കോട്ടയം: മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തു കോട്ടയം ജില്ലയിൽ പോത്തിറച്ചിക്ക് കശാപ്പുകാർ ഈടാക്കുന്ന കൊള്ളവില നിയന്ത്രിക്കാനും സംസ്ഥാനത്ത് വില ഏകീകരണം ഏർപ്പെടുത്താനും ആവശ്യപ്പെട്ട് മുളക്കുളം സ്വദേശി കെ.വി. ജോർജ് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് അയച്ച കത്ത് നിർമല ജിമ്മി ഭക്ഷ്യമന്ത്രിക്കു കൈമാറി. ഇക്കാര്യത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് പ്രസിഡന്റിന്റെ കത്ത് ഉൾപ്പെടെയാണ് ഭക്ഷ്യമന്ത്രി ജി.ആർ. അനിലിന് കത്ത് കൈമാറിയിരിക്കുന്നത്. മന്ത്രിയുടെ മറുപടി അനുസരിച്ചു വില ഏകീകരണത്തിന് നടപടിയെടുക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി പറഞ്ഞു. ഇതര ജില്ലകളിൽ പോത്തിറച്ചി കിലോയ്ക്ക് ശരാശരി 280 രൂപ ഈടാക്കുന്പോൾ കോട്ടയം ജില്ലയിലെ പോത്തിറച്ചി എന്താ സ്വർണം പൂശിയതാണോ എന്ന പരാമർശത്തോടെയാണ് മുളക്കുളം സ്വദേശി കെ.വി. ജോർജ് നിർമല ജിമ്മിക്ക് കത്ത് അയച്ചത്. 250 രൂപയിൽ താഴെ ഈടാക്കാവുന്ന കാളയിറച്ചിയും മൂരിയിറച്ചിയുംവരെ ജില്ലയിൽ പോത്തിറച്ചി എന്ന ബ്രാൻഡിൽ 360-380 രൂപ…
Read MoreCategory: Kottayam
രാവേറെ ചെന്നാല്‍ ഇരുള് പരപ്പില്‍ വെളുത്ത രണ്ടു കൊമ്പുകള്‍ കാണാം; പിന്നെ ഏഴര വെളുപ്പിനു വരെ അവന്റെ സാമ്രാജ്യമാണ്! ഇരുട്ടില്‍ കാടിറങ്ങുന്ന കൊമ്പന് വയക്കരയില്‍ നിത്യസന്ദര്‍ശകന്‍
കോന്നി: രാവേറെ ചെന്നാല്‍ ഇരുള് പരപ്പില്‍ വെളുത്ത രണ്ടു കൊമ്പുകള്‍ കാണാം. ആനച്ചൂരിന്റെ അകമ്പടിയോടെ അവന് കാടിറങ്ങി വരും. പിന്നെ ഏഴര വെളുപ്പിനു വരെ അവന്റെ സാമ്രാജ്യമാണ് വയക്കര ദേശം. ചക്കയുടെ കാലമാണെങ്കില്‍ ശല്യം ഏറെയില്ല. പ്ലാവുകളുടെ ചുവട്ടില്‍ എത്തി ചക്ക അകത്താക്കുന്ന ഈ കാട്ടു കൊമ്പന് ഇന്നേവരെ ആരെയും ഉപദ്രവിച്ചിട്ടില്ലെന്നതാണ് ആശ്വാസം. രാത്രി