നാഷണൽ ഹൈവേ വികസനം അട്ടിമറിക്കാൻ ശ്രമം തുടങ്ങിയെന്ന്  സംസ്ഥാന ഹൈപവർ കമ്മിറ്റി 

കൊല്ലം : നാഷണൽ ഹൈവേ 45 മീറ്ററായി വികസിപ്പിക്കുന്നതിനുള്ള നടപടികൾ സർക്കാർ ദ്രുതഗതിയിൽ നടത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഹൈവേ വികസനത്തെ അട്ടിമറിക്കാൻ ചില കേന്ദ്രങ്ങളിൽ നിന്ന് ഗൂഢശ്രമം ആരംഭിച്ചതായി നാഷണൽ ഹൈവേ സംരക്ഷണ വികസന സമിതി സംസ്ഥാന ഹൈപവർ കമ്മിറ്റി ആരോപിച്ചു. ഹൈവേയ്ക്കായി അടുത്ത സമയത്ത് അളന്ന കല്ലുകൾ സ്ഥാപിച്ച പ്രദേശത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത് വളരെയധികം ഗൗരവമുള്ള വിഷയമാണെന്ന് അടിയന്തരമായി ഗവണ്‍മെന്‍റ് ഇടപെടണമെന്ന് യോഗം ആവശ്യം ഉന്നയിച്ചു. സംസ്ഥാനത്ത് വികസനം നടപ്പിലാക്കുന്പോൾ വിറളിപൂണ്ട ഒരുകൂട്ടം ആളുകൾ അട്ടിമറിക്കാനുള്ള ശ്രമം അനുവദിക്കുകയില്ലെന്ന് യോഗം മുന്നറിയിപ്പ് നൽകി. ജില്ലയുടെ ഹൈവേ വികസനത്തിനായി ആഴ്ചയിലൊരിക്കൽ ജില്ലാ കളക്ടർ പ്രവർത്തനപുരോഗതി വിലയിരുത്തുന്നത് സ്വാഗതാർഹമാണെന്നും യോഗം ചൂണ്ടിക്കാട്ടി. സംസ്ഥാന ചെയർമാൻ എൻ. എസ്. വിജയൻ അധ്യക്ഷനായിരുന്നു. കെ.പി. ഉണ്ണികൃഷ്ണൻ, ഹനീസ് ഡ്യൂമ, കുരീപ്പുഴ ഷാനവാസ്, നെയ്ത്തിൽ വിൻസന്‍റ്, കെ. എസ്. രാജീവ്, കെ.എസ്. കമറുദീൻ…

Read More

മനുഷ്യാവകാശ സംരക്ഷണം കാലഘട്ടത്തിന്‍റെ ആവശ്യമെന്ന്  മുകേഷ് എം എൽ എ

കൊല്ലം മനുഷ്യാവകാശ സംരക്ഷണം കാലഘട്ടത്തിന്‍റെ ആവശ്യമാണെന്ന് മുകേഷ് എം എൽ എ . ദേശീയ മനുഷ്യാവകാശ സമിതിയുടെ കൊല്ലം ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ു അദ്ദേഹം. ഈ മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകൾ സമൂഹത്തിനു നൽകുന്ന സംഭാവനകൾ വളരെ വലുതാണ്. മനുഷ്യാവകാശ പ്രവർത്തകർ കൂടുതൽ കരുത്താർജിക്കുന്നതാണ് ജനാധിപത്യ സംവിധാനത്തിന് വേണ്ടത്. ചടങ്ങിൽ പ്രളയ കാലത്തു മനുഷ്യജീവൻ രക്ഷിക്കുവാൻ കൊല്ലത്തു നിന്നും പോയ മത്സ്യത്തൊഴിലാളികളെ ആദരിച്ചു. മികച്ച പത്രപ്രവർത്തകനുള്ള പുരസ്കാരം മലയാള മനോരമ സ്പെഷ്യൽ കറസ്‌പോണ്ടന്റ് ജയചന്ദ്രൻ ഇലങ്കത്ത് മുകേഷ് എം എൽ എ യിൽ നിന്നും സ്വീകരിച്ചു. നിയമ പുസ്തക വിതരണം റിട്ട.ജില്ലാ ജഡ്ജ് ഇന്ദുകല മോഹൻ നടത്തി. മെമ്പർഷിപ് വിതരണം ദേശീയ ചെയർമാൻ കെ യു. ഇബ്രാഹിം , ആർ രഘുത്തമൻ നായർ എന്നിവർ നടത്തി. സ്ഥാപക ചെയർമാൻ ഡോ. പി.സി. അച്ചൻകുഞ് ആമുഖ…

