തിരുവനന്തപുരം: കാറിനു സൈഡ് കൊടുത്തില്ല എന്ന കാരണത്താൽ കെ.ബി. ഗണേഷ് കുമാർ എംഎൽഎ യുവാവിനെ മർദിച്ച കേസിൽ ആരോപണ വിധേയനായ അഞ്ചൽ സിഐയെ സ്ഥലം മാറ്റി. സിഐ മോഹന്‍ദാസിനെ പൊന്‍കുന്നത്തേക്കാണ് സ്ഥലം മാറ്റിയത്. സിഐയ്ക്ക് അന്വേഷണ ചുമതല നൽകിയത് വിവാദമായിരുന്നു. അക്രമത്തിന് സിഐ ദൃക്സാക്ഷിയായിരുന്നു. സിഐ മോഹന്‍ദാസിന്റെ വീടിന് സമീപത്ത് വച്ച് ഗണേഷ് കുമാര്‍ എംഎല്‍എ അനന്തകൃഷ്ണനെന്ന യുവാവിനെ മര്‍ദിച്ചെന്നാണ് കേസ്. സംഭവത്തിൽ അനന്തകൃഷ്ണനും അമ്മ ഷീനയും പോലീസിൽ പരാതിപ്പെട്ടെങ്കിലും നടപടി ഒന്നും എടുത്തില്ല. എംഎൽഎക്കെതിരെ നിസാര വകുപ്പ് പ്രകാരം കേസെടുത്തപ്പോൾ മർദനമേറ്റ യുവാവിന്റെ പേരിൽ കടുത്ത വകുപ്പുകൾ ചുമത്തിയെന്നു പരാതി ഉയർന്നിരുന്നു. എംഎല്‍എയ്ക്ക് അനുകൂലമായ നിലപാടായിരുന്നു തുടക്കം മുതല്‍ സിഐ സ്വീകരിച്ചത്. ഈ സാഹചര്യത്തില്‍ അന്വേഷണച്ചുമതല സിഐയെ ഏല്‍പ്പിക്കുന്നത് കേസ് അട്ടിമറിക്കുന്നതിനാണെന്നുമാണ് ആരോപണം ഉയര്‍ന്നത്.
Read MoreCategory: Kollam
മാടമ്പിയ്ക്ക് കുട ചൂടി കിമ്പളം പറ്റുന്ന പോലിസ് രണ്ട് നീതിയാണ് കാട്ടുന്നതെന്ന് ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ
പത്തനാപുരം: മാടമ്പിയ്ക്ക് കുട ചൂടി കിമ്പളം പറ്റുന്ന പോലിസ് രണ്ട് നീതിയാണ് കാട്ടുന്നതെന്ന് ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ ആരോപിച്ചു. അഞ്ചലില്‍ യുവാവിനെ മര്‍ദിക്കുകയും മാതാവിനെ അപമാനിക്കുകയും ചെയ്ത സംഭവത്തില്‍ ഗണേഷ്കുമാറിന്റെ രാജി ആവശ്യപ്പെട്ട് പത്തനാപുരം, തലവൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ എംഎല്‍എ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രസംഗിക്കുകയായിരുന്നു ബിന്ദുകൃഷ്ണ. എഡിജിപിയുടെ മകൾക്കും അഞ്ചലിലെ വീട്ടമ്മയ്ക്കും രണ്ട് നീതിയാണ് സര്‍ക്കാര്‍ നല്‍കുന്നത്. സ്ത്രീത്വത്തെ അപമാനിച്ച എംഎല്‍എ കെ.ബി ഗണേഷ്കുമാറിനെതിരെ കേസെടുക്കാന്‍ പോലീസ് തയാറാകണം. സംഭവസ്ഥലത്തുണ്ടായിരുന്ന അഞ്ചല്‍ സിഐ ക്രമസമാധാനപാലനം നടത്താതെ ഗണേഷ്കുമാറിന് രക്ഷപ്പെടാനുള്ള അവസരം ഉണ്ടാക്കുകയാണ് ചെയ്തത്. ആദ്യം നൽകിയ പരാതിയില്‍ കേസെടുക്കാതെ എംഎല്‍എയുടെ പി എ പ്രദീപ് വൈകുന്നേരം നൽകിയ പരാതിയില്‍ യുവാവിനും മാതാവിനുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത് നീതി നിഷേധമാണ്. പിണറായിയുടെ പോലീസ് നയം ജനങ്ങള്‍ക്ക് ബോധ്യപ്പെട്ട് തുടങ്ങി. ഗണേഷ്കുമാര് സ്ത്രീ സമൂഹത്തെ…
