പത്തനംതിട്ട: ചുട്ടിപ്പാറ സ്കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷനിലെ നാലാംവര്‍ഷ വിദ്യാര്‍ഥിനി അമ്മു എ.സജീവ് സ്വകാര്യ ഹോസ്റ്റലിന്റെ മുകളില്‍ നിന്നു വീണു മരിച്ച കേസില്‍ പട്ടികജാതി, വര്‍ഗ പീഡന നിരോധന നിയമത്തിലെ വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്താന്‍ അന്വേഷണസംഘം. ഇതു വ്യക്തമാക്കി പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അന്വേഷണച്ചുമതല പത്തനംതിട്ട ഡിവൈഎസ്പി എസ്. നന്ദകുമാറിനാണ്. കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം കൂടുതല്‍ തെളിവെടുപ്പ് നടത്തി. സഹപാഠികളായ മൂന്ന് വിദ്യാര്‍ഥികളാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരേ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തിയിരുന്നു. കോടതി റിമാന്‍ഡ് ചെയ്ത ഇവരെ ചോദ്യം ചെയ്യാന്‍ പത്തനംതിട്ട പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. ഇവരുടെ മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്നു രാവിലെ 11ന് അവസാനിക്കും. മൂന്നുപേരെയും പത്തനംതിട്ട ഫസ്റ്റ് ക്ലാസ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
Read MoreCategory: Kottayam
“ഓൾഡ് ഈസ് ഗുഡ്” … കേരളം കാണാൻ വിന്റേജ് കാറുകളിൽ വിദേശസഞ്ചാരികൾ
കുമരകം: വിന്റേജ് കാറുകളിൽ കേരളാസന്ദർശനം നടത്തുന്ന വിദേശവിനോദസഞ്ചാരികൾ കുമരകത്തെത്തി. 40 വർഷത്തിലേറെ പഴക്കമുള്ള കാറുകളിലാണ് സംഘം കേരളത്തിലെ പ്രധാനകേന്ദ്രങ്ങൾ സന്ദർശിക്കുന്നത്. ഇന്നലെ കുമരകം ലേക്ക് റിസോർട്ടിലെത്തി വിശ്രമിച്ച സംഘം ഇന്നു രാവിലെ കുമരകത്തുനിന്ന് യാത്ര പുനഃരാരംഭിച്ചു. തേക്കടിയിലേക്കാണു സംഘം പോകുന്നത്. പഴമയുടെ പ്രൗഢി വിളിച്ചോതുന്ന കാറിൽ യാത്ര ചെയ്യുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് “ഓൾഡ് ഈസ് ഗുഡ്’ എന്നായിരുന്നു സംഘത്തിലെ മുതിർന്ന സഞ്ചാരിയുടെ ചെറുപുഞ്ചിരിയോടെയുള്ള മറുപടി. വിവിധ രാജ്യങ്ങളിൽനിന്നുള്ളവർ കൊച്ചിയിലെത്തിയ ശേഷമാണ് വിന്റേജ് കാറുകളിൽ സഞ്ചാരം ആരംഭിച്ചത്. വിന്റേജ് കാറുകളിൽ കേരളാസന്ദർശനം നടത്തുന്ന വിനോദസഞ്ചാരികൾ കുമരകത്ത് എത്തിയപ്പോൾ.
