ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി ഗൈനക്കോളജി വിഭാഗത്തില്‍ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ഡിഎംഒ) നേതൃത്വത്തിലുള്ള സംഘം ഇന്നു ആശുപത്രിയില്‍ എത്തി അന്വേഷണം നടത്തും. ഉച്ചകഴിഞ്ഞു രണ്ടിനാണു സംഘം മെഡിക്കല്‍ കോളജിലെത്തുന്നത്. ആലപ്പുഴ ഓമനപ്പുഴ പൊള്ളയില് സ്വദേശി അനീഷിന്റെ ഭാര്യ ഫേബ ജോസ് (27) ആണ് മരിച്ചത്. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണു മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കള്‍ പോലീസിലും ആശുപത്രി സൂപ്രണ്ടിനും പരാതി നല്‍കിയിരുന്നു. ഇതോടെയാണു ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള അന്വേഷണം നടത്തുന്നത്. സംഭവത്തില്‍ മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നു നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് ഇന്നു മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനു ഇന്നു സമര്‍പ്പിക്കും. കഴിഞ്ഞ ശനിയാഴ്ചയാണ് ആലപ്പുഴ മെഡിക്കല്‍ കോളജില്‍നിന്ന് റഫര്‍ ചെയ്ത ഫേബയെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. പ്രസവവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെ ലേബര്‍ റൂമിലേക്ക്…
Read MoreCategory: Kottayam
അഞ്ച് വയസുകാരിയോട് ലൈംഗികാതിക്രമം: മധ്യവയസ്കന് 24 വർഷം കഠിനതടവും പിഴയും
ചെറുതോണി: അഞ്ച് വയസുകാരിയോട് ലൈംഗികാതിക്രമം കാട്ടിയ കേസിൽ 44കാരന് 24 വർഷം കഠിനതടവും 2,20,000 രൂപ പിഴയും വിധിച്ചു. ഇടുക്കി അതിവേഗ (പോക്സോ) കോടതി ജഡ്ജി ഡി.എസ്. നോബൽ ആണ് ശിക്ഷ വിധിച്ചത്. വാഗമൺ പശുപ്പാറ സ്വദേശി രാജേഷിനെയാണ് ശിക്ഷിച്ചത്. 2024ലാണ് കേസിനാസ്പദമായ സംഭവം. കൊളുന്ത് നുള്ളാൻപോയ കുട്ടിയുടെ അമ്മ പനിയായിരുന്ന കുട്ടിയെ പ്രതിയുടെ മകളെ നോക്കാൻ ഏല്പിച്ചു. പിന്നീട് പ്രതിയും ഭാര്യയും കുട്ടിയുടെ അമ്മയും മറ്റ് പണിക്കാരും ചേർന്ന് കൊളുന്ത് നുള്ളാൻ പോയി. പ്രതിയുടെ മകൾ ഉറങ്ങിയപ്പോൾ വീട്ടിലെത്തിയ പ്രതി കുട്ടിയോട് അതിക്രമം നടത്തുകയുമായിരുന്നു. പിന്നീട് കുട്ടിയിൽനിന്ന് വിവരമറിഞ്ഞ മാതാപിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. പിഴ ഒടുക്കാത്തപക്ഷം 10 മാസം അധിക തടവുകൂടി അനുഭവിക്കണം. പിഴ അടയ്ക്കുന്ന പക്ഷം തുക കുട്ടിക്ക് നൽകുവാനും കോടതി വിധിച്ചു.കുട്ടിക്ക് മതിയായ നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവീസ് അഥോറിറ്റിയോട്…
