മൂന്നാർ: മൂന്നാറിനെ ഉപയോഗിച്ച് പെണ്‍വാണിഭ ഓണ്‍ലൈൻ തട്ടിപ്പ്. തട്ടിപ്പിനിരയായി നിരവധി പേരാണ് പണം നഷ്ടപ്പെടുത്തിയത്. ഇന്റർനെറ്റിലൂടെ പെണ്‍വാണിഭത്തിനായി തിരച്ചിൽ നടത്തുന്പോൾ ലഭിക്കുന്ന ഫോണ്‍ നന്പറിലൂടെയാണ് തട്ടിപ്പിന്റെ തുടക്കം. നന്പർ ലഭിച്ചാൽ ആ നന്പരിലുള്ളവരുമായി ബന്ധപ്പെട്ട് ആവശ്യം അറിയിക്കും. അപ്പോൾ തുക നിശ്ചയിച്ച് കൈമാറുവാൻ ആവശ്യപ്പെട്ടുള്ള നിർദേശവും ലഭിക്കും. ഇതിനായി ലഭിക്കുന്ന ബാങ്ക് അക്കൗണ്ടിലേക്കായിരിക്കും പണം നിക്ഷേപിക്കേണ്ടത്. ഇത്തരത്തിൽ പണം ലഭിച്ചാൽ ഉടൻ തന്നെ മൂന്നാറിലെ പ്രമുഖ റിസോർട്ടുകളുടെ ഗൂഗിൾ ലൊക്കേറ്റർ മാപ്പ് ലഭിക്കുകയും പറയുന്ന സമയത്ത് അവിടെ എത്തുവാൻ ആവശ്യപ്പെടുകയും ചെയ്യും. ഇതു വിശ്വസിച്ച് റിസോർട്ടിലെത്തിവർ ഏറെ നേരം കാത്തിരുന്നിട്ടും പ്രതികരണം ലഭിക്കാതെ വരുന്നതോടെയാണ് തട്ടിപ്പിനിരയായ വിവരം ബന്ധപ്പെട്ടവർ അറിയുന്നത്. ഇതിനിടയിൽ നേരത്തേ ബന്ധപ്പെട്ട ഫോണിൽ വിളിച്ചാലും കാര്യമില്ല. കാരണം ആ ഫോണ്‍തന്നെ നിലവിലില്ല എന്ന മറുപടിയായിരിക്കും ലഭിക്കുന്നത്. കബളിപ്പിക്കപ്പെട്ട വിവരം പുറത്തറിഞ്ഞാലുള്ള മാനക്കേട് ഭയന്ന് തട്ടിപ്പിനിരയായവർ…
Read MoreCategory: Kottayam
പനിയും വയറിളക്കവും മൂലം ആടുകൾ ചത്തുവീഴുന്നു;വൈക്കത്ത് കർഷകർ ആശങ്കയിൽ
വൈക്കം: കർഷകരെ ആശങ്കയിലാഴ്ത്തി ആടുകൾ ചത്തുവീഴുന്നു. അസുഖ ബാധിതരായാണ് ആടുകൾ ചാകുന്നത്.തലയാഴം പഞ്ചായത്തിലൈ ഉൾപ്രദേശങ്ങളായ ചെട്ടിക്കരി, തോട്ടകം തുടങ്ങിയ ഭാഗങ്ങളിൽ നിരവധി ആടുകളാണ് കഴിഞ്ഞ ദിവസം ചത്തത്. പനിയും വയറിളക്കവും ബാധിച്ച ആടുകൾക്ക് മൃഗാശുപത്രികളിൽനിന്നു മരുന്നു വാങ്ങി നൽകിയിട്ടും ജീവൻ രക്ഷിക്കാനായില്ല.