കാറിനെ ഇടിക്കാതിരിക്കാൻ വെട്ടിക്കുന്നതിനിടെ നിയന്ത്രണം വിട്ട ലോറി ഇടിച്ച് വാഹനങ്ങളും കടയും തകർന്നു; ഒഴിവായത് വൻ ദുരന്തം

ചവറ: നിയന്ത്രണം വിട്ട ലോറി ഇടിച്ച് വാഹനങ്ങൾക്കും കടയ്ക്കും കേട് പാട് സംഭവിച്ചു.ദേശീയപാതയിൽ ചവറ തട്ടാശേരി ജംഗ്ഷന് സമീപം രാവിലെ 8.30 ഓടെയായിരുന്നു അപകടം. എറണാകുളത്തു നിന്നും കന്യാകുമാരിയിലേക്ക് പോകുകയായിരുന്നു ലോറി. എതിരെ വരികയായിരുന്ന കാറിനെ ഇടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അപകടം.ഏകദേശം 60 മീറ്ററോളം ദൂരം പോയ ശേഷമാണ് ലോറി നിന്നത്. സമീപമുണ്ടായിരുന്ന സ്കൂട്ടറും മൂന്ന് സൈക്കിളുകളും അപകടത്തിൽ തകർന്നു.തട്ടാശേരി ജംഗ്ഷന് സമീപം ഹോട്ടൽ നടത്തിവരുന്ന തിരുമല്ലവാരം സ്വദേശി ഓമനക്കുട്ടന്‍റെ സ്കൂട്ടറും ചായ കുടിക്കാൻ വന്നവരുടെ സൈക്കിളുകളുമാണ് തകർന്നത്. കൂടാതെ ചെറുശേരി ഭാഗം സ്വദേശി കുഞ്ഞുകൃഷ്ണപിള്ളയുടെ പെട്ടിക്കടയും തകർന്നു.ലോറി നിയന്ത്രണം വിട്ട് വരുന്നത് കണ്ട് അവിടെയുണ്ടായിരുന്നവർ ഓടി മാറിയതിനാൽ വൻ ദുരന്തം ഒഴിവായി. അപകടത്തെ തുടർന്നു ലോറി ഡ്രൈവർ തമിഴ്നാട് സ്വദേശി ശെൽവത്തിന് പരിക്കേറ്റു.

Read More

കോവിഡ് 19 സ്ഥിരീകരിച്ച ചാത്തന്നൂർ, ഓച്ചിറ മേഖലകളിൽ കർശന നിയന്ത്രണം തുടരുന്നു; ജാഗ്രതയോടെ ആരോഗ്യവകുപ്പ്

കൊല്ലം: ജില്ലയിലെ ഹോട്ട്സ്പോട്ട് കേന്ദ്രങ്ങളായ ചാത്തന്നൂർ, കുളത്തുപ്പുഴ, ഓച്ചിറ മേഖലകളിൽ കർശന നിയന്ത്രണം തുടരുകയാണ്.വീടുകളിൽ നിന്ന് ആളുകൾ പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചാത്തന്നൂരിൽ ട്രിപ്പിൾ ലോക് ഡൗൺ തന്നെ തുടരുകയാണ്. നാലു പേർക്ക് ഈ മേഖലയിൽ രോഗം കണ്ടെത്തിയതിനെ തുടർന്നാണ് നിയന്ത്രണം കൂടുതൽ കർശനമാക്കിയത്. രോഗികളുമായി സമ്പർക്കത്തിലേർപ്പെട്ടവരുടെ സ്രവപരിശോധന ഫലം ഇനിയും വരാനുണ്ട്. ഓച്ചിറയിൽ നിലവിൽ കോവിഡ് പോസിറ്റീവ് കേസുകളില്ലാത്തതിനാൽ ഓച്ചിറയിലെ ഹോട്ട് സ്പോട്ട് പ്രഖ്യാപനം ഒഴിവാക്കി നിരോധനാജ്ഞ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഓച്ചിറ പഞ്ചായത്ത് ജില്ലാ കളക്ടർക്ക് നിവേദനം നൽകിയിരിക്കുകയാണ്. അതേ സമയം ജില്ലയിൽ 20 രോഗികൾ ഉണ്ടായിരുന്നതിൽ 17 പേർ രോഗമുക്തരായി. ഇനി മൂന്നു പേർ മാത്രമാണ് ചികിത്സയിലുള്ളത്. അന്യസംസ്ഥാനങ്ങളിൽ നിന്ന് മലയാളികൾ എത്താൻ തുടങ്ങിയതോടെ കൂടുതൽ ജാഗ്രതയിലാണ് ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ഏഴായിരത്തോളം മലയാളികൾ എത്തുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

