കാഞ്ഞിരമറ്റം: കാഞ്ഞിരമറ്റം മില്ലുങ്കലിൽ വ്യാപാരിയെ കബളിപ്പിച്ച് പണം തട്ടാൻ ശ്രമിച്ച കൊടുങ്ങല്ലൂർ സ്വദേശിയായ യുവാവിനെ ഓട്ടോഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം നാട്ടുകാർ പിടികൂടി പോലിസിൽ ഏൽപ്പിച്ചു. കാഞ്ഞിരമറ്റത്തെ ഹാർഡ് വെയർ ഷോപ്പിൽ നിന്ന് 24,000 രൂപയുടെ പ്ലംബിംഗ് വയറിംഗ് സാമഗ്രികൾ തലയോലപ്പറന്പ് ഡി.ബി. കോളജിന് സമീപത്തെ നിർമാണ സ്ഥലത്ത് എത്തിക്കാൻ ഫോണിലൂടെ ആവശ്യപ്പെടുകയായിരുന്നു. അതിൻ പ്രകാരം വ്യാപാരി വാഹനം വിളിച്ച് സാമഗ്രികൾ കയറ്റവേ 6500 രൂപ കൂടി ഡ്രൈവറുടെ പക്കൽ കൊടുത്തുവിടണമെന്നും ആ പണം കാഞ്ഞിരമറ്റം മുസ്ലിം പള്ളിയുടെ സമീപം പാർക്ക് ചെയ്തിരിക്കുന്ന ലോറിയുടെ ഡ്രൈവറെ ഏൽപ്പിച്ച്, അതും കൂടി ഉൾപ്പെടുത്തി സൈറ്റിൽ നിന്നും പണം ഏൽപ്പിക്കാമെന്നും ഫോണിൽ പറഞ്ഞു. അത്രയും പണമില്ലാത്തതിനാൽ 3500 രൂപ ഓട്ടോ ഡ്രൈവറെ ഏൽപ്പിച്ചു. എന്നാൽ പള്ളിയുടെ സമീപം എത്തിയപ്പോൾ ലോറി ഉണ്ടായിരുന്നില്ല. തുടർന്ന് ആ നന്പറിലേക്ക് വിളിച്ച ഓട്ടോ ഡ്രൈവർ…
Read MoreCategory: Kottayam
വീട് വാടകയ്ക്കെടുത്തു കഞ്ചാവു വിൽപന: പിടിച്ചെടുത്ത ഒരുകിലോ ഇടുക്കി ഗോൾഡിന്റെ വില ഞെട്ടിക്കുന്നത്; മൂന്നുപേർ അറസ്റ്റിൽ
ഹരിപ്പാട് :വലിയഴീക്കലിൽ വീട് വാടകയ്ക്കെടുത്തു കഞ്ചാവു വിൽപന നടത്തിവന്ന ഇടുക്കി തൊടുപുഴ സ്വദേശികളായ മൂന്നു പേരെ ആലപ്പുഴ എക്സൈസ് ഇൻറലിജൻസും കായംകുളം എക്സൈസ് സംഘവും ചേർന്ന് പിടികൂടി. കളപ്പുരക്കൽ വീട്ടിൽ മനു(28), ഒറ്റപ്ലാക്കിൽ വീട്ടിൽ ആദർശ്(20), തെക്കേ മുരിഞ്ഞൂർ വീട്ടിൽ ആസാദ്(31) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഇവരിൽ നിന്ന് 1.4-കിലോ കഞ്ചാവും കണ്ടെടുത്തു. ഇന്നലെ വൈകിട്ട് കണ്ടല്ലൂർ പുല്ലുകുളങ്ങര ഷാപ്പുമുക്കു ഭാഗത്ത് കഞ്ചാവ് വിൽപനക്കാരെന്ന് സംശയമുളള രണ്ടുപേർ നിൽക്കുന്നതായി എക്സൈസ് ഇന്റലിജൻസ് ബ്യൂറോയ്ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഇവരിൽ നിന്ന് ആദ്യം 200 ഗ്രാം കഞ്ചാവു കണ്ടെടുത്തു. തുടർന്ന് ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ വലിയഴീക്കൽ ലൈറ്റ് ഹൗസിനു കിഴക്കു ഭാഗത്ത് ഇവർ വാടകയ്ക്കു താമസിച്ചിരുന്ന വീട്ടിൽ നിന്ന് ബാഗിൽ സൂക്ഷിച്ചിരുന്ന 1.2 കിലോ കഞ്ചാവ് കൂടി കണ്ടെടുക്കുകയായിരുന്നു. പിടികൂടിയ കഞ്ചാവിന്…
Read Moreഅച്ഛനും അമ്മയും ആശുപത്രിയിൽ; സബ്കളക്ടറുടെ കരുതലിൽ ഭിന്നശേഷിക്കാരനായ ബിബിന്‍ തണലൊരുക്കി പീസ് വാലി
അടിമാലി: മാതാപിതാക്കൾ ആശുപത്രിയിലായതോടെ ആരും സംരക്ഷിക്കാനില്ലാതിരുന്ന ഭിന്നശേഷിക്കാരനായ ഇരുപത്തിയൊന്നുകാരന് കോതമംഗലം പീസ്വാലി തണലേകി. കല്ലാർകുട്ടി കാലായിൽ ബാബു-ബിന്ദു ദന്പതികളുടെ മകനാണ് സെറിബ്രൽ പാൾസി ബാധിതനായ ബിബിൻ. എലിപ്പനി ബാധിച്ച് അച്ഛൻ ബാബുവിനെ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയും അമ്മ ബിന്ദു ആശുപത്രിയിലായതോടെയാണ് ബിബിൻ ഒറ്റയ്ക്കായത്. പ്രാഥമിക കാര്യങ്ങൾക്കുപോലും മറ്റൊരാളുടെ സഹായം ആവശ്യമുള്ള ബിബിന്റെ അവസ്ഥ ഇതോടെ പരിതാപകരമായി.ബാബുവിന്റെ മൂന്ന് സഹോദരങ്ങളും ഒരു സഹോദരിയും മാസങ്ങളുടെ ഇടവേളകളിൽ ഹൃദയാഘാതം മൂലം മരിച്ചതിനാൽ ബന്ധുവീടുകളിലും അഭയം നൽകാനാവാത്ത അവസ്ഥയായിരുന്നു. നാലു വയസുകാരി ഇളയ കുട്ടിയെ അയൽവീടുകളിൽ ഏല്പിച്ചാണ് ബിന്ദു ആശുപത്രിയിലേക്ക് പോയത്. ബിബിന്റെ ദുരവസ്ഥയ്ക്കു പരിഹാരം തേടി സമീപവാസികൾ കോതമംഗലം പീസ്വാലിയെ സമീപിച്ചു. മാതാപിതാക്കൾ ജീവിച്ചിരിക്കുന്നതിനാൽ ഏറ്റെടുക്കുന്നതിലെ സാങ്കേതികത്വം പീസ്വാലി അധികൃതർ നാട്ടുകാരെ അറിയിച്ചു. ഇതോടെ മാതാവ് ബിന്ദു തന്റെ മകനെ സംരക്ഷിക്കാൻ നടപടി വേണമെന്ന് കാണിച്ച് ദേവികുളം…
Read Moreആനവിരട്ടിയിൽ മാനിറച്ചി ഉലർത്തുന്നതിന് മുമ്പ് ഹോട്ടൽ ഉടമയും സഹായിയും പിടിയിൽ; പതിനാല് കിലോയിൽ 10കിലോ വിറ്റെന്ന് പ്രതികൾ