തലയാഴം ചെട്ടിക്കരിയിൽ വിജയമ്മയുടെ ഗർഭിണിയായ ആടാണ് ചത്തത്. വയറു വീർത്ത് ഭക്ഷണം കഴിക്കാൻ വിമുഖത കാട്ടിയ രണ്ടു വയസിലധികം പ്രായമുള്ള ആട് രണ്ടു ദിവസത്തിനകം ചാകുകയായിരുന്നു. സമീപത്തെ വീട്ടിലെ വീട്ടമ്മയുടെ രണ്ട് ആടുകളും ഏതാനും ദിവസങ്ങൾക്കു മുന്‍പ് ചത്തു. പ്രളയ ദുരിതാശ്വാസത്തിന്റെ ഭാഗമായി വീട്ടമ്മമാർക്ക് വരുമാന വർധനവിനായി പഞ്ചായത്തും തലയാഴം മൃഗാശുപത്രിയും ചേർന്ന് നൽകിയ ആടുകളിൽ ചിലതും അസുഖം ബാധിച്ചു ചത്തു. തോട്ടകം നീലാംബരിയിൽ മഞ്ജുവിന് ഈ പദ്ധതിയുടെ ഭാഗമായി ലഭിച്ച രണ്ട് ആടുകളിൽ ഒരുവയസിലധികം പ്രായമുള്ള ആട് ഞായറാഴ്ച രാത്രിയാണ് ചത്തത്. തലയാഴം മൃഗാശുപത്രിയിൽ…
Read Moreഅയ്യൻകാളി അടിസ്ഥാനജനതയുടെ അവകാശങ്ങൾ നേടിക്കൊടുത്ത വിപ്ലവനേതാവെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ
കോട്ടയം: മഹാത്മ അയ്യൻകാളിയുടെ നവോഥാനപ്രവർത്തനം കേരള ജനതയ്ക്കെന്നും ആവേശമാണെന്നും അടിസ്ഥാനജനതയുടെ അവകാശങ്ങൾ നേടിക്കൊടുത്ത വിപ്ലവനേതാവാണ് അദ്ദേഹമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. അഖില കേരള ചേരമർ ഹിന്ദു മഹാസഭ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മ അയ്യൻകാളിയുടെ 158-ാം ജന്മദിനാഘോഷം കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വർക്കിംഗ് പ്രസിഡന്റ് എം.കെ. അപ്പുക്കുട്ടൻ അധ്യക്ഷത വഹിച്ചു. സ്പെഷൽ റിക്രൂട്ട്മെന്റ് പുനഃസ്ഥാപിക്കുവാൻ ഗവണ്മെന്റ് തായാറാകണമെന്നു ജനറൽ സെക്രട്ടറി കല്ലറ പ്രശാന്ത് മുഖ്യപ്രഭാഷണത്തിൽ ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.ജി. അശോക് കുമാർ ജന്മദിന സന്ദേശം നൽകി. ട്രഷറർ കെ. കുട്ടപ്പൻ, കെ.സി. മനോജ്, ഒ.കെ. സാബു, കെ.കെ. കരുണാകരൻ, തങ്കച്ചൻ മ്യാലിൽ, ഗോപി മഞ്ചാടിക്കര, ഷീലാ തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു.
