കാഞ്ഞിരപ്പള്ളി: പട്ടിമറ്റത്ത് റേഷൻകടയിൽനിന്ന് മൂർഖൻപാമ്പിനെ പിടികൂടി. ഷീനാ അഷ്റഫിന്റെ ലൈസൻസിയിലുള്ള എആർഡി പത്താം നമ്പർ റേഷൻ കടയിൽനിന്നാണ് മൂർഖൻ പാമ്പിനെ പിടികൂടിയത്. അരി ഇരുന്ന ചാക്കിനടിയിലേക്ക് പാമ്പ് ഇഴഞ്ഞുകയറുന്നത് ഷീനയാണ് ആദ്യം കണ്ടത്. പിന്നീട് മകൻ അൽത്താഫ് എത്തി ചാക്ക് മാറ്റിയപ്പോൾ ഇതിനടിയിൽ പാമ്പിനെ കണ്ടെത്തുകയായിരുന്നു. വനപാലകരെത്തിയാണ് പാമ്പിനെ പിടികൂടിയത്. പാമ്പിനെ പിടികൂടുന്നത് വരെ റേഷൻ കടയുടെ പ്രവർത്തനം തടസപ്പെട്ടു.
Read MoreCategory: Kottayam
പാലിന് നാലു രൂപയുടെ വര്‍ധന; നേട്ടമാകില്ലെന്ന് ക്ഷീരകര്‍ഷകര്‍
കോട്ടയം: സംസ്ഥാനത്ത് മില്‍മ പാലിനു വില നാലു രൂപ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത് കര്‍ഷകര്‍ക്കു നേരിയ ആശ്വാസമാകുമെങ്കിലും കാര്യമായ നേട്ടമുണ്ടാകില്ല. കാലിത്തീറ്റ ഉള്‍പ്പെടെ സകല സാധനങ്ങള്‍ക്കും വലിയ തോതില്‍ വില വര്ധിച്ചുനിൽക്കുന്ന സാഹചര്യത്തില്‍ നാലു രൂപയുടെ വര്‍ധന കര്‍ഷകരെ സംബന്ധിച്ചടത്തോളം മെച്ചമാകില്ല. അതിനാല്‍ ഈ വിലവര്‍ധനയിൽ കര്‍ഷകര്‍ തൃപ്തരുമല്ല. പാല് ലിറ്ററിന് ആറു മുതല്‍ 10 രൂപ വരെ കൂട്ടണമെന്നാണ് മില്‍മ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ നാലു രൂപ മതിയെന്ന് സര്‍ക്കാര്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് ഈ നിര്‍ദേശം മില്‍മ അംഗീകരിക്കുകയായിരുന്നു. ഇതോടെ 56 രൂപയുള്ള ഒരു ലിറ്റര്‍ പാലിന് 60 രൂപയാകും. 2022 ഡിസംബറിലാണ് അവസാനമായി പാലിനു വിലകൂട്ടിയത്. അടിയന്തരമായി വിലകൂട്ടണമെന്ന് കഴിഞ്ഞവര്‍ഷംതന്നെ മില്‍മ മേഖലാ യൂണിയനുകള്‍ ഫെഡറേഷനോട് ആവശ്യപ്പെട്ടിരുന്നു. നിലവില്‍ പാലിന്റെ ഗുണനിലവാരം അനുസരിച്ച് 45 മുതല്‍ 52 രൂപവരെയാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നുത്. കഴിഞ്ഞ തദേശ തെരഞ്ഞെടുപ്പിനുശേഷം പാലിനു…
Read Moreവേനൽച്ചൂടിൽ വലഞ്ഞ് മിണ്ടാപ്രാണികൾ: വറ്റിവരണ്ട് പാൽ ഉത്പാദനം; ക്ഷീരകർഷകർ പ്രതിസന്ധിയിൽ