Read More

കേറിവാടാ മക്കളെ..! പ്രവാസികളെ സ്വീകരിക്കാൻ കൊല്ലമൊരുങ്ങി; നിലവിൽ 15000 പേർക്ക് കിടക്ക സൗകര്യം

കൊല്ലം: നാളെ മുതൽജില്ലയിൽ എത്തുന്ന പ്രവാസികളെ സ്വീകരിക്കാനു ള്ള ഒരുക്കങ്ങൾ പൂർത്തിയായി .പ്രവാസികളെ താമസിപ്പിച്ച് പരിശോധനാ സൗകര്യമൊരുക്കുന്നതിനായി പതിനയ്യായിരത്തോളം കിടക്ക സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഇവയിൽ എണ്ണായിരത്തോളം കിടക്കൾ ഒരാഴ്ച മുമ്പ്സജ്ജമാക്കിയിരുന്നു. ജില്ലയിൽ ഇരുപത്തിരണ്ടായിരത്തോളം പ്രവാസികളെത്തുമെന്നാണ് സൂചന. രോഗലക്ഷണമുള്ളവരെ പ്രത്യേകം തരം തിരിച്ചാണ് നിരീക്ഷണ കേന്ദ്രത്തിലെത്തിക്കുന്നത്. 4574 മുറികൾ ഒരുക്കിയിട്ടുള്ളതിൽ 330 എണ്ണം ഒരാൾക്ക് മാത്രം ഉപയോഗിക്കാവുന്ന ബാത്ത് അറ്റാച്ച്ഡ് മുറികളാണ്. പ്രവാസികളുടെ വരവിനനുസരിച്ച് കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്താനാണ് ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം. കൂടുതൽ പേർക്ക് താമസ സൗകര്യം ഉറപ്പുവരുത്തുന്നതിനായി 300 ഓളം കെട്ടിടങ്ങളും കണ്ടെത്തിയിട്ടുണ്ട്.

Read More

ആര്യങ്കാവ് ചെക്കുപോസ്റ്റ് വഴി മലയാളികളുടെ വരവ് തുടങ്ങി; മടങ്ങിവരവിനായി രജിസ്റ്റർ ചെയ്തത് ഏഴായിരത്തോളം പേർ

കൊല്ലം: അന്യസംസ്ഥാനങ്ങളിൽ നിന്ന് ജില്ലയിലേക്കുള്ള മലയാളികളുടെ വരവ് തുടങ്ങി. രാവിലെ 11.30 ഓടെയാണ് ആര്യങ്കാവ് ചെക്കു പോസ്റ്റുവഴി ആളുകളെത്തിയത്. പാസിന്‍റെ പേരിൽ അതിർത്തികളിൽ തമിഴ്നാട് സർക്കാരിന്‍റെ പാസ് നി ർ ബ ന്ധമാക്കിയതിനാൽ പല ഭാഗങ്ങളിലും മലയാളികൾ കുടുങ്ങി കിടക്കുകയാണ്.ജില്ലയിലേക്ക് മടങ്ങിയെത്താനായി ഏഴായിരത്തോളം പേരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇവരിൽ ആയിരത്തോളം പേർ ഇന്ന് വരുമെന്നാണ് സൂചന. ആരോഗ്യവകുപ്പ് അധികൃതരും പോലീസും വളരെ ജാഗ്രതയോടെയാണ് ഇവരെ ആര്യങ്കാവിലെ പരിശോധനാ കേന്ദ്രത്തിലെത്തിക്കുന്നത്. ആദ്യമെത്തിയവരിൽ തേവലക്കര, പത്തനാപുരം സ്വദേശികൾ ഉൾപ്പെടുന്നു.