സമയങ്ങളില്‍ നായ്ക്കളുടെ കുര കേട്ടാല്‍ പഴമക്കാര്‍ പിറുപിറുക്കും “അവന് ഇറങ്ങിയിട്ടുണ്ട് ‘കോന്നി വനം ഡിവിഷനിലെ നടുവത്തുമൂഴിയിലെ കല്ലേലി വയക്കരയില്‍ ഒറ്റയാന് വിലസാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. രാത്രിയില്കാടിറങ്ങി വരുന്ന ഈ ഒറ്റയാന് മുന്നില്‍ വൃക്ഷലതാതികള്‍ തല കുനിക്കും. ഇവിടമൊക്കെ ഇപ്പോള്‍ കാട്ടുപന്നികളുടെ വിഹാര ഭൂമികയാണെങ്കിലും നട്ടുനനച്ച് വളര്‍ത്തിയ വിഭവങ്ങളുടെ ഒരു പങ്ക് അവക്കൊക്കെ കൂടി അവകാശപ്പെട്ടതാണെന്ന് ആശ്വസിക്കുന്ന സാധാരണക്കാരുടെ പ്രദേശമാണ് വയക്കര. കാടിറങ്ങുന്ന മൃഗങ്ങളെ ശല്യം ചെയ്യാനോ തുരത്താനോ ഒന്നും വയക്കര…
Read Moreറബർ കട തുറക്കാമെന്ന് സർക്കാർ; അടയ്ക്കണമെന്ന് പോലീസ്; അവ്യക്തമായ പ്രഖ്യാപനം ദുരിതം സൃഷ്ടിക്കുന്നതായി വ്യാപാരികൾ
കോട്ടയം: അസംസ്കൃത വസ്തുക്കളുടെ പട്ടികയിൽപ്പെടുത്തി റബർ കടകൾ തുറക്കാമെന്ന് സർക്കാർ അനുമതി നൽകിയശേഷവും പോലീസ് ചില പ്രദേശങ്ങളിൽ കടകൾ അടപ്പിച്ചതായി വ്യാപാരികൾ. കോട്ടയം, പത്തനംതിട്ട ജില്ലകളിൽ പരിമിതമായി കടകൾ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ സമീപ ജില്ലകളിൽ അടപ്പിച്ചു.റബർ ഷീറ്റും ഒട്ടുപാലും വിറ്റ് വീടു പോറ്റുന്ന ചെറുകിട കർഷകരാണ് നിലവിലെ നിയന്ത്രണത്തിൽ വലയുന്നത്. ഷീറ്റ് വാങ്ങിയ ചെറുകിട കടയുടമകളിൽനിന്നു വൻകിട വ്യാപാരികൾക്ക് ഷീറ്റ് കൈമാറാനോ ഗോഡൗണുകളിൽ പായ്ക്കു ചെയ്യാനോ സാധിക്കുന്നില്ല. കോവിഡ് നിയന്ത്രണത്തിൽ സാന്പത്തികമായി ദുരിതപ്പെടുന്ന കർഷക, വ്യാപാരി സമൂഹത്തിന് സർക്കാരിന്റെ അവ്യക്തമായ പ്രഖ്യാപനം വലിയ ദുരിതം സൃഷ്ടിക്കുന്നു. റെയിൻഗാർഡും പ്ലാസ്റ്റിക്കും അനുബന്ധസാധനങ്ങളും വിൽക്കുന്ന കടകൾക്ക് നിയന്ത്രണമുള്ളതിനാൽ ഇത്തരത്തിലും കർഷകർക്ക് പ്രതിസന്ധി രൂക്ഷമാണ്.
