കൊല്ലം: വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ ശുദ്ധജലം ദുരുപയോഗപ്പെടുത്തുന്ന വര്‍ക്കെ തിരെ കര്‍ശന നിയമ നടപടി സ്വീകരിക്കും. ശുദ്ധജലം ചോര്‍ത്തുക, വാഹനങ്ങള്‍ കഴുകുന്നതിനും മറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കുക എന്നിവയ്ക്കെതിരെ കേരള സംസ്ഥാന ജലവിതരണ നിയമത്തിലെയും ദുരന്ത നിവാരണ നിയമത്തിലെയും പ്രസക്തമായ വകുപ്പുകള്‍ പ്രകാരം കര്‍ശന ശിക്ഷാനടപടികള്‍ സ്വീകരിക്കും. ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന് സെന്ററിലെ 1077 എന്ന ടോള്‍ഫ്രീ നമ്പരില്‍ അറിയിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ജലസ്രോതസുകള്‍ മലിനമാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്പ്പെടുന്നവരെപ്പറ്റിയും ടോള്‍ ഫ്രീ നമ്പരില്‍ അറിയിക്കാം. ഭൂഗര്‍ഭ ജലവിനിയോഗം 75 ശതമാനം കുറയ്ക്കാനുള്ള ഉത്തരവ് ദുരന്ത നിവാരണ നിയമ പ്രകാരം പുറപ്പെടുവിച്ചത് നടപ്പിലാക്കുന്നതിനായി ജില്ലാ ഭൂജല ഓഫീസറെ ജില്ലാ കളക്ടര്‍ ചുമതലപ്പെടുത്തി.
Read MoreCategory: Kollam
സുധീര മനസേ..! ഡ്യൂട്ടിക്കിടെ വെടിയേറ്റു മരിച്ച ജവാൻ ബിജുകുമാറിന്റെ വീട്ടിൽ ആശ്വാസവക്കുകളുമായി സുധീരൻ
കോവളം : ഡ്യൂട്ടിക്കിടെ വെടിയേറ്റുമരിച്ച ഛത്തീസ്ഗഡിലെ കോബ്രാ വിംഗിലെ സീനിയർ ഹെഡ്കോൺസ്റ്റബിൾ സിആർപി എഫ് ജവാൻ സി . ആർ. ബിജുകുമാറിന്റെ മരണത്തിലെ ദുരൂഹത നീക്കാൻ നടപടി വേണമെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30 ഓടെ വെടിയേറ്റുമരിച്ച സിആർപിഎഫ് ജവാൻ സി. ആർ. ബിജുകുമാറിന്റെ വീട്ടിൽ എത്തിയ സുധീരൻ ജവാന്റെ ഭാര്യയെയും മക്കളെയും ബന്ധുക്കളെയും ആശ്വസിപ്പിച്ചു. മരണം ആത്മഹത്യയാണെന്ന അധികൃതരുടെ അറിയപ്പ് വിശ്വസിക്കുന്നില്ലെന്നും ബിജു ആത്മഹത്യ ചെയ്യില്ലെന്നും ഉറപ്പിച്ചു പറഞ്ഞ ബന്ധുക്കൾ മരണത്തെ കുറിച്ച് അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ സഹായിക്കണമെന്നുംബന്ധുക്കൾ സുധീരനോട് അഭ്യർഥിച്ചു. സന്ദർശന ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിച്ച സുധീരൻ രണ്ട് പിഞ്ചു കുഞ്ഞുങ്ങളുള്ള ബിജുവിന്റെ കുടുംബത്തിന് ആവശ്യമായ സഹായം നൽകാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു . ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, എം. വിൻസെന്റ് എംഎൽഎ,…
