പ്രദീപ് ചാത്തന്നൂർ ചാത്തന്നൂർ: മുട്ട ഉല്പാദനം വർധിപ്പിക്കാനും വീട്ടമ്മമാർക്ക് വരുമാനം നേടാനുമായി കേരളാ പൗൾട്രി ഡവലപ്മെന്റ് കോർപ്പറേഷൻ വനിതാ മിത്രം, ആശ്രയ പദ്ധതികൾ നടപ്പാക്കുന്നു. വനിതാ മിത്രം പദ്ധതിയുടെ ഭാഗമായി ഒരു ഗ്രാമപഞ്ചായത്തിൽ പതിനായിരം കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യും. വർഷത്തിൽ 200 ഓളം മുട്ട ഉല്പാദിപ്പിക്കാൻ ശേഷിയുള്ള ഗ്രാമപ്രിയ ഇനത്തിൽപ്പെട്ട 45 ദിവസം പ്രായമുള്ള കോഴി കുഞ്ഞുങ്ങളെയാണ് നല്‍കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും അംഗീകരിച്ച ഗുണഭോക്തൃതൃ പട്ടിക കെപ്കോയ്ക്ക് കൈമാറണം.ഒരു ഗുണഭോക്താവിന് 10 കോഴിക്കുഞ്ഞുങ്ങളെയാണ് നല്‍കുന്നത്. രണ്ട് കിലോ തീറ്റയും മരുന്നും നൽകും. ഒരു പഞ്ചായത്തിൽ പതിനായിരം കുഞ്ഞുങ്ങളെയാണ് നൽകുന്നത്. ഗുണഭോക്താവ് ഗ്രാമപഞ്ചായത്തു മുഖേന തുക കൈപ്കോയ്ക്ക് കൈമാറണം. ഓരോ വാർഡിലെയും ഗുണഭോക്താക്കളെ തെരഞ്ഞെടുക്കേണ്ടതും ഗുണഭോക്തൃവിഹിതം വാങ്ങി പഞ്ചായത്തിൽ നല്‍കേണ്ടതും ഗ്രാമ പഞ്ചായത്തംഗമാണ്. പഞ്ചായത്തിന്റെ സ്വന്തം പദ്ധതി അല്ലാത്തതിനാൽ ഈ പദ്ധതിയിൽ നിന്നും ഒരു ഗ്രാമ പഞ്ചായത്തും…
Read MoreCategory: Kollam
മുട്ടയ്ക്കും മുട്ടക്കോഴിക്കുഞ്ഞുങ്ങള്ക്കുമായി ഇനി മറുനാട്ടില്‍ അലയേണ്ട;തോട്ടത്തറ ഫാമിനെ പൗള്‍ട്രി പരിശീലന പഠനകേന്ദ്രമാക്കും: മന്ത്രി കെ. രാജു
ആയൂര്‍:തോട്ടത്തറയിലെ പൗള്‍ട്രി ഫാം പരിശീലന പഠന കേന്ദ്രമാക്കുമെന്ന് മന്ത്രി കെ.രാജു. കുര്യോട്ടുമലയില്‍ പത്തേക്കര്‍ പ്രദേശത്ത് കെപ്കോയുടെ പുതിയ ഹാച്ചറി തുടങ്ങുമെന്നും മന്ത്രി അറിയിച്ചു. മുട്ടയ്ക്കും മുട്ടക്കോഴിക്കുഞ്ഞുങ്ങള്ക്കുമായി ഇനി മറുനാട്ടില്‍ അലയേണ്ട സ്ഥിതി ഇല്ലാതാവുമെന്നും തോട്ടത്തറ ഹാച്ചറി കോംപ്ലക്സ് ഉന്നത പഠനകേന്ദ്രമാക്കുമെന്നും മന്ത്രി പറഞ്ഞു. ആയൂര്‍ തോട്ടത്തറയില്‍ മൃഗസംരക്ഷണ വകപ്പും ജില്ലാ പഞ്ചായത്തും ചേര്‍ന്ന് നവീകരിച്ച ഹാച്ചറി കോംപ്ലക്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പ്രതിദിനം 10.4 ലക്ഷം കോഴിമുട്ടകളാണ് ജില്ലയ്ക്ക് വേണ്ടത്. പദ്ധതി ആവശ്യങ്ങള്‍ക്കായി നാലു ലക്ഷം കോഴിക്കുഞ്ഞുങ്ങളും വേണം അതിനായി നിലവില്‍ തമിഴ്നാടിനെ കൂടി ആശ്രയിക്കേണ്ടി വരുന്നു. 