ഡ്രൈവറുടെ അശ്രദ്ധ; റോഡ് മുറിച്ചുകടക്കുന്നതിനിടെ യുവതിയെ ഇടിച്ചു തെറിപ്പിച്ച് കെഎസ്ആർടി; ഭർത്താവ് കണ്ടത് കൺമുന്നിൽ പിടയുന്ന ഭാര്യയെ

കടുത്തുരുത്തി: ബസില്‍ കയറുന്നതിനായി റോഡ് മുറിച്ചു കടക്കുമ്പോള്‍ അതേ കെഎസ്ആര്‍ടിസി ബസിടിച്ചു നഴ്‌സറി സ്‌കൂളിലെ ഹെല്‍പ്പറായ വീട്ടമ്മ മരിച്ചു. കാഞ്ഞിരത്താനം സെന്‍റ് ജോണ്‍സ് നഴ്‌സറി സ്‌കൂളിലെ ഹെല്‍പറായ കാഞ്ഞിരത്താനം കിഴക്കേഞാറക്കാട്ടില്‍ (ഇരുവേലിക്കല്‍) ജോസി തോമസ് (54) ആണ് മരിച്ചത്. ഇന്നലെ വൈകൂന്നേരം നാലോടെ കാഞ്ഞിരത്താനം ജംഗ്ഷനിലാണ് അപകടം.ഭര്‍ത്താവിനൊപ്പം വീട്ടില്‍നിന്നു നടന്നുവന്ന ജോസി, ജംഗ്ഷനില്‍ നില്‍ക്കുകയായിരുന്ന കൂട്ടുകാരിയുമായി സംസാരിച്ചുനില്‍ക്കുമ്പോഴാണ് വൈക്കം ഭാഗത്തേക്കുള്ള ബസ് എത്തുന്നത്. ഈ സമയം ഭര്‍ത്താവ് തോമസ് റോഡിനപ്പുറം കടന്നിരുന്നു. റോഡിന് മറുവശത്തുണ്ടായിരുന്ന ഭര്‍ത്താവിനൊപ്പം ബസില്‍ കയറുന്നതിനായി ബസിന് മുന്നിലൂടെ റോഡ് മുറിച്ചു കടക്കുമ്പോഴാണ് അപകടം. കൈ ഉയര്‍ത്തി അടയാളം കാണിച്ച ശേഷമാണ് ജോസി റോഡ് മുറിച്ചു കടന്നതെന്നും എന്നാല്‍ ഡ്രൈവറുടെ ശ്രദ്ധയില്‍ ഇതു പെട്ടില്ലെന്നും പറയുന്നു. ബസ് തട്ടി റോഡില്‍ വീണ ജോസിയുടെ തലയിലൂടെ ബസിന്‍റെ ചക്രങ്ങള്‍ കറിയിറങ്ങി സംഭവസ്ഥലത്തു തന്നെ മരിച്ചു. മൃതദേഹം…

Read More

മൂത്രമൊഴിക്കാൻപോയ കള്ളൻ കൈവിലങ്ങുമായി ആ വഴിപോയി; മറയൂർ പോലീസ് സ്റ്റേഷനിലെ അഞ്ചുപോലീസുകാർക്ക് സസ്പെൻഷൻ

