വി.ഡി. സതീശനായി പാലായിൽ പ്രാര്‍ഥന, ചങ്ങനാശേരിയില്‍ ഫ്‌ളെക്‌സ്‌ ബോര്‍ഡ്

പാലാ: മുഖ്യമന്ത്രി സ്ഥാനത്തേക്കു വി.ഡി.സതീശന്‍റെ പേര് യുഡിഎഫ് അണിയറ ചർച്ചകളിൽ സജീവമാവുമ്പോള്‍ പാലായില്‍ സതീശന്‍റെ പേരില്‍ മേയ് മാസ വണക്കത്തിനായി അമലോത്ഭവ മാതാ കുരിശുപള്ളിയില്‍ പ്രസുദേന്തിയാക്കി പണം അടച്ച് വ്യാപാരി. ഇന്നലെയാണ് ടൗണിലെ വ്യാപാരിയായ സിബി റീജന്‍സി 1500 രൂപ അടച്ച് രസീത് കൈപ്പറ്റിയത്. പ്രത്യേക രാഷ്ട്രീയമൊന്നും തനിക്കില്ലെന്നും കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം വി.ഡി.സതീശന്‍ കേരളത്തിലെ പ്രതിപക്ഷത്തിന് നല്‍കിയ നേതൃത്വം അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. ചങ്ങനാശേരിയില്‍ ഫ്‌ളെക്‌സ്‌ ബോര്‍ഡ്ചങ്ങനാശേരി: വി.ഡി. സതീശന് ആശംസകള്‍ അറിയിച്ച് ചങ്ങനാശേരിയില്‍ ഫ്‌ളെക്‌സ്‌ ബോര്‍ഡ്. ചങ്ങനാശേരി മാര്‍ക്കറ്റിലെ ലോഡിംഗ് ആൻഡ് അണ്‍ലോഡിംഗ് വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് ഐഎന്‍ടിയുസി ഓഫീസിനു മുമ്പിലാണ് ഫ്‌ളെക്സ്‌ബോര്‍ഡ് ഉയര്‍ന്നിരിക്കുന്നത്. യുഡിഎഫിനെ അധികാരത്തിലെത്തിക്കാന്‍ കഠിനാധ്വാനം ചെയ്ത സതീശന്‍ മുഖ്യമന്ത്രിയാകുമെന്നാണ് പ്രതീക്ഷയെന്നും തൊഴിലാളികള്‍ പറഞ്ഞു.

Read More

ഭാര്യയെ ശല്യംചെയ്യുന്നത് ചോദ്യം ചെയ്തയാളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; യുവാവ് അറസ്റ്റിൽ

തണ്ണിത്തോട്: മേടപ്പാറ സ്വദേശിയായ യുവാവിനെ വാക്കത്തി കൊണ്ട് തലയ്ക്ക് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചയാളെ തണ്ണിത്തോട് പോലീസ് അറസ്റ്റ് ചെയ്തു. കുളത്തൂപ്പുഴ ഉഷാ വിലാസം വീട്ടിൽ സുഭാഷ് (36) ആണ് അറസ്റ്റിലായത്. ഞായറാഴ്ച ഉച്ചയോടെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം.സുഭാഷ് ഇപ്പോൾ താമസിച്ചുവരുന്ന തണ്ണിത്തോട് മേടപ്പാറയിൽ അയൽവാസിയുടെ ഭാര്യയെ സ്ഥിരമായി ശല്യം ചെയ്യുന്നുവെന്ന പേരിൽ ഉണ്ടായ തർക്കമാണ് ആക്രമണത്തിനു കാരണമായത്. എസ്എച്ച്ഒ വിപിൻ, എസ്ഐ നെപ്പോളിയൻ, എഎസ്ഐമാരായ ജയരാജ്, രജനി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സുഭാഷിനെ അറസ്റ്റു ചെയ്തത്.