6.25 കോടി രൂപ ചെലവില്‍ നവീകരിച്ച ഹാച്ചറി കോംപ്ലക്സില്‍ ആഴ്ചതോറും 32,000 കോഴിക്കുഞ്ഞുങ്ങളെ വിരിച്ചിറക്കാന് സൗകര്യമുണ്ട്. അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചതോടെ കൊത്തു മുട്ടകള്‍ (വിരിയിക്കാനുള്ള) കൂടി ഹാച്ചറിയില്‍ ഉല്പാദിപ്പിക്കാനാകും. ഇതിനായി ഗ്രാമശ്രീ ഇനത്തില്‍പ്പെട്ട മേല്‍ത്തരം മുട്ടക്കോഴികളുടെ മാതൃശേഖരം മണ്ണുത്തി…
Read Moreഓട്ടോറിക്ഷ ഡ്രൈവർമാർക്ക് കോവിഡ്; സഞ്ചാരം നടത്തിയവർ നിരീക്ഷണത്തിൽ പോകണം; പുലമണിൽ നിന്ന് വാഹനങ്ങൾ ഒഴിയുന്നു
കൊട്ടാരക്കര: ഓട്ടോറിക്ഷാ ഡ്രൈവർമാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കൊട്ടാരക്കര പുലമൺ ജംഗ്ഷനിലെ ഓട്ടോറിക്ഷകൾ ഓട്ടം നിർത്തി തുടങ്ങി. പുലമൺ കെഎസ്ആർടിസി ബസ് സ്റ്റേഷനു സമീപത്തെ ഓട്ടോറിക്ഷാ സ്റ്റാന്റിലെ ഡ്രൈവർമാർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒന്‍പതു പേർക്കാണ് കോവിഡ് പോസിറ്റീവായിട്ടുള്ളത്. ഓട്ടോ ഡ്രൈവർമാർക്കായി നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ഈ ഓട്ടോറിക്ഷകളിൽ സഞ്ചരിച്ചവരും ഡ്രൈവർമാരുമായി സമ്പർക്കത്തിലേർപ്പെട്ടവരും നിരീക്ഷണത്തിൽ പോകാൻ ആരോഗ്യ വകുപ്പു നിർദ്ദേശം നൽകി. ഓട്ടോ ഡ്രൈവർമാർക്ക് കോ വിഡ് സ്ഥിരീകരിച്ചത് ആശങ്കയുളവാക്കുന്നു. സഞ്ചരിച്ച വരെയും സമ്പർക്കത്തിലേർപ്പെട്ടവരെയും കണ്ടെത്തുക ദുഷ്കരമാണ്.കൊട്ടാരക്കര നഗരസഭയിലെ ഒരു വാർഡുകുടി കണ്ടെയിൻമെന്റ് സോണിൽ ഉൾപ്പെടുത്തി. വാർഡ് 20 (കല്ലുവാതുക്കൽ ) ആണ് കണ്ടെയിൻമെന്റ് സോണിൽ ഉൾപ്പെടുത്തിയത്. വാർഡ് 11 ( ഇയാം കുന്ന്), വാർഡ് 13 (ഐസ്മുമുക്ക്) എന്നിവ നേരത്തെ കണ്ടെയിൻമെന്റ് സോണിലാണ്. വാർഡ് 7 നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Read Moreപൊതുമേഖല സ്ഥാപനങ്ങളുടെ പേരിൽ കോടികളുടെ തട്ടിപ്പ്; ഒരു സ്ത്രീ ഉൾപ്പെടെ രണ്ടുപേർ പിടിയിലായ കേസിൽ അന്വേഷണം ഊർജിതമാക്കി പോലീസ്
