കൊല്ലം: പ്രളയാനന്തര പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ പലിശരഹിത വായ്പാ വിതരണത്തിലൂടെയും ആശ്വാസം പകര്‍ന്ന് കുടുംബശ്രീ.പ്രളയത്തില്‍ വീട്ടുപകരണങ്ങള്‍ നഷ്ടപ്പെട്ട 414 കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് 3.34 കോടി രൂപയാണ് പലിശരഹിത വായ്പയായി നല്‍കിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1.236 കോടി രൂപയും നല്കി. തുടര്‍പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 3500 യുവജനങ്ങള്‍ക്ക് തിരഞ്ഞെടുക്കപ്പെടുന്ന മേഖലകളില്‍ സൗജന്യ തൊഴില്‍ പരിശീലനം നല്‍കും. 1500 പേരെയാണ് ആദ്യഘട്ടത്തില്‍ തിരഞ്ഞെടുത്തത്. പ്ലംബിംഗ്, ഇലക്ട്രിഫിക്കേഷന്, ഡാറ്റാ എന്‍ട്രി, ഇലക്ട്രോണിക് റിപ്പയറിംഗ്, ഹൗസ് കീപ്പിംഗ്, ലോണ്ടറി ആന്റ് അയണിംഗ്, ഡേ കെയറിംഗ് മേഖലകളില്‍ അഞ്ചു ദിവസം മുതല്‍ ഒരു മാസം വരെയാണ് പരിശീലനം നല്‍കുക. ആളൊന്നിന് ഒരു പ്രവൃത്തിദിനം എന്ന തോതില്‍ അയ്യായിരത്തോളം ദിനങ്ങള്‍ ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി കുടുംബശ്രീ പ്രവര്‍ത്തകര്‍ നീക്കിവച്ചു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം അവശ്യവസ്തുക്കള്‍ നല്‍കിയും ജീവനോപാധികള്‍ എത്തിച്ചും കൈത്താങ്ങായി. കൊല്ലത്തോടൊപ്പം ആലപ്പുഴ, പത്തനംതിട്ട…
Read MoreCategory: Kollam
യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട ദേവസ്വം ബോർഡ് നിലപാട് സുപ്രീം കോടതിയിൽ മാറ്റിയിട്ടില്ലെന്ന് ദേവസ്വം കമ്മീഷണർ
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച് സുപ്രീം കോടതിയിൽ നിലപാട് മാറ്റിയിട്ടില്ലെന്ന് ദേവസ്വം കമ്മീഷണർ എൻ. വാസു. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് നിലപാട് തന്നെയാണ് സുപ്രീകോടതിയിൽ അറിയിച്ചതെന്നും മറിച്ചുള്ള ആരോപണങ്ങൾ തെറ്റാണെന്നും കമ്മീഷണർ പറഞ്ഞു. സുപ്രീംകോടതി വിധി അനുസരിച്ചുള്ള നിലപാടാണ് ബോർഡ് സ്വീകരിച്ചത്. കോടതി വിധി വന്ന സാഹചര്യത്തിൽ അത് അനുസരിച്ച് പ്രവർത്തിക്കാൻ ബോർഡിന് ബാധ്യതയുണ്ട്. യുവതീ പ്രവേശനത്തെ അനുകൂലിച്ചോ വിയോജിച്ചോ സുപ്രീംകോടതിയിൽ ബുധനാഴ്ച വാദം നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സാവകാശ ഹർജിയിൽ കഴിഞ്ഞ ദിവസം വാദം നടന്നിട്ടില്ല. പുനഃപരിശോധന ഹർജികളിൽ മാത്രമാണ് വാദം നടന്നത്. മണ്ഡലകാലത്തിന് മുൻപാണ് ബോർഡ് സാവകാശം തേടിയത്. ഇനി വിധി നടപ്പാക്കാൻ സാവകാശം വേണമോ എന്ന് തീരുമാനിക്കേണ്ടത് ബോർഡാണെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാർ തന്നോട് വിശദീകരണം തേടിയിട്ടില്ല. പ്രസിഡന്റ് പറയാത്ത ഒരു കാര്യവും കോടതിയിൽ…
