കൊല്ലം: കൊട്ടിയത്ത് യുവതി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് അറസ്റ്റിൽ .കൊട്ടിയം മൈലാപ്പൂർ തൊടിയിൽ പുത്തൻ വീട്ടിൽ സുമയ്യ (29) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് നിസാമിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് കൊട്ടിയം സിഐ പറഞ്ഞു. കഴിഞ്ഞദിവസം ഇവരെ വീട്ടിൽ അവശനിലയിൽ കാണുകയായിരുന്നു. വീട്ടുകാർ സുമയ്യയെ ആശുപത്രിയിലെത്തിച്ചെങ്കിലും അന്ത്യം സംഭവിച്ചു. അവശനിലയിൽ സുമയ്യയെ കാണുകയായിരുന്നുവെന്നും ഉടൻതന്നെ ആശുപത്രിയിലെത്തിച്ചതായും നിസാം പോലീസിനോട് പറഞ്ഞിരുന്നു. വിശദമായി ഇയാളെ ചോദ്യം ചെയ്തതോടെയാണ് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. സുമയ്യയുടെ കഴുത്തിൽഷാൾമുറുക്കി ശ്വാസം മുട്ടിച്ചതായി ഇയാൾ പോലീസിനോട് വിശദീകരിച്ചു. തുടർന്ന് ബോധം കെട്ട് സുമയ്യ വീണതായും ഇയാൾ പോലീസിനോട് സമ്മതിച്ചു. എന്തിനുവേണ്ടിയാണ് ഇയാൾ സുമയ്യയെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന കാര്യം വ്യക്തമായിട്ടില്ല.
Read MoreCategory: Kollam
കടലിൽ കുളിക്കാനിറങ്ങി കാണാതായ വിദ്യാർഥികൾക്കായി തെരച്ചിൽ തുടരുന്നു! ഇരുവരും പ്ലസ് വൺ പ്രവേശനത്തിന് കാത്തിരിക്കുകയായിരുന്നു….
കൊല്ലം: ആലപ്പാട്, വെള്ളനാതുരുത്ത് കടലിൽ കുളിക്കാനിറങ്ങി തിരയിൽപ്പെട്ട് കാണാതായ വിദ്യാർഥികൾക്കായി തെരച്ചിൽ തുടരുന്നു. മരുതൂർകുളങ്ങര തെക്ക്, നിസാമൻസിലിൽ ഇർഫാൻ( 16), അയണിവേലികുളങ്ങര, ഇടപ്പുരയിൽ അർജുൻനിവാസിൽ കൃഷ്ണ.ആർ.സത്യൻ ( കണ്ണൻ 16) എന്നിവരെയാണ് കാണാതായത്. ഇന്നലെ വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം. സുഹൃത്തുക്കളായ എട്ടു പേർ ഒരുമിച്ച് സഹപാഠിയുടെ വീടിന്റെ വാസ്തുബലി ചടങ്ങിൽ പങ്കെടുത്തതിനുശേഷം വെള്ളനാതുരുത്ത് ബീച്ചിൽ എത്തി കുളിക്കാൻ ഇറങ്ങുന്നതിനിടെ കൂട്ടത്തിൽ പെട്ട ഒരു വിദ്യാർത്ഥി തിരയിൽപ്പെട്ടതിനെ തുടർന്ന് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലായിരുന്നു രണ്ടു പേരും ശക്തമായതിരയിൽപ്പെട്ടത്. സംഭവമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരും കരുനാഗപ്പള്ളിയിൽ നിന്നെത്തിയ ഫയർഫോഴ്സും പോലീസും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കാണാതായവരെ രാത്രി വൈകി വരെ കണ്ടെത്താനായിട്ടില്ല. രാവിലെമുതൽ വീണ്ടും തെരച്ചിൽ തുടങ്ങിയിട്ടുണ്ട്. ഇരുവരും പ്ലസ് വൺ പ്രവേശനത്തിന് കാത്തിരിക്കുകയായിരുന്നു.