Read Moreവീട്ടമ്മയെ പീഡിപ്പിച്ചതിനും ലക്ഷങ്ങൾ തട്ടിയതിനും കേസെടുത്തു; ബാങ്കിലെ പണമിടപാടിൽ തുടങ്ങിയ ബന്ധമാണ് കേസിൽ എത്തിച്ചത്; പ്രതിയെ പാർട്ടി സ്ഥാനത്തുനിന്നും നിക്കി
കുണ്ടറ: വിധവയായ വീട്ടമ്മയെ പീഡിപ്പിച്ചതിനും കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയതിനും കുണ്ടറ കാഞ്ഞിരകോട് സ്വദേശിനി കുണ്ടറ പോലീസിൽ നൽകിയ പരാതിയെ തുടർന്ന് പേരയം സ്വദേശി പി.രമേശനെതിരെ പോലിസ് കേസെടുത്തു. 2017 ഓഗസ്റ്റ് 13നാണ് കേസിന്നാസ്പദമായ സംഭവം നടന്നതെന്ന് കുണ്ടറ പോലീസ് പറഞ്ഞു. കാഞ്ഞിരകോട് സ്വദേശിനിയും രണ്ടു മക്കളുടെ മാതാവുമായ വീട്ടമ്മ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്ന നിലയിൽ മൂന്ന് വർഷമായി രമേശനുമായി ബന്ധമുണ്ടത്രെ. ബാങ്കിലെ പണമിടപാടിൽ തുടങ്ങിയ ബന്ധമാണ് കേസിൽ കൊണ്ടെത്തിച്ചതെന്ന് പറയപ്പെടുന്നു. സിപിഎം കുണ്ടറ ഏരിയാ കമ്മിറ്റിയംഗമായ ഇദ്ദേഹത്തെ സംഭവവുമായി ബന്ധപ്പെട്ട് കുണ്ടറ ഏരിയാ കമ്മിറ്റിയിൽ നിന്നും സസ്പെൻഡ് ചെയ്തു. ജില്ലാ സെക്രട്ടറി സുദേവന്റെ അദ്യക്ഷതയിൽ കുണ്ടറ ഏരിയാ കമ്മിറ്റി ഓഫീസിൽ ചേർന്ന അടിയന്തിര യോഗത്തിലാണ് നടപടി. സംഭവം വിശദമായി അന്വേഷിച്ച് റിപ്പോർട്ടു നൽകാൻ മുൻ ഏരിയാ കമ്മിറ്റി സെക്രട്ടറി പി.ഗോപിനാഥൻപിള്ള, കൊറ്റങ്കര പഞ്ചായത്ത് പ്രസിഡന്റ്…
Read Moreകെ.ബി ഗണേഷ് കുമാര്‍ എംഎല്‍എ യുടെ വീട്ടിലേക്ക് നടത്തി കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം; എസ്ഐക്കും മാധ്യമപ്രവര്‍ത്തകനും പരിക്ക്
പത്തനാപുരം : കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എ യുടെ വീട്ടിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ പോലീസിന് നേരെ ആക്രമണം. കോണ്‍ഗ്രസ് , യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പഞ്ചായത്ത് ഓഫീസ് പടിക്കല്‍ തടഞ്ഞതിനെ തുടര്‍ന്ന് കൊടികെട്ടിയ വടിയും പൈപ്പും ഉപയോഗിച്ച് പോലീസിനെ അടിക്കുകയായിരുന്നു. മാര്‍ച്ച് സമാധാനപരമാണെന്ന് നേരത്തെ അറിയിച്ചതിനെ തുടര്‍ന്ന് ബാരിക്കേഡുകള്‍ ഒഴിവാക്കി കയര്‍ കെട്ടിയാണ് പ്രതിഷേധ മാര്‍ച്ച് പഞ്ചായത്ത് ജംഗ്ഷന് സമീപം പോലീസ് തടഞ്ഞത്. എന്നാല്‍ അപ്രതീക്ഷിതമായി പോലീസിന് നേരെ ഒരുവിഭാഗം കോണ്‍ഗ്രസുകാര്‍ അക്രമം അഴിച്ചു വിടുകയായിരുന്നു. തെന്മല എസ്.ഐ പ്രവീണ്‍ കുമാറിനും പ്രാദേശിക മാധ്യമപ്രവര്ത്തകന് അനന്ദു തലവൂരിനുമാണ് പരിക്കേറ്റത്. കൊടി കെട്ടിയിരുന്ന പൈപ്പ് കൊണ്ടാണ് പ്രവീണിന് നെറ്റിയിൽ മര്‍ദനമേറ്റത്. ഇതിന്റെ ദൃശ്യങ്ങൾ ചിത്രീകരിക്കന്നതിനിടെ അനന്ദുവിനും പരിക്കേൽക്കുകയായിരുന്നു. എന്നാല്‍ പോലീസ് തിരിച്ച് ലാത്തി വീശിയില്ല.സംഭവത്തില്‍ ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ, കെപിസിസി നിര്‍വാഹക സമിതിയംഗം സി ആര് നജീബ് ഉള്‍പ്പെടെ…
