സ്വന്തം ലേഖകൻ കൊല്ലം: രാസപദാർഥങ്ങൾ കലർത്തിയ മത്സ്യവിൽപ്പന ജില്ലയിൽ വ്യാപകമാകുന്നു. ഹോട്ടലുകളിലും തട്ടുകടകളിലും വരെ പരിശോധന നടത്തുന്ന തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഹെൽത്ത് സ്ക്വാഡുകളും ഫുഡ്സേഫ്റ്റി അധികൃതരും മത്സ്യമാർക്കറ്റുകളിൽ പരിശോധനകൾ കാര്യമായി നടത്താത്തതാണ് മായം കലർന്ന മത്സ്യം വിൽക്കുന്നത് വ്യാപകമാകാനുള്ള പ്രധാന കാരണം. കഴിഞ്ഞ ദിവസം ചന്ദനത്തോപ്പിന് സമീപം മാമൂട്ടിൽ റോഡരികിൽ മത്സ്യം വിൽക്കുന്നിടത്ത് നിന്ന് 100 രൂപയുടെ അയില വാങ്ങിയ വ്യക്തി വീട്ടിലെത്തി ഇവ വെള്ളത്തിൽ ഇട്ടപ്പോൾ അക്ഷരാർഥത്തിൽ ഞെട്ടി. നിമിഷനേരം കൊണ്ട് അയിലയുടെ നിറം നീലയായി. അത്ഭുതപ്പെട്ട വീട്ടുകാർ എന്തായാലും അയില കറിവയ്ക്കാതെ ഉപേക്ഷിച്ചു. വിവരം ഫുഡ്സേഫ്റ്റി ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തു. എന്നാൽ കാര്യമായ പരിശോധനകൾ അവരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല എന്നാണ് വിവരം. ഇത്തരത്തിലുള്ള മായം കലർന്ന മത്സ്യങ്ങൾ ജില്ലയിലുടനീളം വിറ്റഴിക്കുന്നുണ്ട്. ഇതിന് പിന്നിൽ ഇടനിലക്കാരുടെ വൻ ലോബി പ്രവർത്തിക്കുന്നതായാണ് സൂചനകൾ. അയില, മത്തി,…
Read MoreCategory: Kollam
വിശ്വാസത്തിനെതിരേ പ്രസംഗം നടത്തി മന്ത്രി വേദിവിട്ടു; തൊട്ടു പിന്നാലെ വിശ്വാസികളും അണികളും തമ്മിൽ കൂട്ടത്തൽ;ചവറയിൽ നടന്ന സംഭവമിങ്ങനെ…
ചവറ: മന്ത്രിയുടെ പ്രസംഗം ജനങ്ങളിൽ പ്രതിഷേധത്തിനു കാരണമായി. കോവിൽത്തോട്ടം മേക്കാടുള്ള ഒരു ക്ലബിന്റെ വാർഷിക ഉദ്ഘാടന ചടങ്ങിൽ എത്തിയ മന്ത്രി മേഴ്സിക്കുട്ടിയമ്മ കോവിൽത്തോട്ടം പാലം നിർമാണമായും ഖനനവുമായി ബന്ധപ്പെടുത്തി നടത്തിയ പ്രസംഗമാണ് നേരിയ സംഘർഷത്തിനു കാരണമായത്. ജനങ്ങൾക്കെതിരേയും വിശ്വാസികൾക്കെതിരെയും നടത്തിയ പ്രസംഗത്തിനു ശേഷം മന്ത്രി അവിടം വിട്ടു പോയി. തുടർന്ന് മന്ത്രിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിൽ വാക്കേറ്റത്തിന് മുതിർന്നത് നേരിയ സംഘർഷത്തിനു കാരണമായി.