Read Moreവിദ്യാഭ്യാസത്തെ കോൺഗ്രസ് വാണിജ്യവത്കരിച്ചപ്പോൾ ബിജെപി കാവിവൽക്കരിച്ചു; സംഘടനകൾക്ക് വേണ്ടത് സംഖ്യാബലമല്ല നിലപാടുകളെന്ന് കാനം രാജേന്ദ്രൻ
കൊല്ലം: സംഘടനകളിൽ ശ്രദ്ധേയം സംഖ്യാബലമല്ല നിലപാടുകളാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എകെഎസ്ടിയു സംസ്ഥാന സമ്മേളനം സി കേശവൻ സ്മാരക ടൗൺഹാളിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.സ്വാശ്രയകോളജുകൾ നിയന്ത്രിക്കാൻ നിയമം കൊണ്ടുവരണം. എല്ലാ രാഷ്ര്ടീയ പാർട്ടികളും അനുകൂലിച്ചാൽ നിയമമാകും. വിദ്യാഭ്യാസമേഖലയെ കയറൂരിവിടുന്നതിന്റെ അസ്വസ്ഥതായാണ് കലാലയങ്ങളിൽ കാണുന്നത്. അധ്യപകർക്കു യോഗ്യതയുണ്ടാകുന്നതിനൊപ്പം വിദ്യാർഥികൾക്ക് പഠിക്കാനുള്ള സംവിധാനവുമുണ്ടാകണം. സർക്കാർ ശമ്പളം കൊടുക്കുന്ന വിദ്യാലയങ്ങളിലെ നിയമനവും സർക്കാരിനായിരിക്കണമെന്ന് കാനം പറഞ്ഞു.അധ്യാപകനെ പഠിപ്പിക്കുന്നതാണ് വിഷമം. വിദ്യാഭ്യാസരംഗത്തെ മതനിരപേക്ഷത അട്ടിമറിക്കുകയാണ്. യുക്തിചിന്തമാറുകയും അനാചാരങ്ങളും അന്ധവിശ്വാസങ്ങളും പെരുകുകയും ചെയ്യുന്നു. കേരളത്തിൽ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രതിഷേധങ്ങൾ ഉയർന്നപ്പോൾ ഇതിനെതിരെ യുവജനവിദ്യാർഥി പ്രസ്ഥാനങ്ങൾ രംഗത്തുവന്നു. സിപിഐയും പാർട്ടിയുടെ അഭിപ്രായം പറഞ്ഞു. കോൺഗ്രസ് വിദ്യാഭ്യാസരംഗത്തെ വാണിജ്യവൽക്കരിച്ചപ്പോൾ ബിജെപി കാവിവൽക്കരണമാണ് നടത്തുന്നത്. ബജറ്റിൽ വിദ്യാഭ്യാസത്തിനു കഴിഞ്ഞകാലങ്ങളിൽ നീക്കീവച്ചിരുന്നത് 3.7 ശതമാനമായിരുന്നു. ഇത്തവണത്തെ ബജറ്റിലും അതിനു മാറ്റമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. എകെഎസ്ടിയു…
Read Moreവേട്ടക്കാരൻ അബി..! : അബിയുടെ സ്പിൻ മികവിനു മുന്നിൽ ബാറ്റ്സ്മാൻമാർ പതറുന്നു; ഇടംകൈയനായ അബി അഞ്ചു വർഷമായി ബിജു ജോർജിന്റെ കീഴിലാണ് പരിശീലനം
തിരുവനന്തപുരം: അബിയുടെ സ്പിൻ മികവിനു മുന്നിൽ ബാറ്റ്സ്മാൻമാർ പതറുന്നു. വിക്കറ്റുകൾ കടപുഴകുന്നു. 