വേമ്പനാട്ട് കായലിൽ പ്ലാസ്റ്റിക് മാലിന്യം വർധിക്കുന്നു; കായലിന്‍റെ അടിത്തട്ടില്‍ ഒരു മീറ്റര്‍ കനത്തില്‍ മൂവായിരത്തിലേറെ ടണ്‍ പ്ലാസ്റ്റിമാലിന്യം

കോട്ടയം: വേമ്പനാട്ട് കായലില്‍ പ്ലാസ്റ്റിക് മാലിന്യം വര്‍ധിക്കുന്നു. കുട്ടികളുടെ നാപ്കിന്‍, കുപ്പികള്‍, പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ തുടങ്ങി നിരവധി പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കായലില്‍ അടിയുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മാലിന്യങ്ങള്‍ മഴയില്‍ ആറ്റിലൂടെ ഒഴുകി കായലില്‍ എത്തിച്ചേരുകയാണ്. കോവിഡിനു ശേഷം വിനോദസഞ്ചാരികളുടെ എണ്ണം കൂടിയതും മാലിന്യം ജലാശയങ്ങളിലേക്ക് എത്തുന്നതിനും കാരണമായി. മാലിന്യം ജലാശയങ്ങളില്‍ നിക്ഷേപിക്കരുതെന്ന് കര്‍ശന നിര്‍ദേശങ്ങളുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ല. മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിലവില്‍ സംവിധാനങ്ങളില്ലാത്തതാണു കാരണം. വേമ്പനാട്ട് കായലിന്‍റെ അടിത്തട്ടില്‍ ഒരു മീറ്റര്‍ കനത്തില്‍ മൂവായിരത്തിലേറെ ടണ്‍ പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞുകൂടിയിട്ടുണ്ടെന്ന് അടുത്തിടെ കേരള മത്സ്യസമുദ്രപഠന സര്‍വകലാശാല (കുഫോസ്) നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഓരോ ചതുരശ്ര കിലോമീറ്ററിലും 55.9 ടണ്‍ പ്ലാസ്റ്റിക് മാലിന്യം വേമ്പനാട്ട് കായലിന്‍റെ അടിത്തട്ടിലുണ്ട് എന്നാണ് കണ്ടെത്തല്‍. നിരവധി പേര്‍ ഉപജീവനത്തിനായി പ്രത്യക്ഷമായോ പരോക്ഷമായോ ആശ്രയിക്കുന്നതാണ് വേമ്പനാട്ടുകായല്‍. ആ ജലാശയമാണ്…

Read More

കോട്ടയം മെഡിക്കൽ കോളജിലെ ഹൃദയശസ്ത്രക്രിയാവിഭാഗത്തിൽ ‌ആറു പേർ അനധികൃത ജോലിക്കാർ

കോട്ടയം: മെഡിക്കൽ കോളജിലെ ഹൃദയശസ്ത്രക്രിയാവിഭാഗത്തിൽ ആറു പേർ അനധികൃതമായി ജോലി ചെയ്യുന്നതായി ആക്ഷേപം. ഇതിൽ നാലു പേർ സ്ത്രീകളാണ്. ഇതിൽ പ്രമുഖൻ മെഡിക്കൽ കോളജ് പരിസരത്തെ സർജിക്കൽ സ്ഥാപനത്തിന്‍റെ ഏജന്‍റാണ്. ഇയാൾക്കു വിവിധ സ്വകാര്യ മരുന്നുകമ്പനികൾ ലക്ഷങ്ങൾ മാസപ്പടി നൽകുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ട്. വർഷങ്ങളായി ഇവർ ജോലിയിൽ തുടരുകയാണ്. പിഎസ് സി, എംപ്ലോയ്മെന്‍റ്, അല്ലെങ്കിൽ ആശുപത്രി വികസനസൊസൈറ്റി മുഖേനയാണ് മെഡിക്കൽ കോളജിൽ നിയമനം നടത്തുന്നത്. എന്നാൽ ഇവർ ചട്ടം അനുസരിച്ചല്ല ജോലിയിൽ പ്രവേശിച്ചതും തുടരുന്നതുമെന്നാണ് ആക്ഷേപം. കഴിഞ്ഞദിവസം മെഡിക്കൽ കോളജിലെ ഒഴിവുകൾ സംബന്ധിച്ച് ജില്ലാ ഇൻഫർമേഷൻ ഓഫീസ് വഴി അറിയിപ്പ് ഉണ്ടായിരുന്നു. രണ്ട് പരസ്യമാണു നൽകിയിരുന്നത്. അതിലൊന്നിൽ മെഡിക്കൽ കോളജിലെ ഹൃദയശസ്ത്രക്രിയാവിഭാഗത്തിൽ ആശുപത്രി വികസന സമിതിയുടെ കീഴിൽ ഡാറ്റാ മാനേജർ തസ്തികയിൽ ഒരൊഴിവ് ഉണ്ടെന്നും യോഗ്യത കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കൂടാതെ ക്ലിനിക്കൽ സെറ്റുകൾ കൈകാര്യം ചെയ്യുന്നതിലും കാർഡിയോ…