Read Moreകുറുവാ സംഘമെന്ന പേരിൽ സിസി ടിവി ദൃശ്യങ്ങൾ; വ്യാജപ്രചരണങ്ങൾക്ക് പിന്നിൽ സാമൂഹ്യവിരുദ്ധരെന്ന് പോലീസ്
ഏറ്റുമാനൂർ: കുറുവാ സംഘത്തിന്റേതെന്ന പേരിൽ നവമാധ്യമ ങ്ങളിലൂടെ വ്യാജപ്രചരണം വ്യാപകമായതോടെ ജനം ഭീതിയിൽ. അതിരമ്പുഴ, നീണ്ടൂർ, കല്ലറ തുടങ്ങിയ പ്രദേശങ്ങളിലെത്തിയ തസ്കര ഭീകരരായ കുറുവാ സംഘത്തിന്റേതെന്ന പേരിലാണ് സിസി ടിവി ദൃശ്യങ്ങൾ വ്യാപകമായി പ്രചരിപ്പിക്കുന്നത്. എന്നാൽ എല്ലായിടത്തും പ്രചരിപ്പിക്കുന്നത് ഒരേ ദൃശ്യങ്ങളാണ്. ദൃശ്യങ്ങൾക്കൊപ്പമുള്ള ശബ്ദസന്ദേശത്തിൽ പട്രോളിംഗിനിറങ്ങിയ പോലീസ് ജീപ്പിനു മുന്നിൽപ്പെട്ട കുറുവാ സംഘം ഓടി രക്ഷപ്പെട്ടതായും പറയുന്നുണ്ട്. വാട്സാപ് ഗ്രൂപ്പുകളിൽ വ്യാപകമായി ദൃശ്യങ്ങൾ പ്രചരിപ്പിക്കപ്പെട്ടതോടെ ജനങ്ങൾ ഭീതിയിലാണ്. പലയിടത്തും വീടുകളിൽ ഉറക്കമിളച്ച് കാത്തിരിക്കുന്ന സ്ഥിതി വരെയായി. എന്നാൽ പ്രചരിപ്പിക്കപ്പെടുന്ന കാര്യങ്ങളിൽ യാതൊരു വസ്തുതയുമില്ലെന്നും ഇത്തരത്തിൽ മോഷ്ടാക്കളെ കണ്ടതായി ആരും പരാതിപ്പെട്ടിട്ടില്ലെന്നും ഏറ്റുമാനൂർ പോലീസ് എസ്എച്ച്ഒ എ.എസ്. അൻസൽ പറഞ്ഞു. കേരളത്തിൽ ഇപ്പോൾ കുറുവാ സംഘത്തിന്റെ സാന്നിധ്യമില്ല. സംഘത്തിൽപ്പെട്ടവരെ പോലീസ് പിടികൂടിയാൽ മറ്റു സംഘാംഗങ്ങൾ മടങ്ങിപ്പോകുകയാണ് അവരുടെ രീതിയെന്ന് അദ്ദേഹം പറഞ്ഞു. 2021 ഡിസംബർ 26ന് അതിരമ്പുഴയിൽ ഏഴു…
Read Moreവില്പനയ്ക്കായി വീട്ടിനുള്ളിൽ സൂക്ഷിച്ച എംഡിഎംഎയുമായി നാദിർഷായും സംഘവും പോലീസ് പിടിയിൽ
ഗാന്ധിനഗർ: വില്പനയ്ക്കായി വീട്ടിനുള്ളിൽ സൂക്ഷിച്ച എംഡിഎംഎയുമായി യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. തെള്ളകം തടത്തിൽപ്പറമ്പിൽ നാദിർഷ (24), കണ്ണൂർ തളിപ്പറമ്പ് ഫാത്തിമ മൻസിലിൽ മുഹമ്മദ് റമീസ് (21), ആർപ്പൂക്കര നാഗംവേലിൽ കെ.കെ. രാഹുൽ (21), പെരുമ്പായിക്കാട് കണിയാംപറമ്പിൽ മുഹമ്മദ് റാഫി (21), ആർപ്പൂക്കര വില്ലൂന്നി കരിയമ്പുഴയിൽ ജിത്തു ജിനു ജോർജ് (21) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടിയത്. അതിരമ്പുഴ കുട്ടിപ്പടി ഭാഗത്ത് ഇവർ വാടകയ്ക്ക് താമസിക്കുന്നവീട്ടിൽ മയക്കുമരുന്ന് വില്പന നടക്കുന്നുണ്ടെന്ന് ജില്ലാ പോലീസ് ചീഫ് ഷാഹുൽ ഹമീദിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ഗാന്ധിനഗർ പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് വില്പനയ്ക്കായി വീടിനുള്ളിൽ സൂക്ഷിച്ച എംഡിഎംഎയുമായി ഇവരെ പിടികൂടുന്നത്. ഏഴ് ഗ്രാം എംഡിഎംഎ പോലീസ് കണ്ടെടുത്തു. നാദിർഷായ്ക്ക് ഗാന്ധിനഗർ, ഇൻഫോപാർക്ക്, പാമ്പാടി, മൂവാറ്റുപുഴ, ഏറ്റുമാനൂർ സ്റ്റേഷനുകളിലും രാഹുലിനും ജിനു ജോർജിനും ഗാന്ധിനഗർ…
