മസാല ബോണ്ട് കേസ്: തോമസ് ഐസക്കിനെതിരായ അപ്പീല്‍ ഹൈക്കോടതിയിൽ

കൊച്ചി: മസാല ബോണ്ട് കേസില്‍ മുന്‍ മന്ത്രി ടി.എം. തോമസ് ഐസക്കിനെതിരായ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ (ഇഡി) അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. തോമസ് ഐസക്കിനെ തെരഞ്ഞെടുപ്പ് സമയത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്ന സിംഗിള്‍ ബഞ്ചിന്‍റെ ഇടക്കാല ഉത്തരവും ഇഡി സമന്‍സിനെതിരായ ഐസക്കിന്‍റെ ഹര്‍ജിയും റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അപ്പീല്‍. മസാല ബോണ്ടിലെ ചില ഇടപാടുകളെക്കുറിച്ചുള്ള വ്യക്തതയ്ക്കായി തോമസ് ഐസക്കിന്‍റെ വിശദീകരണം ആവശ്യമാണെന്നു സിംഗിള്‍ ബഞ്ച് നിരീക്ഷണം നടത്തിയിരുന്നു. അങ്ങനെയിരിക്കെ തെരഞ്ഞെടുപ്പ് സമയത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്ന നിര്‍ദേശം അനുചിതമെന്നു ചൂണ്ടിക്കാട്ടിയാണ് ഇഡി അപ്പീല്‍ നല്‍കിയത്.‍

Read More

ഹോസ്റ്റൽ ശുചിമുറിയില്‍ അവിവാഹിത പ്രസവിച്ച സംഭവം; യുവതിയും കാമുകനും പരിചയപ്പെട്ടത് ഫേസ്‌ബുക്ക് വഴി

കൊച്ചി: നഗരത്തിലെ ഹോസ്റ്റലിലെ ശുചിമുറിയില്‍ അവിവാഹിതയായ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയ സംഭവത്തില്‍ യുവതിയും കാമുകനും പരിചയപ്പെട്ടത് ഫേസ്ബുക്ക് വഴി. കൊല്ലം സ്വദേശിയായ കാമുകന്‍ മരംവെട്ട് തൊഴിലാളിയാണ്. കഴിഞ്ഞ മൂന്നുവര്‍ഷമായി ഇരുവരും പ്രണയത്തിലാണ്. 32കാരനായ ഇയാളില്‍ നിന്നാണ് യുവതി ഗര്‍ഭം ധരിച്ചതെന്ന് പോലീസിനോട് പറഞ്ഞു. മൂന്നു മാസം മുമ്പാണ് ജോലിയുമായി ബന്ധപ്പെട്ട് കലൂരിലെത്തിയത്. ഈസമയം ഇവര്‍ ഗര്‍ഭിണിയായിരുന്നു. ഇന്നലെ എറണാകുളം നോര്‍ത്ത് പോലീസ് യുവതിയുടെയും കാമുകന്‍റെയും മൊഴി രേഖപ്പെടുത്തിയിരുന്നു. ഇന്നലെ രാവിലെ കലൂരിലെ ഹോസ്റ്റലിലെ ശുചിമുറിയിലാണ് 22കാരി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. സഹതാമസക്കാരില്‍ നിന്നടക്കം ഗര്‍ഭിണിയാണെന്ന വിവരം രഹസ്യമാക്കിവെച്ചിരുന്ന യുവതി ഒടുവില്‍ ശുചിമുറിയില്‍ പ്രസവിക്കുകയായിരുന്നു. രാവിലെ കുളിക്കാന്‍ കയറിയ യുവതി ഏറെനേരമായിട്ടും പുറത്തിറങ്ങാതെ വന്നതോടെ കൂടെ താമസിച്ചിരുന്ന അഞ്ച് പേര്‍ ചേര്‍ന്ന് ശുചിമുറിയുടെ വാതില്‍ പൊളിക്കുകയായിരുന്നു. ഇതോടെയാണ് ചേരകുഞ്ഞുമായി ഇരിക്കുന്ന യുവതിയെ കണ്ടത്. വിവരം ഉടന്‍തന്നെ ഹോസ്റ്റല്‍…

