ജോണ്‍ മാത്യുകോട്ടയം: അരയിൽ തിരുകിയ തുപ്പാക്കിയെടുത്ത് അട്ടഹസിക്കുന്ന, തെറി വിളിക്കുന്ന ഷാജി കൈലാസ് സിനിമകളിലെ ഐപിഎസുകാരെ നമുക്ക് പരിചിതമാണ്. യഥാർഥ ജീവിതത്തിലും അത്തരക്കാർ ധാരാളം ഉണ്ട്. വെള്ളിത്തിരയിൽ കാണുന്ന, സർ സിപിയുടെ കാലത്തെ മാടന്പി പോലീസ് വേഷത്തിന് വിരുധമാണ് അക്ഷര നഗരിയിലെ പോലീസിനെ നയിച്ച ഡി.ശില്പ എന്ന കർണാടകക്കാരി പോലീസ് ഉദ്യോഗസ്ഥ. ഇന്നലെ ജില്ലാ പോലീസ് മേധാവിത്വത്തിൽ നിന്നും പടിയിറങ്ങുന്പോൾ പോലീസ് മേധാവിയാകാൻ ധാർഷ്ട്യത്തിന്റെ ആടയാഭരണങ്ങൾ ഒന്നും വേണ്ടെന്ന് തെളിയിച്ച ശില്പ ഇനി തലസ്ഥാന നഗരിയിലെ വനിതാ സെല്ലിന്റെ ചുമതലക്കാരിയാകും. കോട്ടയത്ത് പോലീസ് മേധാവിയായിരിക്കുമ്പോൾ അവർ നേരിട്ട പ്രധാന വെല്ലുവിളി ഗുണ്ടാവിളയാട്ടമായിരുന്നു. പല ഗുണ്ടകളെയും അഴിക്കുള്ളിലാക്കാനും ചിലരെ നാടുകടത്താനും സാധിച്ചു. കോട്ടയത്തെ ഏറെ ഇഷ്ടപ്പെട്ട ശില്പ ഇനിയൊരു അവസരം ലഭിച്ചാൽ സന്തോഷത്തോടെ തിരിച്ചെത്തും.സ്ത്രീകൾക്ക് ധൈര്യപൂർവം പോലീസ് സ്റ്റേഷനിലെത്താനും പരാതികൾ കൊടുക്കാനും സാധിക്കുന്ന വിധം പോലീസ് സംവിധാനങ്ങൾ മാറിയതിൽ…
Read MoreCategory: Kottayam
പാതിവഴിയിൽ മതിയാക്കി; ജെഫിനും സുമിയും യാത്രയായി! കണ്ണീർപൂക്കളായി പിഞ്ചോമനകൾ
കുമരകം: കാർ നിയന്ത്രണംവിട്ടു ബൈക്കിലിടിച്ചു മരിച്ച ദന്പതികളുടെ മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളജിലെ പോസ്റ്റുമോർട്ടത്തിനുശേഷം ഇന്നു ബന്ധുക്കൾക്കു വിട്ടുനല്‍കും. കൈപ്പുഴമുട്ട് മഞ്ചാടിക്കരി ഇടങ്ങലശേരി ജെഫിൻ (32), ഭാര്യ സുമി (30) എന്നിവരാണ് മരിച്ചത്. അപകടത്തിൽ മക്കളായ ആൽഫിൽ (മൂന്നര) വലതു കാൽ ഒടിഞ്ഞും ആൽഫിയ (ഒന്ന്)പരിക്കേറ്റും കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഇന്നലെ വൈകുന്നേരം അഞ്ചിന് ചീപ്പുങ്കൽ കൈപ്പുഴമുട്ട് റോഡിൽ പോളക്കുളം ബാറിനു സമീപം ഇവർ സഞ്ചരിച്ചബൈക്കിൽ നിയന്ത്രണം വിട്ട കാർ വന്നിടിക്കുകയായിരുന്നു. അപകടത്തിൽ റോഡിലേക്കു തെറിച്ചുവീണ ഇവരെ നാട്ടുകാർ ചേർന്നു കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രാത്രിയോടെയാണ് ഇവർ മരണപ്പെട്ടത്. ജെഫിനും കുടുംബവും ഇപ്പോൾ മല്ലപ്പള്ളിയിലാണ് താമസം. ഇന്ന് നടക്കുന്ന അനുജന്റെ വിവാഹ വിരുന്നിൽ പങ്കെടുക്കാനായി വരുന്പോഴാണ് അപകടമുണ്ടായത്. അപകടത്തിനിടയാക്കിയ കാർ ഡ്രൈവറെ ഗാന്ധിനഗർ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ചീപ്പുങ്കൽ മുതൽ കൈപ്പുഴമുട്ട് വരെ വാഹനങ്ങൾ അതിവേഗത്തിലാണ്…
Read Moreബസിൽനിന്നു വീണു വിദ്യാർഥിനിക്കു പരിക്ക് ! ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ഇനി വീട്ടിലിരിക്കാം…
കടുത്തുരുത്തി: ഇറങ്ങുന്നതിനിടെ മുന്നോട്ടെടുത്ത ബസിൽനിന്നും തെറിച്ചു വീണു വിദ്യാർഥിനിക്കു പരിക്കേറ്റ സംഭവത്തിൽ ബസ് ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തു. ഡ്രൈവറുടെ ലൈസൻസ് 15 ദിവസത്തേക്കും കണ്ടക്ടറുടെ ലൈസൻസ് മൂന്ന് മാസത്തേക്കുമാണ് സസ്പെൻഡ് ചെയ്തത്. കണ്ടക്ടർ കെ.ടി. ജോഷിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തത് ഇന്നലെ മുതലും ബസ് ഡ്രൈവർ കല്ലറ നികർത്തിൽ സുമേഷ് ശിവന്റെ ലൈസൻസ് ഓഗസ്റ്റ് ഒന്ന് മുതൽ 15 വരെയുമാണ് സസ്പെൻഡ് ചെയ്തിരിക്കുന്നതെന്ന് വൈക്കം ജോയിന്റ് ആർടിഒ ഇൻചാർജ് പി.ജി. കിഷോർ അറിയിച്ചു. സാധാരണ അപകടങ്ങൾ ഉണ്ടാകുന്പോൾ ഡ്രൈവർക്കെതിരെയാണ് നടപടികളുണ്ടാവാറുള്ളതെന്ന് അറിയിച്ച മോട്ടോർ വാഹനവകുപ്പ് വിദ്യാർഥിനി ബസിൽനിന്നു വീണു പരിക്കേറ്റ അപകടത്തിൽ കണ്ടക്ടറാണ് പ്രധാന കാരണക്കാരനെന്നു കണ്ടെത്തിയതിനെത്തുടർന്നാണ് ഇയാൾക്കെതിരേ ശക്തമായ നടപടി സ്വീകരിച്ചതെന്നും പറഞ്ഞു. ഐടിസി ജംഗ്ഷനിൽ ഓർഡിനറി ബസുകൾക്കു സ്റ്റോപ്പുണ്ടെന്നും ഇവിടെ കൃത്യമായി ബസുകൾ നിർത്താൻ നടപടിയുണ്ടാകണമെന്ന സെന്റ്…
Read Moreകോട്ടയത്തെ ജയിൽചാട്ടം; ഇനിയും ചാടാതിരിക്കാൻ അതീവ സുരക്ഷ ജയിലായ വിയ്യൂരിലേക്ക് മാറ്റി; ജയിൽ അധികൃതർക്കെതിരേ നടപടി?