Read Moreകെഎസ്ഇബി പണിയെടുക്കുന്നില്ലെന്ന് ! പ്രശ്നത്തിനു പരിഹാരമില്ലെങ്കിൽ മുട്ടന്‍ പണിയുമായി പഞ്ചായത്ത് കമ്മിറ്റി
അയർക്കുന്നം: വഴിവിളക്കുകൾ തെളിക്കുന്ന സർക്കാരിന്റെ നിലാവ് പദ്ധതിക്കെതിരേ അയർക്കുന്നം പഞ്ചായത്തിന്റെ പ്രതിഷേധം. പഞ്ചായത്തിലെ മുഴുവൻ റോഡുകളിലെയും സ്ട്രീറ്റ് ലൈറ്റുകൾ തെളിക്കുന്നതിനായി സർക്കാരിന്റെ നിലാവ് പദ്ധതിപ്രകാരം 4000 എൽഇഡി ബൾബുകൾക്ക് ഓർഡർ നൽകിയിരുന്നു. ബൾബുകൾ പോസ്റ്റുകളിൽ സ്ഥാപിക്കുന്നതിനുള്ള ഉത്തരവാദിത്വം കെഎസ്ഇബിക്കാണ്. ഇതുവരെ 700 ബൾബുകൾ മാത്രമാണ് ലഭ്യമായത്. സർക്കാർ പദ്ധതി ആയതിനാൽ പഞ്ചായത്തുകൾക്ക് പിന്മാറാനും കഴിയില്ല. നിലവിൽ പോസ്റ്റുകളിലുള്ള കാലഹരണപ്പെട്ട ബൾബുകൾ മാറ്റിയിടാനും സാധിക്കുന്നില്ല. സ്ട്രീറ്റ് ലൈറ്റുകളിൽ വെളിച്ചമില്ലാത്തതിന്റെ പേരിൽ പഞ്ചായത്തംഗങ്ങളാണു പൊതുജനങ്ങളുടെ പഴി കേൾക്കുന്നത്. തുടർന്നു കഴിഞ്ഞ ശനിയാഴ്ച പഞ്ചായത്ത് പ്രസിഡന്റ് സീന ബിജുവിന്റെ നേതൃത്വത്തിൽ ചേർന്ന യോഗം സർക്കാരിനും കെഎസ്ഇബിക്കുമെതിരേ പ്രതിഷേധ പ്രമേയം പാസാക്കി. പ്രശ്നത്തിനു പരിഹാരമില്ലെങ്കിൽ കെഎസ്ഇബിക്കു മുന്നിൽ പ്രതിഷേധ ധർണയും സമരപരിപാടികളുമായി മുന്നോട്ടു പോകാനും പഞ്ചായത്ത് കമ്മിറ്റിയിൽ തീരുമാനമായി. വൈസ് പ്രസിഡന്റ് വത്സല, അംഗങ്ങളായ കെ.സി. ഐപ്പ്, ജിജി നാകമറ്റം, ഷീന മാത്യു…
Read Moreഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനാലുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍; കുടുങ്ങിയത് പെണ്‍കുട്ടിയുമായി തമിഴ്നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ
പത്തനംതിട്ട: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിനെ ഇലവുംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. ഏനാദിമംഗലം ഗിരിജ വിലാസത്തില്‍ അശോക് കുമാറാണ് (21) ആണ് പോക്സോ കേസില്‍ പിടിയിലായത്. പതിനാലു വയസുകാരിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പച്ചതായാണ് കേസ്്ു. പെണ്‍കുട്ടിയുമായി തമിഴ്നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ഇളമണ്ണൂരില്‍ വച്ച് പോലീസിനെകണ്ട്് ഓടിരക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് അശോക് കുമാറിനെ പിടികൂടിയത്. എസ്എച്ച്ഒ ബി.