വൈക്കം: ടിവി പുരം ചെമ്മനത്തുകരയിൽ കരിയാറിന്റെ തീരത്തെ മടൽക്കുഴിയിൽ കണ്ടെത്തിയ തലയോട്ടിയും അസ്ഥികളും 18നും 30 മധ്യേപ്രായമുള്ള യുവാവിന്റേതാണെന്നാണ് ഫോറൻസിക് വിദഗ്ധരുടെ അന്തിമ നിഗമനമെന്നു വൈക്കം ഡിവൈഎസ്പി എ.ജെ. തോമസ്. കോട്ടയം ഫോറൻസിക് സർജൻ ഡോ. ജയിംസുകുട്ടിയുടെ നേതൃത്വത്തിൽ നടത്തിയ ഫോറൻസിക് വിദഗ്ധരുടെ സൂക്ഷ്മ പരിശോധനയിലാണ് പുതിയ വിവരങ്ങൾ ലഭിച്ചത്. 18നും 30 നുമിടയിൽ പ്രായമുള്ള നല്ല ആരോഗ്യവാനായ യുവാവിന്റേതാണ് മൃതദേഹാവശിഷ്ടങ്ങൾ. ഇയാൾക്ക് 160 സെന്റിമീറ്ററിനും 167 സെന്റിമീറ്ററിനുമിടയിൽ ഉയരമുണ്ട്. ലഭിച്ച മൃതദേഹാവശിഷ്ടങ്ങളിലെ ഒരു കാലിന്റെ മുട്ടിനും പാദത്തിനുമിടയിലെ അസ്ഥിയിലുണ്ടായ പൊട്ടൽ കൂടിച്ചേർന്നതായാണ് കണ്ടെത്തിയത്. ഈ പരിക്ക് കരിഞ്ഞനിലയിലായതിനാൽ മരിക്കുന്നതിനു നാളുകൾക്കു മുന്പുണ്ടായി ഭേദമായതാണെന്നാണ് ഫോറൻസിക് അധികൃതരുടെ നിഗമനം. ഈ നിഗമനത്തിന്റെ അടിസ്ഥാനത്തിൽ ചെമ്മനത്തുകരയിൽനിന്നു കാണാതായ രണ്ടു യുവാക്കളുടെയും 40 ൽ അധികം വയസ് പ്രായമുള്ള ഒരാളുടെയും ബന്ധുക്കളുടെ രക്തസാന്പിൾ ശേഖരിച്ചു പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ കാണാതായ…
Read MoreCategory: Kottayam
കറുകച്ചാലിൽ കോവിഡ് അല്ല, കള്ളൻമാരാണ് പെരുകിയത്; ഒടുവിലത്തെ മോഷണം പ്രാഥമികാരോഗ്യകേന്ദ്രത്തിലും; ഇവിടെ ഉണ്ടായിരുന്ന ചില്ലറതൊട്ടുപോലും കള്ളൻ കൊണ്ടുപോയി
കറുകച്ചാൽ: മോഷ്ടാക്കളുടെ ശല്യത്തിൽ പൊറുതിമുട്ടി പ്രദേശവാസികൾ. കറുകച്ചാൽ, നെടുങ്കുന്നം തുടങ്ങിയ പ്രദേശങ്ങളിൽ കഴിഞ്ഞ ഏതാനും നാളുകളായി കള്ളൻമാർ വിഹരിക്കുകയാണ്. ഓരോ മോഷണം നടക്കുന്പോഴും പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തുന്നതല്ലാതെ പ്രതികളെ പിടികൂടുന്നില്ല.കഴിഞ്ഞ ദിവസം നെടുംകുന്നം പഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ നടന്ന മോഷണമാണ് ഒടുവിലുണ്ടായത്. പഞ്ചായത്തോഫീസിനോടു ചേർന്നു പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ആസ്ബറ്റോസ് ഷീറ്റ് ഇളക്കിയശേഷമാണു മോഷ്ടാവ് ആശുപത്രിക്കുള്ളിൽ കയറിയത്. ഒപി ടിക്കറ്റ് എടുക്കുന്ന ഭാഗത്തെ മേശയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന 126 രൂപ നഷ്ടമായി. കെട്ടിടത്തിനുള്ളിലെ സാധനങ്ങളെല്ലാം വാരി വലിച്ചിട്ടിരുന്നു. അലമാരയും മറ്റുമേശകളും എല്ലാ തുറന്നിട്ട