അടിമാലി: ആനവിരട്ടിയിൽ കേഴമാൻ ഇറച്ചിയുമായി റസ്റ്ററന്റ് ഉടമെയയും സഹായെിയയും വനം വകുപ്പ് അധികൃതർ അറസ്റ്റ് ചെയ്തു. പൂണേലി പടിയിലെ നൈസ് റസ്റ്ററന്റ് ഉടമ വൈക്കം കുറിച്ചിത്തറ വീട്ടിൽ ജോബിൻ കെ. ജോണ്‍ (39), വടാട്ടുപാറ കുന്നത്തറയിൽ കെ. ജി. മാമച്ചൻ (50) എന്നിവരെയാണ് അടിമാലി ഫോറസ്റ്റ് റേഞ്ച് അധികൃതർ അറസ്റ്റ് ചെയ്തത്. റസ്റ്ററന്റിലെ രണ്ട് റഫ്രിജറേറ്ററുകളിൽ സൂക്ഷിച്ചിരുന്ന 4,900 കി.ഗ്രാം ഇറച്ചിയും കണ്ടെടുത്തു. 14 കി.ഗ്രാം തൂക്കം വരുന്ന കേഴ മാനിനനെ ഇരുവരും ചേർന്ന് കുടുക്ക് വച്ച് പിടികൂടുകയായിരുന്നെന്നും ശേഷിക്കുന്ന ഇറച്ചി വൽപന നടത്തിയെന്നും വനപാലകർ പറഞ്ഞു. അടിമാലി ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Read Moreവാസവന്റെ പാസ്, ജോസ് കെ. മാണിയുടെ ഹെഡ്ഡർ! ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീന കപ്പുയര്‍ത്തുന്നത് കാണാനാഗ്രഹിച്ച് ജോസ് കെ. മാണി എംപി
ഇങ്ങനെയടിച്ച കപ്പ് അർജന്റീനയ്ക്ക്..! ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ മത്സരത്തിന്റെ ആവേശമുള്‍ക്കൊണ്ട് ഡിവൈഎഫ്ഐയും യൂത്ത്ഫ്രണ്ട് -എമ്മും സംയുക്തമായി കോട്ടയം പുല്ലരിക്കുന്ന് കെടൗണ് ടര്‍ഫില്‍ സംഘടിപ്പിച്ച ഫുട്ബോള്‍ മത്സത്തില്‍ ജോസ് കെ. മാണി എംപി പെനാല്‍റ്റി കിക്കില്‍ ഗോള്‍ നേടുന്നു. മന്ത്രി വി.എന്‍. വാസവന് സമീപം.-അനൂപ് ടോം കോട്ടയം: ബ്രസീലിന്റെ തോല്‍വിയില്‍ നിരാശ പ്രകടമാക്കാതെ മന്ത്രി വാസവനും അര്‍ജന്റീനയുടെ ജേഴ്സിയണിഞ്ഞ് ജോസ് കെ. മാണിയും കളത്തിലിറങ്ങിയതോടെ സഹകളിക്കാര്‍ക്കും കാണികള്‍ക്കും ആവേശം. ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ മത്സരത്തിന്റെ ആവേശമുള്‍ക്കൊണ്ട് ഡിവൈഎഫ്ഐയും യൂത്ത്ഫ്രണ്ട് -എമ്മും സംയുക്തമായി കോട്ടയം പുല്ലരിക്കുന്ന് കെടൗണ് ടര്‍ഫില്‍ സംഘടിപ്പിച്ച ഫുട്ബോള്‍ മത്സത്തില്‍ ടീമുകളുടെ നായകരായിട്ടാണ് മന്ത്രിയും