കോട്ടയം: പത്തൊൻപത് മക്കൾക്കു ജന്മം നൽകിയ വന്ദ്യപിതാവ് യാത്രയായി. മക്കൾ ദൈവത്തിന്റെ ദാനമെന്നു വിശ്വസിച്ച വെച്ചൂച്ചിറ നിരപ്പേൽ (പിണമറുകിൽ) എൻ.എം. ഏബ്രഹാം (കുട്ടിപാപ്പൻ) വിടപറയുന്പോൾ തൊണ്ണൂറു വയസായിരുന്നു. വെച്ചൂച്ചിറയിലെ ആദ്യകാല കുടിയേറ്റ കർഷകനും മണ്ണിനോടു പൊരുതി ജീവിച്ച മാതൃകാ കർഷകനുമായിരുന്ന എൻ.എം. ഏബ്രഹാം നാട്ടുകാർക്കും ബന്ധുക്കൾക്കും കുട്ടിപാപ്പനായിരുന്നു. ഇടമറ്റത്തുനിന്ന് 75 വർഷം മുന്പ് കാളവണ്ടികളും കാട്ടുവഴികളും മാത്രമുണ്ടായിരുന്ന കാലത്താണ് സഹോദരൻ എൻ.എം. വർക്കിക്കും അയൽവാസികൾക്കുമൊപ്പം വെച്ചൂച്ചിറയിലെത്തിയത്. പിന്നീട് കഠിനാധ്വാനത്തിൽ നാളുകൾ. നെല്ലു വിതച്ചും കപ്പ നട്ടും അദ്ദേഹം ജീവിതം പടുത്തുയർത്തി. ഒപ്പം, ഇടുക്കി ജില്ലയിലെ പാണ്ടിപ്പാറ, ആനവിലാസം എന്നിവിടങ്ങളിലും കൃഷിയിറക്കി. കാട്ടുമൃഗങ്ങൾ ഏറെയുണ്ടായിരുന്ന അക്കാലത്ത് മരങ്ങളിൽ ഏറുമാടം കെട്ടിയായിരുന്നു താമസം. അന്നം തേടി മധ്യകേരളത്തിലെ വിവിധ ഗ്രാമങ്ങളിൽനിന്നു കുടിയേറി വന്നവർക്കെല്ലാം കുട്ടിപാപ്പൻ കരുതലും സ്നേഹവും നൽകി. പെരുവന്താനം ഒട്ടലാങ്കൽ കുടുംബാംഗം മേരിക്കുട്ടിയാണ് ഭാര്യ. ഇവർക്കു ജനിച്ച 19…
Read MoreCategory: Kottayam
ലോട്ടറി തൊഴിലാളികൾ കടുത്ത ദാരിദ്രത്തിൽ; പ്രഖ്യാപിച്ച സഹായം പോലും ലഭ്യമായില്ലെന്ന് പരാതി
കോട്ടയം: ലോക്ഡൗണ് പ്രഖ്യാപിച്ചതിനുശേഷം ഒരുമാസമായി ലോട്ടറി തൊഴിലാളികൾക്ക് ഒരു വരുമാനവും ഇല്ലാത്തതിനാൽ പട്ടിണിയിലായ തൊഴിലാളികളെ സഹായിക്കാൻ സർക്കാർ പ്രഖ്യാപിച്ച 1000 രൂപ പോലും ഇതുവരെ നൽകിയിട്ടില്ല. 5,000 രൂപ സഹായം ആവശ്യപ്പെടുന്ന തൊഴിലാളികൾക്ക് പ്രഖ്യാപിച്ചത് പോലും ലഭിക്കാതെ വലിയ പ്രതിസന്ധിയിലാണ്. സർക്കാരിലേക്കു കോടിക്കണക്കിനു രൂപ വരുമാനം ഉണ്ടാക്കിക്കൊടുക്കുന്ന ലോട്ടറി വില്പനക്കാർക്ക് 5,000 രൂപയുടെ അടിയന്തരസഹായം നൽകാൻ സർക്കാർ തയാറാകണമെന്ന് ഓൾ കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് കോണ്ഗ്രസ് (ഐഎൻടിയുസി) നിരന്തരമായി സർക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും തുടർ നടപടികളുണ്ടായില്ല. മറ്റു ക്ഷേമനിധി ബോർഡുകൾ തൊഴിലാളികൾക്ക് 1,000 രൂപ വീതം നൽകിയപ്പോൾ ലോട്ടറി മേഖലയിലുള്ള