Read Moreകാറും ബൈക്കും കൂട്ടിയിടിച്ച് എൻജിനിയറിംഗ് വിദ്യാർഥികൾ മരിച്ചു; ഉല്ലാസ യാത്രകഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം
കൊട്ടാരക്കര: കൊല്ലം-തിരുമംഗലം ദേശീയപാതയിൽ കുന്നിക്കോട് ചേത്തടിയിൽ രാത്രിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് എൻജിനിയറിംഗ് വിദ്യാർഥികൾ മരിച്ചു. കണ്ണൂർ പയ്യന്നൂർ ചൈതന്യയിൽ അജയകുമാറിന്റെ മകൾ ചൈതന്യ(20), കൊല്ലം കേരളപുരം മണ്ഡപം ജംഗ്ഷനിൽ വസന്ത നിലയത്തിൽ വിജയന്റെ മകൻ ബി.എൻ.ഗോവിന്ദ്(20) എന്നിവരാണ് മരിച്ചത്. ബി.എൻ.ഗോവിന്ദ്(20) ഇന്നലെ രാത്രിതന്നെ മരിച്ചിരുന്നു. ചൈതന്യ ഇന്ന് രാവിലെ ആശുപത്രിയിൽ ആണ് മരിച്ചത്. തിരുവനന്തപുരം സിഇടി എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥികളാണ് ഇരുവരും. കോളേജിലെ വിദ്യാർത്ഥിസംഘം അഞ്ച് ബൈക്കുകളിലായി തെന്മല ഭാഗങ്ങളിൽ ഉല്ലാസയാത്രയ്ക്ക് പോയിരുന്നതാണ്. മടങ്ങിവരുന്നവഴി ചേത്തടിയിൽവച്ച് എതിർദിശയിൽ നിന്നും വന്ന കാർ ഗോവിന്ദിന്റെ ബൈക്കിലിടിച്ചു. ബൈക്ക് പൂർണമായും തകർന്നു.പരിക്കേറ്റ ഗോവിന്ദിനെയും ചൈതന്യയെയും ആശുപത്രിയിലെത്തിച്ചെങ്കിലും അധികംവൈകാതെ ഗോവിന്ദും പിന്നീട് ചൈതന്യയും മരിച്ചു. കുന്നിക്കോട് പൊലീസ് കേസെടുത്ത് മേൽനടപടികൾ സ്വീകരിച്ചു. പത്തനാപുരം പനംപറ്റ സ്വദേശിയുടേതാണ് അപകടത്തിൽ പെട്ട കാർ.കാറിൽ ഉണ്ടായിരുന്ന യാത്രക്കാർക്കും പരിക്കേറ്റ് ചികിത്സയിലാണ് .
Read Moreവാറ്റുകാരുടെ ഓണം സ്പെഷൽ ജിഞ്ചർ കോടയും വാറ്റ് ഉപകരണങ്ങളും പിടികൂടി എക്സൈസ്
ചാത്തന്നൂർ: നെടുങ്ങോലം ഉപ്പുകടവിൽ പൊന്തക്കാട്ടിൽ നിന്നും 165 ലിറ്റർ കോടയും വാറ്റ് ഉപകരണവും പിടികൂടി.ചാത്തന്നൂർ എക്സൈസും പരവൂർ പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ജിഞ്ചർ കോടയും വാറ്റുപകരണങ്ങളും പിടികൂടിയത്. ഇന്നലെ വൈകുന്നേരമായിരുന്നു സംയുക്ത പരിശോധന നടത്തിയത്. സാധാരണയായി കാണുന്നതിൽ നിന്ന് വ്യത്യസ്തമായി ശർക്കര ഉപയോഗിക്കാതെ ഇഞ്ചിയും അങ്ങാടി മരുന്നുകളും ചേർത്തുള്ള ജിഞ്ചർ ചാരായം എന്ന പുതിയ രീതിയിലുള്ള കോടയാണ് പിടിച്ചെടുത്തത്. ഓണം പ്രമാണിച്ച് പരിശോധന കൾ ശക്തമാക്കി എന്ന് അധികൃതർ അറിയിച്ചു.പരവൂർ ഇൻസ്പെക്ടർ നിസാർ, എസ്.ഐ. വിജിത്.കെ.നായർ, എ.എസ്.ഐ. ഹരി സോമൻ, എസ്.സി.പി.ഒ. ജയപ്രകാശ്, എക്സൈസ് പ്രിവൻറീവ് ഓഫീസർമാരായ എസ്.നിഷാദ്, ആർ.ജി.വിനോദ് , സിവിൽ എക്സൈസ് ഓഫീസർമാരായ ടി.ആർ.ജ്യോതി , ഒ.എൻ.വിഷ്ണു, ഡ്രൈവർ ബിനോജ് എന്നിവർ അടങ്ങുന്ന സംഘമാണ് കോട പിടികൂടിയത്.