14 വയസിൽ താഴെയുള്ളവരുടെ അന്തർ സംസ്ഥാന ക്രിക്കറ്റ് ടൂർണമെന്റിൽ തിരുവനന്തപുരം മുക്കോലയ്ക്കൽ സെന്റ് തോമസ് സ്കൂൾ വിദ്യാർഥിയായ അബി ബിജു കേരളത്തിനുവേണ്ടി മിന്നും പ്രകടനം നടത്തി വിക്കറ്റ് വേട്ടയിൽ ഒന്നാമനായി. അണ്ടർ 14 ക്രിക്കറ്റ് ടൂർണമെന്റിൽ ഈ വർഷം 18 വിക്കറ്റാണ് ഈ ഇടംകൈയ്യൻ സ്പിന്നർ സ്വന്തമാക്കിയത്. ഒരിന്നിംഗ്സിൽ അഞ്ചു വിക്കറ്റ് നേട്ടത്തിനും അബി അർഹനായി. ഗോവയിൽ നടന്ന സൗത്ത് സോണ്‍ മത്സരത്തിൽ ഹൈദ്രാബാദിനെതിരേയാണ് അബിയുടെ അഞ്ചു വിക്കറ്റ് നേട്ടം. തിരുവനന്തപുരം മെഡിക്കൽ കോളജിലെ സായി പരിശീലന കേന്ദ്രത്തിൽ പ്രാക്ട്ീസ് നടത്തുന്ന അബി ഭാവിയിലേയ്ക്കുള്ള മികച്ച താരമെന്നു ഇതിനോടകം തെളിയിച്ചുകഴിഞ്ഞു. സായ് കോച്ചിംഗ് സെന്ററിൽ ബിജു ജോർജിന്റെ കീഴിലാണ് അഞ്ചു വർഷമായി പരിശീലനം നടത്തുന്നത്. കൂടാതെ ഈ സീസണിൽ ജില്ലാതല മത്സരത്തിൽ തിരുവനന്തപുരത്തിനു വേണ്ടി…
Read Moreഎന്ത് പറ്റി രമണാ..! യൂണിവേഴ്സിറ്റി കോള ജിലെ സദാചാര ഗുണ്ടായിസം: 13എസ്എഫ് ഐക്കാർക്കെതിരെ കേസെടുത്തു; സംഭവം തെളിഞ്ഞാൽ നടപടിയെന്ന് എസ്എഫ് ഐ
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിൽ എസ്എഫ്ഐക്കാരായ സദാചാരഗുണ്ടകൾ വിദ്യാർഥിനിയെയും സുഹൃത്തിനെയും അക്രമിച്ചുവെന്ന പരാതിയിൽ 13 പേർക്കെതിരേ കന്റോ ണ്മെന്റ് പോലീസ് കേസെടുത്തു. വ്യാഴാഴ്ചയായിരുന്നു സംഭവം. എസ്എഫ്ഐയുടെ മുൻ കോളജ് യൂണിറ്റ് സെക്രട്ടറി തസ്ലീം, പ്രവർത്തകരായ സുജിത്, രതീഷ് എന്നിവർക്കും കണ്ടാലറിയാവുന്ന മറ്റ് 10 പേർക്കെതിരെയുമാണ് കന്റോണ്‍മെന്റ് പോലീസ് കേസെടുത്തിരിക്കുന്നത്. അന്യായമായി സംഘം ചേരൽ, ഭീഷണിപ്പെടുത്തൽ, തടഞ്ഞുവെയ്ക്കൽ, മർദനം എന്നീ കുറ്റങ്ങൾക്കാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. കോളജിൽ നടക്കുന്ന നാടകം കാണാനെത്തിയ സിനിമാ സംവിധാന സഹായിയായ ജിജേഷിനാണ് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മർദനമേറ്റത്. ജിജീഷ് ജനറൽ ആശുപത്രിയിൽ ചികിത്സ തേടി യൂണിവേഴ്സിറ്റി കോളജിൽ നടക്കുന്ന നാടകം കാണുന്നതിന് സുഹൃത്തുക്കളും കോളജിലെ വിദ്യാർഥികളുമായ സൂര്യഗായത്രി, ജാനകി എന്നിവർ ക്ഷണിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജിജീഷ് എത്തിയത്. നാടകം കാണാൻ പെണ്‍കുട്ടികൾക്കൊപ്പം ഇരിക്കുന്നതിനെ എസ്എഫ്ഐ പ്രവർത്തകർ ചോദ്യം ചെയ്തതോടെയാണ് പ്രശ്നം തുടങ്ങിയതെന്ന് വിദ്യാർഥിനികൾ പറയുന്നു. ജിജീഷിനെ ചോദ്യം…
Read Moreഅപ്പോ ഇതാണല്ലേ ജനാധിപത്യ മര്യാദ! സ്മാർട്ട് സിറ്റി പദ്ധതി; കോർപറേഷന്റെ ഓൺലൈൻ അഭിപ്രായ വോട്ടെടുപ്പ് ആരംഭിച്ചു; 13ന് ഫലം പ്രഖ്യാപിക്കും.