തൊഴിലാളികൾക്ക് മാത്രം ഈ തുക ലഭിച്ചില്ലെന്നുള്ളത് തൊഴിലാളികൾക്കിടിയിൽ വിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. പ്രഖ്യാപിച്ച 1,000 രൂപ ഉടനടി ലഭിക്കണമെന്നും അടിയന്തരമായി സർക്കാരിന്റെ ഭാഗത്തുനിന്നു കൂടുതൽ ധനസഹായം ചില്ലറ വിൽപ്പനക്കാരായ ലോട്ടറി തൊഴിലാളികൾക്ക് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സമരപരിപാടികൾ…
Read Moreപ്രഖ്യാപനവും തുടക്കവും ഗംഭീരം; കറുകച്ചാലിൽ കാമറ സ്ഥാപിക്കൽ ചുവപ്പു നാടയിൽ കുടുങ്ങി പാതിവഴിയിൽ
കറുകച്ചാൽ: പ്രഖ്യാപനവും തുടക്കവും ഗംഭീരം. പക്ഷേ, പദ്ധതി ഇപ്പോഴും കടലാസ് താളുകളിൽ മാത്രം.അപകടങ്ങളും ആക്രമണ സംഭവങ്ങളും മോഷണവും പതിവായതോടെ ജില്ലാപഞ്ചായത്തും പോലീസും ചേർന്ന് പട്ടണത്തിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കാൻ ആരംഭിച്ച പദ്ധതി ഇപ്പോഴും പാതിവഴിയിൽ. ടെൻഡർ നടപടിയടക്കം പൂർത്തായാക്കി വർഷങ്ങൾ പിന്നിടുന്പോഴും നിർമാണ ജോലികൾ പോലും ആരംഭിച്ചിട്ടില്ല. മൂന്നു വർഷം മുന്പാണ് ജില്ലാപഞ്ചായത്ത് കറുകച്ചാൽ പോലീസ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്. ഇതു സംബന്ധിച്ച് കാര്യങ്ങൾ പഠിച്ച് കാമറകൾ സ്ഥാപിക്കേണ്ട സ്ഥലങ്ങളടക്കം തീരുമാനിച്ചാണ് തുടങ്ങിയത്. വ്യാപാരികളുടെയും മറ്റും സഹകരണത്തോടെ 60 കാമറകൾ സ്ഥാപിക്കാനായിരുന്നു പദ്ധതി. കറുകച്ചാൽ പോലീസ് സ്റ്റേഷനുള്ളിൽ സ്ക്രീനുകളും സജ്ജീകരണങ്ങളുമൊരുക്കി 24 മണിക്കൂറും നിരീക്ഷണ സംവിധാനമൊരുക്കുകയായിരുന്നു ലക്ഷ്യം. ആറുമാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നു പ്രഖ്യാപിച്ച പദ്ധതിയ്ക്കു നാളിതുവരെയായും തുടക്കം കുറിക്കാൻ കഴിഞ്ഞിട്ടില്ല.മോഷണം, ആക്രമണം, വാഹനാപകടങ്ങൾ തുടങ്ങിയവ കുറയ്ക്കാൻ ഒരു പരിധിവരെ സഹായകമാകുന്നതിനാലാണ് ഇത്തരം…
Read Moreസംസ്ഥാനത്ത് മഴ കൂടുതൽ പെയ്തിറങ്ങിയ പ്രദേശങ്ങളിൽ മുണ്ടക്കയവും കാഞ്ഞിരപ്പള്ളിയും; വേനൽക്കാല ചൂടിലും മുൻപന്തിയിൽ തന്നെ…