Read Moreസംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും റോഡ് വികസനം ത്വരിതഗതിയിൽ; ജില്ലയില്‍ 2000 കോടി രൂപയുടെ റോഡ് വികസനമെന്ന് ജി.സുധാകരന്
കൊല്ലം: ജില്ലയില്‍ 2000 കോടി രൂപയുടെ റോഡ് വികസന പ്രവര്‍ത്തനങ്ങളാണ് പൊതുമരാമത്ത് വകുപ്പ് നടപ്പിലാക്കുന്നതെന്ന് മന്ത്രി ജി. സുധാകരന് പറഞ്ഞു. കൊട്ടാരക്കര റിംഗ് റോഡിന്റെ നിര്‍മാണോദ്ഘാടനവും നവീകരിച്ച റോഡുകളുടെ സമര്‍പ്പണവും നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലൂടെ കടന്ന് പോകുന്ന 200 കോടി രൂപ ചെലവുള്ള മലയോര ഹൈവേ നിര്‍മാണം ഉടന്‍ തുടങ്ങും. ഇതോടൊപ്പം ദേശീയപാത നാലു വരിയാക്കുന്ന പ്രവര്‍ത്തനവും കാലതാമസം കൂടാതെ നടപ്പിലാക്കും. ഇതിനായി ജില്ലയ്ക്ക് മാത്രമായി 200 കോടി രൂപയാണ് അനുവദിച്ചത്. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും റോഡ് വികസനം ത്വരിതഗതിയിലാണ് നടപ്പിലാക്കുന്നത്. ഗ്രാമീണ റോഡുകളെല്ലാം നിലവാരമുറപ്പാക്കിയാണ് നിര്‍മിക്കുന്നത്. കൊട്ടാരക്കരയില്‍ 34 കിലോമീറ്റര്‍ റോഡ് 24 കോടി രൂപ ചെലവാക്കി നിര്‍മിക്കുകയാണ്. നെടുവത്തൂര്‍ – പുത്തൂര്‍ , മൂര്‍ത്തിക്കാവ് – മനക്കര റോഡുകള്‍ മികച്ച നിലയില്‍ നവീകരിക്കുകയും ചെയ്തു. മണ്ഡലത്തില്‍ 110 കോടി രൂപ…
Read Moreവിധവയും രണ്ട് പെൺകുട്ടികളുടെ മാതാവുമായ സ്ത്രീയെ തലയ്ക്കിടിച്ച് കൊലപ്പെടുത്തിയ അയല്‍വാസിക്ക് ജീവപര്യന്തം തടവ്
കൊല്ലം: വിധവയും രണ്ട് പെണ്‍കുട്ടികളുടെ മാതാവുമായ സ്ത്രീയെ കരിങ്കല്ല് കൊണ്ട് തലയ്ക്കിടിച്ച് കൊലപ്പെടുത്തിയ കേസില്‍ യുവാവിന് ജീവപര്യന്തം കഠിനതടവും ഒരുലക്ഷം രൂപ പിഴയും. പത്തനാപുരം പിറവന്തൂര്‍ കറവൂര്‍ വെരുകുഴി സുനിതാവിലാസത്തില് മോനായി എന്ന സുനീഷി(33)നെയാണ് കൊല്ലം മൂന്നാം അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് ജഡ്ജി ആര് രാമബാബു ശിക്ഷിച്ചത്. കറവൂര്‍ വിദ്യാഭവനില്‍ ബിനുവിനെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. പിഴതുകയില്‍ തൊണ്ണൂറായിരം രൂപ കൊലപ്പെട്ട ബിനുവിന്റെ അവകാശികള്‍ക്ക് വീതിച്ച് നല്കാന് ജഡ്ജി ഉത്തരവിട്ടു.നിരന്തരം ശല്യപ്പെടുത്തുന്നത് ചോദ്യം ചെയ്ത ബിനുവിനെ വെട്ടിപ്പരിക്കേല്‍പിച്ചതിന് സുനീഷിനെതിരെ പത്തനാപുരം പോലീസ് കേസെടുത്തിരുന്നു. ഈ കേസ് രാജിയാകണമെന്ന് പ്രതി നിരന്തരം ഭീഷണിപ്പെടുത്തി. ഇതിന് വഴങ്ങാതിരുന്നതിന്റെ വിരോധത്തില്‍ ബിനു ജോലിസ്ഥലത്തേക്ക് പോകവെ വെരുകുഴി എന്ന സ്ഥലത്തുള്ള റബ്ബര്‍തോട്ടത്തില്‍ വച്ച് പിന്നാലെ ചെന്ന് തലയ്ക്കിടിച്ച് വീഴ്ത്തുകയും തലമുടിക്ക് കുത്തിപ്പിടിച്ച് മുഖം നിലത്തുരച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷന് കേസ്. 2013…