ചവറ: പൊതുമേഖല സ്ഥാപനങ്ങളായ ദക്ഷിണ റെയിൽവെ, ചവറ കെഎംഎംഎൽ കമ്പനി എന്നിവിടങ്ങളിൽ വ്യാജ നിയമന ഉത്തരവുകൾ നൽകി കോടികൾ തട്ടിപ്പ് നടത്തിയ കേസിൽ റിമാന്റിലായ രണ്ട് പേരെയും കൂടുതൽ അന്വേഷണങ്ങൾക്കായി കസ്റ്റഡിയിൽ വാങ്ങുമെന്ന് ചവറ പോലീസ്. തിരുവനന്തപുരം മലയിൻകീഴിൽ വിവേകാനന്ദ നഗറിൽ അനിഴം വീട്ടിൽ ഗീതാ റാണി എന്നറിയപ്പെടുന്ന ഗീതാ രാജഗോപാൽ (62), ചവറ കോട്ടയ്ക്കകം മണുവേലിൽ പൊതുപ്രവർത്തകൻ കൂടിയായ സദാനന്ദൻ (50) എന്നിവരെയാണ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് റിമാന്റിൽ പോയത്. കരുനാഗപ്പള്ളി എസിപി ബി.ഗോപകുമാർ, ചവറ എസ്എച്ച്ഒ എ.നിസാമുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്. എ ന്നാൽ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇന്നലെ ഒരു കേസുകൂടി ചവറ സ്റ്റേഷനിലും ഐഎസ്ആർഒയിൽ ജോലി നൽകാമെന്ന് പറഞ്ഞ് തട്ടിപ്പിനിരയായ ഏഴുപേർ കൊട്ടാരക്കര പോലീസ് സ്റ്റേഷനിലും പരാതി നൽകിയതായാണ് വിവരം. അറസ്റ്റിലായവരെ കൂടാതെ മറ്റൊരാൾ കൂടി പിടിയിലാകാനുണ്ടെന്നും ചില…
Read Moreപണ്ടേ ദുർബല, ഇപ്പോ കൊറോണയും; ട്രെയിൻ ഗതാഗതം പുനസ്ഥാപിക്കൽ കാര്യത്തിൽ സർക്കാരിനെ പഴിചാരി റെയിൽവേ
സ്വന്തം ലേഖകൻകൊല്ലം: സംസ്ഥാനത്ത് ട്രെയിൻ ഗതാഗതം പുനസ്ഥാപിക്കുന്ന കാര്യത്തിൽ തീരുമാനം അനന്തമായി നീളുന്നു. സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിച്ചാലേ കൂടുതൽ ട്രെയിനുകളും ഇപ്പോൾ സർവീസ് നടത്തുന്ന ട്രെയിനുകൾക്ക് കൂടുതൽ സ്റ്റോപ്പുകളും അനുവദിക്കാനാകൂ എന്ന നിലപാടിലാണ് റെയിൽവേ അധികൃതർ. കൊറോണ വ്യാപനത്തെ തുടർന്ന് നിർത്തലാക്കിയ ഭൂരിഭാഗം ട്രെയിനുകളും മിക്ക സംസ്ഥാനങ്ങളിലും ആരംഭിച്ചു കഴിഞ്ഞു. സംസ്ഥാനത്ത് ഇപ്പോൾ വേണാട്, ജനശതാബ്ദി ട്രെയിനുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. സംസ്ഥാന സർക്കാരിന്റെ നിർദേശം അനുസരിച്ച് ഈ ട്രെയിനുകൾക്ക് ഓരോ ജില്ലയിലും ഓരോ സ്റ്റോപ്പുകൾ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ഇത് തീരെ അപര്യാപ്തമാണെന്ന് മാത്രമല്ല സമയക്രമവും അശാസ്ത്രീയമാണെന്ന് സ്ഥിരം യാത്രക്കാർ പറയുന്നു. വേണാടും ജനശതാബ്ദിയും ഈമാസം 12 മുതൽ നിർത്തലാക്കാൻ ഇതിനിടെ റെയിൽവേ ഏകപക്ഷീയമായി തീരുമാനിക്കുകയും ചെയ്തു. യാത്രക്കാരുടെ കുറവ് കാരണം സർവീസുകൾ ലാഭകരമല്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് റെയിൽവേ ഇങ്ങനെയൊരു തീരുമാനം എടുത്തത്. ഇതിനെതിരേ…
