പൊൻകുന്നം: കെഎസ്ആർടിസി ഡിപ്പോയിൽ നിർത്തിയിട്ടിരുന്ന ബസ് ഡ്രൈവറില്ലാതെ മുന്നോട്ടുരുണ്ട് റോഡിന് എതിർവശത്തെ വീട്ടുമുറ്റത്തേക്ക് ഇടിച്ചിറങ്ങി. മുന്‍പു മൂന്നുതവണ ഇതേപോലെ ഡിപ്പോയിലേക്കുള്ള റോഡിൽനിന്ന് ബസ് ഇതേ വീട്ടുമുറ്റത്തേക്ക് ഇടിച്ചിറങ്ങിയിരുന്നു. ഒരുതവണ വീടിന്റെ ഭിത്തി തകരുകയും ചെയ്തു. ഇന്നലെ രാത്രി 7.45നാണ് ബസ് താനേ ഉരുണ്ടു പോയത്. ഡിപ്പോയിൽനിന്ന് ഹൈവേയിലേക്ക് ഇറക്കമുള്ള വഴിക്കരികിൽ നിർത്തിയിട്ടിരുന്ന ബസാണ് ഉരുണ്ടിറങ്ങി റോഡിന് കുറുകെ പാഞ്ഞത്. ഡിപ്പോയിലെ ഇറക്കമിറങ്ങിയപ്പോൾ പന്പിലേക്ക് ഡീസലടിക്കാനെത്തിയ മറ്റൊരു ബസിന്റെ പിന്നിലിടിക്കുകയും ചെയ്തു. റോഡരികിലെ ട്രാൻസ്ഫോർമറിനും വൈദ്യുതിത്തൂണിനും ഇടയിലൂടെ കടന്നുപോയ ബസ് വീടിന്റെ ചുമരിലിടിച്ചാണ് നിന്നത്. ഈ സമയം റോഡിൽ വാഹനങ്ങൾ കടന്നുപോകാതിരുന്നതിനാൽ അപകടമൊഴിവായി. ഇപ്പോൾ ഈ വീട്ടിൽ താമസക്കാരില്ല.
Read MoreCategory: Kottayam
പീഡനം നടന്നത് 2019ൽ, അറസ്റ്റ് നടന്നത് 2021ൽ; പ്രതി തറയിൽ റോബിനെ പൊക്കിയത് സമരപന്തലിൽ നിന്ന്
ഗാന്ധിനഗർ: ഭീം ആർമി സംസ്ഥാന ചെയർമാനെ ഇടുക്കി അടിമാലി പോലീസ് കോട്ടയത്തു നിന്നും അറസ്റ്റ് ചെയ്തതിനു കാരണമായ പീഡന സംഭവം നടന്നത് 2019-ൽ.ആലപ്പുഴ മിത്രക്കരി പുതുക്കരി തറയിൽ റോബിനെ(30)യാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി ഏഴിന് എംജി സർവകലാശാലയുടെ മുന്പിലെ സമരപന്തലിന് സമീപത്തുനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.ആലപ്പുഴ രാമങ്കരി സ്റ്റേഷൻ അതിർത്തിയിൽപ്പെട്ട 29 കാരിയായ യുവതിയെ 2019-ൽ അടിമാലിയിലുള്ള ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചുവെന്ന കേസിലാണ് അറസ്റ്റ് ചെയ്തതെന്ന് അടിമാലി എസ്എച്ച്ഒ കെ. സുധീർ പറഞ്ഞു. കഴിഞ്ഞ മാസമാണ് രാമങ്കരി എസ്എച്ച്ഒ രവി സന്തോഷിനു യുവതി പരാതി നൽകിയതെന്നും സംഭവം നടന്നത് അടിമാലിയിൽ ആയതിനാൽ കേസിന്റെ അന്വേഷണം അവിടെ പുരോഗമിക്കുകയാണെന്നും എസ്എച്ച്ഒ പറഞ്ഞു. എംജി യൂണിവേഴ്സിറ്റിയിലെ ഗവേഷണ വിദ്യാർഥി ദീപാ മോഹനനോടുള്ള ജാതി വിവേചനത്തിനെതിരേ ഭീം ആർമിയുടെ നേതൃത്വത്തിൽ നടന്ന നിരാഹാര സമരത്തിന്റെ പത്രത്തിൽ വന്ന ഫോട്ടോയിലൂടെയാണ് റോബിനെക്കുറിച്ച്…