തിരുവനന്തപുരം: സ്മാർട്ട് സിറ്റി പദ്ധതിയുടെ വികസന പ്രവർത്തനങ്ങൾ നഗരത്തിലെ ഏതൊക്കെ വാർഡുകളിൽ വേണമെന്നു നിശ്ചയിക്കാനുള്ള തിരുവനന്തപുരം മുൻസിപ്പൽ കോർപറേഷന്റെ ഓണ്‍ലൈൻ അഭിപ്രായ വോട്ടെടുപ്പിനു തുടക്കമായി. സ്മാർട്ട് സിറ്റി പദ്ധതിയുടെ കണ്‍സൾട്ടൻസി നിർദേശിച്ച മൂന്ന് ഏരിയകൾ തെരഞ്ഞെടുക്കുന്നതിനായാണ് കോർപറേഷൻ ഓണ്‍ലൈനിലൂടെ ജനങ്ങളുടെ നിർദേശങ്ങളും അഭിപ്രായങ്ങളും തേടുന്നത്. അതേസമയം, ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ചുള്ള വോട്ടെടുപ്പ് ഇന്നു നടക്കും. അതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി കഴിഞ്ഞതായി മേയർ വി.കെ. പ്രശാന്ത് അറിയിച്ചു. സമൂഹ മാധ്യമങ്ങൾ വഴിയും വിദ്യാർഥകളിൽ നിന്നും വിവിധ ഓഫീസ് കോംപ്ളക്സുകളിലും ബാലറ്റ് ബോക്സ് സജ്ജീകരിച്ചുള്ള വോട്ടെടുപ്പിനുമാണ് തുടക്കമായത്. എസ്എംഎസ്, ഓണ്‍ലൈൻ, വാട്സ് ആപ് – ഫേസ്ബുക്ക്, മൊബൈൽ ആപ് എന്നിവ വഴിയുള്ള വോട്ടെടുപ്പിന് ജനങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് മേയർ പറഞ്ഞു. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ചുള്ള വോട്ടെടുപ്പ് ഇന്ന് 100 വാർഡുകളിലും നടക്കും. ജനപ്രതിനിധികളെ തെഞ്ഞെടുക്കുന്നതിനല്ലാതെ…
Read Moreവിവാഹം കഴിക്കാമെന്ന് പറഞ്ഞ് തമിഴ്നാട്ടിൽ കൊണ്ടുപോയി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: മൂന്നാം പ്രതി പോലീസ് പിടിയിൽ
പാറശാല: പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ഒളിവിലായിരുന്ന മൂന്നാം പ്രതി പിടിയില്‍. അയിര കുപ്പത്തറ വീട്ടില്‍ സുധീഷി(21) നെയാണ് പാറശാല പോലീസ് പിടികൂടിയത് . ഈ കേസിലെ ഒന്നാം പ്രതി സജിനെയും രണ്ടാം പ്രതി അജീഷിനെയും പാറശാല പോലീസ് പിടികൂടിയിരുന്നു. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ ഒന്നാം പ്രതി സജിന്‍ പെൺകുട്ടിയുമായി പ്രണയം നടിക്കുകയും അതേ സമയം മറ്റൊരു യുവതിയുമായി വിവാഹ നിശ്ചയം നടത്തുകയും ചെയ്തിരുന്നു. വിവാഹനിശ്ചയ ത്തിന്റെ ഫോട്ടോ സജിന്റെ ഫെയിസ് ബുക്കില്‍ കണ്ട പെൺകുട്ടി പ്രശ്നം ഉണ്ടാക്കിയിരുന്നു. തുടര്‍ന്ന് തമിഴ്നാട്ടില്‍ പോയി വിവാഹം കഴിക്കാം എന്ന് പറഞ്ഞ് ജനുവരി 19 ന് ഉച്ചക്ക് ശേഷം സ്്കൂളില്‍ നിന്ന് എത്തിയ കുട്ടിയെ കന്യാകുമാരി ജില്ലയിലെ ആറ്റൂരില്‍ കൊണ്ട്പോയി പീഡിപ്പിക്കുകയും രംഗങ്ങള്‍ മൊബൈല്‍ കാമറയിൽ പകര്‍ത്തുകയുമായിരുന്നു. പെൺകുട്ടിയോട് പീഡന വിവരം പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയുമെന്ന്…
