. പ്രത്യേക ക്ഷണിതാക്കളായ 3500 പേരാണ് ഉദ്ഘാടനയോഗത്തിൽ പങ്കെടുക്കുന്നത്. കനത്ത സുരക്ഷയിലാണ് ഉദ്ഘാടനവേദിയുടെയും പന്തലിന്റെയും നിർമാണം. തൊഴിലാളികളുടെ പേരുവിവരങ്ങൾ നേരത്തേതന്നെ പോലീസിനു കൈമാറും. വേദി നിർമാണത്തിനു മുന്നോടിയായി സിസിടിവി സ്ഥാപിക്കുകയും അവിടം സന്ദർശിക്കുന്നവരുടെയും തൊഴിലാളികളുടെയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്യും.
Read More