Read More

കോവിഡ് 19; കൊല്ലത്ത് ചികിത്സയിലുള്ളത് മൂന്നു പേർ; തെങ്കാശിയിൽ രോഗബാധിതർ വർധിക്കുന്നതിൽ ആശങ്കയെന്ന് ജില്ലാ ഭരണകൂടം

കൊല്ലം: ജില്ല കോവിഡ് മുക്തിയിലേക്ക് നീങ്ങുന്നു. കോവിഡ് ബാധിച്ച്‌ ചികിത്സയിലുണ്ടായിരുന്ന 12 പേരിൽ 9 പേർ ഇന്നലെ ആശുപത്രി വിട്ടതോടെയാണ് ജില്ലയിലെ ആശങ്ക കുറഞ്ഞത് . ഇതുവരെ 19,310 പേരാണ് ജില്ലയിൽ വീടുകളിൽ നിരീക്ഷണം പൂർത്തിയാക്കിയത്.ഇനി 1778 പേരാണ് നിരീക്ഷണത്തിലുള്ളത്.നിലവിൽ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത് 19 പേരാണ്. അതേ സമയം അതിർത്തി ജില്ലയായ തെങ്കാശിയിൽ കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർധിക്കുന്നത് ജില്ലാ ഭരണകൂടത്തിന് തലവേദനയായിട്ടുണ്ട്.ഇന്നലെ മാത്രം ഒമ്പത് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

Read More

നീട്ടി ഒന്നു കാൽവച്ചാൽ പത്തനംതിട്ട ജില്ലയിൽ, പിന്നെ 14 ദിവസം ക്വാറന്‍റൈനിൽ; കൊല്ലം ജില്ലയുടെ അതിർത്തി ഗ്രാമമായ മാങ്കോട്, പാടം വീടിന് പുറത്തിറങ്ങാനാകാതെ ഗ്രാമവാസികൾ

പത്തനാപുരം: ജില്ലയുടെ കിഴക്കന്‍ മേഖലയായ മാങ്കോട്, പാടം പ്രദേശങ്ങളില്‍ ഉള്ളവര്‍ വീടിന് പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയില്‍. കാരണം പുറത്തേക്കിറങ്ങുന്നത് പത്തനംതിട്ട ജില്ലയിലേക്കാണ്. വീടിന് പുറത്തിറങ്ങിയാല്‍ ക്വാറന്‍റൈനില്‍ പോകേണ്ട ഗതികേടിലാണ് ഇവിടുത്തുകാര്‍. റോഡിന്‍റെ ഒരുവശം കൊല്ലം ജില്ലയും മറുവശം പത്തനംതിട്ട ജില്ലയുമാണ്. തെരഞ്ഞെടുപ്പ് കാലത്തും മാങ്കോട്, പാടം നിവാസികള്‍ രണ്ട് മണ്ഡലത്തിലാണ്. ഇവിടെ പത്തനംതിട്ട ജില്ലക്കാര്‍ പഞ്ചായത്താസ്ഥാനമായ കലഞ്ഞൂരോ,റേഷന്‍കടകളിലോ പോകണമെങ്കില്‍ പോലും ജില്ലയില്‍ കടക്കാതെ പറ്റില്ല. ഇതിനിടയില്‍ ജില്ലാ അതിര്‍ത്തി മാറിക്കയറിയതിന് യുവാവിന് പോലീസിന്‍റെ പിഴയും കിട്ടി. പാടത്തുള്ള വീട്ടില്‍ നിന്നും താലൂക്കാശുപത്രിയിലെത്തിയ യുവാവിനാണ് പിഴയീടാക്കേണ്ടി വന്നത്. ലോക്ക്ഡൗണുമായി ബന്ധപ്പെട്ട വാഹനപരിശോധനയ്ക്കിടെ യുവാവിന്‍റെ കൈവശമുള്ള രേഖകളില്‍ പത്തനംതിട്ടയിലാണ് വീടെന്ന് കണ്ടതോടെ ക്വാറന്‍റൈനില്‍ പോകണമെന്ന് നിര്‍ദേശിച്ച പോലീസ് വാഹനം കസ്റ്റഡിയില്‍ എടുക്കാനും തുനിഞ്ഞു. ഇതോടെ വെട്ടിലായ യുവാവ് വസ്തുതകള്‍ പറഞ്ഞു മനസിലാക്കി പിഴയൊടുക്കി രക്ഷപ്പെടുകയായിരുന്നു. ജില്ലാ അതിര്‍ത്തിയിലെ ചെറുവഴികള്‍ കൂടി…

