ഒറ്റയ്ക്കു താമസിച്ച കോവിഡ് രോഗിക്ക് കൈത്താങ്ങായി പഞ്ചായത്തംഗം റൂബി ചാക്കോയും യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് സോണി മണിയാങ്കേരിയും

കോട്ടയം: കോവിഡ് രോഗിയെ ആശുപത്രിയിലെത്തിച്ചതു പഞ്ചായത്തംഗവും യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റും ചേർന്ന്. തിരുവാർപ്പ് പഞ്ചായത്തംഗം റൂബി ചാക്കോ, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് സോണി മണിയാങ്കേരി എന്നിവർ ചേർന്നാണ് വീട്ടിൽ ഒറ്റയ്ക്കു കഴിഞ്ഞിരുന്ന കോവിഡ് രോഗിയെ ആശുപത്രിയിൽ എത്തിച്ചത്. കഴിഞ്ഞ രണ്ടു ദിവസമായി ഒറ്റയ്ക്കു കഴിഞ്ഞിരുന്ന ഗൃഹനാഥന് കടുത്ത ചുമയാണ്. ഭക്ഷണം കഴിക്കാനും സാധിച്ചിരുന്നില്ലെന്ന് അയൽവാസികൾ അറിയിച്ചതോടെയാണ് പഞ്ചായത്തംഗം റൂബി ചാക്കോയും ജാഗ്രതാ സമിതി അംഗങ്ങളും ബന്ധുക്കളും വീട്ടിലെത്തുന്നത് അകത്ത് നിന്ന് വീട് കുറ്റിയിട്ടിരിക്കുകയായിരുന്നു. അവശതയിലായതിനാൽ ഗൃഹനാഥന് എഴുന്നേറ്റ് കതക് തുറക്കാൻ പോലും സാധിക്കാത്ത അവസ്ഥയായിരുന്നു. തുടർന്നു കതക് ചവിട്ടിത്തുറന്ന് അകത്ത് കയറുകയായിരുന്നു. തീർത്തും അവശനിലയിലായതിനാൽ സ്വകാര്യ ലാബിൽ നിന്ന് ആളെ വീട്ടിലേക്ക് വിളിച്ച് വരുത്തി കോവിഡ് ടെസ്റ്റ് ചെയ്തു. റിസൽറ്റ് പോസിറ്റീവായതോടെ ഉടൻ ആശുപത്രിയിൽ എത്തിക്കേണ്ട സാഹചര്യമായിരുന്നു. തുടർന്നാണ് റൂബി ചാക്കോ, യൂത്ത് കോണ്‍ഗ്രസ്…

Read More

ഓരോ 36 മണിക്കൂർ കൂടുമ്പോള്‍ ഒരു ടാങ്കർ! ഓക്സിജൻ ടാങ്കറിന് സുരക്ഷയൊരുക്കി മോട്ടോർ വാഹന വകുപ്പ്

തൊടുപുഴ: ജില്ലയിലേക്ക് ഓക്സിജൻ എത്തിക്കുന്ന ടാങ്കറുകൾക്ക് സുരക്ഷ ഉറപ്പാക്കി മോട്ടോർ വാഹന വകുപ്പ്. കഞ്ചിക്കോട് നിന്നും ഓക്സിജൻ ടാങ്കറുകൾ എത്തുന്പോൾ അവ ഗതാഗത തടസവും മറ്റും കൂടാതെ സുരക്ഷിതമായി ആശുപത്രിയിൽ എത്തിക്കുന്ന ദൗത്യമാണ് മോട്ടോർ വാഹന വകുപ്പ് ഏറ്റെടുത്തിരിക്കുന്നത്. ഇതിനായുള്ള പ്രത്യേക സ്ക്വാഡിലുള്ള ഉദ്യോഗസ്ഥരാണ് ദൗത്യ സംഘത്തിലുള്ളത്. ഓരോ 36 മണിക്കൂർ കൂടുന്പോൾ ഒരു ടാങ്കർ വീതം ഓക്സിജനുമായി ടാങ്കർ ജില്ലാ അതിർത്തി കടന്നെത്തും. ജില്ലയിൽ തൊടുപുഴ ചാഴികാട്ട് ആശുപത്രിയിൽ മാത്രമാണ് ഓക്സിജൻ പ്ലാന്‍റുള്ളത്. ഇവിടേക്കെത്തുന്ന ടാങ്കറുകൾക്ക് മുന്നിലായി മൂവാറ്റുപുഴ മുതൽ മോട്ടോർ വാഹന വകുപ്പിന്‍റെ വാഹനമുണ്ടാകും. ഓരോ ജില്ലയിലും മോട്ടോർ വാഹനവകുപ്പ് ഈ ദൗത്യമേറ്റെടുത്തിട്ടുണ്ട്. വാഹനം ഓരോ ജില്ല കടക്കുന്പോഴും വാർ റൂമിൽ വിവരമെത്തും. കൂടാതെ നിരീക്ഷണത്തിന് ജിപിഎസ്, വിഎൽടിഎസ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. ടാങ്കറുകൾക്ക് ബീക്കണ്‍ ലൈറ്റും സൈറണും നൽകിയിട്ടുണ്ട്. 2000 ലിറ്റർ സംഭരണ ശേഷിയുള്ള…