അയൂബ്ഖാന്റെ നേതൃത്വത്തില്‍ എസ്ഐമാരായ ജയേഷ്, സത്യദാസ്, അശോക് കുമാര്‍, എസ്സിപിഒമാരായ സന്തോഷ്കുമാര്‍, സുരേഷ്കുമാര്‍, കെ.എസ് സജു, സിപിഒമാരായ എസ.് അന്‍വര്‍ഷ, എസ.് ശ്രീജിത്ത്, ശ്യാംകുമാര്‍, അനൂപ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡു ചെയ്തു
Read Moreഡോർ തുറന്നപ്പോൾ ബിയർകുപ്പി താഴെ വീണ് പൊട്ടി; നാട്ടുകാർ ഇടപെട്ടു,പൊട്ടിത്തെറിച്ച് എസ്ഐ; മദ്യപിച്ച് പ്രശ്നമുണ്ടാക്കുന്നത് സ്ഥിരം പരിപാടിയെന്ന് നാട്ടുകാർ
ഗാന്ധിനഗർ: കഴിഞ്ഞ വെള്ളിയാഴ്ച റെയിൽവേ പോലീസ് എസ്ഐ വൈകുന്നേരം ആറിന് കോട്ടയം റെയിൽവേ സ്റ്റേഷനു സമീപം സുഹൃത്തിന്റെ വാഹനത്തിലിരുന്നു മദ്യപിക്കുകയായിരുന്നു. വാഹനത്തിന്റെ ഡോർ തുറന്നപ്പോൾ ബിയർ ബോട്ടിൽ താഴെ വീണ് പൊട്ടി. ഈ ശബ്ദം കേട്ട് ആളുകൾ ചുറ്റും കൂടുകയും വാക്കുതർക്കമുണ്ടാവുകയും ചെയ്തു. ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ പെട്രോളിംഗ് വാഹനം വരുന്നതുകണ്ട് ഇവർ ഉടനെ വാഹനമെടുത്ത് റെയിൽവേ സ്റ്റേഷൻ റോഡിലൂടെ പോയി. കൂടിനിന്ന ആളുകൾ വാഹനത്തിലുണ്ടായിരുന്ന ഈസ്റ്റ് എസ്ഐയോട് വിവരം പറഞ്ഞു. തുടർന്ന് പെട്രോളിംഗ് സംഘം വാഹനത്തിന്റെ പിന്നാലെ പോയി തടഞ്ഞു പരിശോധിച്ചു. താൻ റെയിൽവേ പോലീസ് സ്റ്റേഷനിലെ എസ്ഐ ആണെന്നു പറഞ്ഞതോടെ ഈസ്റ്റ് എസ്ഐ ഇയാളുടെ തിരിച്ചറിയൽ കാർഡ് ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായ റെയിൽവേ പോലീസ് എസ്ഐ വാക്ക് തർക്കമുണ്ടാക്കി. തുടർന്ന് ഈസ്റ്റ് എസ്ഐ ഇയാളുടെ തിരിച്ചറിയാൽ കാർഡ് വാങ്ങിക്കൊണ്ടു പോവുകയും പിറ്റേ ദിവസം സ്റ്റേഷനിൽ…
Read Moreഇരിപ്പിടം കള്ളൻമാർ അറുത്തുകൊണ്ടുപോയി; പുതിയ ഭരണസമിതി വരുമ്പോൾ എല്ലാം ശരിയാകുമെന്ന് പറഞ്ഞ് വെറും വാക്കായി
കോട്ടയം: ഇരിപ്പിടമില്ലാത്ത കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡ്. തിരുനക്കര സ്റ്റാൻഡിലെത്തുന്ന യാത്രക്കാർക്കു ഷോപ്പിംഗ് കോംപ്ലക്സിന്റെ താഴത്തെ നിലയിലുള്ള കടമുറികളുടെ മുന്നിലാണ് കാത്തിരിപ്പ് കേന്ദ്രം ഒരുക്കിയത്. മഴ നനയാതെ ബസ് കാത്തിരിക്കാൻ ഒരുക്കിയ സ്റ്റീൽ കന്പി