Read Moreഗണേഷ് കുമാര്‍ കൈയേറ്റം ചെയ്തെന്ന് എസ്പി ; വാഹനത്തിന് സൈഡ് നല്‍കാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് കൈയേറ്റത്തിൽ കലാശിച്ചതെന്നാണ് റിപ്പോർട്ട്
പത്തനാപുരം: വാഹനത്തിന് സൈഡ് നല്‍കാത്തതിന് ഗണേഷ് കുമാറും പി എ പ്രദീപും അനന്തകൃഷ്ണനെ കയ്യേറ്റം ചെയ്തെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്കി. റൂറല്‍ എസ്.പി എസ് അശോകന് നല്കിയ റിപ്പോര്‍ട്ടിലാണ് എംഎല്‍എ മര്‍ദിച്ചതായി പറയുന്നത്. റൂറല്‍ എസ്.പി എസ് അശോകന് നല്കിയ റിപ്പോര്‍ട്ടിലാണ് എംഎല്‍എ മര്‍ദിച്ചതായി പറയുന്നത്. സംഭവത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തല്‍ ഇങ്ങനെ- വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടോടെ എംഎല്‍എയുടെ വാഹനവും അനന്തകൃഷ്ണന്റെ വാഹനവും ഒരേ ദിശയില്‍ വന്നു. ഗണേഷ്കുമാറിന്റെ പിഎ പ്രദീപ് എംഎല്‍എയുടെ വാഹനത്തില്‍ നിന്നിറങ്ങി അനന്തകൃഷ്ണനോട് വാഹനം മാറ്റാൻ ആവശ്യപ്പെട്ടു.എംഎല്‍എയുടെ വാഹനം പിറകോട്ടെടുക്കുന്നതാണ് എളുപ്പം എന്ന് പറഞ്ഞ അനന്തകൃഷ്ണന്റെ തോളിലും തലയിലും ക്ഷുഭിതനായ പ്രദീപ് അടിച്ചു. ഇതു കണ്ട് ഇറങ്ങി വന്ന ഗണേഷ്കുമാര് കാറിന്റെ താക്കോല്‍ ഊരാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.തുടര്‍ന്ന് പിടിച്ച് തള്ളുകയും ഇത് ചോദ്യം ചെയ്ത അമ്മ ഷീനയെ അസഭ്യം പറയുകയും ചെയ്തു.നാട്ടുകാര്‍…
Read Moreരാഷ്ട്രീയത്തില്‍ ഇത്തരം സംഭവങ്ങള്‍ പതിവ്; കൂടുതൽപ്രതികരണത്തിനില്ലെന്ന് ഗണേഷ് കുമാർ എംഎൽഎ
പത്തനാപുരം: രാഷ്ട്രീയത്തില്‍ ഇത്തരം സംഭവങ്ങള്‍ പതിവാണെന്നും കൂടുതല്‍ പ്രതികരണത്തിനില്ലെന്നും കെ ബി ഗണേഷ്കുമാര് എംഎല്‍എ.അഞ്ചല്‍ അഗസ്ത്യക്കോട് വച്ച് മകനെ മര്‍ദ്ധിക്കുകയും അമ്മയെ അപമാനിക്കുകയും ചെയ്ത സംഭവത്തെക്കുറിച്ച് മാധ്യമങ്ങളോട് കൂടുതല്‍ പ്രതികരിക്കാന്‍ പത്തനാപുരം എം.എൽഎ കെ.ബി ഗണേഷ് കുമാര്‍ തയാറായില്ല. ചേകം കിഴക്കുഭാഗം മെറിറ്റ് ഫെസ്റ്റ് ഉദ്ഘാടന ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് എംഎല്‍എ ഇങ്ങനെ പ്രതികരിച്ചത്. രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിഷേധം കണക്കിലെടുത്ത് അദ്ദേഹത്തിന്റെ സുരക്ഷയും പോലീസ് ശക്തമാക്കിയിട്ടുണ്ട് .
