കൊല്ലം :ജില്ലയിലെ പൊതുമരാമത്ത് റോഡ് വികസനത്തിനായി കഴിഞ്ഞ രണ്ടര വര്‍ഷത്തിനകം സംസ്ഥാന സര്‍ക്കാര്‍ 2529 കോടി രൂപ നല്‍കിയെന്ന് മന്ത്രി ജി. സുധാകരന് പറഞ്ഞു. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ വെറ്റമുക്ക്-തേവലക്കര-മൈനാഗപ്പള്ളി-ശാസ്താംകോട്ട-മണപ്പള്ളി-കാഞ്ഞിരത്തുംമൂട്-താമരക്കുളം റോഡ് പുനരുദ്ധാരണത്തിന്റെ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രണ്ടു ജില്ലകളിലെ നാലു നിയമസഭാ മണ്ഡലങ്ങളിലൂടെ കടന്നു പോകുന്ന റോഡാണിത്. ഇതേ മാതൃകയില്‍ 2020നകം എല്ലാ റോഡുകളുടേയും പുനരുദ്ധാരണം പൂര്‍ത്തിയാക്കും. ദേശീയപാത ഉന്നത നിലവാരത്തില്‍ പരിപാലിക്കുകയും ചെയ്യും. വികസന പ്രവര്‍ത്തനത്തില്‍ കാലതാമസം അനുവദിക്കില്ല. കാലതാമസമുണ്ടാക്കുന്ന കരാറുകാരുടെ ലൈസന്‍സ് പുതുക്കിനല്‍കില്ല. ഏറ്റെടുത്ത പണികള്‍ പ്രളയബാധിതമായ നാടിന്റെ പുനരുദ്ധാരണത്തിന് വേണ്ടി ചെറിയ ലാഭത്തിന് പൂര്‍ത്തിയാക്കാന്‍ കരാറുകാര്‍ തയാറാകണമെന്നും മന്ത്രി പറഞ്ഞു. എന്‍. വിജയന്‍പിള്ള എം എല്‍എ. അധ്യക്ഷനായി. എം. എല്‍. എ മാരായ കോവൂര്‍ കുഞ്ഞുമോന്, ആര്. രാജേഷ്, പന്മന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ശാലിനി, ചവറ ബ്ലോക്ക്…
Read MoreCategory: Kollam
കൊല്ലം റെയിൽവേസ്റ്റേഷൻ രണ്ടാം പ്രവേശന കവാടം; ജനുവരിയിൽ പണി പൂർത്തിയാകുമെന്ന് എൻകെ പ്രേമചന്ദ്രൻ
കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷൻ രണ്ടാം പ്രവേശന കവാടത്തിന്റെ നിർമാണം ജനുവരിയിൽ പൂർത്തിയാക്കുന്ന വിധം പ്രവർത്തികൾ പുനക്രമീകരിച്ചതായി എൻ.കെ. പ്രേമചന്ദ്രൻ എംപി അറിയിച്ചു. ചെന്നൈ ദക്ഷിണ റെയിൽവേ പ്ലാനിംഗ് ആൻഡ് ഡവല്പമെന്റ് ചീഫ് എൻജിനീയർ എ.കെ. സിൻഹയുടെ സാന്നിധ്യത്തിൽ കൊല്ലം റെയിൽവേ സ്റ്റേഷനിൽ ചേർന്ന ഉന്നതതല യോഗത്തിനും സ്ഥല പരിശോധനയ്ക്കും ശേഷമാണ് വിവരം അറിയിച്ചത്. കാലവർഷം കൊണ്ടും ഫണ്ടിന്റെ അപര്യാപ്ത കൊണ്ടും നിശ്ചയിച്ച പ്രകാരം പ്രവർത്തി പൂർത്തികരിക്കാൻ ആയില്ലെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. നിർമാണ പ്രവർത്തനങ്ങളിൽ ഉണ്ടായ കാലതാമസം പരിഹരിക്കുന്ന വിധം പ്രവർത്തനങ്ങൾ പുനക്രമീകരിക്കുവാനാണ് തീരുമാനിച്ചിട്ടുളളത്. ഫുഡ് ഓവർ ബ്രിഡ്ജിന്റെയും അനുബന്ധ പ്രവർത്തികൾക്കും ആവശ്യമുളള ഒന്നര കോടി രൂപ അനുവദിച്ച് ഉത്തരവായിട്ടുണ്ടെന്നും സർക്കുലേറ്റിംഗ് ഏരിയയുടെയും അനുബന്ധ പ്രവർത്തനങ്ങളുടെയും നിർമ്മാണത്തിനായി നിലവിലുളള 34 ലക്ഷം രൂപയ്ക്ക് പുറമെ ആവശ്യമായി വരുന്ന അധിക ഫണ്ട് ഒരാഴ്ചയ്ക്കുളളിൽ അനുവദിക്കുവാനുളള നടപടി ക്രമങ്ങൾ…
Read Moreനിയമം എല്ലാവര്ക്കും ബാധകം , അവിടെ മന്ത്രിയെന്നോ തന്ത്രിയെന്നോ വേര്‍തിരിവില്ല; തന്ത്രിയെയും പന്തളം കൊട്ടാരത്തെയും വിമര്‍ശിച്ച് ജി.സുധാകരൻ
ചവറ: തന്ത്രിയേയും പന്തളം രാജകൊട്ടാരത്തെയും വീണ്ടും വിമര്‍ശിച്ച് മന്ത്രി ജി. സുധാകരന്. ചവറയിൽ വെറ്റമുക്ക്-താമരക്കുളം റോഡിന്റെ നിര്‍മ്മാണോദ്ഘാടനവുമായി ബന്ധപ്പെട്ട് പ്രസംഗിക്കുന്നതിനിടയിലാണ് ഇവര്ക്കിതരെ വിമര്‍ശന ശരങ്ങള്‍ മന്ത്രി തൊടുത്തു വിട്ടത്. തന്ത്രിമാര്‍ സമരം ചെയ്യുന്നത് പോലെ കരാറുകാര്‍ സമരം ചെയ്ത് ജനങ്ങളെ ദ്രോഹിക്കരുത്. ആധുനിക കാലത്തും രാജാക്കന്മാരണെന്ന് പറഞ്ഞ് ചിലര്‍ നടക്കുന്നുണ്ട്. അവര്‍ ഫ്യൂഡല്‍ ഭരണം തിരിച്ച് കൊണ്ടുവാരാനാണ് ശ്രമിക്കുന്നത്. രാജവാഴ്ച ഇല്ലാതാക്കിയ കാര്യം ഇപ്പോഴും ചിലര്ക്കറിയല്ല. തന്ത്രിയുടെ വാക്കുകളല്ല ജനാധിപത്യ രാജ്യത്തില്‍ ജനങ്ങള്‍ സ്വീകരിക്കുന്നത്. നിയമം നടത്താന്‍ ഭരണകര്‍ത്താക്കള്‍ മുന്നിട്ടറങ്ങുമ്പോള്‍ അതിന് തടസവാദം ഉന്നയിക്കുന്നത് ശരിയല്ല. പത്മനാഭ സ്വാമി ക്ഷേത്രം മാത്രമാണ് ദേവസ്വം ബോര്‍ഡിന്റെ അധീനതയിലല്ലാത്തത്. ശബരിമല ഉള്‍പ്പെടെ ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിലാണ്. ഇപ്പോഴും രാജാവാണെന്ന് പറഞ്ഞ് നടക്കുന്നവര്‍ നിയമത്തെ അനുസരിക്കുന്നില്ല. നിയമം എല്ലാവര്ക്കും ബാധകമാണ്. അവിടെ മന്ത്രിയെന്നോ തന്ത്രിയെന്നോ വേര്‍തിരിവില്ല. സ്ത്രീകളുടെ കണ്ണുനീര് വീഴ്ത്തുന്നവര്‍ക്ക് ഒരിക്കലും…
Read Moreലോട്ടറിയെ സംരക്ഷിക്കാനെന്ന പേരില്‍ സര്‍ക്കാര്‍ എടുക്കുന്ന നടപടികളും ലോട്ടറി തൊഴിലാളികളെയും ഏജന്റുമാരെയും ദ്രോഹിക്കുന്നതെന്ന് ഐഎന്‍ടിയുസി