Read Moreകൊല്ലാട്ട് വീട്ടമ്മയ്ക്കു നേരെയുള്ള ആക്രമണം; പെണ്‍വേഷം കെട്ടി എത്തിയതാര് ? പാലക്കാടും സമാന സംഭവം; വിശദമായ അന്വേഷണത്തിന് പോലീസ്
കോട്ടയം: കോട്ടയം കൊല്ലാട് വീട്ടമ്മയുടെ തലയിലേക്ക് ഷാളു പോലെയുള്ള തുണിയിട്ടശേഷം കുരുമുളക് പൊടിയിട്ട് ആക്രമിച്ചതിന് സമാനമായ സംഭവം പാലക്കാടും. ഇത്തരത്തിൽ പാലക്കാട് ആക്രമണം നടത്തിയ അഞ്ചംഗ സംഘത്തെ പാലക്കാട് പോലീസ് പിടികൂടിയിരുന്നു. അതിനാൽ കോട്ടയത്തെ സംഭവത്തിൽ ഈസ്റ്റ്് പോലീസ് വിശദമായി അന്വേഷണം നടത്തിവരികയാണ്.കൊല്ലാട് കളങ്കുന്നേൽ അലക്സ് തോമസിന്റെ ഭാര്യ സവിത അലക്സിനു നേരെയാണ് ആക്രമണം ഉണ്ടായത്. വെള്ളിയാഴ്ച രാവിലെ 11.30നു കൊല്ലാട് ഷാപ്പുംപടിയിലെ ഇവരുടെ വീട്ടിലായിരുന്നു സംഭവം. വീടിന്റെ പിന്നിൽ അടുക്കള ഭാഗത്തു കൂടി ഇവർ മാലിന്യങ്ങൾ കളയുന്നതായി പുറത്തിറങ്ങിയതായിരുന്നു. ഈ സമയം തന്റെ തലയിൽ ഷോളിനു സമാനമായ തുണി പുതപ്പിച്ചശേഷം നാലംഗ അക്രമി സംഘം മുളക് പൊടിയും അരിപ്പൊടിയുമായി ആക്രമണം നടത്തുകയായിരുന്നുവെന്നു വീട്ടമ്മ പോലീസിനു മൊഴി നൽകി. അക്രമി സംഘത്തിൽ നാലു പേരുണ്ടായിരുന്നതായും ഒരാൾ പെണ്‍വേഷം കെട്ടിയിരുന്നതായും വീട്ടമ്മ നൽകിയ മൊഴിയിൽ പറയുന്നു. അക്രമം ഉണ്ടായ…
Read Moreകുഞ്ഞുങ്ങളെ എന്തു വിളിക്കും ? നാട്ടു പന്നിക്കുട്ടികൾ എന്നു വിളിക്കാമോ? കാട്ടുപന്നി നാട്ടിലെത്തി വീടു കൈയേറി പ്രസവിച്ചു; അതും പത്തോളം കുഞ്ഞുങ്ങൾ
പീരുമേട്: നാട്ടിലെ നിയമം കാട്ടിലുണ്ടെങ്കിൽ കാട്ടുപന്നിക്കു പിറന്ന നാട്ടു പന്നിക്കുട്ടികൾ എന്നു വിളിക്കാമായിരുന്നു. വണ്ടിപ്പെരിയാർ വള്ളക്കടവിലാണ് കാട്ടുപന്നി നാട്ടിൽ വീട് കൈയേറി പ്രസവിച്ചത്. വീട്ടുകാർക്കു വീടിനുള്ളിൽ കയറാനാകാത്ത സ്ഥിതിയുമായി. വള്ളക്കടവ് പൊന്നഗർ കോളനിയിലെ പതി പൂർണമേരിയുടെ വീട്ടിലാണ് അത്യപൂർവ പ്രസവം നടന്നത്. വീട്ടിലെ താമസക്കാർ ഒരാഴ്ചയായി വീടുപൂട്ടി തമിഴ്നാട്ടിലെ ബന്ധുവീട്ടിലായിരുന്നു. ഈ സമയത്ത് വീടിന്റെ പിൻഭാഗത്തെ കതക് തകർത്താണ് പന്നികൾ അകത്തു കയറിയത്. വീട്ടിലെ സാധനസാമഗ്രികളും പന്നികൾ നശിപ്പിച്ചു. സംഭവം