കൊട്ടാരക്കര- പത്തനാപുരം മിനിഹൈവേയിൽ അപകടം തുടർക്കഥയാവുന്നു

പത്തനാപുരം: കൊട്ടാരക്കര -പത്തനാപുരം മിനിഹൈവേയിൽ അപകടങ്ങൾ തുടർക്കഥയാകുന്നു.തലവൂർ പറങ്കിമാംമുകളിൽ കെ.എസ്.ആർ.ടി.സി.ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് ദാരുണമായി മരണപ്പെട്ടതാണ് ഒടുവിലത്തെ സംഭവം.തലവൂർ മേലേപ്പുരയിൽ താമസമാക്കിയ കുന്നിക്കോട് കുഴിക്കൽ പുത്തൻവീട്ടിൽ ഗോപകുമാർ ഉണ്ണിത്താൻ(35)ആണ് മരിച്ചത്. മൂന്നാഴ്ച മുമ്പ് ഒരു കുട്ടിയടക്കം അഞ്ച് പേർക്ക് പരിക്കേറ്റിരുന്നു.തലവൂർ രണ്ടാലുംമൂടിനും കുരാജംഗ്ഷനും മധ്യേ കശുവണ്ടി ഫാക്ടറിക്ക് സമീപം കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചായിരുന്നു അന്നത്തെ അപകടം. കൊട്ടാരക്കര ഭാഗത്തുനിന്നും വന്ന കാർ ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. ഒന്നര വർഷം മുമ്പ് തലവൂർ ഞാറക്കാട് അവിട്ടത്തിൽ മനോജ് – ബീന ദമ്പതികളുടെ മകനായ പ്ലസ് വൺ വിദ്യാർത്ഥി വിനായക് സ്വകാര്യ ബസിടിച്ച് മരണപ്പെട്ടിരുന്നു. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് നടന്നു പോകവേ പിറകെ വന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.ഉന്നത ഗുണനിലവാരത്തിൽ നവീകരിച്ച ഗ്രാമീണ റോഡിലൂടെ വാഹനങ്ങൾ ചീറിപ്പായുന്നതാണ് തുടർച്ചയായ അപകടങ്ങളുണ്ടാക്കുന്നത്. റോഡ് നന്നാക്കിയ ശേഷം ഇതുവഴി വാഹനങ്ങളുടെ എണ്ണം ദിനം…

Read More

 ഏലായിൽ  ഒരേക്കർ  നെൽകൃഷി തീയിട്ടുനശിപ്പിച്ചതായി പരാതി;  ലക്ഷങ്ങളുടെ നഷ്ടം

ചാത്തന്നൂർ: പാരിപ്പള്ളി കടമ്പാട്ടുകോണം ഏലായിലെ ഒരേക്കർ നെൽപ്പാടം തീ പിടിച്ചു നശിച്ചു. പാരിപ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ മെഡിക്കൽഒാഫീസറായ ഡോ.ഇന്ദ്രാത്മജന്‍റെവീടിനോട് ചേർന്നുള്ള വിളവെടുക്കാറായ നെൽകൃഷിക്കാണ് തീ പിടിച്ചത്. തീ പടരുന്നത് കണ്ട് നാട്ടുകാർ ഒാടിക്കൂടി തീ കെടുത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അയൽവാസിയുടെ മുൻവൈരാഗ്യമാണ് ഇതിന് പിന്നിലെന്ന് ചൂണ്ടിക്കാട്ടി ഡോ.ഇന്ദ്രാത്മജൻ പാരിപ്പള്ളി പോലീസിൽ പരാതി നല്കി.ഇവരുടെ ഉടമസ്ഥതയിലുള്ള ഡയറി ഫാമിലെ ഗർഭിണിയായ പശുക്കളും നേരത്തെ മേയുന്നതിനിടെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. പാരിപ്പള്ളി എസ് ഐ വിനോദിന്‍റെ നേതൃത്വത്തിൽ പോലീസ് എത്തി അന്വേഷണം ആരംഭിച്ചു.ഒരു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായും ഇക്കാര്യം കല്ലാവാതുക്കൽ കൃഷിഭവനിൽ അറിയിച്ചതായും ഡോ.ഇന്ദ്രാത്മജൻ പറഞ്ഞു.

