വില്ലേജ് ഓഫീസുകളിലെ പരിമിതികള്‍ പരിഹരിക്കുക മുഖ്യലക്ഷ്യമെന്ന് റവന്യു മന്ത്രി

കൊല്ലം: ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട ആവശ്യങ്ങളും സേവനങ്ങളും നടപ്പിലാക്കുന്ന സ്ഥാപനങ്ങളെന്ന നിലയില്‍ വില്ലേജ് ഓഫീസുകളിലെ പരിമിതികള്‍ പരിഹരിക്കുകയാണ് സര്‍ക്കാരിന്‍റെ മുഖ്യലക്ഷ്യമെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി സ്മാര്‍ട്ട് പദവിയിലേക്കെത്തിയ കൊട്ടാരക്കര, വെളിയം വില്ലേജോഫീസുകളുടെയും കൊല്ലം കളക്ടറുടെ ചേംബര്‍ കം കോണ്‍ഫറന്‍സ് ഹാളിന്‍റെയും ഉദ്ഘാടനം ഓണ്‍ലൈനിലൂടെ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ജീവനക്കാര്‍ക്ക് ജോലി ചെയ്യാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി അതിന്‍റെ ഗുണഫലം ജനങ്ങള്‍ക്ക് ലഭ്യമാക്കുകയാണ് ഇത്തരം നവീകരണങ്ങളുടെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ജനങ്ങള്‍ നിരന്തരം ബന്ധപ്പെടുന്ന ഓഫീസാണ് വില്ലേജ് ഓഫീസ്, ഇവിടെ അടിസ്ഥാന സൗകര്യം വിപുലമാക്കുന്നത് ജനങ്ങള്‍ക്ക് ഗുണകരമാകുമെന്ന് ചടങ്ങില്‍ അധ്യക്ഷയായ ആയിഷ പോറ്റി എംഎല്‍എ പറഞ്ഞു. ജനങ്ങള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ ഉറപ്പ് വരുത്തുന്നതിന് അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം സ്മാര്‍ട്ട് സാങ്കേതിക വിദ്യകളും നിര്‍വഹണ രംഗത്ത് ആവശ്യമാണെന്ന് ജില്ലാ കളക്ടര്‍ ബി അബ്ദുല്‍ നാസര്‍ പറഞ്ഞു.…

Read More

ഒറ്റയ്ക്കല്ല വീട്ടുകാരെപ്പോലെ തങ്ങളുണ്ട്; അന്തേവാസികള്‍ക്ക് സദ്യ ഒരുക്കി കുടുംബശ്രീ പ്രവർത്തകർ

ചവറ: ഓണ വരവേൽപ്പിന് മുന്നോടിയായി അന്തേവാസികള്‍ക്ക് സദ്യ ഒരുക്കി കുടുംബശ്രീ പ്രവർത്തകർ. ചവറ ഗ്രാമപഞ്ചായത്ത് പരിധിയിലെ പയ്യലക്കാവ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പതിനാറ് പേരുടെ സംഘടനായ ഐശ്വര്യ കുടുംബശ്രീ പ്രവര്‍ത്തകരാണ് അന്നദാനം നടത്തിയത്. സാന്ത്വനം സനാഥന തീരത്തിലെ അന്തേവാസികള്‍ക്ക് സദ്യ ഒരുക്കി അവരോടൊപ്പം ആണ് പങ്ക് ചേര്‍ന്നത്.മാവേലിക്ക് മുന്നില്‍ എല്ലാവരും തുല്യരാണെന്ന ആപ്ത വാക്യം ഉള്‍ക്കൊണ്ട് സനാഥന തീരത്തിലെ അന്തേവാസികള്‍ ഒറ്റയ്ക്കല്ല വീട്ടുകാരെപ്പോലെ തങ്ങളുണ്ടെന്ന് കാണിച്ച് തരുന്നതായിരുന്നു ഇവരുടെ പ്രവര്‍ത്തനങ്ങള്‍. സനാഥന തീരത്തിലെ അമ്മമാര്‍ക്കും അച്ഛന്‍മാര്‍ക്കും ഒപ്പം കൂടി മക്കളുടെ സ്‌നേഹം പങ്ക് വെച്ചതിന് ശേഷമാണ് സദ്യക്കായി പതിനാറ് പേരും ഇവരോടൊപ്പം കൂടിയത്. സാന്ത്വന സനാഥന തീരം ഡയറക്ടര്‍ ഷാജഹാന്‍ മധുരിമ ഈ പ്രവര്‍ത്തകരെ നല്ല മനസിനെ അഭിനന്ദിക്കുകയും ചെയ്തു. പ്രദേശത്തെ കിടപ്പിലായ രോഗികള്‍ക്ക് മെഡിക്കല്‍ കിറ്റ് മാസം തോറും നല്‍കിവരുന്നു. അതോടൊപ്പം വീട്ടിലെ രുചിക്കൂട്ടുമായി അച്ചാര്‍ യൂണിറ്റ്,…