Read Moreഉപകനാലുകളിൽ വെള്ളമെത്തിയില്ല; കൃഷിയിടങ്ങൾ കരിഞ്ഞു തുടങ്ങി; പ്രളയത്തിനുശേഷം കിഴക്കൻ മേഖലയിൽ കടുത്ത ചൂടും വരൾച്ചയും
കൊട്ടാരക്കര: കല്ലട ജലസേചന പദ്ധതിയുടെ ഉപ കനാലുകളിൽ വെള്ളമെത്തിയില്ല.ഇതോടെ ഗ്രാമീണ മേഖലകളിലെ ഏലാ നിലങ്ങളിലെയും കരപുരയിടങ്ങളിലെയും കാർഷിക വിളകൾ കരിഞ്ഞു തുടങ്ങി.എല്ലാ വേനൽക്കാലത്തും കെഐപിയുടെ ഭാഗത്തു നിന്നും ഇത്തരം തിക്താനുഭവങ്ങളാണ് കർഷകർ നേരിട്ടു കൊണ്ടിരുക്കുന്നതെന്ന് കർഷക സംഘടനകൾ ആരോപിക്കുന്നു. പ്രളയത്തിനുശേഷം കിഴക്കൻ മേഖലയിൽ കടുത്ത ചൂടും വരൾച്ചയുമാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. കുടിവെള്ള സ്രോതസുകൾ മിക്കവയും വറ്റിവരണ്ടു. തോടുകളിലും നീർച്ചാലുകളിലും വെള്ളമില്ല. കിണറുകളും കുളങ്ങളും വെള്ളമില്ലാതായി. ഉയർന്ന പ്രദേശങ്ങണ്ടലെല്ലാം കുടിവെള്ളം പോലും ലഭ്യമല്ലാതായിട്ടുണ്ട്. ഇത് മുൻകൂട്ടി കണ്ടു കൊണ്ടുള്ള ഒരു പദ്ധതിയും ത്രിതല പഞ്ചായത്തുകളുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുമില്ല. ഇതോടൊപ്പമാണ് കാർഷിക മേഖലയുടെ നാശത്തിനും ജലദൗർലഭ്യം വഴിവെച്ചിട്ടുള്ളത്. കല്ലട പദ്ധതിയുടെ മെയിൻ കനാലുകൾ വഴി വെള്ളം തുറന്നു വിട്ടിട്ടുണ്ട്. എന്നാൽ കാർഷിക മേഖലയ്ക്കു ഗുണപ്രദമാകേണ്ടുന്ന ഉപ കനാലുകൾ അടച്ചിട്ടിരിക്കുകയാണ്. ഉപകനാലുകൾ വഴി വെള്ളം തുറന്നു വിടുമ്പോഴാണ് കൃഷിയിടങ്ങളിലും ജല സ്രോതസുകളിലും…
Read More80 വയസ് പിന്നിട്ടവർ തുടരേണ്ടതില്ല; സിപിഐ കൊല്ലം ജില്ലാ സെക്രട്ടറി അനിരുദ്ധനെ നീക്കി; മുല്ലക്കരയ്ക്കു ചുമതല
കൊല്ലം: സിപിഐ കൊല്ലം ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് എൻ. അനിരുദ്ധനെ നീക്കി. തിങ്കളാഴ്ച ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. മുതിർന്ന നേതാവ് മുല്ലക്കര രത്നാകരന് സെക്രട്ടറിയുടെ താത്കാലിക ചുമതല നൽകി. പുതിയ സെക്രട്ടറിയെ ജില്ലാ കൗണ്‍സിൽ തീരുമാനിക്കും. 80 വയസ് പിന്നിട്ടവരെ സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്ന തീരുമാനത്തിന്റെ ഭാഗമായാണ് അനിരുദ്ധനെ നീക്കിയത്. കഴിഞ്ഞ സിപിഐ സംസ്ഥാന സമ്മേളനത്തിൽ സെക്രട്ടറി സ്ഥാനത്ത് 80 വയസ് പിന്നിട്ടവർ തുടരേണ്ടതില്ല എന്ന തീരുമാനം കൈക്കൊണ്ടിരുന്നു.
