ഇടുക്കി: കിഴുകാനത്ത് ആദിവാസി യുവാവിനെതിരേ കള്ളക്കേസ് എടുത്ത സംഭവത്തില്‍ സസ്പെന്‍ഷനിലായിരുന്ന മുന്‍ ഇടുക്കി വൈല്‍ഡ് ലൈഫ് വാര്‍ഡനെ സര്‍വീസില്‍ തിരിച്ചെടുത്തു. വനംവകുപ്പ് അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ബി.രാഹുലിനെയാണ് തിരിച്ചെടുത്തത്. സരുണ്‍ സജിയുടെ പരാതിയില്‍ ഉപ്പുതറ പോലീസ് എടുത്ത കേസിലെ പ്രതിയാണ് രാഹുല്‍. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്‍പാണ് സസ്പെന്ഷന് പിന്‍വലിക്കല്‍. യുവാവിനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന് വനം വകുപ്പ് അന്വേഷണത്തിലും കണ്ടെത്തിയിരുന്നു
Read MoreCategory: Kottayam
പൊന്നമ്പലമേട്ടിലെ ആചാര വിരുദ്ധമായി പൂജ; ദൃശ്യങ്ങള്‍ പുറത്തുവിട്ടത് സാമ്പത്തിക ലാഭം പ്രതീക്ഷിച്ച് ചെയ്ത പ്രവൃത്തി
പത്തനംതിട്ട: പൊന്നമ്പലമേട്ടിലേക്കുള്ള അതിക്രമിച്ചു കയറിയ സംഘത്തെയും സഹായികളെയും തേടി പോലീസ് തമിഴ്നാട്ടില്‍. പച്ചക്കാനം ചെക്ക്പോസ്റ്റിനു സമീപത്തുനിന്നുള്ള വഴി ഉപയോഗിക്കാതെ സംഘം കാട്ടിലൂടെ തന്നെ അതിക്രമിച്ചു കയറുകയായിരുന്നുവെന്നും റിപ്പോര്‍ട്ട്. വനംവികസന കോര്പറേഷന് ഗവി ഡിവിഷനിലെ സൂപ്പര്‍വൈസര്‍ സൂപ്പര്‍വൈസര്‍ രാജേന്ദ്രന് കറുപ്പയ്യ, വര്‍ക്കര്‍ സാബു മാത്യു എന്നിവരാണ് സംഘത്തെ പൊന്നമ്പലമേട്ടില്‍ എത്തിച്ചതെന്നു വ്യക്തമായതോടെ ഇവരെ വനംവകുപ്പ് അറസ്റ്റു ചെയ്തിരുന്നു. ഇരുവരെയും കെഎസ്എഫ്്ഡിസി ജോലിയില്‍ നിന്നു മാറ്റുകയും ചെയ്തു. പണം വാങ്ങിയാണ് ഇരുവരും സംഘത്തെ പൊന്നമ്പലമേട്ടിലെത്തിച്ചത്. ഇത് ഇവര്‍ വരുമാന മാര്‍ഗമായി വികസിപ്പിക്കാന്‍ ലക്ഷ്യമിട്ടിരുന്നതായും പറയുന്നു. സഹായിയായി ഒപ്പമുണ്ടായിരുന്ന ഒരാളെയും അന്വേഷണസംഘം തെരയുന്നുണ്ട്. പൂജ നടത്തിയവരടക്കം ഒന്‍പതു പേര്‍ക്കെതിരേ വനംവകുപ്പ് കേസെടുത്തിട്ടുണ്ട്.കഴിഞ്ഞ എട്ടിനാണ് ശബരിമലയില്‍ ശാന്തിക്കാരുടെ സഹായിയായിരുന്ന തൃശൂര്‍ സ്വദേശി നാരായണന് നന്പൂതിരിയും സംഘവും പൊന്നന്പലമേട്ടിലെത്തി പൂജ നടത്തിയത്. പൂജയുടെ ദൃശ്യങ്ങള്‍ സംഘം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടതോടെയാണ് വിവാദമായത്. നാരായണന് നന്പൂതിരി അടക്കം…