Read Moreനിലപാടിലുറച്ച് സമരസമിതി; ആലപ്പാട്ടെ കരിമണല്‍ ഖനനം വര്‍ഷകാലത്ത് മാത്രമായി നിര്‍ത്തിയിട്ട് കാര്യമില്ല
കൊല്ലം: ആലപ്പാട്ടെ കരിമണല്‍ ഖനനം ഭാഗികമായി നിര്‍ത്തിവയ്ക്കാം എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് തള്ളി സമര സമിതി. ഖനനം പൂര്‍ണമായി നിര്‍ത്തണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് സമരസമിതി പ്രവർത്തകർ അറിയിച്ചു. വര്‍ഷകാലത്ത് ഖനനം നിര്‍ത്തി വയ്ക്കാമെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നത്. ആലപ്പാട് ഗ്രാമത്തെ രക്ഷിക്കാന്‍ ഖനനം പൂര്‍ണമായും നിര്‍ത്തിവച്ച് പഠനം വേണമെന്നാണ് സമരസമിതിയുടെ ആവശ്യം. മുഖ്യമന്ത്രി ആലപ്പാട് സന്ദര്‍ശിക്കണമെന്നും സമരസമിതി പ്രവർത്തകർ ആവശ്യപ്പെടുന്നു. “കേരളം ആലപ്പാടേക്ക്’ എന്ന മുദ്രാവാക്യം ഉയര്‍ത്തി സമരം ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം. വെള്ളിയാഴ്ച സമരം നൂറാം ദിനത്തിലെത്തും.
Read Moreശബരിമല യുവതീ പ്രവേശനം സുപ്രീംകോടതിയിൽ അനുകൂലിച്ച ഇടതു സർക്കാരിന് ജനം മറുപടി നൽകുമെന്ന് ശ്രീധരൻപിള്ള
കൊല്ലം: ശബരിമല യുവതീപ്രവേശന വിധിയെ സുപ്രീംകോടതിയിൽ അനുകൂലിച്ച ഇടതു സർക്കാരിന്റെ നിലപാടിനെതിരേ ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള രംഗത്ത്. അയ്യപ്പഭക്തരുടെ വികാരങ്ങളെ മാനിക്കാതെ സുപ്രീംകോടതിയിൽ നിലപാട് സ്വീകരിച്ച സർക്കാരിന്റെ നടപടി തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. കൊല്ലത്ത് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം എന്ന പാർട്ടിയുടെ സർവനാശം ഇവിടെ തുടങ്ങുകയാണ്. ശബരിമല വിഷയത്തിൽ ഭക്തരുടെ വികാരം വ്രണപ്പെടുത്തിയ സർക്കാരിനോട് കേരളത്തിലെ ജനങ്ങൾ എണ്ണിയെണ്ണി പകരം ചോദിക്കുമെന്നും ശ്രീധരൻപിള്ള കൂട്ടിച്ചേർത്തു.
Read Moreവാക്കുകൾകൊണ്ട് സ്ത്രീയെ വലിച്ചുകീറിയ കൊല്ലം തുളസിക്ക് ജയിലിൽ കിടക്കാതിരിക്കാൻ തുണയായത് ശാരീരിക പ്രശ്നം
