തുഷാര്‍ വെള്ളാപ്പള്ളി കോട്ടയത്ത് എന്‍ഡിഎ സ്ഥാനാര്‍ഥി; ഇടുക്കിയിൽ സംഗീതാ വിശ്വനാഥൻ

കോട്ടയം: കോട്ടയം ലോക്സഭ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി ബിഡിജെഎസ് സംസ്ഥാന പ്രസിഡന്‍റ് തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കും. ഇന്ന് രാവിലെ കോട്ടയത്ത് തുഷാര്‍ വെള്ളാപ്പള്ളിയാണ് പ്രഖ്യാപനം നടത്തിയത്. ഇടുക്കി ലോക് സഭാ സീറ്റില്‍ ബിഡിജെഎസ് സ്ഥാനാര്‍ഥിയായി സംഗീതാ വിശ്വനാഥനും മത്സരിക്കും. റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ നരേന്ദ്രമോദി സര്‍ക്കാരിന് മാത്രമെ സാധിക്കുവെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ 250 രൂപ റബര്‍ അടിസ്ഥാന വില നിശ്ചയിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാകില്ലെന്നും തുഷാര്‍ പറഞ്ഞു. നാലു സീറ്റുകളാണ് ബിഡിജെഎസിന് മുന്നണിയില്‍ ലഭിക്കുക. മാവേലിക്കരയില്‍ ബൈജു കലാശാല, ചാലക്കുടിയില്‍ കെ.എ ഉണ്ണികൃഷ്ണന്‍ എന്നിവരുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം മുന്‍പു നടത്തിയിരുന്നു. എന്‍ഡിഎ മുന്നണിയില്‍ ബിജെപി സ്ഥാനാര്‍ഥി പ്രഖ്യാപനം പൂര്‍ണമായിട്ടില്ല. കൊല്ലം, വയനാട്, എറണാകുളം സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിക്കാനുള്ളത്.

Read More

കുമരകത്തെ ശുദ്ധജലക്ഷാമം പരിഹരിക്കാനാകാതെ വാട്ടർ അഥോറിറ്റി; വെള്ളം കിട്ടാതെ വലഞ്ഞ് നാട്ടുകാർ

കുമരകം: കുമരകത്തെ പല വാർഡുകളിലും ശുദ്ധജലം ലഭിക്കുന്നില്ലന്ന് ഉപഭോക്താക്കൾ പരാതിപ്പെടുമ്പോൾ പരിഹാരം കാണാൻ കഴിയാതെ വാട്ടർ അഥോറിറ്റി ഉദ്യോഗസ്ഥർ ഉറക്കം നടിക്കുകയാണെന്ന് ആരോപണം. നാല്, എട്ട് വാർഡുകളിലെ ജനങ്ങളുടെ കുടിവെള്ളം മുടങ്ങിയിട്ട് നാളേറെയായി. അറ്റകുറ്റപണികളുടെ പേരിൽ ജല വിതരണം മുടങ്ങുമെന്നു പലപ്പോഴും അറിയിപ്പ് പുറപ്പെടുവിക്കുന്നതല്ലാതെ അറ്റകുറ്റപണിയുടെ ഫലം നാട്ടുകാർക്ക് ലഭിക്കുന്നില്ല. പ്രധാന പൈപ്പ് ലൈനും വിതരണ ലൈനുകളും പൊട്ടി ലക്ഷകണക്കിന് ലിറ്റർ ശുദ്ധജലമാണ് പാഴായിക്കൊണ്ടിരിക്കുന്നത്. വേനൽ കടുക്കുന്നതിനാൽ വെള്ളത്തിന്‍റെ ഉപയോഗവും ഏറിയിരിക്കുകയാണ്. ചെങ്ങളം കുന്നുംപുറത്തെ ശുദ്ധീകരണ പ്ലാന്‍റിൽ നിന്നു പമ്പ് ചെയ്യുന്ന വെള്ളത്തിന്‍റെ നല്ലൊരു പങ്ക് കുമരകത്തെ ഓവർ ഹെ ഡ് ടാങ്കുകളിൽ എത്താതെ പാഴായിപ്പോകുന്നു. കുമരകം റോഡിൽ ഒന്നാംകലുങ്കിനു സമീപം പ്രധാന പൈപ്പിൽ നിന്നു തരിശുപാടത്തേക്ക് വെള്ളം ഒഴുകി പാഴാകുന്നത് പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. പുത്തൻപള്ളിക്കു സമീപത്തെ തരിശു പാടത്തേക്കും ധാരാളം ശുദ്ധജലമാണ് ഒഴുകിപ്പോകുന്നത്. ഇവിടെ പൈപ്പ്…