Read More

കോൺഗ്രസിന്‍റെ മൃതു ഹിന്ദുത്വ സമീപനം ബിജെപിയെ വളരാൻ ഇടയാക്കുന്നുവെന്ന് പി.രാജീവ്

ചാത്തന്നൂർ: ശബരിമല വിഷയത്തിൽ കോൺഗ്രസ് സ്വീകരിക്കുന്ന മൃതു ഹിന്ദുത്വ സമീപനം ബിജെപിയ്ക്കുളള പാതയൊരുക്കുമെന്നും കോൺഗ്രസ് ദുർബലമാകണമെന്ന് സിപിഎം ഒരിക്കലും ആഗ്രഹിക്കുന്നില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം പി.രാജീവ് .ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായി ചാത്തന്നൂർ ജംഗ്ഷനിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസികളുടെ വിശ്വാസം വർഗ്ഗീയ വാദമല്ല.വർഗീയ വാദികൾ വിശ്വാസത്തെ പിടച്ചടക്കി തന്‍റെ അധികാരത്തിലേക്കുളള ആയുധമാക്കി മാറ്റുകയാണ്.സിപിഎം ദുർബലമാകുന്പോഴെല്ലാം അവിടെ വർഗീയ ശക്തികൾ വളരുന്നു. കേരളത്തിലെ മതനിരപേക്ഷകതയും ജനാധിപത്യ ബോധവും കാത്തു സൂക്ഷിക്കുന്നതിനും ഇടതുപക്ഷത്തിന്‍റെ മൂല്യവും സാംസ്കാരിക അടിത്തറ സംരക്ഷിക്കുന്നതിനും ഡി.വൈ.എഫ്.ഐ പോലുളള പ്രസ്ഥാനങ്ങൾ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി പ്രവർത്തിക്കണം. ആർഎസ്എസ് ക്ഷേത്രങ്ങളിൽ ഭാഗവത സപ്താഹങ്ങളും പ്രഭാഷണങ്ങളും നടത്തി വിശ്വാസത്തെ ബോധപൂർവം വർഗീയതയിലേക്ക് നയിക്കുകയാണ്. ശബരിമലയെ കലാപ ഭൂമിയാക്കി മാറ്റാൻ അവർ ശ്രമിക്കുന്നതിന്‍റെ പശ്ചാത്തലും ഇത് തന്നെയാണെന്നും പി.രാജീവ് പറഞ്ഞു.ഡിവൈഎഫ് ജില്ലാ പ്രസിഡന്റ് ശ്യാംമോഹൻ അദ്ധ്യക്ഷത…