Read More

വരുന്നൂ, പെരുമയും മിന്നലും! കോട്ടയം ജില്ലയിൽ ജാഗ്രതാ നിർദേശം; 14,15 തീയതികളിൽ കാലവർഷത്തിന് സമാനമായ മഴയ്ക്കുള്ള സാധ്യത

കോട്ടയം: തെക്കുകിഴക്കൻ അറബിക്കടലിൽ രൂപംകൊള്ളുന്ന ന്യൂനമർദത്തിന്‍റെ ഭാഗമായി ഇന്നു മുതൽ ശനിയാഴ്ച വരെ ജില്ലയിൽ കനത്ത മഴയ്ക്കും മിന്നലിനും സാധ്യത. കിഴക്കൻ പ്രദേശങ്ങളിൽ അതിതീവ്രമഴയ്ക്കും മണ്ണിടിച്ചിലിനുമുള്ള സൂചനയാണ് കാലാവസ്ഥാ വിഭാഗം നൽകുന്നത്. 14,15 തീയതികളിൽ ജില്ലയിൽ കാലവർഷത്തിന് സമാനമായ മഴയ്ക്കുള്ള സാധ്യതയാണ് മുന്നിലുള്ളത്. ഈ ദിവസങ്ങളിൽ ഓറഞ്ച് അലർട്ടും നൽകിയിട്ടുണ്ട്. ചിലപ്രദേശങ്ങളിൽ മാത്രമായി കൊടുങ്കാറ്റിനും സാധ്യതയുണ്ട്. രണ്ടു ദിവസമായി ലഭിക്കുന്നത് വേനൽമഴയല്ലെന്നും കാലവർഷത്തിനു മുന്നോടിയായുള്ള മഴയാണെന്നും കാലാവസ്ഥാ വിഭാഗം വ്യക്തമാക്കി. ഇന്നു മുതൽ ഉച്ചകഴിഞ്ഞു തുടങ്ങുന്ന മഴയും മിന്നലും കാറ്റും രാത്രി വൈകിയും തുടരാനുള്ള സാധ്യതയിൽ രാത്രികാല സഞ്ചാരം പൂർണമായി ഒഴിവാക്കണം. അന്തരീക്ഷ ഈർപ്പത്തിന്‍റെ തോത് ഉയർന്നു നിൽക്കുന്നതിനാൽ കോവിഡ് വ്യാപനത്തോത് കൂടാനും സാഹചര്യമുണ്ട്. മഴയുടെ സാഹചര്യത്തിൽ ക്യാന്പുകളിലേക്കോ അയൽവീടുകളിലേക്കോ താമസം മാറ്റുന്നവർ കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കണം. ക്യാന്പുകൾ തുറക്കേണ്ടിവന്നാൽ കിടക്കാനുള്ള സ്ഥലങ്ങളിൽ കൃത്യമായ അകലം…

Read More

കോവിഡ് രണ്ടാം തരംഗം; പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കി നഗരസഭ