Read More

ശക്തമായ പ്രതിരോധ പ്രവര്‍ത്തനത്തിലൂടെ കേരളത്തില്‍ കോവിഡ് മരണനിരക്ക് ഗണ്യമായി കുറയ്ക്കാന്‍ സാധിച്ചെന്ന് മന്ത്രി കെ.കെ ശൈലജ

കൊട്ടാരക്കര: ശക്തമായ പ്രതിരോധ പ്രവര്‍ത്തനത്തിലൂടെ സംസ്ഥാത്തെ കോവിഡ് മരണ നിരക്ക് ഗണ്യമായി കുറയ്ക്കാന്‍ കഴിഞ്ഞുവെന്ന് മന്ത്രി കെ കെ ശൈലജ. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൈ ടെ ക് കെട്ടിട സമുച്ചയത്തിന്‍റെ നിര്‍മാണോദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിങിലൂടെ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കേരളത്തില്‍ കോവിഡ് മരണ നിരക്ക് 0.39 ശതമാനം മാത്രമാണ്. ജാഗ്രത കൈവിടാതെയുള്ള എല്ലാവരുടെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് ഇത് സാധിച്ചത്. വരും നാളുകളിലും ജനങ്ങള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും മന്ത്രി കൂട്ടിചേര്‍ത്തു. താലൂക്ക് ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 91 കോടി രൂപയുടെ പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇതിന്‍റെ ഭാഗമായി 67.67 കോടി രൂപയുടെ ഒന്നാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. കിഫ്ബി വഴിയാണ് ധനസഹായം. നാല് നിലകളിലായി അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്ക്, അഞ്ച് നിലയുള്ള ഡയഗ്‌നോസ്റ്റിക് ബ്ലോക്ക്, പതിനൊന്ന് നിലയുള്ള വാര്‍ഡ് ടവര്‍ എന്നിവയാണ് യാഥാര്‍ഥ്യമാവുക.…

Read More

ആ വീഡിയോ കണ്ടാൽ ആരും നെഞ്ചത്ത് കൈവയ്ക്കും; വാഹനാപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട ആ ഭാഗ്യവാൻ കൊല്ലം ചവറയിലെ കുമാർ; ലോകം ഞെട്ടലോടെ കണ്ട വീഡിയോ കാണാം…

ചവറ: വാഹനാപകടത്തിൽ നിന്നും കാൽ നടയാത്രക്കാരന്‍റെ ജീവൻ തിരിച്ചുകിട്ടിയത് തലനാരിഴയ്ക്ക്.സംഭവം നവ മാധ്യമങ്ങളിൽ ഇപ്പോഴും പ്രചരിക്കുന്നു. ചവറ തട്ടാശേരിയ്ക്ക് സമീപമുള്ള സിസിടിവി യിൽ പതിഞ്ഞ ആരെയും അൽഭുതപ്പെടുത്തുന്ന അപകട കാഴ്ചയാണ് നവ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. വെള്ളിഴായ്ച്ച രാവിലെ 6.30 ഓടെ ദേശീയ പാതയിൽ തട്ടാശേരി വിജയപാലസിന് സമീപത്തൂടെ കാൽനടയായി ജോലിക്ക് പോകുന്നയാളിനെ ഇടിക്കാതെ അമിത വേഗതയിൽ പോയ പിക്ക് അപ്പ് വാൻ പാതയോരത്ത് നിന്ന പോലീസിന്‍റെ സിസിടിവി കാമറ സ്ഥാപിച്ച പോസ്റ്റ് ഇടിച്ച് തെറിപ്പിച്ച ശേഷം നിർത്താതെ പോയി.സമീപത്തെ കെട്ടിടത്തിലെ സിസിടിവി കാഴ്ചയാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. കാൽ നടയാത്രക്കാരൻ എന്താണ് നടന്നതെന്നറിയാതെ പകച്ചു നിൽക്കുന്നതും പിക്ക് അപ്പ് വാൻ തന്‍റെ മുന്നിലൂടെ അമിത വേഗതയിൽ പോയതും മനസിലാക്കിയ യാത്രക്കാരൻ നെഞ്ചിൽ കൈവെച്ച് ദൈവത്തിന് നന്ദി പറയുന്നതും സി സി ടി വി ദൃശ്യങ്ങളിൽ കാണാം.…

Read More

മുപ്പത് കുട്ടികളുമായി പൂട്ടേണ്ട സ്കൂളിന് പുതുജീവൻ നൽകി;‌ ഇപ്പോൾ 350 കുട്ടികൾ പഠിക്കുന്നു; പിന്നാലെ ദേശീയ അധ്യാപക അവാർഡും

ചവറ: അടച്ച് പൂട്ടൽ ഭീഷണി നേരിട്ട സ്കൂളിന് പുതുജീവൻ നൽകിയ പ്രഥമ അധ്യാപകയ്ക്ക് ദേശീയ അധ്യാപക അവാർഡ്. ചവറ തെക്കുംഭാഗം സർക്കാർ എൽവി എൽ പി എസിലെ പ്രഥമ അധ്യാപികയായ കൊല്ലം പട്ടത്താനം ജനകീയ നഗറിൽ റ്റി തങ്കലതയ്ക്കാണ് ദേശീയ അധ്യപക അവാർഡ് നേട്ടം കരസ്ഥമാക്കിയത്. 2011 ൽ 30 കുട്ടികളുമായി അടച്ചു പൂട്ടൽ ഭീഷണി നേരിട്ട സർക്കാർ എൽവി എൽ പി എസ് ചവറ സൗത്ത് സ്കൂളിനെ 350 തോളം കുട്ടികളുമായി മികച്ച സ്കൂളാക്കി മാറ്റാൻ നടത്തിയ പരിശ്രമങ്ങൾക്കുള്ള അംഗീകാരം കൂടിയാണ് അവാർഡ് നേട്ടത്തിന് പിന്നിൽ. പത്ത് വർഷമായി ഈ സ്കൂളിൽ പ്രഥമ അധ്യാപികയായിരിക്കുന്ന തങ്കലതയുടെ ഇടപെടലുകളിലൂടെ 2019-20 അധ്യായന വർഷത്തെ മികച്ച ജൈവവൈവിധ്യ ഉദ്യാനത്തിന് സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനമാണ് സ്കൂൾ നേടിയത്. ശീതീകരിച്ച ക്ലാസ് റൂമുകളും എല്ലാ ക്ലാസുകളും രണ്ട് ഡിവിഷനുകൾ വീതവുവുള്ള…