നിലയിലായിരുന്നു. രേഖകളടക്കം കെട്ടിടത്തിനുള്ളിൽ വാരിവലിച്ചിട്ടശേഷമാണു മോഷ്ടാവ് പോയത്. കഴിഞ്ഞ ഏതാനും നാളുകൾക്കിടയിൽ പ്രദേശത്ത് വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ആരാധനാലയങ്ങളും കാണിക്ക വഞ്ചിയിലും ഉൾപ്പെടെ നിരവധി മോഷണങ്ങളാണ് നടന്നിരിക്കുന്നത്. മോഷ്ടാക്കളുടെ ശല്യം വർധിച്ചുവരുന്ന സാഹചര്യത്തിൽ പോലീസ് പട്രോളിംഗ് കാര്യക്ഷമമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Read Moreഹൈടെക് മോഷണം ചീറ്റി..!സാധനം വാങ്ങിയശേഷം നോട്ട് കെട്ടിനു പകരം പേപ്പർ കെട്ട് നൽകി മുങ്ങി; പ്രതി വിഷ്ണുവിനെ കൈയോടെ പൊക്കി പോലീസും
കോട്ടയം: നോട്ട് കെട്ടെന്നെ വ്യാജേന വെള്ള പേപ്പർ കെട്ട് നല്കിയ ആളെ കോട്ടയം വെസ്റ്റ് പോലീസ് ഓടിച്ചിട്ടു പിടികൂടി. കൊല്ലം ശൂരനാട് സ്വദേശി പ്ലാവിലശേരിയിൽ വിഷ്ണു ചന്ദ്രനെ (29)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരം കോട്ടയം ഭാരത് ആശുപത്രിക്കു സമീപമാണ് സംഭവം. കോട്ടയം സ്വദേശിയായ യുവാവ് ഇയാളുടെ രണ്ട് ഐഫോണുകൾ വില്‍ക്കാനുണ്ടെന്ന് കാണിച്ചു ഓണ്‍ലൈൻ വില്പന സൈറ്റായ ഒഎൽഎക്സിൽ പരസ്യം നല്കി. ഇതു കണ്ട വിഷ്ണു ഫോണ്‍ ഇഷ്്ടപ്പെട്ടുവെന്നും വാങ്ങാൻ താല്പര്യമുണ്ടെന്നും കാണിച്ചു ഉടമയെ ഫോണിൽ ബന്ധപ്പെട്ടു. തുടർന്നു ഇന്നലെ വൈകുന്നേരം ഭാരത് ആശുപത്രിയ്ക്കു സമീപത്ത് വച്ചു പണം നല്കി ഫോണ്‍ വാങ്ങി കൊള്ളാമെന്ന് വാക്ക് പറഞ്ഞു ഉറപ്പിച്ചു. ഇതോടെ വൈകുന്നേരത്തോടെ പറഞ്ഞുറപ്പിച്ച സമയത്ത് രണ്ടു പേരും സ്ഥലത്തെത്തി. ഫോണ്‍ വാങ്ങി നോക്കിയ വിഷ്ണു പണമാണെന്ന് പറഞ്ഞു വലിയ പൊതി ഫോണ്‍ നല്‍കിയയാൾക്കു കൈമാറി.…
Read Moreഇരട്ടക്കുട്ടികൾക്ക് ജൻമംനൽകിയ യുവതി കോവിഡിനു കീഴടങ്ങി! സിജുവിന്റെയും കൃഷ്ണേന്ദുവിന്റെയും വിവാഹം കഴിഞ്ഞിട്ട് ഒരുവർഷം തികയുന്നതേയുള്ളൂ…
തൊടുപുഴ: കോവിഡ് ശ്വാസം മുട്ടിച്ചപ്പോഴും ഇരട്ടക്കുട്ടികളെ അമ്മ കരുതലിൽ സുരക്ഷിതരാക്കിയശേഷം വിധിക്കു കീഴടങ്ങി. മുള്ളരിങ്ങാട് കിഴക്കേക്കരയിൽ സിജുവിന്റെ ഭാര്യ കൃഷ്ണേന്ദു (24)ആണ്് കോവിഡ് ബാധിച്ച് മരിക്കുംമുൻപ് ഇരട്ടക്കുട്ടികൾക്ക് ജൻമംനൽകിയത്. വെള്ളിയാഴ്ച കളമശേരി മെഡിക്കൽ കോളജിലായിരുന്നു പ്രസവം. ഇന്നലെ നില വഷളാവുകയും മരണമടയുകയുമായിരുന്നു. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്നാണ് കൃഷ്ണേന്ദുവിനെ വെള്ളിയാഴ്ച മുള്ളരിങ്ങാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് കളമശേരി മെഡിക്കൽ കോളേജിലേക്കു മാറ്റി. ഇവിടെ എത്തിച്ചപ്പോഴാണ് കോവിഡ് ബാധിച്ചതായും കടുത്ത ന്യുമോണിയ ഉള്ളതായും അറിയുന്നത്. എത്രയുംവേഗം കുട്ടികളെ ഓപ്പറേഷൻ ചെയ്ത് പുറത്തെടുത്തില്ലെങ്കിൽ സ്ഥിതി ഗുരുതരമാകുമെന്നു തിരിച്ചറിഞ്ഞ ഡോക്ടർമാർ വെള്ളിയാഴ്ച തന്നെ ശസ്ത്രക്രിയയിലൂടെ ഒൻപതുമാസം പ്രായമുള്ള ഇരട്ട പെണ്‍കുട്ടികളെ പുറത്തെടുക്കുകയായിരുന്നു. ഇരുവരെയും വെന്റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ രാവിലെ ഏഴോടെ കൃഷ്ണേന്ദു മരിച്ചു. സിജുവിന്റെയും കൃഷ്ണേന്ദുവിന്റെയും വിവാഹം കഴിഞ്ഞിട്ട് ഒരുവർഷം തികയുന്നതേയുള്ളൂ. അടുത്തമാസം പത്തിനായിരുന്നു പ്രസവ തീയതി നിശ്ചയിച്ചിരുന്നത്. സംസ്കാരം നടത്തി.
Read Moreഅവര്‍ പ്രണയത്തിലായിരുന്നു, പക്ഷേ വിവാഹം കഴിച്ചത് മറ്റൊരു യുവതിയെ! കഴിഞ്ഞദിവസം ഉടുമ്പന്‍ചോല ടൗണില്‍വച്ച് യുവതികള്‍ തമ്മില്‍ ഏറ്റുമുട്ടി; പിന്നെ നടന്നത്…
നെടുങ്കണ്ടം: ഭാര്യയെ മർദിച്ചത് ചോദ്യംചെയ്യാനെത്തിയ യുവാവിന് മർദനമേറ്റു. ഉടുന്പൻചോല ശിങ്കാരികണ്ടം സ്വദേശി ശരത്കുമാർ(29) നാണ് പരുക്കേറ്റത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഇയാളെ തേനി മെഡിക്കൽകോളജിൽ പ്രവേശിപ്പിച്ചു. ഇന്നലെയാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ശിങ്കാരികണ്ടം രാജ്ഭവൻ ഭീമരാജനെതിരെ ഉടുന്പൻചോല പോലീസ് വധശ്രമത്തിന് കേസെടുത്തു. ഭീമരാജന്റെ മകൾ നിലവും ശരത്കുമാറും തമ്മിൽ മുന്‍പ് പ്രണയത്തിലായിരുന്നു. എന്നാൽ ശരത്കുമാർ പ്രിയദർശിനി എന്ന യുവതിയെയാണ് വിവാഹം ചെയ്തത്. ഇത് സംബന്ധിച്ച് രണ്ട് കുടുംബങ്ങളും തമ്മിൽ പലതവണ വാക്കേറ്റം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞദിവസം ഉടുന്പൻചോല ടൗണിൽ പ്രിയദർശിനിയും നിലവും തമ്മിൽ വാക്കേറ്റവും സംഘർഷവും ഉണ്ടായി. നാട്ടുകാർ ഇടപെട്ടാണ് ഇരുവരെയും പിടിച്ചുമാറ്റിയത്. ഇതേത്തുടർന്ന് ഭീമരാജനും ഭാര്യയും നിലവും ഭർത്താവും ശരത്കുമാറിന്റെ വീട്ടിലെത്തുകയും പ്രിയദർശിനിയെയും ശരത്കുമാറിന്റെ അമ്മയെയും മർദ്ദിക്കുകയും ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്യാൻ ഭീമരാജന്റെ വീട്ടിലെത്തിയ ശരത്കുമാറിനെ കന്പിവടികൊണ്ട് തലയ്ക്കടിച്ച് പരുക്കേൽപ്പിക്കുകയായിരുന്നു.