Read More

പുഴയിൽ മുങ്ങിത്താണ യുവാവനെ രക്ഷിച്ച് കരയിലെത്തിച്ചു; വീണ്ടും കാൽവഴുതി പുഴയിൽ വീണ് യുവാവിന് ദാരുണാന്ത്യം

ഇടുക്കി: ഏലപ്പാറ കൊച്ചുകരിന്തരുവി പുഴയിലെ വെള്ളച്ചാട്ടത്തില്‍ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം കല്ലമ്പലം നിബിന്‍ മന്‍സിലില്‍ ഫസിലിന്‍റെ മകന്‍ നിബിന്‍റെ (20) മൃതദേഹമാണ് ഇന്നു രാവിലെ കണ്ടെത്തിയത്. വിനോദ സഞ്ചാര സംഘത്തോടൊപ്പം ഗവി സന്ദര്‍ശിച്ചതിനു ശേഷമാണ് ഇന്നലെ വൈകുന്നേരം അഞ്ചരയോടെ സംഘം ഇവിടെയെത്തിയത്. പുഴയില്‍ കുളിക്കാനിറങ്ങിയ നിബിനും അനുജന്‍ നിതിനും കയത്തിലെ ആഴത്തിലേക്ക് മുങ്ങിത്താഴുകയായിരുന്നു. നിലവിളി കേട്ടെത്തിയ സമീപവാസിയായ വെട്ടുകല്ലാംകുഴി ടോമി നിബിനെ രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ചു. പിന്നീട് നിതിനെ രക്ഷിക്കുന്നതിനിടയില്‍ നിബിന്‍ വീണ്ടും കാല്‍ വഴുതി ആഴക്കയത്തിലേക്ക് വീഴുകയായിരുന്നു. പീരുമേട്ടില്‍ നിന്നെത്തിയ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സംഘവും പോലീസും നാട്ടുകാരും ചേര്‍ന്ന് രാത്രി വൈകിയും നിബിനെ കണ്ടെത്താന്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വെളിച്ചക്കുറവും മഴയും മൂലം രക്ഷാപ്രവര്‍ത്തനം നിര്‍ത്തി വച്ചു. ഇന്ന് രാവിലെ ഈരാറ്റുപേട്ടയില്‍ നിന്നുള്ള എമര്‍ജന്‍സി നന്മക്കൂട്ടം പ്രവര്‍ത്തകര്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.…