Read More

എന്തിനീ ക്രൂരത… കൊച്ചി കായലുകളിൽ ലോഹമാലിന്യം; മത്സ്യങ്ങൾ കഴിക്കുന്നത് അപകടകരമെന്ന് പഠനം

കൊച്ചി: വ്യവസായശാലകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ വെള്ളത്തിലേക്ക് ഒഴുക്കി വിടുന്നതിനെ തുടർന്ന് കായലുകളില്‍ ലോഹസാന്ദ്രത ഉയർന്നുവെന്നും കായല്‍ മത്സ്യങ്ങള്‍ കഴിക്കുന്നത് അപകടകരമാണെന്നും പുതിയ പഠനം. ഈ മാലിന്യങ്ങളില്‍ ദോഷകരമായ ലോഹങ്ങളുണ്ട്. മത്സ്യങ്ങള്‍ ഇവ ഭക്ഷിക്കുന്നുണ്ട്. അതിനാല്‍ കായല്‍ മത്സ്യങ്ങളും കക്കയും കഴിക്കുന്നത് അപകടകരമാണെന്നാണ് പുതിയ പഠനം പറയുന്നത്. കൊച്ചിൻ യൂണിവേഴ്സിറ്റി ഫോർ സയൻസ് ആൻഡ് ടെക്നോളജി (കുസാറ്റ്)യിലെ മറൈൻ ടെക്നോളജി ഡിപ്പാർട്ട്മെന്റും ചെന്നൈയിലെ എൻഐഒടി കാമ്പസിലെ നാഷണല്‍ സെന്റർ ഫോർ കോസ്റ്റല്‍ റിസർച്ചും ചേർന്നാണ് പഠനം നടത്തിയത്. എറണാകുളം-ആലപ്പുഴ അതിർത്തിയിലെ അരൂർ മുതല്‍ കൊച്ചിയിലെ വ്യവസായ മേഖലയായ ഏലൂർ വരെയുള്ള കായലുകളിലെ വിവിധ ഇനം മത്സ്യങ്ങളിലും കക്കയിറച്ചികളിലും കനത്ത ലോഹ മലിനീകരണം കണ്ടെത്തിയതായി പഠനത്തില്‍ പറയുന്നു. രാജ്യാന്തര സയൻസ് ജേണല്‍ സ്പ്രിങ്ങറിലാണ് പഠനം പ്രസിദ്ധീകരിച്ചത്. സിങ്ക്, കാഡ്മിയം, ക്രോമിയം എന്നീ മൂന്ന് ലോഹങ്ങളാണ് പ്രധാനമായും കണ്ടെത്തിയത്. മത്സ്യങ്ങളിലെയും കക്കയിറച്ചിയിലെയും…

Read More

നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസ്; യുവതിയുടെ  നർത്തകനായ കാമുകനെ തിരിച്ചറിഞ്ഞു; പെൺകുട്ടിയുടെ മൊഴി എതിരാണെങ്കിൽ ബലാത്സംഗത്തിന് കേസ്