എംപിയുമെത്തിയത്. ജോസ് കെ. മാണി അര്‍ജന്റീനയുടെ ജേഴ്സിയണിഞ്ഞ് കളിക്കാര്‍ക്കൊപ്പം ചേര്‍ന്നു. യൂത്ത്ഫ്രണ്ട് -എം സംസ്ഥാന പ്രസിഡന്റ് റോണി മാത്യുവും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ബി. സുരേഷ് കുമാറും മത്സരക്രമീകരണങ്ങള്ക്കു നേതൃത്വം നല്കി.…
Read Moreക്രിസ്മസ്, ന്യൂഇയര്‍ സ്പെഷല്‍ ഡ്രൈവ്; എംഡിഎംഎയും കഞ്ചാവുമായി നാലു യുവാക്കള്‍ തൊടുപുഴയിൽ പിടിയില്‍
തൊടുപുഴ: മയക്കുമരുന്നും കഞ്ചാവുമായി രണ്ടു കേസുകളിലായി നാല് യുവാക്കളെ ഇന്നലെ തൊടുപുഴ റേഞ്ച് എക്സൈസ് സംഘം പിടികൂടി. മണക്കാട് എംഡിഎംഎയും കഞ്ചാവുമായി രണ്ടു യുവാക്കളും ഇടവെട്ടി തൊണ്ടിക്കുഴയില്‍ നിന്നും കഞ്ചാവുമായി രണ്ടു പേരെയുമാണ് എക്സൈസ് ഇന്‍സ്പെക്ടര്‍ ദിലീപിന്റെ നേതൃത്വത്തില്‍ പിടി കൂടിയത്. ക്രിസ്മസ്, ന്യൂഇയര്‍ സ്പെഷല്‍ ഡ്രൈവിനന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ലഹരിവില്‍പ്പന സംഘങ്ങള്‍ കുടുങ്ങിയത്. കുളമാവ് വാളിയംപ്പാക്കല് അനന്ദു ബാലന്, മീനച്ചില്‍ കുമ്പാനി വട്ടകുന്നേല്‍ ജെസ്റ്റിന് ജോസ് എന്നിവരുടെ പക്കല്‍ നിന്നാണ് എംഡിഎംഎയും കഞ്ചാവും പിടികൂടിയത്. ഇവരില്‍ നിന്നും 350 മില്ലിഗ്രാം എംഡിഎംഎയും 15 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. തൊടുപുഴ മുതലക്കോടം കുന്നുംപുറത്ത് നന്ദനത്തില്‍ ദീപക് കെ.രവി, തൊടുപുഴ ശാസ്താംപാറ കുന്നത്തുപാറ കെ.യു. അനന്ദു എന്നിവരെ 11 ഗ്രാം കഞ്ചാവുമായും പിടി കൂടി. ലഹരിവസ്തുക്കള്‍ കടത്തിക്കൊണ്ട് വരാന്‍ ഉപയോഗിച്ച രണ്ടു ബൈക്കുകളും കസ്റ്റഡിയിലെടുത്തു. റെയ്ഡില്‍ പ്രിവന്റീവ്…
Read More22 വര്‍ഷം ഒളിവില്‍, ഒടുവിൽ പിടിയില്‍; കൊലക്കേസ് പ്രതിയുടെ കണ്ണിൽ ആസിഡ് ഒഴിച്ച് കാഴ്ച നഷ്ടപ്പെടുത്തിയ കേസ്; പോലീസ് പറയുന്നതിങ്ങനെ
