ഇടുക്കി: ഹൈറേഞ്ച് മേഖലയിലെ വിവിധ കുരിശുപള്ളികള്ക്കുനേരേ സമൂഹിക വിരുദ്ധരുടെ ആക്രമണം. അഞ്ച് കുരിശു പള്ളികളുടെ രൂപക്കൂടുകളുടെ ചില്ലുകള്‍ കല്ലെറിഞ്ഞ് തകര്‍ത്തു. പുളിയന്മല സെന്റ് ആന്റണീസ് പള്ളിയുടെ അമല മനോഹരി കപ്പേള, കട്ടപ്പന സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കുരിശുപള്ളി, കമ്പംമെട്ട് മൂങ്കിപ്പള്ളം, ഇരുപതേക്കര്‍, കൊച്ചറ ഓര്‍ത്തഡോക്സ് കുരിശുപള്ളികള്‍ എന്നിവയാണ് അക്രമികള്‍ എറിഞ്ഞു തകര്‍ത്തത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇന്നു പുലര്‍ച്ചെ പള്ളികളില്‍ പ്രാര്‍ഥനയ്ക്കെത്തിയവരാണ് സംഭവം ആദ്യം അറിഞ്ഞത്. പുളിയന്മല കമ്പനിപ്പടിയില്‍ പുലര്‍ച്ചെ ഒന്നരയോടെ ബൈക്കിലെത്തിയ രണ്ടംഗ സംഘം ചില്ല് എറിഞ്ഞു തകര്‍ത്തതിന്റെ സൂചന പോലീസിനു ലഭിച്ചിട്ടുണ്ട്. നാലടി വീതിയും ആറടി ഉയരവുമുള്ള വാതിലിന്റെ ഗ്ലാസാണ് തകര്‍ന്നത്. പുളിയന്മല പള്ളിക്ക് സമീപമുള്ള ഗ്രോട്ടോയുടെ തൂണിനും കേടുപാടുണ്ടായി. സംഭവത്തില്‍ കേസെടുത്ത പോലീസ് സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ള വിവരങ്ങള്‍ ശേഖരിച്ച് വിശദമായ അന്വേഷണം ആരംഭിച്ചു. സംഭവം മേഖലയിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമത്തിന്റെ…
Read MoreCategory: Kottayam
മോഹന വാഗ്ദാനങ്ങൾ നൽകി കറക്കിയെടുത്തു; ഓണ്‍ലൈന്‍ വഴി ലക്ഷങ്ങള്‍ തട്ടി; ഒരാള്‍ അറസ്റ്റിൽ
കുറവിലങ്ങാട്: ഓണ്‍ലൈന്‍ വഴി ഏറ്റുമാനൂര്‍ സ്വദേശിയില്‍നിന്നു ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ഒരാൾ അറസ്റ്റിൽ. മലപ്പുറം താനൂര്‍ താഹ ബീച്ച് ഭാഗത്ത് കോളിക്കനകത്ത് ബഷീര്‍ (48) ആണ് അറസ്റ്റിലായത്. ഇയാളും സുഹൃത്തും ഏറ്റുമാനൂര്‍ സ്വദേശിയായ യുവാവിനോട് ഓണ്‍ലൈന്‍ മാധ്യമം മുഖേന വീട്ടിലിരുന്ന് കമ്മീഷന് വ്യവസ്ഥയില്‍ ജോലി ചെയ്ത് പണം സമ്പാദിക്കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് ഇയാളില്‍നിന്നു പലതവണകളായി 1,75,800 രൂപ തട്ടിയെടുക്കുകയായിരുന്നു. വിദേശ കാർ കമ്പനിയുടെ വ്യാജ ഓണ്‍ലൈന്‍ ലിങ്ക് നിര്‍മിച്ചാണ് പണം തട്ടിയത്. കമ്പനിയുടെ കാര്‍ വില്പന നടത്തുമ്പോള്‍ കിട്ടുന്ന കമ്മീഷന് ലഭിക്കണമെങ്കില്‍ അതിന്റെ കമ്മീഷനായി കുറച്ചു പണം വേറൊരു അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്ന് പറഞ്ഞ് പലതവണകളായി പണം തട്ടിയെടുക്കുകയായിരുന്നു. ഇയാളെ റിമാൻഡ് ചെയ്തു. മുഖ്യപ്രതിക്കു വേണ്ടി തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ടെന്നു പോലീസ് പറഞ്ഞു.