കോട്ടയം: കോവിഡ് രണ്ടാം തരംഗത്തില്‍ പ്രതിരോധ സഹായ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി കോട്ടയം നഗരസഭ. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ട് ആംബുലന്‍സുകള്‍ ആരംഭിച്ചു. ഇന്ന് ഒരു ആംബുലന്‍സ് കൂടി ലഭ്യമാകും. ഓക്‌സിജന്‍ സൗകര്യത്തോടു കൂടിയ ആംബുലന്‍സുകളാണ് ലഭ്യമാക്കിയിരിക്കുന്നത്. 24 മണിക്കൂറും നഗരവാസികള്‍ക്ക് ആംബുലന്‍സിന്‍റെ സേവനം ലഭ്യമാണ്. നഗരസഭയുടെ മൂന്ന് ഓട്ടോറിക്ഷകളും കാറുകളും ജീപ്പുകളും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കും. 20 ലക്ഷം രൂപ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവയ്ക്കാൻ‍ കഴിഞ്ഞ ദിവസം ചേര്‍ന്ന കൗണ്‍സില്‍ യോഗം തീരുമാനിച്ചിരുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നഗരസഭയുടെ 52 വാര്‍ഡുകളിലും ജാഗ്രതാ സമിതികള്‍ നിലവില്‍ വന്നു. ഇതു കൂടാതെ നഗരസഭ ഓഫീസിലെ ഹെല്‍പ് ഡെസ്‌ക്കും സജീവമാക്കി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോവിഡ് വാര്‍ റൂം സജ്ജീകരിച്ചിട്ടുണ്ട്. നഗരസഭ പ്രദേശത്തെ പൊതു സ്ഥലങ്ങളും സ്ഥാപനങ്ങളും അണുവിമുക്തമാക്കുന്ന ജോലികളും പുരോഗമിക്കുകയാണ്. ജനങ്ങള്‍ക്ക് ആവശ്യമായ ബോധവത്കരണ പ്രവര്‍ത്തനങ്ങളും…

Read More

ഇന്ന് അന്താരാഷ്ട്ര നഴ്‌സസ് ദിനം; ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്ത് താമസിച്ച് കോവിഡ് ഡ്യൂട്ടി ചെയ്ത് നഴ്‌സ് ദമ്പതികള്‍

ഗാന്ധിനഗര്‍: കോവിഡ് രോഗികളെ പരിചരിക്കുന്നതിന്‍റെ പേരില്‍ വീട്ടില്‍ പോകാന്‍ കഴിയാതെ ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്ത് താമസിച്ച് നഴ്‌സിംഗ് ഡ്യൂട്ടി ചെയ്ത് ദമ്പതികള്‍. കോട്ടയം മെഡിക്കല്‍ കോളജിലെ നഴ്‌സ് ദമ്പതികളായ പാമ്പാടി മീനടം മോസ്‌കോ ഉഴത്തില്‍ അയ്യപ്പദാസ് ഭാര്യ മിലു വി. ലാല്‍ എന്നിവർക്കാണ് കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടില്‍ പോകാന്‍ കഴിയാത്ത സാഹചര്യമായത്. ദമ്പതികള്‍ക്ക് നാലു വയസുള്ള നിള ദാസ് എന്ന മകളും, അയ്യപ്പദാസിന്‍റെ പ്രായമുള്ള മാതാപിതാക്കളും വീട്ടിലുണ്ട്. കുട്ടിയെ അയ്യപ്പദാസിന്‍റെ രക്ഷിതാക്കളെ ഏല്പിച്ച ശേഷമാണ് കോവിഡ് ഡ്യൂട്ടി ചെയ്യുന്നത്. കഴിഞ്ഞവര്‍ഷം മാര്‍ച്ച് എട്ടിനാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ ആദ്യ കോവിഡ് രോഗി എത്തുന്നത്. പിന്നീട് കോവിഡ് ഡ്യൂട്ടി വന്നതോടെ അയ്യപ്പദാസ് വാര്‍ഡുകളിലും മിലു, അത്യാഹിത വിഭാഗത്തിലെ മഞ്ഞ വിഭാഗത്തിലുമായി ഡ്യൂട്ടി ഏറ്റെടുത്തു. കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടില്‍ പോകാന്‍ ബുദ്ധിമുട്ടായതിനാല്‍ കോട്ടയം ടൗണില്‍ ഫ്‌ളാറ്റ് വാടകയ്ക്ക്…

