വീണ്ടും വീണ്ടും ശശിയാകുന്നു..! കെഎസ്ആർടിസിയുടെ ബോണ്ട് സർവീസ് ‘പഞ്ചറായി’

പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: സർക്കാർ ജീവനക്കാർക്കും സ്ഥിരം യാത്രക്കാർക്കുമായി കെഎസ് ആർ ടി സി നടപ്പാക്കാൻ തീരുമാനിച്ച ബോണ്ട് സർവീസ് ജില്ലയിൽ ‘പഞ്ചറായി’. ജില്ലയിലെ ഒരു ഡിപ്പോയിൽ നിന്നും ഒരു സർവീസ് പോലും ഇതുവരെ ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. കൊല്ലത്തു നിന്നും കോട്ടയത്തേയ്ക്കും പുനലൂരിൽ നിന്നും കൊല്ലത്തേക്കും കൊല്ലത്തു നിന്നും തിരുവനന്തപുരത്തേയ്ക്കും ഓരോ സർവീസ് നടത്താൻ കൊല്ലം പുനലൂർ ഡിപ്പോ അധികൃതർ കിണഞ്ഞു പരിശ്രമിക്കുകയാണ്. ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബോണ്ട് സർവീസ് നടത്താൻ തീരുമാനമെടുത്ത് മാസങ്ങൾ കഴിഞ്ഞിട്ടും കൊല്ലം ജില്ലയിൽ ഇതുവരെ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.കോവിഡ് കാലത്തെ പ്രത്യേക യാത്രാ സൗകര്യം ഒരുക്കൽ എന്ന നിലയിലാണ് ബോണ്ട് സർവീസ് നടത്താൻ പദ്ധതിയിട്ടത്. യാത്രക്കാർ ആവശ്യപ്പെടുന്ന കേന്ദ്രത്തിലേയ്ക്കാണ് സർവീസ് നടത്തുന്നത്. ഒരു ബസിലേക്ക് 40 യാത്രക്കാരുണ്ടാവണം. അങ്ങോട്ടും തിരിച്ചുമുള്ള യാത്രാക്കൂലി മുൻകൂറായി അടയ്ക്കുമ്പോൾ യാത്രക്കാർക്ക് പ്രത്യേക കാർഡ് നൽകും. ഒരു കാർഡ് ഉപയോഗിച്ച്…

Read More

യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിക്ക് കോവിഡ്; കോവൂർ കുഞ്ഞുമോൻ എം എൽ എ യുടെ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ നേതാവിനൊടൊപ്പം പങ്കെടുത്ത് നൂറുകണക്കിന് പ്രവർത്തകർ

ശാസ്താംകോട്ട: ശാസ്താംകോട്ട സ്വദേശിയായ യുത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹം കഴിഞ്ഞ ദിവസങ്ങളിൽ കോൺഗ്രസിന്‍റെ വിവിധ പരിപാടികളിൽ പങ്കെടുത്തിരുന്നു. കോവൂർ കുഞ്ഞുമോൻ എം എൽ എ യുടെ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിന്‍റെ പ്രധാന സംഘാടകനായിരുന്നു. നേതാക്കൻമാർ ഉൾപ്പെടെ നൂറ് കണക്കിന് ആളുകൾ പങ്കെടുത്ത പ്രതിഷേധ പരിപടിയിൽ ആദ്യ അവസാനം വരെ ഇദ്ദേഹം പങ്കെടുത്തിരുന്നതിനാൽ കൂടുതൽ ആളുകളിലേക്ക് രോഗം പകരാൻ സാധ്യതയുണ്ട്. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇദ്ദേഹവുമായി അടുത്തിടപഴകിയ കോൺഗ്രസിന്‍റെ നിരവധി നേതാക്കൻമാർ ക്വാറണ്ടയ്നിൽ പ്രവേശിച്ചിട്ടുണ്ട്.

Read More

എഴുവയസുകാരിക്ക് പീഡനം; ഉപദ്രവം  സഹിക്കാതെവന്നപ്പോൾ അമ്മയോട് കാര്യം പറഞ്ഞു;    ബന്ധുവായ യുവാവ് പിടിയിൽ

അഞ്ചല്‍ : ഏഴുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ ബന്ധുവായ 35 വയസുകാരനെ അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചൽ സ്വദേശിനിയെ യുവാവ് മാസങ്ങളായി പീഡിപ്പിച്ചിരുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് പിടിയിലാകുന്നത്. പീഡനം സഹിക്കാതെ ആയതോടെ കുട്ടി മാതാവിനോട് കാര്യം പറഞ്ഞതോടെയാണ് ഞെട്ടിക്കുന്ന പീഡന വിവരം പുറത്തു അറിയുന്നത്. മാതാവ് ചൈല്‍ഡ് ലൈന്‍ അധികൃതരെ അറിയിക്കുകയും അവർ വിവരം അഞ്ചല്‍ പോലീസിനെ ധരിപ്പിക്കുകയുമായിരുന്നു. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അനില്‍കുമാര്‍ അടങ്ങുന്ന സംഘം പോക്സോ കുറ്റം ചുമത്തിയാണ് പ്രതിയെ പിടികൂടിയത്. പെണ്‍കുട്ടിയുടെയും മാതാവിന്‍റെ രഹസ്യമൊഴി അടക്കം പോലീസ് ശേഖരിച്ചിട്ടുണ്ട്. വിശദമായ അന്വേഷണത്തിനും തെളിവിടുപ്പിനും ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും.

Read More

റംസിയുടെ മരണം: ബന്ധുക്കളുടെ പരാതി ശരിയായി; അന്വേഷണം ക്രൈംബ്രാഞ്ചിന്

  കൊല്ലം: പ്രതിശ്രുത വരൻ വിവാഹത്തിൽനിന്ന് പിൻമാറിയതിനെതുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം ജില്ലാക്രൈംബ്രാഞ്ചിന് കൈമാറി. നിലവിൽ കൊട്ടിയം സിഐക്കായിരുന്നു അന്വേഷണച്ചുമതല. തുടക്കംമുതൽതന്നെ അന്വേഷണ ഉദ്യോഗസ്ഥനെതിരെ ആരോപണം ഉയർന്നിരുന്നു. റംസിയുടെ പിതാവും ബന്ധുക്കളും ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പരാതിയും നൽകിയിരുന്നു. കേസന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കണമെന്നതായിരുന്നു പ്രധാനമായി ആവശ്യപ്പെട്ടിരുന്നത്. ഇതിനെതുടർന്നാണ് നടപടി.ഹാരീസിന്‍റെ സഹോദര ഭാര്യയായ സീരിയൽ നടി മുൻകൂർ ജാമ്യത്തിന് കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ അപേക്ഷനൽകി. ഹർജി 23ന് പരിഗണിക്കും. യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ കഴിഞ്ഞ കുറെ ദിവസങ്ങളായി പോലീസ് ശേഖരിച്ചിരുന്നു. സീരിയിൽ നടിയെയും മാതാവിനെയും പോലീസ് ഇതുവരെ പ്രതികളാക്കിയിട്ടില്ല. റംസിയുടെ മരണവുമായി ഇവർക്ക് ബന്ധമുണ്ടോയെന്ന അന്വേഷണത്തിലാണ് പോലീസ്.

Read More

കൊട്ടാരക്കര വീണ്ടും ആശങ്കയിൽ; ഇരുപത്തഞ്ചോളം ഓട്ടോ  ഡ്രൈവർമാർക്ക് കോവിഡ്; സമ്പർക്കത്തിലേർപ്പെട്ടവരെ കണ്ടെത്തുക ദുഷ്കര മെന്ന് അധികൃതർ

കൊട്ടാരക്കര: മുനിസിപ്പാലിറ്റിയുടെ വിവിധ മേഖലകളിൽ ആശങ്കയുയർത്തും വിധം കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു. ഇടയ്ക്കൊന്നു കുറഞ്ഞു വന്ന രോഗവ്യാപനമാണ് വീണ്ടും ശക്തി പ്രാപിക്കുന്നത്. 25 ലധികം ഓട്ടോറിക്ഷാ ഡ്രൈവർമാർക്ക് രോഗബാധയുണ്ടായത് അധികൃതരെയും ജനങ്ങളെയും ഞെട്ടിച്ചിരിക്കുകയാണ്. ഇവർക്കെല്ലം ചികിൽസാ സൗകര്യം ഉറപ്പുവരുത്തിയിട്ടുണ്ടെങ്കിലും ഇവരുമായി സമ്പർക്കത്തിലേർപ്പെട്ടവരെ കണ്ടെത്തുക ദുഷ്കരമാണ്. ജനത്തിരക്കുള്ള നഗരമായതിനാൽ ഓട്ടോറിക്ഷയിൽ യാത്ര ചെയ്തവരിലധികവും ഡ്രൈവർക്ക് അപരിചിതരായിരിക്കും. കെഎസ്ആർറ്റിസി, സ്വകാര്യ ബസ് സ്റ്റാന്‍റുകൾക്ക് സമീപമുള്ള സ്റ്റാന്‍റുകൾക്ക് സമീപമുള്ള ഓട്ടോറിക്ഷാ സ്റ്റാന്‍റുകളിലെ ഡ്രൈവർമാർക്കാണ് കൂടുതലും രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ബസിറങ്ങിയ ശേഷം ഓട്ടോയിൽ യാത്ര ചെയ്യുന്നവരിലധികവും ആരാണെന്നോ എവിടെ നിന്നു വന്നവരാണെന്നോ അറിയാൻ കഴിയില്ല. ഇതാണ് ഇപ്പോൾ അധികൃതരെ കുഴയ്ക്കുന്നത്.കൊട്ടാരക്കര നഗരസഭയിലെ മൂന്നു വാർഡുകൾ ഇപ്പോൾ കണ്ടെയിൻമെന്‍റ് സോൺ നിയന്ത്രണത്തിലാണ്. ഓരോ ദിവസവും നടന്നു വരുന്ന പരിശോധകളിൽ മുനിസിപ്പൽ പ്രദേശത്ത് രോഗികളുടെ എണ്ണം വർധിക്കുകയാണ്. ഇന്നലെ എട്ടു പേർക്കാണ് കോവിഡ് പോസിറ്റീവായത്.ഇന്നലെ…

Read More

കുന്നത്തൂർ മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളിൽ വിറളി പൂണ്ട കോൺഗ്രസാണ് പ്രാകൃത സമരത്തിന് പിന്നിലെന്ന് കോവൂർ കുഞ്ഞുമോൻ

ശാസ്താംകോട്ട: കഴിഞ്ഞ നാല് വർഷക്കാലയളവിൽ കുന്നത്തൂർ മണ്ഡലത്തിലുണ്ടായ അദ്ഭുതകരമായ വികസന പ്രവർത്തനങ്ങളിൽ വിറളി പൂണ്ട കോൺഗ്രസ് നിരന്തരം പരാജയപ്പെടുന്നതിന്‍റെ ജാള്യത മറയ്ക്കാനാണ് തനിക്ക് എതിരെ പ്രാകൃതമായ സമരങ്ങളുമായി വരുന്നതെന്ന് കോവൂർ കുഞ്ഞുമോൻ എംഎൽഎ. നിയമസഭയിൽകോൺഗ്രസിനെതിരെ കോവൂർ കുഞ്ഞുമോൻ എം എൽ എ നടത്തിയ പ്രസ്താവനയെ തുടർന്ന് കോൺഗ്രസ് പ്രതിഷേധവുമായി രംഗത്ത് വന്നതിനെ തുടർന്നാണ് എം എൽ എ തന്‍റെ അഭിപ്രായം അറിയിച്ചത്. മുൻപ് കോൺഗ്രസ് നേതാവായ എകെ ആന്‍റണി പറഞ്ഞ അതെ കാര്യങ്ങളാണ് സഭയിൽ പറഞ്ഞെതെന്നും തുണി അഴിച്ചു കാണിക്കാൻ ആണേൽ ആദ്യം ആന്‍റണിയുടെ മുന്നിൽ അല്ലെ അവർ കാണിക്കേണ്ടതെന്നു എംഎൽഎ ചോദിച്ചു. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ വിശദീകരിക്കാനയി വിളിച്ച പത്രസമ്മേളനത്തിലാണ് എംഎൽഎ സംസാരിച്ചത്. ഇടതു പക്ഷ മുന്നണി നേതാക്കളായ കെ ശിവശങ്കരൻ നായർ, ഡോ. പികെ ഗോപൻ, സാബു ചക്കുവള്ളി, തുളസീധരൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു.