വള്ളക്കടവ്, എരുമേലി ഫോറസ്റ്റ് ഓഫീസുകളിൽ അറിയിച്ചിട്ടും ഉദ്യോഗസ്ഥർ വന്നുനോക്കുന്നതല്ലാതെ വീട്ടിനുള്ളിൽനിന്നും കാട്ടുപന്നിയെ മാറ്റാനുള്ള നടപടികൾ ഒന്നും ചെയ്തിട്ടില്ല. പത്തോളം കുഞ്ഞുങ്ങൾ ഉള്ളതായും അതുകൊണ്ടുതന്നെ കാട്ടുപന്നിയുടെ അടുത്തേക്ക് പോകാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും സ്വയമേ ഇറങ്ങിപ്പോകുന്നതുവരെ കാത്തിരിക്കേണ്ടിവരുമെന്നുമാണ് ഉദ്യോഗസ്ഥർ പറയുന്നതെന്നാണ് വീട്ടുകാർ പറയുന്നത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഇടപെട്ട് വീടിനുള്ളിൽ കുഞ്ഞുങ്ങളുമായി കഴിയുന്ന കാട്ടുപന്നിയെ മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Read Moreവിധി തളർത്തിയ സുമിക്ക് തുണയായി മംഗലാപുരത്തുനിന്ന് വരനെത്തി! ഇവര്‍ പരിചപ്പെടുന്നത് മാട്രിമോണിയല്‍ സൈറ്റിലൂടെ…
കപ്പാട്: പോളിയോ ബാധിച്ച് ഇരുകാലുകള്‍ക്കും ചലനശേഷി നഷ്ടപ്പെട്ട യുവതിക്ക് തുണയായി മംഗലാപുരത്തുനിന്ന് വരനെത്തി. കപ്പാട് മുണ്ടാട്ടുചുണ്ടയില്‍ സിമി തോമസിന്റെ വിവാഹനിശ്ചയമാണ് ഇന്നലെ കപ്പാട് ഹോളിക്രോസ് പള്ളിയില്‍ നടന്നത്. മംഗാലപുരം കട ബ ഉമ്മിണിയില്‍ ഷോബിറ്റാണ് വിധി തളര്‍ത്തിയ സിമിക്ക് തുണയാകുന്നത്. മാട്രിമോണിയല്‍ സൈറ്റിലൂടെയാണ് ഇവര്‍ പരിചപ്പെടുന്നത്. തുടര്‍ന്ന് കപ്പാടുള്ള സിമിയുടെ വീട്ടിലെത്തി കാര്യങ്ങള്‍ തിരക്കി വിവാഹം കഴിക്കാനുള്ള സമ്മതം അറിയിക്കുകയായിരുന്നു. അഞ്ചാം വയസില്‍ പോളിയോ ബാധിച്ച് ഇരുകാലുകളുടെയും വളര്‍ച്ച നഷ്ടപ്പെട്ടതാണ് സിമിക്ക്. വീല്‍ ചെയറിലാണ് ചടങ്ങുകള്‍ക്കു പള്ളിയിലേക്ക് എത്തിയത്. പരസഹായമില്ലാതെ കട്ടിലില്‍ നിന്ന് വീല്‍ ചെയറിലേക്ക് മാറുവാന്‍ കഴിയില്ല. വീല്‍ചെയറില്‍ ഇരുന്നുകൊണ്ട് തന്നെ സ്വന്തം കാര്യങ്ങളെല്ലാം സിമി ചെയ്യുമെന്ന് വീട്ടുകാര്‍ പറയുന്നു. വീട്ടിലിരുന്ന് പേപ്പര്‍ കൊണ്ടുള്ള പേന, അലങ്കാര വസ്തുക്കളുടെ നിര്‍മാണം, സോപ്പ്, ലോഷന്‍ തുടങ്ങിയവയും സിമി സ്വന്തമായി നിര്‍മിക്കുകയും ഇവ വീടുകളിലും സ്ഥാപനങ്ങളിലും എത്തിച്ച് നല്‍കുകയും…
Read More10 കിലോയിലേറേ തൂക്കം, രണ്ട് മീറ്ററോളം നീളം..! കപ്പയുടെ മറ്റൊരു അവതാരപ്പിറവി..