Read Moreമുഖം മൂടിക്കും മറയ്ക്കാനായില്ല; പാക്കിസ്ഥാൻ മുക്കിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച അഞ്ച് എസ്ഡിപിഐ പ്രവർത്തകർ പിടിയിൽ
കുന്നത്തൂർ: ഐവർകാല പാകിസ്ഥാൻ മുക്കിൽ കാറിലെത്തിയ സംഘം വസ്ത്രവ്യാപാരിയായ ഐവര്‍കാല പടിപ്പുര വടക്കതില്‍ രജനീഷി(46) നെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ അഞ്ച് പോപ്പുലർ ഫ്രണ്ട് – എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിലായി. കുന്നത്തൂർ ഐവർകാല നടുവിൽ തലയാറ്റു കിഴക്കതിൽ മാഹീൻ(41), അടൂർ കുരമ്പാല തോന്നല്ലൂർ പടിഞ്ഞാറെ കാക്കക്കുഴി മുഹമ്മദ് ഹുസൈൻ (30) ,മാവേലിക്കര പാലമേൽ ആദിക്കാട്ടുകുളങ്ങര കുറ്റി പറമ്പിൽ ഹാഷിം (30), അടൂർ പള്ളിക്കൽ പഴകുളം പവദാസം മുക്കിനു സമീപം ബിനു മൻസിൽ ഷാനു (22), മാവേലിക്കര ആദിക്കാട്ടുകുളങ്ങര കഞ്ചിക്കോട് തറയിൽ വീട്ടിൽ നിസാർ (22 ) എന്നിവരെയാണ് കൊല്ലം റൂറൽ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. കഴിഞ്ഞ 29ന് രാത്രി 7.30 ന് പാകിസ്ഥാൻ മുക്കിൽ വച്ച് കാറിൽ മുഖം മൂടി ധരിച്ചെത്തിയ സംഘം കടയ്ക്ക് മുന്നിൽ നിന്ന രജനീഷിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു.എസ്ഡിപിഐ…
Read Moreഎല്‍ഡിഎഫ് മന്ത്രിമാര്‍ ജയിലില്‍ പോകുന്ന കാലം വിദൂരമല്ലെന്ന് ശബരീനാഥ് എംഎൽഎ
പന്മന: കേരളത്തിലെ എല്‍ഡിഎഫ് മന്ത്രിമാര്‍ ജയിലില്‍ പോകുന്ന കാലം വിദൂരമല്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ശബരീനാഥ് പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് വാര്‍ഡ് പുന:സംഘടനയുടെ ചവറ നിയോജക മണ്ഡലതല ഉദ്ഘാടനം പന്മന കോലത്ത് നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിഷയത്തില്‍ നിന്ന് ഒളിച്ചോടുന്നത് ഒരു മുഖ്യമന്ത്രിക്ക് ചേര്‍ന്ന നടപടയില്ല എന്നും ശബരീനാഥ് അഭിപ്രായപ്പെട്ടു. ചടങ്ങില്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ശരത് പട്ടത്താനം അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി പി.ജര്‍മ്മിയാസ്, ഡിസിസി സെക്രട്ടറി കോലത്ത് വേണുഗോപാല്‍, കോഞ്ചേരില്‍ ഷംസുദീന്‍, പൊന്മന നിശാന്ത്, അതുല്‍ എസ്. പി, നിഷാ സുനീഷ്, റിനോഷാ, കോലത്ത് അനന്തു എന്നിവര്‍ പ്രസംഗിച്ചു.