മറയൂർ: അന്വേഷണത്തിനിടെ മോഷണക്കേസിലെ പ്രതി കസ്റ്റഡിയിൽനിന്നു രക്ഷപ്പെട്ട സംഭവത്തിൽ മറയൂർ സ്റ്റേഷനിലെ അഞ്ചു പോലീസുകാരെ സസ്പെൻഡ് ചെയ്തു. എസ്ഐ പി.ജി. അശോക് കുമാർ, എഎസ്ഐ ബോബി എം. തോമസ്, ഹെഡ് കോൺസ്റ്റബിൾ എൻ.എസ്. സന്തോഷ്, സിപിഒമാരായ വിനോദ്, ജോബി ആന്‍റണി എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. മറയൂരിൽ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ പിടിയിലായ കുപ്രസിദ്ധ മോഷ്ടാവ് തമിഴ്നാട് തിരുനൽവേലി കടയം സ്വദേശി ബാലമുരുകൻ (33) ആണ് രക്ഷപ്പെട്ടത്. ബാലമുരുകൻ ഉൾപ്പെടെ നാലു പ്രതികളെയാണ് മറയൂർ പോലീസ് സാഹസികമായി പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ ശേഷം മറയൂർ പോലീസ് കസ്റ്റഡിയിൽ വാങ്ങി തമിഴ്നാട്ടിലെ അന്വേഷണത്തിനായി കൊണ്ടുപോയി തിരിച്ചു വരുന്നതിനിടെ മൂത്രമൊഴിക്കാൻ ബാലമുരുകനെ മൂത്രപ്പുരയിൽ എത്തിച്ചപ്പോൾ എസ്ഐ അശോക് കുമാറിനെ ആക്രമിച്ചു രക്ഷപ്പെടുകയായിരുന്നു. തുടർന്നു ചെന്നൈ, തിരുനെൽവേലി തുടങ്ങിയ സ്ഥലങ്ങളിൽ പത്തു ദിവസത്തോളം അന്വേഷണം…

Read More

ജീവനെടുത്ത ട്രിപ്പിള്‍ യാത്ര; ബൈക്ക് ഇടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ പോലീസുകാരന് 37 ലക്ഷം പിഴ

കോട്ടയം: ഇന്‍ഷ്വറന്‍സ് കാലാവധി കഴിഞ്ഞ ബൈക്ക് ഇടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ പോലീസുകാരന്‍ 37 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി. രണ്ടു പേരെ പിന്നിലിരിത്തി അമിതവേഗതയില്‍ പോലീസുകാരന്‍ ഓടിച്ച ബൈക്കാണ് ഗൃഹനാഥനെ ഇടിച്ചിട്ടത്. അപകടത്തില്‍ കുമാരനെല്ലൂര്‍ തുത്തൂട്ടി പുളിംപുഴയില്‍ വീട്ടില്‍ വര്‍ഗീസ് ( 51 ) ആണ് മരണപ്പെട്ടത്. പോലീസുകാരന്‍ നഷ്ടപരിഹാരം ഒരു മാസത്തിനകം നല്‍കണം. കോട്ടയം മോട്ടോര്‍ ആക്‌സിഡന്‍റ് ക്ലെയിംസ് ട്രൈബ്യൂണല്‍ ജഡ്ജി കെന്നത്ത് ജോര്‍ജിന്‍റേതാണ് വിധി.2018 നവംബര്‍ 19ന് മാന്നാനം അതിരമ്പുഴ റോഡില്‍ മാന്നാനം ഷാപ്പു പടിയിലായിരുന്നു അപകടം. പോലീസുകാരന്‍ രണ്ടുപേരെ പിന്നില്‍ കയറ്റി അമിതവേഗതയില്‍ ഓടിച്ച ബൈക്ക് തട്ടി വര്‍ഗീസ് റോഡില്‍ തെറിച്ചുവീഴുകയായിരുന്നു. ഗുരുതരപരിക്കേറ്റ വര്‍ഗീസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ ഗാന്ധിനഗര്‍ പോലീസ് പോലീസുകാരനെതിരേ കേസെടുത്തിരുന്നു. വര്‍ഗീസിന്‍റെ ഭാര്യയും രണ്ടു മക്കളും കോട്ടയം മോട്ടോര്‍ ആക്‌സിഡഡന്‍റ് കോടതിയില്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു…

