ലഹരി വിൽപനക്കാർക്ക് പിടിവീഴും;  ഇനി ഹെക്ടർ മണത്തു പിടിക്കും

കൊട്ടാരക്കര: റൂറൽ പോലീസ് ജില്ലയിലെ ലഹരി വിൽപനക്കാരെ മണത്ത് കണ്ടുപിടിക്കാൻ ഇനി ഹെക്ടർ എന്ന പോലീസ് നായയും ഉണ്ടാവും. കഞ്ചാവും മയക്കുമരുന്നുകളും അടക്കമുള്ള ലഹരി വസ്തുക്കൾ വിദഗ്ധമായി മണത്തു കണ്ടു പിടിക്കാൻ കഴിവുള്ള ഹെക്ടർ എന്ന പോലീസ് നായ ഇന്നലെ സേനയിൽ ചുമതലയേറ്റു. റൂറൽ പോലീസ് ജില്ലാ ആസ്ഥാനത്തു നടന്ന ചടങ്ങിൽ ഇപ്പോൾ സേവനത്തിലുള്ള അർജുൻ എന്ന പോലീസ് നായയുടെ സാന്നിധ്യത്തിലായിരുന്നു ഹെക്ടർ ചുമതലയേറ്റത്. ഇപ്പോൾ പതിനഞ്ചു മാസം പ്രായമുള്ള ഹെക്ടർ മൂന്നു മാസം പ്രായമുള്ളപ്പോഴാണ് റൂറൽ പോലീസിന് സ്വന്തമാക്കുന്നത്. ലാബ്രഡോർ ഇനത്തിൽപ്പെട്ട നായയെ സേന വിലയ്ക്കു വാങ്ങിയതാണ്. മയക്കുമരുന്നും ലഹരി വസ്തുക്കളും എവിടെ ഒളിപ്പിച്ചിരുന്നാലും കണ്ടെത്തുന്നതിനുള്ള പ്രത്യേക പരിശീലനം ഹെക്ടർക്ക് ലഭിച്ചിട്ടുണ്ട്. പരിശീലന കാലയളവിൽ തന്നെ റൂറൽ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നും 43 കിലോ കഞ്ചാവ് ഹെക്ടർ കണ്ടെത്തിക്കഴിഞ്ഞു. താമസിയാതെ കൂടുതൽ പരിശീലനത്തിനായി ഹെക്ടറിനെ…

Read More

മുഖ്യമന്ത്രി തെറ്റുതിരുത്തി വിശ്വാസികളോടൊപ്പം നില്‍ക്കണമെന്ന് കെ.മുരളീധരന്‍ എംഎല്‍എ

കൊട്ടാരക്കര: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലെ റിവ്യൂ ഹര്‍ജികള്‍ സുപ്രിംകോടതി ജനുവരി 22 ന് തുറന്ന കോടതിയില്‍ കേള്‍ക്കാന്‍ തീരുമാനിച്ചിരിക്കെ ശബരിമല മണ്ഡല മകരവിളക്ക് ഉത്സവം സുഗമമായി നടക്കാന്‍ സര്‍ക്കാര്‍ വിശ്വാസികള്‍ക്കൊപ്പം നില്‍ക്കാനുള്ള ആര്‍ജവം കാട്ടണമെന്ന് കോണ്‍ഗ്രസ് പ്രചരണ വിഭാഗം ചെയര്‍മാന്‍ കെ.മുരളീധരന്‍ എംഎല്‍എ പറഞ്ഞു. കൊട്ടാരക്കര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ ജന്മദിന ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സോഷ്യലിസ്റ്റ് ചിന്താഗതിക്കാരനായിരുന്നുവെങ്കിലും നെഹ്റു എന്നും വിശ്വാസി സമൂഹത്തിന് സംരക്ഷണം നല്‍കിയ ഭരണാധികാരിയും നേതാവുമായിരുന്നു. ലോകത്ത് കുട്ടികള്‍ എറെ ഇഷ്ടപ്പെട്ട ഒരു രാഷ്ട്രീയ നേതാവും ഭരണാധികാരിയുമുണ്ടായിരുന്നെങ്കില്‍ അത് ജവഹര്‍ലാല്‍ നെഹ്റു മാത്രമായിരുന്നു. അദ്ദേഹത്തിന്‍റെ ജന്മദിനമായ ശിശുദിനം പോലും അവഗണിക്കുന്ന കേന്ദ്ര സര്‍ക്കാരിന്‍റെ നടപടി അപലപനീയമാണ്. നെഹ്റുവിന്‍റെ ആശയങ്ങളായ പഞ്ചവത്സര പദ്ധതികളും, സാമൂഹ്യ വിദ്യാഭ്യാസ പദ്ധതികളും, ദേശീയ സുരക്ഷ പദ്ധതികളും വിദേശ നയവുമാണ് ഇന്ത്യയെ…