Read Moreസര്‍ക്കാര്‍ സംവിധാനങ്ങള്‍ നിശ്ചലമാകുന്ന അവസ്ഥക്ക് ഇടകൊടുക്കരുത്; ഇ-ഓഫീസ് സംവിധാനം കൂടുതല്‍ കാര്യക്ഷമമായി നടപ്പിലാക്കണം
കൊല്ലം: ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും ഇ-ഓഫീസ് സംവിധാനം കൂടുതല്‍ കാര്യക്ഷമമായി നടപ്പില്‍ വരുത്തണമെന്ന് ജില്ലാ കളക്ടര്‍ ബി. അബ്ദുല്‍ നാസര്‍ നിര്‍ദേശിച്ചു. വകുപ്പുതല ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ക്വാറന്റൈനില്‍ പോകേണ്ട സ്ഥിതി സംജാതമായിട്ടുണ്ടെന്നും സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിശ്ചലമാകുന്ന അവസ്ഥക്ക് ഇടകൊടുക്കാതെ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും കളക്ടര്‍ പറഞ്ഞു. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് വീഡിയോ കോണ്‍ഫറന്‍സിലൂടെ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ഓഫീസുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കണം. ഏറ്റവും കുറവ് ഉദ്യോഗസ്ഥരെ മാത്രം ഡ്യൂട്ടിയില്‍ ഉള്‍പ്പെടുത്തിയുള്ള ക്രമീകരണം ഒരുക്കണമെന്നും സാമൂഹിക അകലം കൃത്യമായി പാലിക്കണമെന്നും കളക്ടര്‍ പറഞ്ഞു. ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ക്ക് കൈയുറകള്‍ ഉള്‍പ്പെടെയുള്ള സുരക്ഷാക്രമീകരണങ്ങള്‍ നിര്‍ബന്ധമാക്കാനും നിര്‍ദേശമുണ്ട്.പാരിപ്പള്ളി മെഡിക്കല്‍ കോളേജ്, ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ അടിയന്തരമായി കൂടുതല്‍ വിപുലമായ സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ തീരുമാനം ആയി. കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള ദീര്‍ഘദൂര പൊതുഗതാഗത സേവനങ്ങള്‍ കോവിഡ് നിയന്ത്രണങ്ങള്‍…
Read Moreആ കുളം അവിടെ ഉണ്ടായിരുന്നെങ്കിൽ ഈ ഗതി വരില്ലായിരുന്നു; മഴ പെയ്താല്‍ വെള്ളക്കെട്ട്; രണ്ട് കുടുംബം ദുരിതത്തിൽ
ചവറ: മഴ പെയ്താല്‍ വെളളക്കെട്ടിലായി രണ്ട് കുടുംബങ്ങള്‍ ദുരിത്തില്ക്കഴിയുന്നു. ചവറ പുതുക്കാട് ചന്ദ്രത്തില്ക്കിഴക്കതില് അബ്ദുള്‍ ഖാദര്‍ കുഞ്ഞിന്റേയും സമീപത്ത് താമസിക്കുന്ന മകള്‍ സബീനയുടെയും വീട്ടിലാണ് നാല് ചുറ്റും വെളളം കയറി പുറത്തിറങ്ങാന്‍ പോലും കഴിയാതെ ദുരിതമനുഭവിക്കുന്നത്. നേരത്തെ സമീപത്ത് കുളം ഉളളപ്പോള്‍ വീടുകളില്‍ വെളളം കയറിയിരുന്നില്ല. എന്നാൽ കുളം നികത്തിയതോടെ ചെറിയ മഴ പെയ്താല്‍പ്പോലും വീട് വെളളക്കെട്ടായി മാറുന്ന അവസ്ഥയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കുളം നികത്തിയതിനാല്‍ വെളളം ഒഴുകാന്‍ സ്ഥലമമില്ലാത്തതാണ് വെളളം കയറുന്നതെന്ന് വീട്ടുകാര്‍ പറയുന്നു.