Read More

വലയിലെ അത്ഭുതം; വയ്യാങ്കരച്ചിറയിലെ വലയിൽ കുടുങ്ങിയ കാളാഞ്ചിക്ക് തൂക്കം 27 കിലോ

ചാരുംമൂട്: താമരക്കുളം വയ്യാങ്കരച്ചിറയിൽനിന്നു 27 കിലോ തൂക്കം വരുന്ന മത്സ്യത്തെ പിടിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12ന് കാളാഞ്ചി ഇനത്തിൽപ്പെട്ട മത്സ്യത്തെയാണ് കിട്ടിയത്. വേനൽ കടുത്തതോടെ ചിറയിൽ വെള്ളം കുറവായ സമയം നാട്ടുകാരനായ രാജീവും സംഘവുമാണ് മത്സ്യത്തെ പിടിച്ചത്. വർഷങ്ങൾക്ക് മുമ്പ് ഈ ഇനത്തിൽപ്പെട്ട മത്സ്യക്കുഞ്ഞുങ്ങളെ ചിറയിൽ വളർത്തിയിരുന്നു. അതിൽ പെട്ടതാവാം മത്സ്യമെന്ന് കരുതുന്നു. വലയിൽ കുടുങ്ങിയ മത്സ്യത്തെ ഏറെ നേരത്തെ ശ്രമഫലമായാണ് പിടിച്ച് കരയ്ക്കെത്തിക്കാനായത്. തമിഴ്നാട്ടിലെ ചിദംബരത്ത് രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസിൽനിന്നുമായിരുന്നു മത്സ്യക്കുഞ്ഞുങ്ങളെ കൊണ്ടുവന്നത്. ഇവിടെ മാത്രമാണ് ഈ ഇനത്തിൽപ്പെട്ട മത്സ്യക്കുഞ്ഞുങ്ങൾ ലഭിക്കുക. പിടിച്ച മത്സ്യം മുറിച്ച് കിലോയ്ക്ക് 300 രൂപ ക്രമത്തിൽ വില്പന നടത്തി.

Read More

തുമരംപാറയിൽ പുലിയെ തേടി നാട്ടുകാർ; മൂക്കൻപെട്ടിയിൽ കാട്ടുപോത്ത്

എരുമേലി: വന്യജീവി വിളയാട്ടം പതിവായതോടെ എരുമേലിയിലെ വനാതിർത്തി മേഖലയിൽ ഭീതി വർധിക്കുന്നു. തുമരംപാറ ഭാഗത്ത് കഴിഞ്ഞ ദിവസം രാത്രിയിൽ നാട്ടുകാരിൽ ചിലർ പുലിയെ കണ്ടെന്ന് അറിയിച്ചതിനെത്തുടർന്ന് പ്രദേശമാകെ പരിഭ്രാന്തിയിലായി. വിവിധ സംഘങ്ങളായി നാട്ടുകാർ തെരച്ചിൽ നടത്തിയതോടെ വന്യജീവിയുടെ കാൽപ്പാടുകൾ പതിഞ്ഞത് കണ്ടെത്തി. തുടർന്ന് വനപാലകസംഘം എത്തി പരിശോധിച്ച് പുലിയുടെ കാൽപ്പാടല്ലെന്ന് വ്യക്തമാക്കി. പാക്കാനോ വള്ളിപ്പുലിയോ ആയിരിക്കാമെന്ന് വനപാലക സംഘം അറിയിച്ചെങ്കിലും നാട്ടുകാർക്ക് ഉറക്കം നഷ്ടപ്പെട്ട രാത്രിയായിരുന്നു കഴിഞ്ഞ ദിവസം. ഇതേ രാത്രിയിലാണ് ഏതാനും കിലോമീറ്റർ അകലെ മൂക്കൻപെട്ടിയിൽ വീടുകൾക്കു സമീപം കാട്ടുപോത്ത് എത്തി നാട്ടുകാർ ഭയചകിതരായത്. മൂക്കൻപെട്ടി, പത്തേക്കർ, അരുവിക്കൽ കോളനി ഭാഗങ്ങളിൽ ആണ് കാട്ടുപോത്ത് രാത്രിയിൽ എത്തിയത്. കഴിഞ്ഞയിടെ രണ്ട് കർഷകരാണ് കണമലയിൽ വീട്ടുമുറ്റത്തും പറമ്പിലും കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മൃഗസ്നേഹം പറയുന്ന വനംവകുപ്പ് കാട്ടിൽ മൃഗങ്ങളുടെ ആവാസ വ്യവസ്ഥ സംരക്ഷിക്കാനാണ് ആദ്യം നടപടി സ്വീകരിക്കേണ്ടതെന്ന്…