Read Moreമോളെന്റെ കൂടൊണ്ട്, കൊണ്ടുവരാം എന്ന് പറഞ്ഞ്..! ഏഴുവയസുകാരിക്ക് പീഡനം; പ്രതിക്ക് 25 വർഷം തടവും അന്‍പതിനായിരം പിഴയും ശിക്ഷ വിധിച്ച് പോക്സോ കോടതി
ചവറ/കരുനാഗപ്പള്ളി: ഏഴ് വയസ് മാത്രം പ്രായമുള്ള സ്കൂള്‍ വിദ്യാര്‍ഥിനിയെ തട്ടികൊണ്ടു പോയി ലൈംഗിക പീഡനം നടത്തിയ കേസില്‍ പ്രതിക്ക് കരുനാഗപ്പള്ളി പോക്സോ കോടതി 25 വര്‍ഷം ജീവപര്യന്തം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. സ്പെഷല്‍ ജഡ്ജി എ ഷാജഹാനാണ് വിധി പ്രസ്താവിച്ചത്. ചവറ തേവലക്കര സ്വദേശി ഹാരിസ് എന്ന ജാരിസ് ( 35 ) നെയാണ്കോടതി ശിക്ഷിച്ചത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാള്‍. 2018 സെപ്റ്റംബര്‍ 22നാണ് കേസിനാസ്പദമായ സംഭവം. വൈകുന്നേരം സ്കൂള്‍ ബസില്‍ വന്നിറങ്ങി വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന പെണ്‍കുട്ടിയെ മാതാവിനോട് സംസാരിക്കുകയാണ് എന്നമട്ടില്‍ മൊബൈല്‍ ചെവിയില്‍വച്ച് മോളെന്റെ കൂടൊണ്ട്, കൊണ്ടുവരാം എന്ന് പറഞ്ഞ് ബൈക്കില്‍ തട്ടിക്കൊണ്ടുപോയി വിജനമായ സ്ഥലത്ത് എത്തിച്ച് മൃഗീയമായ പീഡനത്തിനിരയാക്കിയതാണ് പ്രേസിക്യൂഷന് കേസ്. പീഡനത്തിനിടയില്‍ കരഞ്ഞ കുട്ടിയെ ജാരിസ് ഭീഷണിപ്പെടുത്തി തെക്കുംഭാഗം പോലീസ് രജിസ്റ്റര്‍ ചെയ്ത…
Read Moreവിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്! പ്രതിക്കെതിരേ വിവിധ സ്റ്റേഷനുകളിലായി 50 ലക്ഷത്തിന്റെ തട്ടിപ്പുകേസുകൾ
അടൂര്‍: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസില്‍ അടൂരില്‍ അറസ്റ്റിലായ സുധീറിനെതിരെ നിരവധി പരാതികള്‍. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുകളുണ്ട്. 50 ലക്ഷത്തിലധികം രൂപയുടെ തട്ടിപ്പ് ഇയാളുമായി ബന്ധപ്പെട്ട് കേസുകളായുണ്ടെന്ന് പോലീസ് പറഞ്ഞു. പത്തനാപുരം മഞ്ചള്ളൂര്‍ കാരമൂട് കാരംമൂട്ടില്‍ വീട്ടില്‍ സുധീറിനെ (48) യാണ് ഇന്നലെ അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പട്ടാഴി നടത്തേരി സെന്റ് ജോര്‍ജ് സ്ട്രീറ്റില്‍ ചരിവുകാലായില്‍ ദാനിയേലിന്റെ മകന് ജോസിന്റെ പക്കല്‍ നിന്ന് ജപ്പാനില്‍ ജോലി വാഗ്ദാനം ചെയ്ത് 2.25 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയിലാണ് അടൂര്‍ പോലീസ് അറസ്റ്റു ചെയ്തത്. അടൂര്‍ റവന്യൂ ടവറില്‍ പ്രവര്‍ത്തിച്ചിരുന്ന യൂണിവേഴ്സല്‍ എന്റപ്രൈസസ് എന്ന സ്ഥാപനത്തിന്റെ നടത്തിപ്പുകാരന് കൂടിയാണ് സുധീര്‍. ജോലിവാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് കൊടക, കാലടി, ചാലക്കുടി പോലീസ് സ്റ്റേഷനുകളിലും ഇയാള്‍ക്കെതിരെ കേസുകളുണ്ട്. അടൂരില്‍ സ്വന്തംനിലയില്‍…
