പുനലൂർ: ഉത്രയുടെ കൊലപാതകത്തിൽ അന്വേഷണ സംഘം പുനലൂർ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ഭർത്താവ് സൂരജ് മാത്രമാണ് കൊലപാതകം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും. പ്രതിയായ സൂരജ് നടത്തിയത് അത്യപൂർവങ്ങളിൽ അപൂർവമായ കുറ്റകൃത്യമെന്നും കുറ്റപത്രത്തിൽ പരാമർശം. സ്ത്രീധനം നഷ്ടമാകാതെ ഭിന്നശേഷിക്കാരിയായ ഭാര്യയെ ഒഴിവാക്കാനായിരുന്നു കൊലപാതകം നടത്തിയത്. പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയാൽ സ്വഭാവിക മരണമെന്ന് ബന്ധുക്കൾ ധരിക്കുമെന്ന് പ്രതി കരുതി. ശാസ്ത്രീയ തെളിവുകൾ അടിസ്ഥാനമാക്കിയായിരുന്നു കേസ് അന്വേഷണമെന്നും കുറ്റപത്രത്തിൽ പറയുന്നു. പാമ്പിനെ ഉപയോഗിച്ചുള്ള കൊലപാതകം സംസ്ഥാനത്ത് ആദ്യമാണെന്നും ആയിരത്തിലധികം പേജുള്ള കുറ്റപത്രത്തിൽ പറയുന്നു. അറസ്റ്റ് രേഖപ്പെടുത്തി 90 ദിവസങ്ങൾക്ക് മുമ്പ് കുറ്റപത്രം സമർപ്പിച്ചതിനാൽ സൂരജിന് ജാമ്യം ലഭിക്കില്ല. കേസില്‍ മാപ്പ് സാക്ഷിയായ പാമ്പ് പിടുത്തക്കാരന് സുരേഷാണ് പ്രാസിക്യൂഷന്റെ നിര്‍ണായക സാക്ഷി. കേസില്‍ രണ്ടാമത്തെ കുറ്റപത്രം രണ്ടാഴ്ചക്കുള്ളില്‍ സമര്‍പ്പിക്കും. അതിവേഗ വിചാരണയ്ക്കായി ഹൈക്കോടതിയെ സമീപിക്കും. അഞ്ചൽ ഏറം സ്വദേശിയായ…
Read MoreCategory: Kollam
ഹാർബറുകളിൽ ഇന്ന് മുതൽ ആരവങ്ങൾ ഉയരും; ട്രോളിംഗ് നിരോധനത്തിന് ശേഷം ചാകര തേടി പോയ ബോട്ടുകൾ ഇന്ന് തീരമണയും
വർഗീസ് എം.കൊച്ചുപറമ്പിൽ ചവറ: ട്രോളിംഗ് നിരോധനത്തിന് ശേഷം ചാകര തേടി പോയ ബോട്ടുകളും വള്ളങ്ങളും തീരമണയുമ്പോൾ ഹാർബറുകളിൽ ഇന്ന് മുതൽ ആരവങ്ങൾ ഉയരും. ബുധനാഴ്ച്ച അർധരാത്രി മുതൽ ബോട്ടുകളിൽ ചിലത് കടലിൽ പോയി. ഏറെ ബോട്ടുകളും വള്ളങ്ങളും പുലർച്ചെ മുതൽ മത്സ്യബന്ധനത്തിനായി പോകും. കോവിഡും കാലാവസ്ഥാ വ്യതിയാനവും കാരണം ട്രോളിംഗ് നിരോധനം കഴിഞ്ഞിട്ടും ബോട്ടുകളും വള്ളങ്ങളും കടലിൽ പോകാൻ കഴിയാത്തവസ്ഥയിൽ ആയിരുന്നു. തങ്കശേരി, അഴീക്കൽ ഹാർബറുകളിൽ നിന്നുമുള്ള യാനങ്ങളും ഇന്ന് മുതൽ മത്സ്യബന്ധനത്തിനായി പോകും. ശക്തികുളങ്ങര ഹാർബറിൽ നിന്നും ബോട്ടുകൾക്കും നീണ്ടകര ഹാർബറിൽ നിന്നും