കുറവിലങ്ങാട്: വേനൽച്ചൂടിൽ മനുഷ്യർക്കൊപ്പം മിണ്ടാപ്രാണികളും ദുരിതത്തിൽ. പാൽ ഉത്പാദനം ഗണ്യമായി കുറഞ്ഞതോടെ ക്ഷീരകർഷക മേഖലയും വലിയ പ്രതിസന്ധി നേരിടുകയാണ്. പാലുത്പാദനത്തിലെ കുറവിന് പിന്നാലെ പശുക്കൾ ചാവുന്നതും പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നു. കുര്യനാട് മേഖലയിൽ മാത്രം മൂന്നു പശുക്കളാണ് വേനൽ കടുത്തതിന് പിന്നാലെ ചത്തത്. ഇവയെല്ലാം പ്രസവത്തിന് തൊട്ടുപിന്നാലെയാണ് ചത്തതെന്നത് നഷ്ടത്തിന്റെ കണക്ക് പല മടങ്ങ് വർധിപ്പിക്കുന്നു. ഇപ്പോൾ പ്രസവിക്കുന്ന പശുക്കൾക്ക് ശരാശരി മൂന്നിലൊന്ന് പാൽ കുറവാണെന്ന് അവാർഡ് ജേതാവുകൂടിയായ ക്ഷീര കർഷകൻ കുര്യനാട് വട്ടമുകളേൽ ബിജു പറയുന്നു. വേനൽച്ചൂട് ശക്തമായതോടെ പശുക്കളുടെ ജീവൻ നിലനിർത്താൻ പലയിടങ്ങളിലും കൂറ്റൻ ഫാനുകൾ ഘടിപ്പിച്ചിരിക്കുകയാണ്. ചില ക്ഷീരകർഷകർ അന്യ സംസ്ഥാനങ്ങളിൽനിന്ന് ഫാനുകൾ എത്തിച്ച് തൊഴുത്ത് തണുപ്പിക്കുന്നുണ്ട്. പതിനായിരക്കണക്കിന് രൂപയാണ് ഇത്തരത്തിൽ അധികമായി വിനിയോഗിക്കേണ്ടി വരുന്നത്. ചൂട് ശക്തമായതിനുപിന്നാലെ പശുക്കൾ കഴിക്കുന്ന ആഹാരത്തിന്റെ അളവിലും കുറവ് വന്നിട്ടുള്ളതായി ക്ഷീരകർഷകർ പറയുന്നു. ഇതും പാൽ…
Read Moreമംഗളാദേവി ചിത്രാപൗര്‍ണമി: ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു; ഇരുചക്ര വാഹനങ്ങള്‍ക്കും ട്രാക്ടറുകള്‍ക്കും കര്‍ശന നിരോധനം; ട്രിപ്പ് ജിപ്പുകള്‍ക്ക് ഒരു വശത്തേക്കുള്ള യാത്രയ്ക്ക് 200 രൂപ
ഇടുക്കി: മേയ് ഒന്നിന് നടക്കുന്ന മംഗളാദേവി ചിത്രാപൗര്‍ണമി ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിനുള്ള ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നു. പെരിയാര്‍ കടുവ സങ്കേതത്തില്‍ സ്ഥിതിചെയ്യുന്ന മംഗളാദേവി ക്ഷേത്രത്തിലെ ചിത്രാപൗര്‍ണമി ഉത്സവത്തില്‍ പങ്കെടുക്കാനെത്തുന്ന ഭക്തര്‍ക്ക് രാവിലെ ആറ് മുതല്‍ പ്രവേശനം അനുവദിക്കും. ഉച്ചയ്ക്ക് 2.30നുശേഷം വനത്തിനുള്ളിലേക്ക് കടത്തിവിടില്ല. ദര്‍ശനം കഴിഞ്ഞ് വൈകുന്നേരം അഞ്ചോടെ എല്ലാ ഭക്തരും വനമേഖലയില്‍നിന്ന് തിരിച്ചിറങ്ങണം. രാത്രി വനത്തിനുള്ളില്‍ തങ്ങാന്‍ ആരെയും അനുവദിക്കില്ല. കുമളി ബസ് സ്റ്റാന്‍ഡില്‍നിന്ന് ഭക്തരെ കൊണ്ടുപോകുന്ന ട്രിപ്പ് ജീപ്പുകള്‍ക്ക് രാവിലെ 5.30 മുതല്‍ ഉച്ചയ്ക്ക് 1.45 വരെ പ്രവേശനം അനുവദിക്കും. ഇരുചക്ര വാഹനങ്ങള്‍ക്കും ട്രാക്ടറുകള്‍ക്കും കര്‍ശന നിരോധനമുണ്ട്. ഒരു വശത്തേക്കുള്ള യാത്രയ്ക്ക് 200 രൂപയാണ് ട്രിപ്പ് ജിപ്പുകള്‍ക്ക് വാടക നിശ്ചയിച്ചിരിക്കുന്നത്.
