ആലപ്പുഴ: ക്രൈംബ്രാഞ്ച് അന്വേഷിച്ചുവന്ന കള്ളനോട്ട് കേസിൽ ഒളിവിലായിരുന്ന മൂന്നാം പ്രതിയെ 28 വർഷത്തിനുശേഷം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കേസിലെ മൂന്നാം പ്രതിയായ രാജേഷ് രാമചന്ദ്ര(52)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ് സുപ്രണ്ടിന്റെ നിർദേശാനുസരണം ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയതിന്റെ അടിസ്ഥാനത്തിൽ വിദേശത്തുനിന്നും 14ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയപ്പോൾ വിമാനത്താവള അഥോറിറ്റി വിവരം അറിയിച്ചു. തുടർന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത് ചെങ്ങന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജൂഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു. 1998 ജൂൺ 29ന് ചെങ്ങന്നൂർ മുണ്ടൻകാവിൽ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ഏരിയയിൽ പ്രവർത്തിച്ചിരുന്ന ഓഫ്സൈറ്റ് പ്രസ് എന്ന സ്ഥാപനം റെയ്ഡ് നടത്തി യുഎഇ ഗവൺമെന്റിന്റെ 500 ദിർഹത്തിന്റെ 8762 നോട്ടുകളും 100 രൂപയുടെ ഒരു ഇന്ത്യൻ കറൻസിയും രണ്ട് ഇന്ത്യൻ മുദ്രപത്രവും കണ്ടെടുത്തിരുന്നു.
Read MoreCategory: Kottayam
വി.ഡി. സതീശന് മന്ത്രിസഭയില്‍ നാലു മന്ത്രിമാർ; പ്രതീക്ഷയോടെ കോട്ടയം
കോട്ടയം: വി.ഡി. സതീശന് മന്ത്രിസഭയില്‍ കോട്ടയത്തുനിന്നു നാലു മന്ത്രിമാരെങ്കിലുമുണ്ടായേക്കും. കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും ചര്‍ച്ചകള്‍ ഈ രീതിയിലാണ് മുന്നോട്ടുപോകുന്നത്. മുഴുവന്‍ സീറ്റിലും വിജയം നേടി ഒപ്പം നിന്ന ജില്ലയ്ക്ക് മന്ത്രിസഭയിൽ അർഹമായ പരിഗണന നൽകാനാണ് മുഖ്യമന്ത്രി വി.ഡി. സതീശന്റെയും യുഡിഎഫിന്റെയും തീരുമാനം. കോണ്‍ഗ്രസിലെയും എംഎല്എമാരിലെയും സീനിയറായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയാണ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നതില്‍ ഒന്നാം സ്ഥാനം കല്പ്പിച്ചിരിക്കുന്നത്. രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക് ഇല്ലെങ്കില്‍ ആഭ്യന്തരം, ധനകാര്യം ഉള്‍പ്പെടെയുള്ള പ്രധാന വകുപ്പുകളിലൊന്നു തിരുവഞ്ചൂരിന് ലഭിച്ചേക്കും. രമേശ് ചെന്നിത്തല മന്ത്രിസഭയിലുണ്ടെങ്കില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ സ്പീക്കര്‍ സ്ഥാനത്തേക്കും പരിഗണിക്കുന്നുണ്ട്. സ്പീക്കര്‍ സ്ഥാനത്തോടും തിരുവഞ്ചൂര്‍ സമ്മതം മൂളിയതായാണ് അറിവ്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കഴിഞ്ഞാല്‍ ചാണ്ടി ഉമ്മനാണ് മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നവരില്‍ പ്രമുഖന്. യുവജനകാര്യം, സ്പോര്‍ട്സ് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചാണ്ടി ഉമ്മനു ലഭിച്ചേക്കും. സമുദായ പരിഗണനയിലും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകന് എന്ന നിലയിലും ചാണ്ടി ഉമ്മനെ…
Read Moreമൂന്നാറിനെ ശുചിത്വ നഗരമാക്കാന്‍ സഞ്ചാരികളില്‍നിന്ന് ഫീസ് ഈടാക്കും
മൂന്നാര്‍: മൂന്നാര്‍ സന്ദര്‍ശിക്കാനെത്തുന്നവരിൽനിന്ന് നിശ്ചിത തുക ഈടാക്കാന്‍ ഒരുങ്ങി മൂന്നാര്‍ പഞ്ചായത്ത്. ഇതു സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ലെങ്കിലും പ്രാഥമിക നടപടികള്‍ ആരംഭിച്ചു. പഞ്ചായത്ത് കമ്മിറ്റി വിഷയം പരിഗണിച്ചെങ്കിലും വിശദമായ പഠനങ്ങള്‍ക്കും ആലോചനകള്‍ക്കും ശേഷമായിരിക്കും പദ്ധതി നടപ്പാക്കുക. കാലങ്ങളായി മൂന്നാര്‍ നേരിട്ടുവരുന്ന ഗതാഗതക്കുരുക്ക്, മാലിന്യസംസ്കരണം, പാര്‍ക്കിംഗ് എന്നീ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാര മാര്‍ഗമെന്ന നിലയിലാണ് പദ്ധതി നടപ്പാക്കാന്‍ പഞ്ചായത്ത് ലക്ഷ്യമിടുന്നത്. സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തിയ ശേഷമായിരിക്കും ഇതിനുള്ള നടപടിയുമായി മുന്നോട്ടുപോകുക. ഇതിന്റെ ഭാഗമായി പ്രവേശന കവാടത്തില്‍ ഹരിത ചെക്ക്പോസ്റ്റ് സ്ഥാപിക്കും. മൂന്നാറിലെത്തുന്നവര്‍ പല സ്ഥലങ്ങളിലും വന്‍തോതില്‍ മാലിന്യം തള്ളുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇവ ശേഖരിച്ച് സംസ്കരി ക്കുന്നതിനുള്ള ചെലവ് കണ്ടെത്താന്‍ ഇതിലൂടെ സാധിക്കുമെന്നതാണ് പദ്ധതിയുടെ നേട്ടമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലും വാഹനങ്ങളുടെ വന്‍ തിരക്കാണ് മൂന്നാറില്‍ അനുഭവപ്പെടുന്നത്. ഈ സമയത്ത് ടണ്‍കണക്കിന് മലിന്യങ്ങളാണ് ഇവിടെ നിക്ഷേപിക്കപ്പെടുന്നത്. ഇവയെല്ലാം…
Read Moreകാർഷിക മേഖല പ്രതിസന്ധിയിലേക്ക്: കുതിച്ചുയർന്ന് വളം വില