വള്ളങ്ങൾക്കും മത്സ്യബന്ധനത്തിന് പോയി തിരികെ ഇതേ രീതിയിൽ ഹാർബറുകളിൽ തിരികെ എത്തി മത്സ്യവിപണനം നടത്താം. രജിസ്ട്രേഷൻ നമ്പർ പ്രകാരം ഒറ്റ, ഇരട്ട നമ്പരുകൾ പ്രകാരമായിരിക്കും ബോട്ടുകളും വള്ളങ്ങളും മത്സ്യബന്ധനത്തിനു ശേഷം ഇടവിട്ട ദിവസങ്ങളിൽ ഹാർബറുകളിൽ എത്തി മത്സ്യവിപണനം ചെയ്യേണ്ടത്. തിങ്കൾ, ബുധൻ,…
Read Moreഒടുവിൽ ലളിതമ്മയുടെ വീട് മഴയിൽ നിലം പൊത്തി; പുതിയ വീടിനായി അപേക്ഷ നൽകി കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ; ഇനിയെങ്കിലും അധികൃതരുടെ കണ്ണുതുറക്കുമെന്ന പ്രതീക്ഷയിൽ വിധവയായ വീട്ടമ്മ
ലളിതമ്മയ്ക്ക് മറ്റൊന്നും വേണ്ട; അടച്ചുറപ്പുള്ള വീട് മാത്രം മതി അഞ്ചല്‍: മഴയിലും കാറ്റിലും തകര്‍ന്ന കൂരയ്ക്ക് മുന്നില്‍ ഇനി എന്ത് ചെയ്യുമെന്ന ആശങ്കയിലാണ് വിധവയായ ഈ വീട്ടമ്മ. അടച്ചുറപ്പുള്ള ഒരു വീടിന് വേണ്ടി വര്‍ഷങ്ങളായി ലളിതമ്മ മുട്ടാത്ത വാതിലുകളില്ല. പക്ഷേ ഇവരുടെ ദുരിതം കാണാന്‍ അധികൃതര്‍ തയാറായതുമില്ല. വര്‍ഷങ്ങള്‍ പഴക്കമുള്ള നനഞ്ഞു കുതിര്‍ന്ന വീട് തകര്‍ന്ന് വീഴാന്‍ അധികനേരമെടുത്തില്ല. ജീവന് തിരിച്ചുകിട്ടിയതിന്റെ ആശ്വാസത്തിലാണ് ഇവര്‍. അഞ്ചൽ പഞ്ചായത്തിലെ പതിനൊന്നാം വാർഡ് ചീപ്പുവയൽ കൃഷ്ണവിലാസത്തിൽ ലളിതമ്മയുടെ വീടാണ് ഇന്നലെ രാത്രിയിലെ മഴയിൽ തകർന്നുവീണത്. പലപ്രാവശ്യവും അധികാരികൾ ലളിതമ്മയുടെ വീട് വാസയോഗ്യമാണെന്ന് പറഞ്ഞ് വീട് നൽകാതെ മുഖംതിരിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ ലളിതമ്മയുടെ വീട് നിലം പോത്തിയിരിക്കുകയാണ്. രണ്ടു വർഷമായി വീടിന് അപേക്ഷ കൊടുക്കുമ്പോൾ വില്ലേജോഫിസർ ഉൾപ്പെടെയുള്ളവർ വീട്ടിൽ വന്നു വീടിന്റെ അവസ്ഥ നോക്കാതെ സമീപപ്രദേശങ്ങളിൽ വന്നു തിരക്കി തിരികെ പോകാറാണുള്ളതെന്നും…
Read Moreശബ്ദം ഉണ്ടാക്കിയാണോടാ വാഹനം ഓടിക്കുന്നത്; നടുറോഡിൽ വാഹനം തടഞ്ഞ് നിർത്തി യുവാവിന്റെ കാൽ തല്ലിയൊടിച്ച സംഭവം; ഒരാൾ കൂടി പോലീസ് പിടിയിൽ