Read More

ഒരു വാട്‌സ് ആപ്പ് സന്ദേശം മതി 20 കിലോമീറ്റർ ചുറ്റളവിൽ  സപ്ലൈകോ സാധനങ്ങള്‍ വീട്ടിലെത്തും

കോട്ടയം: ഒരു വാട്‌സ് ആപ്പ് സന്ദേശത്തിലൂടെ സപ്ലൈകോ സാധനങ്ങള്‍ വീട്ടില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ സപ്ലൈകോയും കുടുംബശ്രീയുമായി ചേര്‍ന്ന് ആരംഭിക്കുന്നു. എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് ഒന്നുവരെയുള്ള ഓര്‍ഡറുകള്‍ അതാതു ദിവസം ഉച്ചതിരിഞ്ഞും ഉച്ചയ്ക്കു ശേഷമുള്ള ഓര്‍ഡറുകള്‍ പിറ്റേ ദിവസം രാവിലെയും കുടുംബശ്രീ പ്രവര്‍ത്തകര്‍ വീടുകളിലെത്തിക്കും. പരമാവധി 20 കിലോ ഗ്രാം വരെ ഓര്‍ഡര്‍ ചെയ്യാവുന്നതും തെരഞ്ഞെടുത്ത വിതരണ കേന്ദ്രത്തിന്റെ പത്തു കിലോമീറ്റര്‍ ചുറ്റളവില്‍ ഹോം ഡെലിവറി നടത്തുന്നതുമാണ്. സപ്ലൈകോ വഴി സബ്‌സിഡി നിരക്കില്‍ ലഭിക്കുന്ന സാധനങ്ങള്‍ക്ക് ഡോര്‍ ഡെലിവറി സേവനം ലഭ്യമല്ല. എന്നാല്‍ വിപണി വിലയിലും കുറഞ്ഞ വിലയാണ് എല്ലാ സാധനങ്ങള്‍ക്കും ഈടാക്കുന്നത്. 40 രൂപ മുതല്‍ 100 രൂപ വരെയാണ് ഡെലിവറി ചാര്‍ജ്. വിതരണ കേന്ദ്രങ്ങളില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ ചുറ്റളവു വരെ 40 രൂപയും അതിനു ശേഷം അഞ്ചു കിലോമീറ്റര്‍ വരെ 60 രൂപയും അഞ്ചു…

Read More

ഇടുക്കി ഡിസാസ്റ്റർ മാനേജ്മെന്‍റ് ടീമിന് മേജർ രവിയുടെ ധനസഹായം! ടീമിന്‍റെ തുടർപ്രവർത്തനങ്ങൾക്കായി ആംബുലൻസും വിട്ടു നൽകും