Read More

പൊടിപോലുമില്ല കണ്ടുപിടിക്കാൻ; കേരള കോണ്‍ഗ്രസ്-എം സമ്പൂര്‍ണ തകർച്ചയിലേക്ക്

കോട്ടയം: കേരള കോണ്‍ഗ്രസ്-എമ്മിനു ഇത്തവണ നിയമസഭയില്‍ അംഗങ്ങളുണ്ടാകാന്‍ സാധ്യതയില്ല. മത്സരിച്ച റാന്നി മണ്ഡലത്തില്‍ മാത്രം നേരിയ വോട്ടിന് സ്ഥാനാര്‍ഥി പ്രമോദ് നാരയാണന്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. ഇവിടെ ലീഡ് മാറി മറിയുകയാണ്. പാലായില്‍ രണ്ടാം മത്സരത്തിനിറങ്ങിയ ജോസ് കെ. മാണിക്ക്  പരാജയം. മാണി സി. കാപ്പന്2074 വോട്ടിന് ജയിച്ചു. മന്ത്രിയായിരുന്ന റോഷി അഗസ്റ്റിനും ഇത്തവണ അടിപതറി. ഇടുക്കിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി റോയി കെ. പൗലോസിനോടു പരാജയപ്പെടുന്ന അവസ്ഥയിലാണ്.

Read More

റബറിന്‍റെ നാട്ടിൽ വേരോട്ടം കിട്ടാതെ ബിജെപി; പൂഞ്ഞാറിലും പാലായിലും പി.സി.ജോർജും മകനും മൂന്നാം സ്ഥാനത്ത്

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം അഞ്ചാം റൗണ്ടിലേക്ക് കടക്കുമ്പോൾ മധ്യകേരളത്തിൽ ബിജെപിക്ക് കനത്ത തിരിച്ചടി. പി.സി.ജോർജിലൂടെയും മകൻ ഷോൺ ജോർജിലൂടെയും മധ്യകേരളത്തിൽ നേട്ടമുണ്ടാക്കാമെന്ന പ്രതീക്ഷയാണ് തകിടം മറിഞ്ഞത്. പൂഞ്ഞാറിലും പാലായിലും നിലവിൽ യുഡിഎഫ് വ്യക്തമായ മുന്നേറ്റം നടത്തുകയാണ്. പി.സി.ജോർജും ഷോൺ ജോർജും മൂന്നാം സ്ഥാനത്ത് തുടരുകയാണ്. മൂന്ന് മുന്നണികളെയും വെല്ലുവിളിച്ച് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച പാരമ്പര്യമുള്ള ഇവരുടെ വീഴ്ച ദയനീയമാണ്. പൂഞ്ഞാറില്‍ മികച്ച ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും ആര്‍ക്കെങ്കിലും തര്‍ക്കം ഉണ്ടെങ്കില്‍ അവരുമായി ഒരു കോടി രൂപ പന്തയം വെക്കാന്‍ തയാറാണെന്നും പി.സി.ജോർജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ട്വന്‍റി 20 യുമായുള്ള സംഖ്യത്തിലൂടെ എറണാകുളത്ത് നേട്ടമുണ്ടാക്കമെന്ന പ്രതീക്ഷയും ഏകദേശം അസ്തമിച്ചു.

