പത്തനാപുരം : വേനലിന്റെ ചുട്ടുപൊള്ളലിന് ആശ്വാസമേകി തണ്ണിമത്തന് വിപണി.ശരീരത്തിലെ ജലനഷ്ടം കുറച്ച് ചൂടിന്റെ ആധിക്യം കുറയ്ക്കാന്‍ സഹായിക്കുന്ന തണ്ണിമത്തന് വാങ്ങാനായി ആവശ്യക്കാര്‍ ഏറുന്നു.വിപണി സജീവമായതോടെ വ്യാപാരികളും വര്‍ദ്ധിച്ചു. കേരളത്തിൽ അപൂർവ്വമായ ഈ മറുനാടൻ ഫലത്തെ മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിച്ച് കഴിഞ്ഞു. എന്നാൽ ഇത്തവണ തമിഴ്നാടൻ തണ്ണിമത്തനെ പിന്തള്ളി വയനാട്ടിൽ നിന്നു വരുന്ന തണ്ണിമത്തനും വിപണിയിൽ താരമാകുന്നുണ്ട്.പച്ചയും കറുപ്പും തണ്ണിമത്തനുകൾ അടക്കി ഭരിച്ചിരുന്ന പഴവിപണിയിൽ ഇപ്പോൾ മഞ്ഞ മത്തനും വൻ ഡിമാന്റാണ്. കനത്തചൂടിനാശ്വാസമാണ്തണ്ണിമത്തൻ.ശരീരത്തിലുണ്ടാകുന്ന ജല നഷ്ടം ലഘൂകരിക്കാനും ചൂട് കൂടുമ്പോഴുള്ള ശാരീരിക അസ്വസ്ഥതകൾ പരിഹരിക്കാനും സഹായിക്കുന്നതാണ് തണ്ണിമത്തങ്ങകൾ.തെക്കൻ കേരളത്തിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന ജില്ലയുടെ കിഴക്കൻ മേഖലയിലാണ് കൂടുതലും ഈ ഫലത്തിന്റെ കച്ചവടം നടക്കുന്നത്. അന്യസംസ്ഥാനത്ത് നിന്നും എത്തുന്ന മത്തൻ വേഗത്തിൽ നശിക്കുന്നതും, മാരകമായ രാസപ്രയോഗത്താൽ ഉപയോഗിക്കുന്നവർക്ക് അസുഖങ്ങളുണ്ടാക്കുന്നതും വിപണിയിൽ നിന്നു പിന്തള്ളാൻ കാരണമാകുന്നതായാണു വിൽപ്പനക്കാർ…
Read MoreCategory: Kollam
പാരിപ്പള്ളിയിൽ അപകടത്തിൽ പരിക്കേറ്റ യുവാവ് അബോധാവസ്ഥയിൽ; വാഹനം കണ്ടെത്താൻ പോലീസിനായില്ല
ചാത്തന്നൂർ: രണ്ടാഴ്ചയോളം മുമ്പ് കാൽനടയാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ച ശേഷം നിർത്താതെ പോയ മത്സ്യ ലോറി കണ്ടെത്താൻ പാരിപ്പള്ളി പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി.കഴിഞ്ഞ 19നാണ് പട്ടികജാതിക്കാരനായ എഴിപ്പുറം തുണ്ടുവിള വീട്ടിൽ രഞ്ജിത്തിനെ (20)തിരുവനന്തപുരത്തേക്ക് മത്സ്യവുമായി പോയ വാഹനം പാരിപ്പള്ളി പോലീസ് സ്റ്റേഷന് മുന്നിൽ വച്ച് ഇടിച്ചുതെറിപ്പിച്ചത്. കോയമ്പത്തൂർ സ്വകാര്യ സ്ഥാപനത്തിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് ദേശീയപതായിലൂടെ നടന്നു പോകുയായിരുന്നു അവിവാഹിതനായ യുവാവ്.