യുവാവിന്റെ കാൽ തല്ലിയൊടിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ ചാത്തന്നൂർ: റോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തെ തുടർന്ന് യുവാവിന്റെ കാൽ തല്ലിയൊടിച്ച കേസിൽ ഒരാൾ കൂടി ഇരവിപുരം പോലീസിന്റെ പിടിയിലായി. തൃക്കോവിൽവട്ടം വെട്ടിലത്താഴം ദിവ്യാ പാക്കിംഗ് സെന്ററിന് സമീപം വിളപ്പുറത്ത് കിഴക്കതിൽ അജിത്ത് (32 )ആണ് അറസ്റ്റിലായത്. സംഭവത്തിൽ മുള്ളുവിള സ്വദേശിയായ ബൈജു നേരത്തേ പിടിയിലായിരുന്നു. ഇക്കഴിഞ്ഞ ജൂൺ 29ന് കൂനമ്പായിക്കുളത്തു വച്ച് വടക്കേ വിള ന്യൂനഗർ ആശാരിയഴികം സബീനാ മൻസിലിൽ ഷാജിൽ ( 33 )നെയാണ് ഇവർ ആക്രമിച്ച് പരിക്കേൽപ്പിച്ചത്. ഇയാൾ ഇപ്പോഴും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കാറ്ററിംഗ് നടത്തുന്ന ഷാജിൽ തന്റെ മാരുതി വാനിൽ മുള്ളുവിളയിലുള്ള ഒരു ഓഡിറ്റോറിയത്തിൽ നിന്നും പുറത്തേക്കിറങ്ങവെ വാനിലുണ്ടായിരുന്ന പാത്രങ്ങൾ കൂട്ടിമുട്ടി ശബ്ദമുണ്ടായതിനെ ചോദ്യം ചെയ്ത് എത്തിയ പ്രതികൾ അർധരാത്രിയിൽ റോഡിൽ വെച്ച് ഷാജി ലുമായി വാക്കുതർക്കമുണ്ടാകുകയും വാനിന്റെ ചില്ല് തകർക്കുകയും…
Read Moreപകൽ ചായക്കടയിൽ ജോലി, രാത്രിയിൽ മോഷണം; കുമാരനല്ലൂർ മക്കാ മസ്ജിദിലെ മോഷണത്തിലെ പ്രതിയെ പൊക്കി പോലീസ്
കോട്ടയം: കുമാരനല്ലൂർ മക്കാ മസ്ജിദ് നേർച്ചപ്പെട്ടി കുത്തി തുറന്നു മോഷണം നടത്തിയ പ്രതിയെ പിടികൂടിയെങ്കിലും മേഖലയിൽ കഴിഞ്ഞ രണ്ടു മാസത്തിനിടെ നടന്ന മറ്റു മോഷണക്കേസ് പ്രതികൾ ഇപ്പോഴും ഒളിവിൽ തന്നെ. കുമാരനല്ലൂരെ വ്യാപാര സ്ഥാപനങ്ങൾ, കാണിക്കമണ്ഡപം, ഭണ്ഡാരങ്ങൾ എന്നിവയിൽനിന്നും മോഷണം നടത്തിയവരെപ്പറ്റി യാതൊരു വിവരവുമില്ല. കൊല്ലം ആലുമൂട് ബിൻസി ഭവനിൽ ബിജു(52)വിനെയാണ് മക്കാ മസ്ജിദ് നേർച്ചപ്പെട്ടി കുത്തിത്തുറന്നു മോഷണം നടത്തിയതിനു ഗാന്ധിനഗർ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒന്നിന് രാത്രി 12.30നായിരുന്നു മോഷണം. സംഭവ സ്ഥലത്തുനിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിലായി 25ൽപ്പരം മോഷണക്കേസുകളിൽ പ്രതിയാണ് ഇയാൾ. മറ്റൊരു കേസിൽ 2019ൽ ജയിൽ മോചിതനായശേഷം ചായക്കടകളിലും മറ്റുമായി പകൽ സമയം ജോലി ചെയ്തു രാത്രി കാലങ്ങളിൽ മോഷണം നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.…
