കണ്ണീരുണാങ്ങാതെ കാർത്തികയിൽ കുടുംബം; അമ്മയുടെ മരണാനന്തര ക്രിയയ്ക്ക് ശേഷം മകൻ ബാത്ത് റൂമിൽ മരിച്ച നിലയിൽ 

എടത്വ: രണ്ടാഴ്ച മുന്‍പ് മരിച്ച മാതാവിന്‍റെ ചിതാഭസ്മം നിമജ്ജനം ചെയ്ത് മടങ്ങിയെത്തിയ മകന്‍ കുളിമുറിയില്‍ മരിച്ച നിലയില്‍. കോട്ടയം കങ്ങഴ ഇലക്കാട് കാര്‍ത്തികയില്‍ സുരേന്ദ്രന്‍ (63) ആണ് മരിച്ചത്. ഉച്ചഭക്ഷണത്തിനു മുന്‍പ് കുളിക്കാനായി കുളിമുറിയില്‍ കയറിയ സുരേന്ദ്രന്‍ ഏറെ സമയത്തിനുശേഷവും കാണാഞ്ഞതിനെതുടര്‍ന്ന് നോക്കുമ്പോള്‍ സുരേന്ദ്രന്‍ കുളിമുറിയില്‍ വീണു കിടക്കുന്നതായി കാണുകയായിരുന്നു. വാതില്‍ ചവിട്ടിത്തുറന്ന് സുരേന്ദ്രനെ പച്ച സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ നഷ്ടപ്പെട്ടിരുന്നു. മരണശേഷം ആശുപത്രിയില്‍ എത്തിച്ചതിനാല്‍ പോലീസ് മേല്‍നടപടി സ്വീകരിച്ചു. സംസ്‌കാരം ഇന്നു രാവിലെ 11.30ന് കോട്ടയം കങ്ങഴ കാര്‍ത്തികയിലെ വീട്ടുവളപ്പില്‍ നടക്കും. ഭാര്യ: കല. മക്കള്‍: ജിതിന്‍, കൃഷ്ണപ്രിയ.

Read More

ശബരിമലയിൽ വൻതിരക്ക്; ദര്‍ശന സമയം ഇനിയും  കൂട്ടാനാകില്ലെന്ന് ശബരിമല തന്ത്രി; തിരക്കിന് കാരണം പതിനെട്ടാംപടിയിലിലുണ്ടാകുന്ന താമസമെന്ന്  ആരോപണം

  ശബരിമല: ശബരിമല ക്ഷേത്രത്തില്‍ ദര്‍ശന സമയം ഇനി വര്‍ധിപ്പിക്കാനാകില്ലെന്ന് തന്ത്രി കണ്ഠര് രാജീവര്. അയപ്പഭക്തരുടെ തിരക്കു പരിഗണിച്ച് നിലവില്‍ ഒരു മണിക്കൂര്‍ ദർശനസമയം ദീർഘിപ്പിച്ചിട്ടുണ്ടെന്നും തന്ത്രി പറഞ്ഞു. ‌ഇന്നലെ സന്നിധാനത്ത് തിക്കിലും തിരക്കിലും പെട്ട് കുട്ടികൾ ഉൾപ്പെടെ നിരവധി ഭക്തർക്കു പരിക്കുപറ്റിയ സാഹചര്യം കണക്കിലെടുത്ത് ഹൈക്കോടതി പ്രത്യേക സിറ്റിങ് നടത്തി ദർശനം ഒരു മണിക്കൂർ ദീർഘിപ്പിക്കാൻ ആവശ്യപ്പെട്ടുകയും ചെയ്തിരുന്നു. അതേസമയം, ഇന്നലെതന്നെ ദർശനസമയം ഒരു മണിക്കൂർ ദീർഘിപ്പിച്ചതിനാൽ ഇനി വർധിപ്പിക്കാൻ ഇടയില്ല.‌ഇതിനിടെ പതിനെട്ടാംപടിയില്‍ ഉണ്ടാകുന്ന കാലതാമസമാണ് തിരക്ക് അധികമാകാന്‍ കാരണമെന്ന ആക്ഷേപം ഉയരുന്നുണ്ട്. മിനിട്ടില്‍ 70 തീര്‍ഥാടകരെയെങ്കിലും കയറ്റിവിടാന്‍ കഴിയണം. ഡ്യൂട്ടിയിലുള്ള പോലീസിനാണ് ഇതിന്‍റെ ചുമതല. പുതിയ പോലീസ് ബാച്ച് ചുമതലയേറ്റതിനുശേഷം മിനിട്ടില്‍ 45 – 50 തീര്‍ഥാടകരെ മാത്രമാണ് കയറ്റാനാകുന്നത്. നേരത്തെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് സംഘം 70 തീര്‍ഥാടകരെ വരെ കയറ്റിവിട്ടിരുന്നു. മുഖ്യമന്ത്രി യോഗം…