Read More

ഭൂലോക തട്ടിപ്പുകാരി, റീന സാമൂവേല്‍ കേരളം വിട്ടതായി സൂചന; യുവതിക്കായി അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക്

കൊല്ലം : ഡോക്ടർ ചമഞ്ഞ് വിവാഹ തട്ടിപ്പ് നടത്തിയ യുവതിയെ കണ്ടെത്താനായി പോലീസ് സംഘം അന്യസംസ്ഥാനത്തേക്ക് അന്വേഷണം വ്യാപിപ്പിച്ചു. മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. കരവാലൂർ സ്വദേശിനി റീനക്കെതിരെയാണ് കൊട്ടാരക്കര പോലീസ് അന്വേഷണം നടത്തിവരുന്നത്. വിവാഹിതയും രണ്ട് മക്കളുടെ മാതാവുമായ റീന ആദ്യവിവാഹമെന്നു പറഞ്ഞ് കോട്ടാത്തല സ്വദേശിയായ സൈനികനെ കബളിപ്പിക്കുകയായിരുന്നു. ഇവർതമ്മിലുള്ള വിവാഹവും നടന്നു. ഡോ.അനാമിക എന്നപേരാണ് ഇവർ പറഞ്ഞിരുന്നത്. തനിക്ക് ബന്ധുക്കളാരുമില്ലെന്നും എറണാകുളത്തുള്ള ഒരു അനാഥാലയത്തിലാണ് വളർന്നതെന്നും പറഞ്ഞാണ് സൈനികനുമായി അടുത്തത്. വിവാഹം കഴിഞ്ഞ് അധികനാൾ കഴിയുംമുന്പേ ഇവർ ചെന്നൈയിലേക്ക് പോയി. ചെന്നൈയിലെ റെയിൽവേ ഹോസ്പിറ്റലിൽ ഗൈനക്കോളജിസ്റ്റായി ജോലിലഭിച്ചതായി ഭർതൃവീട്ടുകാരെ അറിയിക്കുകയും പലതവണ വീട്ടിലെത്തുകയും ചെയ്തു. വീട്ടിൽ ഡോക്ടറുടെ പേരെഴുതിയ ബോർഡും സ്ഥാപിച്ചു. വീട്ടിൽവരുന്ന സമങ്ങളിൽ രോഗികളെ പരിശോധിക്കുകയും ചെയ്തിരുന്നു. ഇവർ സൈനികനിൽനിന്ന് പലപ്പോഴായി വൻതുകയും കൈക്കലാക്കിയിരുന്നു. ഇതിനിടയിൽ വീട് വൃത്തിയാക്കുന്നതിനിടയിൽ സൈനികന്‍റെ…

Read More

ലോക്സഭ തെരഞ്ഞെടുപ്പ്;  ക്രമക്കേട്‍ കണ്ടെത്താന്‍ കൊല്ലത്ത് 11 ഫ്‌ളൈയിംഗ് സ്‌ക്വാഡുകള്‍

കൊല്ലം: വോട്ടര്‍മാരെ സ്വാധീനിക്കാന്‍ നടത്തുന്ന അനധികൃത പണമിടപാടുകള്‍, മദ്യം വിതരണം തുടങ്ങിയ വിവിധ ക്രമക്കേടുകള്‍ കണ്ടെ‍ത്താന്‍ ജില്ലയില്‍ 11 സ്‌ക്വാഡുകള്‍ രൂപീകരിച്ചതായി ജില്ലാ തിെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ അറിയിച്ചു. ഒരു എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് നേതൃത്വം നല്‍കുന്ന ടീമില്‍ ജില്ലാതല ഓഫീസര്‍മാരും പോലീസ് ഉദ്യോഗസ്ഥരും ഒരു വീഡിയോഗ്രാഫറും ഉ‍ണ്ടായിരിക്കും. സ്‌പെഷല്‍ തഹസില്‍ദാര്‍ എം.പി പ്രേംലാലിന്‍റെ (ഫോണ്‍ 9446306739) നേതൃത്വത്തിലാണ് കൊല്ലം നിയമസഭാ മണ്ഡലത്തില്‍ ഫ്‌ളൈയിംഗ് സ്‌ക്വാഡ് പ്രവര്‍ത്തിക്കുക. കുണ്ടറ നിയോജക മണ്ഡലത്തിലെ ടീമിനെ സ്‌പെഷല്‍ തഹസീല്‍ദാര്‍ പി. രാജേന്ദ്രന്‍പിള്ള(9497780425), ഇരവിപുരം നിയോജക മണ്ഡലത്തില്‍ സ്‌പെഷല്‍ തഹസീല്‍ദാര്‍ ജെ. ചന്ദ്രശേഖര കുറുപ്പ്(9447763640), ചടയമംഗലം നിയോജക മണ്ഡലത്തില്‍ സ്‌പെഷല്‍ തഹസീല്‍ദാര്‍ ടി. കുമാരി(9496074294), പുനലൂര്‍ നിയോജകമണ്ഡലത്തില്‍ സ്‌പെഷല്‍ തഹസീല്‍ദാര്‍ ആര്‍.എസ്. ബിജുരാജ്(8547618457), ചാത്തന്നൂര്‍ നിയോജക മണ്ഡലത്തില്‍ തഹസീല്‍ദാര്‍ സോമനാഥന്‍ നായര്‍(8547610501), പത്തനാപുരം നിയോജക മണ്ഡലത്തില്‍…