Read Moreമകന്റെ കുത്തേറ്റ് അച്ഛൻ മരിച്ചു; മദ്യലഹരിയിലായിരുന്നതിനാൽ രാത്രിയിൽ സംഭവിച്ചതൊന്നും അറിയില്ലെന്ന് പ്രതി
കൊല്ലം: മദ്യലഹരിയിൽ മകന്റെ കുത്തേറ്റ് അച്ഛൻ മരിച്ചു. കിളികൊല്ലൂർ കന്നിമേൽചേരി കൈരളി നഗർ 57ൽ കുഴിക്കണ്ടം വയലിൽ ശ്രീമംഗലത്ത് വീട്ടിൽ കൃഷ്ണൻകുട്ടി ചെട്ടിയാർ (57) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം. മകൻ മണിക്കുട്ട(31)നെ കിളികൊല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. നെഞ്ചത്തും കണ്ണിനുതാഴെയും കുത്തേറ്റ കൃഷ്ണൻകുട്ടി ചെട്ടിയാരെ ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലുംഅവിടെനിന്ന് വിദഗ്ധചികിത്സയ്ക്കായി പാരിപ്പള്ളി മെഡിക്കൽകോളജ് ആശുപത്രിയിലെത്തിച്ചു. അവിടെവച്ചായിരുന്നു അന്ത്യം. മൃതദേഹം പാരിപ്പള്ളി മെഡിക്കൽകോളജ് ആശുപത്രി മോർച്ചറിയിൽ.സംഭവത്തിനുശേഷം സമീപത്തെ വീട്ടിലെ ടെറസിൽ കിടന്നുറങ്ങുകയായിരുന്ന മണിക്കുട്ടനെ പോലീസ് കൈയോടെ പിടികൂടുകയായിരുന്നു. മദ്യലഹരിയിലായിരുന്നതിനാൽ രാത്രിയിൽ സംഭവിച്ചതൊന്നും അറിയില്ലെന്നായിരുന്നു മണിക്കുട്ടൻ പോലീസിനോട് പറഞ്ഞത്. കൂലിപ്പണിക്കാരനാണ് മരിച്ച കൃഷ്ണൻകുട്ടി ചെട്ടിയാർ. അച്ഛനോടൊപ്പമാണ് മണിക്കുട്ടനും പണിക്ക് പോയിരുന്നത്.
Read Moreഓണക്കാല ആനുകൂല്യങ്ങളിൽ ധാരണ;കെഎസ് ആർടിസി എംഡിയുമായുള്ള യൂണിയൻ നേതാക്കളുടെ ചർച്ച പരാജയം
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: കെ എസ് ആർ ടി സിയിലെ അംഗീകൃത തൊഴിലാളി യൂണിയൻ പ്രതിനിധികളുമായി സിഎംഡി ബിജു പ്രഭാകരൻ നടത്തിയ ചർച്ചയിൽ പ്രധാന വിഷയങ്ങളിൽ തീരുമാനമായില്ല. ഓണക്കാല ആനുകൂല്യങ്ങളെ സംബന്ധിച്ച് മാത്രമാണ് ധാരണയായത്. ശമ്പള പരിഷ്കരണം നടപ്പാക്കാത്തതിലും കഴിഞ്ഞ മാസത്തെ ശമ്പളം ഒമ്പതു ദിവസമായിട്ടും വിതരണം ചെയ്യാത്തതിലും പ്രതിഷേധിച്ച് ടി ഡി എഫ് പ്രതിനിധികൾ ചർച്ച ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. അജണ്ടയിലുണ്ടായിരുന്നപല വിഷയങ്ങളിലും കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് സംഘ് (ബിഎംഎസ്) ശക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്തു. സിംഗിൾ ഡ്യൂട്ടി 12 മണിക്കൂറാക്കാനുള്ള (സ് പ്രെഡ് ഓവർ) നിർദ്ദേശം രണ്ടാമത്തെ അജണ്ടയായാണ് പരിഗണിച്ചത്.ഇതിനെ സംഘടനാ പ്രതിനിധികൾ ശക്തമായി എതിർത്തു. 8 മണിക്കൂർ കഴിഞ്ഞുള്ള സമയത്തിന് ഓവർടൈം ശമ്പളം നല്‍കണമെന്ന നിലപാട് സ്വീകരിച്ചതിനാൽ ഈ വിഷയത്തിൽ തീരുമാനമുണ്ടായില്ല. മാത്രമല്ല 2020 ജനുവരിയിലെ ഡ്യൂട്ടി പാറ്റേൺ പുനസ്ഥാപിക്കണമെന്നും, ബിഎംഎസ് ആവശ്യപ്പെട്ടു.ഇത് സംബന്ധിച്ച്…
