കൊല്ലം: മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറുപ്പ് പദ്ധതിയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ മിനിമം വേതനം 600 രൂപയാക്കണമെന്നും തൊഴിലിനിടയിൽ അപകടം സംഭവിച്ചാൽ സൗജന്യചികിത്സ നൽകണമെന്നും അംഗവൈകല്യമോ മരണമോ സംഭവിച്ചാൽ 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും തൊഴിൽ സ്ഥലങ്ങളിൽ കുടിവെളളം, പ്രഥമശുശ്രൂഷ സംവിധാനം, വിശ്രമസ്ഥലം എന്നിവ നടപ്പാക്കാൻ സർക്കാർ തയാറാകണമെന്നും ഐഎൻടിയു.സി സംസ്ഥാന എക്സിക്യൂട്ടീവ് മെന്പർ ജോസ് വിമൽരാജ് ആവശ്യപ്പെട്ടു. ഐഎൻടിയു സി തേവലക്കര മണ്ഡലം കണ്വൻഷൻഉദ്ഘാടനംചെയ്ത്പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് വി. ശിവൻകുട്ടിപിളള അദ്ധ്യക്ഷത വഹിച്ചു. വിഷ്ണു വിജയൻ, സുരേഷ് കുമാർ, ജയശ്രീ, തേവലക്കര കബീർ, പി. ഫിലിപ്പ്, പ്ലാച്ചേരി ഗോപാലകൃഷ്ണപിളള, നെപ്പോളിയൻ, ഉൗന്നുവിള ആന്റണി, ആന്റണ്‍ ലിയോ ജേക്കബ്, ഹരീഷ് കോയിവിള, ഗിരീശൻപിളള എന്നിവർ പ്രസംഗിച്ചു.
Read MoreCategory: Kollam
ശബരിമല കയറാനെത്തിയ യുവതിയുടെ വീടിന് നേരേ ആക്രമണം; പോലീസ് നിരീക്ഷണം തുടരുന്നു
ചാത്തന്നൂർ: ശബരിമല കയറാനെത്തിയ കേരളാ ദളിത് മഹിളാ ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ്.പി.മഞ്ജുവിന്റെ ചാത്തന്നൂർ ഇടനാട് കോഷ്ണക്കാവ് ക്ഷേത്രത്തിനടുത്തുള്ള വീടിന് നേരേ ഒരു സംഘം ആക്രമണം നടത്തിയതിന്റെ പശ്ചാത്തലത്തിൽ പോലീസ് നിരീക്ഷണം ശക്തമാക്കി. വീട് ഇനിയും ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്ന ഇന്റലിജന്റ്സ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വീടിന്റെ ജനാല ചില്ലുകളും വീട്ടു സാധനങ്ങളും ആക്രമണത്തിൽ നശിപ്പിക്കപ്പെട്ടിരുന്നു. മഞ്ചു പമ്പയിലെത്തിയ വിവരം പുറത്തറിഞ്ഞ ഉടനായിരുന്നു ആക്രമണം. ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു കല്ലേറ്. ഈ സമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല . മഞ്ചുവിന്റെ സ്വന്തം വീട് പുനർനിർമ്മാണത്തിനായി പൊളിച്ചിട്ടിരിക്കയാണ്. ഇതിനടുത്ത് തന്നെ മറ്റൊരു വീട്ടിലാണ് മഞ്ചു താമസം. ആ വീട്ടിന് നേരെ യായിരുന്നു കല്ലേറ്. ഇതൊടൊപ്പം പട്ടികജാതി മോർച്ച മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഇവരുടെ ഇടനാട് മലയാറ്റൂർകോണത്തുള്ള കുടുംബവീട്ടിലേക്ക് മാർച്ച് നടത്തി. കുടുംബവീടായ ബിജു ഭവനിലേക് മാർച്ച് നടന്നത്. കൊട്ടിയം സിഐ അജയ്…
Read Moreഅന്ന് 15 രൂപ, ഇന്ന് 30 രൂപ! മരച്ചീനി വില വീണ്ടും കുതിക്കുന്നു
പുനലൂർ: ജില്ലയുടെ കിഴക്കൻ മേഖലയിൽ മരച്ചീനി വില വീണ്ടും ഉയർന്നു. മുൻപ് കിലോയ്ക്ക് 30-35 വരെ എത്തിയിരുന്നത് കഴിഞ്ഞ മൂന്നു മാസക്കാലം വില 15 രൂപയായി കൂപ്പുകുത്തിയിരുന്നു. കേരളത്തിലെ പ്രളയകാലം ഏറ്റവും വലിയ നാശനഷ്ടം സംഭവിച്ച കൃഷിയിനം മരച്ചീനിയാണ്. ദിവസങ്ങളോളം കയറിയ വെള്ളം ഇറങ്ങാതെ നിന്നതും ഒഴുക്കിലും മറ്റുമായി വ്യാപകമായ കൃഷി നാശവുമാണ് ഉണ്ടായത്. ഇതിൽ ലക്ഷങ്ങളുടെ നഷ്ടവും കർഷകർക്ക് ഉണ്ടായി. എന്നാൽ ഉയർന്ന പ്രദേശങ്ങളിൽ ഉള്ളതും വെള്ളക്കെട്ട് കാര്യമായി നാശം വിതയ്ക്കാത്തതുമായ പ്രദേശങ്ങളിലെ മരച്ചീനിയാണ് ഇന്ന് മാർക്കറ്റുകളിൽ എത്തുന്നത്. ഇതിന് കിലോയ്ക്ക് 30 രൂപയാണ് ഇന്നലത്തെ വില. ഇനിയും ഉയരുമെന്നും പറയുമ്പോഴും കർഷകർ മരച്ചീനി കൃഷിയ്ക്ക് വേണ്ടുന്ന പ്രാധാന്യം നൽകുന്നില്ല. വയൽകൃഷിയിൽ വാഴയ്ക്ക് ആണ് കർഷകർ പ്രാമുഖ്യം നൽകുന്നത്. മുൻപ് മൊത്ത കച്ചവടക്കാർ മൂട് ഒന്നിന് എന്ന നിലയിൽ വില നിശ്ചയിച്ചിരുന്നതും ഇല്ലാതായി. ഇത്തരത്തിൽ ഈ…
Read Moreമുഖ്യമന്ത്രിയും വാക്ക് പാലിച്ചില്ല; വര്‍ക്ക്ഷോപ്പ് തുടങ്ങാനാകാതെ സുഗതന്റെ കുടുംബം; സുഗതന്റെ മകന് സുനില്‍ പറയുന്നത് ഇങ്ങനെ…
പത്തനാപുരം: നിർമാണത്തിലിരുന്ന വര്‍ക്ക്ഷോപ്പിന് മുന്നില്‍ ഇടത് യുവജന സംഘടനാ പ്രവര്‍ത്തകര്‍ കൊടി കുത്തിയതില്‍ മനംനൊന്ത് ജീവനൊടുക്കിയ പ്രവാസിയുടെ കുടുംബത്തിന് ഇനിയും നീതിലഭിച്ചില്ല. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുളളവർ സഹായം വാഗ്ദാനം ചെയ്ത് മാസങ്ങള്‍ കഴിഞ്ഞിട്ടും വർക്ക്ഷോപ്പ് തുടങ്ങാനാകാതെ നെട്ടോട്ടമോടുകയാണ് ഈ കുടുംബം. ലോണിനായി ബാങ്കുകളില്‍ കയറി ഇറങ്ങിയിട്ടും അവഗണന മാത്രമാണ് ഫലമെന്നും ഒരു രാഷ്ട്രീയപാർട്ടി തങ്ങളെ പിൻതുടർന്നു ദ്രോഹിക്കുകയാണന്നും സുഗതന്റെ മകന് സുനില്‍ പറയുന്നു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കം സഹായ വാഗ്ദാനം നൽകിയ ജനപ്രതിനിധികളും സർക്കാരും കൈമലർത്തിയതോടെയാണ് കുടുംബം തീർത്തും ദുരിതത്തിലായത്. കഴിഞ്ഞ ഫെബ്രുവരി 23 നാണ് കൊല്ലം- തിരുമംഗലം ദേശീയപാതയിൽ ഇളമ്പൽ പൈനാപ്പിൾ ജംഗ്ഷനിലെ നിർമാണത്തിലിരുന്ന വർക്ക്ഷോപ്പിൽ പ്രവാസിയായ പുനലൂർ വാളക്കോട് സ്വദേശി സുഗതനെ (64) തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. നിലവിൽ വിളക്കുടി പഞ്ചായത്തിൽ നിന്നും മൂന്നു വർഷത്തേക്കുള്ള ലൈസൻസും വൈദ്യുതി കണക്ഷനും മാത്രമാണു…
Read Moreപോലീസ് നടപടികൾക്കും പുല്ലുവില ; തകർന്ന റോഡുകൾ നന്നാക്കാതെ അധികൃതരുടെ നിസംഗത തുടരുന്നു
കൊട്ടാരക്കര: തകർന്ന റോഡുകളുടെനവീകരണത്തിൽ റോഡധികൃതരുടെനിസംഗത തുടരുന്നു. പോലീസ് ഇടപെട്ടിട്ടും പ്രധാന റോഡുകളിലെ കുഴികൾഅടക്കാൻ പോലും അധികൃതർ തയാറാകുന്നില്ല. വാഹന യാത്രകൾ അപകടകരമായി തുടർന്നിട്ട് മാസങ്ങൾ തന്നെയായി. നിരവധി സംഘടനകൾ സമരം നടത്തുകയും ജനപ്രതിനിധികൾ ഇടപെടുകയുംചെയ്തിട്ടും ഉദ്യോഗസ്ഥർ അനങ്ങാപ്പാറ നയം തുടരുകയാണ്. സമരം ചെയ്യുന്നവർ പോലീസിന്റെ സാന്നിദ്ധ്യത്തിൽചർച്ചകൾ നടത്തി ഉറപ്പുകൾ വാങ്ങാറുണ്ട്.ഭരണ-പ്രതിപക്ഷ സംഘടനകൾക്ക്ഇത്തരം ഉറപ്പുകൾ പല തവണ ലഭിച്ചിട്ടുമുണ്ട്.പക്ഷേ റോഡുകളുടെ സ്ഥിതിമാറ്റമില്ലാതെ തുടരുകയാണ്.പൊതുമരാമത്തു വകുപ്പു മന്ത്രിയുടെ പരാതിപരിഹാര സെല്ലിൽ പരാതി നൽകിയിട്ടും ഉദ്യോഗസ്ഥ നിലപാടുകളിൽ മാറ്റമില്ല. താലൂക്ക സഭകളിൽ കടുത്ത വിമർശ നം ഇക്കാര്യത്തിൽ പല തവണ ഉയർ ന്നിരുന്നു. ഇപ്പോൾ റോഡു വിഭാഗംഉദ്യോഗസ്ഥർ താലൂക്കുസഭയിൽ നിന്നും വിട്ടുനിന്നു വരികയാണ്.ഇതുംവിമർശന വിധേയമായിട്ടുണ്ട്.റോഡുകളുടെ ദുഃസ്ഥിതി മൂലംഅപകടങ്ങൾ വർദ്ധിച്ചതോടെ പോലീസ് തന്നെ രംഗത്തിറങ്ങിയിരിക്കുകയാണ്.റോഡിന്റെ ദു:സ്ഥിതി പരിഹരിക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് – ദേശീയപാതാ അധികൃതർക്ക് ഒന്നിലധികം തവണ പോലീസ് നോട്ടീസ് നൽകി. പ്രതികരണവും നടപടിയും…