കോട്ടയം: ഒരു പതിറ്റാണ്ടായി കേരളത്തിൽ ഏറ്റവും മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ കാഞ്ഞിരപ്പള്ളിയും മുണ്ടക്കയവും. കാലവർഷവും തുലാവർഷവും ഏറ്റവും നന്നായി ലഭിക്കുന്ന സ്ഥലങ്ങളിൽ പീരുമേട്, കാഞ്ഞിരപ്പള്ളി താലൂക്കുകൾ ഇടംപിടിച്ചിട്ടുണ്ട്. പശ്ചിമഘട്ടത്തിന്റെയും പെരുവന്താനം മലയോരങ്ങളുടെയും സാന്നിധ്യം ഇതിൽ പ്രധാന ഘടകമായി കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. മാത്രമല്ല പെരുവനന്താനം, പൊന്തൻപുഴ വനങ്ങൾ ഒരുക്കുന്ന അനുകൂല സാഹചര്യവും വനംപോലെ തിങ്ങിയ റബർതോട്ടങ്ങളുടെ സാന്നിധ്യവും അനുകൂല ഘടകങ്ങളാണ്. പശ്ചിമഘട്ടം കടന്നു വരുന്ന കാറ്റും ജൈവവൈവിധ്യത്തിന്റെ ലഭ്യതയും മഴപ്പെയ്ത്തിന് സാധ്യതയൊരുക്കുന്നു. മൂവായിരം മില്ലീമീറ്ററിനു മുകളിൽ കാഞ്ഞിരപ്പള്ളിയിൽ ശരാശരി മഴ ലഭിക്കുന്നതായാണ് കണക്കുകൾ. കേരളത്തിൽ പെരുമഴ പെയ്യുന്ന ആഴ്ചകളിലും മഴയിൽ മുന്നിലാണ് കാഞ്ഞിരപ്പള്ളി. ഈ സാഹചര്യത്തിലും വേനൽച്ചൂടിലും കാഞ്ഞിരപ്പള്ളിയും മുണ്ടക്കയവും മുന്നിൽതന്നെ. 39 ഡിഗ്രി വരെ ഇവിടെ താപനില ഉയർന്നിട്ടുണ്ട്.
Read Moreഒരു തുള്ളിപോലും കടത്താന് സമ്മതിക്കില്ല..! ലോക്ഡൗണിൽ വൻ തോതിൽ വ്യാജമദ്യം ഒഴുകുന്നതിനു തടയിടാൻ പോലീസും എക്സൈസ് സംഘവും
കോട്ടയം: ലോക്ഡൗണിൽ വൻ തോതിൽ വ്യാജമദ്യം ഒഴുകുന്നതിനു തടയിടാൻ പോലീസും എക്സൈസ് സംഘവും സജീവം. ഇന്നലെ ഐലൻഡ് എക്സ്പ്രസിൽനിന്നും 18 കുപ്പി മദ്യവുമായെത്തിയ രണ്ടു പേരെയാണ് പിടികൂടിയത്. തിരുനൽവേലി സ്വദേശികളായ നല്ലതന്പി (45), കണ്ണൻ (50) എന്നിവരെയാണു കോട്ടയം റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തത്. ബംഗളൂരുവിൽ നിന്ന് എത്തിച്ച മദ്യം ഇവർ യാത്ര ചെയ്തിരുന്ന സീറ്റുകൾക്ക് അടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു. 750 മില്ലി ലീറ്ററിന്റെ 18 കുപ്പികളിലാക്കിയായിരുന്നു മദ്യം സൂക്ഷിച്ചിരുന്നത്. ഐലൻഡ് എക്സ്പ്രസിൽ മദ്യം കടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ റെയിൽവേ പോലീസ് പരിശോധനകൾ നടത്തുകയായിരുന്നു. തിരുനൽവേയിൽ എത്തിച്ചു വിൽപ്പന നടത്തുന്നതിനുവേണ്ടിയാണ് ഇവർ മദ്യം കടത്തിയതെന്ന് പോലീസ് പറഞ്ഞു. എസ്ഐ കെ.കെ. കുര്യൻ, സിപിഒമാരായ അജേഷ്, ശാലിനി എന്നിവർ ചേർന്നാണ് റെയ്ഡ് നടത്തിയത്. പാന്പാടിൽ വാറ്റ് പിടിച്ചു എക്സൈസിന്റെ നേതൃത്വത്തിൽ വിൽപനയ്ക്കു സൂക്ഷിച്ചിരുന്ന രണ്ടര ലിറ്റർ വാറ്റ്…