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ നാട്ടുകാർ തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. അവിടെനിന്നും പാരിപ്പള്ളി മെഡിക്കൽകോളജ് ശുപത്രിയിലേക്ക് രോഗിയെ മാറ്റി. ഇപ്പോഴും യുവാവ് പാരിപ്പള്ളി മെഡിക്കൽകോളേജ് ആശുപത്രിയിൽ മിക്കപ്പോഴും അബോധാവസ്ഥയിൽ കിടക്കുകയാണ്. ബോധം വീണ്ടെടുക്കുമ്പോൾ അക്രമാസക്തനാകുന്നതിനാൽ യുവാവിന്റെ കൈകാലുകൾ ബന്ധിച്ച നിലയിലാണ്. യുവാവിന്റെഏക വരുമാനത്തിലായിരുന്നു വൃദ്ധരായ മാതാപിതാക്കളും സഹോദരിയുമടങ്ങുന്ന കുടുംബം കഴിഞ്ഞിരുന്നത്. ഇത് സംബന്ധിച്ച് പാരിപ്പള്ളി പോലീസിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നും വഴിയോരങ്ങളിലെ സിസിടിവി…
Read Moreമേഞ്ഞുനടന്ന പശുവിനെ സാമൂഹ്യവിരുദ്ധർ വെട്ടി പരിക്കേൽപ്പിച്ചു; പരാതി നൽകിയിട്ടും പോലീസ് നടപടിയെടുക്കുന്നില്ലെന്ന് ഉടമ
കുളത്തൂപ്പുഴ: എണ്ണപ്പനതോട്ടത്തിൽ മേയാൻ അഴിച്ച് വിട്ടിരുന്ന കറവ പശുവിൻെറ കാൽ സാമൂഹ്യ വിരുദ്ധരാരോ വെട്ടി മാരകമായ് മുറിവേൽപ്പിച്ചു. കുളത്തൂപ്പുഴ ഡാലി കണ്ടൻചിറ കൊല്ലറകുഴിയിൽ വീട്ടിൽ അനിയൻ എന്നുവിളിക്കുന്ന കെ.എസ് .കുര്യൻെറ പശുക്കളിലൊന്നിനെയാണ് കാലിന് മുറിവേറ്റ് അവശനിലയിൽ കണ്ടൻചിറ ഒായിൽപാം എസ്റ്റേറ്റിനുളളിൽ കണ്ടെത്തിയത്. തീറ്റതേടി പോയ കന്നുകാലികളിലൊന്ന് രാത്രിയായിട്ടും മടങ്ങി എത്താത്തതിനെതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മുറിവേറ്റ് രക്തം വാർന്ന് എഴുനേൽക്കാനാവാതെ കിടന്നിരുന്ന പശുവിനെ കണ്ടെത്തിയത്. തുടർന്ന് പിക്കപ്പ് വാൻ വരുത്തി ഇതിനെ എടുത്തുകയറ്റി തൊഴുത്തിലെത്തിക്കുകയായിരുന്നു. പിൻ കാലിൻെറ മുട്ടിന് താഴെ ഞരമ്പുകൾ അറ്റ നിലയിലാണ്. മൂർച്ചയേറിയ ഏതോ ആയുധം കൊണ്ട് വെട്ടിയാതാകാമെന്നാണ് കുളത്തൂപ്പുഴ വെറ്റിനറി വിഭാഗം അധികൃതർ പറയുന്നത്. എണ്ണപ്പനയുടെ ഒാല അനധികൃതമായ് ശേഖരിച്ച് ചൂല് നിർമ്മിച്ച് വിൽപ്പന നടത്തുന്നവരാണ് സംഭവത്തിന് പിന്നിലെന്നാണ് ഉടമ പറയുന്നത് .കുളത്തൂപ്പുഴ പോലീസിൽ പരാതി നൽകിയെങ്കിലും യാതൊരു അന്വേഷണവും ഉണ്ടായിട്ടില്ലെന്നും അവർ പറയുന്നു.