കൊല്ലം: പ്രളയത്തിലും സാമ്പത്തിക മാന്ദ്യത്തിലും തകര്‍ന്ന ലോട്ടറി തൊഴിലാളികളെയും ലോട്ടറി വ്യാപാരികളെയും സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വ്യാപകമായി ദ്രോഹിക്കുന്നതായി ഓള് കേരള ലോട്ടറി ഏജന്റ്സ് ആന്റ് സെല്ലേഴ്സ് കോണ്‍ഗ്രസ് (ഐഎന്‍ ടിയുസി. )കൊല്ലം ജില്ലാ കമ്മിറ്റി ആരോപിച്ചു. ലോട്ടറിയെ സംരക്ഷിക്കാനെന്ന പേരില്‍ സര്‍ക്കാര്‍ എടുക്കുന്ന നടപടികളെല്ലാം തന്നെ ലോട്ടറി തൊഴിലാളികളെയും വ്യാപാരികളെയും ദ്രോഹിച്ചുകൊണ്ടുള്ളതാണന്നും ഐഎൻടിയുസി ആരോപിച്ചു. കഴിഞ്ഞ കുറെ ദിവസങ്ങളായി കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പോലീസിന്റെ നേതൃത്വത്തില്‍ ലോട്ടറി കടകളില്‍ കയറിയും തൊഴിലാളികളെ നേരിട്ടും ഭീഷണിപ്പെടുത്തുകയാണ്. ബന്ദോ ഹര്‍ത്താലോ വരുന്ന ദിവസങ്ങളില്‍ ടിക്കറ്റ് മൊത്തം എടുക്കുവാന്‍ ഏജന്റുമാരെ സര്‍ക്കാര്‍ നിര്‍ബന്ധിക്കുകയാണ്. പോലീസിനെ ഉപയോഗിച്ച് അനുവദനീയമായ കാര്യങ്ങളില്‍ തൊഴിലാളികളെ ദ്രോഹിക്കുന്നതിനെതിരെയും ലോട്ടറിയില്‍ വേണ്ടുന്ന പരിഷ്കാരങ്ങള്‍ ഏര്‍പ്പെടുത്താത്തതിലും പ്രധിഷേധിച്ച് ഓൾ കേരള ലോട്ടറി ഏജന്റ്സ് ആന്റ് സെല്ലേഴ്സ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നവംബര്‍ 15 ന് സംസ്ഥാന സെക്രട്ടറിയേറ്റിനുമുന്നില്‍ ഉപവാസം സമരം…
Read Moreകനാൽ പുറമ്പോക്കു ഭൂമി പതിച്ചു നല്കുന്നതിനെതിരേ യുഡിഎഫ് പ്രക്ഷോഭത്തിന്
പുനലൂർ: കനാൽപുറമ്പോക്കൂഭൂമി ഇടമൺസർവീസ് സഹകരണ ബാങ്കിന് നല്കുന്നതിനെതിരേ പ്രക്ഷോഭം ആരംഭിക്കുമെന്ന് യൂ ഡി എഫ് നേതാക്കൾ അറിയിച്ചു.കനാൽ പുറമ്പോക്കിൽ താമസിക്കുന്ന നിർധനരായ തോട്ടം നിവാസികളടക്കമുള്ളവർക്ക് ഭൂമിപതിച്ചു നല്കുമെന്നുള്ള എൽഡിഎഫിന്റെ തെരഞ്ഞെടുപ്പു വാഗ്ദാനം നടപ്പിലാക്കിയിട്ടില്ല. തലമുറകളായി പുറമ്പോക്കുഭൂമിയിൽ താമസിച്ചു വരുന്നവർക്കു പട്ടയം നല്കാൻ നിരവധി നൂലാമാലകൾ പറഞ്ഞു പറ്റിച്ച റവന്യൂ പഞ്ചായത്തുകെ ഐ പി അധികൃതർ സഹകരണ സംഘത്തിന്നും മറ്റു ഭൂമാഫിയകളുടെയുബിനാമികളായാണ് പ്രവർത്തിക്കുന്നത്. ആരോഗ്യ വകുപ്പിന്റെ സ്ഥാപനങ്ങൾക്കോ, മൃഗാശുപത്രി, ഹെൽത്ത് സെന്റർ തുടങ്ങിയ പൊതു സ്ഥാപനങ്ങൾ ഒന്നുമില്ലാത്ത ഈ പ്രദേശത്ത് കോടിണക്കിന് രൂപാ ആസ്ഥിയുള്ള സഹകരണ ബാങ്കിന് ഭൂമി നല്കുന്നതിൽ അഴിമതിയുണ്ടെന്നും അവർ സൂചിപ്പിച്ചു. പുറമ്പോക്കു ഭൂമിയിൽ താമസിക്കുന്നവർക്ക് പട്ടയം നല്കുവാൻ നവംബർ ഒന്നിന് ചാലിയക്കരയിൽ പ്രതിഷേധ പ്രകടനവും, സമ്മേളനവും നടത്തുമെന്ന് യു ഡി എഫ് നേതാക്കളായ ലൈസി അലക്സ്, കെ.