Read Moreഅര്‍ഹതയുണ്ടായിട്ടും വീട് നൽകിയില്ല; പഞ്ചായത്ത് പടിക്കല്‍ കഞ്ഞിവെച്ച് വീട്ടമ്മയുടെ പ്രതിഷേധം
പത്തനാപുരം: അര്‍ഹതയുണ്ടായിട്ടും വീട് നല്‍കാത്ത അധികൃതരുടെ നടപടിക്കെതിരെ പഞ്ചായത്ത് പടിക്കല്‍ കഞ്ഞിവെച്ച് വീട്ടമ്മയുടെ പ്രതിഷേധം.അലിമുക്ക് ആനകുളം പട്ടയത്തില്‍ വീട്ടില്‍ സതി(45)യെന്ന വീട്ടമ്മയാണ് പിറവന്തൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ മണ്കലത്തില് കഞ്ഞിവെച്ചത്. ഏതു നിമിഷവും തകര്‍ന്നു വീഴാറായ വീട്ടിലാണ് ഇവരുടെ താമസം. മഴക്കാലമായതോടെ വീട് ചോര്‍ന്നൊലിക്കുന്ന അവസ്ഥയാണ് . കഴിഞ്ഞ എട്ട് വര്‍ഷമായി ഒരു വീടിനായി കയറിയിറങ്ങിയിട്ടും അവഗണന മാത്രമാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടേയും ഭാഗത്തു നിന്നും ഉണ്ടായിട്ടുളളതെന്ന് സതി പറഞ്ഞു. ഭര്‍ത്താവ് ഉപേക്ഷിച്ച് പോയതിനെ തുടര്‍ന്ന് തയ്യല്‍ ജോലി ചെയ്താണ് ഏക മകന്റെ വിദ്യാഭ്യാസവും കുടുംബചിലവുകളും നടത്തി വരുന്നത്. ആകെ മൂന്ന് സെന്റ് വസ്തുവാണ് ഇവര്‍ക്കുളളത്. കിണറോ ശൗചാലയമോ ഇല്ല. നിരവധി തവണ ഭവനത്തിന് അര്‍ഹതപ്പെട്ടവരുടെ പട്ടികയില്‍ പേര് വന്നങ്കിലും അവസാന നിമിഷം ഇല്ലാതായി. അനര്‍ഹരായ പലരുടെയും അപേക്ഷ പരിഗണിച്ചെങ്കിലും താന്‍ തഴയപ്പെടുകയായിരുന്നെന്നും ഇവര്‍ പറയുന്നു.…
Read Moreഗർഭിണിയായ മകളെ ബലാത്സംഗം ചെയ്ത പിതാവിന് ജീവപര്യന്തം കഠിനതടവും പിഴയും
കൊല്ലം: ഗർഭിണിയായ മകളെ ബലാത്സംഗം ചെയ്ത പിതാവിന് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. പെണ്‍കുട്ടിക്ക് മതിയായ നഷ്ടപരിഹാരം നൽകാൻ ലീഗൽ സർവീസ് അതോറിട്ടിക്ക് അഡീഷണൽ സെഷൻസ് കോടതി നിർദേശം നൽകി. അലയമണ്‍ സ്വദേശിയെയാണ് ശിക്ഷിച്ചത്. വിവാഹശേഷം ഭർത്താവിന്റെ വീട്ടിൽ താമസിച്ചുവരവെ അമ്മയുടെ മരണമറിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് സംഭവം. പുലകുളി കഴിഞ്ഞ് ഭർത്താവ് ജോലിക്ക് പോയ അവസരത്തിൽ, മകൾ ഗർഭിണിയാണെന്ന് അറിയാമായിരുന്നിട്ടും കുറ്റകൃത്യം നടത്തുകയായിരുന്നു. പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. 2014 ഒക്ടോബർ 17നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അഞ്ചൽ പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എ കെ മനോജ് കോടതിയിൽ ഹാജരായി.
Read More