ഇരിപ്പിടമാണ് ഇപ്പോൾ ഉപയോഗ ശൂന്യമായിരിക്കുന്നത്. ബസ് സ്റ്റാൻഡ് നവീകരണത്തിന്റെ ഭാഗമായി വർഷങ്ങൾക്കു മുന്‍പ് സ്ഥാപിച്ച എട്ട് ഇരിപ്പിടങ്ങളിൽ ഒന്നിൽ മാത്രമാണ് ഇപ്പോൾ ഇരിക്കാൻ പാകത്തിനു കന്പികളുള്ളത്. ബസ് കാത്തുനിൽക്കുന്ന യാത്രക്കാർക്കുവേണ്ടിയുള്ള സ്റ്റീൽ കന്പികൾ ഘടിപ്പിച്ച ചാരു ബഞ്ചുകളുടെ ഇരിക്കുന്ന ഭാഗത്തെ കന്പികളാണു മുറിച്ചു മാറ്റിയ നിലയിലുള്ളത്. രാത്രിയിൽ ഇവിടങ്ങളിൽ തന്പടിക്കുന്ന സംഘമാണ് സ്റ്റീൽ കന്പികൾ മുറിച്ചു മാറ്റുന്നത്. കോട്ടയം മെഡിക്കൽ കോളജിലേക്കു പോകുന്ന രോഗികൾ ആശ്രയിക്കുന്ന സ്റ്റാൻഡാണിത്. രാത്രിയായാൽ സോളർ ഉൾപ്പെടെയുള്ള വിളക്കുകൾ കത്തുന്നില്ലെന്നും പരാതിയുണ്ട്. കടകൾ എല്ലാം അടയ്ക്കുന്നതോടെ ഇവിടെ വെളിച്ചമില്ലാത്ത സാഹചര്യമാണ്. ഇതോടെ യാചകർ, അലഞ്ഞുതിരിഞ്ഞു നടക്കുന്നവർ, സാമൂഹിക…
Read Moreഈ തോട്ടം തമിഴ്നാട്ടിലല്ല, നമ്മുടെ തൊട്ടടുത്ത് തന്നെയുണ്ട് !കോണ്ട്രാക്ടർ അരുണിന്റെ ബന്തി പാടം ഒരു പാട്പേർക്ക് ഒരു പാഠമാണ്…
വൈക്കം: കോവിഡ് വ്യാപനത്തെ തുടർന്ന് തൊഴിൽ നഷ്ടമായ കോണ്ട്രാക്ടർ ഉപജീവനത്തിനായി ബന്തി കൃഷി നടത്തുന്നു.മറവൻതുരുത്ത് കടൂക്കര കളപ്പുരയ്ക്കൽ അരുണ്‍ ശിവദാസാ(30)ണ് വൈക്കം നഗരത്തിൽ പാട്ടത്തിനെടുത്ത 50 സെന്റ് സ്ഥലത്ത് ബന്തി കൃഷി നടത്തിയത്. കോണ്ട്രാക്ടർ ആയ അരുണ്‍ പണികൾ കുറഞ്ഞതോടെയാണ് കൃഷിയിലേക്ക് തിരിഞ്ഞത്. പച്ചക്കറി ഉൾപ്പടെയുള്ള കൃഷികളെ പറ്റി ആലോചിച്ചെങ്കിലും വിപണിയിലെ ആവശ്യകത മനസിലാക്കി പൂ കൃഷിയിലേക്കു തിരിയുകയായിരുന്നു. വൈക്കം താലൂക്ക് ആശുപത്രിക്കു കിഴക്കുഭാഗത്ത് നർത്തകി തിയറ്റർ പ്രവർത്തിച്ചിരുന്ന പുരയിടത്തിലാണ് ബന്തി പൂക്കൾ പരിമളം പരത്തുന്നത്. കാടു പിടിച്ചു കിടന്ന പുരയിടം ഏറെ അധ്വാനം നടത്തിയാണ് അരുണ്‍ കൃഷിയിടമാക്കിയത്. ദിവസേന പത്തു കിലോയിലധികം ബെന്തി പൂക്കളാണ് പുന്തോട്ടത്തിൽ നിന്നു ലഭിക്കുന്നത്. സമീപ സ്ഥലങ്ങളിലുള്ള പൂക്കടക്കാർ അരുണിന്റെ പൂക്കൾ ഏറെ താൽപര്യത്തോടെയാണ് വാങ്ങുന്നത്. ആവശ്യപ്പെടുന്നവർക്കൊക്കെ പൂ നൽകാൻ പറ്റാത്തതിനാൽ പൂ കൃഷി വിപുലീകരിക്കാനുള്ള തീരുമാനത്തിലാണ് ഈ യുവാവ്. അരുണിന്റെ…