കോട്ടയം: കോട്ടയത്ത് കൊലക്കേസ് പ്രതിയ ജയിൽ ചാടിയ സംഭവത്തിൽ ജയിൽ അധികൃതർക്കെതിരെ നടപടി ഉണ്ടായേക്കും. ശനിയാഴ്ച പുലർച്ചെ ജയിൽ ചാടിയ കൊലക്കേസ് പ്രതി ഓട്ടോ ഡ്രൈവർ മീനടം മോളയിൽ ബിനുമോനെ (36) അന്നു രാത്രി 8.30നു തന്നെ ഇയാളുടെ വീടിനു സമീപത്ത് നിന്നു പോലീസ് പിടികൂടിയിരുന്നു. സംഭവത്തിൽ ജയിൽ അധികൃതരുടെ ഭാഗത്തു നിന്നു സുരക്ഷ വീഴ്ചയുണ്ടായതായിട്ടാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്കു സാധ്യതയേറിയത്. പുലർച്ചെ ജയിലിൽ വൈദ്യുതി മുടങ്ങിയ സമയത്താണ് ഇയാൾ ജയിൽ ചാടിയത്. ജയിലിൽ പാചക ജോലിയ്ക്കു നിയോഗിക്കപ്പെട്ടിരുന്ന ബിനു ഉൾപ്പെടെ അഞ്ചു പ്രതികളെ രാവിലെ 4.30ന് സെല്ലിൽനിന്നു പുറത്തിറക്കിയിരുന്നു. പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ പോയതിനിടെയാണ് ഇയാൾ രക്ഷപ്പെട്ടത്. ജയിലിന്റെ കിഴക്കു ഭാഗത്തു പലക മതിലിലേക്കു ചാരി കയറി അവിടെനിന്നു കേബിൾ വഴി തൂങ്ങി പുറത്തുകടന്നത്. തുടർച്ചയായി ജാമ്യം നിഷേധിച്ചതോടെ ബിനുമോൻ കടുത്ത നിരാശയിലായിരുന്നു.…
Read Moreവാക്സിൻ കുത്തിവച്ചതാണോ മരിക്കാൻ ഇടയായത് ? വാക്സിൻ സ്വീകരിച്ചശേഷം ഛർദിയും പനിയും ബാധിച്ചു മരിച്ച പെണ്‍കുട്ടിയുടെ സംസ്കാരം നടത്തി
ഗാന്ധിനഗർ: കോവിഡ് വാക്സിൻ സ്വീകരിച്ചശേഷം ഛർദിലും പനിയും ബാധിച്ചു മരിച്ച പെണ്‍കുട്ടിയുടെ സംസ്കാരം നടത്തി. കുമാരനല്ലൂർ എസ്എച്ച് മൗണ്ട് പുത്തൻപറന്പിൽ അനിൽകുമാർ- അജിത ദന്പതികളുടെ മകൾ ദേവി (12) യാണ് മരിച്ചത്. ശനിയാഴ്ച അതിരന്പുഴ പിഎച്ച്സിയിൽ നിന്നാണ് കുട്ടികൾക്കുള്ള വാക്സിൻ സ്വീകരിച്ചത്. അന്നു രാത്രിയായപ്പോൾ രണ്ടു തവണ ഛർദ്ദിച്ചു. നേരിയ തോതിൽ പനിയുമുണ്ടായി. ഇന്നലെ ഉച്ചയോടു കൂടി പനി ശക്തമാവുകയും നിരവധി തവണ ഛർദിക്കുകയും ചെയ്തു. ഉടൻ മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ എത്തിച്ചെങ്കിലും യാത്രാ മധ്യേ കുട്ടി മരണപ്പെട്ടു. ശനിയാഴ്ച 174 പേർക്ക് കോർബീ നൽകിയിട്ടുണ്ടെന്നും മാറ്റർക്കും ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടായിട്ടില്ലെന്നും അതിരന്പുഴ പിഎച്ച്സി അധികൃതർ പറഞ്ഞു. മരിച്ച നിലയിലാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. കാരണം എന്തെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നും പോസ്റ്റ്മോർട്ടത്തിനു ശേഷമേ കൃത്യമായ മരണ കാരണം കണ്ടെത്താൻ സാധിക്കുകയുള്ളുവെന്നും ആശുപത്രി സൂപ്രണ്ട് ഡോ.…