Read Moreഊത്തപിടിത്തം നിയമവിരുദ്ധം; ആറുമാസം തടവും പിഴയും ലഭിക്കാവുന്ന കുറ്റം;കര്‍ശന നടപടിയെന്നു ഫിഷറീസ് വകുപ്പ്
കോട്ടയം: മത്സ്യങ്ങളുടെ പ്രജനന കാലത്ത് ഉള്‍നാടന്‍ ജലാശയങ്ങളിലെ നിയമം ലംഘിച്ചുള്ള മീന്‍ പിടിത്തത്തിന് (ഊത്തപിടിത്തം)എതിരേ കര്‍ശന നടപടിയുമായി ഫിഷറീസ് വകുപ്പ്.പ്രജനനകാലത്ത് മീനുകളുടെ സഞ്ചാരപഥത്തിനു തടസം വരുത്തി അവയെ പിടിക്കുന്നതും കൂട്, അടിച്ചില്‍, പത്തായം മുതലായ അനധികൃത മാര്‍ഗങ്ങളിലൂടെ മീന്‍പിടിക്കുന്നതും കേരള ഉള്‍നാടന്‍ മത്സ്യബന്ധന നിയമപ്രകാരം നിരോധിച്ചിട്ടുണ്ട്. വിലക്ക് ലംഘിച്ച് ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 10,000 രൂപ പിഴയും ആറുമാസം തടവും ശിക്ഷ ലഭിക്കാം.ഊത്തപിടിത്തം ശുദ്ധജല മത്സ്യങ്ങളുടെ വംശനാശത്തിന് ഇടയാക്കുന്നതുകൊണ്ടാണ് ഈ സമയത്തെ മീന്‍പിടിത്തം നിയമവിരുദ്ധമായി പ്രഖ്യാപിച്ചത്. വരുംദിവസങ്ങളില്‍ ഫിഷറീസ് വകുപ്പ് പരിശോധന ശക്തമാക്കുമെന്നും ഊത്തപിടിക്കുന്നവര്‍ക്കും അനധികൃത മത്സ്യബന്ധന ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കും എതിരേ നടപടികള്‍ സ്വീകരിക്കുമെന്നും കോട്ടയം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
Read Moreഒരു പതിറ്റാണ്ടുകാലത്തെ രാഷ്ട്രീയ വിവാദം; കോട്ടയത്തെ ആകാശപാത പദ്ധതി പുനരുജ്ജീവിപ്പിക്കാൻ ശ്രമം
കോട്ടയം: ഒരു പതിറ്റാണ്ടുകാലത്തെ രാഷ്ട്രീയ വിവാദങ്ങളുടെ കേന്ദ്രബിന്ദുവായിരുന്ന കോട്ടയത്തെ ആകാശപാത പദ്ധതി യുഡിഎഫ് വീണ്ടും അധികാരത്തില്‍ വരുന്നതോടെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമം ആരംഭിച്ചു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കോട്ടയത്തെ എംഎല്‍എയും മന്ത്രിയുമായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കോട്ടയത്തിന്റെ സ്വപ്ന പദ്ധതിയായി ആവിഷ്കരിച്ചതായിരുന്നു പഴയ ശീമാട്ടി റൗണ്ടാനയിലെ ആകാശപാത. പുതിയ സംസ്ഥാന മന്ത്രിസഭ അധികാരമേറ്റെടുക്കുമ്പോള്‍ പദ്ധതി മുന്‍ഗണനാടിസ്ഥാനത്തില്‍ ഏറ്റെടുക്കുമെന്ന് തിരുവഞ്ചൂര്‍ രാധകൃഷ്ണന് എംഎല്‍എ പറഞ്ഞു. കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി എല്‍ഡിഎഫ് സര്‍ക്കാര്‍ ആകാശപാതയില്‍ ഒരു കോട്ട് പെയിന്റ് പോലും പുരട്ടാന്‍ മെനക്കെട്ടില്ല. പകരം, എംഎല്‍എയുടെ രാഷ്ട്രീയ വിശ്വാസ്യതയും യുഡിഎഫിന്റെ വികസനകാഴ്ചപ്പാടും തകര്‍ക്കാന്‍ 10 വര്‍ഷം ആകാശപാതയെ ആയുധമായി ഉപയോഗിച്ചെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. കോട്ടയം ടൗണിലെ കണ്ണായ സ്ഥലമായ ശീമാട്ടി റൗണ്ടാനയില്‍ കാല്‍നടയാത്ര സുഗമമാക്കുന്നതിനാണ് 2016 ഫെബ്രുവരിയില്‍ ആകാശപാതയുടെ നിര്‍മാണം ആരംഭിച്ചത്. കിറ്റ്കോയ്ക്കായിരുന്നു നിര്‍മാണ ചുമതല. പക്ഷേ ഫ്രെയിംവര്‍ക്ക് സ്ഥാപിച്ച് മാസങ്ങള്‍ക്ക്…
Read Moreവെള്ളിയാമറ്റത്തെ അങ്കണവാടി കുട്ടികൾക്ക് പഠനം ബാലികേറാമലയാകുന്നു; ക്ലാസ് മുറി രണ്ടാം നിലയിൽ
വെള്ളിയാമറ്റം: അങ്കണവാടിയിലെത്തുന്ന ഇളംകുരുന്നുകള്‍ക്ക് പഠനം ബാലികേറാമലയകുന്നു. വെള്ളിയാമറ്റം പഞ്ചായത്ത് 14-ാംവാര്‍ഡില്‍ വാടകക്കെട്ടിടത്തിലെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന 86-ാം നമ്പര്‍ അങ്കണവാടിയിലെ ഇളംകുരുന്നുകള്ക്കാണ് ഈ ദുരവസ്ഥ. അധ്യാപികയുടെയും സഹായിയുടെയും കണ്ണുതെറ്റിയാല്‍ കുട്ടികള്‍ താഴെവീഴുന്ന അവസ്ഥയാണുള്ളത്. അതിനാല്‍ കണ്ണിലെ കൃഷ്ണമണിപോലെ സൂക്ഷ്മതയോടെയാണ് ഇവര്‍ കുട്ടികളെ ശ്രദ്ധിക്കുന്നത്. അങ്കണവാടിക്ക് സ്വന്തമായി കെട്ടിടം നിര്‍മിക്കാന്‍ വെള്ളിയാമറ്റത്തെ സദ്ഭാവനാ മണ്ഡപത്തിനടുത്തായി 13 സെന്റ് സ്ഥലം പഞ്ചായത്ത് അനുവദിച്ചിരുന്നു. ഇവിടെ കെട്ടിടം നിര്‍മിക്കാന്‍ ജില്ലാ പഞ്ചായത്ത് 14 ലക്ഷം രൂപയും വകയിരുത്തിയതാണ്. എന്നാല്‍ ഈ തുക രണ്ടു വര്‍ഷമായി ഉപയോഗിച്ചിട്ടില്ല. വനിതാ ശിശുവികസന വകുപ്പില്‍നിന്നു ലഭിക്കേണ്ട 14 ലക്ഷം രൂപ നേടിയെടുക്കാന്‍ സിഡിപിഒയുടെ ഇടപെടല്‍ ഉണ്ടാകുന്നില്ലെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. അങ്കണവാടിക്ക് അനുവദിച്ച സ്ഥലം പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെട്ടതാണെന്നും കെട്ടിടനിര്‍മാണത്തിന് അനുയോജ്യമാണെന്നുമുള്ള എഇയുടെ കത്ത്, തയാറാക്കിയ എസ്റ്റിമേറ്റ്, തദ്ദേശ സ്വയംഭരണവകുപ്പ് തുക അനുവദിച്ച തീരുമാനം, കൂടുതല്‍…
Read Moreരാജ്യത്തെ മികച്ച പഞ്ചായത്തിനുള്ള അംഗീകാരം; വ്യത്യസ്തമായ മേലുകാവ് പഞ്ചായത്തിനെ സത്യത്തില്‍ എല്ലാവരും തിരിച്ചറിഞ്ഞു
