കുറവിലങ്ങാട്: പ്രതികൂല കാലാവസ്ഥയെയും കോവിഡിനെയും മറികടന്ന് പച്ചക്കപ്പ കൃഷി നടത്തിയവർക്ക് പറയാനുള്ളത് നഷ്ടക്കണക്കു മാത്രം. മികച്ചയിനം കപ്പ കിലോയ്ക്കു പത്തു രൂപയ്ക്കാണ് കർഷകർ വിറ്റഴിക്കുന്നത്. ഇതും ടൺകണക്കിനു കപ്പ നൽകാൻ കഴിയുന്നവർക്കു മാത്രമുള്ള വിലയാണ്. നൂറു കിലോ കപ്പ നൽകുന്പോൾ ആയിരം രൂപ ലഭിക്കുമെന്ന കണക്കിലും ചില മറിമായമുണ്ട്. നൂറു കിലോ കപ്പയ്ക്ക് പത്തു കിലോ കപ്പ അധികമായി “താര’ എന്ന പേരിൽ നൽകണം. ഇതോടെ പറഞ്ഞുറപ്പിക്കുന്ന പത്തു രൂപയിൽ യഥാർഥത്തിൽ കർഷകനു ലഭിക്കുക ഒൻപതു രൂപയാണ്. കർഷകൻ നഷ്ടക്കണക്ക് പേറുന്പോൾ വിപണിയിൽ കപ്പ വാങ്ങാനെത്തുന്നവർ വില കേട്ട് ഞെട്ടുകയാണ്. ഒരു കിലോ പച്ചക്കപ്പയ്ക്ക് 20 രൂപ നൽകണം എന്നതാണു സ്ഥിതി. അതായത് കർഷകനു നൽകുന്നതിന്റെ ഇരട്ടിയിലധികം വില. പച്ചക്കപ്പ വിറ്റഴിക്കാൻ തടസങ്ങളുണ്ടാകുകയും വിലക്കുറവ് നേരിടുകയും ചെയ്തതോടെ കാലിത്തീറ്റയ്ക്കായി കപ്പ വാങ്ങുമെന്ന പ്രഖ്യാപനമുണ്ടായെങ്കിലും ഈ മേഖലയിലൊന്നും കാര്യമായ…
Read MoreCategory: Kottayam
വെള്ളത്തിനു മുകളിൽ ശ്വാസംപിടിച്ചു കിടക്കുന്ന രണ്ടാം ക്ലാസുകാരി! ഏഴുവയസുകാരി നാദിയ ബിനോയി ചില്ലറക്കാരിയല്ല….
ചങ്ങനാശേരി: ഏഴുവയസുകാരി നാദിയ ബിനോയി ചില്ലറക്കാരിയല്ല, യോഗാഭ്യാസത്തിൽ ബഹുമിടുക്കിയാണ്. വെള്ളത്തിനു മുകളിൽ ശ്വാസംപിടിച്ചു കിടക്കുന്ന ഫ്ളോട്ടിംഗ് പത്മാസനം ഇനത്തിൽ റിക്കാർഡ് നേടാൻ ഒരുങ്ങുകയാണ് രണ്ടാം ക്ലാസുകാരി നാദിയ എന്ന ബാലിക. യോഗാമുറയിൽ പ്ലാവിനി പ്രാണായാമം എന്നറിയപ്പെടുന്ന മുറ ഒരുമണിക്കൂർ അനുഷ്ഠിക്കാൻ ഇതിനോടകം ഈ ബലിക പരിശീലനം നേടിയിട്ടുണ്ട്. ഈ അഭ്യാസം പൊതുജനമധ്യത്തിൽ അവതരിപ്പിക്കാനാണ് നാദിയയുടെ പുതിയ ഉദ്യമം. 17ന് ഉച്ചകഴിഞ്ഞ് 3.30ന് ചങ്ങനാശേരി എസ്ബി ഹയർസെക്കൻഡറി സ്കൂളിനടുത്തുള്ള സുമി സിറിയക് അക്കാഡമിയിലെ സ്വിമ്മിംഗ് പൂളിലാണ് നാദിയ റിക്കാർഡിനുള്ള പ്രദർശനം നടത്തുന്നത്. ജോബ് മൈക്കിൾ എംഎൽഎ ഉദ്ഘാടനം ചെയ്യും. മുനിസിപ്പൽ ചെയർപേഴ്സൺ സന്ധ്യാ മനോജ് ഉൾപ്പെടെ നിരവധി ജനപ്രതിനിധികൾ കാണികളായെത്തും. ഉദ്യമത്തിനായി ആളുകളെ ക്ഷണിച്ചുകൊണ്ട് നാദിയ കത്തും തയാറാക്കിയിട്ടുണ്ട്. യോഗാ പരിശീലകൻ കൊല്ലം തെങ്ങിലഴകം ബിനോയി മാത്യു-മാമ്മൂട് പാറുകണ്ണി നിമ്മി മാത്യു ദന്പതികളുടെ മകളാണ് നാദിയ. കരാട്ടെയിൽ ബ്ലൂബെൽറ്റ്…