Read Moreജീവന് ഭീഷണിയായി ചവറ ബ്ലോക്ക് പഞ്ചായത്തിലെ ഇരുമ്പ് ഷീറ്റ് മേഞ്ഞ കെട്ടിടം; ശോച്യാവസ്ഥ പരിഹരിക്കണമെന്ന ആവശ്യം ശക്തമാകുന്നു
ചവറ: ലക്ഷങ്ങൾ ചെലവഴിച്ച് നിർമ്മിച്ച ഇരുമ്പ് ഷീറ്റ് മേഞ്ഞ കെട്ടിടം അപകടാവസ്ഥയിൽ. ചവറ ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലുള്ള കെട്ടിടമാണ് ഭീഷണിയായി മാറുന്നത്. ചവറ ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വികസന ഓഫീസറുടെ കാര്യാലയത്തിന് തൊട്ട് മുമ്പിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇരുമ്പ് ഷീറ്റ് തുരുമ്പെടുത്ത് നശിച്ചതിനാൽ പലപ്പോഴും ഷീറ്റുകൾ അടർന്ന് വീഴുന്നുണ്ട്. ഇത് പട്ടികജാതി വികസന ഓഫീസിൽ എത്തുന്ന ജനത്തിന് ഭീഷണിയായി മാറുകയാണെന്ന് ഇവിടെ എത്തുന്നവരും ജീവനക്കാരും പറയുന്നു. സമയബന്ധിതമായി അറ്റകുറ്റപ്പണികൾ ചെയ്യാത്തതാണ് കൂടുതലായി കെട്ടിടത്തിന്റെ മേൽക്കൂര തകരാൻക്കാരണമെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. കെട്ടിടത്തിന്റെ ഒരു ഭാഗത്ത് ബ്ലോക്ക് പഞ്ചായത്തിന്റെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നുണ്ട്. സമീപത്തെ വ്യക്ഷങ്ങളുടെ ശിഖിരങ്ങൾ തകർന്ന ഭാഗത്തേയ്ക്ക് കടന്നു വന്നിട്ടുമുണ്ട്. പല ഭാഗങ്ങളിലും ഷീറ്റുകൾ താഴേയ്ക്ക് വീഴാറായ അവസ്ഥയിലുമാണ്. എത്രയും വേഗം ഈ കെട്ടിടത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യം വിവിധ മേഖലകളിൽ നിന്നും ഉയർന്നിട്ടുണ്ട്.
Read Moreഅറിവിന്റെ കവാടം തുറന്നിട്ട് പുസ്തകവായനയിലേക്ക് വേറിട്ട വഴി തുറന്ന് ഈശ്വര വിലാസം സ്കൂൾ
കൊട്ടാരക്കര: അറിവിന്റെ കവാടം തുറന്നിട്ട് ഈ വിദ്യാലയം മാതൃക ആവുകയാണ്. ഇവിടെ അക്ഷര പുരക്ക് താഴും പൂട്ടുമില്ല. വിദ്യാർഥികൾക്ക് ആരുടേയും ആനുവാദം ഇല്ലാതെ പുസ്തകം എടുത്തു വായിക്കാം തിരിച്ചു വെക്കാം. കൊട്ടാരക്കര നെടുവത്തൂർ ഈശ്വര വിലാസം ഹയർ സെക്കൻഡറി സ്കുളിലെ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിലാണ് സ്കൂളിൽ ഇത്തരത്തിൽ ഒരു തുറന്ന വായനശാല ആരംഭിച്ചത്. ഹയർ സെക്കൻഡറി വിഭാഗത്തിലെ നാഷണൽ സർവീസ് സ്കീമിലെ കുട്ടികളാണ് തുറന്ന വായനാശാലയിലേക്ക് പുസ്തകങ്ങൾ ശേഖരിച്ചത്.എൻ എസ് എസ് സപ്തദിന ക്യാമ്പിനോടനുബന്ധിച്ച് കുട്ടികൾ പലയിടങ്ങളിൽ നിന്നും വായനാശാലയിലേക്ക് പുസ്തകങ്ങൾ ശേഖരിച്ചു. കഥ, കവിത, നോവൽ, ബാലസാഹിത്യം, നാടകം, ജീവചരിത്രം, പഠന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ എന്നിങ്ങനെ തരം തിരിച്ച് സ്കൂളിൽ ഏൽപ്പിച്ചു. കുട്ടികൾ തന്നെ ഒരു അലമാരയിൽ സ്കൂളിന്റെ വരാന്തയിൽ തന്നെ വായനാശാല പുന:സൃഷ്ടിച്ചു. കുട്ടികൾക്കും സ്കൂളിൽ എത്തുന്ന രക്ഷിതാക്കൾക്കും ഇവിടെ എത്തി…
Read Moreവെള്ളച്ചാട്ടത്തിലെ നീരൊഴുക്ക് നിലച്ചു, കാട്ടുതീക്ക് സാധ്യത; പാലരുവിയിലേക്കുള്ള പ്രവേശനം നിരോധിച്ചു
തിരുവനന്തപുരം: തെന്മല വനം ഡിവിഷനിലെ പാലരുവി ഇക്കോടൂറിസം കേന്ദ്രത്തിലേക്കുള്ള സന്ദർശകരുടെ പ്രവേശനം താത്ക്കാലികമായി നിരോധിച്ചു. ഇവിടേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കില്ല. വെള്ളച്ചാട്ടത്തിലെ നീരൊഴുക്ക് നിലച്ചതിനാലും കാട്ടുതീ സാധ്യതയുള്ളതിനാലുമാണ് നിരോധനമെന്ന് തെന്മല ഡിഎഫ്ഒ എ.പി. സുനിൽബാബു അറിയിച്ചു.