മേലുകാവ്: വ്യത്യസ്തനാമൊരു ബാര്‍ബറാം ബാലനെ സത്യത്തില്‍ ആരും തിരിച്ചറിഞ്ഞില്ല സൂപ്പർ ഹിറ്റ് ഗാനമുൾപ്പെട്ട ‘കഥ പറയുമ്പോള്‍ ’- എന്ന ശ്രീനിവാസന് സിനിമയുടെ ഷൂട്ടിംഗ് മേലുകാവിലായിരുന്നു. സിനിമയ്ക്കൊപ്പം മേലുകാവ് എന്ന ഗ്രാമവും പ്രശസ്തമായി. ഇപ്പോൾ വീണ്ടും മേലുകാവ് ഗ്രാമം ശ്രദ്ധപിടിച്ചുപറ്റിയിരിക്കുകയാണ്. മികച്ച റോഡുകളും ശീതീകരിച്ച അങ്കണവാടിയും ആധുനിക സൗകര്യങ്ങളോടുകൂടിയ ആരോഗ്യകേന്ദ്രം, ആധുനിക ബസ് കാത്തിരിപ്പ് കേന്ദ്രം തുടങ്ങിയ വ്യത്യസ്തമായ വികസന പ്രവര്‍ത്തനങ്ങളിലൂടെ മാതൃക കാട്ടിയ മേലുകാവ് പഞ്ചായത്തിനെ ഇപ്പോള്‍ എല്ലാവരും സത്യത്തിൽ തിരിച്ചറിഞ്ഞിരിക്കുകയാണ്. അടിസ്ഥാന സൗകര്യങ്ങളുടെ വികസനം ഉള്‍പ്പെടെ മാതൃകയായ പ്രവര്‍ത്തനങ്ങളിലൂടെ രാജ്യത്തെ മികച്ച പഞ്ചായത്തിനുള്ള അഗീകാരമായ ഒരു കോടി രൂപയാണ് പഞ്ചായത്തിനെ തേടിയെത്തിയിരിക്കുന്നത്. ഇലവീഴാപൂഞ്ചിറയിലേക്കുള്ള റോഡുകളും പൂഞ്ചിറയിലെ ജലസംഭരണിയും ശീതീകരിച്ച കൈലാസം അങ്കണവാടി, ആധുനിക സൗകര്യങ്ങളോടുകൂടി മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഇടമറുക് ആരോഗ്യകേന്ദ്രം, ഗവ. ആയുര്‍വേദ ആശുപത്രി, ആധുനികരീതിയിലെ ബസ് കാത്തിരിപ്പ് കേന്ദ്രം, ഇടമറുക് വായനശാല, ജില്ലയിലെ…
Read Moreബസ് ശരീരത്തിലൂടെ കയറിയിറങ്ങി വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്: സംഭവം കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡിൽ
കോട്ടയം: ബസ് ശരീരത്തിലൂടെ കയറിയിറങ്ങി വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. നട്ടാശേരി സ്വശേനിയായ റോസിക്കാണ് അപകടത്തിൽ പരിക്കേറ്റത്. തിരുനക്കര ബസ് സ്റ്റാൻഡിൽ ഇന്ന് രാവിലെ പത്തിനാണ് സംഭവം. ഇവർ ഓഫീസിലേക്ക് പോകുന്ന വഴിയാണ് അപകടം ഉണ്ടായത്. റോസി വന്നിറങ്ങിയ ബസ്തന്നെയാണ് ഇടിച്ചിട്ടതും. ബസിൽ നിന്നിറങ്ങി എതിർവശത്തേക്ക് ക്രോസ് ചെയ്യുന്നതിനിടെ ഇവരെ ഇടിച്ചിടുകയായിരുന്നു. കോട്ടയം തിരുവഞ്ചൂർ റൂട്ടിൽ ഓടുന്ന പുല്ലാടൻ ബസാണ് യുവതിയുടെ ശരീരത്തിലൂടെ കയറിയിറങ്ങിയത്. ഗുരുതരമായി പരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
Read Moreനെടുംങ്കുന്നത്തെ വീരന്മലയെ വിട്ടുകൊടുക്കില്ല; സമരം കടുപ്പിക്കാന്‍ സമരസമിതിയും നാട്ടുകാരും