Read More

ശബരിമല സീസൺ;  ഹോട്ടലുകളിൽ പരിശോധന: അഞ്ച് സ്ഥാപനങ്ങൾക്കെതിരെ നോട്ടീസ് നൽകി

കൊല്ലം :  കോർപറേഷൻ ആരോഗ്യവകുപ്പ് ജീവനക്കാർ ഹോട്ടലുകളിലും ചായക്കടകളിലു പരിശോധന നടത്തി. രാവിലെ വാടി, തങ്കശേരി, ആൽത്തറമൂട് ,ലക്ഷ്മിനട ഭാഗങ്ങളിലാണ് പരിശോധന നടത്തിയത് .അഞ്ച് ഹോട്ടലുകൾക്കെതിരെ നടപടിയെടുത്തു. പഴകിയ ഭക്ഷണസാധനങ്ങൾ വിറ്റ ഹോട്ടലുകളും നിരോധിത പ്ലാസ്റ്റിക് കവറുകൾ സൂക്ഷിച്ചിരുന്ന ഹോട്ടലുകൾ ഉൾപ്പടെയുള്ള വയ്ക്ക് നോട്ടീസ് നൽകിയതായി കോർപറേഷൻ സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ.ജയകുമാർ, ജൂനിയർ ഇൻസ്പെക്ടർ ഷാജി എന്നിവർ അറിയിച്ചു. വരുംദിവസങ്ങളിലും പരിശോധന തുടരും.

Read More

ഒറ്റത്തവണ നികുതി; ടാക്‌സികള്‍ക്ക് തവണകളായി അടയ്ക്കാം

കൊല്ലം: 2014 ഏപ്രില്‍ ഒന്നിന് ശേഷം രജിസ്റ്റര്‍ ചെയ്ത് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ 15 വര്‍ഷത്തെ ഒറ്റത്തവണ നികുതിക്ക് പകരം അഞ്ച് വര്‍ഷത്തെ നികുതി അടച്ചവര്‍ക്കും ബാക്കി 10 വര്‍ഷത്തെ നികുതി തവണകളായി അടയ്ക്കാം. 10 വര്‍ഷത്തെ നികുതിയും 2018 നവംബര്‍ 30 വരെയുള്ള അധിക നികുതിയും പലിശയും ഉള്‍പ്പെടെയുള്ള തുക മൂന്നു ഗഡുക്കളായി അടയ്ക്കാം. ആദ്യഗഡു 30 നകവും രണ്ടാം ഗഡു 2019 ജനുവരി 30 നകവും മൂന്നാം ഗഡു മാര്‍ച്ച് 30 നകവും അടയ്ക്കണം.10 വര്‍ഷത്തെ ബാക്കിയുള്ള നികുതിയുടെ ആദ്യത്തെ രണ്ട് വര്‍ഷത്തെ നികുതിയുടെ 50 ശതമാനം ആണ് അധിക നികുതി. 10 വര്‍ഷത്തെ ആകെ നികുതിയുടെ 15 ശതമാനമാണ് പലിശ. മോട്ടര്‍ ക്യാബ് ടൂറിസ്റ്റ് ടാക്‌സി എന്നിവയ്ക്കുള്ള ബാക്കി 10 വര്‍ഷത്തെ നികുതി ഒരുമിച്ചോ തവണകളായോ അടയ്ക്കാം. ആദ്യ ഗഡു 30…