Read Moreരണ്ടാം നിലയിലെ അശോക് കുമാറിന്റെ വാറ്റ് കേന്ദ്രം തേടി എക്സൈസ് എത്തി; ചാടി രക്ഷപ്പെട്ട് യുവാവ്; രണ്ടാം നിലയിൽ കണ്ടകാഴ്ച ഞെട്ടിക്കുന്നത്
പൊൻകുന്നം: പൊൻകുന്നത്ത് വീടിന്റെ രണ്ടാം നിലയിൽ വാറ്റ് കേന്ദ്രം നടത്തിയാളെ തേടി എക്സൈസ് സംഘം. ഇളങ്ങുളം പൗർണമിയിൽ ആർ.അശോക് കുമാറി(35)നെ പിടികൂടാൻ വേണ്ടിയാണ് എക്സൈസ് ഉൗർജിതമായി അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഇയാളുടെഇരുനില വീടിന്റെ മുകൾ നിലയിൽ നിന്ന് 20 ലിറ്റർ ചാരായവും വാറ്റാനായി സൂക്ഷിച്ചിരുന്ന 385 ലിറ്റർ കോടയുമാണ് പിടികൂടിയത്. എക്സൈസ് സംഘത്തെ കണ്ട ഇയാൾ മുകൾനിലയുടെ പിന്നിലെ വാതിലിൽക്കൂടി ചാടി റബ്ബർത്തോട്ടത്തിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു. എക്സൈസ് സംഘം എത്തുന്പോൾ വീടിന്റെ രണ്ടാം നിലയിൽ വാറ്റ് നടക്കുകയായിരുന്നു. സെക്കന്റ് ഹാൻഡ് വാഹന കച്ചവടം നടത്തുന്ന പ്രതി ഈ ബന്ധങ്ങൾ ഉപയോഗിച്ചാണ് ചാരായക്കച്ചവടം കൊഴുപ്പിച്ചിരുന്നത്. ലിറ്ററിന് 2,000 മുതൽ 2,500 രൂപയ്ക്കു വരെയാണ് ചാരായം വിറ്റിരുന്നത്. വീട്ടിൽ നിന്നും ഗ്യാസ് സിലിണ്ടറും സ്റ്റൗവും മറ്റു സാമഗ്രികളും ചാരായം വിറ്റ വകയിൽ സൂക്ഷിച്ചിരുന്ന 23,000 രൂപയും കണ്ടെടുത്തു.ലോക്ഡൗണ്‍ കാലയളവിലെ വ്യാപാരത്തിനായി സൂക്ഷിച്ചിരുന്നതാണ്…
Read Moreകുടുംബത്തിലും ഓഫീസിലും പ്രശ്നങ്ങളൊന്നുമില്ല; മണിമലയാറ്റിൽ ചാടിയ വില്ലേജ്ഓഫീസർക്കായുള്ള തെരച്ചിൽപുനരാരംഭിച്ചു
മണിമല: മണിമല പാലത്തിൽ നിന്ന് ആറ്റിലേക്കു ചാടി കാണാതായ വില്ലേജ് ഓഫീസർക്കു വേണ്ടിയുള്ള തെരച്ചിൽ ഇന്നു രാവിലെ മുതൽ പുനരാരംഭിച്ചു. പത്തനാട് ഇടയപ്പാറ കങ്ങഴ കലാലയത്തിൽ എൻ. പ്രകാശാ(52)ണ് ആറ്റിലേക്കു ചാടി കാണാതായത്. കാഞ്ഞിരപ്പള്ളി, പാന്പാടി ഫയർഫോഴ്സ് യൂണിറ്റുകളാണ് ഇന്നു രാവിലെ മുതൽ തെരച്ചിൽ പുനരാരംഭിച്ചത്. ചങ്ങനാശേരി താലൂക്കിലെ സ്പെഷൽ വില്ലേജ് ഓഫീസറായ ഇദ്ദേഹം ബാഗും ചെരുപ്പും പാലത്തിനുസമീപം വച്ചതിനുശേഷമാണു ഇന്നലെ രാവിലെ 10.30ന് ആറ്റിലേക്കു ചാടിയത്. ബാഗിൽ നിന്ന് ഐഡി കാർഡ് കിട്ടിയതോടെയാണ് ആളെ തിരിച്ചറിഞ്ഞത്. ഇദ്ദേഹം ആറ്റിലേക്ക് ചാടുന്നത് കണ്ട് ഇതരസംസ്ഥാനത്തൊഴിലാളിയായ യാനിസ് പുഴയിലേക്കു ചാടിയെങ്കിലും രക്ഷിക്കാനായില്ല. കൈയിൽ പിടിത്തം കിട്ടിയെങ്കിലും ശക്തമായ ഒഴുക്കിൽ കൈ വിട്ടുപോകുകയായിരുന്നുവെന്ന് യാനിസ് പറഞ്ഞു. കഴിഞ്ഞ ദിവസത്തെ മഴയെ തുടർന്ന് ആറ്റിൽ ശക്തമായ അടിയൊഴിക്കുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ഓഫീസിലേക്കു പോകുകയാണെന്നു പറഞ്ഞാണ് പ്രകാശ് വീട്ടിൽനിന്ന് ഇറങ്ങിയത്.…