Read More

കുഞ്ഞൻ വാഴയിൽ ഏഴു കുലകൾ! നാട്ടിലെ താരമായി കുഞ്ഞൻ സുന്ദരിവാഴ

ഉപ്പുതറ: കുഞ്ഞൻ വാഴയിൽ ഏഴു കുലകൾ വിരിഞ്ഞു. ഉപ്പുതറ മുട്ടനാൽ എം. എൻ. തോമസെന്ന സണ്ണിയുടെ പുരയിടത്തിലാണ് ഏഴു കുലകളുമായി 3.25 അടി ഉയരമുള്ള വാഴ അത്ഭുതമായിരിക്കുന്നത്. 20 ഓളം വാഴക്കൂട്ടത്തിൽ ഏറ്റവും കുഞ്ഞനായ വാഴയാണ് ഏഴു കുലകളുമായി താരമായി നിൽക്കുന്നത്. 3.25 അടി ഉയരമുള്ള സുന്ദരിയിനത്തിൽപെട്ട വാഴയിലാണ് ചുവട്ടിൽ തണ്ടു തുരന്ന് ഏഴു കുലകൾ പുറത്തുവന്നത്. വാഴക്കൂന്പുകൾ വിരിഞ്ഞ് തുടങ്ങുന്നതേയുള്ളു. കഴിഞ്ഞ ദിവസം ഏല ത്തോട്ടത്തിൽ ഏലക്കായ എടുക്കാൻ വന്ന തൊഴിലാളിയാണ് ഇത് കണ്ടത്. ഉടനെ സ്ഥലമുടമയെ വിവരമറിയിച്ചു. പുരയിടത്തിൽനിന്നിരുന്ന സുന്ദരിയിനത്തിൽപെട്ട വാഴ മൂന്നു വർഷം മുന്പാണ് പിരിച്ചുവച്ചത്. ഈ വാഴയിൽനിന്നും 20 ഓളം വാഴയുണ്ടായി. ഇതിൽ ഒരെണ്ണം സാധാരത്ത പോലെ കുലയ്ക്കുകയും ചെയ്തു. കുഞ്ഞൻ സുന്ദരിവാഴ നാട്ടിലെ താരമാണിപ്പോൾ.

Read More

മാന്യവേഷധാരി! കറുകച്ചാലിലെ ആഭരണശാലയിൽ നിന്ന് മൂന്ന് പവന്‍റെ മാലയുമായി യുവാവ് മുങ്ങി

കോട്ടയം: കറുകച്ചാലിലെ ആഭരണശാലയിൽ നിന്ന് മൂന്ന് പവന്‍റെ സ്വർണമാലയുമായി യുവാവ് കടന്ന് കളഞ്ഞു. ശനിയാഴ്ച ഉച്ചയ്ക്ക് 12:30-നാണ് സംഭവം നടന്നത്. മാസ്ക് ധരിച്ച് നഗരത്തിലെ സുമംഗലി ആഭരണശാലയിലെത്തിയ മാന്യവേഷധാരിയായ യുവാവ്, സ്വർണം വാങ്ങാനെന്ന വ്യാജേന ഏറെ നേരം സ്ഥലത്ത് ചുറ്റിപ്പറ്റി നിന്നു. തുടർന്ന് മൂന്ന് പവന്‍റെ മാല കൈക്കലാക്കി കടയിൽ നിന്ന് ഇറങ്ങിയോടിയ ഇയാൾ സമീപത്ത് പാർക്ക് ചെയ്തിരുന്ന സ്കൂട്ടറിൽ കയറി രക്ഷപ്പെട്ടു. ഇയാൾക്കായുള്ള തെരച്ചിൽ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കത്തികാണിച്ച്  ഭീഷണിപ്പെടുത്തലും ചീത്തവിളിയും; പത്തൊമ്പതുകാരൻ ദീപുവിന്‍റെ പേരിലുള്ള കേസ്കേട്ടാൽ ഞെട്ടും…