Read Moreലോക്സഭാ തെരഞ്ഞെടുപ്പ്: കൊല്ലയം ജില്ലയില്‍ സമ്മതിദാനാവകാശം വിനിയോഗിക്കാൻ 20 ലക്ഷത്തിലേറെ പേർ
കൊല്ലം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത് 20 ലക്ഷത്തിലേറെ വോട്ടര്‍മാര്‍. ജില്ലയിലെ 1947 പോളിംഗ് സ്റ്റേഷനുകളിലായാണ് ഏപ്രില്‍ 23ന് വോട്ടെടുപ്പ് നടക്കുന്നത്. മേയ് 23 നാണ് വോട്ടെണ്ണല്‍. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍വന്നു.തിെരഞ്ഞെടുപ്പ് കമ്മീഷന് പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടിക പ്രകാരം 2023719 സമ്മതിദായകര്‍ ജില്ലയിലുണ്ട്. വോട്ടര്‍ പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കുന്ന നടപടികള്‍ പുരോഗമിക്കുന്നു. തെരഞ്ഞെടുപ്പിനുള്ള പ്രാഥമിക ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. എസ്. കാര്ത്തികേയന് അറിയിച്ചു. മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിന് പ്രത്യേക സ്ക്വാഡുകള്‍ രൂപീകരിച്ചതായും അദ്ദേഹം അറിയിച്ചു. പൂര്‍ണമായും വി.വി പാറ്റ് ഉപയോഗിച്ചാകും ജില്ലയില്‍ വോട്ടെടുപ്പ്. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളും വി.വി പാറ്റും പരിചയപ്പെടുത്തുന്നതിന് പോളിംഗ് കേന്ദ്രങ്ങളുടെ അടിസ്ഥാനത്തില്‍ വിപുലമായ ബോധവത്കരണ പരിപാടി നടത്തി. 1005 പോളിംഗ് കേന്ദ്രങ്ങളിലായാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍…
Read Moreനിർമാണം പൂർത്തിയാക്കാത്ത വയോജനകേന്ദ്രത്തിന്റെ ഉദ്ഘാടനം; നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് മാറ്റിവച്ചു
പത്തനാപുരം:പിറവന്തൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നിര്‍മ്മിച്ച വയോജന കേന്ദ്രത്തിന്റെ ഉദ്ഘാടനം നാട്ടുകാര്‍ തടഞ്ഞു.നിര്‍മ്മാണം പൂര്‍ത്തിയാക്കാതെ ഉദ്ഘാടനം നടത്താനെത്തിയ അധികൃതരെ മുന്‍ പഞ്ചായത്തംഗം സജു ജോണിന്റെ നേതൃത്വത്തിലാണ് തടഞ്ഞത്. ആറുലക്ഷം രൂപ ചിലവഴിച്ച് പിറവന്തൂര്‍ പഞ്ചായത്ത് എലിക്കാട്ടൂര്‍ വാര്‍ഡിലെ നാലുസെന്റ് കോളനിയിലാണ് വയോജന കേന്ദ്രം നിര്‍മ്മിച്ചത്.വനിതാ ദിനത്തോടനുബന്ധിച്ചാണ് കേന്ദ്രത്തിന്റെ ഉദ്ഘാടനം തീരുമാനിച്ചത്.എന്നാല്‍ കെട്ടിടത്തിന്റെ നിര്‍മ്മാണം നടന്നെങ്കിലും വാതിലുകളോ,ജനലുകളോ സ്ഥാപിച്ചിരുന്നില്ല. നിര്‍മ്മാണം പൂര്‍ത്തിയാകാതെ ഉദ്ഘാടനം പ്രഹസനമാക്കാനുള്ള നിലപാടിനെതിരെയാണ് ജനങ്ങള്‍ പ്രതികരിച്ചത്.തെരുവ് നായ്ക്കളുടെ വിഹാരകേന്ദ്രം കൂടിയായ ഇവിടം കതകുകളും ജനലുകളും സ്ഥാപിക്കാതെ ഉദ്ഘാടനം ചെയ്യാന്‍ സമ്മതിക്കില്ലെന്ന നിലപാടിലായിരുന്നു നാട്ടുകാര്‍. പഞ്ചായത്ത് പ്രസിഡന്റും,സെക്രട്ടറിയും ഉള്‍പ്പെടെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമെത്തിയെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഉദ്ഘാടനം നടത്താതെ മടങ്ങുകയായിരുന്നു.