Read More

പുതുപ്പള്ളിയെ സ്പോര്‍ട്സ് സെന്‍ററാക്കി മാറ്റും:ചാണ്ടി ഉമ്മൻ എംഎൽഎ

കോട്ടയം: പുതുപ്പള്ളിയെ സ്പോര്‍ട്സ് സെന്‍ററാക്കി മാറ്റാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. കോട്ടയം പ്രസ്ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു ചാണ്ടി ഉമ്മന്‍. സ്‌പോര്‍ട്‌സ് സെന്‍റര്‍ സംബന്ധിച്ച അടിസ്ഥാന പഠനങ്ങള്‍ നടത്തുന്നതിനായുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു. മണര്‍കാട് പുതുപ്പള്ളി പ്രദേശങ്ങളിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ പഞ്ചായത്തുകളുമായി കൂടിയാലോചിച്ച് ഉചിതമായ നടപടികള്‍ സ്വീകരിക്കും. മണ്ഡലത്തിലെ കുടിവെള്ള പ്രശ്നം സംബന്ധിച്ച ആരോപണങ്ങള്‍ മിക്കതും അടിസ്ഥാനരഹിതമാണ്. കുടിവെള്ളപദ്ധതികളില്‍ മിക്കതും വളരെ നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്നവയാണ്. വികസനവും കരുതലും എന്ന മുദ്രാവാക്യം തന്നെ പുതുപ്പള്ളിയിലെ പ്രവര്‍ത്തനങ്ങളില്‍ നിന്നാണ് ഉയര്‍ന്നു വന്നത്. അതു കേരളമാകെ എത്തിക്കുവാനും ഉമ്മന്‍ ചാണ്ടി പ്രത്യേകം പ്രയത്നിച്ചു. ഇതേ പാത പിന്തുടരുകയാണ് തന്‍റേയും ലക്ഷ്യം. ഉമ്മന്‍ചാണ്ടിയെ പോലെയാകാന്‍ ഒരിക്കലും സാധിക്കില്ല. അദ്ദേഹത്തിന്‍റെ പ്രവര്‍ത്തന ശൈലിയുമായി താരതമ്യം ചെയ്യാനും പറ്റില്ല.എന്നാല്‍ ഇക്കാര്യത്തില്‍ പരമാവധി നീതിപുലര്‍ത്താന്‍ പരിശ്രമിക്കുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

Read More

ധനകാര്യ സ്ഥാപനത്തിൽനിന്ന് സ്വർണവും പണവും കവർന്ന കേസ്; ഒരാൾ പിടിയിൽ, മുഖ്യപ്രതിക്കായി തിരച്ചിൽ തുടരുന്നു

കോട്ടയം: ധനകാര്യ സ്ഥാപനത്തില്‍നിന്ന് നാലു കിലോഗ്രാം പണയസ്വര്‍ണവും എട്ടു ലക്ഷം രൂപയും കവര്‍ന്ന കേസില്‍ പ്രതിയെ പോലീസ് പിടികൂടിയത് ക്രൈം ത്രില്ലറുകളെ വെല്ലുന്ന രീതിയില്‍. സിസിടിവിയുടെ ഹാര്‍ഡ് ഡിസ്‌ക് വരെ ഊരിക്കൊണ്ടുപോയ പ്രതികള്‍ അറിയാതെ ഇട്ടുപോയ പത്രക്കടലാസും സോപ്പ് കൂടുമാണ് പോലീസ് പിടിവള്ളിയാക്കിയത്. കുറിച്ചി മന്ദിരം കവലയിലെ ധനകാര്യസ്ഥാപനത്തില്‍നിന്നാണ് നാലു കിലോഗ്രാം സ്വര്‍ണാഭരണങ്ങളും പണവും മോഷണം പോയത്. കേസില്‍ പത്തനംതിട്ട കൂടല്‍ കലഞ്ഞൂര്‍ അനീഷ് ഭവനത്തില്‍ അനീഷ് ആന്‍റണിയാ(26)ണു പിടിയിലായത്. അനീഷ് പിടിയിലായെന്നറിഞ്ഞ് മുഖ്യപ്രതി കലഞ്ഞൂര്‍ സ്വദേശി കടന്നുകളഞ്ഞു. ഇയാള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ 20 അംഗ പ്രത്യേക ടീമിനെ നിയോഗിച്ചായിരുന്നു അന്വേഷണം. കോട്ടയം മുതല്‍ തിരുവല്ല വരെയുള്ള 1,500 സിസിടിവി പോലീസ് പരിശോധിച്ചു. മോഷണശേഷം തെളിവ് നശിപ്പിക്കാനായി വിതറിയ സോപ്പു പൊടിയുടെ കവറും പൊതിഞ്ഞു കൊണ്ടുവന്ന പേപ്പറുമാണ് പ്രതികളിലേക്കെത്താന്‍ പോലീസിനെ…