Read More

തങ്കശേരി ഹാർബറിൽ വ്യാപാരിയെ മർദിച്ചശേഷം മാലകവർന്ന സംഘത്തിലെ ഒരാൾ പിടിയിൽ

കൊല്ലം : തങ്കശേരി ഹാർബറിലേക്ക് വന്ന മത്സ്യമേഖലയുമായി ബന്ധപ്പെട്ട് ബിസിനസ് നടത്തിവന്നയാളെ മർദിച്ചശേഷം കഴുത്തിൽകിടന്ന മൂന്നര പവന്‍റെ മാലപൊട്ടിച്ചെടുത്ത സംഘത്തിലെ ഒരാളെ പള്ളിത്തോട്ടം പോലീസ് അറസ്റ്റുചെയ്തു. മറ്റ് രണ്ടുപേർ ഒളിവിലാണ്. തങ്കശേരി സ്വദേശിയായ തോബിയാസിനെയാണ് ആക്രമിച്ചത്. കഴിഞ്ഞദിവസം രാത്രിയിൽ തങ്കശേരി ഹർബറിന് സമീപമായിരുന്നു സംഭവം. കാറിൽ വരികയായിരുന്ന തോബിയാസിനെ സംഘം കാർ തടഞ്ഞ് ആക്രമിക്കുകയായിരുന്നു. കാറിനും കേടുപാടുവരുത്തി. സംഭവവുമായി ബന്ധപ്പെട്ട് വാടിസ്വദേശികളായ സാബു, മനോജ്, ദാസൻ എന്നിവരെ പ്രതികളാക്കി പള്ളിത്തോട്ടം പോലീസ് കേസെടുത്തിരുന്നു. ഇവരിൽ സാബുവിനെ പോലീസ് അറസ്റ്റുചെയ്തു. മറ്റ് രണ്ടുപേർ ഒളിവിലാണ്.

Read More

എടിഎം മോഷണം സംസ്ഥാനത്ത് തുടരുന്നു; കുണ്ടറയിൽ ഫെഡറൽ ബാങ്കിന്‍റെ എടിഎം കൗണ്ടറിൽ മോഷണശ്രമം; പോലീസ് അന്വേഷണം ആരംഭിച്ചു

കൊല്ലം: കുണ്ടറയിൽ എടിഎമ്മിൽ മോഷണശ്രമം. ഫെഡറൽ ബാങ്കിന്‍റെ എടിഎമ്മിലാണ് മോഷണശ്രമം നടന്നിരിക്കുന്നത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിവരികാണ്. ചൊവ്വാഴ്ച തൃശൂർ കിഴക്കുംപാട്ടുകരയില്‍ കാനറ ബാങ്കിന്‍റെ എടിഎമ്മിലും മോഷണശ്രമം ഉണ്ടായി. അഞ്ചര ലക്ഷം രൂപ എടിഎമ്മിലുണ്ടായിരുന്നെങ്കിലും പണം നഷ്ടപ്പെട്ടില്ല. ചൊവ്വാഴ്ച രാവിലെ കൗണ്ടറിലെത്തിയവർ വിവരം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് പോലീസിനെ അറിയിക്കുകയായിരുന്നു. ഒക്ടോബർ 12ന് കൊച്ചി ഇരുമ്പനത്തും തൃശൂര്‍ കൊരട്ടിയിലും എടിഎം തകര്‍ത്ത് 35 ലക്ഷം രൂപ കവർന്നിരുന്നു. കോട്ടയം വെമ്പള്ളിയിലും എറണാകുളം കളമശേരിയിലും എടിഎമ്മിൽ കവർച്ചാ ശ്രമമുണ്ടായി. എന്നാൽ ഇതുവരെ മോഷ്ടാക്കളെ പിടികൂടാൻ സാധിച്ചിട്ടില്ല. കൊരട്ടിയിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്‍റെ എടിഎം തകർത്ത് 25 ലക്ഷം രൂപയാണ് മോഷ്ടാക്കൾ കവർന്നത്. ഇരുമ്പനത്തെ എസ്ബിഐ എടിഎമ്മിൽനിന്ന് 10 ലക്ഷം രൂപയുമാണ് നഷ്ടമായത്.