Read Moreകുളത്തുപ്പുഴ കഞ്ചാവ് ലോബികളുടെ പിടിയിൽ; കുറഞ്ഞ ചിലവില്‍ കൂടുതല്‍ ലഹരിയെന്നതാണ് യുവാക്കളെ ഇതിലേക്ക്ആഘർഷിക്കുന്നത്
കുളത്തൂപ്പുഴ: കൂടുതല്‍ പണം മുടക്കാതെ ഏറെ നേരം ലഹരി കണ്ടെത്താന്‍ കുറുക്കു വഴികള്‍ തേടുന്ന യുവത്വങ്ങള്‍ ഒന്നാകെ കഞ്ചാവിന്റെ മാസ്മരിക ലോകത്തേക്ക്. യുവാക്കളും മദ്ധ്യവയസ്കരും കഞ്ചാവിന് അടിമപ്പെട്ടതോടെ വനത്താല്‍ ചുറ്റപ്പെട്ട ആദിവാസി കോളനികളിലും ഗ്രാമപ്രദേശങ്ങളിലും മലയോര കോളനികളിലുമെല്ലാം കഞ്ചാവ് ലോബി പിടിമുറുക്കിയിരിക്കുകയാണ്. മദ്യത്തിലും മറ്റ് ലഹരി ഉല്‍പ്പന്നങ്ങളിലും സുഖം കണ്ടെത്തിയിരുന്ന യുവാക്കളാണ് ഇപ്പോള്‍ കഞ്ചാവിന്റെ പിടിയിലായിലായിരിക്കുന്നവരില് ഏറെയും. കുറഞ്ഞ ചിലവില്‍ കൂടുതല്‍ ലഹരി കണ്ടെത്താമെന്നതാണ് യുവാക്കളെ ഒന്നാകെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്. കഞ്ചാവിന്റെ മാസ്മരിക ലഹരിയില്‍ സുഖം കണ്ടെത്തി എന്നെന്നേക്കുമായി ജീവച്ഛവങ്ങളായി മാറുന്ന ദുരിത പൂര്‍ണ്ണമായ അവസ്ഥയിലേക്ക് പുതു തലമുറേയെ മുഴുവനെത്തിക്കുമെന്ന ഭയപ്പാടിലാണ് ഗ്രാമീണര്‍. ഏതാനും നാള് മുമ്പ് പ്രദേശത്തെ ആദിവാസി കോളനിയില്‍ നിന്നും ഹൃദയ സ്തംഭനത്തെ തുടര്‍ന്ന് ഒരാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിക്കുകയും ഇയാള്‍ക്ക് രക്തം ആവശ്യമായി വന്നതിനെ തുടര്‍ന്ന് രക്തം നല്കാന് എത്തിയവരില്‍ ഭൂരിഭാഗം പേരുടെയും…
Read Moreകൊട്ടാരക്കരയിൽ രാത്രിയിൽ പോലീസിനു നേരെ ആക്രമണം ; നാലുപേർ പിടിയിൽ; അറസ്റ്റിലാകുമ്പോൾ യുവാക്കൾ മദ്യലഹരയിലെന്ന് പോലീസ്
കൊട്ടാരക്കര: രാത്രികാല പട്രോളിംഗ് ഡ്യൂട്ടി നിർവ്വഹിക്കുന്നതിനിടയിൽ പോലീസിനെ ആക്രമിച്ച സംഭവത്തിൽ നാലു യുവാക്കളെ പോലീസ് പിടികൂടി.വെട്ടിക്കവല സ്വദേശികളായ വിഷ്ണു (20), രാജേഷ് (33) വിഷ്ണു (24) അഭിലാഷ് (31) എന്നിവരാണ് പോലീസ് പിടിയിലായത്.ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെ രാത്രിയിൽ ദേശീയ പാതയിൽ പുലമണിലെ ബാറിനു സമീപമായിരുന്നു സംഭവം.ചന്തമുക്കിൽ നിന്നും പുലമൺ ഭാഗത്തേക്കു വന്ന ഒരു കാർ ഒരു ബൈക്കിനെ ഇടിച്ചിട്ടശേഷം നിർത്താതെ വിട്ടു പോയി. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് പട്രോളിംഗ് സംഘം കാറിനെ പിന്തുടരുകയും ബാറിനു സമീപം വെച്ച് പിടികൂടുകയുമായിരുന്നു. കാറിലുണ്ടായിരുന്ന യുവാക്കൾ ഇതു ചെറുക്കുകയും പോലീസിനെ ആക്രമിക്കാൻ മുതിരുകയുമായിരുന്നു. പിന്നീട് കൂടുതൽ പോലീസെത്തി യുവാക്കളെ കീഴ്പ്പെടുത്തുകയായിരുന്നു. കാറും കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലായിരുന്നു യുവാക്കളെന്ന് പോലീസ് പറഞ്ഞു.