പുതുപ്പള്ളി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിന്തുടർന്ന് ശല്യപ്പെടുത്തുകയും കത്തികാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ ഒളിവിലായിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പുതുപ്പള്ളി പൊങ്ങംപാറ മാളിയേക്കൽ ദീപു എം. പ്രദീപിനെ (19)യാണു കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റു ചെയ്തത്. ഇയാളും സുഹൃത്തും കഴിഞ്ഞ ശനിയാഴ്ച ട്യൂഷൻ കഴിഞ്ഞു വീട്ടിലേക്കു മടങ്ങുകയായിരുന്ന പെൺകുട്ടിയെ ബൈക്കിൽ പിന്തുടർന്ന് ശല്യം ചെയ്യുകയും ചീത്തവിളിക്കുകയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയുമായിരുന്നു. സംഭവത്തിനുശേഷം ഇരുവരും ഒളിവിൽ പോയി. പെൺകുട്ടിയുടെ പരാതിയെത്തുടർന്ന് ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പുതുപ്പള്ളി സ്വദേശിയായ വിശ്വജിത്തിനെ പിടികൂടുകയും ചെയ്തു. തുടർന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ദീപുവിനു വേണ്ടി തെരച്ചിൽ ശക്തമാക്കുകയും ചെയ്തു. ഇതിനെത്തുടർന്നാണ് ഇയാളെ കുമരകത്തുനിന്ന് അന്വേഷണസംഘം പിടികൂടുന്നത്. ദീപുവിന് കോട്ടയം ഈസ്റ്റ്, മണര്‍കാട്, പാമ്പാടി, വാകത്താനം എന്നി സ്റ്റേഷനുകളില്‍ അടിപിടി, മോഷണം, കഞ്ചാവ് തുടങ്ങിയ കേസുകൾ…

Read More

വീട്ടമ്മയുടെ ഫോട്ടോകൾ കാണിച്ചു ഭീഷണിപ്പെടുത്തി അപമാനിക്കാൻ ശ്രമം;  കന്യാകുമാരിക്കാരൻ ശിവകുമാറിനെ കുടുക്കി പോലീസ്

പാലാ: വീട്ടമ്മയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ തമിഴ്നാട് സ്വദേശിയെ പോലീസ് അറസ്റ്റു ചെയ്തു. കന്യാകുമാരി പേചിപാറ വൈപ്പുമുട്ട് വിളയിൽ ശിവകുമാറിനെ(43) യാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം വീട്ടമ്മയുടെ ഫോട്ടോകൾ കാണിച്ചു ഭീഷണിപ്പെടുത്തി വീട്ടമ്മയെ കയറിപ്പിടിക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് വീട്ടമ്മ പോലീസിൽ പരാതിപ്പെടുകയും പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് ഇയാളെ പിടികൂടുകയുമായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Read More

കാനനപാതയിൽ വഴി തെറ്റി;  ആന്ധ്രയിൽനിന്ന് കാൽനടയായി എത്തിയ ‌അയ്യപ്പഭക്തന് വീണു പരിക്ക് ; സൂചനാ ബോർഡുകൾ സ്ഥാപിക്കണമെന്ന് നാട്ടുകാർ

  വണ്ടിപ്പെരിയാർ:  കക്കിക്കവലയിൽനിന്നു സത്രം കാനനപാത വഴി ശബരിമല ദർശനത്തിനു പോയ അയ്യപ്പഭക്തന് പരിക്ക്.  ആന്ധ്രാപ്രദേശിൽനിന്ന്  34 ദിവസം മുന്പ് പുറപ്പെട്ട്  കാൽനടയായി ശബരിമല ദർശനത്തിനെത്തി വണ്ടിപ്പെരിയാർ കക്കിക്കവലയിൽനിന്നു സത്രം കാനനപാതയിലൂടെ സന്നിധാനത്തേക്ക് പുറപ്പെട്ട അയ്യപ്പഭക്തരിൽ ഒരാൾക്കാണ് കല്ലിൽ തട്ടി വീണ് പരിക്കേറ്റത്. ഹൈദരാബാദിൽ നിന്നെത്തിയ മൂന്നംഗ സംഘത്തിലെ അക്ഷിതി(15)നാണ് പരിക്കേറ്റത്.  കാനനപാതയിൽ വഴി തെറ്റിയതിനെത്തുടർന്ന് ദുർഘട പാതയിലൂടെ സഞ്ചരിക്കവേ കല്ലിൽ തട്ടി വീഴുകയായിരുന്നു. സത്രത്തിൽനിന്നു കാനന പാതയിലേക്ക് കൃത്യമായ സൂചനാ ബോർഡ് സ്ഥാപിക്കാത്തതാണ് അപകട കാരണമെന്ന് നാട്ടുകാർ പറഞ്ഞു. കാലിന് പരിക്കേറ്റ അയ്യപ്പഭക്തനെ നാട്ടുകാരുടെ സഹായത്തോടെ വണ്ടിപ്പെരിയാർ പ്രാഥമികാശുപത്രിയിൽ എത്തിച്ചെങ്കിലും  ഇവിടെ ഡോക്ടർ ഇല്ലാതിരുന്നതിനാൽ  പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.   