Read Moreനാട്ടുമത്സ്യങ്ങളുടെ ലഭ്യത കുറയുന്നു; ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ പ്രതിസന്ധിയില്‍
കടത്തുരുത്തി: തോടുകളിലും പുഴകളിലും നാട്ടുമത്സ്യങ്ങളുടെ ലഭ്യത കുറയുന്നു, ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ പ്രതിസന്ധിയില്‍. അപ്പര്‍കുട്ടനാടന്‍ മേഖലയിലെ പാടശേഖരങ്ങളിലും ചെറുതോടുകളിലും മത്സ്യങ്ങളുടെ ലഭ്യത കുറഞ്ഞതോടെ ഒരു പകല്‍ മുഴുവന്‍ പണിയെടുത്താലും കാര്യമായ നേട്ടമില്ലാത്ത അവസ്ഥയാണ് പലപ്പോഴമെന്നു ഉള്‍നാടന്‍ മത്സ്യതൊഴിലാളികള്‍ പറയുന്നു. മുന്‍കാലങ്ങളില്‍ ദിവസം 20 മുതല്‍ 25 കിലോ വരെ മത്സ്യം കിട്ടിയിരുന്നു. മത്സ്യസമ്പത്ത് ഗണ്യമായി കുറയുന്ന വേനല്‍ക്കാലത്ത് പലപ്പോഴും വീടുകള്‍ പട്ടിണിയിലാണ്. തോടുകളില്‍നിന്നു കാരി, വരാല്, വാള, കൂരി, പരല്‍, പള്ളത്തി, മണല്‍വാള, ആറ്റുചെമ്പല്ലി, മഞ്ഞക്കൂരി എന്നിങ്ങനെയുള്ള മീനുകളാണ് ലഭിച്ചിരുന്നത്. ഇത്തരം നാട്ടുമത്സ്യങ്ങള്‍ മാര്‍ക്കറ്റില്‍ എത്തിച്ചാല്‍ മറ്റു മത്സ്യങ്ങളേക്കാള്‍ ആവശ്യക്കാരുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഇവയ്ക്ക് ഉയര്‍ന്ന വിലയും ലഭിച്ചിരുന്നു. കരിമീനിന് കിലോഗ്രാമിന് 300 മുതല്‍ 500 വരെയാണ് വലുപ്പത്തിനനുസരിച്ച് വില. മഞ്ഞക്കൂരി – 300, വരാല് – 500 മുതല്‍ 600 വരെ, കാരി-400, വാള-200 മുതല്‍ 400 വരെ,…
Read Moreതിരുനക്കര പൂരം 20ന്; കൊടിയേറ്റ് 14ന്
കോട്ടയം: തിരുനക്കര ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഉത്സവം 14നു കൊടിയേറി 23നു സമാപിക്കും. 20നാണു പൂരം. നഗരത്തിലെ വിവിധ ക്ഷേത്രങ്ങളിൽ നിന്നുള്ള ചെറുപൂരങ്ങൾ രാവിലെ ഒമ്പതോടെ ക്ഷേത്രത്തിൽ സംഗമിക്കും. ക്ഷേത്രമൈതാനത്തിന് ഇരുവശവുമായി 11 ആനകൾ വീതം 22 ഗജവീരന്മാർ പൂരത്തിന് അണിനിരക്കും. തൃശൂർ പൂരം ഇലഞ്ഞിത്തറമേളത്തിന്റെ അമരക്കാരൻ കിഴക്കൂട്ട് അനിയൻ മാരാരുടെയും സംഘത്തിന്റെയും മേളപെരുക്കങ്ങൾ പൂരത്തിനു വിസ്മയമാകും. പാറമേക്കാവ് ദേവസ്വം വാർണാഭമായ ആനച്ചമയമൊരുക്കും. ചൂടുകൂടിയതിനാൽ രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞു മൂന്നുവരെ ആനകളെ എഴുന്നള്ളിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. തിരുനക്കര ശിവൻ, തൃക്കടവൂർ ശിവരാജു, ഈരാറ്റുപേട്ട അയ്യപ്പൻ, ഉഷശ്രീ ശങ്കരൻകുട്ടി, പുതുപ്പള്ളി സാധു, മീനാട് വിനായകൻ, കാഞ്ഞിരക്കാട്ട് ശേഖരൻ, തോട്ടയ്ക്കാട്ട് കണ്ണൻ, ചുരൂർമഠം രാജശേഖരൻ, വേണാട്ടുമഠം ശ്രീകുമാർ, ഉണ്ണിപ്പള്ളി ഗണേശൻ, കുളമാക്കിൽ പാർഥസാരഥി, പനയനാർകാവ് കാളിദാസൻ, തടത്താവിള രാജശേഖരൻ, തോട്ടയ്ക്കാട്ട് രാജശേഖരൻ, വേമ്പനാട്ട് വാസുദേവൻ, മാറാടി അയ്യപ്പൻ, ഉണ്ണിമങ്ങാട്…
Read Moreമോഷണ മുതല്‍ തേടിയെത്തി, ലഭിച്ചതു ഞെട്ടിക്കുന്ന വിവരം; ആഭിചാരവും കൊലപാതകവും നടന്നെന്നു സൂചന
ഇടുക്കി: മോഷണത്തെ സംബന്ധിച്ച പോലീസിന്റെ അന്വേഷണം ചെന്നെത്തിയത് കൊലപാതക സൂചനകകളിലേക്ക്. കട്ടപ്പന കാഞ്ചിയാര്‍ കക്കാട്ടുകടയിലെ വീടു കേന്ദ്രീകരിച്ചാണ് ആഭിചാര ക്രിയകളും ഇതിന്റെ പേരില്‍ കൊലപാതകം ഉള്‍പ്പെടെയും നടന്നിട്ടുണ്ടെന്ന ഞെട്ടിക്കുന്ന സൂചനകള്‍ പോലീസിനു ലഭിച്ചത്. ഇന്നലെ മുതല്‍ വീട് കനത്ത പോലീസ് കാവലിലാണ്. ആര്‍ഡിഒ അടക്കം ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ വീട്ടിലും പരിസരത്തും ഇന്നു പോലീസ് പരിശോധന നടത്തും. കഴിഞ്ഞ ദിവസം മോഷണക്കേസുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതികളില്‍ നിന്നാണ് ഇതുസംബന്ധിച്ച് സൂചന ലഭിച്ചത്. കഴിഞ്ഞ ദിവസം മോഷണ ശ്രമത്തിനിടയില്‍ പിടിയിലായ വിഷ്ണു എന്ന യുവാവും ഇയാളുടെ മാതാവും വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ നിന്നാണ് ആഭിചാര ക്രിയകള്‍ നടന്നതിന്റെ പ്രാഥമിക വിവരങ്ങള്‍ ലഭിച്ചത്. മോഷണ കേസിന്റെ ഭാഗമായി കട്ടപ്പന എസ്ഐയും സംഘവും ഇവിടെ പരിശോധനയ്ക്ക് എത്തിയിരുന്നു. ഇതിനിടെ അസ്വഭാവികമായ ചിലത് വീട്ടില്‍ കണ്ടെത്തി. തുടര്‍ന്ന് ഇക്കാര്യം ഉയര്‍ന്ന ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു.…
Read Moreശിവരാത്രി ആഘോഷം; ക്ഷേത്രങ്ങൾ ഒരുങ്ങി