Read Moreവൃദ്ധ ദമ്പതികൾക്ക് നേരെ രണ്ടംഗ സംഘത്തിന്റെ അക്രമം; വൃദ്ധയെ വിവസ്ത്രയാക്കിയും മർദ്ദനം;അക്രമത്തിന് പിന്നിൽ സമീപവാസികളെന്ന പരാതിയുമായി ദമ്പതികൾ
പുനലൂർ: വൃദ്ധ ദമ്പതികളെ ആക്രമിച്ചതായി പരാതി. പരവട്ടം അയ്യപ്പസദനത്തിൽ ഉദയകുമാർ (63), ഭാര്യ രത്നമ്മ (61) എന്നിവർക്കാണ് അക്രമികളിൽ നിന്ന് മർദനമേറ്റതെന്ന് പുനലൂർ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. വീടിനടുത്ത് ജംഗ്ഷനിൽ വച്ച് രണ്ടംഗ സംഘം ഉദയകുമാറിനെ തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു. ദേഹമാസകലം മുറിവും ചതവുമേറ്റിട്ടുണ്ട്.തലയ്ക്ക് ഗുരുതരമായി ക്ഷതമേറ്റതായും പരാതിയുണ്ട്. രത്നമ്മയെ അക്രമികൾ വിവസ്ത്രയാക്കി മർദിച്ചെന്നാണ് പരാതി. സമീപവാസികളായ രണ്ടംഗ സംഘമാണ് അക്രമത്തിനു പിന്നിലെന്ന് പരിക്കേറ്റവർ പറഞ്ഞു. പരിക്കേറ്റ ഇവർ പുനലൂർ താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്. മുമ്പും ഇവർക്കു നേരെ അക്രമം ഉണ്ടായിട്ടുണ്ട്. പരിക്കേറ്റവരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് കേരളാ കോൺഗ്രസ് -എം ജില്ലാ പ്രസിഡന്റ് അറയ്ക്കൽ ബാലകൃഷ്ണപിളള അവശ്യപ്പെട്ടു. പ്രതിഷേധ പരിപാടിയിൽ നേതാക്കളായ എബ്രഹാം മാത്യു, സ്റ്റാർസി രത്നാകരൻ, ജോസഫ് മാത്യു, വി.രാജൻ പിളള, മണിയാർ അനിൽ, സാം എന്നിവർ പങ്കെടുത്തു.
Read Moreമലവെള്ളപ്പാച്ചിൽ കല്ലടയാറ്റിൽ ജലനിരപ്പ് ഉയർന്നു; പുലമൺതോടും ഭീഷണിയിൽ; ആശങ്കയിൽ തീരവാസികൾ
കൊട്ടാരക്കര: കനത്ത മഴയെ തുടർന്ന് കല്ലടയാറ്റിൽ ജലനിരപ്പ് ഉയർന്നു. തീരവാസികളുടെ ജീവനും സ്വത്തിനും ഭീഷണിയുയർത്തിയാണ് മലവെള്ളപ്പാച്ചിൽ. കിഴക്കൻ വനമേഖലയിലെ കനത്ത മഴയും മണ്ണിടിച്ചിലുമാകാം ഈ കുത്തൊഴുക്കിനു കാരണമെന്ന് തീരവാസികൾ സംശയിക്കുന്നു. കൊട്ടാരക്കരയിലെ ഏറ്റവും വലിയ തോടായ പുലമൺ തോട് കരകവിഞ്ഞൊഴുകുകയാണ്. കല്ലടയാറ്റിലെത്തിച്ചേരുന്ന ഈ തോട് എല്ലാ മഴക്കാലത്തും സമൃദ്ധമാണ്. എന്നാൽ കൈയ്യേറ്റങ്ങളെ തുടർന്ന് വിസ്തൃതി പരിമിതപ്പെട്ടതിനെ തുടർന്നാണ് വെള്ളപ്പൊക്ക ഭീഷണിയുണ്ടായിട്ടുള്ളത്. പുലമൺ മുതൽ മൈലം വരെ തോടുപുറമ്പോക്കിൽ ഒട്ടനവധി കുടുംബങ്ങൾ കുടിൽ കെട്ടി താമസിച്ചു വരുന്നുണ്ട്. ഇവിടെ പല ഭാഗത്തും വെള്ളം കയറിയിട്ടുണ്ട്. ഇവരെ പുനരധിവസിപ്പിക്കാനുള്ള ശ്രമങ്ങൾ റവന്യു വിഭാഗം നടത്തി വരുന്നു. കല്ലടയാറിന്റെ തീരപ്രദേശങ്ങൾ മണ്ണിടിച്ചിൽ ഭീഷണിയിലുമാണ്. ഏനാത്ത് പാലത്തിന്റെ കൊല്ലം ജില്ലയുടെ ഭാഗങ്ങളിൽ കൽക്കെട്ടുണ്ടെങ്കിലും മറുകരയിലെ പത്തനംതിട്ട ജില്ലയുടെ ഭാഗങ്ങളിൽ കരയിടിച്ചിൽ ഭീഷണിയിലാണ്. കടമ്പനാട്, ഐവർകാല, മഠത്തിനാൽപ്പുഴ, ആറ്റുവാശേരി, തെക്കുംചേരി, താഴം, കരിമ്പിൻ പുഴ,…
Read Moreപട്ടാഴിയില്‍ വീട്ടമ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു; പഞ്ചായത്ത് പൂര്‍ണമായും അടച്ചു
പത്തനാപുരം: പട്ടാഴിയില്‍ വീട്ടമ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. പഞ്ചായത്ത് പൂര്‍ണമായും അടച്ചു. പട്ടാഴി കന്നിമേല്‍ കോളൂര് മുക്ക് ഭാഗത്താണ് വീട്ടമ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്നാണ് കര്‍ശന നടപടികളുമായി അധികൃതർ രംഗത്തെത്തിയത്. ഇതോടെ പട്ടാഴിയിലേക്കുളള മറ്റ് മേഖലകളില്‍ നിന്നുള്ള മൂന്ന് പാലങ്ങളും റോഡുകളും അടച്ചു. പട്ടാഴി പിടവുര്‍ റൂട്ടിലെ തണ്ടാന്‍കടവ് പാലം, പട്ടാഴി വടക്കേക്കരയുമായി ബന്ധിപ്പിക്കുന്ന ഇടക്കടവ് പാലം, ആറാട്ടുപുഴ പാലം എന്നിവയും മെതുകുംമേല്‍ ഏനാത്ത് റോഡ്, പുത്തൂര്‍ മുക്ക് എന്നീ റോളുകളുമാണ് പൂര്‍ണമായും അടച്ചത്. കോളൂര്‍മുക്ക് ഭാഗവും അടച്ചു. കടുവാത്തോട് കുണ്ടയം പാത നേരത്തെ അടച്ചിരുന്നു. കുന്നിക്കോട് പട്ടാഴി, മൈലം പട്ടാഴി റോഡുകള്‍ പോലീസ് നിയന്ത്രണത്തിലുമാണ്.പട്ടാഴി പഞ്ചായത്തില്‍ നിന്നുള്ള അവശ്യസര്‍വീസുകള്‍ മാത്രമാണ് പോലീസ് നിയന്ത്രണത്തിലുള്ള റോഡുകളിലൂടെ അനുവദിക്കുക. റെഡ് കളര്‍ കോഡഡ് ആയിരുന്നെങ്കിലും ഇന്നലെ വരെ പട്ടാഴിയില്‍ വാഹന നിയന്ത്രണം ഉണ്ടായിരുന്നില്ല. പൂര്‍ണമായും അടച്ച റോഡുകളിലൂടെ വാഹനങ്ങള്‍ക്ക്…
Read More55 ലക്ഷം വകമാറ്റിയത് സ്വന്തം അക്കൗണ്ടിലേക്ക്; ഫണ്ട് തട്ടിപ്പുകേസിൽ വെള്ളാപ്പള്ളി നവംബർ 10 ന് കോടതിയിൽ ഹാജരാകാൻ കോടതി നോട്ടീസയച്ചു