Read Moreനടന്നു നടന്ന്, ലിഫ്റ്റ് ചോദിച്ച്…! രോഹൻ സഞ്ചരിച്ചത് 15 സംസ്ഥാനങ്ങൾ; രോഹന്റെ സ്വപ്ന യാത്ര ഒരു രൂപ പോലും മുടക്കാതെ
തൊടുപുഴ: സഞ്ചാരം നൽകുന്ന അറിവാണ് രോഹൻ അഗർവാളെന്ന പത്തൊന്പതുകാരന്റെ സന്പാദ്യം. അതുകൊണ്ടാണ് റോഡ് തന്റെ സർവകലാശാലയും വഴിയിൽ കാണുന്നവരും പരിചയപ്പെടുന്നവരും തന്റെ സ്വാഭാവിക അധ്യാപകരെന്നും രോഹൻ പറയുന്നത്. മഹാരാഷ്ട്ര നാഗ്പൂർ സ്വദേശിയായ രോഹൻ കഴിഞ്ഞ വർഷം ഓഗസ്റ്റ് 26നാണ് തന്റെ സ്വപ്ന യാത്ര തുടങ്ങിയത്. ഇതിനോടകം പിന്നിട്ടത് കേരളം ഉൾപ്പെടെ 15 സംസ്ഥാനങ്ങൾ. സൈബീരിയയിലെ തണുപ്പ് ആസ്വദിക്കണമെന്നുള്ള ലക്ഷ്യത്തിലേക്കുള്ള യാത്രയാണ് തുടരുന്നത്. ഇന്നലെ തൊടുപുഴയിലെത്തിയ രോഹൻ വിവിധയിടങ്ങൾ സന്ദർശിച്ചതിനു ശേഷം കൊച്ചിയിലേക്ക് തിരിച്ചു. നാഗ്പൂരിലെ കർഷക കുടുംബത്തിലെ അംഗമാണ് രോഹൻ. നാഗ്പൂരിൽ കൃഷിയും കടയുമായി ഉപജീവനം നടത്തുന്ന രമേശ്-സീമ ദന്പതികളുടെ മൂത്തമകൻ. സഞ്ചാരത്തോടുള്ള അഭിനിവേശംമൂലം ബികോം പഠനം ആരംഭഘട്ടത്തിൽ അവസാനിപ്പിച്ചു. ചെറുപ്പം മുതൽ സ്വപ്നം കാണുന്ന സ്ഥലങ്ങളെല്ലാം സന്ദർശിക്കണമെന്നാണ് രോഹന്റെ ആഗ്രഹം. അങ്ങനെയാണ് രോഹൻ നാടു ചുറ്റാനിറങ്ങിയത്. ഇതിന്റെ ഭാഗമായാണ് കേരളത്തിലും ഇടുക്കിയിലുമെത്തിയത്. ചെല്ലുന്നിടം വീടും കാണുന്നവരൊക്കെ…
Read Moreമലയാളത്തിന്റെ മഹാനടൻ നെടുമുടി വേണുവിന് നാടിന്റെ അശ്രുപൂജ
തിരുവനന്തപുരം: മറക്കാനാവാത്ത നിരവധി കഥാപാത്രങ്ങളെ ആസ്വാദക മനസുകൾക്ക് നൽകിയ മലയാളത്തിന്റെ മഹാനടൻ നെടുമുടി വേണുവിന് നാടിന്റെ അശ്രുപൂജ. ഉദരസംബന്ധമായ അസുഖം മൂലം കഴിഞ്ഞ ദിവസം അന്തരിച്ച നടൻ നെടുമുടി വേണുവിന്റെ ഭൗതികദേഹം ഇന്ന് മൂന്നരയ്ക്ക് തിരുവനന്തപുരം ശാന്തി കവാടത്തിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. ഇന്ന് രാവിലെ 10.30 മുതൽ 12.30 വരെ അയ്യങ്കാളി ഹാളിൽ പൊതു ദർശനത്തിനു വച്ചു. മൃതദേഹത്തിൽ രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക, സിനിമാ രംഗത്തെ നിരവധി പേർ അന്ത്യാഞ്ജലി അർപ്പിച്ചു. നാലു ദിവസം മുന്‍പാണ് നെടുമുടി വേണുവിനെ അസുഖത്തെ തുടർന്ന് തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു അന്ത്യം. 