Read Moreമത്സ്യം കഴിച്ച് യുവാവ് അവശ നിലയിൽ; കോവിഡും ന്യൂമോണിയയും ഹൃദയാഘാതവും അതീജീവിച്ച് വീട്ടിലെത്തിയ യുവാവിനാണ് ദാരുണ സംഭവം നേരിടേണ്ടി വന്നത്
എരുമേലി: കോവിഡ് രോഗത്തിനൊപ്പം ന്യൂമോണിയയും പിന്നെ ഹൃദയാഘാതവും ബാധിച്ച് വെന്റിലേറ്ററിൽ കഴിഞ്ഞ യുവാവ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിയപ്പോൾ കടയിൽ നിന്നു വാങ്ങിയ മത്സ്യം കഴിച്ച് അവശ നിലയിലായി. പരാതി ലഭിച്ചതോടെ ഭക്ഷ്യ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ മത്സ്യ വിൽപ്പന ശാലയിൽ പരിശോധന നടത്തി.ഇന്നലെ എരുമേലിയിലാണ് സംഭവം. ശ്രീനിപുരം തെങ്ങുംതോട്ടം ഷിബു (39) ആണ് എരുമേലി ഹെൽത്ത് ഇൻസ്പെക്ടർക്ക് പരാതി നൽകിയത്. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് വരുമ്പോഴാണ് രണ്ട് കിലോ നത്തോലി മത്സ്യം എരുമേലിയിൽ നിന്ന് വാങ്ങിയത്. വീട്ടിൽ എത്തി കുറച്ച് മത്സ്യം പാകം ചെയ്ത് കഴിച്ചതോടെ വയറിളക്കവും ഛർദിയും അനുഭവപ്പെടുകയായിരുന്നു. അവശേഷിച്ച മത്സ്യം കേടായ നിലയിലായിരുന്നെന്നും ഇത് കുഴിച്ചു മൂടിയെന്നും ഷിബു ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു. തുടർന്നാണ് ആരോഗ്യ വകുപ്പിൽ നിന്നുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇന്നലെ കടകളിൽ പരിശോധന നടന്നത്.…
Read Moreകാലവർഷം എത്തി; മുന്നൊരുക്കങ്ങളുമായി ഇടുക്കി അതീവ ജാഗ്രതയിൽ
തൊടുപുഴ: കാലവർഷം എത്തിയതിന്റെ സൂചന നൽകി ജില്ലയിൽ മഴ കനത്തു തുടങ്ങി. ഇന്നലെയോടെയാണ് ഇടിയോടു കൂടിയ മഴ ജില്ലയുടെ വിവിധ മേഖലകളിൽ ലഭിച്ചത്. ഇന്നുമുതൽ മഴ ശക്തിപ്പെടുമെന്നാണ് വിലയിരുത്തൽ. കാലവർഷം ശക്തിപ്പെടുന്ന സാഹചര്യത്തിൽ ദുരന്ത നിവാരണത്തിനായി ജില്ലാ ഭരണകൂടം കഴിഞ്ഞ മാസം തന്നെ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. കൂടുതൽ പ്രതിരോധ സംവിധാനങ്ങൾ സജ്ജമാക്കുന്ന തിരക്കിലാണ് ജില്ലാ അധികൃതർ. ദുരന്ത പ്രതിരോധത്തിനും ലഘൂകരണത്തിനും ഉപകാരപ്രദമാകുന്ന ജില്ലയിലെ എല്ലാ വിഭവങ്ങളുടേയും സാമഗ്രികളുടേയും വാഹനങ്ങളുടേയും കണക്ക് നിർവഹണ ഉദ്യോഗസ്ഥർ ജില്ലാ ദുരന്ത നിവാരണ സമിതിയ്ക്ക് നൽകിയിരുന്നു. മണ്ണിടിച്ചിൽ മൂലമുണ്ടാകുന്ന ഗതാഗത തടസം നീക്കുന്നതിന് ലഭ്യമാക്കാൻ ജെസിബി, ഹിറ്റാച്ചി, ലോറികൾ എന്നിവയുടെ പട്ടിക മോട്ടോർ വാഹന വകുപ്പ് ശേഖരിച്ചു നൽകി. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും പോലുള്ള അത്യാഹിതങ്ങളുണ്ടായാൽ മാറ്റി പാർപ്പിക്കേണ്ടവരുടെ പട്ടികയും തഹസീൽദാർമാർ നേരത്തെ തന്നെ തയാറാക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ അധീനതയിലുള്ള വസ്തുക്കളുടെ സംരക്ഷണക്കുറവുകൊണ്ട് അപകടമോ ജീവഹാനിയോ…
Read Moreകോവിഡ് ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയ യുവാവ് മത്സ്യം കഴിച്ച് അവശനിലയിൽ; സംഭവം എരുമേലിയില്; ആരോഗ്യവകുപ്പിന്റെ പരിശോധനയില് കടകളിൽ കണ്ടെത്തിയത് ഇങ്ങനെ…
എരുമേലി: കോവിഡ് രോഗത്തിനൊപ്പം ന്യൂമോണിയയും പിന്നെ ഹൃദയാഘാതവും ബാധിച്ച് വെന്റിലേറ്ററിൽ കഴിഞ്ഞ യുവാവ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിയപ്പോൾ കടയിൽ നിന്നു വാങ്ങിയ മത്സ്യം കഴിച്ച് അവശ നിലയിലായി. പരാതി ലഭിച്ചതോടെ ഭക്ഷ്യ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ മത്സ്യ വിൽപ്പന ശാലയിൽ പരിശോധന നടത്തി. ഇന്നലെ എരുമേലിയിലാണ് സംഭവം. ശ്രീനിപുരം തെങ്ങുംതോട്ടം ഷിബു (39) ആണ് എരുമേലി ഹെൽത്ത് ഇൻസ്പെക്ടർക്ക് പരാതി നൽകിയത്. കഴിഞ്ഞയിടെ ഷിബു കോവിഡ് പോസിറ്റീവ് ആയി കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ആദ്യവും തുടർന്ന് ന്യുമോണിയ ബാധിച്ചതോടെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിൽ കഴിഞ്ഞു. രോഗം ഭേദമായി തുടങ്ങിയപ്പോൾ ഹൃദയാഘാതമുണ്ടായി അടിയന്തര സർജറിക്ക് വിധേയനായി. തുടർന്ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് വരുമ്പോഴാണ് രണ്ട് കിലോ നത്തോലി മത്സ്യം എരുമേലിയിൽ നിന്ന് വാങ്ങിയത്. വീട്ടിൽ എത്തി കുറച്ച് മത്സ്യം പാകം…
Read Moreവൈക്കം നഗരസഭ പൊതു ശ്മശാനത്തിലെ അറ്റകുറ്റപ്പണിയിൽ ക്രമക്കേടെന്ന് ആരോപണം
വൈക്കം: കോവിഡ് രോഗികളെ സംസ്കരിക്കുന്നതിനിടയിൽ പ്രവർത്തനം നിലച്ച വൈക്കം നഗരസഭ പൊതു ശ്മശാനത്തിലെ തകരാറു പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട അറ്റകുറ്റപണിയിൽ കരാറുകാരൻ ക്രമക്കേടു കാട്ടിയതായി ആരോപണം. എൽഡിഎഫ് പാർലമെന്ററി പാർട്ടിയാണ് ആരോപണം ഉന്നയിച്ചത്. ശ്മശാനത്തിൽ മൃതദേഹം സംസ്കരിക്കുന്പോൾ ഉണ്ടാകുന്ന ചൂടും പുകയും