ഇലഞ്ഞി: ശബ്ദ സന്ദേശത്തിലൂടെ ചലിക്കുന്ന വീൽചെയറുമായി വിസാറ്റ് എൻജിനീയറിംഗ് കോളജ് വിദ്യാർഥികൾ.കോളജിലെ മൂന്നാം വർഷ വിദ്യാർഥികളും അധ്യാപകരും ചേർന്നാണ് ആശയം യാഥാർഥ്യമാക്കിയത്. വിദ്യാർഥികളുടെ പരീക്ഷണ വിജയം കൈകാലുകൾ തളർന്ന് വീൽചെയറിൽ ഇരുന്ന് ജീവിതം തള്ളിനീക്കുന്നവർക്ക് പ്രതീക്ഷയുടെ പുതുവഴി തുറക്കുകയാണ്. ശബ്ദ സന്ദേശത്തിലൂടെ ചലിക്കുന്ന വീൽചെയർ ലഭ്യമായാൽ, സഹായത്തിനായി കാത്തു നിൽക്കാതെ സ്വന്തം ലക്ഷ്യങ്ങളിലേക്ക് സ്വയം എത്തിച്ചേരാം.മൂന്നാം വർഷ വിദ്യാർഥികളായ കെ.ആർ.ഭാഗ്യരാജ്, എം.അക്ഷയ് കൃഷ്ണൻ, സി. സ്നേഹ എന്നിവർ ചേർന്നാണ് ഇ കസേര നിർമിച്ചത്. പൂർണമായും കോളജിൽ നിർമിച്ച കസേരയുടെ നിർമാണത്തിന് പിന്നിൽ കോളജിലെ അധ്യാപകരായ ഡോ. ടി.ഡി. സുബാഷ്, കെ. ഹിമ എന്നിവരുടെ സഹായവും ഉണ്ട്. ഒരാഴ്ച്ച കൊണ്ട് 20,000 രൂപ ചെലവഴിച്ചാണ് വീൽചെയർ നിർമിച്ചത്. ചലിക്കുന്ന വീൽചെയറുകളുടെ ചക്രങ്ങൾക്ക് കരുത്ത് പകരുന്നത് ഇന്ത്യക്ക് കാറിന്റെ പഴയ വൈപ്പർ മോട്ടോറുകളാണ്. മോട്ടോറിൽ ഘടിപ്പിച്ച സൈക്കിളിന്റെ പൽചക്രങ്ങളും ചെയിനും…
Read MoreCategory: Kochi
യുവതിയുടെ ഒന്നര പവന്റെ മാല പൊട്ടിച്ചോടി; സിസിടിവി ദൃശ്യത്തിലെ കള്ളനെത്തേടി പോലീസ്
കൊച്ചി: യുവതിയുടെ ഒന്നര പവന്റെ മാല പൊട്ടിച്ചോടിയ ആള്‍ക്കായി എളമക്കര പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. വെള്ളിയാഴ്ച രാവിലെ 9.15ന് പോണേക്കര ഇടപ്പള്ളി രാഘവന് പിള്ള പാര്ക്കിന് സമീപം ജവാന് ക്രോസ് റോഡിലായിരുന്നു സംഭവം. ആളൊഴിഞ്ഞ വഴിയിലൂടെ നടന്നുവരുകയായിരുന്ന യുവതിയുടെ മാല കള്ളന് പെട്ടെന്ന് പൊട്ടിച്ചു ഓടുകയായിരുന്നു. കള്ളനു പുറകേ യുവതി ഓടിയെങ്കിലും ഇയാള്‍ രക്ഷപ്പെട്ടു. എന്നാല്‍ സമീപത്തെ സിസിടിവി കാമറയില്‍ ഇയാളുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. കറുത്ത ടീ ഷര്‍ട്ടും ഷോര്‍ട്സും ധരിച്ച ഇയാള്‍ ചെരിപ്പില്ലാതെ ഓടുന്ന ദൃശ്യങ്ങളാണ് സിസിടിവിയിലുള്ളത്. ഇത് കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. സംഭവത്തിനു ശേഷം ഇയാള്‍ കൊല്ലത്ത് നിന്ന് ഒരു ബൈക്ക് മോഷ്ടിച്ചതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