Read Moreനിയന്ത്രണം വിട്ട കെ എസ് ആര് ടി ബസ് മതില് കെട്ടിലേക്ക് ഇടിച്ചുകയറി ആറുപേർക്ക് പരിക്ക്
കുളത്തൂപ്പുഴ :കുളത്തുപ്പുഴയില്‍ നിയന്ത്രണംവിട്ട കെ എസ് ആര് ടി ബസ് മതില്കെട്ടിലേക്ക് ഇടിച്ചുകയറി. കുളത്തുപ്പുഴ കെ എസ് ആര് ടി ഡിപ്പോയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയ ബസാണ് ഡാലിക്ക് സമീപം ആനവട്ടചിറയില് അപകടത്തില്‍പ്പെട്ടത്. ബസില്‍ 16പേരാണുണ്ടായിരുന്നത്. യാത്രക്കാര്‍ ഉണ്ടായിരുന്നു. ഇതി ആറുയാത്രക്കാര്ക്കാണ് പരിക്കേറ്റത്. ഇവരില്‍ നാലുപേരെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും രണ്ടുപേരെ കുളത്തുപ്പുഴ സര്‍ക്കാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. മിക്ക യാത്രക്കാര്‍ക്കും തലക്കും മുഖത്തുമാണ് പരിക്കേറ്റിരിക്കുന്നത്. എന്നാല്‍ ആരുടേയും പരിക്ക് ഗുരുതരമല്ല .
Read Moreപരവൂർ ജി.ദേവരാജൻ മാസ്റ്റർ സ്മാരക പ്രത്യേക കവർ പുറത്തിറക്കി തപാൽ വകുപ്പ്
പരവൂർ: അന്തരിച്ച അനശ്വര സംഗീത സംവിധായകൻ പരവൂർ.ജി.ദേവരാജൻ മാസ്റ്ററുടെ സ്മരണാർഥം തപാൽ വകുപ്പ് പ്രത്യേക കവർ പുറത്തിറക്കി. കൊല്ലം പ്രസ്ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ പോസ്റ്റൽ സർവീസസ് കേരള ഡയറക്ടർ സയീദ് റഷീദ് കവറിന്റെ പ്രകാശനം നിർവഹിച്ചു. തിരുവനന്തപുരത്തെ ജി.ദേവരാജൻ മെമ്മോറിയൽ ട്രസ്റ്റ് ജനറൽ സെക്രട്ടറി സതീഷ് രാമചന്ദ്രൻ കവർ ഏറ്റുവാങ്ങി. കവറിന്റെ പുറംചട്ടയിൽ സംഗീത കുലപതി ജി.ദേവരാജന്റെ ചിത്രം ആലേഖനം ചെയ്തിട്ടുണ്ട്. അന്തരിച്ച പ്രശ്തത ഗായകൻ കിഷോർ കുമാറിന്റെ ചിത്രമുള്ള അഞ്ചുരൂപയുടെ സ്റ്റാന്പ് കൂടി പതിപ്പിച്ച കവറിന് 20 രൂപയാണ് വില. കവറിന്റെ പുറകുവശത്ത് ദേവരാജൻ മാസ്റ്ററെ കുറിച്ച് ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള ലഘുവിവരണവും ഉൾപ്പെടുത്തിയിട്ടുണ്ട്. ആയിരം കവറുകളാണ് ഇന്ത്യ പോസ്റ്റ് അഭിമാനപൂർവം പുറത്തിറക്കിയിട്ടുള്ളത്. ഇതിൽ ഭൂരിഭാഗവും പ്രകാശന ചടങ്ങിൽ വിറ്റഴിഞ്ഞു. ഏതാനും കവറുകൾ കൊല്ലത്ത് 30,31 തീയതികളിൽ നടക്കുന്ന സ്റ്റാന്പ് എക്സിബിഷനിൽ പ്രദർശനത്തിന് വയ്ക്കും.