Read Moreലിജോയുടെയും ജിതിന്റെയും മരണത്തിൽ ദുരൂഹതയെന്ന് ആരോപണം! വിശ്വസിക്കാതെ നാട്ടുകാരും ബന്ധുക്കളും; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
വിഴിഞ്ഞം: ദുരൂഹതകൾ ബാക്കിയാക്കി കരിംകുളം പുല്ലുവിള ചെമ്പകരാമൻതുറ പുരയിടത്തിൽ ജോസഫിന്റെ മക്കളായ ലിജോയും ജിതിനും യാത്രയായി. കാർ അപകടത്തിൽ രണ്ട് കുരുന്നുകളും മരിച്ചെന്നവാർത്ത വിശ്വസിക്കാതെ നാട്ടുകാരും ബന്ധുക്കളും. ശനിയാഴ്ച രാവിലെ തമിഴ്നാട്ടിലെ കൂടംകുളത്തിന് സമീപത്ത് വച്ച് നടന്ന കാർ അപകടത്തിലാണ് പതിനാല് വയസുകാരനായ ലിജോയും പത്ത് വയസുകാരനായ ജിതിനും മരണമടഞ്ഞതെന്ന് മാതാവ് ലില്ലിയുടെ വാദം. എന്നാൽ മരണത്തിൽ ദുരൂഹത ആരോപിച്ച് പിതാവായ ജോസഫും ബന്ധുക്കളും രംഗത്ത് വന്നതോടെ നാട്ടുകാരുടെ സംശയവും വർധിച്ചു. കടൽപ്പണിക്കാരനായ ജോസഫിന്റെ ഭാര്യയായ ലില്ലി മൂന്ന് മക്കളായ ലിജോ ,റിജോ, ജിതിൻ എന്നിവരുമായി ആറ് മാസം മുൻപ് മറ്റൊരാളോടൊപ്പം തമിഴ്നാട്ടിലേക്ക് നാടുവിട്ടിരുന്നു. ഇവരെ കണ്ടെത്തണമെന്ന പരാതി ജോസഫ് കാഞ്ഞിരംകുളം പോലീസിന് നൽകി.അന്വേഷണം നടക്കുന്നതിനിടയിൽ ശനിയാഴ്ച ഉച്ചക്ക് ജോസഫിനെ ഫോണിൽ ബന്ധപ്പെട്ട ലില്ലി മക്കളുടെ മരണവിവരം അറിയിക്കുകയായിരുന്നു. വേളാങ്കണ്ണിക്കു പോയി മടങ്ങുന്നതിനിടയിൽ സഞ്ചരിച്ചിരുന്ന കാറിൽ ലോറിയിടിച്ചാണ്…
Read Moreയൂണിയനുകൾ വഴങ്ങുമോ? സിംഗിൾ ഡ്യൂട്ടി 12 മണിക്കൂർ; യൂണിയനുകളുമായി മാനേജ്മെന്റ് ചർച്ച ഇന്ന്
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: കെഎസ്ആർടിസിയിലെ ഓപ്പറേറ്റിംഗ് സ്റ്റാഫിന്റെ സിംഗിൾ ഡ്യൂട്ടി 12 മണിക്കൂറായി (സ്പ്രെഡ് ഓവർ) വർധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങൾ അംഗീകൃത യൂണിയനുകളുമായി മാനേജ്മെന്റ് ഇന്ന് ചർച്ച ചെയ്യും. ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ബിജു പ്രഭാകരന്റെ അധ്യക്ഷതയിൽ ഉച്ചകഴിഞ്ഞ് ട്രാൻസ്പോർട്ട് ഭവനിലാണ് ചർച്ച. അംഗീകൃത യൂണിയനുകളായ സി ഐ ടി യു, ടിഡിഎഫ്, ബിഎംഎസ് എന്നിവയിൽ നിന്നും മൂന്നുപേർക്കുവീതം ചർച്ചയിൽ പങ്കെടുക്കാമെന്നാണ് ഭരണ വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് അൻസാരിയുടെ അറിയിപ്പ്. അജണ്ടയും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ഓണം ഫെസ്റ്റിവൽ അലവൻസും അഡ്വാൻസുമാണ് ഒന്നാമത്തെ അജണ്ട. സിംഗിൾ ഡ്യൂട്ടി 12 മണിക്കൂറായി വർധിപ്പിക്കുന്ന ( സ്പ്രെഡ് ഓവർ) രണ്ടാമത്തെ അജണ്ടയായാണ് ചേർത്തിരിക്കുന്നത്. കെ എസ്ആർടിസി ജീവനക്കാർ ഒന്നടങ്കം എതിർക്കുന്ന ഈ വിഷയത്തിൽ രൂക്ഷമായ ചർച്ച ഉണ്ടാകാനാണ് സാധ്യത. യൂണിയനുകൾ ഇതിന് വഴങ്ങിയാൽ വലിയ വില നല്‍കേണ്ടി വരുമെന്ന ഭയം യൂണിയനുകൾക്കുണ്ട്.…
Read More