തൊടുപുഴ: ഡീൻ കുര്യാക്കോസ് എംപിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഇടുക്കി ഡിസാസ്റ്റർ മാനേജ്മെന്‍റ് ടീമിന് മേജർ രവിയുടെ വക 50,000 രൂപയുടെ ധനസഹായം. കഴിഞ്ഞ ഒരുവർഷമായി ലോക്സഭാ മണ്ഡലത്തിൽ പ്രവർത്തിക്കുന്ന ഇടുക്കി ഡിസാസ്റ്റർ മാനേജ്മെന്‍റ് ടീമിന്‍റെ പ്രവർത്തനങ്ങൾ കോവിഡ് സാമൂഹിക വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഏഴു നിയോജകമണ്ഡലങ്ങളിലും പ്രത്യേക കർമ സേന രൂപീകരിച്ച് കോവിഡ് മൂലം മരണമടയുന്നവരുടെ മൃതദേഹ സംസ്കാരം, കോവിഡ് രോഗികളെ ആശുപത്രികളിൽ എത്തിക്കൽ, സാനിറ്റേഷൻ തുടങ്ങിയ പ്രവർത്തനങ്ങൾ ഉൗർജിതമാക്കിവരികയാണ്. ഇതിലേക്കായി ഏഴു നിയോജക മണ്ഡലങ്ങളിലും പ്രത്യേക വാഹനം തയാറായിട്ടുണ്ട്. ഇടുക്കി പാർലമെന്‍റിലെ ഏഴു നിയോജക മണ്ഡങ്ങളിലായി 350 ഓളം വോളണ്ടിയർമാരാണ് ഇപ്പോഴുള്ളത്. ഇടുക്കി ഡിസാസ്റ്റർ മാനേജ്മെന്‍റ് ടീമിന്‍റെ തൊടുപുഴയ്ക്കുള്ള വാഹനത്തിന്‍റെ ഫ്ളാഗ്ഓഫ് ചടങ്ങ് തൊടുപുഴയിലുള്ള എംപി.ഓഫീസിൽ നടന്ന ചടങ്ങിൽ മേജർ രവി നിർവഹിച്ചു. ടീമിന്‍റെ തുടർപ്രവർത്തനങ്ങൾക്കായി ആംബുലൻസും വിട്ടു നൽകാമെന്ന് മേജർ രവി അറിയിച്ചിട്ടുണ്ടെന്ന് എം.പി. പറഞ്ഞു.

Read More

കാട്ടാനക്കൂട്ടത്തെ ആക്രമിച്ച് മൊബൈലിൽ ചിത്രീകരണം! പലപ്പോഴും പാഞ്ഞെത്തുന്ന കാട്ടാനയിൽനിന്നു യുവാക്കൾ രക്ഷപ്പെടുന്നത് തലനാരിഴയ്ക്ക്‌…

മറയൂർ: കാടിനുള്ളിൽ കാട്ടാനക്കൂട്ടത്തെ കന്പും വടിയും ഉപയോഗിച്ച് ആക്രമിച്ച് മൊബൈൽ ഫോണിൽ ചിത്രീകരിച്ച യുവക്കൾ വെട്ടിലായി. കാട്ടാന എത്തുന്ന സ്ഥലത്ത് കാത്തിരുന്ന് മരത്തിന്‍റെ മുകളിലും മറ്റും കയറിയാണ് കാട്ടാനകളും യുവാക്കളും തമ്മിലുള്ള പോരാട്ടം ചിത്രീകരിച്ചത്. യുവാക്കൾ ഒട്ടും ഭയമില്ലാതെ വടി ഉപയോഗിച്ച് കാട്ടാനയെ അടിക്കുകയും കാട്ടാന നേരേ പാഞ്ഞുവരുന്പോൾ കൂടെയുള്ള മറ്റു യുവാക്കൾ കല്ലെറിഞ്ഞ് ഓടിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. പലപ്പോഴും പാഞ്ഞെത്തുന്ന കാട്ടാനയിൽനിന്നു യുവാക്കൾ തലനാരിഴയ്ക്കാണ് രക്ഷപ്പെടുന്നത്. എന്നിരുന്നാലും കാട്ടാനകൾ തിരിയുന്പോൾ ഒട്ടും ഭയംകൂടാതെ ആനയുടെ പിന്നാലെ പോയി ആക്രമിക്കുന്ന ദൃശ്യങ്ങളും കാണാൻ സാധിക്കും. ഒപ്പമുണ്ടായിരൂന്ന കുട്ടിയാനയെ യുവാക്കളുടെ ആക്രമണത്തിൽനിന്നു രക്ഷിക്കുന്നതിനായി ഭയപ്പാടോടെ ഓടുന്ന പിടിയാനയുടെ ദയനീയ ദൃശ്യങ്ങളും വീഡിയോയിൽ ഉൾപ്പെട്ടിട്ടുണ്ട്. മരത്തിന്‍റെ മുകളിലും പലഭാഗങ്ങളിലും ഇരുന്ന് സംഘംചേർന്ന് ചിത്രീകരിച്ച വീഡിയോ വൈറലായതോടെയാണ് മൃഗസ്നേഹികൾ പരാതിയുമായി എത്തിയത്. വനം വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് സംഭവം ഉദുമലപേട്ട…