Read More

യുവാവിനെ ഗോവയിലെത്തിച്ച് കൊലപാതകം; കോട്ടയം സ്വദേശികാളായ സഹോദരങ്ങളെ തേടി പോലീസ്

കൊച്ചി: തേവര പെരുമാനൂരില്‍നിന്ന് കാണാതായ ജെഫ് ജോണ്‍ ലൂയീസിനെ (27) ഗോവയിലെത്തിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് മറ്റ് ആളുകളുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന സംശയത്തില്‍ പോലീസ്. അറസ്റ്റിലായവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കേസുമായി ബന്ധമുള്ള രണ്ട് പേര്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവര്‍ മലയാളികളാണെന്നാണ് വിവരം. ഇവര്‍ കൊലപാതകത്തില്‍ നേരിട്ട് ഉള്‍പ്പെട്ടിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങള്‍ പോലീസ് പരിശോധിച്ച് വരികയണ്. അതേസമയം കസ്റ്റഡിയിലുള്ള പ്രതികളെ വിശദമായി ചോദ്യം ചെയ്ത ശേഷം വൈകാതെ അന്വേഷണസംഘം ഇവരുമായി ഗോവയിലേക്ക് തിരിക്കും. കൊല്ലപ്പെട്ട ജെഫ് ജോണ്‍ ലൂയീസിന്‍റെ ഇതരസംസ്ഥാന ബന്ധങ്ങളെക്കുറിച്ചും പോലീസ് പരിശോധിച്ച് വരികയാണ്. അറസ്റ്റിലായ അനിലും ജെഫും ഒരേ ഫോണ്‍ ആണ് ഉപയോഗിച്ചിരുന്നതെന്ന സംശയത്തിന്‍റെ പശ്ചാത്തലത്തില്‍ ഇതിന്‍റെ വിവരങ്ങളും പോലീസ് തേടുന്നുണ്ട്. 2021 നവംബര്‍, ഡിസംബര്‍ കാലയളവില്‍ ഗോവയില്‍ നടന്ന അസ്വാഭാവികമരണങ്ങളെക്കുറിച്ചു ഗോവന്‍ പോലീസിന്‍റെ സഹകരണത്തോടെ പോലീസ് വിവരങ്ങള്‍ ശേഖരിച്ച് വരികയാണ്. ലഹരിക്കേസില്‍…

Read More

പാചകവാതക വിതരണത്തിൽ “യൂസർഫീ’ എന്ന പകൽക്കൊള്ള; ഒരാളിൽ നിന്ന് ഇടാക്കുന്നത് 50 രൂപയോളം