Read More

കോട്ടയം ജില്ലയിൽ യുഡിഎഫ് മുന്നേറ്റം; മന്ത്രി വാസവനെ പിന്നിലാക്കി നാട്ടകം സുരേഷ്

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടണ്ണൽ രണ്ടാം റൗണ്ട് പിന്നിട്ടപ്പോൾ കോട്ടയം ജില്ലയിൽ യുഡിഎഫ് മുന്നേറ്റം. വൈക്കത്ത് എൽഡിഎഫ് മുന്നേറുകയാണ്. പി.പ്രദീപ് 286 വോട്ടിന് ലീഡ് ചെയ്യുകയാണ്. പി. പ്രദീപ് 4,132 വോട്ട് നേടിയപ്പോൾ യുഡിഎഫ് സ്ഥാനാർഥി കെ. ബിനിമോന്‍ 3,846, എൻഡിഎ സ്ഥാനാർഥി കെ. അജിത് 1,725 വോട്ടുകള്‍ നേടി. കോട്ടയം മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാർഥി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ 2,538 വോട്ടിന് ലീഡ് ചെയ്യുന്നു. കാഞ്ഞിരപ്പള്ളി മണ്ഡലത്തില്‍ എൽഡിഎഫിലെ ഡോ. എന്‍. ജയരാജ് 192 വോട്ടിന് ലീഡ് ചെയ്യുന്നു. കടുത്തുരുത്തിയില്‍ യുഡിഎഫിലെ മോൻസ് ജോസഫ് 3,708 വോട്ടിന് ലീഡ് ചെയ്യുന്നു. ചങ്ങനാശേരിയിൽ എൽഡിഎഫ് ആയിരം വോട്ടിന് ലീഡുനേടി. പൂഞ്ഞാറിൽ എൽഡിഎഫ് സ്ഥാനാർഥി 129 വോട്ടിനും പാലായിൽ യുഡിഎഫ് സ്ഥാനാർഥി 1770 വോട്ടിനും ഏറ്റുമാനൂരിൽ യുഡിഎഫ് സ്ഥാനാർഥി നാട്ടകം സുരേഷ് 9483 വോട്ടിനും പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ 14626…

Read More

പുഴയിൽനിന്ന് മത്സ്യങ്ങളുടെ കൂട്ടപ്പലായനം: ഉൾനാടൻ മത്സ്യത്തൊഴിലാളികൾ പ്രതിസന്ധിയിൽ

ആലപ്പുഴ: കാലാവസ്ഥാ വ്യതിയാനവും അത്യുഷ്ണവുംമൂലം ഉൾനാടൻ മത്സ്യബന്ധനമേഖലയിൽ മത്സ്യക്ഷാമം രൂക്ഷം. ഇതുമൂലം പട്ടിണിയിലേക്ക് നീങ്ങുകയാണ് മത്സ്യത്തൊഴിലാളികൾ. ഒതുക്കുവലയിലും വീശുവലകളിലും മത്സ്യം ലഭിക്കാതെ കടുത്ത വറുതിയാണ് കായൽ മത്സ്യബന്ധന മേഖല നേരിടുന്നത്. വാളയും വളർത്തു വാളയും കട്‌ലയും രോഹുവുമൊക്കെ ലഭിച്ചിരുന്നിടത്ത് ഇവയുടെ സാന്നിധ്യംപോലുമില്ലെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. കുറവയും തുളിയും മഞ്ഞക്കൂരിയും സുലഭമായി ലഭിച്ചിരുന്ന ജലാശയങ്ങളിൽ ഇവ നാമമാത്രമായി ചുരുങ്ങി. രാവിലെ ആറോടെ നദികളിൽ ഒതുക്കു വലകളും ഉടക്ക് വലകളുമൊക്കെ സ്ഥാപിച്ച് രണ്ടു വള്ളങ്ങളിലായി ആറും ഏഴും തൊഴിലാളികളാണ് തൊഴിലിലേർപ്പെട്ടിരുന്നത്. വൈകിട്ട് മൂന്നു വരെയൊക്കെ കഠിനാദ്ധ്വാനം ചെയ്താൽ ആളൊന്നിന് ഒരു കിലോ മത്സ്യംപോലും ലഭിക്കാറില്ല. കഠിന ചൂടിൽ നദികളിലും കായലുകളിലും മത്സ്യലഭ്യത കുത്തനെകുറഞ്ഞു. തണ്ണീർമുക്കം ബണ്ട് തുറന്ന് വെള്ളം കയറ്റിയതോടെ ഓരുവെള്ളത്തിൽ, നദികളിലെ ശുദ്ധജലമത്സ്യങ്ങൾ നിൽക്കാത്ത അവസ്ഥയുമുണ്ട്. കടൽ മത്സ്യങ്ങൾക്ക് ക്ഷാമം അനുഭവപ്പെടുമ്പോൾ പുഴ മത്സ്യങ്ങളെയാണ് ആവശ്യക്കാർ കൂടുതൽ ആശ്രയിച്ചിരുന്നത്.…

