ചവറ : വിദ്യാർഥി മര്‍ദനമേറ്റ് മരിച്ച കേസിൽ ജയില്‍ വാര്ഡൻ അറസ്റ്റിലായെങ്കിലും ഇയാൾക്കൊപ്പം ഉണ്ടായിരുന്ന മുഴുവൻ പ്രതികളെയും പിടികൂടണമെന്നാവശ്യം ശക്തമായി. ഇതുമായി ബന്ധപ്പെട്ട് മരിച്ച ഐ.ടി.ഐ വിദ്യാർഥി തേവലക്കര അരിനല്ലൂര്‍ ചിറക്കാലക്കോട്ട് കിഴക്കതില്‍ രഞ്ജിത്തി ( 18 ) ന്റെ ബന്ധുക്കളും കോൺഗ്രസും രംഗത്തുവന്നിട്ടുണ്ട്. സംഭവത്തിൽ സിപിഎമ്മിന്റെ പ്രാദേശിക നേതാവുൾപ്പെട്ടിട്ടുണ്ടെന്നും എന്നാൽ ഭരണ സ്വാധീനമുപയോഗിച്ച് രക്ഷപ്പെടുത്താനുള്ള ശ്രമം നടക്കുന്നതായും കോൺഗ്രസ് ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ചവറ തെക്കുംഭാഗം പോലീസ് അറസ്റ്റ് ചെയ്ത കൊല്ലം ജില്ലാ ജയില്‍ വാര്ഡന് തേവലക്കര അരിനല്ലൂർ മല്ലകത്ത് കിഴക്കതിൽ വിനീതി ( 30 )നെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൊലപാതകത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത് . സംഭവത്തിൽ ഉൾപ്പെട്ട മറ്റുള്ളവർക്കായി അന്വേഷണം ഊർജിതമാക്കിയെന്നാണ് പോലീസ് പറയുന്നത്. എന്നാൽ വിനീതിനൊടൊപ്പം എത്ര പേർ ഉണ്ടായിരുന്നുവെന്ന ചോദ്യത്തിന് പോലീസ് വ്യക്തമായ ഉത്തരം നൽകിയിട്ടില്ല. രഞ്ജിത്തിന്റെ മരണത്തിന് ഉത്തരവാദികളായ…
Read MoreCategory: Kollam
കൊല്ലം റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്രവേശന കവാടം മൂന്നിന് നാടിന് സമർപ്പിക്കും
കൊല്ലം :റെയിൽവേ സ്റ്റേഷൻ രണ്ടാം പ്രവേശനകവാടം മൂന്നിന് നാടിന് സമർപ്പിക്കുമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി അറിയിച്ചു. ബുക്കിംഗ് ഓഫീസ്, സർക്കുലേറ്റിംഗ് ഏരിയ, ഫുട് ഓവർ ബ്രിഡ്ജ് എന്നിവയാണ് രണ്ടാം കവാടത്തിന്റെ ഭാഗമായി നിർമ്മിച്ചിട്ടുള്ളത്. ഫുട് ഓവർ ബ്രിഡ്ജ് നിർമ്മാണത്തിന് മൂന്ന് കോടി എണ്‍പത്തിയേഴ് ലക്ഷം രൂപയും ബുക്കിംഗ് ഓഫീസ്, സർക്കുലേറ്റിംഗ് ഏരിയ എന്നിവയുടെ നിർമ്മാണത്തിന് മൂന്ന് കോടി മുപ്പത്തിയെട്ട് ലക്ഷം രൂപയുമാണ് ചെലവിട്ടിട്ടുള്ളത്. എം.പി ഫണ്ടിൽ നിന്നും അനുവദിച്ച ഇരുപത്തിരണ്ട് ലക്ഷം രൂപ ഉപയോഗിച്ച് ഗേറ്റും ചുറ്റുമതിലും ഇല്യുമിനേറ്റഡ് ബോർഡും നിർമ്മിച്ചിട്ടുണ്ട്. കൊല്ലം-തേനി ദേശീയപാതയുടെ ഭാഗത്ത് നിന്നും എത്തിച്ചേരുന്ന യാത്രക്കാർക്ക് പുതിയതായി ആരംഭിക്കുന്ന ബുക്കിംഗ് ഓഫീസിൽ നിന്നും ടിക്കറ്റ് എടുക്കുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കാൽനടക്കാർക്ക് പ്രത്യേക പാതയും വാഹനങ്ങൾക്കായി റോഡ് സൗകര്യവും പാർക്കിംഗ് സൗകര്യവും തയാറാക്കിയിട്ടുണ്ട്. കൊല്ലം റെയിൽവേ സ്റ്റേഷനിൽ പ്രവേശിക്കുന്നതിന് നിലവിൽ കൊല്ലം തിരുവനന്തപുരം ദേശീയപാതയിൽ…