Read More

പോലീസുകാരുടെ പേരിൽ നിയമനടപടി  സ്വീകരിക്കണമെന്ന് അയ്യപ്പ ധർമപരിഷത്ത്

കൊല്ലം: ശബരിമലയിൽ നിലനിൽക്കുന്ന ആചാരാനുഷ്ഠാനങ്ങളെ തകർക്കുവാൻ നിരീശ്വരവാദികളായ സ്ത്രീകളെ പോലീസ് വേഷം ധരിപ്പിച്ച് സന്നിധാനത്ത് എത്തിച്ച പോലീസ് അധികാരികളുടെ പേരിൽ നിയമനടപടി സ്വീകരിക്കണമെന്നും ഇതിന്‍റെ പിന്നിൽ പ്രവർത്തിച്ചവർ ആരെന്ന് കണ്ടുപിടിക്കാൻ ഗവണ്‍മെന്‍റ് അന്വേഷണ കമ്മീഷനെ വയ്ക്കണമെന്നും ശബരിമല അയ്യപ്പധർമ്മപരിഷത്ത് ദേശീയ ജനറൽ സെക്രട്ടറി അയർക്കുന്നം രാമൻനായർ ആവശ്യപ്പെട്ടു. മഹത്തായ പാരന്പര്യത്തിന്‍റെയും അനുഷ്ഠാനത്തിന്‍റേയും കാവൽക്കാരായ തന്ത്രികുടുംബവും പന്തളം രാജകുടുംബവും പരികർമ്മികളും അവസരത്തിനൊത്ത് ഉയർന്ന് വിശ്വാസികൾക്കൊപ്പം നിന്ന് ശബരിമലയിൽ നടയടയ്ക്കൽ ഉൾപ്പെടെയുള്ള നടപടികളിലേയ്ക്ക് നീങ്ങാൻ തയാറായ ആചാര്യന്മാരുടെ പ്രവർത്തനം ചരിത്രം രേഖപ്പെടുത്തുന്നതാണെന്നും ഇവർക്ക് പിന്നിൽ ശബരിമല വിശ്വാസികളുടെ പൂർണ പിന്തുണ ഉണ്ടായിരിക്കും. എൻഎസ്എസ് ഉൾപ്പെടെയുള്ള നേതാക്കളുടെ കൂട്ടായ അഭ്യർഥനയെ അംഗീകരിക്കുന്ന തന്ത്രികുടുംബവും പന്തളം രാജകുടുംബവും കാലഘട്ടത്തിനൊത്ത് ഉയർന്നതിൽ അയ്യപ്പധർമ്മപരിഷത്ത് അനുമോദിക്കുവാൻ തയാറാകുകയാണെന്ന് രാമൻനായർ വ്യക്തമാക്കി. പന്പയിലും ശബരിമലയിലും നിരപരാധികളെ വിവിധ ഘട്ടങ്ങളിൽ ലാത്തിചാർജ് നടത്തുകയും സമാധാനപരമായി നിലയ്ക്കൽ ആദിവാസികൾ ഉൾപ്പെട്ടെ…

Read More

തണ്ണീർത്തടങ്ങളുടെ സംരക്ഷണത്തിനായി സർക്കാർ കോടികൾ ചെലവഴിക്കുമ്പോൾ കല്ലുവാതുക്കൽ നെടീക്കോട്ട് കുളം കാടുകയറി നശിക്കുന്നു

ചാത്തന്നൂർ: തണ്ണീർത്തടങ്ങളുടെ സംരക്ഷണത്തിനായി സർക്കാർ കോടികൾ ചെലവഴിക്കുമ്പോൾ മുള്ളുകാട് നെടീക്കോട്ട് കുളവും പരിസരവും കാട് മൂടി. ഇഴജന്തുക്കളുടെയും മദ്യപാനികളുടെയും താവളമായ ഇവിടെ ഒരു കുളം ഉണ്ടായിരുന്നു എന്ന് പറയേണ്ട അവസ്ഥയാണ്. കല്ലുവാതുക്കൽ പഞ്ചായത്തിലെ പുതിയപാലം വാർഡിലുള്ള കുളമാണ് സംരക്ഷണമില്ലാതെ നശിക്കുന്നത്. ഇരുപത് സെന്റോളമുണ്ടായിരുന്ന കുളത്തിന്‍റെ വിസ്തൃതി കൈയേറ്റം മൂലം ഇന്ന് പകുതിയോളമായി. കുളത്തിന് സമീപത്ത് പണികഴിപ്പിച്ച കിണർ ഇടിഞ്ഞുവീണു. എന്നാൽ ഇതൊന്നും അധികാരികൾ മാത്രം അറിഞ്ഞമട്ടില്ല. പതിറ്റാണ്ടുകളുടെ ചരിത്രമുള്ള കുളമാണ് ഇന്ന് അവഗണനയുടെ കഥമാത്രം പറയുന്നത്. കൃഷി ഉണ്ടായിരുന്നപ്പോൾ കുളത്തിൽ നിന്ന് ചാൽ കീറി വെള്ളം കൊണ്ടുപോയിരുന്നതും മൂരികളുമായി വയലിൽ ഉഴുത് കഴിഞ്ഞ് കുളത്തിൽ അവയെ കുളിപ്പിക്കുന്നതും പതിവ് കാഴ്ചയായിരുന്നതായി പഴമക്കാർ ഒാർക്കുന്നു. എന്നാൽ ഇന്ന് അതെല്ലാം പുതിയ തലമുറയ്ക്ക് അന്യമാകുകയാണ്. കുളത്തിന്‍റെ വശങ്ങൾ ഇതു വരെ അതിർത്തി നിർണയിച്ച് കെട്ടി തിരിച്ചിട്ടില്ലാത്തതാണ് ഇവിടുത്തെ പ്രശ്നങ്ങൾക്കുള്ള പ്രധാന…