കടുത്തുരുത്തി: പുരയിടത്തില്‍ നട്ട കപ്പപറിച്ചപ്പോള് കിട്ടിയത് 10 കിലേയിലേറേ തൂക്കം വരുന്ന കിഴങ്ങ്. കിഴങ്ങിന്റെ നീളമാകട്ടെ ഏതാണ്ട് രണ്ട് മീറ്ററോളം വരും. കോതനല്ലൂര്‍ തെങ്ങുംപള്ളി പറമ്പില്‍ ജെയിന് തോമസിന്റെ പുരയിടത്തില്‍ നിന്നാണ് ഇത്രയും വലിപ്പുമുള്ള കിഴങ്ങ് ലഭിച്ചത്. ഇന്നലെ രാവിലെ ജെയിന്റെ ഭാര്യ ഷൈനി വീട്ടാവശ്യത്തിനായി കപ്പയുടെ ചുവട് മാന്തി ഒരു കിഴങ്ങ് എടുക്കാന്‍ നോക്കിയപ്പോളാണ് ഇത്രയും നീളവും തൂക്കവുമുള്ള കപ്പ ലഭിച്ചത്. ഈ കിഴങ്ങ് ലഭിച്ച കപ്പയുടെ ചുവട്ടില്‍ ഇനിയും കിഴങ്ങുണ്ടെന്നും ഷൈനി പറഞ്ഞു. വീട്ടാവശ്യത്തിനായി പുരയിടത്തില്‍ നട്ട 20 ചുവട് കപ്പയിലാണ് ഇത്രയും വലിയ കിഴങ്ങ് ലഭിച്ചത്. ബന്ധുവീട്ടില്‍ നിന്നു കൊണ്ടുവന്ന കമ്പാണ് കുഴിച്ചിട്ടതെന്നും ക്വിന്റല്‍ കപ്പയാണിതെന്നും ഷൈനി പറഞ്ഞു. കോവിഡ് കാലമായതിനാല്‍ ഒരു വളപ്രയോഗവും കപ്പയ്ക്കായി നടത്തിയിട്ടില്ലെന്നും രണ്ട് തെങ്ങുകളുടെ ഇടയിലായി നട്ട കപ്പയില്‍ നിന്നാണ് ഈ കിഴങ്ങ് ലഭിച്ചതെന്നും വീട്ടുകാര്‍ പറഞ്ഞു.
Read Moreമരിച്ച 14 കാരന് എങ്ങനെ പേവിഷബാധയേറ്റു ? വായില്‍നിന്നു നുരയും പതയും വന്നു, നാട്ടുകാര്‍ നോക്കിനില്‍ക്കെ നായ ചത്തു; പ്രദേശം ഭീതിയില്‍
ചേര്‍ത്തല: പേവിഷബാധയേറ്റ് 14 കാരന് മരിച്ച അര്‍ത്തുങ്കലില്‍ സ്കൂള്‍ വളപ്പില്‍ ദുരൂഹസാഹചര്യത്തില്‍ നായ ചത്ത നിലയിൽ. വായില്‍നിന്നു നുരയും പതയും വന്നാണ് നാട്ടുകാര്‍ നോക്കിനില്‍ക്കെയാണ് നായ ചത്തത്. മരിച്ച 14 കാരന് എങ്ങനെ പേവിഷബാധയേറ്റതെന്നു കണ്ടെത്താനാകാത്ത സാഹചര്യത്തില്‍ ഈ സംഭവത്തോടെ പ്രദേശം ഭീതിയിലായിരിക്കുകയാണ്. നായയെ ആരെങ്കിലും വളര്ത്തിയിരുന്നതാണോയെന്നു കണ്ടെത്താന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. നായയുടെ ശരീരം പോസ്റ്റ്മോര്‍ട്ടം ചെയ്യാനും പരിശോധനകള്‍ക്കുമായി ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ 16നു അര്‍ത്തുങ്കല്‍ സ്രാമ്പിക്കല്‍ രാജേഷിന്റെ മകന് നിര്‍മല്‍ രാജേഷ് (14) പേവിഷബാധയെ തുടര്‍ന്നു ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മരണശേഷം നടത്തിയ പരിശോധനകളിലാണ് പേവിഷബാധയെന്നു കണ്ടെത്തിയത്. അതേസമയം വീട്ടില്‍ വളര്‍ത്തിയിരുന്ന നായയ്ക്കു പേവിഷബാധയില്ലെന്നും കണ്ടെത്തിരുന്നു. പേവിഷബാധയുടെ ഉറവിടം എവിടെയെന്നുള്ള അധികൃതരുടെ പരിശോധനയ്ക്കിടയിലാണ് പുതിയ സംഭവം. സ്കൂളില്‍ കിടന്നു ചത്ത പട്ടിക്കു പേവിഷബാധയേറ്റിട്ടുണ്ടെന്നാണ് ലക്ഷണങ്ങളില്നിന്നുള്ള പ്രാഥമിക നിഗമനം. ഇതോടെ ചത്ത നായവഴി മറ്റു…