Read Moreകൊല്ലം -ചെന്നൈ എഗ്മൂർ അനന്തപുരി എക്സ്പ്രസിന് പരവൂരിൽ സ്റ്റോപ്പ്
പരവൂർ : കൊല്ലം -ചെന്നൈ എഗ്മൂർ അനന്തപുരി എക്സ്പ്രസിന് പരവൂരിൽ സ്റ്റോപ്പ് അനുവദിച്ചതായി എൻ.കെ. പ്രേമചന്ദ്രൻ എംപി അറിയിച്ചു. അനന്തപുരി എക്സപ്രസിന് പരവൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രിയ്ക്കും റെയിൽവേ മന്ത്രാലയത്തിനും ദക്ഷിണ റെയിൽവേ ജനറൽ മാനേജർക്കും നിരവധി നിവേദനങ്ങൾ എംപി നൽകിയിരുന്നു. എംപി യുടെ നിരന്തരമായ ആവശ്യത്തെ തുടർന്നാണ് അനന്തപുരി എക്സ്പ്രസിന് പരവൂരിൽ സ്റ്റോപ്പ് അനുവദിച്ചത്. പരവൂരിലെ യാത്രക്കാരുടെ ആവശ്യം മുൻനിർത്തിയാണ് അനന്തപുരി എക്സ്പ്രസിന് പരവൂരിൽ സ്റ്റോപ്പ് അനുവദിക്കുവാൻ നിരന്തരമായ പരിശ്രമം നടത്തിയതെന്നും സ്റ്റോപ്പ് അനുവദിച്ചതെന്നും എംപി പറഞ്ഞു.
Read Moreവരള്‍ച്ച നേരിടാന്‍ മുന്നൊരുക്കമായി ; കുടിവെള്ള വിതരണം ശക്തിപ്പെടുത്തും
കൊല്ലം :ജില്ലയിലെ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിലെല്ലാം പരിഹാര നടപടികള്‍ക്ക് നിര്‍ദേശം. ജില്ലാ കളക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്റെ അധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗത്തിലാണ് അടിയന്തര പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കിയത്. ജലസംരക്ഷണ മാര്‍ഗങ്ങള്‍ ശക്തിപ്പെടുത്തി പുതിയ സ്രോതസുകള്‍ കണ്ടെത്തണം. ആവശ്യാനുസരണം പരിമിതപ്പെടുത്തി ജലത്തിന്റെ ദുരുപയോഗം ഒഴിവാക്കുക എന്ന പൊതു നിര്‍ദേശമാണ് യോഗത്തില്‍ ഉയര്‍ന്നത്. കിണര്‍ റീചാര്‍ജിംഗ് അടക്കമുള്ള പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തണം. ജലക്ഷാമം കൂടുതലുള്ള മേഖലകളില്‍ ജനകീയ സമിതികള്‍ രൂപീകരിച്ച് പരിഹാര നടപടികള്‍ക്ക് രൂപം നല്‍കണം. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അംഗങ്ങളായി രൂപീകരിക്കുന്ന സമിതികള്‍ തദ്ദേശസ്വയം ഭരണ സ്ഥാപനതലത്തിലും പ്രവര്‍ത്തിക്കണം – കളക്ടര്‍ നിര്‍ദേശിച്ചു. ജില്ലയില്‍ വരള്‍ച്ചയുടെ ആഘാതം നിലവില്‍ പരിമിതമാണ്. എന്നാല്‍ വരും ദിവസങ്ങളിലെ സാഹചര്യം കണക്കിലെടുത്ത് മുന്‍കരുതലെടുക്കണമെന്ന് യോഗത്തില്‍ അറിയിച്ചു.കരുനാഗപ്പള്ളി മേഖലയില്‍ പലയിടത്തും ഇപ്പോള്‍ തന്നെ കുടിവെള്ളക്ഷാമം നേരിടുന്നതായി ആര്. രാമചന്ദ്രന് എംഎല്.എ പറഞ്ഞു.…
Read Moreപരവൂരിൽ വീട്ടമ്മയുടെ മാലപൊട്ടിക്കാൻ ശ്രമിക്കുന്നതിനിടയിൽ യുവതിപിടിയിൽ
പരവൂർ : വീട്ടമ്മയുടെ മാല പൊട്ടിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ യുവതി പിടിയിൽ. തമിഴ്നാട് സ്വദേശിനിയായ ഗൗതമി (35) ആണ് പരവൂർ പോലീസിന്റെ പിടിയിലായത്. പരവൂർ ഭൂതക്കുളം വേക്കുളം മാടൻകാവ്ക്ഷേത്രത്തിലെ ഉത്സവത്തിനിടയിലായിരുന്നു സംഭവം. മാലപൊട്ടിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ വീട്ടമ്മ ബഹളം വച്ചതോടെ യുവതിയെ പിടികൂടി പോലീസിലേൽപ്പിക്കുകയായിരുന്നു. ഇവരോടൊപ്പം മോഷണസംഘത്തിൽ മറ്റ് യുവതികളും ഉണ്ടായിരുന്നതായാണ് വിവരം .
Read More