Read Moreമദ്യം വാങ്ങി നൽകാത്തതിലുള്ള വിരോധം; സോഡാക്കുപ്പിക്ക് യുവാവിന്റെ തലയ്ക്കടിച്ച കേസിൽ രണ്ടു പേർ പിടിയിൽ
കട്ടപ്പന: മദ്യം വാങ്ങി നൽകാത്തതിന്റെ വിരോധത്തിന് ബാറിൽവച്ച് സോഡാക്കുപ്പി ഉപയോഗിച്ച് യുവാവിന്റെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ടു പേർ അറസ്റ്റിലായി. വള്ളക്കടവ് കണ്ടത്തിൽ ബെഞ്ചമിൻ മാത്യുവിനെ (35) ആക്രമിച്ച കേസിൽ കട്ടപ്പന പാറക്കടവ് വേങ്ങാട്ട്വാക്കൽ ജിതിൻ(36), പാറക്കടവ് നാക്കനപ്പള്ളിൽ രഞ്ജിത്ത് (34) എന്നിവരെയാണ് കട്ടപ്പന പോലീസ് പിടികൂടിയത്. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം 4.30ന് ഇടശേരി ബാറിലായിരുന്നു സംഭവം.പരിക്കേറ്റ ബെഞ്ചമിൻ ആശുപത്രിയിൽ ചികിത്സതേടി. പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreസർക്കാർ മുന്നറിയിപ്പ് ലംഘിച്ച് നിയന്ത്രണമില്ലാതെ തോട്ടം തൊഴിലാളികളെ പണിക്കിറക്കുന്നതായി ആരോപണം
ഉപ്പുതറ: സർക്കാർ മുന്നറിയിപ്പ് ലംഘിച്ച് തോട്ടം മേഖലയിൽ തൊഴിലാളികളെക്കൊണ്ട് പണിയെടുപ്പിക്കുന്നു. ഏലപ്പാറ ടൈഫോയ്ഡ് തോട്ടത്തിലാണ് കടുത്ത ചൂടിലും നിയന്ത്രണമുള്ള സമയത്തും തൊഴിലാളികളെക്കൊണ്ട് പണിയെടുപ്പിക്കുന്നത്. പ്രദേശത്തെ തൊഴിലാളികളെക്കൊണ്ടും ഇതര സംസ്ഥാന തൊഴിലാളികളെക്കൊണ്ടും ജോലി ചെയ്യിക്കുന്നുവെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. കേരളം വെന്തുരുകുകയാണ്. സൂര്യാഘാതം നിരവധി സ്ഥലങ്ങളിലുണ്ടായി. സർക്കാർ തൊഴിൽ സമയം പുനഃക്രമീകരിച്ചു; സൂര്യാതപം ഏൽക്കാൻ സാധ്യതയുള്ള 11 മുതൽ മൂന്നുവരെ തൊഴിലെടുക്കേണ്ടെന്നാണ് കളക്ടർ ഉത്തരവിറക്കിയത്.എന്നാൽ ഈ ഉത്തരവിന് പുല്ലുവിലയാണ് ടൈഫോയ്ഡ് തോട്ടമുടമ സ്വീകരിച്ചിരിക്കുന്നത്. രാവിലെ 6 മുതൽ 11വരെയും ഉച്ചകഴിഞ്ഞ് മൂന്നു കഴിഞ്ഞും തൊഴിലാളികളെ ജോലി ചെയ്യിക്കാവൂ എന്നാണ് നിയമം. ഏലപ്പാറ ടൈഫോയ്ഡ് തോട്ടത്തിൽ സാധാരണ സമയത്ത് തന്നെയാണ് തൊഴിലാളികളെക്കൊണ്ട് പണിയെടുപ്പിക്കുന്നത്. തൊഴിലാളികൾക്ക് സൂര്യാഘാതം ഉണ്ടാകാൻ ഇടയുള്ള സമയത്തും ജോലി ചെയ്യിക്കുന്നത് യാതൊരു മാനുഷിക പരിഗണനയും നൽകാതെയാണ്. യൂണിയനുകൾ സമയം ക്രമീകരിച്ച് പണിയെടുപ്പിക്കണമെന്ന് കത്ത് നൽകിയെങ്കിലും ഇതെല്ലാം ലംഘിച്ചാണ് ഇവിടെ…
Read Moreവേനൽച്ചൂടിൽ വലഞ്ഞ് മിണ്ടാപ്രാണികൾ; ജീവൻ നിലനിർത്താൻ കൂട്ടിൽ ഫാനുകൾ ഘടിപ്പിച്ച് കർഷകർ
കുറവിലങ്ങാട്: വേനൽച്ചൂടിൽ മനുഷ്യർക്കൊപ്പം മിണ്ടാപ്രാണികളും ദുരിതത്തിൽ. പാൽ ഉത്പാദനം ഗണ്യമായി കുറഞ്ഞതോടെ ക്ഷീരകർഷക മേഖലയും വലിയ പ്രതിസന്ധി നേരിടുകയാണ്. പാലുത്പാദനത്തിലെ കുറവിന് പിന്നാലെ പശുക്കൾ ചാവുന്നതും പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നു. കുര്യനാട് മേഖലയിൽ മാത്രം മൂന്നു പശുക്കളാണ് വേനൽ കടുത്തതിന് പിന്നാലെ ചത്തത്. ഇവയെല്ലാം പ്രസവത്തിന് തൊട്ടുപിന്നാലെയാണ് ചത്തതെന്നത് നഷ്ടത്തിന്റെ കണക്ക് പല മടങ്ങ് വർധിപ്പിക്കുന്നു. ഇപ്പോൾ പ്രസവിക്കുന്ന പശുക്കൾക്ക് ശരാശരി മൂന്നിലൊന്ന് പാൽ കുറവാണെന്ന് അവാർഡ് ജേതാവുകൂടിയായ ക്ഷീര കർഷകൻ കുര്യനാട് വട്ടമുകളേൽ ബിജു പറയുന്നു. വേനൽച്ചൂട് ശക്തമായതോടെ പശുക്കളുടെ ജീവൻ നിലനിർത്താൻ പലയിടങ്ങളിലും കൂറ്റൻ ഫാനുകൾ ഘടിപ്പിച്ചിരിക്കുകയാണ്. ചില ക്ഷീരകർഷകർ അന്യ സംസ്ഥാനങ്ങളിൽനിന്ന് ഫാനുകൾ എത്തിച്ച് തൊഴുത്ത് തണുപ്പിക്കുന്നുണ്ട്. പതിനായിരക്കണക്കിന് രൂപയാണ് ഇത്തരത്തിൽ അധികമായി വിനിയോഗിക്കേണ്ടി വരുന്നത്. ചൂട് ശക്തമായതിനുപിന്നാലെ പശുക്കൾ കഴിക്കുന്ന ആഹാരത്തിന്റെ അളവിലും കാര്യമായ കുറവ് വന്നിട്ടുള്ളതായി ക്ഷീരകർഷകർ പറയുന്നു. ഇതും…
Read Moreകൂട്ടിൽ നിന്നും കോഴികളുടെ അസാധാരണ ശബ്ദം; ഓടിയെത്തിയ വീട്ടമ്മ കണ്ടത് പത്തിവിടർത്തിയാടുന്ന മൂർഖനെ