ചേർത്തല: കൊലക്കേസ് പ്രതിയുടെ കണ്ണിൽ ആസിഡ് ഒഴിച്ച് കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുത്തിയ കേസിലെ പ്രതി 22 വർഷത്തിനുശേഷം പിടിയിൽ. കോട്ടയം കടനാട് പഞ്ചായത്ത് രണ്ടാം വാർഡിൽ കാവതിയാൻ കുന്നേൽ വീട്ടിൽ സുനിലിനെ (41)യാണ് ചേർത്തല പോലീസ് സൈബർ സാങ്കേതിക മികവിലൂടെ അറസ്റ്റ് ചെയ്തത്. കൊലക്കേസ് പ്രതിയായിരുന്ന കോട്ടയം പാലാ കുളക്കാട് സ്വദേശിയും ചേർത്തല നഗരസഭ നാലാം വാർഡ് നടുവിലേമുറിയിലെ താമസക്കാരനുമായ പ്രസാദി (ഉണ്ണി-57) ന്റെ കാഴ്ചശക്തിയാണ് ആസിഡ് ഒഴിച്ച് നഷ്ടപ്പെടുത്തിയത്. 2000 ഒക്ടോബറിൽ വാരനാട് ക്ഷേത്രത്തിനു സമീപത്തായിരുന്നു ആസിഡ് ആക്രമണം.വൈക്കം സ്വദേശിയെ തണ്ണീർമുക്കം ബണ്ടിൽ വച്ച് ചുറ്റികയ്ക്ക് അടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് പ്രസാദ്. ചേർത്തല ഇൻസ്പെക്ടർ ബി. വിനോദ് കുമാറിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് സബ് ഇൻസ്പെക്ടർ ആർ. വിനോദിന്റെ നേതൃത്വത്തിൽ എസ്ഐ വി.ജെ. ആന്റ ണി, സിപിഒമാരായ സെയ്ഫുദീൻ, ബിനുമോൻ, സിനോ എന്നിവർ ചേർന്ന് എറണാകുളം…
Read Moreകറുകച്ചാലിലെ കടയിൽ നിന്ന് ആഭരണം മോഷ്ടിച്ചത് ഓടിയത് ബിജെപി നേതാവ്; മാലമോഷ്ടിക്കാനുണ്ടായ കാരണം തുറന്ന് പറഞ്ഞ് അനീഷ്
കോട്ടയം: കറുകച്ചാലിലെ ആഭരണശാലയിൽ നിന്ന് മാലയുമായി കടന്ന് കളഞ്ഞ ബിജെപി നേതാവ് അറസ്റ്റിൽ. കൂട്ടിക്കൽ ടോപ്പ് സ്വദേശിയായ അജീഷ് ആണ് പിടിയിലായത്. പാമ്പാടി, കറുകച്ചാൽ പട്ടണങ്ങളിലെ ആഭരണശാലകളിൽ സ്വർണം വാങ്ങാനെന്ന വ്യാജേന എത്തിയ അനീഷ്, ജീവനക്കാരുടെ ശ്രദ്ധ മാറിയ വേളയിൽ മാലകളുമായി കടന്ന് കളയുകയായിരുന്നു. കഴിഞ്ഞ ആഴ്ച കറുകച്ചാലിൽ ഇയാൾ നടത്തിയ മോഷണത്തിന്റെ സിസടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ, കൂട്ടിക്കൽ പഞ്ചായത്തിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചിട്ടുള്ള അജീഷാണ് പ്രതിയെന്ന് മനസിലായി. കടബാധ്യതകൾ തീർക്കാനും മാതാപിതാക്കളുടെ ചികിത്സയ്ക്ക് പണം കണ്ടെത്താനുമാണ് മോഷണം നടത്തിയതെന്ന് അജീഷ് പറഞ്ഞു.