കോട്ടയം: പാചകവാതക വിതരണക്കാര്‍ യൂസര്‍ഫീ എന്ന പേരില്‍ പകല്‍ക്കൊള്ള നടത്തുന്നതായി പരാതി. നഗരസഭാ പരിധിയിലും പഞ്ചായത്തുകളില്‍ അഞ്ചുകിലോമീറ്റര്‍ ചുറ്റളവിലും ഗാര്‍ഹിക പാചകവാതക സിലിണ്ടറുകള്‍ എത്തിക്കുന്നത് സൗജന്യമാണെന്നിരിക്കെയാണ് ഈ പകല്‍ക്കൊള്ള. ബില്‍ തുകയേക്കാള്‍ 20 മുതല്‍ 50 രൂപവരെ പലയിടത്തും വിതരണക്കാര്‍ അധികമായി വാങ്ങുന്നുണ്ടെന്നാണ് പരാതി.ഇതു സംബന്ധിച്ച് പൊതുജനങ്ങളുടെ അജ്ഞതയും പരിശോധനകൾ ഇല്ലാത്തതുമാണു വിതരണക്കാരുടെ ചൂഷണത്തിനു കാരണമാകുന്നത്. പിക് അപ് വാനില്‍ അമ്പതോളം സിലിണ്ടറുകളാണ് ഒരുസമയം വിതരണം ചെയ്യുന്നത്. 50 സിലിണ്ടറുകളില്‍നിന്ന് ഒറ്റത്തവണ ആയിരവും അതിനു മുകളിലേക്കുമാണ് ഇത്തരത്തില്‍ പിരിച്ചെടുക്കുന്നത്. പലയിടത്തും ഏജന്‍സി അറിയാതെ വിതരണം ചെയ്യുന്ന ജീവനക്കാരാണു പണം തട്ടുന്നത്.ഏജന്‍സി അറിഞ്ഞു നടത്തുന്ന കൊള്ളയുമുണ്ട്. ഏജന്‍സിയില്‍ പരാതിപ്പെട്ടപ്പോള്‍ അധികമായി ഈടാക്കിയ തുക ജീവനക്കാര്‍ ഉപഭോക്താവിന്‍റെ വീട്ടില്‍ എത്തിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. വീട്ടില്‍ സിലിണ്ടര്‍ എത്തിക്കുന്നതിനുള്ള ട്രാന്‍സ്പോര്‍ട്ടിംഗ് ചാര്‍ജുള്‍പ്പെടെയുള്ള തുകയാണ് ബില്ലിലുള്ളതെന്ന് പലര്‍ക്കും അറിയില്ല. ഡെലിവറി ചാര്‍ജ് പ്രത്യേകം…

Read More

ഈരാറ്റുപേട്ടയിലെ ഒമ്പത് ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി

ഈരാറ്റുപേട്ട: നഗരത്തിലെ ഒമ്പത് ഹോട്ടലുകളില്‍ ആരാഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടികൂടി. നിരോധിത പ്ലാസ്റ്റിക്, ഡിസ്‌പോസിബിള്‍ ഗ്ലാസ് എന്നിവയും പരിശോധനയില്‍ കണ്ടെത്തി. ഇനിയുള്ള ദിവസങ്ങളില്‍ കര്‍ശന പരിശോധന ഉണ്ടാകും. പഴകിയ ഭക്ഷണം പിടികൂടിയ ഹോട്ടല്‍ ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന്‌പരിശോധനയ്ക്ക് നേതൃത്വം നല്‍കിയ ഹെല്‍ത്ത് സൂപ്പര്‍വൈസറും ക്ലീന്‍ സിറ്റി മാനേജരുമായ ടി. രാജന്‍ അറിയിച്ചു. ആഹാര സാധനങ്ങളുടെ വിലവിവര പട്ടികയും ലൈസന്‍സും പ്രദര്‍ശിപ്പിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. മത്സ്യ, മാംസ വില്പന സ്റ്റാളുകളില്‍ നിന്നും മലിന ജലം പുറത്തേക്കൊഴുക്കിയാല്‍ ലൈസന്‍സ് റദ്ദാക്കുകയും പിഴ ചുമത്തുകയുമുള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കും. പരിശോധനയില്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പി.എം. നൗഷാദ്, ജെറാള്‍ഡ് മൈക്കിള്‍, വി.എച്ച്. അനീസ എന്നിവര്‍ പങ്കെടുത്തു.  