Read More

അമ്പട കള്ളാ… പട്ടാപ്പകല്‍ വയോധികയുടെ കഴുത്തില്‍ കിടന്ന സ്വര്‍ണമാല പൊട്ടിച്ചെടുത്ത് ഓടിപ്പോയി: മണിക്കൂറുകൾക്കുള്ളിൽ കള്ളനെ തൂക്കിയെടുത്ത് പോലീസ്

മല്ലപ്പള്ളി: പട്ടാപ്പകല്‍ വയോധികയുടെ കഴുത്തില്‍ കിടന്ന സ്വര്‍ണമാല പൊട്ടിച്ചെടുത്ത് കടന്നു കളഞ്ഞ ലോട്ടറിവില്പനക്കാരനായ തമിഴ്‌നാട് സ്വദേശി മണിക്കൂറിനുള്ളില്‍ പെരുമ്പെട്ടി പോലീസിന്‍റെ പിടിയിലായി.തെങ്കാശി പെരുംപത്തൂര്‍ സ്വദേശിയായ സെന്തില്‍കുമാര്‍ (47) ആണ് പിടിയിലായത്. കഴിഞ്ഞദിവസം രാവിലെ വീടിനു സമീപം റോഡില്‍ നിന്നിരുന്ന വയോധികയോട് ലോട്ടറി വേണമോയെന്ന് ചോദിച്ചെത്തിയ ഇയാള്‍ മാല പൊട്ടിച്ചെടുത്ത് മുച്ചക്ര സ്‌കൂട്ടറില്‍ കടന്നു കളയുകയായിരുന്നു. എഴുമറ്റൂര്‍ വട്ടരി എന്ന സ്ഥലത്ത് താമസിക്കുന്ന 85 വയസുകാരിയായ സരോജിനിയുടെ കഴുത്തില്‍ കിടന്ന ഒന്നരപ്പവന്‍ തൂക്കം വരുന്ന സ്വര്‍ണമാലയാണ് പിടിച്ചുപറിച്ചത്. സംഭവം അറിഞ്ഞ പെരുമ്പെട്ടി പോലീസ് ഇന്‍സ്‌പെക്ടര്‍ സനില്‍കുമാര്‍, ഉടന്‍ തന്നെ സബ്ഇന്‍സ്‌പെക്ടര്‍മാരായ എസ്.എസ്. ഷിജു, ഉണ്ണിക്കൃഷ്ണന്‍, സിപി.ഒ മാരായ അലക്‌സ്,അഭിജിത്ത്,സന്തോഷ് എന്നിവരുമൊത്ത് നടത്തിയ അന്വേഷണത്തിനിടയില്‍ സെന്തില്‍ കുമാറിനെ വെള്ളയില്‍ നിന്ന് മുച്ചക്രസ്‌കൂട്ടറും മാലയുമുള്‍പ്പടെ പിടികൂടുകയായിരുന്നു. എഴുമറ്റൂര്‍.ചാലാപ്പള്ളി,വെള്ളയില്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സ്ഥിരമായി ലോട്ടറിക്കച്ചവടം നടത്തുന്നയാളാണ്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി…

Read More

മഴയ്ക്ക് മുൻപ് വീശിയടിച്ച് കറ്റിൽ മധുരം കിനിയും മാന്പഴം വീണു; കൈക്കലാക്കാൻ നെട്ടോട്ടം