കോട്ടയം: നെടുങ്കുന്നം പഞ്ചായത്തിലെ വീരൻമലയിലെ കുന്നിടിച്ചു മണ്ണുകടത്താനുള്ള നീക്കത്തിനെതിരേ പോരാട്ടം കടുപ്പിക്കാന്‍ സമരസമിതിയും നാട്ടുകാരും. പ്രാദേശികമായി ഒത്തൊരുമിച്ച് പ്രത്യക്ഷസമരം ആരംഭിക്കാനാണ് നീക്കം. വീരൻമലയിലേക്കുള്ള വഴിവെട്ടിയതിനു ശേഷം മലയില്‍നിന്നു മണ്ണെടുപ്പ് സംഘം പറഞ്ഞ വിലയ്ക്ക് വീട് കൊടുത്ത് താമസം മാറിയത് രണ്ടു കുടുംബങ്ങളാണ്. മൂന്നു വീടുകള്‍ ഒരുമിച്ചുണ്ടായിരുന്ന നിരയില്‍ ഇതോടെ ഒരു വീട് മാത്രം ബാക്കിയായി. വിറ്റ രണ്ടു വീടുകളും ഉപയോഗയോഗ്യമാണ്. എന്നാല്‍ മണ്ണെടുപ്പ് സംഘമെത്തിയതോടെ വില്‍ക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. അയല്‍വാസികള്‍ വീട് വിറ്റ് പോയതോടെ കുടുംബവും തനിച്ചായി. മണ്ണെടുപ്പ് പുനരാരംഭിച്ചാല്‍ ഏറ്റവും ആദ്യം ബാധിക്കുന്നതും ഈ കുടുംബത്തെയാണ്. പശുക്കൾ, കോഴികൾ, മറ്റ് കൃഷികൾ എന്നിവയിൽ നിന്ന് വരുമാനം കണ്ടെത്തി ജീവിക്കുന്ന ഇവര്‍ ആശങ്കയിലാണ്. എന്നാല്‍ സമരസമിതിയുടെയും പഞ്ചായത്തിന്റെയും പിന്തുണയോടെ മുന്നോട്ട് പോകാനാണ് ഇവരുടെ തീരുമാനം.വീരൻമലയില് ദേശീയപാത നിര്‍മാണത്തിനായി മണ്ണെടുക്കുന്നു എന്ന വ്യാജേനെ നടക്കുന്ന പരിസ്ഥിതി ചൂഷണത്തിനെതിരേ…
Read Moreമുൻവൈരാഗ്യത്തിന്റെ പേരിൽ വയോധികനെ തെങ്ങിൽ കെട്ടിയിട്ട് മർദിച്ചു: കേസെടുത്ത് പോലീസ്
ചേർത്തല: പാണാവള്ളിയിൽ മുൻവൈരാഗ്യത്തിന്റെ പേരിൽ വയോധികനെ തെങ്ങിൽ കെട്ടിയിട്ട് മർദിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. പാണാവള്ളി പഞ്ചായത്ത് അഞ്ചാം വാർഡ് തൃച്ചാറ്റുകുളം കുഴിപ്പറമ്പ് നികർത്തിൽ വിജയനാണ് (64) ആക്രമണത്തിനിരയായത്. അയൽവാസിയും കുടുംബാംഗങ്ങളും ചേർന്ന് കെട്ടിയിട്ട് ആക്രമിക്കുകയായിരുന്നു. തടയാനെത്തിയ കുടുംബാംഗങ്ങൾക്കും മർദനേമറ്റു. സംഭവത്തിൽ അയൽവാസി സത്താറിനും മക്കൾ ഉൾപ്പെടെ അഞ്ചുപേർക്കെതിരെ പൂച്ചാക്കൽ പോലീസ് കേസെടുത്തു. ഈമാസം ഏഴിന് രാത്രി 8.30നായിരുന്നു സംഭവം. വിജയനെ നേരത്തെ ആക്രമിച്ച കേസ് കോടതിയിലാണ്. അതിന്റെ വിരോധത്തിലാണ് വിജയനെ വലിച്ചിഴച്ച് പ്രതികളുടെ വീട്ടുമുറ്റത്ത് എത്തിച്ച് ക്രൂരമായി ആക്രമിച്ചതെന്ന് പൂച്ചാക്കൽ പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറയുന്നു. ഉടുമുണ്ടുരിഞ്ഞും തെങ്ങിൽ കെട്ടിയിട്ടുമാണ് കൂട്ടംചേർന്ന് ആക്രമിച്ചത്. വിജയന്റെ മൂക്കിന്റെ അസ്ഥിക്ക് പൊട്ടലുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ മർദനദൃശ്യം പുറത്തുവന്നിട്ടുണ്ട്.