73 വയസായിരുന്നു. ഇന്നലെ വൈകുന്നേരം ഭൗതികദേഹം വീട്ടിലെത്തിച്ചു. മന്ത്രിമാരായ സജി ചെറിയാന്, ജി.ആര്. അനില്‍, വി. ശിവന്‍കുട്ടി, ആന്റണി രാജു, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, വി.കെ പ്രശാന്ത് എംഎല്‍എ, മുന്‍ പ്രതിപക്ഷ നേതാവ്…
Read Moreകോട്ടയത്ത് ഗ്രൂപ്പിനുള്ളിൽ മറ്റൊരു ഗ്രൂപ്പ് കളി ; കെപിസിസി ഭാരവാഹികളുടെ കാര്യത്തിലും സീനിയർ നേതാക്കളെ തഴഞ്ഞതായി പരാതി
കോട്ടയം: ഡിസിസി പ്രസഡന്റിനെ പ്രഖ്യാപിച്ചതുപോലെ കെപിസിസി ഭാരവാഹികളുടെ കാര്യത്തിലും സീനിയർ നേതാക്കളെ തഴഞ്ഞതായി സൂചന. ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനെ കെപിസിസി ഭാരവാഹിയാക്കാനുള്ള നീക്കം നടക്കുന്നുണ്ട്. ഇക്കാര്യത്തിൽ ഉമ്മൻചാണ്ടിയുടെ സമ്മതം ഇതുവരെ ലഭിച്ചിട്ടില്ല. ഡിസിസി പ്രസിഡന്റുമാരെ പ്രഖ്യാപിച്ച സമയം മുതൽ നേതൃത്വവുമായി ഇടഞ്ഞു നിൽക്കുകയാണ് ഉമ്മൻചാണ്ടി. എ ഗ്രൂപ്പിനുള്ളിലും ഉമ്മൻചാണ്ടിക്കു പിന്തുണ ലഭിക്കാതെയായി. കെ.സി. ജോസഫ് മാത്രമാണ് ഉമ്മൻ ചാണ്ടിക്ക് ഒപ്പമുള്ളത്. തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ആന്റോ ആന്റണിയുൾപ്പെടെ ചേർന്ന് എ ഗ്രൂപ്പിനുള്ളിൽ പുതിയ ഗ്രൂപ്പ് രൂപപ്പെട്ടു കഴിഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പിന്തുണ നൽകുന്ന നയമാണു പുതിയ ഗ്രൂപ്പിനുള്ളത്. കെപിസിസി ഭാരവാഹികളുടെ ലിസ്റ്റ് ഇന്നോ നാളെയോ പ്രഖ്യാപിക്കാനിരിക്കെ ജില്ലയിൽനിന്നും രണ്ടു പ്രമുഖ നേതാക്കൾ ലിസ്റ്റിൽ ഇടം നേടിയതായി പ്രഥമ സൂചന. നിലവിലെ കെപിസിസി ജനറൽ സെക്രട്ടറി…
Read Moreമഴ ശക്തം; ജില്ലയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ ജലനിരപ്പ് ഉയർന്നു; വീടുകളിൽ വെള്ളം കയറിത്തുടങ്ങി