Read More

നിരന്തരം അപകടങ്ങൾ സൃഷ്ടിച്ചിരുന്ന റോഡരികിലെ അപകടക്കുഴികൾ നികത്തി കർഷക കൂട്ടായ്മ മാതൃകയായി

കൊട്ടാരക്കര: നിരന്തരം അപകടങ്ങൾ സൃഷ്ടിച്ചിരുന്ന റോഡരുകിലെ അപകടക്കുഴി നികത്തി കർഷക കൂട്ടായ്മ മാതൃകയായി.പെരുംകുളം ബാപ്പുജിഗ്രന്ഥശാലയോടനുബന്ധിച്ചുള്ള ബാപ്പു ജി കർഷക കൂട്ടായ്മയാണ് കുഴി നികത്തി മാതൃകയായത്. കൊട്ടാരക്കര -മണ്ണടി റോഡിൽപെരുംകുളം അമ്പലംമുക്കിലെ വലിയകുഴിയാണ് കല്ലും മണ്ണുമിട്ട് കർഷകർ നികത്തിയത്. വാഹനങ്ങൾക്ക് വശം കൊടുക്കുമ്പോൾ നിരവധി വാഹനങ്ങ ൾ ഇവിടെ കുഴിയിൽ വീണ് അപകടംസംഭവിച്ചിട്ടുണ്ട്.ഒരു ഇരുചക്രവാഹനയാത്രികൻ ഒരു വർഷം മുമ്പ് ഇവിടെ യുണ്ടായ അപകടത്തിൽ മരിച്ചിരിന്നു.ബാപ്പുജി കർഷക കൂട്ടായ്മയിലുള്ള ആദിച്ചൻ, ഗോപാലൻ, സുദർശനൻ പിള്ള, രാജപ്പൻ, അജിത്, മദനൻ,ഉണ്ണി, രമേശ്, സന്ദീപ് തുടങ്ങിയവർ നേ തൃ ത്യം നൽകി.