Read More

ആയിരം ദയാവധം! പിടിതരാതെ പന്നിപ്പനി; മൂവായിരം പന്നികൾ ചത്തു ; കട്ടപ്പനയിലും ഉപ്പുതറയിലും ദയാവധം

കട്ടപ്പന: പന്നിപ്പനി പിടിതരാതെ പടർന്നു പിടിച്ചതോടെ നൂറുകണക്കിനു പന്നികളെ അധികൃതർ കൊന്നു മറവുചെയ്തു. കട്ടപ്പന നഗരസഭയിൽ കൊച്ചുതോവാള നിരപ്പേൽകട ഭാഗത്തും ഉപ്പുതറയുടെ വിവിധ ഭാഗങ്ങളിലുമാണ് ഫാമുകളിലെ പന്നികളെ ദയാവധത്തിന് ഇരയാക്കിയത്. രണ്ടാഴ്ച മുൻപാണ് നിരപ്പേൽ കട ഭാഗത്തു ഫാമിൽ ആദ്യമായി പന്നി ചത്തത്. അപ്പോൾത്തന്നെ മൃഗസംരക്ഷണ വകുപ്പിൽ അറിയിച്ചതിനെത്തുടർന്ന് അധികൃതർ സാന്പിൾ ശേഖരിച്ചു പരിശോധനയ്ക്ക് അയച്ചിരുന്നു. രണ്ട് സാന്പിളുകൾ ശേഖരിച്ചു ഭോപ്പാൽ, ബംഗളൂരു എന്നിവിടങ്ങളിലെ ലാബുകളിലേക്കാണ് അയച്ചത്. 12 ദിവസങ്ങൾക്കു ശേഷമാണ് പന്നിപ്പനി സ്ഥിരീകരിച്ചു ഫലം ലഭിച്ചത്. 128 പന്നികൾ ചത്തു ഈ കാലയളവിനുള്ളിൽ ഫാമിലെ 128 പന്നികൾ ചത്തിരുന്നു. ബാക്കിയുണ്ടായിരുന്ന 12 എണ്ണത്തിനെയാണ് ജില്ലാ എപ്പിഡെമോളജിസ്റ്റ് ഡോ. നിശാന്ത് എം.പ്രഭയുടെ നേതൃത്വത്തിലുള്ള സംഘം ദയാവധം നടത്തിയത്. കട്ടപ്പന വില്ലേജ് ഓഫീസർ എം.ജെ. ജോർജുകുട്ടിയുടെ സാന്നിധ്യത്തിൽ ഡോ.ജയ്സൺ ജോർജ്, ഡോ.ഗദ്ദാഫി കെ.പി, ഡോ. പാർത്ഥിപൻ, ഡോ.ഗീതമ്മ തുടങ്ങിയവർ…

Read More

ചുള്ളന്‍ പതിവു തെറ്റിച്ചില്ല! സ്ഥിരം സഞ്ചാരപഥം അടച്ചപ്പോള്‍, പുതിയ പാത കണ്ടെത്തി ചുള്ളന്‍ കൊമ്പന്‍