Read More

മാതാപിതാക്കളാണ് മക്കളുടെ ആദ്യ ഗുരു; ബഹുമാനിക്കാന്‍ മടി കാണിക്കുന്ന ഒരു സമൂഹമാണിന്നുള്ളതെന്ന് സൂസന്‍ കോടി

പത്തനാപുരം: മാതാപിതാക്കളാണ് മക്കളുടെ ആദ്യ ഗുരുവെന്നും അച്ഛനന്മമാരില്‍ നിന്നും നേടുന്ന അറിവുകളാണ് ഒരു കുട്ടിയുടെ സ്വഭാവത്തെ രൂപപ്പെടുത്തുന്നതെന്നും സംസ്ഥാന സാമൂഹ്യക്ഷേമ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ സൂസന്‍ കോടി. പത്തനാപുരം ഗാന്ധിഭവനില്‍ നടന്ന 1412-ാം ഗുരുവന്ദനസംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവര്‍. മാതാപിതാക്കളെയും ഗുരുക്കന്മാരെയും ബഹുമാനിക്കാന്‍ മടി കാണിക്കുന്ന ഒരു സമൂഹമാണിന്നുള്ളത്. വൃദ്ധരായ അച്ഛനമ്മമാര്‍ ഉപയോഗശൂന്യരാണെന്ന ധാരണ സമൂഹത്തില്‍ കൂടുകയാണെന്നും മക്കളെ വളര്‍ത്തി വലുതാക്കി ഉന്നത നിലകളില്‍ എത്തിക്കുമ്പോള്‍ മാതാപിതാക്കള്‍ അധികപ്പറ്റാകുന്ന ഇന്നത്തെ സാഹചര്യത്തില്‍ സ്വന്തം കുടുംബങ്ങളില്‍ പോലും ഒറ്റപ്പട്ടുകഴിയുന്ന വയോജനങ്ങളുടെ എണ്ണം ഏറിവരികയാണെന്നും അവര്‍ പറഞ്ഞു. നമ്മുടെ ജീവിത്തിലുണ്ടാകുന്ന ദുഃഖങ്ങള്‍ മാറ്റുവാന്‍ നാം തന്നെയാണ് ശ്രമിക്കേണ്ടത്. എന്ത് പ്രതിസന്ധികള്‍ ഉണ്ടായാലും അതില്‍ പതറാതെ ജീവിതത്തില്‍ മുന്നേറാന്‍ കഴിയുമ്പോഴാണ് വിജയമുണ്ടാവുക. സമാധാനത്തോടെ ജീവിക്കുക എന്നത് മാത്രമായിരിക്കണം നമ്മുടെ ലക്ഷ്യം. നാം എങ്ങനെയായിരിക്കണമെന്നതും നമുക്ക് ചുറ്റുമുള്ള അന്തരീക്ഷം എങ്ങനെയായിരിക്കണമെന്നും തീരുമാനിക്കേണ്ടത് നമ്മള്‍…

Read More

കായികരംഗത്തോട് ആഭിമുഖ്യം വളര്‍ത്തുന്നതിനായി  എല്ലാ ജില്ലകളിലും സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍ വരുമെന്ന് മന്ത്രി