കൊച്ചി: പനമ്പിള്ളിനഗറിലെ ഫ്ലാറ്റില്‍നിന്ന് നവജാത ശിശുവിനെ എറിഞ്ഞ് കൊന്ന കേസില്‍ കുഞ്ഞിന്‍റെ അമ്മയായ യുവതിയുടെ വിശദമായ മൊഴി ഇന്ന് രേഖപ്പെടുത്തും. ഇന്നലെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയ യുവതിയെ പിന്നീട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം ഇന്ന് ഇവരെ റിമാന്‍ഡ് ചെയ്യും. ഇന്നലെ എറണാകുളം സൗത്ത് പോലീസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഇവര്‍ ആശുപത്രി വിടുന്ന മുറയ്ക്ക് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. തൃശൂര്‍ സ്വദേശിയായ നര്‍ത്തകനില്‍ നിന്നാണ് ഗര്‍ഭിണിയായതെന്നാണ് യുവതി പ്രാഥമികമായി നല്‍കിയ മൊഴി. ഇന്‍സ്റ്റഗ്രാമില്‍ റീലുകള്‍ ചെയ്തിരുന്ന യുവതി അങ്ങനെയാണ് തൃശൂര്‍ സ്വദേശിയായ നര്‍ത്തകനുമായി പരിചയപ്പെട്ടത്. ഇയാളില്‍നിന്ന് ഗര്‍ഭിണിയായി എന്നും എന്നാല്‍ കുറേ മാസങ്ങളായി ഇയാളെക്കുറിച്ച് കാര്യമായ വിവരങ്ങളില്ലെന്നുമാണ് യുവതി മൊഴി നല്‍കിയത്. അതേസമയം യുവതിയുടെ ആണ്‍ സുഹൃത്തിനെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.…

Read More

ഇലക്ഷന്‍ ഡ്യൂട്ടിക്കെത്തിയ പോലീസുകാരന് ക്രൂരമര്‍ദനം; ഇടതുപക്ഷ അനുഭാവികളായ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നെന്ന് ആക്ഷേപം

കൊച്ചി: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ പോലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മര്‍ദിച്ച ഇടതുപക്ഷ അനുഭാവികളെ പോലീസ് അറസ്റ്റ് ചെയ്യാന്‍ വൈകുന്നെന്ന് ആക്ഷേപം. തൊടുപുഴ സ്വദേശിയും മൂവാറ്റുപുഴ പോലീസ് സ്‌റ്റേഷനിലെ സിപിഒയുമായ സൂരജ്കുമാറിനാണ് മർദനമേറ്റത്. കഴിഞ്ഞ 26ന് നെടുമ്പാശേരി നടുവന്നൂര്‍ 72-ാം നമ്പര്‍ പോളിംഗ് ബൂത്തില്‍ വച്ചായിരുന്നു സംഭവം. നെടുമ്പാശേരി പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ളതാണ് ഈ ബൂത്ത്. വൈകിട്ട് ആറിനു ശേഷം പ്രിസൈഡിംഗ് ഓഫീസര്‍ പോളിംഗ് ബൂത്തിന്‍റെ ഗേറ്റ് അടച്ചശേഷം രണ്ടു പേര്‍ വോട്ട് ചെയ്യാനായി എത്തിയെങ്കിലും സമയം കഴിഞ്ഞ വിവരം ഓഫീസര്‍ അവരെ അറിയിച്ചു. എന്നാല്‍ ഇത് വകവയ്ക്കാതെ ബഹളമുണ്ടാക്കി ഇവർ അകത്തേക്ക് കയറി. സംഘര്‍ഷ സാധ്യതകണ്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന സൂരജ്കുമാര്‍ അവിടെ ഉണ്ടായവരെ പ്രദേശത്തുനിന്ന് നീക്കം ചെയ്യാനെത്തിയപ്പോഴാണ് മൂന്നു പേരുടെ നേതൃത്വത്തിലുള്ള സംഘം ക്രൂരമായി മര്‍ദിച്ചത്. പ്രതികള്‍ പോലീസുകാരന്‍റെ മുഖത്ത് ഇടിക്കുകയും തള്ളി നിലത്തിടുകയുമാണുണ്ടായത്. തുടര്‍ന്ന് തലചുറ്റല്‍ അനുഭവപ്പെട്ട സൂരജ്കുമാര്‍…