Read More

ഉത്രയെ ഇല്ലാതാക്കാൻ ഗൂഢാലോചന, പിടിക്കപ്പെടാതിരിക്കാൻ തെളിവ് നശിപ്പിക്കൽ; ഉത്ര കൊലക്കേസിൽ സൂരജിന്‍റെ അമ്മയും സഹോദരിയും അറസ്റ്റിൽ

  അടൂർ: ഉത്ര കൊലക്കേസിൽ പ്രധാന പ്രതിയായ സൂരജിന്‍റെ അമ്മ രേണുക, സഹോദരി സൂര്യ എന്നിവരെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു. ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അന്വേഷണ സംഘത്തിന്‍റെ നടപടി. അടൂരിലെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്ത ഇരുവരെയും കൊട്ടാരക്കരയിലേക്ക് കൊണ്ടുവന്നു. ഇവരെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. കേസിൽ ഇരുവരെയും നേരത്തെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. അന്വേഷണ സംഘം കേസിലെ ആദ്യ കുറ്റപത്രം കഴിഞ്ഞ ദിവസം സമർപ്പിച്ചതാണ്. ഇതിൽ സൂരജാണ് കൊലപാതകത്തിന്‍റെ സൂത്രധാരനെന്ന് വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് അമ്മയെയും സഹോദരിയെയും അറസ്റ്റ് ചെയ്തത്. കേസിലെ രണ്ടാം കുറ്റപത്രത്തിൽ സൂജരിന്‍റെ പിതാവ്, മാതാവ്, സഹോദരി എന്നിവരുടെ പങ്ക് കൃത്യമായി വ്യക്തമാക്കാനാണ് ക്രൈംബ്രാഞ്ചിന്‍റെ നീക്കം.

Read More

മുപ്പത് ദിവസം പിന്നിട്ടപ്പോൾ മകൾക്കൊരു സംശയം, അമ്മയുടെ മരണത്തിൽ ദുരൂഹതയുണ്ടോയെന്ന്? നീണ്ടകരയിലെ കുടുംബ വീട്ടിൽ വൃദ്ധയുടെ താമസം മരുമകളോടൊപ്പം…

നീണ്ടകര: ഒരു മാസത്തിന് മുമ്പ് മരണമടഞ്ഞ വൃദ്ധയുടെ മൃതദേഹം മകളുടെ പരാതിയെ തുടര്‍ന്ന് പുറത്തെടുത്ത് പരിശോധന നടത്തി.നീണ്ടകര പളളിയുടെ പടിഞ്ഞാറ്റതില്‍ എലിസബത്തിന്‍റെ (87) മൃതദേഹമാണ് മരണത്തില്‍ ദുരൂഹതയുണ്ടെന്ന മകളുടെ പരാതിയെ തുടര്‍ന്ന് നീണ്ടകര പളളിയിലെ കല്ലറയില്‍ നിന്ന് പുറത്തെടുത്ത് പരിശോധിച്ചത്. പോലീസ് പറയുന്നത്: നീണ്ടകരയിലെ കുടുംബ വീട്ടില്‍ മരുമകളോടൊപ്പം താമസിച്ച് വരുന്നതിനിടയില്‍ രോഗ ബാധിതയായതിനെ തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ഇക്കഴിഞ്ഞ ജൂലൈ 13- ന് മരണമടയുകയും ചെയ്തു. തുടര്‍ന്ന് നീണ്ടകര സെന്‍റ് സെബാസ്റ്റ്യന്‍ ദേവാലയ സെമിത്തേരിയിലെ കല്ലറയില്‍ അടക്കം ചെയ്തു. ഇതിനിടയില്‍ രാമന്‍കുളങ്ങരയില്‍ താമസിക്കുന്ന മകള്‍ ചവറ പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആണ് മൃതദേഹം പുറത്തെടുത്ത് പാരിപ്പളളി മെഡിക്കല്‍ കോളേജില്‍ പരിശോധന നടത്തിയത്. ഇതിനുശേഷം മൃതദേഹം തിരിച്ച് സെമിത്തേരിയിലെ കല്ലറയില്‍ അടക്കം ചെയ്തു. ചവറ സിഐ നിസാമുദീന്‍, എസ്ഐ. ഷഫീഖ്, തഹസിൽദാർ ഷൈന്‍,…