Read Moreബര്‍ഗര്‍ ഷോപ്പിലെ ആസാം സ്വദേശിയുടെ പണം സഹപ്രവര്ത്തകന് കവർന്നു
കൊച്ചി: കാക്കനാട് രാജഗിരിവാലിയില്‍ പ്രവര്‍ത്തിക്കുന്ന റാംസി ബര്‍ഗര്‍ ഷോപ്പിലെ ജീവനക്കാരനായ ആസാം സ്വദേശിയുടെ ബാഗില്‍നിന്ന് ഇതര സംസ്ഥാനക്കാരനായ സഹപ്രവര്ത്തകന് പണം കവര്‍ന്നതായി പരാതി. ബാഗില്‍ സൂക്ഷിച്ചിരുന്ന 12,000 രൂപയാണ് ആസാം സ്വദേശിയായ മറ്റൊരാള്‍ മോഷ്ടിച്ച് കടന്നുകളഞ്ഞത്. കടയുടമ പാലാരിവട്ടം സ്വദേശി ബിന്‍ജു ഇന്‍ഫോപാര്‍ക്ക് പോലീസില്‍ പരാതി നല്കി. പ്രതിയെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreതെരഞ്ഞെടുപ്പ് ആവശ്യങ്ങള്ക്കെത്തിച്ച ബസിന്റെ ചില്ല് തകര്‍ത്തു; കണ്ണൂര്‍ സ്വദേശി പോലീസ് നിരീക്ഷണത്തില്‍
കൊച്ചി: തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി എത്തിച്ച ബസിന്റെ ചില്ല് അടിച്ചുത്തകര്‍ത്ത സംഭവത്തില്‍ കണ്ണൂര്‍ സ്വദേശി എറണാകുളം സെന്‍ട്രല്‍ പോലീസിന്റെ നിരീക്ഷണത്തില്‍. മുമ്പ് ബസ് ജീവനക്കാരനായിരുന്ന ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തു. എറണാകുളം മറൈന്‍ഡ്രൈവിലെ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്വകാര്യ ബസിന്റെ ചില്ലുകളാണ് തകര്‍ത്തത്. കഴിഞ്ഞ ദിവസവും സമാനമായ ആക്രമണം ബസിന് നേരെയുണ്ടായിരുന്നുവെന്ന് ബസ് ഉടമകള്‍ പറഞ്ഞു. ഇതിന്റെ തുടര്‍ച്ചയാണ് രണ്ടാമത്തെ ആക്രമണവും. ചൊവ്വാഴ്ച വൈകിട്ട് വൈറ്റില മൊബിലിറ്റി ഹബ്ബില്‍ പാര്‍ക്ക് ചെയ്തിരുന്നപ്പോഴാണ് ആദ്യ സംഭവമുണ്ടായത്. രാത്രി 10 ഓടെ ബസില്‍ അതിക്രമിച്ച് കയറി ചില്ല് അടിച്ച് തകര്‍ക്കുകയായിരുന്നു. ഈ സംഭവത്തില്‍ മരട് പോലീസ് കേസെടുത്തിരുന്നു. ബസ് അറ്റകുറ്റപ്പണികള്‍ നടത്തിയ ശേഷം തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി മറൈന്‍ഡ്രൈവില്‍ ബുധനാഴ്ച എത്തിച്ചപ്പോഴായിരുന്നു രണ്ടാമത്തെ സംഭവം. പോലീസ് അന്വേഷണം നടത്തി വരുന്നു.