Read More

പായിപ്പാട് സര്‍വീസ് സഹകരണ ബാങ്കിലെ തിരിമറി; തട്ടിയെടുത്തത് കോടികൾ; മുന്‍സെക്രട്ടറി ക്രൈംബ്രാഞ്ചിന്‍റെ പിടിയില്‍

ചങ്ങനാശേരി: പായിപ്പാട് സെന്‍ട്രല്‍ സര്‍വീസ് സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് മുന്‍ സെക്രട്ടറിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. പായിപ്പാട് കളത്തില്‍ കെ.എന്‍. ബിന്ദുമോള്‍(54) ആണ് അറസ്റ്റിലായത്. കോട്ടയം ജില്ലാ ക്രൈംബാഞ്ച് ഡിവൈഎസ്പി മാത്യു ജോര്‍ജിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ബിന്ദുവിനെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി കോട്ടയം വനിതാസെല്ലില്‍ റിമാന്‍ഡ് ചെയ്തു. പ്രതി ജോലി ചെയ്തിരുന്ന സഹകരണബാങ്കില്‍ പണയം വച്ചിരുന്നതും ചിട്ടിക്ക് ഈടുവച്ചിരുന്നതുമായ സ്വര്‍ണം പുറത്തെടുത്ത് നാലുകോടിയിലുള്ള മറ്റാരു ബാങ്കില്‍ പണയംവച്ച് പണം എടുത്തതായും ഇടപാടുകാരില്‍നിന്നു സഹകരണ ബാങ്കില്‍ ഫിക്സഡ് ഡിപ്പോസിറ്റായി സ്വീകരിച്ച രണ്ടുകോടിയോളം രൂപയില്‍ തിരിമറി നടത്തിയതായും കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് ഡിവൈഎസ്പി മാത്യു ജോര്‍ജ് പറഞ്ഞു. ക്രമക്കേടുമായി ബന്ധപ്പെട്ട് തൃക്കൊടിത്താനം പോലീസ് കഴിഞ്ഞ ഡിസംബര്‍ പകുതിയോടെ കേസ് ഫയല്‍ ചെയ്തിരുന്നു. ഇതോടെ ബിന്ദുമോള്‍ ഒളിവില്‍ പോകുകയായിരുന്നു. ഒളിവില്‍ കഴിഞ്ഞിരുന്ന അവര്‍…

Read More

സര്‍വീസ് സഹകരണ ബാങ്കില്‍നിന്നു സ്ഥിരനിക്ഷേപം പിന്‍വലിക്കാനെത്തിയ വീട്ടമ്മയെ ബാങ്ക് അധികൃതർ കൈയേറ്റം ചെയ്തതായി പരാതി

കോട്ടയം: തിരുവഞ്ചൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍നിന്നു പണം പിന്‍വലിക്കാനെത്തിയ വീട്ടമ്മയും ബാങ്ക് അധികൃതരും തമ്മില്‍ വാക്കേറ്റം. ഇന്നലെ രാവിലെ തിരുവഞ്ചൂരിലെ ബാങ്കിലായിരുന്നു സംഭവം. തിരുവഞ്ചൂര്‍ കനകത്തില്‍ ഐസക് ജേക്കബ് നിക്ഷേപിച്ച ഒമ്പതു ലക്ഷം രൂപ പിന്‍വലിക്കാനെത്തിയപ്പോഴാണു വാക്കേറ്റം. ഐസക്കിന്‍റെ ബന്ധുവായ സുനിതാകുമാരിയാണു പണം പിന്‍വലിക്കാന്‍ ബാങ്കില്‍ എത്തിയത്. ഒമ്പതു ലക്ഷം രൂപ മറ്റൊരു ബാങ്കിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. സ്ഥിരനിക്ഷേപത്തിന്‍റെ കാലാവധി പൂര്‍ത്തികരിക്കാത്ത അക്കൗണ്ടില്‍നിന്നു പണം പിന്‍വലിക്കുവാന്‍ സമയം അനുവദിക്കണമെന്ന് ബാങ്ക് അധികൃതര്‍ ആവശ്യപ്പെട്ടപ്പോള്‍ വാക്കേറ്റമുണ്ടാകുകയായിരുന്നുവെന്ന് ബാങ്ക് പ്രസിഡന്‍റ് സി.എം. മനോജ് പറഞ്ഞു. എന്നാല്‍ ബാങ്ക് അധികൃതര്‍ പണം നല്‍കാതിരിക്കുകയും കൈയേറ്റം ചെയ്യുകയുയിരുന്നുവെന്ന് സുനിത കുമാരി പറഞ്ഞു. ഇത് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കുമെന്നും അവര്‍ പറഞ്ഞു. പോലീസ് സ്ഥലത്തെത്തി ചര്‍ച്ച നടത്തുകയും അടുത്ത ചൊവാഴ്ച പണം നല്‍കാമെന്ന ബാങ്ക് അധികൃതരുടെ ഉറപ്പിന്മേല്‍ പ്രശ്നം പരിഹരിക്കുകയായിരുന്നു.