പുറം തള്ളാൻ സ്ഥാപിച്ച ശക്തിയേറിയ മോട്ടോർ തകരാറിലായപ്പോൾ കരാറുകാർ നഗരസഭ അധികതരെ അറിയിക്കാതെ ശക്തി കുറഞ്ഞ മോട്ടോർ സ്ഥാപിച്ചത് പരിശോധനയിൽ കണ്ടെത്തിയതായി പ്രതിപക്ഷ കൗണ്സിലർമാർ പറഞ്ഞു. ചൂടു കൂടി യന്ത്രത്തിലേക്കുള്ള വയറിംഗ് കത്തിപ്പോയതിനെത്തുടർന്നാണ് സംസ്കാരം തടസപ്പെട്ടത്. വയറിംഗ് നടത്തുന്നതിനും ജനറേറ്ററിന്റെ ബാറ്ററി മാറ്റുന്നതിനും 29,800 രൂപ ചെലവഴിച്ചിരുന്നു. കേടുവന്ന പഴയ മൂന്ന് എച്ച്പി മോട്ടോർ റീ വൈൻഡ് ചെയ്തു പ്രവർത്തനക്ഷമമാക്കുന്നതിന് 8,000ത്തോളം രൂപ മതിയെന്നിരിക്കെ പുക കുഴൽ പെയിന്റടിച്ചും ടാങ്ക് വൃത്തിയാക്കുകയും ചെയ്തു നഗരസഭ എഞ്ചിനിയറുടേയോ സാങ്കേതിക വിദഗ്ധരുടേയോ റിപ്പോർട്ടില്ലാതെ കരാറുകാരനു 90,000 രൂപ നൽകുന്നതിനു…
Read Moreപാലായിൽ ഇനി ഓക്സിജൻ ക്ഷാമമില്ല;തോമസ് ചാഴികാടൻ ഇടപെട്ടു പിഎം കെയർ ഫണ്ടിൽനിന്നും പാല ജനറൽ ആശുപത്രിക്ക് ഓക്സിജൻ പ്ലാന്റ്
കോട്ടയം: പാലാ ജനറൽ ആശുപത്രിയിൽ ഇനി ഓക്സിജൻ ക്ഷാമമില്ല. ഒരാഴ്ചയ്ക്കുള്ളിൽ ഓക്സിജൻ പ്ലാന്റ് പൂർണമായും പ്രവർത്തനസജ്ജമാകും.ട്രിഡന്റ് കന്പനിയുടെ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ചിരിക്കുന്ന പ്ലാന്റ് കേന്ദ്ര പെതുമരാമത്ത് വകുപ്പിന്റെ സഹകരണത്തോടെ എൽ ആൻഡ് ടി എന്ന കന്പനി ഇന്നലെ ആശുപത്രിയിൽ സ്ഥാപിച്ചു. വൈദ്യുതി തടസമുണ്ടാകുന്പോൾ ഉപയോഗിക്കേണ്ട ജനറേറ്ററിന്റെ കണ്ട്രോൾ പാനൽ ഒരാഴ്ച്ചക്കകം പൂർത്തിയാവുന്നതോടെയാണ് പ്ലാന്റ് സജ്ജമാകുന്നത്.തോമസ് ചാഴികാടൻ എംപിയുടെ നിർദേശപ്രകാരം പിഎം കെയർ ഫണ്ടിൽനിന്നുമാണ് പാല ജനറൽ ആശുപത്രിക്ക് ഓക്സിജൻ പ്ലാന്റ് അനുവദിച്ചത്. പിഎം കെയർ ഫണ്ടിൽനിന്ന് ആദ്യഘട്ടമെന്ന നിലയിൽ കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകൾക്കാണു കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഓക്സിജൻ പ്ലാന്റ് അനുവദിച്ചത്.കോട്ടയം ജില്ലയ്ക്ക് അനുവദിച്ച പ്ലാന്റാണ് എംപിയുടെ നിർദേശപ്രകാരം പാലാ ജനറൽ ആശുപത്രിക്ക് അനുവദിച്ചത്. തോമസ് ചാഴികാടൻ എംപി പാല ജനറൽ ആശുപത്രിയിൽ എത്തി ഓക്സിജൻ പ്ലാന്റിന്റെ നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തി.എംപിയോടെപ്പം മുൻസിപ്പൽ ചെയർമാൻ ആന്റോ…
Read More