Read Moreസ്വര്‍ണ വില വര്‍ധന: വിൽക്കുന്നവർ കൂടുന്നു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ റിക്കാര്‍ഡ് മുന്നേറ്റം തുടരുമ്പോള്‍ കൈയിലുള്ള സ്വര്‍ണം വിറ്റ് പണമാക്കി മാറ്റുന്നവരുടെ എണ്ണത്തില്‍ വര്‍ധന. പ്രതിദിനം 20ലധികം പേരാണ് പഴയ സ്വര്‍ണം വിൽക്കാനായി കൊച്ചി നഗരത്തിലെ വിവിധ സ്വര്ണക്കടകളിലെത്തുന്നതെന്ന് ജ്വല്ലറി ഉടമകള്‍ പറയുന്നു. സ്വര്‍ണം മാറ്റി വാങ്ങാന്‍ എത്തുന്നവരുടെ എണ്ണത്തിലും വര്‍ധന ഉണ്ടായിട്ടുണ്ട്. 10,000 രൂപയ്ക്കു മുകളിലുള്ള വിൽപ്പനയ്ക്ക് ചെക്കാണ് നല്‍കുന്നത്. ഗൂഗിള്‍ പേ വഴി പണം നല്കുന്നതിനായുള്ള സൗകര്യവും ഉണ്ട്. ഇന്ന് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ് കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 6,755 രൂപയും പവന് 54,040 രൂപയുമായി. കഴിഞ്ഞ 19ന് ഗ്രാമിന് 6,815 രൂപയും പവന് 54,520 രൂപയുമായിട്ട് സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡില്‍ എത്തിയിരുന്നു. ക്രമാതീതമായ വില വര്‍ധന മൂലം സ്വര്‍ണം വിറ്റ് പണമാക്കി മാറ്റുന്നതാണ് നിലവിലെ ട്രെന്‍ഡെന്ന് ഓള്…
Read More37.19 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍
കൊച്ചി: വില്പനയ്ക്കെത്തിച്ച 37.19 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. ചേര്‍ത്തല പട്ടണക്കാട് ഗോകുലം ഹൗസില്‍ ഗോകുലിനെയാണ് (28) കൊച്ചി സിറ്റി യോദ്ധാവ് സ്ക്വാഡും തൃക്കാക്കര പോലിസും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ബംഗളൂരുവില്‍നിന്നു മയക്കുമരുന്ന് കേരളത്തില്‍ എത്തിച്ച് വില്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ ഗോകുല്സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തില്‍ അടിസ്ഥാനത്തില്‍ കാക്കനാട്,കൊല്ലംകുടിമുകള്‍ റോഡിലുള്ള ഡയമണ്ട് ഇന്‍ ലോഡ്ജില്‍ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ഇയാളില്‍ നിന്ന് 37.19 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. കാക്കനാട്, ഇന്‍ഫോപാര്‍ക്ക് ഭാഗത്തെ ഐടി മേഖലയില്‍ ജോലിക്കാര്‍ക്ക് വില്പന നടത്തുന്നതിനായാണ് ഇയാള്‍ രാസലഹരി എത്തിച്ചത്. ഇയാളുടെ സംഘത്തില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരുകയാണ്. പ്രതിയെ ഉച്ചയ്ക്കുശേഷം കോടതിയില്‍ ഹാജരാക്കും.