Read More

നിപ ; കോട്ടയം ജില്ലയിലെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേർന്നു

കോട്ടയം: സംസ്ഥാനത്ത് നിപ വൈറസ് സ്ഥിതീകരിച്ചതിനെ തുടര്‍ന്ന് കോട്ടയം ജില്ലയിലെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന്  ജില്ലാ കളക്ടര്‍ വി.വിഘ്‌നേശ്വരിയുടെ അധ്യക്ഷതയില്‍ യോഗം കൂടി. യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. പ്രിയ, കോട്ടയം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.എസ് ശങ്കര്‍, സൂപ്രണ്ട് ഡോ.ടി. കെ ജയകുമാര്‍, ആരോഗ്യ കേരളം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. അജയ് മോഹന്‍, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ആര്‍. രതീഷ്‌കുമാര്‍, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചൈല്‍ഡ് ഹെല്‍ത്ത് സൂപ്രണ്ട് ഡോ. കെ.പി. ജയപ്രകാശ്, സാംക്രമിക രോഗ വിഭാഗം, കമ്മ്യൂണിറ്റി മെഡിസിന്‍, ജനറല്‍ മെഡിസിന്‍, പള്‍മിനറി മെഡിസിന്‍, ഗൈനക്കോളജി, ക്രിട്ടിക്കല്‍ കെയര്‍, മൈക്രോബയോളജി വിഭാഗം മേധാവിമാര്‍ എന്നിവര്‍ പങ്കെടുത്തു. പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുന്നവരെ നിരീക്ഷിക്കുന്നതിനു വേണ്ടി  17 കിടക്കകളുള്ള ഐസൊലേഷന്‍ വാര്‍ഡ് കോട്ടയം മെഡിക്കല്‍ കോളജില്‍ ഒരുക്കിയിട്ടുണ്ട്. രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് ചികിത്സ നല്‍കുന്നതിനായി…

Read More

പൊളിച്ചു മാറ്റാന്‍ ധൃതി കൂട്ടി റെയില്‍വെ; വെട്ടിലായി ബസ് യാത്രക്കാര്‍

കോട്ടയം: റെയില്‍വേസ്റ്റേഷന്‍ റോഡിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റ തറ റെയില്‍വെ പൊളിച്ചു മാറ്റി. വെയിലും മഴയുമേറ്റ് യാത്രക്കാര്‍ ദുരിതത്തില്‍. യാത്രക്കാര്‍ക്ക് ബസ് കാത്തു നില്‍ക്കുന്നതിനുള്ള ഏക ആശ്രയമാണ് പൊളിച്ചു നീക്കിയത്. സംരക്ഷണ ഭിത്തി നിര്‍മിക്കുന്നതിന് കുഴി എടുക്കുന്നതിന്റെ ഭാഗമായാണ് കോണ്‍ക്രീറ്റ് തറ പൊളിച്ചു നീക്കിയത്. പൊതുമരാമത്തിന്റെ അനുമതി വാങ്ങാതെയാണ് റെയില്‍വെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റ തറ പൊളിച്ചത്. സമീപത്തെ വ്യാപാരികളും യാത്രക്കാരും പൊതുമരാമത്ത് വകുപ്പിനോട് വിവരം അറിയിച്ചതിനെ തുടര്‍ന്ന് അധികൃതര്‍ സംഭവ സ്ഥലത്തെത്തുകയും പണികള്‍ നിര്‍ത്തി വെക്കുകയും ചെയ്തു. എന്നാല്‍ ഇവിടെ താല്‍കാലിക ബസ്സ്‌റ്റോപ്പിനു മാത്രമാണ് അനുമതി ഉണ്ടായിരുന്നതെന്നും ഇത് റെയില്‍വെയുടെ സ്ഥലമാണെന്നും സ്ഥലം പൂര്‍ണമായി പ്രയോജനപ്പെടുത്തി നിര്‍മാണം നടത്തുകയായിരുന്നു എന്നാണ് റെയില്‍വെയുടെ ഭാഗത്തെ വിശദീകരണം.

Read More