Read More

വരവഴിയില്‍ ഗുരുക്കന്‍മാരോ ശാസ്ത്രീയ പഠനമോ ഇല്ലാതെ വരകളെയും വർണങ്ങളെയും സ്നേഹിച്ചൊരു വൈദികൻ

സുനറ്റ് കെ. വൈപത്തനാപുരം: വരയും വര്‍ണങ്ങളാലും മനോഹര ചിത്രങ്ങള്‍ സൃഷ്ടിച്ച് ഒരു വൈദികന്‍. കോവിഡ് കാലത്ത് ലഭിച്ച അധികസമയവും വരയുടെ ലോകത്താണ് തലവൂര്‍ നടുത്തേരി സ്വദേശിയായ ഫാ. മാത്യൂസ് റ്റി ജോര്‍ജെന്ന ജിനു അച്ചന്‍. സ്കൂള്‍ പഠനകാലത്ത് പെന്‍സില്‍ ചിത്രങ്ങളൊക്കെ വരയ്ക്കുമായിരുന്നെങ്കിലും അന്നത് ഗൗരവമായിരുന്നില്ല. മാലൂര്‍ സെന്‍റ് സ്റ്റീഫന്‍സ് കോളജിലെ ബോട്ടണി ബിരുദകാലയളവിലാണ് വര തനിക്ക് വഴങ്ങുമെന്ന തിരിച്ചറിവുണ്ടാകുന്നത്. കോട്ടയം വൈദിക സെമിനാരിയിലെ പഠനകാലത്തും ചില ചിത്രങ്ങളൊക്കെ വരച്ചു. വരവഴിയില്‍ ഗുരുക്കന്‍മാരോ ശാസ്ത്രീയ പഠനമോ ഇല്ലാതെ ചിത്രകാരനായി മാറിയ അച്ചന്‍, വരച്ച ചിത്രങ്ങള്‍ പല ദേവാലയങ്ങളിലും ഇടം പിടിച്ചു. ലാഭമല്ല ആത്മസംതൃപ്തിയാണ് വലുതെന്നാണ് ജിനുഅച്ചന്‍റെ വാദം. മാതൃഇടവകയിലെ വികാരിയായിരുന്ന ഫാ.ഐപ്പ് നൈനാനാണ് ഓയില്‍ പെയിന്‍റിംഗിന്‍റെ സാധ്യതകളെപ്പറ്റി പറഞ്ഞത്. അവിടെയും ഗുരുക്കന്‍മാരുടെ സഹായമില്ലാതെ പരിശ്രമിക്കാനായിരുന്നു ജിനു അച്ചന്‍റെ തീരുമാനം. ഓയില്‍ പെയിന്‍റില്‍ ആദ്യമായി വിടര്‍ന്നത് തിരുവത്താഴം. അതാകട്ടെ പത്തനാപുരം…

Read More

കോവിഡ് വ്യാപനം; ജനജീവിതം സ്തംഭിക്കുന്നത് ഒഴിവാക്കാൻ നിയന്ത്രണങ്ങള്‍ മൈക്രോതലത്തിലാക്കണമെന്ന് മന്ത്രി