തൊടുപുഴ: കാര്‍ഷിക മേഖലയ്ക്ക് തിരിച്ചടിയായി വളം വിലയില്‍ വന്‍ വര്‍ധന. ഫാക്ടംഫോസിന് 50 കിലോ പായ്ക്കറ്റിന് 1,525 രൂപയില്‍നിന്നു 225 രൂപ വര്‍ധിച്ച് 1,750 രൂപയായി. പൊട്ടാഷിന് 1,850ല്‍നിന്നു 1,975 രൂപയായും ഉയര്‍ന്നു.16-16-16 ഇനംവളത്തിന് 1675 രൂപയായിരുന്നു നിലവിലെ വില. ഇത് 2,000 രൂപയ്ക്കുമുകളിലേക്കുയര്ന്നു. ഇതോടൊപ്പം മറ്റു കൂട്ടുവളങ്ങള്‍ക്കും വില ഉയര്‍ന്നിട്ടുണ്ട്. വേനല്‍മഴ ലഭിച്ചതോടെ റബര്‍, തെങ്ങ്, പൈനാപ്പിള്‍, വാഴ, കൊക്കോ, ജാതി, റംബുട്ടാന്, ഏലം തുടങ്ങിയ കൃഷികള്‍ക്കെല്ലാം വളം നല്കുന്ന സമയമാണിത്. അതിനാല്‍ വളത്തിന് ആവശ്യക്കാര്‍ കൂടുതലാണ്. തൊഴിലാളിക്ഷാമം, കൂലിയിലെ വര്‍ധന, കൃഷിനാശം, കീടബാധ, കൃഷിയിടത്തിലെ വന്യമൃഗശല്യം എന്നിവ മൂലം കര്‍ഷകര്‍ ദുരിതമനുഭവിക്കുന്നതിനിടെയാണ് ഇരുട്ടടിയായി വളത്തിനും വില ഉയര്‍ന്നിരിക്കുന്നത്. ഇറാന്-അമേരിക്ക യുദ്ധത്തെത്തുടര്‍ന്ന് ഇറക്കുമതിയിലുണ്ടായ കുറവാണ് വില ഉയരാന്‍ കാരണം. യൂറിയ, പൊട്ടാഷ് ഉള്‍പ്പെടെയുള്ള ചില വളങ്ങള്‍ക്ക് കടുത്ത ക്ഷാമവും നേരിടുന്നുണ്ട്. യുദ്ധം അനിശ്ചിതമായി തുടരുന്ന സാഹചര്യത്തില്‍…
Read Moreതൊടുപുഴ-പുളിയന്മല സംസ്ഥാന പാതയിലെ അപകടം തലയ്ക്കുമീതെ; ഉറങ്ങാനാവാതെ ഒരു കുടുംബം
കട്ടപ്പന: അപകടം തലയ്ക്ക് മുകളിൽ നിൽക്കുമ്പോൾ ഉറങ്ങാൻ കഴിയാതെ ഭീതിയിലാണ് കട്ടപ്പന സ്വദേശി മാവുങ്കൽ തങ്കച്ചനും കുടുംബവും. നിയന്ത്രണംവിട്ട് വരുന്ന ലോറി ഉൾപ്പെടെയുള്ള വാഹനങ്ങൾ റോഡിൽനിന്ന് 300 അടിയോളം താഴ്ചയിൽ, തങ്കച്ചന്റെ വീടിനു മുകളിലേക്കാണ് പതിക്കുന്നത്. തൊടുപുഴ-പുളിയന്മല സംസ്ഥാന പാതയിൽ കട്ടപ്പന ഹിൽ ടോപ്പിലാണ് മാവുങ്കൽ തങ്കച്ചന്റെ വീട്. വീടിന് 300 മീറ്ററോളം ഉയരത്തിൽ കൊടുംവളവിൽനിന്ന് വാഹനങ്ങൾ നിയന്ത്രണംവിട്ട് മറിയുന്നത് പതിവാണ്. കഴിഞ്ഞ ജനുവരി പത്തിന് ടോറസ് ലോറി ക്രാഷ് ബാരിയർ തകർത്ത് തങ്കച്ചന്റെ പുരയിടത്തിലേക്ക് മറിഞ്ഞു. വർഷത്തിൽ രണ്ട് അപകടമെങ്കിലും ഇവിടെ ഉണ്ടാകാറുണ്ട്. അപകടങ്ങൾ തുടർക്കഥയായതോടെ കൃഷി ചെയ്യാൻ പോലും കഴിയുന്നില്ല. ജനുവരിയിൽ മറിഞ്ഞ ലോറി നാലു മാസത്തിനുശേഷമാണ് ഇവിടെനിന്ന് മാറ്റിയത്. പൊതുമരാമത്ത് വകുപ്പ് ഓഫീസിൽ പലതവണ പരാതി നൽകി. എന്നാൽ റോഡ് സുരക്ഷ മാത്രമാണ് തങ്ങളുടെ ഉത്തരവാദിത്വം എന്ന് പറഞ്ഞ് ഇവർ കൈയൊഴിഞ്ഞു. സ്വസ്ഥമായൊന്ന്…