ചെറിയ മഴയില്‍പ്പോലും അബ്ദുള്‍ ഖാദറിന്റേയും സബീനയുടെയും വീട്ടുകാര്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. സംഭവം അറിഞ്ഞ് വാര്‍ഡംഗം ബി. ശിവന്കുട്ടിപിളളയും പഞ്ചായത്ത് ഉദ്യോഗസ്ഥരുള്പ്പെടെയുളളവരെത്തി മോട്ടോര്‍ ഉപയോഗിച്ച് വെളളം പമ്പ് ചെയ്ത് കളഞ്ഞു. താത്കാലികമായി കെഎംഎംഎല്‍, ഐആര്‍ഇ കമ്പനിയില്‍ നിന്നോ വീട്ടുകാര്‍ക്ക് മണ്ണ് എത്തിക്കാനുളള ശ്രമത്തിലാണ് വാര്‍ഡംഗം.
Read Moreസിരിയലിലെ വില്ലത്തിക്ക് കഷ്ടകാലം; പണി പാലുംവെള്ളത്തിലോ? റംസിയയുടെ ആത്മഹത്യയിൽ സീരിയൽ താരത്തെ വീണ്ടും ചോദ്യം ചെയ്തേക്കും
കൊല്ലം: യുവതി ആത്മഹത്യചെയ്ത സംഭവത്തിലെ പ്രതിയുടെ മാതാവ് ഉൾപ്പടെയുള്ളവരെ വരുംദിവസങ്ങളിൽ ചോദ്യം ചെയ്തേക്കും. ബന്ധുവായ സീരിയൽ നടി ഉൾപ്പടെയുളള പലരേയും ചോദ്യം ചെയ്തിരുന്നു. ഇവരെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിവരം. പ്രതി കൊല്ലൂർവിള പള്ളിമുക്ക് കിട്ടന്ററഴികത്തുവീട്ടിൽ ഹാരീസ് മുഹമ്മദിനെ പോലീസ് കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യും. ഇയാളെ കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ 14ന് നൽകുമെന്ന് കൊട്ടിയം സിഐ പറഞ്ഞു. കൊട്ടിയത്ത് വാടകയ്ത്ത് താമസിച്ചുവരികയായിരുന്ന റംസിയെ കഴിഞ്ഞദിവസമാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കാണപ്പെട്ടത്. വർഷങ്ങളോളം പ്രണയത്തിലായിരുന്ന യുവതിയുടെയും യുവാവിന്റെയും വിവാഹ നിശ്ചയം 2019 ജൂലൈയിലാണ് നടന്നത്. ഇതിനുശേഷം പല പ്രാവശ്യം ഹാരീസ് യുവതിയെ വീട്ടിൽനിന്ന് പുറത്തുകൊണ്ടുപോകുക പതിവായിരുന്നു. യുവാവ് വീട്ടുകാരിൽനിന്ന് ബിസിനസ് ആവശ്യത്തിനായി പണവും സ്വർണാഭരണങ്ങളും വാങ്ങിയതായും പരാതിയിൽ പറഞ്ഞിരുന്നു. ഇതിനിടയിൽ യുവാവ് വിവാഹത്തിൽനിന്ന് പിൻമാറുകയായിരുന്നു. ഇതിനെതുടർന്ന് അസ്വസ്ഥയായ യുവതി ആത്മഹത്യചെയ്തയാണ് കേസ്. യുവതി ആത്മഹത്യചെയ്യുന്നതിന് മുന്‍പ് ഹാരീസിനേയും…
Read More