Read More

കേരളത്തില്‍ കെ എസ് ആര്‍ ടി സി ക്ക് മാത്രം; ഏറ്റവും നീളം കൂടിയ ബസ് കൊട്ടാരക്കരയിലെത്തി

കൊട്ടാരക്കര: കേരളത്തിലെ ഏറ്റവും നീളംകൂടിയ ബസ് വെസ്റ്റി ബുള്‍ ബസ് കൊട്ടാരക്കരയിലെത്തി. തിരുവനന്തപുരത്തു നിന്നാണ് 17 മീറ്റർ നീളം വരുന്ന ബസ് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ എത്തിയത്. കേരളത്തില്‍ കെ എസ് ആര്‍ ടി സി ക്ക് മാത്രമാണ് ഇത്തരമൊരു ബസ് സ്വന്തമായി ഉള്ളത്. പേരൂര്‍ക്കട -തിരുവനന്തപുരം -ആറ്റിങ്ങല്‍ സര്‍വിസ് നടത്തിയിരുന്ന ബസാണ് കൊട്ടാരക്കര വരെ നീട്ടിയത്. കൊറോണ സാഹചര്യത്തില്‍ 57 സിറ്റിംഗ് കപ്പാസിറ്റി യില്‍ മാത്രമാണ് യാത്ര അനുവദിച്ചിട്ടുള്ളത്. നീലയും വെള്ളയും നിറമാണ് ബസിന്. അശോക ലൈലാന്‍റിന്‍റെ ആറു സിലിണ്ടര്‍ ടര്‍ബോ ഇന്‍റര്‍ കൂള്‍ എന്‍ജിന്‍ ആണ് ഉപയോഗിക്കുന്നത്. ഇന്ധനമായി ഡീസല്‍ ഉപയോഗിക്കുന്ന ഈ ബസിനു ഒരു ലിറ്റര്‍ മൂന്ന് കിലോ മീറ്ററാണ് മൈലേജ്. ഫാസ്റ്റ് പാസഞ്ചറായി സര്‍വിസ് നടത്തുന്ന ബസ് യാത്രയ്ക്ക് ടിക്കറ്റ് നിരക്ക് തിരുവനന്തപുരം കൊട്ടാരക്കര 83 രൂപയാണ്.

Read More

അനീഷിന് ജന്മനാട് വിട നല്‍കി! വഴിയോരങ്ങളില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ കാത്തുനിന്നത് നൂറുകണക്കിന് ആളുകള്‍

അഞ്ചല്‍ : കാഷ്മീരില്‍ ഇന്ത്യ പാകിസ്ഥാന്‍ അതിര്‍ത്തിയായ രജൌരിയില്‍ പാകിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ വീരമൃത്യു വരിച്ച കടയ്ക്കല്‍ വയല സ്വദേശി അനീഷ്‌ തോമസിന്‍റെ മൃതദേഹം ജന്മനാട്ടില്‍ സംസ്കരിച്ചു. രാവിലെ പതിനൊന്നോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം ആദ്യം എത്തിച്ചത് പാങ്ങോട് സൈനിക ക്യാമ്പിലാണ്. ഇവിടെ സൈനികരടക്കം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. പിന്നീട് വിലാപയാത്രയായി മൃതദേഹം സ്വദേശത്തേക്ക്. വഴിയോരങ്ങളില്‍ നൂറുകണക്കിന് ആളുകള്‍ കാത്തുനിന്നു അന്ത്യാഞ്ജലി അര്‍പ്പിച്ചു. മിക്കയിടങ്ങളിലും പുഷ്പവൃഷ്ട്ടി നടത്തിയാണ് ധീര ജവാനെ അവസാനമായി യാത്രയാക്കിയത്. ഉച്ചകഴിഞ്ഞ് രണ്ടോടെ ധീരജാവാന്‍റെ മൃതദേഹം സ്വന്തം വീടായ കടയ്ക്കല്‍ വയലയിലെ ആലുമുക്കില്‍ ആശ നിവാസിൽ എത്തിച്ചു. പിതാവ് തോമസ്, മാതാവ് അമ്മിണികുട്ടി, ഭാര്യ എമിലി, ഏകമകള്‍ ഹന്നയടക്കം ഉറ്റവര്‍ കണ്ണീരോടെ അനീഷ്‌ തോമസിന് അന്ത്യാഞ്ജലി നല്‍കി. ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളും അടക്കം നൂറുകണക്കിന് പേര്‍ അന്തിമോപചാരം അര്‍പ്പിച്ചു. മുക്കാല്‍ മണിക്കൂര്‍ വീട്ടില്‍ പൊതുദര്‍ശനത്തിന്…