കോട്ടയം: ശിവരാത്രി ആഘോഷത്തിനായി തിരുനക്കര, ഏറ്റുമാനൂര്‍, വൈക്കം ക്ഷേത്രങ്ങള്‍ ഒരുങ്ങി. തിരുനക്കരയിൽ നാളെ രാവിലെ 9.30നു ജലധാര, ക്ഷീരധാര, നവകം, 11നു കളഭാഭിഷേകം, വൈകുന്നേരം 5.30നു പ്രദോഷപൂജ, ആറിനു ദീപാരാധന, നാമജപ പ്രദക്ഷിണം, ഏഴിനു സ്വയംഭൂ ദര്‍ശനം, ഒന്പതിനു ഘൃതധാര, രുദ്രജപം, 12നു ശിവരാത്രി വിളക്ക് എഴുന്നള്ളിപ്പ്, ചുറ്റുവിളക്ക്. ശിവരാത്രി മണ്ഡപത്തില്‍ വൈകുന്നേരം അഞ്ചിനു ശിവനാമാര്ച്ചന, ഏഴിനു ഭജന, 8.30നും ഭക്തി ഗാനമേളയും ഉണ്ടായിരിക്കും. ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ നാളെ രാവിലെ ഏഴിനു ശ്രീബലി, 7.30നു സോപാന സംഗീതം, 8.15നു സംഗീത സദസ്, വൈകുന്നേരം 5.30നു മഹാശയന പ്രദക്ഷിണം, പ്രദോഷ പൂജ, ദീപക്കാഴ്ച, പ്രദോഷ ശ്രീബലി, രാത്രി എട്ടിനു സിനിമാതാരം അഞ്ജലി ഹരിയുടെ നൃത്തം. ഒന്പതിനു ക്ലാസിക്കല്‍ ഡാന്‍സ്, 12നു ശിവരാത്രി പൂജ, 12.15നു കുച്ചിപ്പുടിയും അരങ്ങേറും. വൈക്കം ക്ഷേത്രത്തില്‍ പതിവ് പൂജകള്‍ക്കു പുറമെ 18 വിശേഷാല്‍ പൂജകളും…
Read Moreഎതിരെ വന്ന പിക്കപ്പ് വാനിൽ തട്ടാതിരിക്കാൻ വെട്ടിച്ചു; സൈക്കിളിൽനിന്ന് വീണ് വൃദ്ധന് ദാരുണാന്ത്യം
പൊൻകുന്നം: സൈക്കിൾ മറിഞ്ഞ് റോഡിൽ തലയിടിച്ച് വീണ് അറുപതുകാരൻ മരിച്ചു. പനമറ്റം വെളിയന്നൂർ അക്കാട്ടുവയലിൽതാഴെ എം.ഗോപിനാഥ്(60) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലരയോടെ പി.പി.റോഡിൽ പൊൻകുന്നം സപ്ലൈകോ ബസാറിന് സമീപമായിരുന്നു അപകടം. പൊൻകുന്നത്തുനിന്ന് സൈക്കിളിൽ വീട്ടിലേക്ക് പോകവേ എതിരേ പിക്കപ്പ് വാനിൽ തട്ടാതിരിക്കാൻ വെട്ടിച്ചപ്പോൾ സൈക്കിൾ മറിയുകയായിരുന്നു. ടാറിംഗിൽ തലയിടിച്ചാണ് പരിക്കേറ്റത്. പിക്കപ്പ് വാൻ ഡ്രൈവറും പരിസരവാസികളും ചേർന്ന് ഉടൻ തന്നെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊൻകുന്നം പോലീസ് മേൽനടപടി സ്വീകരിച്ചു. മുൻപ് കെഎസ്ഇബിയിൽ കരാർ തൊഴിലാളിയായിരുന്നു ഗോപിനാഥ്. ഭാര്യ: പരേതയായ വത്സല. മകൻ: ജി. അരുൺ(മീറ്റർ റീഡർ, കെഎസ്ഇബി പൊൻകുന്നം). സംസ്കാരം ഇന്നു 3.30-ന് വീട്ടുവളപ്പിൽ.