Read Moreവാഹനാപകടം പതിവായ കുറുപ്പന്തറ പുളിന്തറ വളവ് നിവര്‍ത്തണം; യുഡിഎഫ് ജനകീയ കൂട്ടായ്മയും പ്രതിഷേധ സമരവും സംഘടിപ്പിച്ചു
കടുത്തുരുത്തി: ഏറ്റുമാനൂര്‍-എറണാകുളം റോഡില്‍ പതിവായി വാഹനാപകടങ്ങള്‍ ഉണ്ടാകുന്ന കുറുപ്പന്തറ പുളിന്തറ വളവ് നിവര്‍ത്താന്‍ തയാറാകാത്ത സര്‍ക്കാര്‍ അനാസ്ഥയില്‍ പ്രതിഷേധിച്ചു യുഡിഎഫ് മാഞ്ഞൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനകീയ കൂട്ടായ്മയും പ്രതിഷേധ സമരവും സംഘടിപ്പിച്ചു. പ്രതിപക്ഷ ചീഫ് വിപ്പ് അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.പുളിന്തറ വളവില്‍ നിരന്തരമായി അപകടങ്ങള്‍ സംഭവിച്ചിട്ടും വളവ് നിവര്‍ത്താന്‍ നിശ്ചയിച്ചിരിക്കുന്ന ഭൂമി ഏറ്റെടുക്കാതെ സര്‍ക്കാര്‍ കാണിക്കുന്ന അനാസ്ഥ മനുഷ്യ ജീവനോടുള്ള വെല്ലുവിളിയാണെന്ന് എംഎല്‍എ പറഞ്ഞു. പുളിന്തറ വളവ് നിവര്‍ത്തുന്നത് യാഥാര്‍ത്ഥ്യമാകണമെങ്കില്‍ അളവ് തിട്ടപ്പെടുത്തി മാറ്റിയിട്ടിരിക്കുന്ന സ്വകാര്യ വ്യക്തികളുടെ ഭൂമി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണം. ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ ഇനിയും നീണ്ടുപോയാല്‍ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും എംഎല്‍എ പറഞ്ഞു. പുളിന്തറ വളവിന്റെ അപകടാവസ്ഥ പരിഹരിക്കുന്നതിന് ആവിഷ്കരിച്ചിരിക്കുന്ന വികസന പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്…
Read Moreഎരുമേലിയിൽ കെഎസ്ആർടിസിക്ക് സ്ഥലം കണ്ടെത്തുമെന്ന് എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ
എരുമേലി: സ്ഥലം ഏറ്റെടുത്ത് കെഎസ്ആർടിസി സെന്ററിന്റെ വികസനം സാധ്യമാക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ.ഇന്നലെ എരുമേലി കെഎസ്ആർടിസി ഓഫീസിൽ ജനപ്രതിനിധികളും ജീവനക്കാരുമായി നടത്തിയ ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സെന്റ് തോമസ് സ്കൂളിന് സമീപമുള്ള ഹൗസിംഗ് ബോർഡിന്റെ എഴ് ഏക്കറോളമുള്ള സ്ഥലം വാങ്ങണമെന്ന് ചർച്ചയിൽ ഉയർന്ന നിർദേശത്തിന് മറുപടി പറയുകയായിരുന്നു എംഎൽഎ. ഈ സ്ഥലം ലഭിച്ചാൽ കെഎസ്ആർടിസിക്കൊപ്പം മറ്റ് വികസന സംരംഭങ്ങൾ കൊണ്ടുവരാനാകുമെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചായത്താണ് സ്ഥലം ഏറ്റെടുക്കേണ്ടത്. അതിന് മുമ്പ് ഹൗസിംഗ് ബോർഡിൽ നിന്ന് അനുമതി നേടണം. ഒപ്പം വകുപ്പുതല അനുമതി പഞ്ചായത്തിന് ലഭിക്കുകയും വേണം. ഇതിനായി സർക്കാർ തലത്തിൽ ഇടപെടാമെന്ന് എംഎൽഎ പറഞ്ഞു. നിലവിൽ കോവിഡ് പ്രതിരോധം വർധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്ക് ആദ്യ പരിഗണന നൽകേണ്ടതിനാൽ വരും വർഷം കെഎസ്ആർടിസിക്ക് വികസനം ഉറപ്പാക്കുന്ന വിധം നടപടികൾ ഇപ്പോൾ തന്നെ തുടങ്ങുമെന്ന് പഞ്ചായത്ത്…
Read Moreറോഡ് മുഴുവൻ പോലീസ്, മദ്യക്കടത്ത് ട്രെയിനിലൂടെ; 25 കുപ്പി മദ്യവുമായി രണ്ടു വിദ്യാർഥികൾ പിടിയിൽ; പോലീസ് പരിശോധന ശക്തമാക്കുന്നു
കോട്ടയം: ട്രെയിനിൽ മദ്യം കടത്തുന്ന സംഭവങ്ങൾ വർധിച്ചതോടെ വ്യാപക പരിശോധയുമായി റെയിൽവേ പോലീസ്. ഇന്നലെയും 25 കുപ്പി മദ്യവുമായി രണ്ടു വിദ്യാർഥികളെ കോട്ടയം റെയിൽവേ പോലീസ് പിടികൂടിയിരുന്നു. ഏതാനും ദിവസങ്ങൾക്കു മുന്‍പും 18 കുപ്പി മദ്യം ഐലന്റ്എക്സ്പ്രസിൽ നിന്നു പിടികൂടിയിരുന്നു. രണ്ടു സംഘങ്ങളും മദ്യം എത്തിച്ചതും ബംഗളൂരുവിൽ നിന്നുമാണ്. കേരളത്തിൽ ലോക് ഡൗണിനെതുടർന്ന മദ്യം കിട്ടാതായതോടെ ഇതര സംസ്ഥാനങ്ങളിൽ നിന്നും ഇവിടെ എത്തിച്ചു വിൽപ്പന നടത്തുന്നതിനു വേണ്ടിയാണ് മദ്യം എത്തിക്കുന്നതെന്ന് റെയിൽവേ പോലീസ് പറഞ്ഞു. രണ്ടു സംഘങ്ങളും ബാഗിനുള്ളിലാണ് ഒളിപ്പിച്ചാണ് മദ്യം കടത്തിയത്. സമാനമായ രീതിയിൽ പലരും മദ്യം കടത്തുന്നതായി സൂചനകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് റെയിൽവേ പോലീസ് പരിശോധനകൾ കർശനമാക്കിയിരിക്കുന്നത്. വിദ്യാർഥികളുടെ പക്കൽ നിന്നും പിടികൂടിയത് 375 മില്ലീ ഗ്രാം അളവുള്ള 25 കുപ്പികളാണ്.
Read Moreവാക്സിനേഷൻ കേന്ദ്രങ്ങളിലെ തിരക്ക്; കോട്ടയത്തെ പുതിയ ക്രമീകരണം വിജയത്തിലേക്ക്