Read Moreമദ്യപസംഘങ്ങള്‍ അഴിഞ്ഞാടുന്നു; സ്ത്രീകൾക്കും കുട്ടികൾക്കും വഴിനടക്കാൻ പറ്റാത്ത അവസ്ഥ; വഴിയോരങ്ങൾ മദ്യക്കുപ്പികൾകൊണ്ട് നിറയുന്നു
പത്തനാപുരം: മദ്യപസംഘത്തെ ഭയന്ന് ഇനി എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് കമുകംചേരിയിലെ ഗ്രാമവാസികൾ.പോലീസ് , എക്സൈസ് അധികൃതരോട് പരാതി പറഞ്ഞ് മടുത്തു. കമുകംചേരി വരിക്കോലിക്കൽ,പാവുമ്പ,കുറിങ്ങോട്ട്, അരുവിത്തറ തുടങ്ങിയ പ്രദേശങ്ങളിലാണ് രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ മദ്യപ സംഘം അഴിഞ്ഞാടുന്നത്. മദ്യപിച്ച ശേഷം കവലകളിലെത്തുന്ന സംഘം അസഭ്യം വിളിയും അടിപിടിയും നടത്തുന്നത് പതിവാണ്.സ്ത്രീകൾക്കോ കുട്ടികൾക്കോ വീടിനു വെളിയിലിറങ്ങാനോ വഴി നടക്കാനോ പറ്റാത്ത സ്ഥിതിവിശേഷമാണ്. പലപ്പോഴും അടിപിടി കത്തി കുത്തിലും പോലീസ് കേസിലുമാണ് അവസാനിക്കുന്നത് . സ്കൂളുകൾ, ആരാധനാലയങ്ങൾ എന്നിവയ്ക്ക് സമീപത്തായും മദ്യപ സംഘത്തിന്റെ ശല്ല്യം രൂക്ഷമാണ്.പത്തനാപുരം, പനംപറ്റ തുടങ്ങിയ സർക്കാർ മദ്യവിൽപന ശാലകളിൽ നിന്നും കുറഞ്ഞ വിലയ്ക്കുള്ള മദ്യം,ലിറ്റർ കണക്കിന് വാങ്ങി ആവശ്യക്കാർക്ക് ഉയർന്ന വിലയ്ക്ക് വില്പനയും നടത്തുന്നുണ്ട്.കൂടാതെ വ്യാജ അരിഷ്ടവും സുലഭമാണ്. മദ്യവില്പനക്കാർക്കും സാമൂഹ്യ വിരുദ്ധശല്യക്കാർക്കുമെതിരായി പോലിസിൽ പരാതി നല്‍കുന്നവരെ ഭീഷണിപ്പെടുത്തുന്നതിനാൽ പലരും പരാതി പറയാനും മടിക്കുന്നു .റൂറൽ എസ്.പിക്കും…
Read Moreപൊന്മുടി വനത്തിലെ മൃഗവേട്ട: എസ് ഐ ഉൾപ്പെടെയുള്ള പോലീസുകാര്‍ക്കായി ലുക്ക്ഔട്ട് നോട്ടീസ്
മടത്തറ. : പാലോട് റേഞ്ചിലെപൊന്മുടി വനമേഖലയില്‍ കേഴയെ വേട്ടയാടി ഇറച്ചിയാക്കിയ കേസില്‍ പ്രതികളായ പോലീസുകാര്‍ ഇപ്പോഴും ഒളിവില്‍ തന്നെ. കേസിലെ പ്രധാന പ്രതികളായ പൊന്മുടി പോലീസ് സ്റ്റേഷനിലെ ഗ്രേഡ് സബ് ഇന്‍സ്പെക്ടര്‍ കൊല്ലയില്‍ റോഡുവിള വീട്ടില്‍ അയൂബ് ഖാന്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഭരതന്നൂര്‍ ലെനിന് കുന്നില്‍ നിളയില്‍ വീട്ടില്‍ എസ് രാജീവ്, പാലോട് പേരയം താളികുന്നില് വിനോദ് നിവാസില്‍ വിനോദ് എന്നിവരാണ് ഇപ്പോഴും ഒളിവില്‍ കഴിയുന്നത്. ഇവരെ സര്‍വീസില്‍ നിന്നും സസ്പെന്റ് ചെയ്തിട്ടുണ്ട്. രണ്ടുമാസം മുമ്പാണ് വനം വകുപ്പ് പാലോട് റേഞ്ചിലെ കല്ലാര്‍ സെക്ഷനിലെ പൊന്മുടി ഭാഗത്ത് നിന്നും കേഴയെ വെടിവച്ചുകൊന്നു ഇറച്ചിയാക്കി കടത്തിയത്. പോലീസ് യൂണിഫോമില്‍ എത്തി കേഴയെ വെടിവയ്ക്കുകയും ഇറച്ചിയാക്കി പോലീസ് ജീപ്പില്‍ തന്നെ വനം ചെക്ക് പോസ്റ്റ് വഴി കടത്തുകയുമായിരുന്നു. കേസില്‍ പോസ്റ്റ് മാസ്റ്റര്‍ ഉള്‍പ്പടെ നാലുപേരെ വനലപകര് പിടികൂടിയിരുന്നു. ഇവര്‍…
Read Moreദേശീയപാതവികസനം; കുടിവെള്ളം മുട്ടിച്ച് പൈപ്പിനു മുകളിൽ കല്ലിട്ടു; ഉദ്യോഗസ്ഥരുടെ നടപടിക്കെതിരേ പരാതിയുമായി നാട്ടുകാർ
ചാത്തന്നൂർ: ദേശീയപാതവികസനവുമായി ബന്ധപ്പെട്ട് കുടിവെള്ളപൈപ്പിന് മുകളിൽ. കല്ലിട്ടത് നാട്ടുകാരെ വലയ്ക്കുന്നു. പാരിപ്പള്ളി ജംഗഷനിൽ കഴിഞ്ഞ ദിവസം പാതയോരത്ത്സ്ഥാപിച്ച കല്ലാണ് നാട്ടുകാർക്കും ഉദ്യോഗസ്ഥർക്കും പാരയായി മാറിയത്. പാതയ്ക്കടിയിലൂടെയുള്ള അടുതല കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈനിന് മുകളിലാണ് കല്ല് സ്ഥാപിച്ച് ഉദ്യോഗസ്ഥർ മടങ്ങിയത്. അന്നു മുതൽ വെള്ളം ശക്തിയായി ചോർന്നൊഴുകി പാരിപ്പള്ളി ദേശീയപാതയോരം വെള്ളച്ചാലായി മാറി.ഇത് മൂലം കാൽനടയാത്ര ഉൾപ്പെടെ ബുദ്ധിമുട്ടിയായി. വെള്ളം പാഴാകുന്ന വിവരം ചാത്തന്നൂർ വാട്ടർഅഥോറിറ്റി ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും കല്ലിൽ തൊടാൻ അവർക്ക് കഴിയില്ലെന്ന മറുപടിയാണ് ലഭിച്ചത്. തുടർന്ന് ദേശീയപാതവിഭാഗം ഉദ്യോഗസ്ഥരെയും അറിയിച്ചെങ്കിലും വാട്ടർഅതോറിട്ടിവിഭാഗത്തിനെ അറിയിക്കണമെന്ന മറുപടിയാണ് ലഭിച്ചതെന്ന് വ്യാപാരികൾ പറഞ്ഞു. ഇക്കാര്യത്തിൽ നടപടി അകലുന്തോറും കുടിവെള്ളം ലഭിക്കുന്നത് വൈകുമെന്ന വിഷമത്തിലാണ് പരിസരവാസികൾ
Read More