Read Moreവിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ജെയ്സണെതിരേ ഒരു കേസു കൂടി
കൊച്ചി: വിദേശ ജോലി വാദ്ഗാനം ചെയ്ത് മുന്നൂറിലധികം യുവാക്കളില്‍നിന്നും ലക്ഷങ്ങള്‍ തട്ടിയ കേസില്‍ തൊടുപുഴ കോലാനി സ്വദേശി കണ്ണന് എന്ന വിളിപ്പേരുള്ള ജെയ്സണെ(40) തിരേ പാലാരിവട്ടം പോലീസ് ഒരു കേസു കൂടി രജിസ്റ്റര്‍ ചെയ്തു. ഇതോടെ ഇയാള്‍ക്കെതിരെയുള്ള കേസുകളുടെ എണ്ണം ഏഴായി. കേസില്‍ കൂടുതല്‍ പേര് തട്ടിപ്പിന് ഇരയായതായാണ് പോലീസ് നിഗമനം. ഒളിവില്‍ കഴിയുന്ന ഇയാളുടെ ഭാര്യ ജെന്‍സി ദേവസിയെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചു. 2018ല്‍ പ്രതിയും ഭാര്യ ജെന്‍സി ദേവസിയും ചേര്‍ന്ന് തൊടുപുഴയിലും പിന്നീട് 2021ല്‍ പാലാരിവട്ടം തമ്മനം ഭാഗത്ത് ആരംഭിച്ച കണ്ണന് ഇന്റര്‍നാഷണല്‍ എഡ്യൂക്കേഷന്‍ എന്ന സ്ഥാപനം മുഖേനയായിരുന്നു തട്ടിപ്പ്. സ്ഥാപനത്തിന്റെ പരസ്യം സമൂഹമാധ്യമങ്ങളിലടക്കം നല്കി കാനഡ, ഓസ്ട്രേലിയ, അര്‍മേനിയ, ചെക്ക് റിപ്പബ്ലിക്, പോളണ്ട്, ലിത്വാനിയ, മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ജോലിയും വിസയും വാഗ്ദാനം ചെയ്ത് നാല് ലക്ഷം മുതല്‍ എട്ട് ലക്ഷം…
Read Moreവസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയെ പീഡിപ്പിച്ച അസി. സെക്യൂരിറ്റി ഓഫീസര്‍ അറസ്റ്റില്‍
കൊച്ചി: വിവാഹ വാഗ്ദാനം നല്കി എറണാകുളത്തെ പ്രമുഖ മാളിലെ സ്റ്റോർ ജീവനക്കാരിയെ പീഡിപ്പിച്ച അതേ സ്ഥാപനത്തിലെ അസി. സെക്യൂരിറ്റി ഓഫീസര്‍ അറസ്റ്റില്‍. പാലക്കാട് ആലത്തൂര്‍ അന്തൂര്ക്കാട് വീട്ടില്‍ രമേഷ് കൃഷ്ണ(31)യെയാണ് എറണാകുളം നോര്‍ത്ത് പോലീസ് ഇന്‍സ്പെക്ടര്‍ പ്രതാപ് ചന്ദ്രന്, എസ്ഐ ടി.എസ്. രതീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഭാര്യയും രണ്ടു മക്കളുമുള്ള പ്രതി സ്ഥാപനത്തിലെ ജീവനക്കാരിയായ 19കാരിയെ പരിചയപ്പെട്ട ശേഷം വിവാഹ വാഗ്ദാനം നല്കി പീഡിപ്പിക്കുകയായിരുന്നു. താന്‍ ഭാര്യയുമായി പിരിഞ്ഞ് കഴിയുകയാണെന്നും വിവാഹബന്ധം വേര്‍പ്പെടുത്തിയ ശേഷം പരാതിക്കാരിയെ വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നല്കി വിശ്വസിപ്പിച്ച് മാര്‍ച്ച് ഒമ്പത് മുതല്‍ ഏപ്രില്‍ ആറ് വരെയുള്ള സമയങ്ങളില്‍ വൈപ്പിന്‍ ബീച്ചിലും കച്ചേരിപ്പടി, കതൃക്കടവ് എന്നിവിടങ്ങളിലെ ഹോട്ടലുകളിലും കൊണ്ടുപോയി പല തവണ പീഡിപ്പിക്കുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും.