കുമരകം: മഴ ശക്തമായതോടെ ജില്ലയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ ജലനിരപ്പ് ഉയർന്നു. വെള്ളപ്പൊക്കമുണ്ടായാൽ നെൽ കൃഷിയിലും വലിയ നഷ്ടം സംഭവിക്കും. തിരുവാർപ്പ്, കുമരകം, അയ്മനം പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിൽ ഇപ്പോൾ തന്നെ വെള്ളപ്പൊക്കത്തിനു സമാനമായ സ്ഥിതിയാണ്. ചിലയിടങ്ങളിൽ വീടുകൾക്കുള്ളിലും വെള്ളം കയറിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലും ഇന്നും കനത്ത മഴയാണ് പ്രദേശത്തുണ്ടായത്. മഴ തുടരുകയും കിഴക്കൻ വെള്ളം കൂടുതലായി ഒഴുകി എത്തുകയും ചെയ്താൽ ദുരിതാശ്വാസ ക്യാന്പുകൾ ആരംഭിക്കേണ്ടിവരുമെന്ന് അധികൃതർ അറിയിച്ചു. വർഷ കൃഷി ഇറക്കിയ പാടങ്ങളിൽ ഏതാനും ആഴ്ച്ചകൾ മാത്രമേ കൊയ്ത്ത് ആരംഭിക്കാൻ അവശേഷിക്കുന്നുള്ളൂ. കാറ്റും മഴയും വെള്ളപ്പൊക്കവും ഈ പാടങ്ങളിലെ വിളവെടുപ്പിനെ ബാധിക്കുമെന്ന ആശങ്കയിലാണ് കർഷകർ. വിളഞ്ഞ് പാകമാകാറായ കതിരുകൾ മഴതുടർന്നാൽ വീണ് അടിയാൻ സാധ്യതയേറെയാണ്. പുഞ്ച കൃഷി ഇറക്കാനായി വെള്ളം വറ്റിച്ച് കൃഷി പണികൾ ആരംഭിച്ച വയലുകൾക്കും പ്രതീക്ഷിക്കാതെയുണ്ടായ വെള്ളപ്പൊക്കം പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. തരിശു കൃഷി ആരംഭിച്ച്…
Read Moreതൊണ്ണൂറ്റിയേഴിന്റെ ചുറുചുറുക്കിൽ കോട്ടയത്തെ വ്യാപാരി കാരണവർ! 97-ാം വയസിലും ഇപ്പോഴും മുടങ്ങാതെ ജേക്കബ് കടയിൽ എത്തും
കോട്ടയം: തൊണ്ണൂറ്റിയേഴാം വയസിലും വ്യാപാരത്തിൽ സജീവമാണ് പുകടിയിൽ പി.എ. ജേക്കബ് എന്ന വടവാതൂർക്കാരുടെ പ്രിയപ്പെട്ട അപ്പച്ചൻ. കെകെ റോഡിൽ വടവാതൂർ കുരിശു ജംഗ്ഷനിൽ പുകടിയിൽ ഓട്ടോപാർട്സ് എന്ന കടയുടെ ഉടമയായ ദേവലോകം ഇന്ദിരാനഗറിൽ ജേക്കബ് കോട്ടയത്തെ ഏറ്റവും പ്രായം കൂടിയ വ്യാപാരിയാണ്. 1990ൽ ജേക്കബിന്റെ മകൻ സജനാണ് ഓട്ടോപാർട്സ് കട തുടങ്ങിയത്. തുടർന്ന് സജൻ ഗൾഫിൽ ജോലി തേടി പോയപ്പോഴാണ് ജേക്കബ് കടയുടെ സാരഥ്യം ഏറ്റെടുക്കുന്നത്. മൂന്നാറിലെ എസ്റ്റേറ്റിൽ ടീ മേക്കറായി റിട്ടയർ ചെയ്തു നാട്ടിലെത്തിയ ജേക്കബ് പിന്നെ കടയുടമയായി മാറി. ഗൾഫിൽനിന്നും മകൻ തിരിച്ചെത്തി കടയുടെ നടത്തിപ്പ് ഏറ്റെടുത്തെങ്കിലും 97-ാം വയസിലും ഇപ്പോഴും മുടങ്ങാതെ ജേക്കബ് കടയിൽ എത്തും. രാവിലെ 9.30ന് കടയിലെത്തുന്ന ജേക്കബ് വൈകുന്നേരം കടയടച്ചാണ് വീട്ടിലേക്ക് മടങ്ങുന്നത്. ടൂവീലർ, ത്രീവീലർ, ഫോർ വീലർ വാഹനങ്ങളുടെ ലൂബ്രിക്കന്റ്സ്, ടയർ ട്യൂബ്, ഫാൻബെൽറ്റ്, സീറ്റ് കവർ,…