Read Moreബസ് മുന്നോട്ടെടുത്തു! അമ്മയും കുഞ്ഞും ബസിന് അടിയിൽപ്പെട്ടു; ഒടുവില്‍… കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡിനുള്ളിൽ നടന്ന ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…
കോട്ടയം: മുന്നോട്ടെടുത്ത സ്വകാര്യ ബസിനടിയിൽ പോയ അമ്മയും കുഞ്ഞും അദ്ഭുതകരമായി രക്ഷപെട്ടു. ബസ് പോലീസ് കസ്റ്റഡിയിലെടുത്തു. കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡിനുള്ളിൽ ഇന്നു രാവിലെ 9.30നാണ് സംഭവം. കോട്ടയം-പാലാ റൂട്ടിൽ സർവീസ് നടത്തുന്ന വടശേരി ബസിൽ യാത്രക്കാരെ കയറ്റുന്പോഴാണ് സംഭവം. മറ്റു യാത്രക്കാർ കയറിയതിനു ശേഷമാണ് ഏഴു വയസ് പ്രായമുള്ള മകളും അമ്മയും എത്തിയത്. മകൾക്കൊപ്പം കയറുന്നതിനിടയിൽ ബസ് മുന്നോട്ടെടുത്തതോടെ ഇരുവരും താഴെവീണ് ബസിനടിയിലേക്കു പോവുകയായിരുന്നു. സ്റ്റാൻഡിൽ നിന്ന മറ്റ് യാത്രക്കാരും വ്യാപാരികളും നിലവിളിച്ച് പെട്ടെന്ന് ഇരുവരേയും വലിച്ചെടുത്തതിനാൽ വലിയ ദുരന്തം ഒഴിവായി. ബസ് ജീവനക്കാരുടെ അശ്രദ്ധയാണ് അപകടം വരുത്തിവയ്ക്കുന്നതെന്നു മറ്റു യാത്രക്കാർ പറഞ്ഞു. സ്റ്റാൻഡിലുണ്ടായിരുന്ന എയ്ഡ് പോസ്റ്റിലെ പോലീസ് ഉദ്യോഗസ്ഥർ ഉടനെത്തി നടപടിയെടുത്തു. അമ്മയേയും കുട്ടിയേയും ഓഫീസിലേക്കു കൂട്ടിക്കൊണ്ടു പോയി മൊഴിയെടുത്തു. തുടർന്ന് ബസിലുണ്ടായിരുന്ന യാത്രക്കാരെ പുറത്തിറക്കി ബസ് കസ്റ്റഡിയിലെടുത്തു. മത്സരയോട്ടത്തിനായി അശ്രദ്ധമായി ബസ് ഓടിക്കുന്ന…
Read Moreക്വട്ടേഷൻ പോയത് കാഞ്ഞിരപ്പള്ളിയിൽനിന്ന്! അഖിലും വൈശാഖും പ്രണയം സംബന്ധിച്ചുള്ള വിഷയത്തിൽ മുമ്പ് വാക്കു തർക്കമുണ്ടായിരുന്നു; ഓട്ടോ ഡ്രൈവറെ അപായപ്പെടുത്താൻ ശ്രമിച്ച സംഭവത്തിന് പിന്നിൽ…
ഗാന്ധിനഗർ: മെഡിക്കൽ കോളജിനു സമീപം ഓട്ടോറിക്ഷ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച് ഓട്ടോറിക്ഷ കത്തിച്ച സംഭവത്തിനു പിന്നിൽ ക്വട്ടേഷൻ. ഗാന്ധിനഗർ പോലീസ് അന്വേഷണം ഉൗർജിതമാക്കി. ഇന്നലെ രാത്രി 9.30നാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നും ഇഎസ്ഐയിലേക്കുള്ള റോഡിൽ മുടിയൂർക്കരയ്ക്കു സമീപം വെള്ളിമൂങ്ങ ഓട്ടോറിക്ഷ കത്തിച്ച് ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമം നടന്നത്. സംഭവത്തിൽ കാഞ്ഞിരപ്പള്ളി സ്വദേശി ചൂട്ടശേരി വിഷണു (27) പോലീസിന്റെ പിടിയിലായി. പാലാ പൂവരണി സ്വദേശി കല്ലുവെട്ടുംകുഴി അഖിലാണ് ഇന്നലെ ആക്രമിക്കപ്പെട്ടത്. സംഭവത്തിനു പിന്നിൽ കാഞ്ഞിരപ്പള്ളി സ്വദേശി വൈശാഖ് എന്നയാളുടെ ക്വട്ടേഷനാണെന്നു പോലീസ് സംശയിക്കുന്നു. അഖിലും വൈശാഖും പ്രണയം സംബന്ധിച്ചുള്ള വിഷയത്തിൽ മുന്‍പ് വാക്കു തർക്കമുണ്ടായിരുന്നു. ഇതാണ് ക്വട്ടേഷനിലേക്കു വഴിതിരിച്ചത്. പാലായിൽനിന്നും ഓട്ടം വിളിച്ചുകൊണ്ടുവന്ന അഖിലിന്റെ ഓട്ടോറിക്ഷയാണ് മുടിയൂർക്കരയ്ക്കു സമീപം ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് കത്തിച്ചത്. പാലാ പൂവരണിയിൽനിന്നും വിഷ്ണു കോട്ടയം മെഡിക്കൽ കോളജിലേക്ക് ഓട്ടം വിളിച്ചുകൊണ്ടുവന്നതായിരുന്നു വെള്ളിമുങ്ങ ഓട്ടോറിക്ഷ.…
Read Moreതുടർച്ചയായ ഉരുൾപൊട്ടലിൽ ഭയപ്പെട്ട് നാട്ടുകാർ! ശബരിമല വനമേഖലയിൽ ശക്തമായ മഴ തുടരുന്നു…
കോരുത്തോട്: കിഴക്കൻ മലയിൽ തുടർച്ചയായ ഉരുൾപൊട്ടൽ. ഭീതിയിൽ പ്രദേശവാസികൾ. ഇന്നലെ കോരുത്തോട്, പെരുവന്താനം പഞ്ചായത്തുകളുടെ അതിർത്തി പ്രദേശങ്ങളിലാണ് വീണ്ടും ഉരുൾപൊട്ടലുണ്ടായത്. വീടുകൾക്കും പ്രദേശങ്ങൾക്കും നാശനഷ്ടമുണ്ടെങ്കിലും ആളപായമില്ല. പാറാംതോട്, മുക്കുഴി, തടിത്തോട് എന്നീ പ്രദേശങ്ങളിലാണ് ഇന്നലെ വൈകുന്നേരത്തോടെ ഉരുൾ പൊട്ടലുണ്ടായത്. ഒരു പ്രദേശം പൂർണമായും തകർന്നു. പെരുവന്താനം പഞ്ചായത്തിലെ എട്ടാം വാർഡിലാണ് നാശനഷ്ടം ഉണ്ടായത്. വൈകുന്നേരം അഞ്ചോടെയായിരുന്നു സംഭവം. നാല് ഉരുളുകൾ പൊട്ടിയതായാണു നാട്ടുകാർ നൽകുന്ന വിവരം. കനത്തമഴയും വനമേഖല ആയതുമൂലവും കൃത്യമായ വിവരം ഇന്നു പുറത്തുവരും. തടിത്തോട്, മുക്കുഴി, പാറാംതോട് എന്നിവിടങ്ങളിലാണു നാശനഷ്ടം. തടിത്തോട് കുഴിന്പുള്ളി ശശിയുടെ വീടിനു സമീപമുള്ള തോട്ടിൽ വെള്ളം ഇരച്ചെത്തിയതോടെ വീടിനു കേടുപാടുകൾ സംഭവിച്ചു. വീടിന്റെ മുറ്റത്തു കിടന്ന കാർ ഒഴുക്കിൽപ്പെട്ട് നാശനഷ്ടം സംഭവിച്ചു. കുറ്റിക്കയം തടത്തിൽ സുരേഷ്, മുക്കുഴി കൊച്ചുപുരയ്ക്കൽ സജിമോൻ എന്നിവരുടെ വീടുകൾ അപകടാവസ്ഥയിലായി. മറ്റ് നിരവധി വീടുകൾക്കും കേടുപാടുകൾ…
Read More