Read Moreപരാതി അന്വേഷിക്കാനെത്തിയ പോലീസുകാരന്റെ മൂക്ക് ഇടിച്ചു പൊട്ടിച്ച് പ്രതി; കണ്ണിന് താഴെയായി നാല് തുന്നിക്കെട്ടലും; പ്രതി സാം ഒളിവിൽ
പാന്പാടി: പോലീസ് ഉദ്യോഗസ്ഥനുനേരേ പ്രതിയുടെ ആക്രമണത്തിൽ പോലീസുകാരന്റെ മൂക്ക് തകർന്നു. പാമ്പാടി പോലീസ് സ്റ്റേഷനിലെ ജിബിൻ ലോബോക്കാണു പരിക്കേറ്റത്. ജിബിൻ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പാമ്പാടി നെടുങ്കുഴി സ്വദേശി സാമാണു പോലീസ് സംഘത്തെ ആക്രമിച്ചത്. ആക്രമണശേഷം പ്രതി ഓടി രക്ഷപ്പെട്ടു. ഞായറാഴ്ച രാത്രി 10.20നു പാമ്പാടി എട്ടാം മൈലിൽവച്ചാണ് സംഘർഷമുണ്ടായത്. കുടുംബവഴക്കിനെ തുടർന്ന് സാമിന്റെ ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിലാണു പോലീസ് സ്ഥലത്തെത്തിയത്. പോലീസ് എത്തുമ്പോൾ സാം ഭാര്യയെ മുറിക്കുള്ളിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു. മുറി തുറക്കാൻ ശ്രമിക്കുന്നതിനിടെയാണ് സാം പോലീസുകാരനെ ആക്രമിച്ചത്. പരിക്കേറ്റ ജിബിനെ പാമ്പാടി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മൂക്കിനു പൊട്ടലുണ്ട്. കണ്ണിനു മുകളിലായി നാല് തുന്നിക്കെട്ട് ഉള്ളതായും പോലീസ് അറിയിച്ചു.
Read Moreജോബി ജോർജിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ കണ്ണീർക്കടലായി വാഴേപ്പറമ്പിൽ വീട്; ജോബി ജോര്‍ജിന് രാമപുരത്തിന്റെ അന്ത്യാഞ്ജലി
പൊൻകുന്നം: കാത്തുനിന്ന സഹപ്രവർത്തകരെയും കുടുംബാംഗങ്ങളെയും കണ്ണീർക്കടലിലാക്കി ജോബി ജോർജിന്റെ മൃതദേഹം ഇന്നലെ പൊൻകുന്നത്ത് കുടുംബവീട്ടിലെത്തിച്ചു. ചീട്ടുകളി സംഘത്തെ പിടികൂടാനുള്ള ശ്രമത്തിനിടെ കെട്ടിടത്തിന് മുകളിൽനിന്ന് വീണുമരിച്ച രാമപുരം പോലീസ് സ്റ്റേഷനിലെ എസ്ഐ ജോബി ജോർജിന്റെ മൃതദേഹം കാരിത്താസ് ആശുപത്രി മോർച്ചറിയിൽനിന്ന് ഇന്നലെ ഉച്ചയോടെ കോട്ടയം പോലീസ് ക്ലബിലും തുടർന്ന് രാമപുരം സ്റ്റേഷനിലും പൊതുദർശനത്തിന് വച്ചതിനുശേഷം വൈകുന്നേരമാണ് പൊൻകുന്നം ഇരുപതാംമൈൽ വാഴേപ്പറമ്പിൽ കുടുംബവീട്ടിലെത്തിച്ചത്. ജോബിക്കൊപ്പം വിവിധ സ്റ്റേഷനുകളിൽ ജോലി ചെയ്തിരുന്ന പോലീസ് ഉദ്യോഗസ്ഥരെല്ലാവരും ഇവിടെ കാത്തുനിന്നിരുന്നു. അമ്മ അന്നക്കുട്ടി ജോർജിന്റെയും ഭാര്യ ബിന്ദുവിന്റെയും മകൾ അൽഫോൻസയുടെയും വിലാപങ്ങൾക്കിടയിലേക്കാണ് ജോബിയുടെ ചേതനയറ്റ ശരീരം വീടിനുള്ളിലേക്ക് എടുത്തത്. ജോബിയുടെ ജ്യേഷ്ഠൻ ജില്ലാപോലീസ് മേധാവിയുടെ ഓഫീസിലെ സീനിയർ ക്ലർക്ക് ജോർഡി ജോർജും അനുജൻ ജോളി ജോർജും സങ്കടമടക്കി ഒപ്പമുണ്ടായിരുന്നു. മന്ത്രി വി.