Read Moreമറന്നെങ്കിൽ ഓർമ്മിക്കാൻ..! അവകാശങ്ങൾ ക്കുവേണ്ടിയുള്ള സമരമാണെങ്കിൽ ആർക്കു മുന്നിലും അടിയറവില്ലെന്ന് ഓർമ്മിപ്പിച്ച് കാനം
ചാത്തന്നൂർ: പോരാട്ടങ്ങളുടെ ഭാഗമായി നേടിയെടുത്ത അവകാശങ്ങൾ പോലും സംരക്ഷിക്കപ്പെടാത്ത അവസ്ഥയാണ് ഇന്നുള്ളതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. കശുവണ്ടി മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണുക, കശുവണ്ടി ഫാക്ടറികൾ തുറന്നു പ്രവർത്തിക്കുകയോ സർക്കാർ ഏറ്റെടുക്കുകയോ ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കശുവണ്ടി തൊഴിലാളികൾ 22 ന് നടത്തുന്ന സെക്രട്ടറിയേറ്റ് മാർച്ചിന്റെ ഭാഗമായി കേരളാ കശുവണ്ടി തൊഴിലാളി കേന്ദ്ര കൗൺസിൽ എഐടിയുസി ഒമ്പതു മുതൽ പതിനെട്ടു വരെ നടത്തുന്നപ്രചരണ ജാഥ ഡീസന്റ്മുക്ക് സൗപർണികാ കാഷ്യു ഫാക്ടറി പടിക്കൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇടതു മുന്നണി സർക്കാരിനെ അധികാരത്തിൽ എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച പരമ്പരാഗത തൊഴിലാളികളേയും യുവാക്കളെയും വിദ്യാർഥികളേയും മറക്കരുതെന്ന് ചിലരെ ഓർമിപ്പിക്കാനാണ് സിപിഐ സമരങ്ങൾ നടത്തുന്നത്. നമ്മുടെ മുന്നണിയാണ് ഭരിക്കുന്നതെങ്കിൽ പോലും അവകാശങ്ങൾക്കു വേണ്ടിയുള്ള സമരങ്ങൾ മറ്റാർക്കു മുമ്പിലും അടിയറവെക്കില്ല. അതുകൊണ്ടാണ് കശുവണ്ടി മേഖലയിലെപ്രശ്നങ്ങൾക്ക്…
Read Moreസ്ത്രീ സുരക്ഷയില്ലാത്തനാടായി കേരളം..! കരുനാഗപ്പള്ളിയിൽ മാധ്യമ പ്രവർത്തകയെ അപമാനിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ
കരുനാഗപ്പള്ളി: മാധ്യമ പ്രവർത്തകയെ അപമാനിക്കാൻ ശ്രമിച്ച യുവാവിനെ യാത്രക്കാർ പിടികൂടി പോലീസിലേൽപ്പിച്ചു. തൊടിയൂർ വെളുത്തമണൽ സ്വദേശിയായ യുവാവിനെയാണ് പോലീസിലേൽപ്പിച്ചത്. ഇന്നലെ രാത്രി പത്തോടെ കരുനാഗപ്പള്ളി ബസ് സ്റ്റാന്റിന് മുന്നിലായിരുന്നു സംഭവം. കൊല്ലത്തുനിന്ന് ജോലികഴിഞ്ഞ് ബസ് സ്റ്റേഷനിലിറങ്ങിയ മാധ്യമ പ്രവർത്തക ഭർത്താവിനെ കാത്ത് നിൽക്കുന്നതിനിടയിൽ ഇയാൾ യുവതിയോട് മോശമായി സംസാരിച്ചു. തുടർന്ന് മടങ്ങിപോയ യുവാവ് ബൈക്കിലെത്തി ഇവരെ കൂട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തുന്നതിനിടയിൽ യുവതി ബഹളം വച്ചു.ഓടിക്കൂടിയ യാത്രക്കാർ യുവാവിനെ കൈയോടെ പിടികൂടി പോലീസിലേൽപ്പിക്കുകയായിരുന്നു.