Read More

ചൊവ്വരയില്‍ സംഘം ചേര്‍ന്ന് ആക്രമണം: അഞ്ചുപേര്‍ അറസ്റ്റില്‍

കാലടി: ചൊവ്വര കൊണ്ടോട്ടിയില്‍ മുന്‍ പഞ്ചായത്തംഗത്തെ ആക്രമിച്ച കേസില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. മലപ്പുറം വേങ്ങര ഫൈസല്‍ ബാബു (38), ഷാജി (37), ഷമീര്‍ (31), മുബാറക് (40), സിറാജ് എന്നിവരെയാണ് റൂറല്‍ ജില്ല പോലീസ് മേധാവി വൈഭവ് സക്‌സേനയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇന്നലെ കസ്റ്റഡിയിലെടുത്ത ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ചൊവ്വാഴ്ച രാത്രി 10 ഓടെ കാറിലെത്തിയ സംഘമാണ് മുന്‍ പഞ്ചായത്തംഗം സുലൈമാനെയും (50) കൂടെയുണ്ടായിരുന്ന സിദ്ദിഖ് (65), അബ്ദുല്‍ റസാഖ് (38), മന്‍സൂര്‍ അലി (37) എന്നിവരെ ആക്രമിച്ചത്. സുലൈമാനെ ചുറ്റികകൊണ്ട് ഇടിച്ചും വെട്ടിയും പരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ രാജഗിരി ആശുപത്രിയിലും മറ്റുള്ളവരെ കാരോത്തുകുഴി ആശുപത്രിയിലും പ്രവേശിപ്പിച്ചു. തലയ്ക്കും തോളിനും പരിക്കേറ്റ സിദ്ദിഖും അബ്ദുല്‍ റസാഖും മന്‍സൂര്‍ അലിയും ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. ശ്രീമൂലനഗരം പഞ്ചായത്തിലെ ഒരു സ്ഥാപനത്തിലെ വാഹന പാര്‍ക്കിംഗുമായി…

Read More

മദ്യപിച്ച് റോഡിൽ കിടക്കുകയാണെന്ന കരുതി; യാത്രക്കാർ അവഗണിച്ചു; കോലഞ്ചേരിയിൽ 40കാരന് ദാരുണാന്ത്യം

കോലഞ്ചേരി: റോഡിൽ തലകറങ്ങി വീണയാളെ മദ്യപാനിയെന്ന് കരുതി ആശുപത്രിയിലെത്തിക്കാൻ വൈകിയതിനെ തുടർന്ന് മരിച്ചു. വടയമ്പാടി സ്വദേശി 40കാരനായ സുരേഷ് തങ്കവേലു ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് മൂന്നോടെ കോലഞ്ചേരി ടൗണിൽ സെന്‍റ് പീറ്റേഴ്സ് സ്കൂളിന് മുന്നിലെ മതിലിന് സമീപമാണ് സുരേഷ് കുഴഞ്ഞ് വീണത്. സുരേഷ് റോഡിൽ വീണുകിടക്കുന്നത് യാത്രക്കാർ കണ്ടെങ്കിലും മദ്യപിച്ചു കിടക്കുകയാണെന്ന് കരുതി ആരും ഗൗനിച്ചില്ല. വൈകുന്നേരമായിട്ടും എഴുന്നേൽക്കാതെ വന്നതോടെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.

Read More

കെ. സുധാകരനും ശോഭാ സുരേന്ദ്രനുമെതിരേ പരാതി നല്‍കി ദല്ലാള്‍ നന്ദകുമാർ

കൊച്ചി: ഇ.പി. ജയരാജനെതിരെ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരനും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം ശോഭ സുരേന്ദ്രനുമെതിരെ വിവാദ ഇടനിലക്കാരന്‍ ടി.ജി. നന്ദകുമാര്‍ പോലീസില്‍ പരാതി നല്‍കി. ഡിജിപിക്കും പാലാരിവട്ടം പോലീസിനുമാണ് ഇ-മെയിലിലൂടെ പരാതി അയച്ചിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ തലേന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജനെയും തന്നെയും അപമാനിക്കുന്നതിനായി ശോഭാ സുരേന്ദ്രന്‍റെ സഹായത്തോടെ കെ. സുധാകരനും ചേര്‍ന്ന് ഗൂഢാലോചന നടത്തി. കേരളത്തിലെ ബിജെപിയുടെ സംസ്ഥാന ചുമതലയുള്ള പ്രകാശ് ജാവ്‌ദേക്കറും നന്ദകുമാറും ചേര്‍ന്ന് 2023 മാര്‍ച്ച് അഞ്ചിന് ഇ.പി. ജയരാജന്‍റെ മകന്‍റെ ആക്കുളത്തുള്ള ഫ്ലാറ്റില്‍ ജയരാജനെ സന്ദര്‍ശിച്ചത് അനാവശ്യ വിവാദമാക്കി തന്നെയും ജയരാജനെയും സമൂഹമാധ്യമങ്ങളില്‍ അവളേഹിച്ചതായാണ് പരാതിയിലുള്ളത്. ഇതിനെക്കുറിച്ച് പ്രത്യകം സംഘം അന്വേഷണ നടത്തി നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലുള്ളത്. ‍