Read Moreമനുഷ്യൻ പണം കൊണ്ട് ഉണ്ടാക്കുന്ന ശക്തിയായി മതത്തെ മാറ്റിയെന്ന് ചലച്ചിത്രകാരൻ ജി എൻ. കരുൺ
കരുനാഗപ്പള്ളി : സമൂഹത്തെ നിയന്ത്രിക്കുന്ന പ്രബല ശക്തിയായി പണം മാറുകയാണെന്ന് ചലച്ചിത്രകാരനും പുരോഗമനകലാസാഹിത്യസംഘം സംസ്ഥാന പ്രസിഡന്റുമായ ഷാജി എൻ കരുൺ പറഞ്ഞു.നവകേരള സാംസ്കാരിക യാത്രയ്ക്ക് കരുനാഗപ്പള്ളിയിൽ നൽകിയ സ്വീകരണസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഹൃദയത്തിന്റെ ശബ്ദത്തിനു പകരം പണത്തിന്റെ ശബ്ദമാണ് മതവിശ്വാസങ്ങളെ പോലും ഭരിക്കുന്നത്. നല്ല മനുഷ്യരായി ജീവിക്കാനാണ് എല്ലാ മതങ്ങളും നിഷ്കർഷിച്ചത്. എന്നാൽ പണം കൊണ്ട് ഉണ്ടാക്കുന്ന ശക്തിയായി മതത്തെ ഇന്ന് മാറ്റി തീർക്കുകയാണ്. നല്ല മനുഷ്യനായി മാറുന്നതിനുള്ള ഔചിത്യ ങ്ങളായി മതത്തെ മാറ്റി തീർക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കരുനാഗപ്പള്ളി ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ ജീവതാളം വേദിയിലാണ് സാംസ്കാരിക യാത്രയ്ക്ക് സ്വീകരണം ഒരുക്കിയത്. സ്വീകരണസമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ പി കെ ബാലചന്ദ്രൻ അധ്യക്ഷനായി. ടി എൻ വിജയകൃഷ്ണൻ, പുരോഗമനകലാസാഹിത്യസംഘം ജില്ലാ സെക്രട്ടറി ഡി സുരേഷ് കുമാർ, ജാഥാ അംഗം ഡോ എം എ സിദ്ധിഖ്, ജാഥാകൺവീനർ പ്രഫ.…
Read Moreറോഡ് നിർമ്മാണത്തിന്റെ ഭാഗമായി മുന്നറിയിപ്പില്ലാതെ പാലം പൊളിച്ചു ; പ്രദേശവാസികൾ ദുരിതത്തിൽ
പത്തനാപുരം: റോഡ് നിർമ്മാണത്തിന്റെ ഭാഗമായി മുന്നറിയിപ്പില്ലാതെ പാലം പൊളിച്ചത് നാട്ടുകാരെ ദുരിതത്തിലാക്കി.കരാറുകാരന്റെ അതിവേഗം മൂലം ബിഎസ്എൻഎല്ലിന് എട്ട് ലക്ഷം രൂപയുടെ നഷ്ടവും സംഭവിച്ചു.ജെസിബി ഉപയോഗിച്ച് പാലം പൊളിച്ചപ്പോൾ ഒപ്ടിക്കൽ ഫൈബറും ടെലഫോൺ കേബിളുകളും വിശ്ചേദിക്കപ്പെട്ടിരുന്നു.ഇതേതുടർന്ന് വാഴപ്പാറ ,മാങ്കോട്,പാടം തുടങ്ങിയ മേഖലകളിലെ ഇൻറർനെറ്റ് , ടെലഫോൺ ബന്ധം പൂർണ്ണമായും തകരാറിലായി. കലഞ്ഞൂർ ജംഗ്ഷന് സമീപത്തെ പാലം കഴിഞ്ഞ രാത്രി പൊളിച്ചതാണ് നാട്ടുകാർക്ക് തലവേദനയായത്.