Read Moreകല്യാണവേദിയിലും വി.ഡി. സതീശൻ തന്നെ താരം; മുഖ്യമന്ത്രിക്ക് ജയ് വിളിച്ച് ബന്ധുക്കളും നാട്ടുകാരും
കാഞ്ഞിരപ്പള്ളി: കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ പാർട്ടി പ്രഖ്യാപിച്ച സമയം അദ്ദേഹത്തിന് അനുമോദനം അറിയിച്ച ഫ്ലക്സ് ബോർഡുമായി ബന്ധു കല്യാണവേദിയിൽ എത്തിയത് അടുത്ത ബന്ധുക്കൾക്കും നാട്ടുകാർക്കും കൗതുക കാഴ്ചയായി. പൊടിമറ്റം സെന്റ് മേരീസ് ഹാളിൽ കാഞ്ഞിരപ്പള്ളി കളരിക്കൽ കെ.എച്ച്. അഷ്റഫാലിയുടെയും നജ്മയുടെയും മകൾ സുരയ്യയും മൂവാറ്റുപുഴ കുന്നുംപുറത്തുവീട്ടിൽ മക്കാർ അലിയാരുടെയും ജസീലയുടെയും മകൻ അസ്ലവും തമ്മിൽ നടന്ന വിവാഹത്തിന്റെ വേദിയിലാണ് ഈ അപൂർവ ആഘോഷം നടന്നത്. കഴിഞ്ഞ 10 ദിവസമായി കേരളത്തിന്റെ മുഖ്യമന്ത്രി ആരാണെന്ന കാത്തിരിപ്പിന് വിരാമമായി മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചതോടെയാണ് കല്യാണത്തിനെത്തിയവരെല്ലാം ചേർന്ന് ആഘോഷമാക്കിയത്. വി.ഡി. സതീശന്റെ ചിത്രം വേദിയിൽ ഉയർത്തിയതോടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവരെല്ലാം ചേർന്ന് വലിയ ആരവമാണ് സദസിൽ തീർത്തത്. വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ. ഷെമീറിനെയും കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി മുഹമ്മദ് സജാസിനെയും ബന്ധുക്കൾ വേദിയിലേക്ക്…
Read Moreനാട്ടുകാരുടെ പാലം വലിച്ചതാര്… അപ്രോച്ച് റോഡില്ല; ചെറുതോണിയിൽ ഇരുകരയിലുമുള്ളവർ ദുരിതത്തിൽ
ചെറുതോണി: “നാട്ടുകാരുടെ പാലം വലിച്ചതാര് ’, സർക്കാരോ, കരാറുകാരനോയെന്ന് നാട്ടുകാർ. നിർമാണം പൂർത്തിയായിട്ടും പാലത്തിൽ കയറണമെങ്കിൽ കഷ്ടപ്പെടേണ്ടിവരും. തടിയന്പാട്-മഞ്ഞപ്പാറ സെമിനാരിപ്പടിയിൽ പാൽക്കുളംതോടിന് കുറുകെ നിർമിച്ച പാലമാണ് നാട്ടുകാർക്ക് മുന്നിൽ നോക്കുകുത്തിയായിരിക്കുന്നത്. പാലത്തിന്റെ ഇരുവശത്തും അപ്രോച്ച് റോഡ് നിർമിക്കാത്തതാണ് ദുരിതമായത്. ‘ പാലം പണിയാനായി 2025 മേയ് അവസാനവാരം തോടിന് കുറുകെയുണ്ടായിരുന്ന ചെക്ക്ഡാം പൊളിച്ചുനീക്കി. കാലവർഷം ആരംഭിച്ചതോടെ ശക്തമായ നീരൊഴുക്കുള്ള തോട്ടിലെ പാലംപണി മുടങ്ങി. മറുകരയിലെത്താൻ പ്രദേശവാസികൾക്ക് കിലോമീറ്ററുകൾ അധികം സഞ്ചരിക്കേണ്ട അവസ്ഥയിലുമായി. നാട്ടുകാരുടെ പ്രതിഷേധം ശക്തമായെങ്കിലും മഴക്കാലംമാറിയശേഷമാണ് നിർമാണമാരംഭിക്കാനായത്. തടിയന്പാട്, വാഴത്തോപ്പ് ഭാഗങ്ങളിൽനിന്നുള്ളവർക്ക് മുളകുവള്ളി