സുരേന്ദ്രൻ, സി.ചെല്ലപ്പൻ, സി.ഗിരീഷ് കുമാർ, എസ്.രവീന്ദൻ പിള്ള,…
Read Moreലാപ്പാ തൊഴിലാളികളെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് കെഎംഎംഎല്‍ കമ്പനി പടിയ്ക്കല്‍ യുഡിഎഫ് രാപകല്‍ സമരം ആരംഭിച്ചു
ചവറ : കെഎംഎംഎല്‍ കമ്പനിക്ക് വേണ്ടി ഭൂമിയും വസ്തുവും നല്കിയ ലാപ്പാ തൊഴിലാളികളെ സ്ഥിരപ്പെടുത്തണം എന്നാവശ്യപ്പെട്ട് യുഡിഎഫ് ഇരുപത്തിനാല് മണിക്കൂര്‍ രാപകല്‍ സമരം തുടങ്ങി. ലാഭത്തില്‍ പ്രവര്‍ത്തിച്ച് വരുന്ന കമ്പനിയില്‍ വര്‍ഷങ്ങളോളം താത്കാലികമായിപണിയെടുക്കുന്ന ലാപ്പാക്കാരെ സ്ഥിരപ്പെടുത്തുന്നതിലൂടെ അവരോട് കാണിക്കുന്ന കാരുണ്യമായിരിക്കും അതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത യുഡിഎഫ് കണ്‍വീനര്‍ ബെന്നിബഹനാന് പറഞ്ഞു. മുന്‍ മന്ത്രി ഷിബുബേബിജോണ്‍ അധ്യക്ഷത വഹിച്ചു.എന്‍.കെ. പ്രേമചന്ദ്രന് എം.പി, ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ,ഐ.എന്‍ടിയുസി ദേശീയ സെക്രട്ടറി കെ.സുരേഷ് ബാബു,കോലത്ത് വേണുഗോപാല്‍, ഇ. യൂസഫ് കുഞ്ഞ്,പി.ജര്‍മ്മിയാസ്,സന്തോഷ് തുപ്പാശേരി,കോഞ്ചേരില്‍ ഷംസുദീന്‍, സി. പി. സുധീഷ് കുമാര്‍,പൊന്മന നിശാന്ത്,ജോസ് വിമല്‍രാജ് എന്നിവര്‍ പ്രസംഗിച്ചു. ജസ്റ്റിന് ജോണ്‍, കോക്കാട്ട് റഹിം,ശാസ്താംകോട്ട സുധീര്‍,സി. ഉണ്ണികൃഷ്ണന്,രഘുനാഥക്കുരുക്കള്,മാമൂലയില്‍ സേതുക്കുട്ടന്‍. പി. സുധാകുമാരി എന്നിവര്‍ സമരത്തിന് നേതൃത്വം നല്കി. സമരത്തിന്റെ സമാപന സമ്മേളനം മുന്‍ വ്യവസായ വകുപ്പ് മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ് ഉദ്ഘാടനം ചെയ്യും…
Read Moreസമാധാനം ആഗ്രഹിക്കുന്നവർ ആദരിക്കുന്ന വ്യക്തിത്വത്തിന് ഉടമയാണ് മഹാത്മാഗാന്ധിയെന്ന് മന്ത്രി