കോട്ടയം: കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളിലെ തിരക്ക് കുറയ്ക്കാൻ കോട്ടയത്ത് നടപ്പാക്കിയ പുതിയ ക്രമീകരണം വിജയത്തിലേക്ക്.www.cowin.gov.in പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് രണ്ടു മണിക്കൂർ ദൈർഘ്യമുള്ള ടൈം സ്ലോട്ടാണ് പോർട്ടലിൽനിന്ന് അനുവദിക്കുന്നത്. വിവിധ സ്ലോട്ടുകളിൽ ബുക്കിംഗ് ലഭിച്ചവരെല്ലാം ഒരേ സമയം എത്തുന്നത് വാക്സിനേഷൻ കേന്ദ്രങ്ങളിൽ തിരക്കിന് ഇടയാക്കുന്നുണ്ട്. ഇതിനു പകരം എത്തേണ്ട കൃത്യ സമയവും ടോക്കണ്‍ നന്പരും ഓരോരുത്തർക്കും എസ്എംഎസ് മുഖേന നൽകിയ പുതിയ ക്രമീകരണമാണ് വിജയം കണ്ടത്. ഇനി മുതൽ www.cowin. gov.in epw covid19.kerala. gov.in ബുക്കിംഗ് നടത്തുന്പോൾ ആദ്യം കേന്ദ്രവും ടൈം സ്ലോട്ടും അനുവദിക്കപ്പെട്ടതായുള്ള എസ്എംഎസ് സന്ദേശം ലഭിക്കും. ഇതിനു പിന്നാലെയാണ് വാക്സിൻ സ്വീകരിക്കാൻ എത്തേണ്ട സമയവും ടോക്കണ്‍ നന്പരും ഉൾപ്പെടുന്ന എസ്എംഎസ് അതതു വാക്സിനേഷൻ കേന്ദ്രങ്ങളിൽനിന്നു തന്നെ ലഭിക്കുക. ഇങ്ങനെ ബുക്കിംഗ് സമയത്ത് തെരഞ്ഞെടുത്ത വാക്സിനേഷൻ കേന്ദ്രത്തിൽനിന്ന് ലഭിക്കുന്ന എസ്എംഎസിലെ സമയം കൃത്യമായി പാലിച്ചാണ്…
Read Moreലോക്ഡൗൺ പിൻവലിച്ചാലും പൊതുഗതാഗതം പുനരാരംഭിക്കാൻ വൈകും
കോട്ടയം: കോവിഡ് ലോക്ഡൗണ്‍ പിൻവലിച്ചാലും പൊതുഗതാഗതം പുനരാരംഭിക്കാൻ ആഴ്ചകൾ വൈകിയേക്കും. ഒന്‍പതു വരെയാണ് നിലവിൽ ലോക്ഡൗണ്‍ പൊതുനിയന്ത്രണമെങ്കിലും കോവിഡ് വ്യാപന നിരക്ക് കുറഞ്ഞാൽ മാത്രമേ ബസ് സർവീസ് അനുവദിക്കാനുള്ള സാഹചര്യമുള്ളൂ. മാത്രവുമല്ല ഇളവുകളോടെ ഗതാഗതം അനുവദിച്ചാലും ബസുകളിൽ യാത്രക്കാരുടെ എണ്ണം പരിമിതമായിരിക്കും.രോഗഭീതി തുടരുന്നതിനാൽ ഏറെപ്പേരും പൊതുവാഹനങ്ങളെ ആശ്രയിക്കാൻ ഭയപ്പെടുന്നുമുണ്ട്. ഈ നിലയിൽ സ്വകാര്യബസുകൾ ഏറെയും നിരത്തിലിറക്കാൻ ഉടമകൾ താത്പര്യപ്പെടുന്നില്ല. ജൂണ്‍ പകുതിയോടെ ബസുകൾ റോഡിൽ ഇറക്കിയാലും ടാക്സ്, ഇൻഷ്വറൻസ് എന്നിവയിൽ ഇളവുകളൊന്നും ലഭിക്കില്ല. പൂർണമായി സർവീസ് മുടങ്ങിയ മേയിൽ പ്രത്യേകമായ ഇളവുകളൊന്നും സർക്കാർ പ്രഖ്യാപിച്ചിട്ടുമില്ല.കഴിഞ്ഞ വർഷം ഒന്നാം ലോക്ഡൗണിനു ശേഷം ബസുകൾ പുനരാരംഭിച്ചപ്പോൾ യാത്രക്കാരുടെ എണ്ണം മൂന്നിലൊന്നായി കുറച്ചിരുന്നു. ഈ നിയന്ത്രണത്തിൽ ഇളവുണ്ടായത് നാലു മാസത്തിനുശേഷമാണ്. ശരാശരി 5,000 രൂപയ്ക്കു മുകളിൽ പ്രതിദിന കളക്ഷൻ ലഭിക്കുന്നില്ലെങ്കിൽ സർവീസ് ബസുടമയ്ക്ക് നഷ്ടമായി മാറും.കോവിഡ് ഒന്നര വർഷം പിന്നിടുന്പോൾ ഈ…
Read More