Read Moreമഴക്കാലത്ത് വീടിന് മുകളിൽ കയറുമ്പോൾ സൂക്ഷിക്കുക; ചേറ്റുകുളത്ത് ടെറസിന് മുകളിൽ തെന്നി വീണ് മധ്യവയസ്കൻ; രക്ഷകരായി ഫയർഫോഴ്സ്
രാമപുരം: വീടിന്റെ ടെറസിന് മുകളിൽ ചപ്പുചവറുകൾ അടിച്ചുവാരാൻ കയറിയ മധ്യവയസ്ക്കൻ പായലിൽ തെന്നി വീണ് പരിക്കുപറ്റി. വാർക്കയുടെ മുകളിൽ കുടുങ്ങിയ മധ്യവയസ്കനെ പോലീസും ഫയർ ഫോഴ്സും നാട്ടുകാരും ചേർന്നു രക്ഷപ്പെടുത്തി. ചേറ്റുകുളം വൈക്കത്തുമല തെക്കേകുന്നുംപാറയിൽ ടി.സി. തോമസ്(65) ആണ് പരിക്കുപറ്റി ടെറസിൽ കുടുങ്ങിയത്. ശനിയാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. വീഴ്ചയിൽ തലയിടിച്ചു വീണ തോമസിന് ബോധം നഷ്ടപ്പെടുകയായിരുന്നു. കുടുംബാംഗങ്ങൾ അറിയിച്ചതിനെത്തുടർന്ന് വാർഡ് മെംബർ വിജയകുമാറിന്റെ നേതൃത്വത്തിലുള്ള നാട്ടുകാർ തോമസിനെ താഴെയിറക്കാൻ ശ്രമിച്ചെങ്കിലും കോണിയിലൂടെ താഴെ ഇറക്കാൻ കഴിഞ്ഞില്ല. തുടർന്ന് രാമപുരം എസ്ഐ അരുണ്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസും കൂത്താട്ടുകുളത്തുനിന്നുള്ള ഫയർഫോഴ്സും എത്തി വല ഉപയോഗിച്ച് തോമസിനെ താഴെയിറക്കുകയായിരുന്നു. ഉടൻന്നെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
Read Moreചായയും ബിസ്ക്കറ്റും വാങ്ങി കൊടുത്തിട്ടേ രതീഷ് ചായ കുടിക്കൂ..! തെരുവുനായയുടെയും സ്വകാര്യബസ് കണ്ടക്ടറുടെയും ചങ്ങാത്തം കൗതുകമാകുന്നു
കോട്ടയം: തെരുവ് നായ്ക്കൾ വഴിയാത്രക്കാരെ അക്രമിക്കുന്ന സംഭവങ്ങൾക്കിടയിൽ കോട്ടയത്ത് തെരുവ് നായയും സ്വകാര്യ ബസ് കണ്ടക്ടറും തമ്മിലുള്ള ചങ്ങാത്തം കൗതുകമാകുന്നു. ബസ് വരാൻ കാത്തുനിൽക്കുന്ന നായയും കണ്ടക്ടറെ കാണുന്പോഴുള്ള നായയുടെ സ്നേഹപ്രകടനവുമൊക്കെ കാണേണ്ടതുതന്നെയാണ്. തിരുനക്കര ബസ് സ്റ്റാൻഡ് താവളമാക്കിയ നായയാണ് ഇവിടുത്തെ താരം. രാവിലെ 6.30ന് ആദ്യ ട്രിപ്പെടുക്കാൻ കോട്ടയം-അയർക്കുന്നം റൂട്ടിൽ സർവീസ് നടത്തുന്ന ജാക്വലിൻ ബസ് തിരുനക്കര സ്റ്റാൻഡിൽ എത്തുന്പോൾ നായ അവിടെ കാത്തുനിൽക്കുന്നുണ്ടാകും. കണ്ടക്ടർ കുടമാളൂർ സ്വദേശി രതീഷ് ബസിൽനിന്നിറങ്ങി