കൊല്ലം: കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ജനജീവിതം സ്തംഭിക്കുന്നത് ഒഴിവാക്കുന്നതിന് നിയന്ത്രണങ്ങള്‍ മൈക്രോതലത്തിലാവണമെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. മാസ്‌ക് ധരിക്കാത്തതും നിയന്ത്രണങ്ങള്‍ പാലിക്കാത്തതും കര്‍ശന നടപടിക്ക് വിധേയമാവണമെന്നും മന്ത്രി നിര്‍ദേശിച്ചു. കോവിഡ് പ്രതിരോധ നടപടികള്‍ സംബന്ധിച്ച ഉന്നതല യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഓണത്തിരക്ക് കൂടി പരിഗണിച്ച് കടകള്‍ രാത്രി ഒന്പത് വരെ പ്രവര്‍ത്തിക്കുന്നത് പരിഗണിക്കാം. എന്നാല്‍ ഒരേ സമയം അഞ്ച് പേരില്‍ കൂടുതല്‍ സന്ദര്‍ശകര്‍ കടകളില്‍ പാടില്ല. കടകളിലെ സ്ഥലം അനുസരിച്ച് പൊലീസ് നല്‍കുന്ന നിര്‍ദേശങ്ങള്‍ കടയുടമകള്‍ പാലിക്കണം. നിര്‍ദേശങ്ങള്‍ തെറ്റിച്ചാല്‍ നടപടി വേണം. കണ്ടെയിന്‍മെന്‍റ് മേഖലകളില്‍ ചില കടകള്‍ തുറക്കാന്‍ സാധിക്കണം. പോലീസ് ഇക്കാര്യം പരിശോധിച്ച് ഉചിതമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു. നിയന്ത്രണങ്ങളില്‍ അയവ് വരുമ്പോള്‍ വഴിയോര കച്ചവടം അവകാശമായി ആരും കാണരുത്. അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ചാവണം കച്ചവട സ്ഥലങ്ങള്‍…

Read More

മുഹൂർത്തം തെറ്റാതെ വരനെത്തി കൂടെ കോവിഡും; വിവാഹത്തിനെത്തിയ വരനും ബന്ധുക്കൾക്കും കോവിഡ്; പ്രദേശം കണ്ടെയിൻമെന്‍റ് സോണിൽ

പത്തനാപുരം: വാഴപ്പാറ പള്ളിയ്ക്ക് സമീപം വിവാഹത്തില്‍ പങ്കെടുത്ത നവവരനും മൂന്ന് ബന്ധുക്കൾക്കും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതോടെ വാഴപ്പാറ മേഖല കണ്ടയിൻമെന്‍റ് സോണിലായി. നടുമുരുപ്പ്, കുഴിക്കാട്, വലതുകര കനാൽ ഭാഗം മുതൽ വാഴപ്പാറ, കൊച്ചുടയൻചിറ, മുള്ളൂർ നിരപ്പ്, മണക്കാട്ടുപുഴ, കൊല്ല പാറ മേഖലകൾ ഇന്ന് മുതൽ കണ്ടയിൻമെന്‍റ് സോണാകും. കുഴിക്കാട്, കൊല്ലാപാറ, മുള്ളൂർ നിരപ്പിൽ നിന്ന് എസ് എഫ് സി കെ യിലേയ്കുള്ള ഗേറ്റ് എന്നിവിടങ്ങളിലെ ചെറിയ റോഡുകൾ എന്നിവ പൂർണമായും അടയ്ക്കും. കലഞ്ഞൂർ പാടം റോഡിൽ വാഴപ്പാറ പാലം, മണക്കാടുപുഴ എന്നിവടങ്ങളിൽ പോലീസ് ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ച് പരിശോധനടത്തി മാത്രമേ വാഹനങ്ങൾ കടത്തിവിടുകയുള്ളൂ. അവിശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ ഏഴ് മുതൽ വൈകുന്നേരം അഞ്ച് വരെ തുറന്ന് പ്രവർത്തിക്കാം. രണ്ട് ദിവസത്തിനുള്ളിൽ സമ്പർക്ക പട്ടികയിലുള്ളവരെ കോവിഡ് ടെസ്റ്റ് നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.

Read More