Read More

നഗരസഭാ കെട്ടിടത്തിന്‍റെ സണ്‍ഷെയ്ഡ് ഇടിഞ്ഞുവീണു

കോട്ടയം: നഗരസഭാ കെട്ടിടത്തിന്‍റെ സണ്‍ഷെയ്ഡ് കടയിലേക്ക് ഇടിഞ്ഞുവീണു. മാര്‍ക്കറ്റ് റോഡില്‍ ശോച്യാവസ്ഥയില്‍ സ്ഥിതിചെയ്യുന്ന കെട്ടിടത്തിന്‍റെ നീളത്തിലുള്ള സണ്‍ഷെയഡ് ആണ് ഇടിഞ്ഞുവീണത്. സൺഷെയ്ഡ് ഇടിഞ്ഞുവീണശക്തിയിൽ കട മേഞ്ഞിരുന്ന ഷീറ്റ് റോഡിലേക്കു തകർന്നുവീഴുകയും ചെയ്തു.സണ്‍ഷെയ്ഡിന്‍റെ കുറച്ചു ഭാഗങ്ങള്‍ മാത്രമാണ് ഇന്നലെ ഇടിഞ്ഞുവീണത്. മറ്റു ഭാഗങ്ങൾ നേരത്തെ ഇടിഞ്ഞുവീണിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ഹോള്‍സെയില്‍ പച്ചക്കറിക്കട പ്രവര്‍ത്തിക്കുന്നതിന്‍റെ മുന്‍ഭാഗത്തേക്കാണ് കോൺക്രീറ്റ് ഭാഗങ്ങൾ വീണത്. ശോച്യാവസ്ഥയിലുള്ള ഈ രണ്ടു നില കെട്ടിടത്തിന്‍റെ താഴത്തെ നിലകളില്‍ മാത്രമേ കടകള്‍ പ്രവര്‍ത്തിക്കുന്നുള്ളു.

Read More

കാല്‍മുട്ട് വേദനയ്ക്കു ചികിത്സയ്ക്കായി എത്തിയ വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ചു; കളരി ചികിത്സകൻ അറസ്റ്റിൽ

കറുകച്ചാല്‍: വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ കളരി ചികിത്സകൻ അറസ്റ്റിൽ. കറുകച്ചാല്‍ തൈപ്പറമ്പ് ഭാഗത്തു കിഴക്കേമുറിയില്‍ കെ.സി. ഹരികുമാര്‍ (42) ആണ് അറസ്റ്റിലായത്. കളരി ചികിത്സാലയം നടത്തിയിരുന്ന ഇയാള്‍ കാല്‍മുട്ട് വേദനയ്ക്കു ചികിത്സയ്ക്കായി എത്തിയ വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. വീട്ടമ്മയുടെ പരാതിയിൽ കറുകച്ചാല്‍ പോലീസ് ഹരികുമാറിനെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.  

Read More

ബിഷപ്പ് സ്പീച്ചിലി കോളേജ്; അസോസിയേഷൻ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു

പള്ളം: ബിഷപ്പ് സ്പീച്ചിലി കോളേജിലെ കൊമേഴ്സ് ഡിപ്പാർട്ട്മെന്‍റിന്‍റെ ആഭിമുഖ്യത്തിൽ അസോസിയേഷൻ പ്രോഗ്രാം ‘ കൊമിഗോസ്’ ഉദ്ഘാടനം ചെയ്തു. എസ്ബിഐ കോട്ടയം റീജണൽ മാനേജർ ഡോ.അനിത.എസ് ഉദ്ഘാടനം നിർവഹിച്ചു. ഇന്നത്തെ കാലത്ത് ബാങ്കിന്‍റെ ഉപയോഗവും അക്കൗണ്ടുകളുടെ ആവശ്യകതകളെപ്പറ്റിയും ഡോ.അനിത വിദ്യാർത്ഥികളോട് സംസാരിക്കുകയും ബാങ്കുമായി ബന്ധപ്പെട്ട മൊബൈൽ ആപ്പുകളെപ്പറ്റി പഠിപ്പിക്കുകയും ചെയ്തു. പ്രിൻസിപ്പൽ ഡോ. ആഷാ.സൂസൻ.ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി. കൊമേഴ്സ് മേധാവി സിമി.ഹസൻ അധ്യക്ഷ പ്രസംഗവും, അധ്യാപിക ടെസി മാത്യു ആശംസയും അറിയിച്ചു. കൊമേഴ്സ് വിഭാഗം വിദ്യാർത്ഥികളുടെ കലാപരിപാടികളും ഉദ്ഘാടന വേദിയിൽ അരങ്ങേറി.