Read More

തെരഞ്ഞെടുപ്പിൽ പ്രേമചന്ദ്രന് കെട്ടിവയ്ക്കാനുള്ള  തുക മിൽമ ജീവനക്കാർ നൽകി

കൊല്ലം: എൻ.കെ പ്രേമചന്ദ്രന് കൊല്ലം പാർലമെന്‍റ് മണ്ഡലത്തിൽ മത്സരിക്കുന്നതിനായി കെട്ടിവയ്ക്കുന്നതിനുള്ള തുക മിൽമ കൊല്ലം ഡയറിയിലെ ജീവനക്കാർ നൽകി. മിൽമ കൊല്ലം ഡയറിയിലെ ഐഎൻറ്റിയുസി യൂണിയൻ സംഘടിപ്പിച്ച ഇപിഎഫ് സംഗമത്തിലും മികച്ച പാർലമെന്‍റേറിയന് നൽകിയ സ്വീകരണത്തിലും പങ്കെടുക്കാൻ എത്തിയതായിരുന്നു പ്രേമചന്ദ്രൻ.സംഗമവും സ്വീകരണവും തിരുവനന്തപുരം മിൽമ ചെയർമാൻ കല്ലട രമേശ്‌ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്‍റ് ഡോ: ജി പ്രതാപവർമ്മ തമ്പാൻ അധ്യക്ഷത വഹിച്ചു. യൂണിയൻ സംസ്ഥാന സെക്രട്ടറി വി. ഭുവനചന്ദ്രൻ നായർ, മിൽമ മേഖലാ യൂണിയൻ ബോർഡ് അംഗം കെ. രാജശേഖരൻ, ജി. ബാബുനാഥ്‌ യൂണിയൻ ജനറൽ സെക്രട്ടറി എസ്. പ്രസന്നകുമാർ, വൈസ് പ്രസിഡന്‍റ് എം. നിസാർ എന്നിവർ പ്രസംഗിച്ചു. തെരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കുന്നതിനായുള്ള 25000 രൂപയും മികച്ച പാർലമെന്‍റേറിയന് ഉള്ള അവാർഡ് കരസ്ഥമാക്കിയതിനുള്ള ഉപഹാരവും മിൽമ ജീവനക്കാർക്ക് വേണ്ടി യൂണിയൻ പ്രസിഡന്‍റ് ജി പ്രതാപവർമ്മ തമ്പാൻ കൈമാറി.…

Read More

കടുത്തവേനലും കാലിത്തീറ്റയുടെ വിലവർധനവും; ക്ഷീരകർഷകർ പ്രതിസന്ധിയിൽ

മുളവൂർ സതീഷ് ശാസ്താംകോട്ട: കടുത്ത വേനലും പ്രതിദിനം കാലിത്തീറ്റകൾക്കുണ്ടാകുന്ന വില വർദ്ധനയും മൂലം സംസ്ഥാനത്തെ ക്ഷീരകർഷകർ വൻ പ്രതിസന്ധിയിൽ. കടുത്ത സാമ്പത്തിക ബാധ്യത മൂലംഓരോ ദിനവും തള്ളി നീക്കാൻ കഴിയാതെക്ഷീരകർഷകർ ഉഴലുകയാണ്. വേനൽ കടുത്തതോടെ ലഭ്യമായികൊണ്ടിരുന്ന പച്ചപുല്ല് ലഭിക്കാതെ വരികയും പാൽ ഉൽപ്പാദനത്തിൽ വലിയ കുറവ് ഉണ്ടായി നഷ്ടം സംഭവിച്ചുകൊണ്ടിരിക്കെയാണ് പ്രതിദിനം കാലിത്തീറ്റകളുടെ വില വർദ്ധിച്ചു കൊണ്ടിരിക്കുന്നത്. ഒരു വർഷം മുമ്പ് വരെ 900 രൂപയ്ക്ക് ലഭിച്ചിരുന്ന മിൽമ ഒരു ചാക്ക് കാലിത്തീറ്റയ്ക്ക് ഇപ്പോൾ 1045 രൂപയാണ് വില.ഇതിൽ തന്നെ 45 രൂപയുടെ വില വർദ്ധന ഉണ്ടായത് കഴിഞ്ഞ ഒരു മാസത്തിനുള്ളിലാണ്. സർക്കാർ ഉടമസ്ഥതയിലുള്ള കേരള ഫീഡ്സിന് 1025 രൂപയും മറ്റ് ഒട്ട് മിക്ക സ്വകാര്യ കമ്പനികാലിത്തീറ്റകൾക്ക് ആയിരത്തിനും ആയിരത്തി അൻപതിനും ഇടയിലാണ് വില. മിൽമ – കേരള ഫീഡ്സ് കാലിത്തീറ്റ കളുടെ വിലയുടെ അടിസ്ഥാനത്തിലാണ് സ്വകാര്യ…