Read Moreമുത്തൂരിലെ അപകടം; കരാറുകാരനും തൊഴിലാളികള്‍ക്കുമെതിരേ കേസ്; നഗരസഭയും ഉത്തരവാദിയെന്ന് ആരോപണം
തിരുവല്ല: തണല്‍മരം മുറിക്കാന്‍ വേണ്ടി കെട്ടിയ വടത്തില്‍ കഴുത്ത് കുരുങ്ങി കുടുംബത്തോടൊപ്പം ബൈക്കില്‍ യാത്ര ചെയ്ത യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ കരാറുകാരനും തൊഴിലാളികള്‍ക്കുമെതിരേ കേസ്. തകഴി കുന്നുമ്മ കുറുപ്പന്ചേരിച്ചിറയില് കെ. എസ്. സിയാദാണ് (32) ഇന്നലെ വൈകുന്നേരം മുത്തൂര്‍ – കുറ്റപ്പുഴ റോഡിലുണ്ടായ അപകടത്തില്‍ ദാരുണമായി കൊല്ലപ്പെട്ടത്. ഒപ്പം ബൈക്കില്‍ യാത്ര ചെയ്തിരുന്ന ഭാര്യ സീനമോള്, മക്കളായ സീഹാന്‍, നൂര്സിസ എന്നിവര്‍ക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30ന് മുത്തൂര്‍ – കുറ്റപ്പുഴ റോഡില്‍ മുത്തൂര്‍ ഗവണ്മെന്റ് എല്‍പി സ്കൂളിനു സമീപമായിരുന്നു അപകടം. സ്കൂള്‍ വളപ്പില്‍ അപകടകരമായി നിന്ന മരങ്ങള്‍ മുറിക്കുന്നതിനു കരാര്‍ നല്‍കിയിരുന്നു. മരം മുറിക്കുന്നതിനിടെയുള്ള അപകടം ഒഴിവാക്കാന്‍ ഗതാഗതം തടഞ്ഞ് റോഡില്‍ കുറുകെ കെട്ടിയിരുന്ന കയറില്‍ സിയാദും കുടുംബവും സഞ്ചരിച്ച ബൈക്ക് പെടുകയായിരുന്നു. സിയാദിന്റെ കഴുത്തില്‍ കയര്‍ കുരുങ്ങി ബൈക്ക് മറിഞ്ഞു.മരത്തില്‍ നിന്നു റോഡിന്റെ എതിര്‍വശത്തേക്ക്…
Read Moreവീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ മാനഭംഗപ്പെടുത്താൻ ശ്രമം; മധ്യവയസ്കൻ പോലീസ് പിടിയിൽ
മൂവാറ്റുപുഴ: വീട്ടമ്മയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. ദേവികുളം പള്ളിവാസൽ അന്പഴച്ചാൽ കുഴുപ്പിള്ളിൽ അലി(50)യെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടമ്മ കുടുംബമായി താമസിക്കുന്ന വീട്ടിൽ കഴിഞ്ഞ ജൂലൈയിൽ അതിക്രമിച്ചു കയറി മാനഭംഗപ്പെടുത്താൻ ശ്രമിച്ചു എന്നാണ് കേസ്. വീട്ടമ്മ എതിർത്തതിനെ തുടർന്ന് ദേഹോപദ്രവം ഏൽപ്പിക്കുകയായിരുന്നു. പല പ്രാവശ്യം പ്രതി വീട്ടിൽ അതിക്രമിച്ചു കയറി ഭീഷണി മുഴക്കുകയും റോഡിൽ വച്ച് അപമാനിക്കുകയും ചെയ്തതായും പരാതിയുണ്ട്. അന്വേഷണ സംഘത്തിൽ എസ്ഐമാരായ റോജി ജോർജ്, പി.കെ. സാബു, വി.സി. സജി, എസ്സിപിഒ എം.ആർ ലിജേഷ് എന്നിവരാണ് ഉണ്ടായിരുന്നത്.