തൊടുപുഴ: നല്ല മധുരമൂറുന്ന മാന്പഴം കണ്ടാൽ കാറ്റും മഴയുമൊന്നും ആർക്കും പ്രശ്നമാവില്ല. ഇതിനുദാഹരണമായിരുന്നു വ്യാഴാഴ്ച വൈകുന്നേരം സിവിൽസ്റ്റേഷനു സമീപത്തെ റോഡിലെ കാഴ്ച. വൈകുന്നേരം മഴയുടെ വരവറിയിച്ച് ശക്തമായ കാറ്റ് വീശിയപ്പോൾ തൊടുപുഴ സിവിൽസ്റ്റേഷന് പിന്നിൽ കണ്ടത് അല്പം മധുരമുള്ള ഒരു മത്സരമായിരുന്നു. മഴയ്ക്ക് മുന്നോടിയായെത്തിയ കാറ്റിൽ സിവിൽസ്റ്റേഷൻ കോന്പൗണ്ടിൽ നിൽക്കുന്ന കൂറ്റൻ മാവിൽനിന്ന് പഴുത്തു പാകമായ മാങ്ങകൾ റോഡിലേക്കടക്കം തുരുതുരാ വീണു. റോഡിലും സിവിൽസ്റ്റേഷൻ വളപ്പിലുമായാണ് മാന്പഴം വീണത്. മാങ്ങ വീഴാൻ തുടങ്ങിയതോടെ സ്ത്രീകളടക്കമുള്ളവർ തിരക്കുകൾ മാറ്റിവച്ച് കളത്തിലിറങ്ങി. ഇതിനിടെ റോഡിൽ വീണ മാങ്ങകൾ സ്വന്തമാക്കാൻ വഴിയാത്രക്കാരും സമീപത്തെ കടക്കാരും മത്സരിച്ചു. ആവേശം കൂടിയപ്പോൾ ചിലരാകട്ടെ റോഡിലൂടെ വന്ന വാഹനങ്ങൾപോലും കൈകാണിച്ച് നിർത്തിയാണ് മാങ്ങ പെറുക്കിക്കൂട്ടിയത്. ഡ്രൈവർമാരും മറ്റു യാത്രക്കാരും ഈ മാന്പഴം പെറുക്കൽ മത്സരം കണ്ട് അന്തംവിട്ടു. മുതിർന്നവരും സ്ത്രീകളും ഈ മാന്പഴവേട്ടയിൽ ആവേശത്തോടെ പങ്കുചേർന്നു.…

Read More

ആടിയും പാടിയും കർഷകർക്കൊപ്പം ഇടുക്കിയിലെ കൃഷിയിടങ്ങൾ സന്ദർശിച്ച് കൃഷിമന്ത്രി

ആലപ്പുഴ: കഞ്ഞിക്കുഴിയിലെ കർഷകർക്കൊപ്പം ഇടുക്കിയിലെ കുളമാവിലും വാഴത്തോപ്പ് പഞ്ചായത്തിലും കൃഷിയിടങ്ങൾ സന്ദർശിച്ച് കൃഷിമന്ത്രി. കൃഷിയിട സന്ദർശനത്തിന്‍റെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ കഞ്ഞിക്കുഴി പച്ചക്കറി ക്ലസ്റ്ററിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യാത്രയിലാണ് മന്ത്രി പി. പ്രസാദും ആദ്യാവസാനം പങ്കെടുത്തത്.കഞ്ഞിക്കുഴി കൃഷിഭവനും പഞ്ചായത്തും ചേർന്നാണ് പതിനാറാം വാർഡിൽ പ്രവർത്തിക്കുന്ന കഞ്ഞിക്കുഴി എ ഗ്രേഡ് പച്ചക്കറി ക്ലസ്റ്ററിലെ കർഷകർക്കായി കൃഷി പഠനയാത്ര ഒരുക്കിയത്. കൃഷി പഠന യാത്രയിൽ ടീം കഞ്ഞിക്കുഴിയോടൊപ്പം ബസിൽ മന്ത്രിയും പൂർണസമയം പങ്കെടുത്തത് വേറിട്ട അനുഭവമായി.കഞ്ഞിക്കുഴിയിൽനിന്ന് പുറപ്പെട്ട സംഘം ഇടുക്കിയുടെ സുഗന്ധവിളകൾ കൃഷിചെയ്യുന്ന മാതൃകാ കൃഷിത്തോട്ടം സന്ദർശിച്ചു. വാഴത്തോപ്പ് പഞ്ചായത്തിലെ കൂനംമാവ് അഗസ്റ്റിനും കുടുംബവും നടത്തുന്ന പഴവർഗങ്ങളുടെയും സുഗന്ധ വൃഞ്ജനങ്ങളുടെയും കൃഷിയിടത്തിൽ ഏറെ സമയം ചെലവഴിച്ചു. കഞ്ഞിക്കുഴിയുടെ ചൊരിമണലിൽ വിജയകരമായി കുരുമുളക് കൃഷി ചെയ്യാൻ കഴിയുന്ന രീതി കർഷകൻ അഗസ്റ്റിൻ വിശദമായി അവതരിപ്പിച്ചു. കുളമാവിൽ പ്രവർത്തിക്കുന്ന കപ്പൂച്ചിൻ ആശ്രമത്തിലെ വൈദികൻ റവ.…