കുളത്തുപ്പുഴ:സമാധാനം ആഗ്രഹിക്കുന്നവർ ആദരിക്കുന്ന വ്യക്തിത്വത്തിന് ഉടമയാണ് മഹാത്മാഗാന്ധി .അദ്ദേഹം ഇഡ്യൻ സ്വാതന്ത്ര്യ സമരത്തിൻെറ നേതാവായിട്ട് മാത്രമല്ല അറിയപ്പെടുന്നത് . സമാധാനകാംഷികളായിട്ടുളള എല്ലാ ബഹുജനങ്ങളും അഹിംസാ സിദ്ധാന്തത്തിൻെറ ഉടമസ്ഥരായിട്ടുളളവരും ആദരിക്കപ്പെടുന്ന വ്യക്തിയാണ് മഹാത്മാഗാന്ധിയെന്നും മന്ത്രി കെ.രാജു . കുളത്തൂപ്പുഴയിൽ ഗാന്ധിജിയും സ്വാതന്ത്ര്യ സമരവും എന്ന സംവാദപരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ബാലസഭയും സംയുക്തമായ് സംഘടിപ്പിച്ച പാടിക്ക് വൈസ്പ്രസിഡൻറ് സാബുഎബ്രഹാം അദ്ധ്യക്ഷത വഹിച്ചു. സ്റ്റൻറിംഗ് കമ്മിറ്റി ചെയർമാൻ പി.അനിൽകുമാർ, സി.ഡി.എസ് ചെയർപേഴ്സൻ വത്സലകുമാരി, അരുൻകൃഷ്ണൻ, മഹാത്മാഗാന്ധിയെ നേരിട്ട് കണ്ടിട്ടുളള വ്യക്തിത്വത്തിന് ഉടമയുമായ ഈശ്വരിഅമ്മ എന്നിവർ പ്രസംഗിച്ചു. കുട്ടികൾക്കുളള ക്വിസ് മത്സരം, ആദരിക്കൽ ചടങ്ങ് എന്നിവ ഇതോടൊപ്പം നടന്നു.
Read Moreഇടിമിന്നല്‍ ഭീതിയൊഴിയാതെ കിഴക്കന്‍ മേഖല ; മരണം മൂന്നായി; നിരവധി വീടുകൾക്ക്നാശം
പത്തനാപുരം: തുലാവര്‍ഷം കനക്കുന്നതോടെ ഇടിമിന്നല്‍ അപകടം വിതയ്ക്കുന്നത് പതിവായിരിക്കുകയാണ്. കിഴക്കൻ മേഖലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മൂന്ന് പേരാണ് മിന്നലേറ്റ് മരിച്ചത്.വീടുകള്‍ക്കും നാശമുണ്ടായിട്ടുണ്ട്.തലവൂര്‍ ഞാറയ്ക്കാട് ചാമലകൊച്ചുവീട്ടില് പീറ്ററിന്റെ ഭാര്യ എല്‍സി(സതി 36)യാണ് ഏറ്റവുമൊടുവില്‍ മരണപ്പെട്ടത്. കരവാളൂര്‍ അയണിക്കോട് മേലേതില്‍ ശിവവിലാസത്തില്‍ സജിത്ത് നിഷ ദമ്പതികളുടെ മകന് രണ്ടുവയസുകാരന് സൂര്യദേവ്,ഇടമണ്‍ 34ആയിരനല്ലൂര്‍ ഏനത്തുവിള വീട്ടില്‍ അന്നമ്മ(60)എന്നിവരും കഴിഞ്ഞ ദിവസങ്ങളില്‍ മിന്നലേറ്റാണ് മരിച്ചത്.ഇതില്‍ മരിച്ച അന്നമ്മയുടെ ഭര്‍ത്താവ് ബെനേയവ്(70)മിന്നലില്‍ പരിക്കേറ്റ് ചികിത്സയിലാണ്. നിരവധി വീടുകള്‍ക്ക് മിന്നലില്‍ കേടുപാടുകളുണ്ടായിട്ടുണ്ട്.വൈദ്യുതോപകരണങ്ങളും കത്തിനശിച്ച നിലയിലാണ്. കിഴക്കന്‍ മേഖലയില്‍ അടിക്കടി മിന്നലേല്‍ക്കുന്നത് ജനങ്ങളെ പരിഭ്രാന്തരാക്കിയിരിക്കുകയാണ്.മുന്‍കാലങ്ങളേക്കാള്‍ ശക്തമായ ഇടിമിന്നലാണ് ഇത്തവണ തുലാവര്ഷത്തിനൊപ്പമെത്തുന്നത്.വൈകുന്നേരങ്ങളിലാണ് മഴയെന്നത് സ്കൂള്‍ കുട്ടികളിലും രക്ഷിതാക്കളിലും ഭീതിപരത്തുന്നുണ്ട്.