Read More

ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിയെടുത്തത് ലക്ഷങ്ങൾ; ഇരുപത്തിമൂന്നുകാരൻ പോലീസ് പിടിയിൽ

പള്ളിക്കത്തോട്: ഓണ്‍ലൈനില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ നമ്പ്യാര്‍പാടം ഭാഗത്ത് താന്നിക്കപ്പള്ളി ഷംസിഖ് റഷീദി(23)നെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്. വാഴൂര്‍ സ്വദേശിയായ യുവാവിന് ഓണ്‍ലൈന്‍ ജോലിയില്‍നിന്നു ദിവസം 8,000 രൂപ സമ്പാദിക്കാമെന്ന് പറഞ്ഞ് ഇയാളുടെ മൊബൈലിലേക്ക് വാട്‌സ്ആപ്പ് സന്ദേശം വരികയും ഇവര്‍ പറഞ്ഞ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയും തുടര്‍ന്ന് ഇയാളില്‍നിന്നു പലതവണകളായി 1.80 ലക്ഷത്തോളം രൂപ നഷ്ടപ്പെടുകയുമായിരുന്നു. പരാതിയെത്തുടര്‍ന്ന് പള്ളിക്കത്തോട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു നടത്തിയ പരിശോധനയില്‍ ഇയാളില്‍നിന്നു നഷ്ടപ്പെട്ട പണം ഷംസിഖിന്‍റെ അക്കൗണ്ടില്‍ ചെന്നതായി കണ്ടെത്തുകയും തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കേസില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

Read More

ലോട്ടറിക്കട കുത്തിത്തുറന്നു മോഷണം; മധ്യവയസ്കൻ അറസ്റ്റില്‍

കടുത്തുരുത്തി: ലോട്ടറിക്കട കുത്തിത്തുറന്നു പണം മോഷ്ടിച്ച കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ളാലം പന്ത്രണ്ടാംമൈല്‍, കടയം ഭാഗത്ത് ഉറുമ്പില്‍ ബാബു (57) വിനെയാണു കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ഇന്നലെ പുലര്‍ച്ചെ കുറുപ്പന്തറ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ലോട്ടറി കടയുടെ പൂട്ടു തകര്‍ത്തു കടയ്ക്കുള്ളില്‍ സൂക്ഷിച്ചിരുന്ന 4,000 രൂപ മോഷ്ടിച്ചു കടന്നുകളയുകയായിരുന്നു. വിവരമറിഞ്ഞ് പോലീസ് പുലര്‍ച്ചെ നടത്തിയ ശക്തമായ തിരച്ചിലില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ മോഷ്ടിച്ച പണവുമായി ഇയാളെ പിടികൂടുകയായിരുന്നു. പ്രതിക്ക് കാഞ്ഞിരപ്പള്ളി, കോതമംഗലം സ്റ്റേഷനുകളില്‍ മോഷണക്കേസുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