Read More

പുതുതലമുറയ്ക്ക് മാതൃകയായി കൃഷിയിൽ പഴമ കൈവിടാതെ ഓമനക്കുട്ടനും കുടുംബവും

വർഗീസ് എം.കൊച്ചുപറമ്പിൽ ചവറ: കൃഷിയിൽ പഴമ കൈവിടാതെ കർഷകൻ ഓമനക്കുട്ടനും കുടുംബവും പുതുതലമുറയ്ക്ക് മാതൃകയാകുന്നു. രാസവളം പൂര്‍ണമായും ഒഴിവാക്കി ചവറ അതുല്യ നിവാസില്‍ ഓമനക്കുട്ടനും കുടുംബവുമാണ് കൃഷിയിൽ പഴമ കൈവിടാതെ മുന്നോട്ട് പോകുന്നത്. കരിയിലയും ചെളിയും മാത്രം വളമാക്കിയാണ് ഇദ്ദേഹം ഇന്നും കൃഷി ചെയ്യുന്നത്. സമീപത്തെ കുളം വൃത്തിയാക്കി സൂക്ഷിച്ചാണ് ചെളി കണ്ടെത്തുന്നത്. വീട്ടില്‍ ലഭ്യമാകുന്ന കരിയിലകള്‍ വളമായി മാറ്റുകയാണ് ചെയ്യുന്നത്. ചാലുകള്‍ തീര്‍ത്ത് അവയില്‍ കരിയിലയിട്ടതിനുശേഷം ചെളിയും മണ്ണും, ഡോളോ മൈറ്റും ഇട്ട് മൂടുന്നു. തുടര്‍ന്ന് ഒരാഴ്ച്ച നനച്ച് കൊടുത്തതിന് ശേഷം വിത്തോ ചെടിയോ നട്ടാല്‍ പിന്നെ വെള്ളം ഒഴിക്കേണ്ട ആവശ്യമില്ലന്ന് ഓമനക്കുട്ടന്‍ പറയുന്നു. വെള്ളം ഇല്ലായെങ്കിലും കൃഷി വളരുകയും ചെയ്യുന്നു. കരിയിലകള്‍ പൊടിഞ്ഞ് വളമായി മാറുന്നതിനാല്‍ രാസവളത്തിന്‍റെ ആവശ്യം അല്‍പ്പം പോലും വേണ്ടി വരുന്നില്ല. കൃഷി ഈ രീതിയിൽ ചെയ്താല്‍ കീടങ്ങൾ വിത്തുകളെ നശിപ്പിക്കില്ലെന്ന്…

Read More

ചാത്തന്നൂരും കുളത്തൂപ്പുഴയിലും കർശന നിയന്ത്രണം തുടരുന്നു; കൊല്ലത്ത് രണ്ട് ദിവസമായി കോവിഡ് രോഗികളില്ല

കൊല്ലം: കഴിഞ്ഞ രണ്ടു ദിവസമായി പുതിയ കോവിഡ് കേസുകൾ ഇല്ലാത്തത് ജില്ലയ്ക്ക് ആശ്വാസം പകരുന്നു.റെഡ് സ്പോട്ടിന്‍റെ വക്കിലെത്തിയ ജില്ല ഓറഞ്ച് സോണിലാണ് നിലവിൽ.ജില്ലയിൽ 15 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിൽ ഉണ്ടായിരുന്നത്. ഇവരിൽ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന മൂന്നു പേർ രോഗമുക്തരായി.ചാത്തന്നൂരിൽ സമ്പർക്ക പട്ടിക പൂർത്തീകരിക്കാൻ കഴിയാതെ ആശങ്കയുണ്ടാക്കിയ ആശാവർക്കർ ഉൾപ്പടെയുള്ളവരാണ് രോഗമുക്തി നേടിയത്. മറ്റുള്ളവരുടെ സമ്പർക്ക പട്ടികയിലുള്ള മുഴുവൻ പേരുടെയും സ്രവം ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരുന്നു.ഇനി കുറച്ചു പേരുടെ ഫലം കൂടി വരാനുണ്ട്. സമൂഹ വ്യാപനമില്ലെന്ന പ്രതീക്ഷയിലാണ് ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും. ചാത്തന്നൂർ, കുളത്തുപ്പുഴ, ഓച്ചിറ മേഖലകളിൽ കർശനമായ നിയന്ത്രണം തുടരുകയാണ്. നാല് കോവിഡ് ബാധിതർക്ക് നേരിട്ട് സമ്പർക്കമുണ്ടായുന്ന ചാത്തന്നൂരിന്‍റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ചാത്തന്നൂർ, ചിറക്കര ,കല്ലുവാതുക്കൽ പഞ്ചായത്തുകളിലെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് ഡെപ്യൂട്ടി കളക്ടർക്ക് ചുമതല നൽകിയിരിക്കുകയാണ്. ആന്ധ്രപ്രദേശുകാരന് രോഗം സ്ഥിരീകരിച്ചതോടെ…

Read More

കൊല്ലം അതീവ ജാഗ്രതയിൽ; കോവിഡ് ബാധിതർ 15 പേർ; റെഡ് സ്പോട്ട് ആക്കിയേക്കുമെന്ന് സൂചന