Read More

പോസ്റ്റ് വാടക കൂട്ടി കെഎസ് ഇബി; സർക്കിൾ ഓഫീസിലേക്ക് മാർച്ച് നടത്തി കേബിൾ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

കൊല്ലം :കേബിൾ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ.എസ് ഇ ബി സർക്കിൾ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. കേബിൾ ടിവിയുടെ കെഎസ്ഇബി പോസ്റ്റ് വാടക 17 രൂപയിൽ നിന്നും 448 രൂപയിലേക്ക് ഉയർത്തിയവർദ്ധനവ് പിൻവലിക്കുക., ചെറുകിട കേബിൾ ടിവി നെറ്റ് വർക്കുകൾക്ക് നൽകിയിട്ടുള്ള പോസ്റ്റ് വാടകഅമ്പത് ശതമാനം ഇളവ് നൽകുക, വാർഷിക വർദ്ധനവ് പിൻവലിക്കുക, റിലയൻസിനോടും, കുത്തകകളോടുമുള്ള പ്രീണനം അവസാനിപ്പിക്കുക തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ച് കൊണ്ടായിരുന്നു സമരം സംഘടിപ്പിച്ചത്.മുൻ എംപി കെ എൻ ബാലഗോപാൽ ഉത്ഘാടനം ചെയ്തു. ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ തടയുന്ന സമീപനമാണ് കുത്തകകൾ നടത്തുന്നതെന്ന് കെഎൻ ബാലഗോപാൽ പറഞ്ഞു. കുത്തകവൽക്കരണത്തിനെതിരെ ജനങ്ങൾ ഒപ്പമുണ്ടാകും.കേരള വിഷന്‍റെ ഡേറ്റാ പ്ലാനാണ് ഇന്ന് പരക്കെ കേരളത്തിൽ ഉപയോഗിച്ച് വരുന്ന തെന്നും അദ്ദേഹംപറഞ്ഞു, കേബിൾ ടിവിശ്യം ഖലയെ ഇല്ലാതാക്കുന്ന നിലയിലേക്കാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നതെന്നും…

Read More

കരിക്കകത്ത് ഉത്സവ എഴുന്നള്ളത്തിന്  എത്തിച്ച ആന വിരണ്ടോടി;  പരിഭ്രാന്തിയിലായി നാട്ടുകാർ

തിരുവനന്തപുരം: കരിക്കകത്ത് ഉത്സവ എഴുന്നള്ളത്തിന് എത്തിച്ച ആന വിരണ്ട പരിഭ്രാന്തി പരത്തി. കരിക്കകം മഹാഗണപതി ക്ഷേത്രത്തിലെ ഉത്സവത്തിനെത്തിച്ച ആനയാണ് വിരണ്ടത്. ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു സംഭവം. കൊല്ലം പരവൂർ പുത്തൻകുളം സ്വദേശിയുടെ ആനയാണ് വിരണ്ടത്. ലോറിയിൽ നിന്നും ഇറക്കുന്നതിനിടെ ആന വിരണ്ട് വേൾഡ് മാർക്കറ്റിന് സമീപത്തെ ആയിരംതോപ്പിലേക്ക് ഓടിക്കയറുകയായിരുന്നു. ആനയെ കണ്ട് നാട്ടുകാർ പരിഭ്രാന്തരായി. പേട്ട പോലീസും റവന്യു അധികൃതരും വനംവകുപ്പ് അധികൃതരും എലിഫന്‍റ് സ്ക്വാഡും ആനയെ തളയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

Read More

തുഷാറിനായി പ്രചാരണത്തിനിറങ്ങില്ല; തൃശൂരിൽ എൻഡിഎ പച്ചതൊടില്ലെന്ന പരിഹാസവുമായി വെള്ളാപ്പള്ളി നടേശൻ