റോഡിലേക്ക് പ്രവേശിക്കാവുന്ന ഏറ്റവും ദൈർഘ്യം കുറഞ്ഞ റോഡിലെ പാലമാണിത്. ഇറിഗേഷൻ വകുപ്പിൽനിന്നു മൂന്നരക്കോടി രൂപ ചെലവഴിച്ചാണ് ചെക്ക്ഡാം കം ബ്രിഡ്ജ് നിർമിക്കുന്നത്. പാലം നിർമാണം പൂർത്തിയാക്കിയിട്ട് മാസങ്ങളായെങ്കിലും അപ്രോച്ച് റോഡ് നിർമിക്കാൻ യാതൊരു നടപടിയുമുണ്ടാകാത്തതാണ് പ്രദേശവാസികളെ വെട്ടിലാക്കിയത്. പാലംപണി മുടങ്ങിയത് സമീപവാസി…
Read Moreആടിനെ പുറത്തെത്തിക്കാന്‍ കിണറ്റിലിറങ്ങിയ ആൾക്ക് ഫയര്‍ഫോഴ്സ് രക്ഷകനായി
മൂലമറ്റം: ആടിനെ രക്ഷിക്കാനായി കിണറ്റില്‍ ഇറങ്ങിയ യുവാവ് തിരിച്ചുകയറാനാകാതെ കുടുങ്ങി. ഒടുവില്‍ മൂലമറ്റം അഗ്നിരക്ഷാ സേന രക്ഷകരായി. ഇന്നലെ വൈകുന്നേരം 3.30ന് കോളപ്ര ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന് എതിര്‍വശം അടൂര്‍മലയിലാണ് സംഭവം. താഴത്തെചേനാട്ട് ഗീത രാജന്റെ ആട് മേഞ്ഞുനടക്കുന്നതിനിടെ സമീപവാസിയായ ഇളയാനിത്തോട്ടം സുരേഷിന്റെ കിണറ്റില്‍ വീഴുകയായിരുന്നു. ചുറ്റുമതിലും 30 അടി ആഴവുമുള്ള കിണറ്റില്‍ ഏകദേശം പത്തടി വെള്ളം ഉണ്ടായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട തൊട്ടടുത്തവീട്ടില്‍ ഗൃഹനിര്‍മാണത്തിനായി എത്തിയ തൊടുപുഴ തെക്കുംഭാഗം സ്വദേശിയായ ഷിബിന്‍ തങ്കച്ചന് ഗോവണി കയറില്‍കെട്ടി കിണറ്റിലിറങ്ങി ആടിനെ പിടിച്ചുനിര്‍ത്തിയെങ്കിലും തിരിച്ചു കയറാന്‍ സാധിക്കാതെ വന്നു. ഇതോടെയാണ് സമീപവാസിയായ ഓട്ടോ ഡ്രൈവര്‍ സന്തോഷ് വിവരം അഗ്നിരക്ഷാ സേനയില്‍ അറിയിച്ചത്. ഉടന്‍തന്നെ മൂലമറ്റത്തുനിന്ന് സംഭവസ്ഥലത്ത് എത്തിയ സേനാംഗങ്ങള്‍ റെസ്ക്യു നെറ്റ് ഉപയോഗിച്ച് ആളിനെയും, ആടിനെയും സുരക്ഷിതമായി കരയില്‍ എത്തിക്കുകയായിരുന്നു. അഗ്നിരക്ഷാ സേനാംഗങ്ങളായ ബിബിന്‍ എ. തങ്കപ്പന്, സി.സി.…
Read Moreട്രെയിനും വിമാനവും; പുതിയ സര്‍ക്കാരില്‍ കണ്ണുനട്ട് എരുമേലി
എരുമേലി: പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ ജില്ലയുടെയും പ്രത്യേകിച്ച് എരുമേലിയുടെയും പ്രതീക്ഷ പ്രധാനമായും ശബരിമല വിമാനത്താവള പദ്ധതിയും ശബരി റെയില്‍പാതയുമാണ്. ഇത് രണ്ടിനും തുടര്‍നടപടികള്‍ വേഗത്തില്‍ സാധ്യമാക്കാന്‍ പുതിയ സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്നാണ് നാടിന്റെ പ്രതീക്ഷ. എരുമേലിയുടെ വികസന സ്വപ്നമായ ശബരി റെയില്‍വേയ്ക്കും വിമാനത്താവളത്തിനും പുതിയ സര്‍ക്കാര്‍ ഗതിവേഗം നല്‍കുന്നതിന് കൃത്യമായ ഇടപെടല്‍ നടത്തുമെന്ന് പൂഞ്ഞാര്‍ നിയുക്ത എംഎല്‍എ എം.