Read Moreഎംബിബിഎസ് വിദ്യാര്‍ഥി വാടകവീട്ടിൽ മരിച്ചനിലയില്‍; മൂന്നു ദിവസം മുമ്പ് അമ്മ വിദേശത്തേക്ക് പോയിരുന്നു
തൊടുപുഴ: തൊടുപുഴയിൽ സ്വകാര്യ മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ഥിയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോഴിക്കോട് പേരാമ്പ്ര ഒറ്റക്കണ്ടമേത്തല് സുരേഷ്ബാബുവിന്റെ മകന് വിശാഖ് കൃഷ്ണ (23) ആണ് മരിച്ചത്. കോളജിനു സമീപത്തെ വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് വിശാഖിനെ ഇന്നുരാവിലെ കണ്ടെത്തിയത്.മൂന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്നു. പിതാവ് സുരേഷ് ബാബു ദുബായില്‍ ജോലി ചെയ്യുകയാണ്. മാതാവും വിശാഖുമാണ് വാടക വീട്ടില്‍ താമസിച്ചിരുന്നത്. ഇവര്‍ മൂന്നു ദിവസം മുമ്പ് ദുബായില്‍ ഭര്‍ത്താവിന്റെ അടുത്തേക്കു പോയതിനാല്‍ വിശാഖ് തനിച്ചാണ് വീട്ടിലുണ്ടായിരുന്നത്. തൊടുപുഴ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.
Read Moreമരണ വീട്ടിൽ പോയി തിരികെ മടങ്ങുന്ന വഴി കോട്ടയത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ചു: ഗൃഹനാഥനു ദാരുണാന്ത്യം
ചിങ്ങവനം: കോട്ടയം ചിങ്ങവനത്ത് കാര്‍ പാര്‍ക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടയിൽ സ്കൂട്ടര്‍ കാറില്‍ ഇടിച്ച് സ്കൂട്ടര്‍ യാത്രക്കാരന് തത്ക്ഷണം മരിച്ചു. ഇന്നു രാവിലെ 7.30ന് കൊല്ലാട് കല്ലുങ്കല്‍ കടവിലാണ് അപകടം. ചാന്നാനിക്കാട്, പുളിവേലില്‍ മധുസൂദനന് (66) ആണ് മരിച്ചത്. കല്ലുങ്കല്‍ കടവിനു സമീപമുള്ള മരണവീട്ടിലേക്കു വന്നതായിരുന്നു ഇരു വാഹനങ്ങളും. പള്ളം സ്വദേശിയുടെ മഹീന്ദ്ര എക്സ്യുവിയിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.മരണവീട്ടില്‍ ആളെ ഇറക്കിയതിനു ശേഷം, അടുത്തുള്ള തുറസായ സ്ഥലത്തു പാര്‍ക്ക് ചെയ്യാൻ റോഡിൽനിന്നു കാർ പ്രവേശിക്കുന്പോൾ എതിര്‍ദിശയില്‍നിന്നെത്തിയ സ്കൂട്ടര്‍ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ കാറിനടിയിലേക്ക് സ്കൂട്ടര്‍ കയറി. അടുത്തുനിന്ന വൈദ്യുതി പോസ്റ്റില്‍ ഇടിച്ചാണ് കാര്‍ നിന്നത്. സംഭവത്തെത്തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാര്‍ മധുസൂദനനെ കാര്‍ മറിച്ചിട്ടാണ് വെളിയിലെടുത്തത്. ഈസ്റ്റ് പോലീസും, ഫയര്‍ഫോഴ്സും സ്ഥലത്തെത്തി. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. പനച്ചിക്കാട് പഞ്ചായത്ത് അഞ്ചാം വാര്‍ഡ് മെംമ്പര്‍ പ്രിയാ…
Read Moreവാഹനം ഇടിപ്പിച്ചശേഷം മാല പൊട്ടിച്ചെടുത്തു; യുവതിയുടെ പരാതിയിൽ അറസ്റ്റിലായത് ഭർത്താവ്
നെടുങ്കണ്ടം: ഭാര്യയെ ആക്രമിച്ച് മാല പൊട്ടിച്ചു കട ന്ന ഭർത്താവ് അറസ്റ്റില്‍. കല്ലാര്‍ പുളിക്കല്‍ അഭിലാഷ് മൈക്കിളാണ് (43) അറസ്റ്റിലായത്. തിങ്കളാഴ്ച പകൽ നെടുങ്കണ്ടം കിഴക്കേ കവലയിലാണ് സംഭവം. വഴിയരികിൽ കൂടി നടന്നുവരികയായിരുന്ന യുവതിയെ അഭിലാഷ് കാറില്‍ പിന്തുടര്ന്നെത്തി ഇടിച്ചിടാന്‍ ശ്രമിച്ചു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ നിലത്തു വീണ യുവതിയെ ആക്രമിച്ച ശേഷം ഇയാൾ സ്വര്‍ണമാല പൊട്ടിച്ചെടുത്ത് കടന്നുകളയുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. യുവതിയുടെ പരാതിയെത്തുടർന്ന് കേസെടുത്ത നെടുങ്കണ്ടം എസ്ഐ ലിജോ പി. മാണിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതിയെ പിടികൂടുകയായിരുന്നു.