കൊല്ലം: കായികരംഗത്തോട് ആഭിമുഖ്യം വളര്‍ത്തുന്നതിനായി ഇനി എല്ലാ ജില്ലകളിലും സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍ രൂപീകരിക്കുമെന്ന് മന്ത്രി ഇ.പി. ജയരാജന്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന സമഗ്ര കായിക വികസന പദ്ധതിയുടെ ഭാഗമായ സ്‌പോര്‍ട്‌സ് കിറ്റുകളുടെ വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ദുരന്തനിവാരണ-രക്ഷാപ്രവര്‍ത്തനം, പാലിയേറ്റിവ് കെയര്‍, ശുചീകരണ വൈദഗ്ധ്യം തുടങ്ങിയവയുള്ള യുവജനങ്ങളെ ഉള്‍പ്പെടുത്തി കേരള യൂത്ത് വൊളന്റിയര്‍ ഫോഴ്‌സ് സംസ്ഥാനത്ത് രൂപീകരിക്കും. ഒരു ലക്ഷം പേരെ ഉള്‍പ്പെടുത്തി പരിശീലനവും നല്‍കും. പുതുതായി രൂപീകരിക്കുന്ന സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍ യുവജന-കായിക ക്ലബ്ബുകളുടെ കേന്ദ്രമായി പ്രവര്‍ത്തിക്കും. പഞ്ചായത്ത് അടിസ്ഥാനത്തിലും കൗണ്‍സിലുകള്‍ രൂപീകരിക്കുന്നത് പരിഗണിക്കും. കായിക മേഖലയില്‍ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കുകയാണ് ലക്ഷ്യം. കായിക രംഗത്തെ ജനകീയമാക്കുകയാണ് സര്‍ക്കാര്‍ നയമെന്നും മന്ത്രി പറഞ്ഞു. യുവജനക്ഷേമ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്ത 300 ക്ലബുകള്‍ക്കുള്ള സ്‌പോര്‍ട്‌സ് കിറ്റുകള്‍ മന്ത്രി വിതരണം ചെയ്തു. ക്രിക്കറ്റ്, ഫുട്‌ബോള്‍,…

Read More

മങ്ങാട് ഗവണ്‍മെന്‍റ് ഹൈസ്കൂളിലെ വിദ്യാർത്ഥിനിയുടെ ചികിത്‌സയ്ക്ക്  സ്റ്റുഡന്‍റ് പോലീസിന്‍റെ സഹായം;  സിറ്റിസ്കൂളുകളിലെ എസ്.പി.സി സ്കൂളുകളിൽ നിന്നാണ് പണം സ്വരൂപിച്ച് മാതൃകയായത്

കൊല്ലം : മങ്ങാട് ഗവണ്‍മെന്‍റ് ഹൈസ്കൂളിലെ വിദ്യാർത്ഥിനിയായ സിംലയുടെ ചികിത്സക്കായി കൊല്ലം സിറ്റിയിലെ എസ്.പി.സി സ്കൂളുകളിൽ നിന്നും എസ്പി.സി കേഡറ്റുകൾ സമാഹരിച്ച ഒന്നര ലക്ഷം രൂപ ചികിത്സാ സഹായനിധി ഇന്ന് സ്കൂൾ അസംബ്ലിയിൽ വച്ച് ഹെഡ്മിസ്ട്രസിന്‍റെ അദ്ധ്യക്ഷതയിൽ ബഹു: കൊല്ലം ജില്ലാ പോലീസ് മേധാവി പി.കെ മധു വിന്‍റെ സാന്നിധ്യത്തിൽ അമ്മയ്ക്ക് കൈമാറി. കൊല്ലം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ശ്രീമതി വിജയാഫ്രാൻസിസ്, ഭരണ വിഭാഗം അസിസ്റ്റന്‍റ് കമ്മീഷണറും എസ്.പി.സി നോഡൽ ഓഫിസറുമായ എൻ രാജൻ, അസിസ്റ്റന്‍റ് നോഡൽ ഓഫിസർ വൈ. സോമരാജ്, കിളികൊല്ലൂർ പോലീസ് സ്റ്റേഷൻ സബ് ഇൻപെക്ടർ വിനോദ്ചന്ദ്രൻ, ഡ്രിൽ ഇൻസ്ട്രക്ടർ ഷിബുപീറ്റർ, എസ്.പി.സി ചാർജ്ജ് വഹിക്കുന്ന ടീച്ചർ അർച്ചന, പിടിഎ പ്രസിഡന്‍റ് തുടങ്ങിയവർ സംബന്ധിച്ചു.