വരുന്പോൾ നായ ഓടിച്ചെന്നു വാലാട്ടി ദേഹത്തേക്ക് ചാടിക്കയറും. പിന്നെ രണ്ടു പേരും അടുത്ത കടയിലേക്ക്. ചായയും ബിസ്ക്കറ്റും വാങ്ങി നായ്ക്ക് കൊടുത്തിട്ടേ രതീഷ് ചായ കുടിക്കൂ. നായ്ക്ക് അപ്പു എന്നാണ് രതീഷ് വിളിക്കുന്നത്. രതീഷ് ഉച്ചത്തിൽ സ്ഥലപേരുകൾ വിളിച്ച് യാത്രക്കാരെ കയറ്റുന്പോൾ നായ എവിടെയാണെങ്കിലും ഓടിയെത്തും. തിങ്ങിനിറഞ്ഞ യാത്രക്കാർക്കിടയിലുടെ നടന്നു നീങ്ങുന്ന നായ…
Read Moreയാത്രക്കാരെ ഭീതിയിലാക്കി ചീറിപ്പായുന്ന ന്യൂജെൻ ബൈക്കുകൾ; ഒരാഴചയ്ക്കിടെ ഉണ്ടായത് മൂന്ന് അപകടങ്ങൾ
വൈക്കം: പുത്തൻ തലമുറ ബൈക്കുകളിൽ നഗരത്തിലൂടെ പായുന്ന യുവാക്കൾ യാത്രക്കാരെ ഭീതിയിലാഴ്ത്തുന്നു. കഴിഞ്ഞ മൂന്നു ദിവത്തിനുള്ളിൽ മൂന്ന് അപകടങ്ങളാണ് നഗരത്തിലുണ്ടായത്. മകളെ സ്കൂളിലാക്കാൻ സ്കൂട്ടറിൽ വന്ന വീട്ടമ്മ കച്ചേരിക്കവല ഭാഗത്ത് എത്തിയപ്പോൾ അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ആളുകൾ ഓടിക്കൂടിയപ്പോൾ ബൈക്ക് യാത്രികൻ മുങ്ങി. കുട്ടിയുടെ കാലിന് സാരമായ പരുക്കും വീട്ടമ്മയുടെ നട്ടെല്ലിന് ക്ഷതവുമുണ്ട്. സിസി ടിവി കാമറ നോക്കി പോലീസ് യുവാവിനെ പിടികൂടിയെങ്കിലും കേസിൽ കർശന നടപടി ഉണ്ടായില്ലെന്ന് ആക്ഷേപമുണ്ട്. അപകടത്തിൽപ്പെട്ടവർക്ക് ഇപ്പോൾ തന്നെ നല്ലൊരു തുക ചെലവായിട്ടുണ്ട്. ഇവരോട് അഞ്ചു ദിവസങ്ങൾക്കുശേഷം സ്റ്റേഷനിൽ വരാനാണ് പോലീസ് ആവശ്യപ്പെട്ടതെന്ന് പറയുന്നു.കഴിഞ്ഞ ദിവസം കോവിലകത്തുംകടവ് മാർക്കറ്റിൽനിന്ന് പണികഴിഞ്ഞു പോവുകയായിരുന്ന സൈക്കിൾ യാത്രികനായ വയോധികനെ ന്യൂജനറേഷൻ ബൈക്കിലെത്തിയ യുവാവ് ഇടിച്ചുതെറുപ്പിച്ചു. മൂന്നാഴ്ച മുന്‍പ് ചെന്പ് കപ്പേളയ്ക്ക് സമീപം സ്കൂട്ടറിൽ വന്ന സ്ത്രീകളെ ഇടിച്ചു തെറിപ്പിച്ചു കടന്നുപോയ കാർ കണ്ടെത്താനായില്ല. അപകടകരമായി…
Read Moreവൈക്കം പാലാക്കരി ഫിഷ് ഫാം-അക്വാ ടൂറിസം കേന്ദ്രത്തിൽ ഇനി ഒഴുകുന്ന ഭക്ഷണശാലയും
വൈക്കം: മത്സ്യഫെഡിന്റെ വൈക്കം പാലായ്ക്കരി ഫിഷ് ഫാം-അക്വാ ടൂറിസം കേന്ദ്രത്തിൽ ഫ്ലോട്ടിംഗ് റസ്റ്ററന്റും കാളാഞ്ചി മത്സ്യക്കൂട് കൃഷിയും ഇന്നാരംഭിക്കും. ഇന്നു വൈകുന്നേരം നാലിന് കാളാഞ്ചി മത്സ്യക്കൂട് കൃഷി തോമസ് ചാഴികാടൻ എംപിയും ഒഴുകുന്ന ഭക്ഷണശാല സി.കെ. ആശ എംഎൽഎയും ഉദ്ഘാടനം ചെയ്യും. 