Read Moreശതാബ്ദി നിറവിൽ മഹാത്മജിയുടെ വൈക്കം സന്ദര്‍ശനം
വൈക്കം: മഹാത്മജിയുടെ വൈക്കം സന്ദര്‍ശത്തിന് ഒന്പതിനു ശതാബ്ദി നിറവ്. വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക സമിതിയുടെ നേതൃത്വത്തില്‍ ഒന്പതിനു ചര്‍ച്ച നടത്തും. വൈക്കം സത്യഗ്രഹ സ്മാരക ഹാളില്‍ ഗാന്ധിജി-ബഷീര്‍ വൈക്കം സത്യഗ്രഹം എന്ന വിഷയത്തെ ആസ്പദമാക്കി കവിസദസും സെമിനാറും സംഘടിപ്പിക്കും. ഉച്ചകഴിഞ്ഞു രണ്ടരയ്ക്കു നടക്കുന്ന കവിസദസ് അരവിന്ദന് കെ.എസ്. മംഗലം ഉദ്ഘാടനം ചെയ്യും. ബഷീര്‍, അമ്മ മലയാളം സാഹിത്യ കൂട്ടായ്മ ചെയര്‍ പേഴ്സണ്‍ ഡോ. എസ്. ലാലിമോള്‍ അധ്യക്ഷത വഹിക്കും. തുടര്‍ന്നു നാലിനു നടക്കുന്ന സെമിനാര്‍ നാടക-ചലച്ചിത്ര സംവിധായകന് പ്രമോദ് പയ്യന്നൂര്‍ ഉദ്ഘാടനം ചെയ്യും. സമിതി ചെയര്മാന് കിളിരൂര്‍ രാധാകൃഷ്ണന് അധ്യക്ഷത വഹിക്കും. ബഷീറിന്റെ മകന് അനീസ് ബഷീര്‍ മുഖ്യപ്രഭാഷണം നടത്തും. കാന്‍സര്‍ ചികിത്സാവിദഗ്ധന്‍ ഡോ. വി.പി. ഗംഗധരനെ യോഗത്തില്‍ ആദരിക്കും. ബഷീറിന്റെ മുപ്പതാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ബഷീര്‍ സ്മാരക സമിതി…
Read Moreകാത്തിരിപ്പിനു വിരാമം; കാരിത്താസ് മേൽപ്പാലം ഉദ്ഘാടനം നാളെ
കോട്ടയം: വര്‍ഷങ്ങളുടെ കാത്തിരിപ്പിനുശേഷം ഒരു ജനതയുടെ ചിരകാല അഭിലാഷം പൂവണിയുന്നു. തെള്ളകം, കാരിത്താസ് നിവാസികളുടെ വര്‍ഷങ്ങളായുള്ള ആവശ്യമായ കാരിത്താസ്-അമ്മഞ്ചേരി റോഡിലെ റെയില്‍വേ ക്രോസിനോട് അനുബന്ധിച്ചുള്ള കാരിത്താസ് ഫ്ലൈഓവറും മേല്‍പ്പാലവും നാളെ തുറന്നു കൊടുക്കും. നാളെ വൈകുന്നേരം 4.30 കാരിത്താസില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എന്‍. വാസവന് അധ്യക്ഷത വഹിക്കും. തോമസ് ചാഴികാടന് എംപി മുഖ്യാതിഥിയായിരിക്കും. 