Read More

നിരാലംബരെ സഹായിക്കുന്നിടത്താണ് ദൈവസാന്നിധ്യമെന്ന് അന്നപൂര്‍ണാദേവി

പത്തനാപുരം: നിരാലംബരെ സഹായിക്കുന്നിടത്താണ് ദൈവ സാന്നിധ്യമുണ്ടാവുകയെന്ന് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അന്നപൂര്‍ണാദേവി അഭിപ്രായപ്പെട്ടു. ഗാന്ധിഭവനില്‍ നടന്ന മാനവ സമത്വ സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവര്‍. സ്‌നേഹം, ദയ, കാരുണ്യം എന്നീ ജീവിതമൂല്യങ്ങള്‍ നാം വായിച്ചോ കേട്ടോ അറിയേണ്ട ഒന്നല്ല. അത് നാം സ്വന്തം ജീവിതത്തിലൂടെ പഠിക്കേണ്ട ഒന്നാണ്. അതിന് ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന ജീവിതാനുഭവങ്ങള്‍ കൂടിയുണ്ടാകണം. മാനുഷിക മൂല്യങ്ങള്‍ നശിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. സ്വന്തം മാതാപിതാക്കളെപ്പോലും ഉപേക്ഷിക്കുവാന്‍ മടിയില്ലാത്ത ഒരു യുവതലമുറയാണിന്ന് വളര്‍ന്നു വന്നുകൊണ്ടിരിക്കുന്നത്. ഇത് സമൂഹത്തിന് തന്നെ ശാപമാണ്. മനുഷ്യമനസില്‍ സ്‌നേഹവും കരുണയും ഉണ്ടെന്ന് തെളിയിച്ച് നാനാത്വത്തില്‍ ഏകത്വം ദര്‍ശിക്കുന്ന സ്ഥാപനമാണ് ഗാന്ധിഭവനെന്നും പുതുതലമുറയെ നന്മയുടെയും കാരുണ്യത്തിന്‍റേയും പാതയിലേക്ക് നയിക്കുന്ന പ്രര്‍ത്തനങ്ങളാണ് ഗാന്ധിഭവന്‍ ചെയ്യുന്നതെന്നും അവര്‍ പറഞ്ഞു. ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്‍, പി.എസ് അമല്‍രാജ്, പ്രസന്ന സോമരാജന്‍, എസ്.…

Read More

ശബരി കുപ്പിവെള്ള പദ്ധതി എങ്ങുമെത്തിയില്ല; ഗണേഷ് കുമാറിന് മന്ത്രി സ്ഥാനം പോയതോടെ പദ്ധതിക്ക് താഴ് വീണു

പത്തനാപുരം: പിറവന്തൂരിൽ വനം വകുപ്പിന്‍റെ ആഭിമുഖ്യത്തിലുള്ള കുപ്പിവെളള പദ്ധതിക്ക് അടിയന്തിര നടപടികൾ എടുത്തില്ലെങ്കിൽ പുതിയ കേന്ദ്ര നിയമം തിരിച്ചടിയായേക്കും.ആറ് വർഷം മുൻപ് പദ്ധതിയുടെ കെട്ടിട നിർമ്മാണത്തിനടക്കം മുടക്കിയ അറുപത് ലക്ഷം രൂപ വെള്ളത്തിലാവുമെന്ന് ആശങ്ക. പിറവന്തൂര്‍ പഞ്ചായത്തിലെ കടശ്ശേരിയില്‍ വനം വകുപ്പിന്‍റെ സ്ഥലത്താണ് ശബരി കുപ്പിവെള്ളപദ്ധതി ആരംഭിച്ചത്. വനം മന്ത്രിയായിരിക്കെ കെ ബി ഗണേഷ്കുമാറാണ് ഒരു കുപ്പി വെള്ളത്തിന് 10 രൂപ നിരക്കില്‍ ശുദ്ധമായ കുടിവെളളം ലഭ്യമാക്കുന്നതിന് പദ്ധതി ആവിഷ്കരിച്ചത്.ഒരു കോടി രൂപ വകയിരുത്തി 2012 ഒക്ടോബര്‍ 27 ന് തറക്കല്ലിട്ട പദ്ധതിയുടെ കെട്ടിട നിര്‍മാണവും അനുബന്ധ നിര്‍മാണ പ്രവര്‍ത്തനങ്ങളും ഒന്നര വർഷത്തിനിടെ പൂര്‍ത്തിയായി. 60 ലക്ഷത്തോളം രൂപഇതിനായി വിനിയോഗിച്ചു.തുടർന്ന് യന്ത്രസാമഗ്രികൾ സ്ഥാപിക്കുന്നതിനായി നടപടികള്‍ ആരംഭിക്കുന്നതിനിടെ ഗണേഷ് കുമാറിന് മന്ത്രി സ്ഥാനം പോയതോടെ പദ്ധതിക്ക് താഴ് വീണു. വൻകിട കുപ്പിവെള്ള ലോബിയുടെ പാരകൾ ഉണ്ടായെങ്കിലും ഗണേഷ് കുമാറിന്‍റെ…

Read More