Read More

പാചകവാതക ക്ഷാമത്തില്‍ വലഞ്ഞ് ജനം; അടിമാലിയിൽ പൊരിവെയിലിൽ സിലിണ്ടറിനായി നീണ്ട ക്യു

അടിമാലി: പാചകവാതകക്ഷാമം അതിരൂക്ഷമായി. അടിമാലി ചാറ്റുപാറയ്ക്കു സമീപം ദേശീയപാതയോരത്തു പ്രവർത്തിക്കുന്ന ഗ്യാസ് ഏജന്‍സിയുടെ മുന്നിൽ ഉപയോക്താക്കളുടെ നീണ്ട ക്യു. പൊരിവെയിലിൽ ക്യൂനിന്നു വലഞ്ഞവരുടെ പ്രതിഷേധവും ഉണ്ടായി. പാചകവാതകക്ഷാമം ആളുകളെ എത്രത്തോളം വലയ്ക്കുന്നുവെന്നതിന്‍റെ നേര്‍സാക്ഷ്യമായിരുന്നു ഇന്നലെ ഗ്യാസ് ഏജന്‍സിക്കു മുമ്പിൽ ഉണ്ടായ ക്യു.  രാവിലെ എട്ടര മുതല്‍ ആളുകള്‍ ഗ്യാസ് ഏജന്‍സിക്കു മുമ്പില്‍ ക്യൂനിന്നുതുടങ്ങി. പ്രായമായവരും രോഗികളും സ്ത്രീകളുമടക്കം ക്യൂവിലുണ്ടായിരുന്നു. സമയം പിന്നിട്ടതോടെ ഏജന്‍സിയുടെ കോമ്പൗണ്ടും കടന്ന് ദേശീയപാതയിലൂടെ ക്യു നീണ്ടു. സമയം ഉച്ചയോട് അടുത്തതോടെ ആളുകളില്‍ പ്രതിഷേധവുമുയര്‍ന്നു. ഏജന്‍സിയില്‍നിന്ന് റൂട്ട് സര്‍വീസാരംഭിക്കണമെന്നും ഏജന്‍സിയില്‍ സിലണ്ടറിനായി എത്തുന്നവര്‍ക്ക് ടോക്കണ്‍ സംവിധാനം ഏർപ്പെടുത്തണമെന്നും ഉപയോക്താക്കൾ ആവശ്യപ്പെട്ടു. ക്യൂ നില്‍ക്കുന്ന ആളുകളുടെ എണ്ണവും പ്രതിഷേധവും ഏറിയതോടെ പോലീസും പൊതുപ്രവത്തകരും ഇടപെട്ട് ടോക്കണ്‍ സൗകര്യമൊരുക്കി. ആളുകള്‍ കൂട്ടത്തോടെ ഏജന്‍സി ഓഫീസിലേക്ക് എത്തുന്നത് ഒഴിവാക്കി ദിവസവും വിതരണം ചെയ്യുവാന്‍ കഴിയുന്ന സിലിണ്ടറുകള്‍ കണക്കാക്കി…

Read More