Read Moreഒന്നുകിൽ ഭാഗ്യം വേണം, അല്ലെങ്കിൽ കുട വേണം! നാഗമ്പടത്തെ തണൽമരങ്ങളുടെ ചീത്തപ്പേര് എന്നു മാറും ? നിത്യശല്യക്കാരായി ചേരക്കോഴികളും നീർകാക്കകളും
കോട്ടയം: മഴയായാലും വെയിലായാലും നാഗന്പടത്തും റെയിൽവേ സ്റ്റേഷൻ പരിസരത്തും കുട ചൂടി നടന്നു പോകേണ്ട അവസ്ഥയിലാണ് യാത്രക്കാർ. ഇവിടത്തെ തണൽമരങ്ങളിൽ ചേക്കേറിയിരിക്കുന്ന പക്ഷികളുടെ കാഷ്ഠം ദേഹത്തു വീഴാതിരിക്കണമെങ്കിൽ ഒന്നുകിൽ ഭാഗ്യം വേണം, അല്ലെങ്കിൽ കുട വേണം എന്നതാണ് അവസ്ഥ. കാൽനടക്കാരും ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നവരുമാണ് ഈ ദുരിതം നേരിടേണ്ടി വരുന്നത്. നാഗന്പടം സീസർ ജംഗ്ഷനിൽനിന്നും ബസ് സ്റ്റാൻഡിലേക്കു പോകുന്ന റോഡിൽ എൽഐസി ഓഫീസിനു സമീപത്തും റെയിൽവേ സ്റ്റേഷനു മുന്നിലുമുള്ള തണൽ മരങ്ങളിലാണ് പക്ഷികൾ കാൽനടയാത്രക്കാർക്കും ഇരുചക്ര വാഹന യാത്രക്കാർക്കും കെണി ഒരുക്കിയിരിക്കുന്നത്. ചേരക്കോഴികളും നീർകാക്കകളും ഉൾപ്പെടെയുള്ള നിരവധി പക്ഷികളാണ് ഇവിടത്തെ മരങ്ങളിൽ കൂട് കൂട്ടിയിരിക്കുന്നത്. രാപകൽ വ്യത്യാസമില്ലാതെ മരങ്ങളിൽ ചേക്കേറിയിരിക്കുന്ന പക്ഷികൾ നിത്യശല്യക്കാരായി മാറിയിട്ട് കാലമേറെയായി. വിവിധ സ്ഥലങ്ങളിലേക്കു പോകുന്നവർ തണലുള്ള സ്ഥലം നോക്കി വാഹനങ്ങൾ പാർക്കു ചെയ്താൽ തിരികെ വരുന്പോൾ പക്ഷികൾ വാഹനത്തിന്റെ കളർ മാറ്റിയിട്ടുണ്ടാകും.…
Read Moreകട്ടപ്പനയിലെ ബസ് സ്റ്റാന്‍ഡിലെത്തിയാല്‍ ആ ശബ്ദത്തിന്റെ ഉടമയെ യാത്രക്കാര്‍ ഒന്നു തിരക്കാതിരിക്കില്ല! കട്ടപ്പനയുടെ ശബ്ദം മുഴങ്ങുന്നൂ… ബെന്നിയുടെ വേറിട്ട ശൈലിയില്‍…
ടി.പി.സന്തോഷ്കുമാര്‍ ഇടുക്കി: കേരളത്തിലെ ബസ് സ്റ്റാൻഡുകളില്‍ ബസുകളുടെ പേരും സ്ഥലനാമവും പുറപ്പെടുന്ന സമയവും ഒക്കെ യാത്രക്കാരെ അറിയിക്കുന്ന അനൗണ്‍സ്മെന്റുകള്‍ മുഴങ്ങിക്കേള്‍ക്കാറുണ്ട്. എന്നാല്‍ മലയോര പട്ടണമായ കട്ടപ്പനയിലെ സ്വകാര്യ ബസ് സ്റ്റാൻഡിലെത്തിയാല്‍ ഇവിടെ ഉച്ചഭാഷിണിയിലൂടെ മുഴങ്ങുന്ന ശബ്ദത്തിന്റെ ഉടമയെ യാത്രക്കാര്‍ ഒന്നു