Read Moreആകെ കുഴപ്പത്തിലായല്ലോ..! കൊലപാതക കേസിൽ ഏരിയാ സെക്രട്ടറി യുടെ വെളിപ്പെ ടുത്തൽ; സിപിഎം ജില്ലാനേതൃത്വം വെട്ടിലായി
കൊല്ലം: ഐഎന്‍ടിയുസി നേതാവ് നെട്ടയം രാമഭദ്രന് കൊലപാതക കേസുമായി ബന്ധപ്പെട്ട് സിബിഐ ചാര്‍ജ് ചെയ്ത കേസിലെ പ്രതിയും സിപിഎം അഞ്ചല്‍ ഏരിയാ കമ്മിറ്റി സെക്രട്ടറി പി.എസ്.സുമന് ഹൈക്കോടതിയില്‍ നല്കിയ ജാമ്യാപേക്ഷയിലെ പരാമര്‍ശങ്ങള്‍ പാര്‍ട്ടി ജില്ലാ നേതൃത്വത്തെ പ്രതിരോധത്തിലാക്കി. ജനുവരി 27ന് സുമന് നല്കിയ ജാമ്യാപേക്ഷയില്‍ പറയുന്ന പ്രധാനകാര്യം തന്റെ രാഷ്ട്രീയഭാവി തകര്‍ക്കാന്‍ ജില്ലാ സെക്രട്ടേറിയറ്റംഗവും ഇപ്പോള്‍ കശുവണ്ടി വികസന കോര്പ്പറേഷന് ചെയര്‍മാനുമായ എസ്.ജയമോഹന് കേസില്‍ പ്രതിയാക്കാന്‍ ഗൂഡാലോചന നടത്തി എന്നാണ്. മാത്രമല്ല അന്വേഷണ ഉദ്യോഗസ്ഥനായ സിബിഐ ഓഫീസറുമായി ജയമോഹന് രഹസ്യധാരണ ഉണ്ടാക്കിയതായും ജാമ്യാപേക്ഷയില്‍ പരാമര്‍ശിക്കുന്നുണ്ട്.ഈ കേസിലെ ഒന്നാംപ്രതി ഗിരീഷ്, രണ്ടാം പ്രതിയും പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പത്മന്, ആറാംപ്രതി ബ്രാഞ്ച് സെക്രട്ടറി രാജീവും എന്നിവരും എസ്.ജയമോഹനുമായി ചേര്‍ന്നുള്ള ഗൂഡാലോചനയിലെ പങ്കാളികളാണെന്നുള്ള വിവരവും ജാമ്യാപേക്ഷയില്‍ പരമാര്‍ശിക്കുന്നുണ്ട്. നവംബര്‍ 28ന് സുമന് സിബിഐ ഉദ്യോഗസ്ഥര്‍ക്ക് നല്കിയ കത്തിലും ഈ…
Read More