റോഡ് പുനർനിർമാണത്തിന്റെ ഭാഗമായി കലഞ്ഞൂരിലേയും,വാഴപ്പാറയിലേയും പാലങ്ങൾ പൊളിക്കുമെന്ന് അറിയാമായിരുന്നങ്കിലും മുന്നറിയിപ്പില്ലാതെ പാലം പൊളിച്ചതാണ് നാട്ടുകാർക്ക് ഇരുട്ടടിയായത്. ഇതുമൂലം ദൂരെ സ്ഥലങ്ങളിലേക്ക് പോകാനെത്തിയവരും വിദ്യാർത്ഥികളും ഏറെ വലഞ്ഞു. വാഴപ്പാറ പാലം കൂടി പൊളിക്കുന്നതോടെ കലഞ്ഞൂരിനും വാഴപ്പാറയ്ക്കും ഇടയിലായി താമസിക്കുന്നവർ കൂടുതൽ ദുരിതത്തിലാകും .പാലം നിർമ്മാണം പൂർത്തിയാകാൻ കുറഞ്ഞത് നാല് മാസമെങ്കിലും വേണ്ടിവരുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. പാലം പുനർ നിർമാണത്തിൻറെ ഭാഗമായി ബസുകൾ പത്തനാപുരം, ഇടത്തറ ,തൊണ്ടിയാമൺ വഴിയാണ്…
Read Moreവേനൽ കനക്കുമ്പോഴും കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈന്‍ പൊട്ടി ജലം പാഴാകുന്നത് പതിവാകുന്നു; പരാതി പറഞ്ഞിട്ടും നടപടിയെടുക്കാതെ അധികൃതർ
പത്തനാപുരം: കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈന്‍ പൊട്ടി ജലം പാഴാകുന്നത് പതിവാകുന്നു. നടപടിയെടുക്കാതെ അധികൃതര്‍. പിറവന്തൂര്‍ -പത്തനാപുരം കുടിവെള്ളപദ്ധതി എന്നറിയപ്പെടുന്ന കുരിയോട്ടുമല കുടിവെള്ളപദ്ധതിയുടെ പത്തനാപുരം കല്ലുംകടവ് പഴയപാലത്തില്‍ സ്ഥാപിച്ച പൈപ്പ് ലൈനാണ് തുടര്‍ച്ചയായി പൊട്ടുന്നത്. ഞായറാഴ്ച്ച മുതല്‍ പൈപ്പ് ലൈന്‍പൊട്ടി കല്ലുംകടവ് തോട്ടിലേക്ക് ജലമൊഴുകുന്നുന്നത്. ചൊവാഴ്ച്ച ഉച്ചയോടെ പൈപ്പില്‍ ഉണ്ടായ പൊട്ടല്‍ വലുതാകുകയും മീറ്ററുകളോളം ഉയരത്തില്‍ പൊങ്ങി ജലം പാഴാകാനും തുടങ്ങി. മണിക്കൂറുകളോളം ഇത്തരത്തില്‍ ജലം പാഴായിട്ടും സന്ധ്യയോടെയാണ് അധികൃതരെത്തി താല്‍ക്കാലികമായെങ്കിലും അറ്റകുറ്റപ്പണികള്‍ നടത്തിയത്. പത്തനാപുരം, പിറവന്തൂര്‍ പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണിത്. പത്തനാപുരം പഞ്ചായത്തിലുള്ള ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പത്തനാപുരം ഗവ.ആശുപത്രിയ്ക്ക് സമീപമുള്ള ടാങ്കില്‍ എത്തിച്ച ശേഷമാണ് കുടിവെള്ളം വിതരണം ചെയ്യുന്നത്. രാവിലെ ആരംഭിക്കുന്ന പമ്പിംഗ് വൈകുന്നേരം അഞ്ചോടെ മാത്രമാണ് അവസാനിക്കുക. കല്ലടയാറ്റില്‍ നിന്നുള്ള ജലം കുരിയോട്ടുമലയിലുള്ള പ്ലാന്റില്‍ എത്തിച്ച് ശുദ്ധീകരിച്ച ശേഷമാണ്…
Read More