13.60 കോടി രൂപ ചെലവിലാണ് മേല്‍പ്പാലം പൂര്‍ത്തീകരിച്ചത്. റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മാണം ആര്‍ബിഡിസികെയെ ചുമതലപ്പെടുത്തുകയും 2013 ജൂലൈയില്‍ ഭരണാനുമതി ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ 2019 ജനുവരിയിലാണ് പൂര്‍ത്തീകരിച്ചത്. തുടര്‍ന്ന് 10.8 കോടി രൂപയുടെ സാങ്കേതിക അനുമതി ലഭിച്ചെങ്കിലും ടെണ്ടറില്‍ ആരും പങ്കെടുത്തില്ല. തുടര്‍ന്ന് എസ്റ്റിമേറ്റ് പരിഷ്ക്കരിച്ച് 11.98 കോടി രൂപയ്ക്ക് സാങ്കേതിക അനുമതി ലഭിച്ചു. തുടര്‍ന്നു നടന്ന അഞ്ചു…
Read Moreഎസ്.എൽ. സുമേഷ് ‘കൈക്കൂലിവീരൻ’; മാസം ചോദിച്ചുവാങ്ങിയിരുന്നത് അഞ്ചുലക്ഷത്തോളം; കെട്ടിട സുരക്ഷാപരിശോധന വകുപ്പിൽ നടക്കുന്നത് പകൽക്കൊള്ള
കോട്ടയം: ശന്പളവും വകുപ്പുകാറും മറ്റ് അനുകൂല്യങ്ങളുമായി ഒന്നരലക്ഷം രൂപ മാസം ലഭിച്ചിട്ടും പണത്തോട് ആർത്തിമൂത്ത കോട്ടയം ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിലെ ഡപ്യൂട്ടി ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ എസ്.എല്‍. സുമേഷിന് മാസം അഞ്ചുലക്ഷത്തോളം രൂപ കൈക്കൂലി ലഭിച്ചിരുന്നതായാണു പ്രാഥമിക സൂചന. തിങ്കളാഴ്ച എയ്ഡഡ് സ്കൂളിലെ ലിഫ്റ്റിന്റെ സുരക്ഷാപരിശോധനയുടെ പേരില്‍ ഏഴായിരം രൂപ കൈക്കൂലി വാങ്ങുന്പോഴാണ് ഇയാൾ വിജിലന്‍സിന്റെ പിടിയിലാകുന്നത്. സുരക്ഷാസര്‍ട്ടിഫിക്കറ്റ് നല്കാൻ സുമേഷ് പതിനായിരം രൂപയാണു ചോദിച്ചത്. സ്കൂള്‍ അധികാരികളോടു ചോദിക്കാതെ പണം നല്കാന് സാധിക്കില്ലെന്ന് മാനേജര്‍ മറുപടി നല്കിയപ്പോള് മാനേജ്മെന്റിനെ അറിയിച്ചശേഷം ഫോണില്‍ വിവരമറിയിക്കാന്‍ സുമേഷ് നിർദേശിക്കുകയായിരുന്നു. പാലാ ഭാഗത്തുള്ള പോളിടെക്നിക്കല്‍ പരിശോധനയ്ക്കായി എത്തുന്പോൾ 7,000 രൂപ കൈക്കൂലി നല്‍കണമെന്ന് ഇയാള്‍ സ്കൂള്‍ മാനേജരെ അറിയിച്ചതോടെയാണ് സ്കൂൾ അധികാരികൾ വിജിലന്‍സിനെ സമീപിച്ചത്. വകുപ്പുതല ബോര്‍ഡുള്ള കാറിലെത്തിയാണ് സുമേഷ് പണം കൈപ്പറ്റിയത്. കൈക്കൂലി ഇനത്തില്‍ ഇയാള്‍ക്ക് കോടികളുടെ നിക്ഷേപമുള്ളതായായി സംശയിക്കുന്നു. കെട്ടിട…
Read More