കൊല്ലം: സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്ന കേസിൽ നടൻ കൊല്ലം തുളസിക്ക് കോടതി ജാമ്യം അനുവദിച്ചു. ശാരീരികപ്രശ്നങ്ങളുള്ളതിനാല്‍ ജാമ്യം നല്‍കണമെന്ന കൊല്ലം തുളസിയുടെ അപേക്ഷ പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. ചികിത്സാരേഖകള്‍ അദ്ദേഹം കോടതിയിൽ ഹാജരാക്കിയിരുന്നു. നേരത്തെ ചവറ സർക്കിൾ ഇൻസ്പെക്ടറിനു മുമ്പാകെ ഹാജരായി കീഴടങ്ങിയ തുളസിയെ പോലീസ് കോടതിയിൽ ഹാജരാക്കി. ഇവിടെനിന്നുമാണ് തുളസി ജാമ്യം എടുത്തത്. ഒക്ടോബർ 12-ന് ചവറയിൽ നടന്ന വിശ്വാസ സംരക്ഷണ ജാഥയിലാണു ശബരിമലയിലേക്കു പോകുന്ന യുവതികൾക്കെതിരേ കൊല്ലം തുളസി വിവാദ പരാമർ ശങ്ങൾ നടത്തിയത്. ശബരിമലയിൽ വരുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറി ഒരു ഭാഗം ഡൽഹിയിലേക്കും ഒരു ഭാഗം മുഖ്യമന്ത്രിയുടെ മുറിയിലേക്കും ഇ ട്ടുകൊടുക്കണമെന്നായിരുന്നു പ്രസ്താവന. ഇതിനെതിരേ ഡിവൈഎഫ്ഐ ചവറ ബ്ലോക്ക് കമ്മിറ്റി നൽകിയ പരാതിയിൽ മതവികാരം വ്രണപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണു കേസെടുത്തത്. പ്രസ്താവന വിവാദമായതോടെ വനിതാ കമ്മീഷനും സ്വമേധയ…
Read Moreമാപ്പെഴുത്തിനും ജാമ്യാപേക്ഷയ്ക്കും മാപ്പില്ല ; ശബരിമലയിൽ വരുന്ന സ്ത്രീകളെ രണ്ടായി വലിച്ചു കീറിയെറിഞ്ഞ കൊല്ലം തുളസി ഒടുവിൽ പോലീസിൽ കീഴടങ്ങി
കൊല്ലം: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പ്രസംഗിച്ച നടൻ കൊല്ലം തുളസി പോലീസിൽ കീഴടങ്ങി. ചവറ സർക്കിൾ ഇൻസ്പെക്ടറിനു മുന്‍പാകെയാണ് തുളസി ഹാജരായത്. നേരത്തെ, തുളസിയുടെ മുൻകൂർ ജാമ്യാപേക്ഷ കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയിരുന്നു. ഒക്ടോബർ 12-ന് ചവറയിൽ നടന്ന വിശ്വാസ സംരക്ഷണ ജാഥയിലാണു ശബരിമലയിലേക്കു പോകുന്ന യുവതികൾക്കെതിരേ കൊല്ലം തുളസി വിവാദ പരാമർശങ്ങൾ നടത്തിയത്. ശബരിമലയിൽ വരുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറി ഒരു ഭാഗം ഡൽഹിയിലേക്കും ഒരു ഭാഗം മുഖ്യമന്ത്രിയുടെ മുറിയിലേക്കും ഇട്ടുകൊടുക്കണമെന്നായിരുന്നു പ്രസ്താവന. ഇതിനെതിരേ ഡിവൈഎഫ്ഐ ചവറ ബ്ലോക്ക് കമ്മിറ്റി നൽകിയ പരാതിയിൽ മതവികാരം വ്രണപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണു കേസെടുത്തത്. പ്രസ്താവന വിവാദമായതോടെ വനിതാ കമ്മീഷനും സ്വമേധയ കേസെടുത്തിരുന്നു. പിന്നീട് കമ്മീഷന് തുളസി മാപ്പെഴുതി നൽകി.