കൊല്ലം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിഡിജെഎസിനും തുഷാർ വെള്ളാപ്പള്ളിക്കും തലവേദന സൃഷ്ടിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തെരഞ്ഞെടുപ്പിൽ മകനും ബിഡിജെഎസ് അധ്യക്ഷനുമായ തുഷാർ വെള്ളാപ്പള്ളി മത്സരിച്ചാൽ പ്രചാരണത്തിനിറങ്ങില്ലെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കി. എസ്എൻഡിപി യോഗം ഭാരവാഹികൾ തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന മുൻ നിലപാടിൽ താൻ ഉറച്ചു നിൽക്കുന്നുവെന്ന് പറഞ്ഞ വെള്ളാപ്പള്ളി ആരെങ്കിലും മത്സരിക്കുന്നുണ്ടെങ്കിൽ തന്നെ അത് ഭാരവാഹിത്വം രാജിവച്ച ശേഷമായിരിക്കണമെന്നും അറിയിച്ചു. തുഷാർ വെള്ളാപ്പള്ളി ലോക്സഭയിലേക്ക് മത്സരിക്കുന്ന കാര്യം തന്നോട്ട് ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിൽ എൻഡിഎയ്ക്ക് വിജയ സാധ്യതയില്ലെന്നും വെള്ളാപ്പള്ളി തുറന്നടിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തൃശൂർ സീറ്റിൽ എൻഡിഎയ്ക്ക് കിട്ടിയ വോട്ടും മറ്റു രണ്ട് മുന്നണികൾക്ക് കിട്ടിയ വോട്ടും താരതമ്യം ചെയ്താൽ തന്നെ ആർക്കും കാര്യങ്ങൾ പിടികിട്ടുമെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പരിഹാസം. ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ എൻഡിഎയുടെ അവസ്ഥ എന്താണെന്ന് ഊഹിക്കാവുന്നതേയുള്ളുവെന്ന് പറഞ്ഞ വെള്ളാപ്പള്ളി തിരുവനന്തപുരത്ത് കുമ്മനത്തിന്…

Read More

എസ്എസ്എല്‍സി പരീക്ഷ നാളെ മുതൽ; ജില്ലയിൽ 31685 വിദ്യാർഥികൾ പരീക്ഷയെഴുതും

കൊല്ലം: 2019-ലെ എസ്.എസ്.എല്‍സി പരീക്ഷ നാളെ മുതല്‍ 28 വരെയുള്ള ദിവസങ്ങളില്‍ ഉച്ചയ്ക്ക് 1.45 മുതല്‍ നടക്കും. ജില്ലയില്‍ പരീക്ഷയുടെ സുഗമമായ നടത്തിപ്പിന് ജില്ലാ കളക്ടര്‍ ചെയര്‍മാനായി ജില്ലതല മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചു. റവന്യൂ ജില്ലയില്‍ കൊല്ലം(112), കൊട്ടാരക്കര(67), പുനലൂര്‍(52) എന്നീ വിദ്യാഭ്യാസ ജില്ലകളിലായി ആകെ 231 പരീക്ഷാ കേന്ദ്രങ്ങളുണ്ട്. ജില്ലയില്‍ ആകെ 31685 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതും. ഇതില്‍ 31647 പേര്‍ റഗുലര്‍ വിദ്യാര്‍ഥികളാണ്. ഇതില്‍ 16482 ആണ്‍കുട്ടികളും 15165 പെണ്‍കുട്ടികളുമാണ്. പട്ടികജാതി വിഭാഗത്തില്‍ 4596 പേരും പട്ടികവര്‍ഗ വിഭാഗത്തില്‍ 102 കുട്ടികളും പരീക്ഷയെഴുതും. പട്ടത്താനം വിമലഹൃദയ ഹൈസ്‌കൂളിലാണ് ഏറ്റവുമധികം പരീക്ഷാര്‍ഥികളുള്ളത്(809). മൂന്നു ജില്ലാ വിദ്യാഭ്യാസ ആഫീസര്‍മാരുടെ പരിധിയില്‍ പോലീസ് കാവലില്‍ സൂക്ഷിച്ചിരിക്കുന്ന ചോദ്യപേപ്പര്‍ പാക്കറ്റുകള്‍ ഓരോ ദിവസത്തേക്കുമുള്ളത് പരീക്ഷാ കേന്ദ്രം അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട ചീഫ് സൂപ്രണ്ടുമാര്‍/ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാര്‍ പരിശോധിച്ച് ജില്ലാ വിദ്യാഭ്യാസ ആഫീസറുടെ മേല്‍നോട്ടത്തില്‍…

Read More