Read Moreരണ്ടുവര്‍ഷത്തിനുശേഷം വിവാഹം നടത്താമെന്ന് വീട്ടുകാര്‍ ഉറപ്പുനല്‍കിയിട്ടും..! കുമളിയിലെ ലോഡ്ജിൽ കമിതാക്കള്‍ മരിച്ചനിലയിൽ
കുമളി: കുമളിയിലെ സ്വകാര്യ ലോഡ്ജിൽ കമിതാക്കളെ മരിച്ചനിലയിൽ കണ്ടെത്തി. പുറ്റടി സ്വദേശിനി അഭിരാമി, കുമളി അട്ടപ്പള്ളം സ്വദേശി ധനേഷ് എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. വിഷം കഴിച്ചാണ് അത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാവിലെയാണ് ഇവർ ലോഡ്ജിൽ മുറിയെടുത്തത്. ഇരുവരും പുറത്തിറങ്ങാത്തതിനെത്തുടർന്ന് ലോഡ്ജ് അധികൃതർ പോലീസിൽ അറിയിക്കുകയായിരുന്നു. ഇരുവരുടെയും മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റുമാർട്ടത്തിനുശേഷം വീട്ടുകാർക്കു കൈമാറും. രണ്ടുവർഷത്തിനുശേഷം ഇരുവരുടെയും വിവാഹം നടത്താമെന്ന് വീട്ടുകാർ ഉറപ്പുനൽകിയിരുന്നതായും പറയുന്നു.
Read Moreസിപിഎം ജില്ലാ സമ്മേളനം ജനുവരിയിൽ; പാർട്ടി പിടിക്കാൻ രണ്ടു ചേരി!
കോട്ടയം: ജനുവരിയിൽ കോട്ടയത്തു നടക്കുന്ന സിപിഎം ജില്ലാസമ്മേളനത്തിൽ പാർട്ടി പിടിക്കാൻ ഒൗദ്യോഗിക പക്ഷത്തെ രണ്ടു ചേരിയും നീക്കങ്ങൾ തുടങ്ങി. ജില്ലാ സെക്രട്ടറിയായിരുന്ന വി.എൻ. വാസവൻ നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി ആയതോടെ സെക്രട്ടറി സ്ഥാനം ഒഴിയുകയും സെക്രട്ടറിയായി ജില്ലാ സെക്രട്ടറിയേറ്റംഗമായിരുന്ന എ.വി. റസലിനെ തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു. നിലവിലെ സാഹചര്യത്തിൽ റസൽ തന്നെ സെക്രട്ടറിയായി തുടരാനാണ് സാധ്യത. ഒൗദ്യോഗിക വിഭാഗത്തിന്റെ പൂർണ നിയന്ത്രണത്തിലുള്ളതാണ് നിലവിലെ ജില്ലാ കമ്മിറ്റി. വാസവൻ, തോമസ് ചേരികൾഒൗദ്യോഗിക വിഭാഗത്തിൽ രണ്ടു ചേരിയുണ്ട്. രണ്ടു ചേരിയുടെ പ്രവർത്തനവും സമ്മേളന കാലത്ത് ശക്തിപ്രാപിച്ചിട്ടുണ്ട്. പരമാവധി ഏരിയാകൾ പിടിച്ചെടുത്ത് സമ്മേളനപ്രതിനിധികളെ തങ്ങളുടെ പക്ഷത്താക്കാൻ ഇരുവിഭാഗവും നീക്കങ്ങൾ തുടങ്ങി. മന്ത്രി വി.എൻ. വാസവൻ നേതൃത്വം നൽകുന്ന വിഭാഗവും സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.ജെ. തോമസ് നേതൃത്വം നൽകുന്ന വിഭാഗവുമാണുള്ളത്. നിലവിലെ സെക്രട്ടറി എ.വി. റസൽ, ടി.ആർ. രഘുനാഥൻ, കെ.എം. രാധാകൃഷ്ണൻ, എം.ടി. ജോസഫ്,…
Read More