Read Moreഭാര്യ ഉപേക്ഷിച്ച യുവാവിന്റെ ലീല അന്യരുടെ ഭാര്യമാരെ ഫോണിൽ വിളിച്ച് അശ്ലീലം പറയുന്നത്; കൊച്ചിക്കാരി യുവതിയെ വിളിച്ച കൊല്ലം കാരൻ യുവാവിന് കിട്ടിയത് എട്ടിന്റെ പണി
കൊച്ചി: തന്ത്രപൂർവം സ്ത്രീകളുടെ ഫോണ്‍ നന്പർ കൈക്കലാക്കിയശേഷം അവരെ വിളിച്ച് അശ്ലീല സംഭാഷണ നടത്തുന്ന കൊല്ലം സ്വദേശിയെ എറണാകുളം നോർത്ത് പോലീസ് തൃശ്ശൂരിൽനിന്നു പിടികൂടി. കൊല്ലം അഞ്ചൽ സ്വദേശി അനിൽകുമാർ (32) ആണ് പിടിയിലായത്. സംഭവത്തെകുറിച്ച് പോലീസ് പറഞ്ഞത്; കഴിഞ്ഞ 19ന് വൈകുന്നേരം പ്രതി കലൂരുള്ള ഹോട്ടലിൽ എത്തുകയും അമ്മയെ പരിചയുണ്ടെന്ന് പറഞ്ഞ് ഹോട്ടലിലുണ്ടായിരുന്ന കുട്ടികളിൽനിന്ന് അമ്മയുടെ ഫോണ്‍ നന്പർ വാങ്ങി. ഈ സമയം അവിടെയെത്തിയ കുട്ടികളുടെ അമ്മ ഇയാളോട് കാര്യങ്ങൾ തിരക്കുകയും ഫോണ്‍ നന്പർ വാങ്ങിയതെന്തിനാണെന്നും ചോദിച്ചപ്പോൾ പ്രതി യുവതിയെ പരസ്യമായി അസഭ്യം പറയുകയും റോഡിലേക്ക് തള്ളിയിടുകയും ചെയ്തു. പിന്നീട് യുവതിയുടെ ഫോണിലേക്ക് നിരന്തരം വിളിച്ച് അശ്ലീലവും അസഭ്യവും പറഞ്ഞു. ഹോട്ടലും കുടുംബത്തേയും ഇല്ലായ്മ ചെയ്യുമെന്നും ഭീഷണിയും മുഴക്കി. യുവതി നോർത്ത് പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ തൃശൂർ…
Read Moreവിദ്യാഭ്യാസത്തിന്റെ ലക്ഷ്യം ഭയം കൂടാതെയും ആത്മാഭിമാനത്തോടും ജീവിക്കുകയെന്നത് അനിൽ പനച്ചൂരാൻ
പന്മന: ഇടപ്പളളിക്കോട്ട വലിയം സെന്‍ട്രല്‍ സ്കൂളിന്റെ രണ്ട് ദിവസം നീണ്ട് നില്ക്കുന്ന പന്ത്രണ്ടാമത് വാര്‍ഷികാഘോഷം തുടങ്ങി. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം ഭയം കൂടാതെയും ആത്മാഭിമാനത്തോടും ജീവിക്കുക എന്നതാണന്ന് കവി അനില്‍ പനച്ചൂരാന് അഭിപ്രായപ്പെട്ടു. ചടങ്ങില്‍ സ്കൂള്‍ ഡയറക്ടര്‍ ഡോ.സജ്ന സിനോജ് അധ്യക്ഷത വഹിച്ചു.സ ്കൂളില്‍ നിന്ന് വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വിദ്യാര്‍ഥികളെ ചാനല്താരം വീണാ.എസ്. നായര്‍ ആദരിച്ചു. മുന്‍ ജില്ലാ പഞ്ചായത്തംഗം സി.പി.സുധീഷ് കുമാര്‍, മാനേജിംഗ് ഡയറക്ടര്‍ വലിയത്ത് സിനോജ്, പ്രഥമാധ്യാപിക എന്‍.ശ്രീദേവി,ജനപ്രതിനിധികളായ കെ.ജി.വിശ്വംഭരന്,ആര്.രവി,വരവിള നിസാര്‍, അഡ്മിനിസ്ട്രേറ്റീവ് ഒഫീസര്‍ സി. ഹരികുമാര്‍ അധ്യാപക പ്രതിനിധി സലീമ ബീവി എന്നിവര്‍ പ്രസംഗിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ സ്കൂളിന് ജൂനിയര്‍ കോളേജ് പദവി കിട്ടിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം ആര്.രാമചന്ദ്രന് എംഎല്‍എ നടത്തും.വേണാട് സഹോദയ പ്രസിഡന്റ് കെ.കെ.ഷാജഹാന്, ചലച്ചിത്ര താരം പ്രിയങ്ക നായര്‍ എന്നിവര്‍ മുഖ്യതിഥികളാകും. തുടര്‍ന്ന്…
