പ്രത്യേകം നിര്‍മിച്ച കുളത്തില്‍ നാല്‍പ്പത് സ്ത്രീകള്‍ക്കൊപ്പം കുളി! കുളത്തിലേയ്ക്കുള്ള, ചന്ദനത്തില്‍ തീര്‍ത്ത ഓരോ പടിയിലും ഓരോ രാഞ്ജിമാര്‍; ഇന്ത്യന്‍ ചരിത്രത്തിന്റെ ഭാഗമായ രാജാവിനെക്കുറിച്ചറിയാം

ഭാരത ചരിത്രത്തില്‍ വീരശൂര രാജാക്കന്‍മാരുടെ പേര് മാത്രമല്ല എഴുതിച്ചേര്‍ക്കപ്പെട്ടിട്ടുള്ളത്. രാജാ കിഷന്‍ സിംഗിനെ പോലുള്ള സുഖലോലുപരായ രാജാക്കന്‍മാരും ഉണ്ട് അക്കൂട്ടത്തില്‍. ഇന്ത്യയുടെ സംസ്‌കാരത്തനിമ വിളിച്ചോതുന്ന അനേകം കൊട്ടാരങ്ങളുടെയും കോട്ടകളുടേയും നാടാണ് രാജസ്ഥാന്‍. പുരാതനമായ കുറേ രാജവംശങ്ങള്‍ക്കും പേര് കേട്ട ഇവിടെ വ്യത്യസ്തമായ ചരിത്രം എഴുതിയയാളാണ് കിഷന്‍ സിംഗ്. ഭരത്പൂറിലെ രാജാവായിരുന്ന അദ്ദേഹം ക്രൂരതയ്ക്ക് പേര് കേട്ട ആളായിരുന്നു. എന്നാല്‍ ദിവാന്‍ ആയിരുന്ന ജരാമണിദാസ് എഴുതിയ ‘മഹാരാജ’ എന്ന പുസ്തകത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത് തികച്ചും വ്യത്യസ്തമായ കാര്യങ്ങളാണ്.

രാജാവിന്റെ വിചിത്രമായ പല ചെയ്തികളെ കുറിച്ചും ആ പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. രാജാ കിഷന്‍ സിംഗ് അക്കാലത്ത് നാല്‍പത് സ്ത്രീകളെയാണേ്രത വിവാഹം കഴിച്ചിരുന്നത്. നീന്തല്‍ ഭ്രാന്തനായിരുന്നു രാജാ കിഷന്‍ സിംഗ്. കൊട്ടാരത്തോട് ചേര്‍ന്ന് ഒരു കുളവും നിര്‍മിച്ചു. ഒരു സാധാരണ കുളം എന്ന് ഇതിനെ വിശേഷിപ്പിക്കാന്‍ പറ്റില്ല. പിങ്ക് മാര്‍ബിള്‍ കൊണ്ടായിരുന്നു അത് നിര്‍മിച്ചിരുന്നത്. ചന്ദനത്തടികൊണ്ടായിരുന്നു കുളത്തിലേക്കിറങ്ങാനുള്ള കല്‍പ്പടികള്‍ നിര്‍മിച്ചിരുന്നത്. 20 ചന്ദനപ്പടികളാണ് കുളത്തിലേക്ക് ഇറങ്ങാനായി നിര്‍മിച്ചിരുന്നത്. ഓരോ പടിയിലും രണ്ട് വീതം രാജ്ഞിമാരെ നിര്‍ത്തിയാണ് രാജാവ് കുളിക്കാനിറങ്ങുക. ഓരോ രാജ്ഞിയും നഗ്‌നരായി വേണം പടവില്‍ നില്‍ക്കാന്‍. കൈയ്യില്‍ കത്തിച്ച തിരിയും വേണം. ആ പ്രദേശത്തെ മറ്റെല്ലാ വിളക്കുകളും അപ്പോള്‍ അണച്ചിട്ടുണ്ടാകും. രാജ്ഞിമാരെ കുളത്തിലേക്ക് വലിച്ചിട്ട് അവര്‍ക്കൊപ്പം കുളിക്കുന്നതായിരുന്നത്രെ രാജാവിന്റെ വിനോദം. കൈയ്യില്‍ കത്തിച്ച തിരിയുമായി നഗ്നരായി നൃത്തം ചെയ്യേണ്ടിയും വരാറുണ്ടത്രെ രാജ്ഞിമാര്‍ക്ക്. പക്ഷേ കൈയ്യിലെ തിരി ഒരിക്കലും കെടാന്‍ പാടില്ലെന്നാണ് ചട്ടം. ഏറ്റവും അവസാനം വരെ കൈയ്യിലെ തിരി കെടാതെ സൂക്ഷിക്കുന്ന രാജ്ഞിക്കാണ് അന്ന് രാത്രി രാജാവിനൊപ്പം ശയിക്കാനുള്ള അവസരം ലഭിക്കുക.

 

Related posts