Read More

തകർന്ന് തരിപ്പണമായ  കൊല്ലം -തിരുമംഗലം പാതയിൽ അറ്റകുറ്റപണികൾ തുടങ്ങി

കുന്നിക്കോട് : കൊല്ലം തിരുമംഗലം ദേശീയ പാതയില്‍ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചു.ദേശീയ പാതയില്‍ കൊട്ടാരക്കര മുതല്‍ പുനലൂര്‍ വരെയുള്ള ഭാഗം തകര്‍ന്ന് കിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി.രണ്ട് സംസ്ഥാനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാതയില്‍ പലയിടങ്ങളിലും അഗാധ ഗര്‍ത്തങ്ങളും രൂപപ്പെട്ടിരുന്നു.കുടിവെള്ള പദ്ധതിയുടെ പൈപ്പ്ലൈന്‍ തുടര്‍ച്ചയായി പൊട്ടിയതും റോഡ് തകര്‍ച്ചയ്ക്ക് ആക്കം കൂട്ടി. ശബരിമല സീസണില്‍ കുഴിയടപ്പ് നടത്തുന്നതല്ലാതെ വര്‍ഷങ്ങളായി മറ്റ് അറ്റകുറ്റപ്പണികള്‍ ഒന്നും നടത്തിയിട്ടില്ലെന്ന് യാത്രക്കാര്‍ ആരോപിക്കുന്നുണ്ട്.അന്യസംസ്ഥാന ചരക്കു ലോറികളടക്കം ഈ പാതയിലൂടെയാണ് കടന്നു പോകുന്നത്.ശബരിബൈപാസിന്‍റെ ഭാഗമായ പാത അന്യസംസ്ഥാന തീര്‍ത്ഥാടകരുള്‍പ്പെടെ ആശ്രയിക്കുന്നതാണ്. കൊട്ടാരക്കരയ്ക്കും,പുനലൂരി നുമിടയിലുള്ള ഭാഗമാണ് യാത്ര ദുഷ്കരമാകുന്ന തരത്തില്‍ തകര്‍ന്നിരുന്നത്.അപകടത്തില്‍ പെടുന്നവ യിലധികവും ഇരുചക്രവാഹനങ്ങള്‍ ആണെങ്കിലും,മറ്റ് വാഹനങ്ങള്‍ക്ക് ഗര്‍ത്തങ്ങളില്‍ വീണ് കേടുപാടുകള്‍ സംഭവിക്കുന്നുണ്ട്.

Read More

സ്കൂളിൽനിന്ന് വിനോദയാത്ര പോയ സംഘത്തിലെ കുട്ടികൾക്ക് ഭക്ഷ്യവിഷബാധ; 23 കുട്ടികളെ മൈസൂരിലെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു

കൊല്ലം : സ്കൂളിൽനിന്ന് ടൂറിനുപോയ സംഘത്തിലെ കുട്ടികളിൽ 23പേർക്ക് നേരിയ തോതിലുള്ള ഭക്ഷ്യവിഷബാധയേറ്റതായി വിവരം. അഞ്ചൽ ഗവ.എച്ച്എസിൽനിന്ന് പോയ 220 കുട്ടികളിൽ 23പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റതായി വിവരം ലഭിച്ചത്. ഛർദിയും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെതുടർന്ന് കുട്ടികളെ മൈസൂർ മെഡിക്കൽകോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസാണ് കുട്ടികളും അധ്യാപകരും ഉൾപ്പെടുന്ന സംഘം ടൂറിന് പോയത്. നാളെ മടങ്ങിയെത്തും.

Read More

തിരുവനന്തപുരത്ത് മധ്യവയസ്കൻ മർദനമേറ്റ് മരിച്ചു; സംഭവത്തിൽ  മൂന്നു പേർ കസ്റ്റഡിയിൽ

കൊച്ചുവേളി: തിരുവനന്തപുരം കൊച്ചുവേളിയിൽ മധ്യവയസ്കനെ മർദ്ദിച്ച് കൊലപ്പെടുത്തി. കൊച്ചുവേളി സ്വദേശി കുരിശപ്പൻ (എറിക്ക്-52) ആണ് മരിച്ചത്. സംഭവത്തിൽ മൂന്നു പേരെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു. കൊലപാതക കാരണം അറിവായിട്ടില്ല. നേരത്തെ, കുരിശപ്പനും നാട്ടുകാരിൽ ചിലരും വാക്കുതർക്കം നടന്നിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

Read More