Read Moreസംസ്ഥാനത്തെ ആദ്യ സൗജന്യ ഗാർഹിക കുടിവെള്ള കണക്ഷൻ പദ്ധതി ഉദ്ഘാടനം നാളെ
കൊല്ലം: അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേരള വാട്ടര്‍ അതോറിറ്റിയുടെ സഹായത്തോടെ സൗജന്യ ഗാര്‍ഹിക കുടിവെള്ള കണക്ഷന് പദ്ധതി സംസ്ഥാനത്ത് ആദ്യമായി കൊല്ലം നഗരസഭ നടപ്പിലാക്കുന്നു. ആദ്യ ഘട്ടത്തിലുള്ള പതിനായിരം കണക്ഷന്റെ ഉദ്ഘാടനം നാളെ കടപ്പാക്കട സ്പോട്സ് ക്ലബില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് നിര്‍വഹിക്കുമെന്ന് മേയര്‍ അഡ്വ. വി. രാജേന്ദ്രബാബു അറിയിച്ചു. കേന്ദ്ര സംസ്ഥാന കോര്പ്പറേഷന് ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതി പൂര്‍ത്തിയാവുന്നതോടെ നഗരത്തിലെ പൊതുടാപ്പുകളെല്ലാം പൂര്‍ണമായും ഒഴിവാക്കും . ഇതോടെ വാട്ടര്‍ അതോറിറ്റിക്ക് വെള്ള കരം ഇനത്തില്‍ അടച്ചുകൊണ്ടിരിക്കുന്ന 25 ലക്ഷം രൂപ പ്രതിമാസം ഒഴിവാക്കാന്‍ സാധിക്കുമെന്നും ഡെപ്യൂട്ടി മേയര്‍ വിജയാ ഫ്രാന്‍സിസ് പറഞ്ഞു. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന ദുര്‍ബല വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളെ ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതിയില്‍ രണ്ടാം ഘട്ടത്തില്‍ 11000 കണക്ഷനും ഉള്‍പ്പെടെ 21000ല്‍ അധികം കണക്ഷനുകള്‍ സൗജന്യമായി നല്‍കും. രണ്ടാം ഘട്ടത്തിന്റെ പട്ടിക തയ്യാറാക്കി…
Read Moreഓൺലൈൻ സംവിധാനത്തിന് മുൻപ് റേഷന്‍ കാര്‍ഡിനായി നേരിട്ട് സമര്‍പ്പിച്ച അപേക്ഷകള്‍ കാണാനില്ല; പരാതിയുമായി അപേക്ഷകർ
കുളത്തൂപ്പുഴ: പുതിയ റേഷന്‍കാര്‍ഡുകള്‍ ലഭിക്കുന്നതിനായി താലൂക്ക് സപ്ളൈ ഓഫീസില്‍ നേരിട്ട് സമര്‍പ്പിച്ച അപേക്ഷകളില്‍ പലതുംകാണാനില്ലെന്ന് ആക്ഷേപം. പുതിയ റേഷന്‍ കാര്‍ഡുകള്‍ക്കായി ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കുന്നതിനു മുമ്പായി പുനലൂര്‍ താലൂക്ക് സപ്ലൈ ഓഫീസുകളില്‍ നേരിട്ട് സ്വീകരിച്ചവയില്‍ പല അപേക്ഷകളും കാണാനില്ലെന്നാണ് വിവരം. സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഏറെ നാള് നിര്‍ത്തിവച്ചിരുന്ന പുതിയ റേഷന്‍ കാര്‍ഡ് അപേക്ഷ സ്വീകരണവും വിതരണവും ഇക്കഴിഞ്ഞ 2018 ജൂലൈ മുതലാണ് പുനരാരംഭിച്ചത്. അക്ഷയ സെന്ററുകള്‍ മുഖേനെ ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനു മുമ്പായി താലൂക്ക് സപ്ലൈ ഓഫീസുകളില്‍ നേരിട്ട് അപേക്ഷകള്‍ സ്വീകരിക്കുന്നതിനും സപ്ലൈ ഓഫീസറുടെ മേല്‍നോട്ടത്തില്‍ ഓണ്‍ലൈനില്‍ ചേര്‍ക്കുന്നതിനും പദ്ധതി തയ്യാറാക്കുകയും അതനുസരിച്ച് പൊതുജനങ്ങളില്‍ നിന്നും അപേക്ഷകള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. വര്‍ഷങ്ങളായി സ്വന്തമായി റേഷന്‍ കാര്‍ഡില്ലാതെ വലഞ്ഞിരുന്ന പൊതുജനം പെട്ടെന്ന് കാര്‍ഡുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ ഏറെ കഷ്ടപ്പെട്ട് ബന്ധപ്പെട്ട രേഖകള്‍ സംഘടിപ്പിച്ചാണ്…
Read Moreആളുമാറി വിദ്യാർഥിയെ മർദിച്ചു കൊന്ന സംഭവത്തിലെ ജയിൽ വാർഡൻ പോലീസ് പിടിയിൽ
കൊല്ലം: ആളുമാറി മർദനമേറ്റ പ്ലസ് ടൂ വിദ്യാര്‍ഥി മരിച്ച സംഭവത്തിലെ പ്രതി പിടിയിൽ. കൊല്ലം ജില്ലാ ജയിൽ വാർഡൻ വിനീതാണ് പിടിയിലായത്. കൊല്ലം അരിനെല്ലൂര്‍ സ്വദേശി രഞ്ജിത്താണ് കഴിഞ്ഞ ദിവസം മരിച്ചത്. ഫെബ്രുവരി 16നാണ് വീടിനുള്ളില്‍ പഠിച്ചു കൊണ്ടിരുന്ന രഞ്ജിത്തിനെ ഒരു സംഘം പിടിച്ചിറക്കി മര്‍ദിച്ചത്. പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. ഗുരുതരമായി പരിക്കേറ്റ രഞ്ജിത്ത് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംഭവത്തിൽ വിനീതിനെതിരേ കൊലപാതക കുറ്റം പോലീസ് ചുമത്തിയിട്ടുണ്ട്. രഞ്ജിത്തിന്റെ മരണശേഷം വൈകീട്ട് ജില്ലാ ജയിലില്‍ എത്തിയ പോലീസിന് വിനീതിനെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.
Read Moreമന്ത്രിസഭായോഗം തീരുമാനിച്ചു നിയമന ഉത്തരവിറങ്ങി; അനിൽകാന്ത് വിജിലൻസ് ഡയറക്ടർ
തിരുവനന്തപുരം: അനിൽകാന്തിനെ വിജിലൻസ് ഡയറക്ടറായി നിയമിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങി. വിജിലൻസ് മേധാവിയായിരുന്ന ബി.എസ്. മുഹമ്മദ് യാസിൻ ഇന്ന് വിരമിക്കുന്ന ഒഴിവിലാണ് അനിൽകാന്തിന്റെ നിയമനം. ആറുമാസത്തേക്കാണ് അനിൽകാന്തിന് പുതിയ ചുമതല നൽകിയിരിക്കുന്നത്. അദ്ദേഹം വെള്ളിയാഴ്ച ചുമതലയേൽക്കും. ക്രമസമാധാന ചുമതലയുള്ള എഡിജിപി തസ്തിക സൃഷ്ടിച്ച് പോലീസ് തലപ്പത്തെ ഘടനയിൽ സർക്കാർ മാറ്റം വരുത്തിയിരുന്നു. ഇതോടെ ദക്ഷിണമേഖല എഡിജിപിയായിരുന്ന അനിൽകാന്തിനെ വിജിലൻസ് ഡയറക്ടറായി നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിക്കുകയായിരുന്നു. നാലു റേഞ്ച് ഡിഐജിമാർ, രണ്ട് മേഖലാ ഐജിമാർ എന്നിവരെയും ക്രമസമാധാന ചുമതലയിൽ നിയമിക്കാൻ തീരുമാനിച്ചിട്ടുണ്ട്. എട്ടുമാസം വിജിലൻസ് ഡയറക്ടറായിരുന്ന മുഹമ്മദ് യാസിൻ ഇന്ന് വിരമിക്കും. ആന്ധ്ര സ്വദേശിയായ യാസിൻ 33 വർഷത്തെ സർവീസിന് ശേഷമാണ് വിരമിക്കുന്നത്. 1986 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം.