പത്തനംതിട്ട: കക്കാട്ടാറ് മുറിച്ചു കടന്ന് ചിറ്റാറിലെ ജനവാസമേഖലയില്‍ സ്ഥിരമായെത്തുന്ന ചുള്ളന്‍ കൊമ്പന്‍ കഴിഞ്ഞ രാത്രിയും പതിവു തെറ്റിച്ചില്ല. തന്‍റെ പതിവു സഞ്ചാരപഥം വനപാലകര്‍ അടച്ചപ്പോള്‍ വൈകുന്നേരം മറുകരയിലേക്കുള്ള യാത്രയ്ക്ക് അല്പം തടസം നേരിട്ടു. ഇതോടെ വൈകുന്നേരത്തെ സമയം തെറ്റി. എന്നിരുന്നാലും രാത്രിയോടെ അള്ളുങ്കല്‍ ഭാഗത്ത് ആന എത്തി. പുതിയ പാതയിലൂടെ അകത്തു കടന്ന ആന നേരം പുലര്‍ന്നപ്പോള്‍ സ്ഥിരമായി മടങ്ങുന്ന സ്ഥലത്തുകൂടി വനപാലകര്‍ നോക്കിനില്‍ക്കേ മറുകരയിലേക്കു നീന്തി. കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി ഈ പ്രദേശത്തു സ്ഥിരമായെത്തുന്ന കാട്ടാന നാട്ടുകാര്‍ക്ക് രസകരമായ കാഴ്ചയായി മാറിയിരിക്കുകയാണ്. ചുള്ളിക്കൊമ്പന്‍റെ വരവ് പതിവായതോടെ സന്ദര്‍ശകരും ഏറി. ആളുകള്‍ക്കോ വീടുകള്‍ക്കോ യാതൊരു ശല്യവുമുണ്ടാക്കാത്ത ആനയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ വിദൂരങ്ങളില്‍നിന്നുപോലും ആളുകള്‍ എത്തുന്നുണ്ട്. അതേസമയം, കുമരംകുന്നിലും പരിസരങ്ങളിലും കനത്ത കൃഷി നാശമാണുണ്ടാക്കിയിട്ടുള്ളത്. വനാതിര്‍ത്തിയില്‍നിന്നു രണ്ട് കിലോമീറ്ററില്‍ അധികം സഞ്ചരിച്ച് ജനവാസ കേന്ദ്രമാണ് ആനയുടെ താവളം. ആന കൃഷിയിടങ്ങളിലാണ്…

Read More

ബ്രേക്കില്ലാത്ത സൈക്കിളില്‍ യാത്ര! തെക്കേ ഇന്ത്യ ചുറ്റി പ്രകാശന്‍ സ്വാമി ശബരിമലയിലേക്ക്‌

കടുത്തുരുത്തി: ബ്രേക്കില്ലാത്ത സൈക്കിളിൽ തെക്കേയിന്ത്യ ചുറ്റി പ്രകാശൻസ്വാമി ശബരിമലയിലേക്ക്. ചാലക്കുടി സ്വദേശിയായ പ്രകാശൻ ഒരുവർഷം മുമ്പാണ് സൈക്കിളിൽ നാട് ചുറ്റി ക്ഷേത്രദർശനം തുടങ്ങിയത്. രാമേശ്വരത്തുനിന്ന് ആരംഭിച്ച യാത്ര തെക്കേയിന്ത്യയിലെ സംസ്ഥാനങ്ങൾ പിന്നിട്ട ശേഷമാണ് കേരളത്തിലേക്കെത്തിയത്. ഭാരത് സർക്കസിലെ കലാകാരനായിരുന്നു 77-കാരനായ പ്രകാശൻ. ഇതാണ് പ്രകാശനെ ബ്രേക്കില്ലാത്ത സൈക്കിളിൽ ലോകം ചുറ്റാൻ േപ്രരിപ്പിച്ചത്. മുമ്പ് സൈക്കിളിൽ ജമ്മുകശ്മീരിലെ ലഡാക്കിലും പോയിരുന്നെന്ന് പ്രകാശൻ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കടുത്തുരുത്തി തളിയിൽ ക്ഷേത്രത്തിലെത്തിയത്. പൊതുജനങ്ങളുടെയും പോലീസിന്റെയും സഹകരണത്തോടെയാണ് സഞ്ചാരം. ഇത്തവണത്തെ യാത്രയ്ക്കിടെയിൽ തമിഴ്നാട്ടിൽവച്ച് തന്റെ ആധാർ കാർഡ് ഉൾപ്പെടെയുള്ള രേഖകളും തുണികളും മോഷ്ടാക്കൾ കൊണ്ടുപോയിരുന്നു.

Read More