എൻ. വാസവൻ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു. ജോബിയുടെ ഭാര്യ ബിന്ദുവിനെയും മകൾ അൽഫോൻസയെയും ആശ്വസിപ്പിച്ചാണ്…
Read Moreഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ലഹരി ഉപയോഗവും ചീട്ടുകളിയും വ്യാപകം; പേടിയോടെ സമീപവാസികൾ
രാമപുരം: ടൗണിലും പരിസര പ്രദേശങ്ങളിലും വാടകയ്ക്ക് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ മദ്യപാനവും ലഹരി ഉപയോഗവും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകുന്നതായി നാട്ടുകാര്‍. കഴിഞ്ഞ ദിവസം ഇതര സംസ്ഥാന തൊഴിലാളികള്‍ മദ്യപിക്കുകയും ചീട്ടുകളിച്ച് ബഹളമുണ്ടാക്കുകയും ചെയ്യുന്നുവെന്ന പരാതിയാണ് ഗ്രേഡ് എസ്ഐ ജോബി ജോര്‍ജിന്റെ മരണത്തിന് കാരണമായത്. ചീട്ടുകളിയും കെട്ടിടത്തിലെ ബഹളവും മൂലം തങ്ങള്‍ക്ക് ഉറങ്ങാന്‍ കഴിയുന്നില്ലെന്ന് ഒരുമിച്ച് താമസിച്ചിരുന്ന ഒരു ഇതരസംസ്ഥാന തൊഴിലാളി സ്റ്റേഷനില്‍ അറിയിച്ചതിനെ ത്തുടര്‍ന്നാണ് ജോബി ഉള്‍പ്പെടെയുള്ള രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്. മുറിയില്‍ കയറി വാതില്‍ പൂട്ടിയ ചീട്ടുകളിക്കാരെ പിടികൂടാനുള്ള ശ്രമത്തിനിടയിലാണ് എസ്ഐ ജോബി രണ്ടാം നിലയില്‍നിന്നു താഴേക്കുവീണ് ഗുരുതരമായി പരിക്കേൽക്കുകയും മരണമടയുകയും ചെയ്തത്. രാത്രികാലങ്ങളില്‍ ലഹരി ഉപയോഗിച്ച് ലക്കുകെട്ട ഇതരസംസ്ഥാന തൊഴിലാളികൾ അസഭ്യവര്‍ഷവും തമ്മിലടിയും നടത്താറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. പോലീസും നാട്ടുകാരും ഇടപെട്ടാണ് പലപ്പോഴും ഇവരെ പിരിച്ചുവിടുന്നത്. മദ്യത്തിനും പാന്മസാലകള്ക്കും പുറമെ മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നവര്‍…
Read Moreമദ്യപിച്ചെത്തി വീട്ടിൽസ്ഥിരം വഴക്കിടുന്ന യുവാവ്; ചർച്ചയ്ക്കെത്തിയ ഭാര്യാസഹോദരീ ഭര്‍ത്താവിനെ വെട്ടിവീഴ്ത്തി; വാതിൽ ചവിട്ടിത്തുറന്ന പോലീസ് കണ്ടത്