Read Moreമുൻവൈരാഗ്യത്തെ തുടർന്നുണ്ടായ അക്രമത്തിൽ നാല് ബിജെപി പ്രവർത്തകർക്ക് പരിക്ക്; സാരമായ പരുക്കോടെ നാലുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കൊല്ലം അക്രമിസംഘത്തിന്റെ അടിയേറ്റ് നാല് ബിജെപിക്കാർക്ക് പരിക്ക് .കണ്ടച്ചിറ സ്വദേശികളായ ഉണ്ണി, അനു, അജയൻ, സുരേഷ് എന്നിവർക്കാണ് പരിക്ക്. ഇവരിൽ രണ്ടുപേരെ തിരുവനന്തപുരം മെഡിക്കൽകോളജ് ആശുപത്രിയിലും മറ്റുള്ളവരെ കൊല്ലം ജില്ലാആശുപത്രിയിലും പ്രവേശിപ്പിച്ചു. കണ്ടച്ചിറയിൽ ഇന്നലെ രാത്രിയിലായിരുന്നു സംഭവം. സംഭവത്തിന് പിന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകരാണെന്നാണ് പോലീസിന് ലഭിച്ചവിവരം .മുൻവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസിന് ലഭിച്ചവിവരം. കിളികൊല്ലൂർ പോലീസ് കേസെടുത്തു.
Read Moreഅറവ് ശാലകളിലെ മാലിന്യം കനാലിൽ തള്ളുന്നതായി പരാതി; കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ
ശാസ്താംകോട്ട: കുന്നത്തൂർ പഞ്ചായത്തിലെ ഭൂതക്കുഴിയിൽ നിന്നും തുരുത്തിക്കരയിലേക്ക് പോകുന്ന കനാലിൽ അറവ് മാലിന്യവും, കോഴിഫാമിൽ നിന്നുള്ള മാലിന്യങ്ങളും തള്ളുന്നത് മൂലം നാട്ടുകാർ ദുരിതത്തിൽ.ഈഴീരേത്ത് മുക്ക് മുതൽ ചവുരിക്കലഴികത്ത് ജംഗ്ഷൻ വരെയുള്ള ഭാഗങ്ങളിൽ രാത്രിയുടെ മറവിൽചാക്ക് കണക്കിന് കോഴിവേസ്റ്റാണ് തള്ളുന്നത്. ഇത് പരുന്ത്, കാക്ക, തെരിവ് നായ്ക്കൾ ഉൾപ്പെടെയുള്ള പക്ഷിമൃഗാധികൾ കൊത്തിവലിച്ച് , കിണറ്റിലും,വീടിന് ചുറ്റും കൊണ്ടിടുന്നത് മൂലം ജനങ്ങൾ ബുദ്ധിമുട്ടിലാണ്.ദുർഗന്ധവും, തെരിവ് നായ്ക്കളുടെ ശല്യവും കാരണം മുതിർന്നവർക്കും, കുട്ടികൾക്കും വീടിന് പുറത്തേക്ക് ഇറങ്ങുവാൻ പോലും കഴിയുന്നില്ല. നിരവധി പരാതികൾ കെ.ഐ.പി.അധികൃതർക്ക് നൽകിയിട്ടുണ്ടെങ്കിലും കനാൽ ജലം വൃത്തികേടാക്കുന്നവരെ കണ്ടെത്തുവാൻ ഇവർ ശ്രമിക്കുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.തുരുത്തിക്കരയിലും സമീപ പ്രദേശത്തുള്ളതുമായ കോഴിക്കടകളിലെ വേസ്റ്റാണ് ഇത്തരത്തിൽ നിക്ഷേപിക്കുന്നതെന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്. അധികാരികൾ കർശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Read Moreവൻകിട കമ്പനികൾ അനധികൃതമായി കൈവശം വച്ചിട്ടുളള ഭൂമി തിരിച്ചുപിടിച്ച് ഭൂരഹിതർക്ക് നൽകണം