കൊല്ലം: ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നത് ആശങ്ക പരത്തുന്നു.ഇന്നലെ ജില്ലയിൽ ആറു പേർക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്. ഇവരിൽ നാലുപേർ ചാത്തന്നൂരുമായി ബന്ധപ്പെട്ടവരാണ്. ചാത്തന്നൂരിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ്. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ടവർക്കാണ് കോവിഡ് ബാധയേറെയെന്നതും ആശങ്ക പരത്തുന്നു. കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യമുണ്ടായാൽ ജില്ല റെഡ് സ്പോട്ട് ആക്കിയേക്കുമെന്ന സൂചനയുമുണ്ട്. ജില്ലയിൽ നിലവിൽ 15 കോവിഡ് ബാധിതരുണ്ട്. രോഗം സ്ഥിരീകരിച്ചആരോഗ്യമേഖലയുമായി ബന്ധപ്പെട്ട വരുടെ സമ്പർക്ക പട്ടികയിലുള്ള ആളുകളുടെ സ്രവ പരിശോധനാ ഫലം വരുന്നതോടെ കൂടുതൽ പോസിറ്റീവ് കേസുകളും പ്രതീക്ഷിക്കുന്നുണ്ട്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്ക പട്ടിക തയാറാക്കിയിട്ടുണ്ട്.കുളത്തൂപ്പുഴയും ചാത്തന്നൂരും പ്രത്യേക നിരീക്ഷണ കേന്ദ്രങ്ങളാണ്. ജില്ലയിൽ പുതിയ കോവിഡ് കേസ് റിപ്പോർട്ട് ചെയ്ത കല്ലുവാതുക്കലിലും ഓച്ചിറയിലും കളക്ടർ നിരോധനാജ്ഞ ഏർപ്പെടുത്തിയിരിക്കുകയാണ്. വിദഗ്ധ പരിശോധനയ്ക്ക് അയച്ച 1551 സാമ്പിളുകളിൽ 53 പേരുടെ ഫലം കൂടി വരാനുണ്ട്.…

Read More

യുവതിയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസ്: ആസൂത്രിതമായ കൊലപാതകമെന്ന് പോലീസ്; പ്രതിയുടെ ഭാര്യ കൊല്ലപ്പെട്ട സുചിത്രയുടെ ബന്ധു; ആശങ്കയൊഴിയാതെ യുവതിയുടെ ബന്ധുക്കൾ

കൊല്ലം :മുഖത്തല സ്വദേശിനിയായ യുവതി പാലക്കാട്ട് കൊല്ലപ്പെട്ട കേസിലെ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.പാലക്കാട് കോങ്ങാട് സ്കൂളിലെ അധ്യാപകനായ പ്രശാന്തിനെയാണ് റിമാൻഡ് ചെയ്തത്.മുഖത്തല ശ്രീ വിഹാറിൽ ശിവദാസൻ പിള്ളയുടെ മകൾ സുചിത്ര പിള്ളയാണ് കൊല്ലപ്പെട്ടത്. പ്രശാന്തിനെ കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടി തുടങ്ങിയതായി അന്വേഷണ ഉദ്യോഗസ്ഥനായ കൊല്ലം ക്രൈംബ്രാഞ്ച് എസി പി ഗോപകുമാർ പറഞ്ഞു. കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് ചില സൂചനകൾ ലഭിച്ചെങ്കിലും പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുന്നതോടെ മാത്രമെ വ്യക്തത വരികയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. പ്രശാന്ത് വാടകയ്ക്ക് താമസിച്ചു വന്ന വീടിന്‍റെ പരിസരത്തെ ചതുപ്പിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. കൈകൾ മുന്നോട്ട് കൂട്ടി കെട്ടിയ നിലയിൽ കാണപ്പെട്ട മൃതദേഹം അഴുകിയ നിലയിലായിരുന്നു.കാലുകൾ മുറിച്ചുമാറ്റാനുള്ള ശ്രമങ്ങളുടെ അടയാളങ്ങളും കണ്ടിരുന്നു. ഏകദേശം രണ്ടരയടി താഴ്ചയിലാണ് മൃതദേഹം കാണപ്പെട്ടത്. പ്രശാന്ത് തനിച്ചാണോ കൊലനടത്തി കുഴിച്ചുമൂടിയതെന്നും കണ്ടെത്തേണ്ടിയിരിക്കുന്നു.ഇയാൾ താമസിക്കുന്ന…

Read More