Read Moreറാമ്പിലെ തട്ടിപ്പ്; വ്യാജ ലോക റിക്കാർഡ് സർട്ടിഫിക്കറ്റ് നൽകി കബളിപ്പിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു
കൊച്ചി: വ്യാജ ലോക റിക്കാർഡ് സർട്ടിഫിക്കറ്റ് നൽകി കബളിപ്പിച്ചെന്ന മോഡലുകളുടെ പരാതിയിൽ കൊച്ചി സിറ്റി പോലീസ് അന്വേഷണം ആരംഭിച്ചു. രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പത്ത് മോഡലുകൾ ചേർന്ന് എറണാകുളത്തെ സ്വകാര്യ ഗ്രൂപ്പിനും സിഇഒയായ ഫോർട്ടുകൊച്ചി സ്വദേശിനിക്കുമെതിരേ കൊച്ചി സിറ്റി ഡിസിപി എസ്. ശശിധരന് നൽകിയ പരാതിയെ തുടർന്നാണിത്. വരും ദിവസങ്ങളിൽ ഇവരിൽനിന്ന് മൊഴിയെടുക്കും. എറണാകുളത്തും കോട്ടയത്തുമായി നടന്ന ഫാഷൻ ഷോകൾ കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്. കോട്ടയത്ത് തട്ടിപ്പിന്റെ വിവരം കൊച്ചി സിറ്റി പോലീസ് കോട്ടയം ജില്ലാപൊലീസിന് കൈമാറി. യൂണിവേഴ്സൽ അച്ചീവേഴ്സ് ബുക് ഓഫ് റെക്കോഡ്, ഫ്യൂച്ചർ കലാംസ് ബുക് ഓഫ് റെക്കോഡ് എന്നീ ബഹുമതികൾ വാഗ്ദാനം ചെയ്ത് പണം വാങ്ങി കബളിപ്പിക്കുകയായിരുന്നു. സർട്ടിഫിക്കറ്റ് ലഭിച്ചാൽ സെലിബ്രിറ്റി മോഡലാകുമെന്നായിരുന്നു വാഗ്ദാനം.
Read Moreകൂട്ടിക്കലിൽ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം; ബസ് കാത്തിരിപ്പുകേന്ദ്രവും വഴിയോര ഇരിപ്പിടങ്ങളും തകർത്തു
കൂട്ടിക്കൽ: കൂട്ടിക്കൽ ചപ്പാത്ത് ഭാഗത്തെ ബസ് കാത്തിരിപ്പ് കേന്ദ്രവും വഴിയോര ഇരിപ്പിടങ്ങളും സാമൂഹ്യവിരുദ്ധർ തകർത്തു. കഴിഞ്ഞ പ്രളയത്തിൽ കൂട്ടിക്കൽ ചപ്പാത്ത് ഭാഗത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം പൂർണമായും തകർന്നിരുന്നു. പ്രദേശവാസികൾക്കും വിദ്യാർഥികൾ അടക്കമുള്ളവർക്കും വെയിലും മഴയുമേൽക്കാതെ കയറി നിൽക്കുവാൻ പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രം വേണമെന്ന ആവശ്യം നാളുകളായി ഉയർന്നിരുന്നെങ്കിലും സാമ്പത്തിക പരാധീനത മൂലം നിർമിക്കുവാൻ പഞ്ചായത്തിനുമായില്ല. ഇതോടെയാണ് നിലാവ് പുരുഷ സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തിൽ താത്ക്കാലികമായി കാത്തിരിപ്പ് കേന്ദ്രം നിർമിച്ച് യാത്രക്കാർക്ക് സൗകര്യമൊരുക്കിയത്. ഈ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ബോർഡുകളാണ് കഴിഞ്ഞദിവസം രാത്രിയിൽ സാമൂഹ്യവിരുദ്ധർ വലിച്ചുകീറി നശിപ്പിച്ചത്. കൂടാതെ ഇതിനു സമീപത്തായി പുല്ലകയാറിന്റെ ഓരങ്ങളിൽ വിശ്രമിക്കുന്നതിനായി എന്റെ നാട് കൂട്ടിക്കൽ എന്ന വാട്സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇരിപ്പിടങ്ങളും സജ്ജമാക്കിയിരുന്നു. ഇവയും പിഴുതെടുത്ത് സാമൂഹ്യവിരുദ്ധർ പുല്ലുകയാറ്റിൽ തള്ളി. വാട്സ്ആപ്പ് കൂട്ടായ്മയിലെ അംഗങ്ങളുടെ നേതൃത്വത്തിൽ ഇവ തിരിച്ചെടുത്ത് പുനഃസ്ഥാപിച്ചെങ്കിലും…
Read More