30 പേർക്ക് പ്രകൃതി സൗന്ദര്യം ആസ്വദിച്ച് ഭക്ഷണം കഴിക്കാനുള്ള സൗകര്യമാണ് വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന നിലയിൽ നിർമിച്ച ഫ്ലോട്ടിംഗ് റസ്റ്ററന്റിലുള്ളത്. ചടങ്ങിൽ മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രഞ്ജിത്ത്, പഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുകുമാരൻ, ജില്ലാ പഞ്ചായത്തംഗം പി.എസ്. പുഷ്പമണി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. രമേശൻ, ബ്ലോക്ക് പഞ്ചായത്തംഗം ജസീല നവാസ്, വാർഡംഗങ്ങളായ ശാലിനി മധു, സുനിൽകുമാർ മുണ്ടയ്ക്കൽ, വി.എം. ശശി, മത്സ്യഫെഡ് മാനേജിംഗ് ഡയറക്ടർ ഡേ. ദിനേശൻ ചെറുവാട്ട്…
Read Moreഗുണ്ടയെ പിടിക്കാൻ ഗുണ്ട ! രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള അറസ്റ്റുകളെല്ലാം പരസ്പരമുള്ള ഒറ്റ്; പരസ്യമായ രഹസ്യത്തിന് പോലീസിന്റെ വിചിത്രന്യായം ഇങ്ങനെ…
കോട്ടയത്ത് ഗുണ്ടാ ബന്ധത്തിന്റെ പേരിൽ നാലു പോലീസ് ഉദ്യോഗസ്ഥർക്കെതിരേ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്പോഴും ഒരു ഗുണ്ടയെ പിടികൂടുന്നതിനു മറ്റൊരു ഗുണ്ടയുടെ സഹായം തേടിയെന്നാണ് പോലീസിനു പറയാനുള്ള വിചിത്ര ന്യായം. ജില്ലയിലെ ക്വട്ടേഷൻ, കഞ്ചാവ്, ബ്ലേഡ് മാഫിയ, ചീട്ടുകളി മാഫിയ ഉപ്പെടെയുള്ള സംഘങ്ങളുമായി ബന്ധമുള്ള നിരവധി പോലീസുകാരുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. ഓരോ സംഘങ്ങളും എതിർവിഭാഗത്തെ ഒറ്റാൻ ഒരു വിഭാഗം പോലീസുകാർക്കു വിവരങ്ങൾ ചോർത്തിനൽകും. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള അറസ്റ്റുകളെല്ലാം പരസ്പരമുള്ള ഒറ്റാണ്. ഇതിനായി സ്വാഭാവികമായും ഗുണ്ടകളുമായി ബന്ധം പുലർത്തേണ്ടി വരുമെന്നാണ് പോലീസ് പറയുന്നത്.ഇത്തരത്തിലുള്ള ബന്ധത്തിൽനിന്നാണോ അരുണ്‍ ഗോപനുമായിട്ടുള്ള സൗഹൃദം പോലീസുകാർക്കുണ്ടായതെന്നും അന്വേഷിക്കുന്നുണ്ട്. പണം വാരിയെറിഞ്ഞിരുന്ന ഗോപൻ പോലീസിന്റെ പലനീക്കങ്ങളും മനസിലാക്കിയിരുന്നു. ഇയാൾക്ക് ഒളിവിൽ കഴിയാൻ പോലീസിന്റെ സഹായം ലഭിച്ചിരുന്നു. അരുണ്‍ ഗോപനെതിരെ അന്വേഷണം നടക്കുന്ന സമയത്ത് ഒരു എസ്ഐ അരുണ്‍ ഗോപൻ ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലത്തിന്റെ വിവരങ്ങൾ…
Read More