Read Moreവിദ്യാർഥികളുടെ സർഗാത്മകത വളർത്താൻ രക്ഷിതാക്കൾ തയാറാകണമെന്ന് ജയരാജ് വാര്യർ
കൊട്ടാരക്കര: വിദ്യാർഥികളുടെ സർഗാത്മകത വളർത്തുന്നതിൽ രക്ഷിതാക്കൾക്ക് മുഖ്യപങ്കുണ്ടെന്ന് കലാകാരൻ ജയരാജ് വാര്യർ. നെടുവത്തൂർ ഈശ്വര വിലാസം ഹയർ സെക്കൻഡറി സ്കൂളിന്റെ വാർഷികാഘോഷവും അധ്യാപക രക്ഷകർത്തൃസംഗമവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു സിനിമാതാരം ജയരാജ് വാര്യർ. ഭാഷയേയും സംസ്ക്കാരത്തേയും കുട്ടികൾ സ്നേഹിക്കണം. നമ്മുടെ ഭാഷയും സംസ്ക്കാരവും സംസ്ക്കാരവും വളർത്തുന്നതിന് പുതിയ തലമുറക്ക് ഏറെ പങ്കുണ്ട്. വിദ്യാർഥികളാകണം ഭാഷയും സംസ്കാരവും വളർത്തുന്നതിന് മുന്നിൽ നിൽക്കുന്നവർ. കുട്ടികളുടെ പഠനത്തോടൊപ്പം കഴിവുകൾ തിരിച്ചറിഞ്ഞ് പ്രോൽസാഹിപ്പിക്കാൻ രക്ഷിതാക്കൾ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ പിടിഎ പ്രസിഡന്റ് ഗോപകുമാർ.വി അധ്യക്ഷത വഹിച്ചു. നെടുവത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ശ്രീകല പുരസ്കാര വിതരണം നടത്തി .കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ ഡയറക്ടർ അഡ്വ. കെ. അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഭാവന എം.ബി , സ്കൂൾ പ്രിൻസിപ്പൽ…
Read Moreപുനലൂർ നഗരസഭയ്ക്ക് പ്രവർത്തന മികവിന് നഗരസഭക്ക് ഐ എസ് ഓ അംഗീകാരം
പുനലൂർ :പ്രവർത്തനമികവിൽ പുനലൂർ നഗരസഭയ്ക്ക് ഐ എസ് ഓ അംഗീകാരം. ഇൻറർനാഷണൽ സ്റ്റാന്റേർഡ് ഓർഗനൈസേഷൻ സർട്ടിഫിക്കറ്റ് നാലിന് ജില്ലാ കളക്ടർ ഡോ .എസ് കാർത്തികേയൻ മുനിസിപ്പൽ ചെയർമാൻ എം എ രാജഗോപാലിന് കൈമാറും. സംസ്ഥാന സർക്കാർ നടപ്പാക്കിയ സേവനാവകാശ നിയമത്തിൽ സേവന ഗുണമേന്മയ്ക്ക് മുഖ്യ പ്രാധാന്യമാണ് ഉള്ളത്.അതിനായി പുനലൂർ നഗരസഭാ ഓഫീസിനെ കൂടുതൽ ജനസൗഹൃദമാക്കാനുള്ള പ്രവർത്തനങ്ങൾ വിജയം കണ്ടു.നഗരസഭാ ഓഫീസിന്റെ പ്രവർത്തന അന്തരീക്ഷവും ജീവനക്കാരുടെ പ്രവർത്തനവും കൂടുതൽ കാര്യക്ഷമമാക്കി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ടോട്ടൽ ക്വാളിറ്റി മാനേജ്മെന്റ് വിലയിരുത്താൻ സർക്കാർ ചുമതലപ്പെടുത്തിയ ഏജൻസി കൃത്യമായ പരിശോധനകൾ പൂർത്തിയാക്കിയിരുന്നു. തുടർന്നാണ് പുനലൂരിന് ഐ എസ് ഓഅംഗീകാരം ലഭ്യമായതായി അറിയിച്ചിരിക്കുന്നത്.നഗരസഭാ ഓഫീസ് പൂർണമായി കമ്പ്യൂട്ടർവത്ക്കരിച്ചിട്ടുണ്ട്. ഓഫീസും നവീകരിച്ചു. കൂടുതൽ പൊതു ജന സൗഹൃദ ഓഫീസായി ഇവിടം മാറി.റക്കോഡ് റൂം സജ്ജമാക്കി. അപേക്ഷകരെ മുൻഗണനാക്രമത്തിൽ പരിഗണിക്കുന്ന സംവിധാനം കർശനമാക്കി. മാലിന്യ സംസ്ക്കരണ സംവിധാനങ്ങൾ…
Read More