കൊല്ലം: കൊല്ലം എസ്എൻ കോളജ് സുവർണ ജൂബിലി ആഘോഷഫണ്ട് തട്ടിപ്പ് കേസിൽ നവംബർ 10 ന് കോടതിയിൽ ഹാജരാകാൻ വെള്ളാപ്പള്ളിക്ക് കൊല്ലം കോടതി നോട്ടീസയച്ചു. വെള്ളാപ്പള്ളിയെ ക്രിമിനൽകുറ്റം ചുമത്തി പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന കുറ്റപത്രം ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഷാജി സുഗുണൻ കൊല്ലം സിജെഎം കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ സാമ്പത്തിക ക്രമക്കേട്, വെട്ടിപ്പ്, വിശ്വാസവഞ്ചന, ചതി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. എസ്എൻ കോളജ് സുവർണജൂബിലി ആഘോഷങ്ങൾക്കായി 1997ൽ പൊതുജനങ്ങളിൽനിന്ന് പിരിച്ച തുകയിൽ നിന്ന് 55 ലക്ഷം രൂപ വെള്ളാപ്പള്ളി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് കേസ്.
Read Moreരൂപമാറ്റം വരുത്തിയ ബൈക്കിൽ പാഞ്ഞ യുവതിക്ക് 20500 രൂപ പിഴ; സമൂഹമാധ്യമത്തിൽ വൈറലായ യുവതിയെ കണ്ടെത്തി പിഴ ചുമത്തി മോട്ടോർ വെഹിക്കിൾ എൻഫോഴ്സ്മെന്റ്
കൊല്ലം: രൂപമാറ്റം വരുത്തിയ ബൈക്കിൽ ലൈസൻസും ഹെൽമെറ്റും സൈഡ് മിററും ഇല്ലാതെ പാഞ്ഞ യുവതിക്ക് 20,500 രൂപ പിഴ. പുന്തലത്താഴം സ്വദേശിനിക്കാണ് മോട്ടോർ വെഹിക്കിൾ എൻഫോഴ്സ്മെന്റ് വിഭാഗം വീട്ടിലെത്തി 20,500 രൂപ പിഴ അടയ്ക്കാൻ നോട്ടീസ് നൽകിയത്. രൂപമാറ്റം വരുത്തിയ ബൈക്ക് പെൺകുട്ടി ഓടിക്കുന്ന ദൃശ്യം സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. മഞ്ഞനിറമടിച്ച ബൈക്കിന് സൈഡ് മിററും ഇല്ലായിരുന്നു. ഇത് പരാതിയായി മോട്ടോർവാഹന വകുപ്പിനു ലഭിച്ചതോടെയാണ് നടപടിയെടുക്കാൻ എൻഫോഴ്സ്മെന്റ് വിഭാഗം ആർടിഒ ഡി മഹേഷ് നിർദേശിച്ചത്. പെൺകുട്ടിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനും ശുപാർശ നൽകി. ഗിയർ ഇല്ലാത്ത സ്കൂട്ടർ ഓടിക്കാനുള്ള ലൈസൻസാണ് പെൺകുട്ടിക്ക് ഉണ്ടായിരുന്നതെന്നു പരിശോധനയിൽ കണ്ടെത്തി. ഈ ലൈസൻസ് ഉപയോഗിച്ച് ഗിയറുള്ള ബൈക്ക് ഓടിച്ചതിന് 10,000 രൂപയും ബൈക്ക് രൂപമാറ്റം വരുത്തിയതിന് 10,000 രൂപയും ഹെൽമെറ്റ് ഇല്ലാത്തതിന് 500 രൂപയും ഉൾപ്പെടെയാണ് പിഴ. എംവിഐ സുമോദ് സഹദേവൻ, എഎംവിഐമാരായ…
Read More