Read More

“തെരഞ്ഞെടുപ്പ് കമ്മീഷന് ആദരാഞ്ജലികൾ”; ഫേസ്ബുക്ക് പോസ്റ്റിട്ടയാള്‍ അറസ്റ്റില്‍

കൊച്ചി: വ്യാജ ഫേസ്‌ബുക്ക് ഐഡി ഉപയോഗിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് വിദ്യാര്‍ഥികളെന്ന തരത്തില്‍ പോസ്റ്റിട്ടയാള്‍ അറസ്റ്റില്‍. വെണ്ണല സ്വദേശിയും നിലവില്‍ കാക്കനാട് തുതിയൂര്‍ സെന്‍റ് മേരീസ് എല്‍പി സ്‌കൂളിന് സമീപം താമസിക്കുന്ന പൊട്ടപ്പറമ്പില്‍ പി.എ. മുഹമ്മദ് ഷാജിയെ (51) യാണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്. തെരഞ്ഞെടുപ്പ് ദിവസമായിരുന്നു പ്രതി വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ട് വഴി ഇക്കാര്യം പോസ്റ്റ് ചെയ്തത്. സൈബര്‍ ഡോമിന്‍റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പിന്നീട് ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു.

Read More

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്; എം.എം. വര്‍ഗീസ് ഇഡിക്കു മുന്നില്‍ ഹാജരായി

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിനു (ഇഡി) മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി. ഇന്ന് രാവിലെ 10.30 ഓടെയാണ് വര്‍ഗീസ് ചോദ്യം ചെയ്യലിനായി കൊച്ചിയിലെ ഇഡി ഓഫീസിലെത്തിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് ചൂണ്ടിക്കാട്ടി ഇഡി നേരത്തെ നല്‍കിയ നോട്ടീസുകളില്‍ന്മേല്‍ ഹാജരാകാതിരുന്ന വര്‍ഗീസ് ഇന്ന് ഇഡിക്ക് മുന്നിലെത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. കരുവന്നൂരിലെ സിപിഎം ബാങ്ക് അക്കൗണ്ടുകളുടെ വിവരത്തിന്‍റെ അടിസ്ഥാനത്തിലാകും ചോദ്യം ചെയ്യല്‍. ജില്ലയിലെ സിപിഎമ്മിന്‍റെ വരവ് ചെലവ് കണക്കുകള്‍ക്കൊപ്പം ആസ്ഥി വിവരങ്ങളും ബാങ്ക് രേഖകളും ഹാജരാക്കാന്‍ വര്‍ഗീസിനോട് ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ പലതവണ അക്കൗണ്ട് വിവരങ്ങളടക്കം വര്‍ഗീസിനോട് ഇഡി തേടിയെങ്കിലും ഹാജരാക്കാന്‍ തയാറായിരുന്നില്ല. സിപിഎം ജില്ലാ സെക്രട്ടറി അറിഞ്ഞാണ് ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചുള്ള പണമിടപാട് നടന്നിട്ടുള്ളതെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. കരുവന്നൂര്‍ സഹകരണ ബാങ്കില്‍നിന്ന് ബിനാമി വായ്പകള്‍ വഴി…

Read More