Read More

ലോട്ടറി ടിക്കറ്റ് വിലവര്‍ധന അനുവദിക്കില്ലെന്ന് തൊഴിലാളി കോണ്‍ഗ്രസ്

കോട്ടയം: കേരള ലോട്ടറിയുടെ വില 40ല്‍ നിന്ന് 50 ആക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ ശക്തമായ സമരം ആരംഭിക്കുവാന്‍ ഓള്‍ കേരള ലോട്ടറി ഏജന്‍റ് ആൻഡ് സെല്ലേഴ്സ് കോണ്‍ഗ്രസ് ഐഎന്‍ടിയുസി സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. 30 രൂപയായിരുന്ന ടിക്കറ്റിന്‍റെ വില 40 ആക്കിയതും ഏറ്റവും ഉയര്‍ന്ന നികുതിയായ 28% ലോട്ടറിക്ക് ഏര്‍പ്പെടുത്തിയതും ചെറിയ സമ്മാനങ്ങളുടെ എണ്ണം കുറഞ്ഞതും മൂലം വലിയ തകര്‍ച്ച നേരിടുന്ന സംസ്ഥാനത്തെ മൂന്നു ലക്ഷം ലോട്ടറി വില്‍പ്പന തൊഴിലാളികളെ ആതമഹത്യയിലേക്കു നയിക്കുന്നതാണു സര്‍ക്കാര്‍ തീരുമാനം. ഭിന്നശേഷിക്കാരും രോഗബാധിതരുമായ തൊഴിലാളികളുടെ ജീവിതമാണ് ഈ നടപടിയിലൂടെ സര്‍ക്കാര്‍ തകര്‍ക്കുന്നത്. പ്രതിവര്‍ഷം പതിമൂവായിരം കോടിയിലധികം ഖജനാവിന് വരുമാനം നല്‍കുന്നതാണ് ലോട്ടറി വ്യവസായമെന്നും ഐഎന്‍ടിയുസി അറിയിച്ചു. ഏഴു മാസമായി ലോട്ടറി തൊഴിലാളികള്‍ക്കു പെന്‍ഷന്‍ ലഭിച്ചിട്ടില്ലെന്നും ഇത്രയും വരുമാനം ഉണ്ടാക്കി നല്‍കുന്ന തൊഴിലാളികളോടു വലിയ ക്രൂരതയാണ് സര്‍ക്കാര്‍ കാണിക്കുന്നതെന്നും യോഗം കുറ്റപ്പെടുത്തി.…

Read More

കുടിവെള്ളം മുട്ടിച്ചു; പാലാ ളാലം തോട്ടില്‍ രാസവസ്തുക്കള്‍ കലര്‍ത്തി മീന്‍പിടിത്തം

പാലാ: ളാലം തോട്ടിലെ തേറ്റാനി ചെക്കുഡാമിലും ചീമ്പനാല്‍ ചെക്ഡാമിലും രാസവസ്തുക്കള്‍ കലര്‍ത്തി മീന്‍പിടിച്ചതു മൂലം നാട്ടുകാരുടെ കുടിവെള്ളം മുട്ടി. മത്സ്യങ്ങള്‍ ചത്തുപൊങ്ങി വെള്ളം മലിനമായി. നാട്ടുകാര്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് പോലീസും ഹെല്‍ത്ത് വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി വെളളം ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. കുളിക്കുന്നതിനും ഇതര ആവശ്യങ്ങള്‍ക്കുമായി ഉപയോഗിക്കുന്ന വെള്ളം വലിയ തോതില്‍ മലിനമായതോടെ ചെക്കുഡാം തുറന്നു. ഇതോടെ സമീപത്തെ കിണറുകൾ വറ്റി. വേനല്‍ കടുത്തതോടെ അത്യാവശ്യത്തിനുപോലും വെള്ളം കിട്ടാനില്ലാത്ത സാഹചര്യത്തില്‍ സാമൂഹ്യവിരുദ്ധരുടെ പ്രവൃത്തി ജനങ്ങളെ ഏറെ ബുദ്ധിമുട്ടിച്ചു. ‌തോടിന്‍റെ പരിസരങ്ങളില്‍ ലഹരിസംഘങ്ങളുടെ ശല്യം രൂക്ഷമാണെന്നും നാട്ടുകാര്‍ പറ‍യുന്നു. തോട്ടിലേക്കു വലിച്ചെറിഞ്ഞ മദ്യക്കുപ്പികളിൽ ചവട്ടി ആളുകൾക്കു പരിക്കേൽക്കുന്ന സാഹചര്യവും നിലവിലുണ്ട്. അറവുമാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ നിരന്തരം റോഡിലും തോടിന്‍റെ കരയിലും ഉപേക്ഷിക്കുന്നതു സംബന്ധിച്ച് മുന്‍പും പരാതി നല്‍കിയിട്ടുണ്ട്. രാത്രികാലങ്ങളില്‍ പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും വെള്ളം മലിനമാക്കിയവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നുമാണു നാട്ടുകാരുടെ ആവശ്യം.

Read More