Read Moreകോട്ടയം മെഡിക്കൽ കോളജ് ‘അഭിമാനമാണ് ’! ഇത്തരത്തിൽ സങ്കീർണമായ ശരീര ഭാഗത്ത് താക്കോൽ ദ്വാര ശസ്ത്രക്രിയ സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിൽ ആദ്യം
ഗാന്ധിനഗർ: തലച്ചോറിന്റെ പിൻഭാഗത്തെ സങ്കീർണമായ ട്യൂമർ, താക്കോൽ ദ്വാര ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് സംസ്ഥാനത്തിന് അഭിമാനമായി കോട്ടയം മെഡിക്കൽ കോളജ്. സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിൽ ആദ്യമായാണ് ഇത്തരത്തിൽ സങ്കീർണമായ ശരീര ഭാഗത്ത് താക്കോൽ ദ്വാര ശസ്ത്രക്രിയ നടത്തിയതെന്ന് ന്യൂറോ സർജറി മേധാവി ഡോ.പി.കെ. ബാലകൃഷ്ണൻ പറഞ്ഞു. ഇടുക്കി സ്വദേശിനിയായ റാണി(42)യാണ് ശസ്ത്രക്രിയയ്ക്കു വിധേയമായത്. തലവേദനയെ തുടർന്നാണ് കോട്ടയം മെഡിക്കൽ കോളജ് ന്യൂറോ വിഭാഗത്തിൽ ഇവർ ചികിത്സയ്ക്ക് എത്തുന്നത്. വിദഗ്ധ പരിശോധനയിൽ തലച്ചോറിന്റെ പിൻഭാഗത്ത് വെള്ളക്കെട്ട് കാണപ്പെട്ടു. തുടർന്ന് തല തുറന്ന് ശസ്ത്രക്രിയ നടത്തി. പിന്നീട് ശസ്ത്രക്രിയ നടത്തിയ ഭാഗ ത്തെ ട്യൂബിൽ അണുബാധയുണ്ടായതോടെയാണ് അടിയന്തരമായി താക്കോൽ ദ്വാര ശസത്രക്രിയ നടത്തിയത്. സാധാരണ ഇത്തരം ശസ്ത്രക്രിയ തല തുറന്നാണ് ചെയ്യേണ്ടത്. ഇത് അപകട സാധ്യതയും നീണ്ടകാല ആശുപത്രി വാസത്തിനും കാരണമാകും. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ 13ന് താക്കോൽ ദ്വാര…
Read Moreകരുതലൽ തടങ്കിൽ സൂക്ഷിക്കേണ്ടവൻ തന്നെ; ക്രിമിനൽ മോനുരാജ് പ്രേം കാപ്പയിൽ കുടുങ്ങി
കോട്ടയം: കുപ്രസിദ്ധ ക്രിമിനലും കൊലപാതകശ്രമം, മോഷണം, മയക്കുമരുന്ന് വിൽപ്പന തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ തോട്ടയ്ക്കാട് പൊങ്ങന്താന ശാന്തിനഗർ കോളനി ഭാഗത്ത് മുള്ളനളക്കൽ വീട്ടിൽ മോനുരാജ് പ്രേമി(മോനു, 27)നെ കാപ്പാ നിയമ പ്രകാരം കരുതൽ തടങ്കലിൽ സൂക്ഷിക്കുന്നതിന് ഉത്തരവായി. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോട്ടയം ജില്ലാ മജിസ്ട്രേട്ട് കൂടിയായ ജില്ലാ കളക്ടറാണ് ഉത്തരവിറക്കിയത്. വാകത്താനം പോലീസ് അറസ്റ്റ് ചെയ്തു. നിരോധിത മയക്കുമരുന്നുകൾ കൈവശം സൂക്ഷിക്കുക, മോഷണം, ആക്രമിച്ച് കഠിന ദേഹോപദ്രവമേൽപ്പിക്കുക, കൊലപാതകശ്രമം തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതിയായ മോനുരാജ് പ്രേം എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിലെ ബൈക്ക് മോഷണ കേസ്സിലും കോട്ടയം എക്സൈസ് രജിസ്റ്റർ ചെയ്ത മയക്കു മരുന്ന് കേസിലും തടവ് ശിക്ഷ അനിഭവിച്ചിട്ടുണ്ട്. 2020 ജനുവരിയിൽ വിചാരണയ്ക്കായി കോട്ടയം കോടതിയിൽ ഹാജരാക്കുന്നതിന് എസ്കോർട്ട് വന്ന പോലീസ് ഉദ്യോഗസ്ഥരെ കൈവിലങ്ങ്…
Read Moreപണിപാളി! താമസം ആഡംബര ഹോട്ടലിൽ; മുറി വാടകയും ഭക്ഷണത്തിന്റെ പണവും നൽകാതെ മുങ്ങും; ഒടുവില്‍ മനു മോഹന്‍ കുടുങ്ങി
കട്ടപ്പന: ആഡംബര ഹോട്ടലിൽ താമസിച്ച് മുറി വാടകയും ഭക്ഷണത്തിന്റെ പണവും നൽകാതെ മുങ്ങിയ വിരുതനെ ഗോവയിൽനിന്നു പോലീസ് അറസ്റ്റുചെയ്തു. പത്തനംതിട്ട സീതത്തോട് വയ്യാറ്റുപുഴ മനുഭവനിൽ മനുമോഹനെ(29) യാണ് കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ്മോന്റെ നേതൃത്വത്തിലുള്ള സംഘം ഗോവയിലെ കലാംഗട്ടെയിൽനിന്നും അറസ്റ്റുചെയ്തത്. കുമളി അണക്കരയിലെ ആഡംബര ഹോട്ടലിൽ 2020 ഡിസംബർ 18 മുതൽ 2021 മാർച്ച് ഒൻപതുവരെ കുടുംബസമേതം താമസിച്ച വകയിലും ഭക്ഷണം കഴിച്ച വകയിലും കൊടുക്കുവാനുണ്ടായിരുന്ന 3,17,000-ഓളം രൂപ കൊടുക്കാതെ ഹോട്ടലിൽനിന്നു മുങ്ങിയ പ്രതി ഫോണ്‍ നന്പറുകൾ സ്വിച്ച് ഓഫാക്കി ഒളിവിൽ കഴിയുകയായിരുന്നു. ഗോവയിൽ ആഡംബര ഹോട്ടലിൽ താമസിച്ചുവരികയായിരുന്നു. പ്രതി സമാനരീതിയിൽ മറ്റെവിടെയെങ്കിലും തട്ടിപ്പു നടത്തിയിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. എറണാകുളം ജില്ലയിലെ മുനന്പം സ്റ്റേഷനിലും തോപ്പുംപടി സ്റ്റേഷനിലും ഇയാൾക്കെതിരേ കേസുകൾ ഉള്ളതായി അറിവായിട്ടുണ്ട്. എറണാകുളത്തുള്ള ഉജ്ജീവൻ ബാങ്കിൽനിന്നും അഞ്ചുലക്ഷം രൂപ വായ്പ ശരിയാക്കി കൊടുക്കാമെന്നു പറഞ്ഞു മുനന്പം സ്വദേശിയിൽനിന്നും…
Read Moreകാട്ടാനയെ പേടിച്ച് കഴിഞ്ഞിരുന്നത് വലിയ പാറയുടെ മുകളില്‍! മന്ത്രിയുടെ ഇടപെടൽ; വിമലയ്ക്കും മകനും പാറമുകളിൽനിന്നു മോചനം