കുളത്തൂപ്പുഴ : വൻകിട കമ്പനികൾ അനധികൃതമായി കൈവശം വച്ചിട്ടുളള 5.5 ലക്ഷം ഏക്കർ സർക്കാർ ഭൂമി പിടിച്ചെടുത്ത് ഭൂരഹിതർക്ക് വിതരണം ചെയ്യണമെന്ന് അഡ്വ .എസ്.ഇ.സഞ്ജയ്ഖാൻ ആവശ്യപ്പെട്ടു. അരിപ്പ സമരഭൂമിയിൽ പ്രാദേശിക ഭൂസമര കൺവെൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ഭൂസമരങ്ങൾക്ക് നേതൃത്വം നൽകിയ പിണറായി വിജയൻ അധികാരത്തിലെത്തിയപ്പോൾ വൻകിട കമ്പനികൾ കൈവശം വച്ചിരിക്കുന്ന ഭൂമി നികുതി സ്വീകരിച്ച് വിട്ടു നൽകുന്നത് ഭൂരഹിതരോടുളള കടുത്ത വഞ്ചനയാണ്. തെൻമലയിൽ ഹാരിസൺ കമ്പനി റിയ എസ്റ്റേറ്റിന് മറിച്ചുവിറ്റ 300 ഏക്കർ ഭൂമിക്ക് നികുതി സ്വീകരിച്ച് സർക്കാർ വിട്ടു നൽകിയത് പ്രതിഷേധാർഹമാണ്. ഇതിനെതിരെ ഭൂരഹിതരെ സംഘടിപ്പിച്ച് ശക്തമായ പ്രതിഷേധ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്നും അഡ്വ . സഞ്ജയ്ഖാൻ പ്രസ്താവിച്ചു. ചോഴിയക്കോട് ബദറുദ്ദീൻ, ലീലാമ്മ, ചോഴിയക്കോട് ഷാജഹാൻ, മുഹമ്മദ് ഫൈസൽ, തുടങ്ങിയവർ പ്രസംഗിച്ചു.
Read Moreദേശീയ രാഷ്ട്രീയത്തിൽ സിപിഎമ്മിന്റെ പ്രസക്തി നഷ്ടപ്പെട്ടുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
പരവൂർ :ദേശീയ രാഷ്ട്രീയത്തിൽ സിപിഎമ്മിന്റെ പ്രസക്തി പൂർണ്ണമായും നഷ്ടപ്പെട്ടതായി കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ജനമഹായാത്രയ്ക്ക് ചാത്തന്നൂർ നിയോജക മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാത്തന്നൂർ ജംഗ്ഷനിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സി.പി.എം. നടത്തിയ അക്രമരാഷ്ട്രീയത്തിന്റെയും അടിച്ചമർത്തൽ ഭരണത്തിന്റെയും ഫലമാണ് ബംഗാളിലും ത്രിപുരയിലും ആ പാർട്ടി ഇല്ലാതായത്. ആ സ്ഥിതി കേരളത്തിലും ആവർത്തിക്കുമെന്ന് മുല്ലപ്പള്ളി ചൂണ്ട ികാട്ടി.അദാനിക്ക് കോണ്‍ട്രാക്ട് കൊടുക്കുന്ന ഭരണമായി കേന്ദ്രഭരണം അധപതിച്ചിരിക്കുന്നതായി മുല്ലപ്പള്ളി രാമചന്ദ്രൻ ചൂണ്ട ിക്കാട്ടി. സ്വീകരണസമ്മേളനം മുൻ കെ.പി.സി.സി. പ്രസിഡന്റ് സി.വി.പത്മരാജൻ ഉത്ഘാടനം ചെയ്തു. ചാത്തന്നൂർ ബ്ലോക്ക് പ്രസിഡന്റ് ചാത്തന്നൂർ മുരളി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡി.സി.സി.പ്രസിഡന്റ് അഡ്വ: ബിന്ദുകൃഷ്ണ, കൊടികുന്നിൽ സുരേഷ് എം.പി, എൻ.പീതാംബരകുറുപ്പ്, ഡോ.ശൂരനാട് രാജശേഖരൻ, എൻ.കെ പ്രേമചന്ദ്രൻ എം.പി, കെ.പി.അനിൽ കുമാർ, ഡോ.ജി.പ്രതാപവർമ്മതന്പാൻ, പഴകുളം മധു, അഡ്വ.ഷാനവസ് ഖാൻ, നെടുങ്ങോലം രഘു, എം.…
Read More