Read More

വെള്ളം കേരി അടുക്കള്ളയിൽ എത്തിയപ്പോഴേക്കും കിണറിന് സമീപത്തെ മണ്ണ്  ഇടിഞ്ഞ് താണു; രക്ഷപ്പെട്ട ആശ്വാസത്തിൽ വീട്ടമ്മ

ചവറ: ശക്തമായി പെയ്ത മഴയെത്തുടര്‍ന്ന് കിണറിനോട് ചേർന്ന മണ്ണ് ഇടിഞ്ഞ് താഴ്ന്ന് വീട്ടമ്മ അത്ഭുതകരമായി രക്ഷപെട്ടു.ചവറ ചെറുശേരിഭാഗം മഞ്ജു ഭവനത്തില്‍ സുശീലാഭായിയുടെ വീടിന് മുന്നിലെ കിണറിനോട് ചേർന്ന മണ്ണാണ് ഇടിഞ്ഞ് താഴ്ന്നത്. ബുധനാഴ്ച രാവിലെ പെയ്ത് മഴയില്‍ മണ്ണിനോടൊപ്പം കിണറും അൽപ്പം ഇടിഞ്ഞ് താഴുകയായിരുന്നു. മണ്ണ് ഇടിഞ്ഞ് താഴുന്നതിന് തൊട്ട് മുമ്പ് സുശീലാഭായി കിണറ്റില്‍ നിന്ന് വെളളം കോരി അകത്തേക്ക് പോയി. വലിയ ശബ്ദം കേട്ട് ഓടി പുറത്തേക്ക് വന്ന സുശീലാഭായിയുടെ ഭര്‍ത്താവ് ശിവദാസന്‍പിളള നോക്കുമ്പോള്‍ കിണറിനോട് ചേർന്ന മണ്ണ് ഇടിഞ്ഞ് താഴുന്നതാണ് കണ്ടത്. കിണറിന്‍റെ പകുതിയോളം താഴ്ന്ന അവസ്ഥയിലാണ്.

Read More

ഉമ്മൻചാണ്ടി..! രാഷ്ട്രീയം നോക്കാതെ എല്ലാവരെയും കേൾക്കുന്ന, പാവങ്ങളെ ചേർത്ത് പിടിക്കുന്ന മനുഷ്യസ്നേഹി….

തേവലക്കര: രാഷ്ട്രീയം നോക്കാതെ എല്ലാവരെയും കേൾക്കാനും സഹാനുഭൂതിയോടെ പെരുമാറാനും പാവപ്പെട്ടവന്‍റെ വിഷയങ്ങളിൽ ഉടൻ പരിഹാരം കാണാനും ശ്രമിക്കുന്ന വ്യക്തിത്വത്തിന്‍റെ ഉടമയാണ് ഉമ്മൻ‌ചാണ്ടി എന്ന് കെ പി സി സി സെക്രട്ടറി പി ജെർമിയാസ്. ഐഎൻറ്റിയുസി ചവറ റീജിയണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉമ്മൻചാണ്ടിയുടെ നിയമസഭ അംഗത്വ സുവർണ ജൂബിലി ആഘോഷം കോയിവിള ബിഷപ് ജെറോം അഭയകേന്ദ്രത്തിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ശബ്ദം ഇല്ലാത്തവന്‍റെ ശബ്ദം ആകുവാൻ ശ്രദ്ധിച്ചിരുന്ന ഉമ്മൻ ചാണ്ടി കോൺഗ്രസ്‌ പാർട്ടിയുടെ സുകൃതം ആണെന്നും അദ്ദേഹം പറഞ്ഞു. ഐഎൻറ്റിയുസി സംസ്ഥാന നിർവാഹക സമിതി അംഗം കോലത്ത് വേണുഗോപാൽ അധ്യക്ഷത വഹിച്ചു. ഉമ്മൻ‌ചാണ്ടി ഇന്നലെകളിൽ എന്ന സെമിനാർ ഇ.യൂസഫ് കുഞ്ഞു ഉദ്ഘാടനം ചെയ്‌തു. ജീവകാരുണ്യ പ്രവർത്തകൻ കുഞ്ഞച്ചൻ ആറാടനെ ഐഎൻറ്റിയുസി റീജിയണൽ പ്രസിഡന്‍റ് ജോസ് വിമൽരാജ് ആദരിച്ചു. ചവറ ഹരീഷ് കുമാർ , വിഷ്ണു വിജയൻ, ശിവൻകുട്ടിപിള്ള,…

Read More