Read Moreശബരിമല പാതയിൽ അപകടം ഒളിപ്പിച്ച് അട്ടിവളവ്; കരിങ്കല്ലുംമൂഴിയും കണമലയും എരുത്വാപ്പുഴയും അപകടമേഖല
കണമല: ഏതു നിമിഷവും ദുരന്തം സംഭവിക്കാവുന്ന ഇടങ്ങളായി അട്ടിവളവും കരിങ്കല്ലുംമൂഴിയും കണമലയും എരുത്വാപ്പുഴയും. എരുമേലിയിൽനിന്ന് പന്പയിലേക്കുള്ള റോഡിലെ കൊടുംവളവുകളും അശാസ്ത്രീയ നിർമിതിയും അപകടസാധ്യത വർധിപ്പിക്കുന്നു.ശബരിമല സീസൺ ആരംഭിച്ച് ദിവസങ്ങൾ പിന്നിടുന്പോഴാണ് സീബ്രാലൈനുകൾ വരയ്ക്കുന്നത്. ഇവയാവട്ടെ വേണ്ടത്ര നിലവാരമില്ലാതെയും. രാവും പകലും പോലീസും ഗതാഗത വകുപ്പും എരുമേലിമുതൽ പന്പവരെ കൊടും വളവുകളിലും പാതയോരങ്ങളിലും ചിട്ടയായ നിർദേശങ്ങളുമായി നിലകൊള്ളുന്നതുകൊണ്ടാണ് യാത്ര ഇത്രയെങ്കിലും സുരക്ഷിതമാകുന്നത്. കണമല – നിലയ്ക്കൽ വനപാതയിൽ കൊടും വളവുകൾ നിരവധിയാണ്. ഇതോടകം പത്തിലേറെ വലിയ അപകടങ്ങളിലായി അന്‍പതിലേറെപ്പേരുടെ മരണത്തിനിടയാക്കിയ അപകടക്കെണിയായ അട്ടിവളവ് നിവർക്കാനോ വീതി കൂട്ടാനോ ശാസ്ത്രീയമായി പുനർനിർമിക്കാനോ യാതൊരു നടപടിയുമായിട്ടില്ല. കഴിഞ്ഞദിവസവും അയൽ സംസ്ഥാനത്തുനിന്നുള്ള തീർഥാടകരുടെ മിനി ബസ് അട്ടിവളവിൽ മറിഞ്ഞു. റോഡിന്റെ അശാസ്ത്രീയ നിർമിതിയാണ് തുടർച്ചയായ അപകടങ്ങൾക്കു കാരണമെന്ന് നാറ്റ്പാക്ക് ശാസ്ത്രീയ പഠനത്തിൽ കണ്ടെത്തിയിരുന്നു. കണമല കവലയിലേക്കുള്ള കുത്തിറക്കത്തിൽ വാഹനങ്ങൾക്കെടുക്കാവുന്ന പരമാവധി വേഗമോ ജാഗ്രതാ…
Read More