Read Moreവീരന്മലയുടെ കണ്ണീര് ആരു കാണാന്‍? ഇനിയൊരു ചൂരല്‍മലയും പുത്തുമലയും ആവര്‍ത്തിക്കരുതെന്ന പ്രാർഥനയോടെ ഒരുകൂട്ടം ആളുകൾ
കോട്ടയം: ഇനിയൊരു ചൂരല്‍മലയും പുത്തുമലയും നമ്മുടെ നാട്ടില്‍ ആവര്‍ത്തിക്കല്ലേ… നെടുങ്കുന്നം പഞ്ചായത്തിലെ ഇടത്തിനാട്ടുപടിക്ക് സമീപമുള്ള വീരന്മല നിവാസികളുടെ നിത്യപ്രാര്ഥനയാണിത്. 18 മാസമായി പ്രദേശത്തെ ജനങ്ങള്‍ ജീവിക്കാനുള്ള പോരാട്ടത്തിലാണ്. മലയിടിച്ചു മണ്ണുകടത്താനുള്ള മാഫിയകളുടെ ശ്രമത്തെ അതിജീവിക്കാനും 15 കിലോമീറ്റര്‍ പ്രദേശത്തെ ജനങ്ങളുടെ ജീവന് സംരക്ഷിക്കാനുമാണ് ഈ പോരാട്ടം. ദേശീയപാതയ്ക്ക് മണ്ണെടുക്കാനാണെന്ന വ്യാജേനയാണ് കുന്നിടിക്കാന് ശ്രമം നടക്കുന്നത്. ഇതിനായി മണ്ണെടുക്കാന്‍ വഴിവെട്ടിയ ഭാഗത്ത് ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്. പഞ്ചായത്തിലെ ആറ്, ഏഴ്, എട്ട്, ഒമ്പത്, 10, 12 വാര്‍ഡുകളിലെ പ്രദേശങ്ങളിലെ ജനങ്ങളാണ് ജീവിതത്തെ ഭീതിയോടെ നോക്കിക്കാണുന്നത്. വീരന്മല, കൊച്ചുവീരന്മല, മ്ലാമല, വെളിയംകുന്നം, കുന്നിക്കാട്, നെടുമണ്ണി പ്രദേശങ്ങളിലെ ജനങ്ങളാണ് ഭീതിയുടെ മുനമ്പിലായിരിക്കുന്നത്. കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തില്‍ത്തന്നെ ഏറ്റവും കൂടുതല്‍ കുടിവെള്ള പദ്ധതിയുള്ള ഇടമാണ് ഇവിടം. വീരന്മലയെ തുടച്ചുനീക്കാന്‍ ശ്രമിച്ചാല്‍ ഇതെല്ലാം താറുമാറാകും. പിന്നെ നാടുവിടുകയേ നിവൃത്തിയുള്ളെന്നാണ് നാട്ടുകാര്‍ പറയുന്നത്. ദുരന്തങ്ങള്‍ പേറി അതിനെ അതിജീവിച്ചാണ്…
Read More