അടൂര്‍: ഭാര്യാസഹോദരിയുടെ ഭര്‍ത്താവിനെ ആക്രമിച്ചയാള്‍ തൂങ്ങി മരിച്ചു. നെടുമണ്‍കാവ് ചക്കിമുക്ക് അഖില ഭവനില്‍ വേണുവാണ് (48) വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12.40നായിരുന്നു സംഭവം. വേണുവിന്റെ വീട്ടില്‍ വന്ന ഭാര്യയുടെ സഹോദരീ ഭര്‍ത്താവ് ശിവന്‍കുട്ടിയുടെ തോളിന് വെട്ടുകത്തി ഉപയോഗിച്ച് വെട്ടുകയുണ്ടായി. ഉടന്‍തന്നെ നാട്ടുകാര്‍ ചേര്‍ന്ന് ശിവന്‍കുട്ടിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ സമയം വേണു മുറിയില്‍ കയറി കതകടച്ചു. ഏറെ സമയമായിട്ടും കതക് തുറക്കാത്തതിനെത്തുടര്‍ന്ന് വിവരം അറിഞ്ഞ് കൊടുമണ്‍ പോലീസും സ്ഥലത്തെത്തി. പോലീസ് കതക് ചവിട്ടിത്തുറന്നപ്പോള്‍ വേണു തൂങ്ങി നില്‍ക്കുകയായിരുന്നു. ഉടന്‍തന്നെ താഴെയിറക്കി കോന്നി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മദ്യപിച്ചെത്തി വേണു വീട്ടില്‍ വഴക്കുണ്ടാക്കുന്നതറിഞ്ഞ് സംസാരിക്കാന്‍ എത്തിയതായിരുന്നു ശിവന്‍കുട്ടി. വെട്ടേറ്റ ശിവന്‍കുട്ടിയുടെ പരിക്ക് ഗുരുതരമല്ലെന്നു പോലീസ് പറഞ്ഞു. ഇയാളെ ഡിസ്ചാര്‍ജ് ചെയ്തു. വേണുവിന്റെ ഭാര്യ: സുനിത. മക്കള്‍: അശ്വതി, അഖില.
Read Moreലൈജുവിന്റെ കടയിലെ ജീവനക്കാരിയോടുളള വൈരാഗ്യം; വ്യാപാരിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾ പിടിയിൽ
ചെറുതോണി: മരിയ മെഡിക്കൽ സ്റ്റോർ ഉടമ പഞ്ഞിക്കാട്ടിൽ ലൈജുവിനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളെ ജില്ലാ പോലീസ് മേധാവി വി.യു. കുര്യാക്കോസിന്റെ നേതൃത്വത്തിലുള്ള സ്പെഷൽ പോലീസ് സംഘം അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി തടിയമ്പാട് നെല്ലിക്കുന്നേൽ ജനീഷ് വർഗീസ് (37), രണ്ടാം പ്രതി നെടുങ്കണ്ടം പാമ്പാടുംപാറ ചരുവിള പുത്തൻവീട്ടിൽ രതീഷ് കണ്ണൻ ( 27 ) എന്നിവരാണ് അറസ്റ്റിലായത്. ഒന്നാം പ്രതിയുടെ ബന്ധുവും ലൈജുവിന്റെ കടയിലെ ജീവനക്കാരിയുമായ വ്യക്തിയോട് പ്രതി ജനീഷിനുള്ള വൈരാഗ്യവും തുടർന്നുണ്ടായ സംശയവുമാണ് ആക്രമണത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു. ഇയാൾക്കെതിരേ യുവതി ഇടുക്കി പോലീസ് സ്റ്റേഷനിൽ നേരത്തെ പരാതി നൽകിയിരുന്നു. ഇവർ തമ്മിലുള്ള പ്രശ്നങ്ങൾക്കു കാരണം കടയുടമ ലൈജുവാണെന്ന സംശയമാണ് സംഭവത്തിനു പിന്നിൽ. കേസ് വഴിതിരിച്ചുവിടാൻ പ്രതികൾ ലൈജുവിന്റെ കടയിലെ ജീവനക്കാരിക്കെതിരേ മൊഴി നൽകിയിരുന്നു. ആസിഡ് നല്‍കിയത് കടയിലെ ജീവനക്കാരിയാണെന്നാണ് പ്രതികൾ…