Read More

ഇടിമിന്നലേറ്റ് അച്ഛനും മകനും പരിക്ക്: ഇടുക്കിയില്‍ ജാഗ്രത നിര്‍ദേശം

ഇടുക്കി: ഇടിമിന്നലേറ്റ് അച്ഛനും മകനും ഗുരുതര പരിക്കേറ്റു. തേര്‍ഡ് ക്യാമ്പ് മൂലശേരിയില്‍ സുനില്‍കുമാറിനും(44) മകന്‍ ശ്രീനാഥി (14) നുമാണ് പരിക്കേറ്റത്. ഇവരെ തേനി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പത്തോടെയാണ് സംഭവം. പാമ്പാടിയില്‍ ബന്ധുവിന്‍റെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്ത ശേഷം തേര്‍ഡ്ക്യാമ്പിലെ വീട്ടില്‍ എത്തിയപ്പോഴായിരുന്നു അപകടം. ഭക്ഷണം കഴിച്ചശേഷം വീടിനുള്ളില്‍ ഇരിക്കുകയായിരുന്ന ഇരുവര്‍ക്കും മിന്നലേല്‍ക്കുകയായിരുന്നു. മിന്നലില്‍ തലയ്ക്കും കാലിനും പരിക്കേറ്റ ഇവരെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം തേനി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുകയായിരുന്നു. കല്ലാര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ് ശ്രീനാഥ്. ശ്രീനാഥ് അപകടനില തരണം ചെയ്തതായി ബന്ധുക്കള്‍ അറിയിച്ചു. സുനില്‍ ഇപ്പോഴും തേനി മെഡിക്കല്‍ കോളജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ തുടരുകയാണ്. ഇന്നലെ രാത്രി തമിഴ്‌നാട് അതിര്‍ത്തി മേഖലയില്‍ അതിശക്തമായ മഴയാണ് പെയ്തത്. ഇതോടൊപ്പമാണ് ഇടിമിന്നലും…

Read More

രാത്രി സര്‍വീസ് അവസാനിപ്പിച്ച് കെഎസ്ആര്‍ടിസി;കുമളി-കട്ടപ്പന യാത്രക്കാര്‍ ദുരിതത്തിൽ

കോട്ടയം: റൂട്ട് ദേശസാത്കരണത്തിന്‍റെ പേരില്‍ സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് ഏറ്റെടുക്കുന്ന ആവേശം സര്‍വീസ് മുടക്കമില്ലാതെ നടത്തുന്നതില്‍ കെഎസ്ആര്‍ടിസിക്കില്ല. കോട്ടയം-കുമളി, കോട്ടയം-കട്ടപ്പന റൂട്ടുകളില്‍ ഓടിയിരുന്ന 12 സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് കെഎസ്ആര്‍ടിസി ഏറ്റെടുത്തിരുന്നു. ഇതിലെ രാത്രികാല സര്‍വീസുകള്‍ ഏറെയും അവസാനിപ്പിച്ചു. കോട്ടയത്തുനിന്ന് രാത്രി ഓരോ മണിക്കൂര്‍ ഇടവിട്ട് നടത്തിയിരുന്ന സര്‍വീസ് കോവിഡ് കാലത്തു നിലച്ചതാണ്. രാത്രി സര്‍വീസുകള്‍ പുനരാരംഭിക്കാത്തതിനാല്‍ കെകെ റോഡില്‍ രാത്രി 9.30നു ശേഷം ബസില്ല. ലാഭകരമല്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സര്‍വീസ് പുനരാരംഭിക്കാത്തത്. രാത്രി 11നും 12.30നും കട്ടപ്പനയിലേക്കുള്ള സര്‍വീസും കെഎസ്ആര്‍ടിസി മുടക്കി. കുമളിയില്‍നിന്ന് കോട്ടയത്തേക്കുള്ള രാത്രി സര്‍വീസും കെഎസ്ആര്‍ടിസി ഉപേക്ഷിച്ചതു യാത്രക്കാരെ വലയ്ക്കുന്നു.