തിരക്കാതിരിക്കില്ല. കൗതുകത്തിന് വഴി വയ്ക്കുന്ന ഈ ശബ്ദം സ്റ്റാൻഡിലെ പതിവു യാത്രക്കാര്‍ക്ക് പരിചിതമാണെങ്കിലും പുതുതായി എത്തുന്നവര്‍ക്ക് ഈ അറിയിപ്പുകള് മറ്റു സ്റ്റാൻഡുകളെ അപേക്ഷിച്ച് പുതിയ അനുഭവമായിരിക്കും. കാരണം വേറിട്ട അവതരണ ശൈലിയാണ് ഈ അനൗണ്‍സ്മെന്റിന്റെ പ്രത്യേകത. കഴിഞ്ഞ 33 വര്‍ഷമായി കട്ടപ്പന ബസ് സ്റ്റാൻഡില്‍ അനൗണ്‍സറായി ജോലി ചെയ്യുന്ന ബെന്നി കളപ്പുരയാണ് വേറിട്ട അവതരണ ശൈലിയിലൂടെ ഇവിടെ യാത്രക്കാരെ കൈയിലെടുക്കുന്നത്. കട്ടപ്പനയില്‍ നിന്നും എറണാകുളം, കോട്ടയം, ചങ്ങനാശേരി, അടിമാലി , തൊടുപുഴ തുടങ്ങി വിവിധ സ്ഥലങ്ങളിലേക്കുള്ള ബസുകള്‍ കടന്നു പോകുന്ന സ്ഥലങ്ങളുടെ പേരുകള്‍ വളരെ ഒഴുക്കോടെയും…
Read Moreനാട്ടിലെ ഫുട്ബോളിനു പുതുജീവൻ; മുളക്കുളത്ത് ഹില്‍ റണ്‍ വിത്ത് ഫുട്ബോള്‍ ട്രെയിനിംഗ്
ബിജു ഇത്തിത്തറകടുത്തുരുത്തി: നാട്ടിലെ ഫുട്ബോള്‍ പരിശീലനരംഗത്ത് പുതിയ ചരിത്രമാവുകയാണ് മുളക്കുളത്ത് ആരംഭിച്ച ഹില്റണ് വിത്ത് ഫുട്ബോള്‍ ട്രെയിനിംഗ്. യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളുമില്ലാതിരുന്നിട്ടും ഒരുകൂട്ടം വിദ്യാര്‍ഥികളെ ഫുട്ബോളില്‍ ഉയരങ്ങളിലെത്തിക്കാന്‍ നേതൃത്വം നല്കിയ കായിക പരിശീലനം നല്കിയ ജോമോന് ജേക്കബാണ് പുതിയ പരിശീലനത്തിന് പിന്നിലും. കേരളത്തിലാദ്യമായി മുളക്കുളത്താണ് ഹില്റണ് പരിശീലനം ആരംഭിച്ചതെങ്കിലും പിന്നീട് കൂരുമലയിലും ഈ പരിശീലനം ആരംഭിച്ചിരുന്നു. ജോമോ ന്റെ ശിഷ്യരായ വനിതാ താരങ്ങളാണ് പുതിയ പരിശീലനരീതിയും ഇദേഹത്തില്‍ നിന്നും അഭ്യസിക്കുന്നത്. ഹില്റണ് ഫുട്ബോള്‍ പരിശീലനം നടത്തുന്നവര്‍ക്കു ലഭിക്കുന്ന കായികക്ഷമത തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ നേട്ടം. കൂടാതെ ബോള്‍ നിയന്ത്രണം, വേഗത, കരുത്ത് എന്നീ മേഖലകളിലുണ്ടാകുന്ന പുരോഗതി എടുത്ത് പറയേണ്ടതാണ്. ലോകപ്രശസ്തരായ ഫുട്ബോള്‍ താരങ്ങള്‍ പലരും ഈ പരിശീലനരീതി പിന്തുടരുന്നുണ്ടെന്നും ജോമോന് പറയുന്നു. പല വിദേശരാജ്യങ്ങളിലും ഫുട്ബോള്‍ താരങ്ങളുടെ വളര്‍ച്ചയ്ക്കും കരുത്തിനുമായി ഹില്റണ് ഫുട്ബോള്‍ ട്രെയിനിംഗ് നടത്തുന്നുണ്ടെന്നും…
Read More