Read Moreഎക്സൈസ് ജീവനക്കാർക്ക് ജോലിഭാരമേറി ; വിശ്രമമില്ലാതെ ജോലിചെയ്യിപ്പിക്കുന്നതായി ആക്ഷേപം
സ്വന്തം ലേഖകൻ കൊല്ലം :എക്സൈസ് ജീവനക്കാർക്ക് വിശ്രമമില്ലാതെ തുടർച്ചയായി ജോലിചെയ്യേണ്ടിവരുന്നത് ജീവനക്കാരിൽ അതൃപ്തിക്ക് ഇടവരുത്തുന്നു. വിശ്രമമില്ലാതെ ജോലിചെയ്യിപ്പിക്കുന്നതായുള്ള ആക്ഷേപം വർധിക്കുകയാണ്. ചില എക്സൈസ് റേഞ്ച് ഓഫീസുകളിലാണ് ജീവനക്കാർക്ക് വിശ്രമമില്ലാതെ പണിയെടുക്കേണ്ടിവരുന്നത്. 14മുതൽ 20വരെ മണിക്കൂർ ഫീൽഡ് ജോലി ചെയ്യേണ്ടിവരുന്നു. തുടർച്ചയായി ഫീൽഡ് ജോലി ചെയ്യുന്നവർക്ക് വിശ്രമമില്ലാത്തതിനാൽ പലരും രോഗികളായി മാറുകയാണ്. എട്ടുമണിക്കൂറിൽ കൂടുതൽ ജീവനക്കാർഫീഡിൽ ജോലിചെയ്യുന്നുണ്ട്. അങ്ങനെ ജോലിചെയ്യേണ്ടിവന്നാൽ ആനുപാതികമായി അവർക്ക് വിശ്രമം കൊടുക്കണമെന്ന കമ്മീഷണരുടെ നിർദേശവും റേഞ്ച് ഓഫീസർമാർ പാലിക്കുന്നില്ല. ജീവനക്കാരുടെ സംഘടനകൾ ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിച്ചെങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായില്ല. ജീവനക്കാരുടെ കുറവാണ് ഈ സാഹചര്യത്തിന് ഇടവരുത്തുന്നതെന്നാണ് പൊതുവേയുള്ള അഭിപ്രായം. സിവിൽ എക്സൈസ് ഓഫീസർമാർ, പ്രിവന്റീവ് ഓഫീസർമാർ എന്നീ വിഭാഗങ്ങളിൽപ്പെട്ട ജീവനക്കാർക്കാണ് വിശ്രമം ലഭിക്കാതെ വരുന്നത്. ജില്ലയിലെ ഒന്‍പത് റേഞ്ചുകൾ, അഞ്ച് സർക്കിളുകൾ, സ്ക്വാഡ് എന്നിവയാണ് ഉള്ളത്. ചെക്കുപോസ്റ്റുകൾ, ഡിവിഷൻ ഓഫീസുകൾ, മുരുകൻഫാർമ…
Read Moreകുണ്ടറയിൽ റെയിൽവേ പാളത്തിൽ മദ്യപിച്ചിരുന്നവരെ ട്രെയിൻ തട്ടി; ഒരാൾ മരിച്ചു; മറ്റൊരാളെ ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കുണ്ടറ : റെയിൽവേ പാളത്തിലിരുന്ന് മദ്യപിച്ചുകൊണ്ടിരുന്നവരിൽ ഒരാൾ ട്രെയിൻ തട്ടി മരിച്ചു. സുഹൃത്തിന് പരിക്ക്. കൊട്ടാരക്കര തൃക്കണ്ണമംഗലം ഇടിസി കോളനിയിൽ സുനിൽകുമാർ (36) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ തിരുവനന്തപുരം മെഡിക്കൽകോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. സുനിലിന്റെ ഇരുകാലുകളും വേർപെട്ടനിലയിലാണ്. സുഹൃത്ത് കുന്നത്തൂർ തോട്ടത്തുമുറി മുകളുവിളയിൽ അനി എന്നുവിളിക്കുന്ന രാമചന്ദ്രന് (46) ഗുരുതരമായി പരിക്കേറ്റു. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയിൽ കുണ്ടറ മുക്കട റെയിൽവേ ഗേറ്റിനും ഇളന്പള്ളൂർ റെയിൽവേ ഗേറ്റിനും ഇടയിൽ പാളത്തിലായിരുന്നു അപകടം. പുനലൂരിൽനിന്ന് കൊല്ലത്തേക്ക് വരികയായിരുന്ന പാസഞ്ചർ ട്രെയിനാണ് തട്ടിയത്.
Read More