Read Moreവിദേശജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; കൂടുതല്‍ പേര് തട്ടിപ്പിന് ഇരയായതായി സൂചന
കൊച്ചി: വിദേശ ജോലി വാദ്ഗാനം ചെയ്ത് മുന്നൂറിലധികം യുവാക്കളില്‍നിന്നും ലക്ഷങ്ങള്‍ തട്ടിയ കേസില്‍ കൂടുതല്‍ പേര് തട്ടിപ്പിന് ഇരയായതായി സൂചന. കേസുമായി ബന്ധപ്പെട്ട് തൊടുപുഴ കോലാനി സ്വദേശി കണ്ണന് എന്ന വിളിപ്പേരുള്ള ജെയ്സണ്‍(40) ആണ് പാലാരിവട്ടം പോലീസിന്റെ പിടിയിലായത്. 2018ല്‍ പ്രതിയും ഭാര്യ ജെന്‍സി ദേവസിയും ചേര്‍ന്ന് തൊടുപുഴയിലും പിന്നീട് 2021ല്‍ പാലാരിവട്ടം തമ്മനം ഭാഗത്ത് ആരംഭിച്ച കണ്ണന് ഇന്റര്‍നാഷണല്‍ എഡ്യൂക്കേഷന്‍ എന്ന സ്ഥാപനം മുഖേനയായിരുന്നു തട്ടിപ്പ്. സ്ഥാപനത്തിന്റെ പരസ്യം സമൂഹമാധ്യമങ്ങളിലടക്കം നല്കി കാനഡ, ഓസ്ട്രേലിയ, അര്‍മേനിയ, ചെക്ക് റിപ്പബ്ലിക്, പോളണ്ട്, ലിത്വാനിയ, മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ജോലിയും വിസയും വാഗ്ദാനം ചെയ്ത് നാല് ലക്ഷം മുതല്‍ എട്ട് ലക്ഷം രൂപ വരെ ചെലവു വരുമെന്ന് കാണിച്ച് കരാറെഴുതി. അതിനു ശേഷം പ്രതികള്‍ അഡ്വാന്‍സ് തുകയായി ഒരു ലക്ഷം മുതല്‍ മൂന്ന് ലക്ഷം രൂപ വരെ വാങ്ങിയെടുത്ത്…
Read Moreചോദ്യം ചെയ്യലിന്റെ പേരില്‍ പീഡനം; ഇഡിക്കെതിരായ സിഎംആര്‍എല്‍ ഉദ്യോഗസ്ഥരുടെ ഹര്‍ജി ഹൈക്കോടതിയിൽ
കൊച്ചി: എക്സാലോജിക്കുമായുള്ള ഇടപാടിലെ ഇഡി നടപടികള്‍ക്കെതിരെ സിഎംആര്‍എല്‍ ഉദ്യോഗസ്ഥരും, എംഡി ശശിധരന് കര്‍ത്തയും സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചോദ്യം ചെയ്യലിന്റെ പേരില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചെന്നായിരുന്നു ഉദ്യോഗസ്ഥരുടെ പരാതി. വനിത ഉദ്യോഗസ്ഥയെ 24 മണിക്കൂറോളം ചോദ്യചെയ്തത് നിയമവിരുദ്ധമെന്നും സിഎംആര്‍എല്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ചോദ്യം ചെയ്തതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം സൂക്ഷിച്ചുവയ്ക്കണമെന്നും ഹാജരാക്കാന്‍ നിര്‍ദേശിക്കണമെന്നും സിഎംആര്‍എല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തില്‍ ഇഡി ഇന്ന് കോടതിയില്‍ വിശദീകരണം നല്‍കും. പിടിച്ചെടുത്ത രേഖകള്‍ ഇഡി പരിശോധിക്കുന്നുകേസില് ഇഡി പിടിച്ചെടുത്ത രേഖകളുടെ പരിശോധന തുടരുകയാണ്. അതേ സമയം, വരു ദിവസങ്ങളിലും സിഎംആര്‍എല്‍ ജീവനക്കാരുടെ ചോദ്യം ചെയ്യല്‍ തുടരുമെന്നാണ് സൂചന. ഇന്നലെ ചീഫ് ഫിനാന്‍സ് ഓഫീസര്‍ പി. സുരേഷ്കുമാര്‍, മുന്‍ കാഷ്യര്‍ വി. വാസുദേവന്‍ എന്നിവരെയാണ് ഇഡി വീണ്ടും ചോദ്യംചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ ഐടി കമ്പനിയായ…
Read More