Read Moreസൂപ്പർമാർക്കറ്റ് ജീവനക്കാരുടെ മൊബൈൽ ഫോൺ മോഷ്ടിക്കും; ക്രിമിനൽ കേസ് പ്രതി അൻസാരിയെ കുടുക്കി പോലീസ്
കുറവിലങ്ങാട്: സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരിയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുടമാളൂര്‍ ചാമത്തല ഭാഗത്ത് കപ്രായില്‍പറമ്പില്‍ എം.ആര്. അന്‍സാരി (38) യെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കഴിഞ്ഞദിവസം ഉച്ചയോടെ വെമ്പള്ളിയിൽ പ്രവര്‍ത്തിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരിയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചു കടന്നുകളയുകയായിരുന്നു. പരാതിയെത്തുടര്‍ന്ന് കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.മോഷ്ടിച്ച മൊബൈല്‍ ഫോണ്‍ കോട്ടയം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു സമീപമുള്ള മൊബൈല്‍ ഫോണ്‍ കടയില്‍ തുച്ഛമായ വിലയ്ക്കു വിറ്റിരുന്നു. അടുത്തിടെ, വെമ്പള്ളിയിലെ മറ്റൊരു സൂപ്പര്‍മാര്‍ക്കറ്റില്‍നിന്നും ഇയാൾ ഫോൺ മോഷ്ടിച്ചിരുന്നു. പ്രതിക്ക് കോട്ടയം വെസ്റ്റ് സ്റ്റേഷനില്‍ ക്രിമിനല്‍ കേസുണ്ട്
Read Moreവേമ്പനാട്ടു കായലിന്റെ ഓളപ്പരപ്പിലും… ജലഗതാഗത വകുപ്പിന്റെ ബോട്ടുകൾ പലതും കാലപ്പഴക്കം ചെന്നത്; പരിധിയിലധികം ആളുകളുമായി ഹൗസ് ബോട്ടുകളും
കോട്ടയം: താനൂര്‍ ബോട്ടപകടം വിളിച്ചുവരുത്തിയ ദുരന്തമെന്ന വിമര്‍ശനം ഉയരുമ്പോള്‍ ജില്ലയിലെ ജലഗതാഗത മേഖലയിലും അപകടം പതിയിരിക്കുന്നു. ജലഗതാഗത വകുപ്പിന്റെ ബോട്ട് സര്‍വീസുകള്‍ കാലപ്പഴക്കം ചെന്നതാണെന്നുള്ളതാണ് പ്രധാന വിമര്‍ശനം. ഇതുകൂടാതെ കുമരകത്തും വേമ്പനാട്ടുകായലിലും ഫിറ്റ്നസില്ലാത്ത ബോട്ടുകള്‍ ഉല്ലാസ യാത്രയ്ക്കായി ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. ഹൗസ് ബോട്ടുകളിലും മറ്റും പരമാവധിയിലധികം ആളുകളുമായിട്ടാണ് പലപ്പോഴും യാത്ര. അപകടം ക്ഷണിച്ചുവരുത്തുന്ന ഇത്തരം നടപടികള്‍ പരിശോധിക്കാനുള്ള സംവിധാനങ്ങളാകട്ടെ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നുമില്ല.ജലഗതാഗത വകുപ്പിന്റെ രണ്ടു ബോട്ട് സര്‍വീസുകളാണ് ജില്ലയിലുള്ളത്. കോട്ടയം-ആലപ്പുഴ, കുമരകം-മുഹമ്മ എന്നിങ്ങനെയാണ് സര്‍വീസുകള്‍. ഇതില്‍ കുമരകം-മുഹമ്മ സര്‍വീസുകള്‍ക്കായി പുതിയ സ്റ്റീല്‍ ബോട്ടുകളാണുള്ളത്. കോട്ടയം-ആലപ്പുഴ സര്‍വീസുകളില്‍ രണ്ടെണ്ണം കോട്ടയം ഡിപ്പോയുടെയും ഒരെണ്ണം ആലപ്പുഴയുടേതുമാണ്. മൂന്നു ബോട്ടുകളും തടി ബോട്ടുകളാണ്. എല്ലാ വര്‍ഷവും ഫിറ്റ്നസ് പരിശോധിക്കാറുള്ള ബോട്ടുകള്‍ക്ക് നിലവില്‍ കുഴപ്പമൊന്നുമില്ലെന്നാണ് അധികൃതര്‍ പറയുന്നതെങ്കിലും കാലപ്പഴക്കം മൂലമുള്ള പ്രശ്നങ്ങളുണ്ട്. ഒരു ബോട്ടിന് 75 സീറ്റിംഗ് കപ്പാസിറ്റിയും ഒരു ബോട്ടിന് 101…
Read Moreകാഞ്ഞിരപ്പള്ളിയിലും പരിസരത്തും സദാചാര ഗുണ്ടകളുടെ വിളയാട്ടത്തിന് അറുതിയില്ല; ടാക്സി ഡ്രൈവര്‍ക്ക് ക്രൂരമർദനം
കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ ടാക്സി ഡ്രൈവര്ക്കുനേരേ സദാചാര ഗുണ്ടാസംഘത്തിന്റെ ആക്രമണം.പരിക്കേറ്റ കോട്ടയം സ്വദേശിയായ യുവാവ് ആശുപത്രിയില്‍ ചികിത്സതേടി. റോഡരികില്നിന്നതു ചോദ്യം ചെയ്തെത്തിയ സംഘം ഡ്രൈവറെ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയും പഴ്സ് അപഹരിക്കുകയുമായിരുന്നു. കോട്ടയം പൂവന്തുരുത്ത് സ്വദേശി മുണ്ടയ്ക്കല്‍ ജോജോ ജോസഫിന് നേരേയാണ് ആക്രമണമുണ്ടായത്. ഞായറാഴ്ച രാത്രി 11നായിരുന്നു ഗുണ്ടാസംഘത്തിന്റെ ആക്രമണം. കാഞ്ഞിരപ്പള്ളി പൊടിമറ്റത്തെ എംസിബിഎസ് സെമിനാരിയിലേക്ക് ഓട്ടംപോയി കാര്‍ ഇവിടെ പാര്‍ക്ക് ചെയ്തതിനുശേഷം ബസ് കാത്തുനില്ക്കുകയായിരുന്നു ജോജോ. ഈ സമയം ഇവിടെ എത്തിയ രണ്ടു യുവാക്കള്‍ ജോജോയെ ചോദ്യം ചെയ്തു. എവിടെ പോകുകയാണ്, എന്തിനു പോകുകയാണു തുടങ്ങിയ ചോദ്യങ്ങള്‍ ഉയര്‍ത്തിയ യുവാക്കള്‍ ജോജോയെ തടഞ്ഞുവയ്ക്കുകയും മര്‍ദിക്കുകയും ചെയ്തു. ഭയന്നുപോയ ജോജോ ഓടി 27-ാം മൈലിലെ എഫ്സിസി പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ കയറി. ഇവിടെ എത്തിയും മര്‍ദനം തുടർന്ന അക്രമികള്‍ ജോജോയുടെ പഴ്സും അപഹരിച്ചു. മര്‍ദനമേറ്റ് താഴെ വീണ ജോജോയുടെ കാലിലും കൈക്കും…
Read More