Read More

ഭാര്യയ്ക്കുവേണ്ടി പിൻവാതിൽ നിയമനത്തിന് ഭരണകക്ഷി നേതാവിന്‍റെ ശ്രമം; മെഡിക്കൽ കോളജിലെ താൽകാലിക നിയമനങ്ങൾക്കെതിരെ വ്യാപകപരാതി

കോട്ടയം: മെഡിക്കല്‍ കോളജ് എംഡിആര്‍യു ( ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ) തസ്തികയിലേക്കുള്ള നിയമനം സെക‌്ഷന്‍ ക്ലര്‍ക്കിനെ സ്വാധീനിച്ച് അട്ടിമറിക്കാന്‍ ശ്രമിച്ച ബ്ലഡ് ബാങ്ക് ജീവനക്കാരനായ ഭരണകക്ഷി നേതാവിന്‍റെ ശ്രമം അധികൃതരുടെ കര്‍ശനമായ നടപടിയിലൂടെ ഒഴിവായി. നേതാവിന്‍റെ ഭാര്യയ്ക്ക് വേണ്ടിയായിരുന്നു ഇടപെടല്‍ നടത്തിയത്. ഇന്‍റര്‍വ്യൂ നടക്കുന്ന ദിവസങ്ങളില്‍ നേതാവ് പ്രിന്‍സിപ്പല്‍ ഓഫീസിനുള്ളില്‍ ചുറ്റിത്തിരിയുന്ന സിസിടിവി ദൃശ്യങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ചോദ്യപേപ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ചോരാതിരിക്കുവാന്‍ കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കുകയായിരുന്നു. നേതാവിന്‍റെ ഭാര്യയെ ഇന്‍റര്‍വ്യൂവിലുടെ തെരെഞ്ഞെടുത്തിരുന്നുവെങ്കില്‍ വിവാദങ്ങളില്‍പ്പെടുമായിരുന്ന അധികൃതര്‍ അതീവ ജാഗ്രത പാലിച്ചതുകൊണ്ടു മാത്രമാണു രക്ഷപ്പെട്ടതെന്ന ആശ്വാസത്തിലാണ്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ താത്കാലിക നിയമനങ്ങള്‍ നടത്തുന്നതില്‍ വ്യാപകപരാതിയാണ് ഉയരുന്നത്.

Read More

നിയന്ത്രണംവിട്ട ബസ് വീട്ടിലേക്ക് ഇടിച്ചു കയറി; ആർക്കും പരിക്കില്ല; ബസ് വരുന്നത്കണ്ട് കുട്ടികൾ ഓടിമാറിയതിനാൽ വലിയ ദുരന്തം ഒഴിവായി

കോട്ട‍യം: നാല്പാത്തിമല-അതിരമ്പുഴ റോഡിൽ പന്പ് ഹൗസിനു സമീപം നിയന്ത്രണം വിട്ട ബസ് വീട്ടിലേക്ക് ഇടിച്ചു കയറി. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്നു രാവിലെ 9.30 ഓടെയായിരുന്നു സംഭവം. മ്ലാങ്കുഴി മായിൻകുട്ടിയുടെ വീട്ടിലേക്കാണ് ബസ് ഇടിച്ചുകയറിയത്. കോട്ടയം പിറവം റൂട്ടിലോടുന്ന സ്വകാര്യബസാണ് അപകടത്തിൽപ്പെട്ടത്. വീടിന്‍റെ മുൻഭാഗം തകർന്നു. സ്കൂൾ കുട്ടികളടക്കം ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല. സംഭവസ്ഥലത്ത് ബസ് കാത്തുനിന്ന വിദ്യാർഥികൾ ഓടി മാറിയതിനാൽ വലിയ ദുരന്തം ഒഴിവായി. അതിരന്പുഴ യൂണിവേഴ്സിറ്റി മാന്നാനം റോഡിൽ ടാറിംഗ് നടക്കുന്നതിനാൽ നാല്പാത്തിമല-അതിരമ്പുഴ റോഡിലൂടെയാണ് ബസ് സർവീസ്.

Read More