ഇടുക്കി: കാട്ടാനയെ ഭയന്ന് ഇടുക്കി ചിന്നക്കനാൽ പഞ്ചായത്തിലെ 301 കോളനിയിൽ പാറപ്പുറത്ത് ഷെഡ് കെട്ടി കഴിഞ്ഞിരുന്ന വിമലയ്ക്കും ഓട്ടിസം ബാധിച്ച മകൻ സനലിനും ഇനി പുതുജീവിതം. വിമലയുടെയും മകൻ സനലിന്റെയും ദൈന്യത അറിഞ്ഞ മന്ത്രി എം.വി. ഗോവിന്ദനാണ് അടിയന്തര നടപടി സ്വീകരിക്കാൻ നിർദേശം നൽകിയത്. താമസിച്ചിരുന്ന വീട് കാട്ടാന നശിപ്പിച്ചതിനെത്തുടർന്ന് ആനയെ ഭയന്ന് ഉയർന്ന പാറയ്ക്ക് മുകളിൽ ടാർപോളിൻ ഷീറ്റ് ഉപയോഗിച്ച് നിർമിച്ച ഷെഡിലായിരുന്നു ഇവർ കഴിഞ്ഞിരുന്നത്. മകന്റെ ചികിൽസയും മുടങ്ങിയിരുന്നു. വൃക്കരോഗം മൂലവും മകനെ സംരക്ഷിക്കേണ്ടതിനാലും ജോലിക്ക് പോകാൻ വിമലയ്ക്ക് സാധിച്ചിരുന്നില്ല. വിമലയ്ക്ക് സ്ഥലവും വീടും സമയബന്ധിതമായി നൽകുന്നതിന് മന്ത്രി ഇടപെടുകയായിരുന്നു. മന്ത്രിയുടെ നിർദേശ പ്രകാരം ചിന്നക്കനാൽ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, എസ്ടി പ്രമോട്ടർ എന്നിവർ വിമലയെ സന്ദർശിച്ചിരുന്നു. പിന്നീട് പഞ്ചായത്ത് അഡീഷണൽ ഡയറക്ടർ എം.പി. അജിത് കുമാർ തിരുവനന്തപുരത്തു നിന്ന് ചിന്നക്കനാലിലെത്തി പാറമുകളിലുള്ള വീട്…
Read Moreനിങ്ങള്‍ ഈ കെണിയില്‍ വീഴരുതേ..! ലോൺ വാഗ്ദാനം നൽകി ഓൺലൈനിൽ തട്ടിപ്പ്! യുവാവിന് നഷ്ടമായത് 60,000 രൂപ; തട്ടിപ്പിന്റെ രീതി ഇങ്ങനെ…
മുണ്ടക്കയം: ഓൺലൈനിലൂടെ രണ്ടുലക്ഷം രൂപ ലോൺ തരപ്പെടുത്തി നൽകാമെന്ന് അവകാശപ്പെട്ട് യുവാവിൽ നിന്ന് 60,000 രൂപ തട്ടിയെടുത്തു. മുണ്ടക്കയം മുറികല്ലുംപുറം സ്വദേശിയായ യുവാവിനാണ് പണം നഷ്ടമായത്. ഫേസ്ബുക്കിന്റെ മാർക്കറ്റ് പേജിലാണ് ഓൺലൈനിലൂടെ ലോൺ നൽകുന്നു എന്ന സന്ദേശം യുവാവിന് ലഭിക്കുന്നത്. ഇതിന്റെ കാര്യങ്ങൾ അറിയുന്നതിനായി യുവാവ് തിരിച്ച് മെസേജ് അയച്ചു. താങ്കളുടെ രേഖകൾ അയച്ചു തരുവാനായിരുന്നു മറുപടി ലഭിച്ചത്. ഫോൺ നമ്പർ, ആധാർ കാർഡ്, പാൻ കാർഡ്, അടക്കമുള്ള എല്ലാ രേഖകളും ഇവർക്ക് അയച്ചു നൽകി. പിറ്റേദിവസം ബജാജ് ഫിൻസർവേ എന്ന കമ്പനിയുടെ പേരിൽ താങ്കളുടെ ലോൺ പാസായി എന്ന രീതിയിൽ വാട്സാപ്പിൽ ഒരു സന്ദേശം ലഭിച്ചു. തുടർന്ന് ലോൺ തുകയുടെ ഇൻഷുറൻസ് പരിരക്ഷയ്ക്കായി 8000 രൂപ അക്കൗണ്ടിൽ അടയ്ക്കുവാൻ ഇവർ ആവശ്യപ്പെട്ടു. വെസ്റ്റ് ബംഗാളിൽ നിന്നുള്ള ഒരു അക്കൗണ്ട് നമ്പരാണ് യുവാവിന് ലഭിച്ചത്. ഈ തുക…
Read More