ജെ. സെബാസ്റ്റ്യന്‍ ഇതിനോടകം പറഞ്ഞുകഴിഞ്ഞു. സര്‍ക്കാര്‍ രൂപീകരണത്തിനുശേഷം ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകും. കാഞ്ഞിരപ്പള്ളി മണ്ഡലത്തിന്റെ നിയുക്ത എംഎല്‍എ പ്രഫ. റോണി കെ. ബേബിയും എരുമേലിയുടെ വികസന പദ്ധതികള്‍ വേഗത്തിലാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പദ്ധതിക്ക് അനുകൂല നടപടികള്‍ സ്വീകരിക്കുന്നതില്‍ ആന്റോ ആന്റണി എംപിയും സജീവമായി ഇടപെടുന്നുണ്ട്. വിമാനത്താവള നിര്‍മാണ തുടക്ക തീയതിയായി മുന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത് ഈ വര്‍ഷം ഓഗസ്റ്റ് മാസമായിരുന്നു. എല്ലാം അനുകൂലമായാല്‍ ഓഗസ്റ്റില്‍ തന്നെ നിര്‍മാണം ആരംഭിച്ച് 2029 ഓടെ…
Read Moreപുത്തന്‍ ബാഗ്, കുട… സ്കൂള്‍ വിപണി സജീവം; സ്കൂള്‍ തുറക്കാന്‍ ഇനി രണ്ടാഴ്ച മാത്രം
കോട്ടയം: സ്കൂള്‍ തുറക്കാന്‍ ഇനി രണ്ടാഴ്ച മാത്രം ബാക്കിനില്‍ക്കേ സ്കൂള്‍ വിപണി സജീവമായി.നോട്ട്ബുക്കുകളും ബാഗും കുടയും ഉള്‍പ്പെടെ സ്കൂളില്‍ പോകാനുള്ള സാധന സാമഗ്രികള്‍ വാങ്ങാന്‍ കടകളില്‍ കുട്ടികളുടെയും മാതാപിതാക്കളുടെയും തിരക്കാണ്. വരും ദിവസങ്ങളില്‍ സ്കൂള്‍ വിപണി കൂടുതല്‍ സജീവമാകും. ബാഗും കുടയും നോട്ട്ബുക്കുകളും കടകളില്‍ പരമാവധി സ്റ്റോക്ക് ചെയ്യുന്ന തിരക്കിലാണ് വ്യാപാരികള്‍. കുട്ടികളെയും രക്ഷിതാക്കളെയും ഒരുപോലെ ആകര്‍ഷിക്കുന്ന പുത്തന്‍ ട്രെന്‍ഡിലുള്ള കുടകളും ബാഗുകളുമാണ് ഇത്തവണ വിപണിയിലെ താരം.സ്കൂള്‍ തുറക്കുന്നതോടൊപ്പം കാലവര്‍ഷവും സാന്നിധ്യമറിയിക്കുകയാണ് പതിവ്. വേനല്‍മഴ എത്തിയതോടെ കുടവിപണി നേരത്തെതന്നെ സജീവമായി. കുട വിപണിയില്‍ ജോണ്‍സ്, പോപ്പി ഉള്‍പ്പെടെ ബ്രാന്‍ഡഡ് കമ്പനികളുടെ കുടകളാണ് വില്‍പ്പനയില്‍ മുന്നില്‍. കുട്ടികള്‍ക്കുള്ള കളര്കുടകള്ക്ക് 99 രൂപ മുതലാണ് വില. 1000 രൂപവരെ വിലയുള്ള കുടകളുമുണ്ട്. മൂന്നായി മടക്കുന്നതും രണ്ടായി മടക്കുന്നതുമായ വിലകൂടിയ കാലന് കുടകളുമുണ്ട്. കുട്ടികള്‍ക്കായി പുതിയ മഴക്കോട്ടുകളും ജാക്കറ്റുകളും എത്തിയിട്ടുണ്ട്. ബാഗുകളില്‍…
Read More