കുമരകം: പട്ടാപ്പകൽ കോഴിക്കൂടിനുള്ളിൽ കയറിയ മൂർഖൻ പാമ്പ് സർപ്പ വോളണ്ടിയർ സംഘം എത്തുന്നതിന് മുമ്പ് പിടികൊടുക്കാതെ രക്ഷപ്പെട്ടു. കുമരകം അഞ്ചാം വാർഡിൽ വിത്തുവട്ടിൽ ഫിലിപ്പ് വി. കുര്യന്റെ വീടിനു സമീപത്തെ കോഴിക്കൂട്ടിൽ കയറിയ മൂർഖനാണ് പിടികൊടുക്കാതെ മുങ്ങിയത്. കോഴിക്കൂടിനുള്ളിൽ തീറ്റയും വെള്ളവും കൊടുക്കാൻ വച്ചിരുന്ന ബോക്സിനുള്ളിലാണ് മൂർഖൻ പ്രത്യക്ഷപ്പെട്ടത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടമ്മ ഷേർലി ഫിലിപ്പ് കോഴികളുടെ അസാധാരണ ശബ്ദം കേട്ടെത്തിയപ്പോഴാണ് ബോക്സിനുള്ളിൽ പത്തിവിടർത്തി നില്ക്കുന്ന മൂർഖനെ കണ്ടത്. ഉടൻതന്നെ സർപ്പ വോളണ്ടിയറെ വിവരം അറിയിച്ചു. എന്നാൽ കോട്ടയത്തുനിന്നു സ്നേക്ക് റെസ്ക്യു ടീം എത്തുന്നതിനു മുമ്പുതന്നെ മൂർഖൻ സ്ഥലം വിട്ടു. ഇതോടെ വീട്ടുകാർ ഭയാശങ്കയിലാണ്. കൊടുചൂടും തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ തുറന്നതോടെ കൊയ്ത്ത് കഴിഞ്ഞ പാടശേഖരങ്ങളിൽ ഉപ്പുവെള്ളം കയറിയതും പാമ്പുകൾ വ്യാപകമായി മാളം വിട്ടിറങ്ങാൻ കാരണമായി.
Read Moreചുട്ടുപൊള്ളുന്ന വെയിലിൽ ഓടിത്തളര്‍ന്ന് ഓണ്‍ലൈന്‍ ഡെലിവറിക്കാര്‍; വിശ്രമം ഒരുക്കണമെന്ന നിർദേശം പാലിക്കിപ്പെടുന്നില്ല
കോട്ടയം: ചുട്ടുപൊള്ളുന്ന വെയിലില്‍ ഓടിത്തളര്‍ന്ന് ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാര്‍. മറ്റ് തൊഴില്‍ മേഖലകളില്‍ തൊഴില്‍സമയ പുനഃക്രമീകരണമുണ്ടെങ്കിലും ഇവര്‍ കത്തുന്ന ചൂടിലും വേഗം ഒട്ടും കുറയാതെ കുതിക്കുകയാണ്. ഭക്ഷണ വിതരണം, ക്വിക്ക് കൊമേഴ്സ്, ഇ -കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലായി ആയിരക്കണക്കിന് വിതരണ തൊഴിലാളികളാണ് ജില്ലയില്‍ വിവിധ സ്ഥലങ്ങളിലായി ജോലി ചെയ്യുന്നത്. ഓണ്‍ലൈന്‍ വിതരണ തൊഴിലാളികള്‍ക്ക് സംഭരണ കേന്ദ്രങ്ങളിലും ഭക്ഷണവിതരണക്കാര്‍ക്ക് റെസ്റ്ററന്റുകളുടെ സമീപത്തും തണലോടുകൂടിയ വിശ്രമസൗകര്യം ഒരുക്കണമെന്ന് ജില്ലാ കളക്ടറുടെ നിര്‍ദേശമുണ്ടെങ്കിലും ഒരിടത്തു പോലും പാലിക്കപ്പെടുന്നില്ല. ഓര്‍ഡര്‍ ലഭിച്ച ഭക്ഷണത്തിനായി ഹോട്ടലുകള്‍ക്ക് വെളിയില്‍ വെയിലത്ത് വിതരണക്കാര്‍ കാത്തു നില്‍ക്കുകയാണ് പതിവ്. അസഹ്യമായ ചൂടിലും ജോലി ചെയ്യേണ്ടിവരുന്നവര്‍ക്ക് ഈ സമയം കൂടുതല്‍ വേതനവും പൊള്ളലേല്‍ക്കാതിരിക്കാന്‍ സുരക്ഷ നല്കുന്ന മേല്‍വസ്ത്രങ്ങളും നല്‍കണമെന്ന് വിവിധ കമ്പനികളോട് തൊഴിലാളികള്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും പരിഗണിക്കപ്പെട്ടില്ല. അതിവേഗം ഉത്പന്നങ്ങള്‍ കസ്റ്റമര്‍ക്ക് എത്തിച്ചുനല്‍കേണ്ട സ്ഥാപനങ്ങള്‍ക്കുവേണ്ടി ഓടുന്നവര്‍ കടുത്ത മാനസിക സമ്മര്‍ദമാണ് അനുഭവിക്കുന്നത്. കൃത്യസമയത്തിന്…
Read Moreഇനി കാട് വിട്ട് നാട്ടിലേക്ക് ഇറങ്ങേണ്ട; മൃഗങ്ങൾക്ക് വെള്ളം കുടിക്കാൻ എരുമേലി വനത്തിൽ തടയണകൾ റെഡി
എരുമേലി: പാലക്കാട്ടുനിന്നും മാവേലിക്കരയിൽനിന്നും യുവതീയുവാക്കൾ എരുമേലിയിലെ വനത്തിൽ എത്തി മൃഗങ്ങൾക്ക് വെള്ളം കുടിക്കാൻ പ്രകൃതിസൗഹൃദമായ രണ്ട് ബ്രഷ്വുഡ് തടയണകൾ നിർമിച്ചു. ചൂടിന്റെ വറുതിയിലായ മൃഗങ്ങൾക്ക് മാത്രമല്ല, വെള്ളം കിട്ടാതെ മൃഗങ്ങൾ കാടുവിട്ട് നാട്ടിൽ ഇറങ്ങുന്നതിനെത്തുടർന്ന് ഭീതിയിലായ നാട്ടുകാർക്കും ഈ തടയണകൾ ആശ്വാസത്തിന്റെ തെളിനീരാവുകയാണ്. എരുമേലിയിൽനിന്നു ശബരിമല കാനന പാത ആരംഭിക്കുന്ന കോയിക്കക്കാവ് പിന്നിട്ട് വനത്തിനുള്ളിലാണ് തടയണകൾ കഴിഞ്ഞ ദിവസം നിർമിച്ചത്. പാലക്കാട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നേച്ചർ ഗാർഡ് ഇനിഷ്യേറ്റീവ് എന്ന പരിസ്ഥിതി സംരക്ഷണ സംഘടനയിലെ അംഗങ്ങൾ, മാവേലിക്കരയിലെ മലങ്കര കാത്തലിക് യൂത്ത്മൂവ്മെന്റ് പ്രവർത്തകർ എന്നിവരും എരുമേലി ഫോറസ്റ്റ് റേഞ്ചിലെ വനം വകുപ്പ് ഉദ്യോഗസ്ഥരും ചേർന്നാണ് തടയണകൾ നിർമിച്ചത്. വേനൽച്ചൂടിൽ വരളുന്ന എരുമേലി വനത്തിലെ ഉൾക്കാടുകളിൽ വന്യമൃഗങ്ങൾക്ക് കുടിവെള്ളം ഉറപ്പാക്കാൻ അങ്ങ് ദൂരെ പാലക്കാടുനിന്നും മാവേലിക്കരയിൽ നിന്നുമെത്തിയ യുവജനങ്ങളെ വനം വകുപ്പ് ആദരിക്കുകയും ചെയ്തു. നിർമാണത്തിന്റെ ഉദ്ഘാടനം എരുമേലി…
Read More