Read More

കോവിഡിനെ ഭയന്ന് ആരും കുട്ടിയെ എടുത്തില്ല, കോവിഡിനെ ഭയക്കാതെ അനന്ദുവിന്‍റെ ധീരത! രണ്ടു വയസുകാരിക്കു പുതുജീവൻ; കല്ലറയില്‍ നടന്ന സംഭവം ഇങ്ങനെ…

കടുത്തുരുത്തി: കോവിഡിനെ ഭയക്കാതെയുള്ള അനന്ദുവിന്‍റെ ധീരത രണ്ടു വയസുകാരിയുടെ ജീവൻ രക്ഷിച്ചു. കല്ലറ പഞ്ചായത്ത് നാലാം വാർഡിലെ താമസക്കാരായ പടിത്തിരപ്പള്ളിൽ അനിൽകുമാർ പ്രിയ ദന്പതികളുടെ മകളായ വിസ്മയ (രണ്ട്) യെ ആണ് കോട്ടയത്ത് ഹോസ്പിറ്റാലിറ്റി മാനേജുമെന്‍റ് വിദ്യാർഥിയായ അനന്ദു (24) വിന്‍റെ ധീരത രക്ഷിച്ചത്. ഇന്നലെ രാവിലെ ഒന്പതോടെയാണ് സംഭവം. അനിൽകുമാറിന്‍റെ വീടിന് സമീപത്തുള്ള പാടത്ത് മത്സ്യം വാങ്ങാനെത്തിയതാണ് അനന്ദു. ഈ സമയത്താണ് പ്രിയയുടെയും വല്ല്യമ്മയുടെയും നിർത്താതെയുള്ള കരച്ചിൽ അനന്ദു കേൾക്കുന്നത്. ഇവരുടെ വീട്ടിലേക്കു ഓടിയെത്തിയ അനന്ദു കാണുന്നത് പനി കൂടി ശരീരം വിറയ്ക്കുകയും ശ്വാസം മുട്ടൽ അനുഭവിക്കുകയും ചെയ്യുന്ന കുഞ്ഞിനെയാണ്. വീട്ടുകാരുടെ കരച്ചിൽ കേട്ട് പരിസരവാസികളും ഓടികൂടിയെങ്കിലും രോഗം ഭയന്ന് ആരും കൂട്ടിയെ എടുക്കാൻ തയാറായില്ല. പ്രിയ കുഞ്ഞിനെ വാരിയെടുത്തെങ്കിലും എന്ത് ചെയ്യണമെന്നറിയാതെ അലമുറയിടുകയായിരുന്നു. ഇതോടെ കുഞ്ഞിനെയും എടുത്തുക്കൊണ്ട് അനന്ദു കല്ലറ പഞ്ചായത്തിന്‍റെ പ്രാഥമിക ആരോഗ്യ…

Read More

ലൈൻ ചാർജു ചെയ്തിട്ടും നിൽക്കുന്നില്ല!  11 കെവി ലൈനിലെ പോസ്റ്റിൽ കയറിയ പാമ്പ്‌ പണി പറ്റിച്ചു; കുമരകത്ത് നടന്ന സംഭവം ഇങ്ങനെ…

കുമരകം: ചെങ്ങളം രണ്ടാം കലുങ്കിന് സമീപമുള്ള 11 കെവി ലൈനിലെ പോസ്റ്റിൽ കയറിയ ചേര പാന്പ് പണി പറ്റിച്ചു. ഇതോടെ കുമരകം വടക്കുംഭാഗത്തേയ്ക്കുള്ള വൈദ്യുതി മണിക്കൂറുകളോളം നിലച്ചു. രണ്ടാം കലുങ്കിലെ ചീപ്പുങ്കൽ ഫീഡറാണ് പാന്പ് കയറിയതോടെ തകരാറിലായത്. ഇന്നലെ വൈകുന്നേരം 5.30നു ഫീഡർ ഓഫ് ആകുകയും സബ് സ്റ്റേഷനിൽനിന്നു പല തവണ ചാർജ് ചെയ്തെങ്കിലും പ്രവർത്തിച്ചില്ല. ഈ പോസ്റ്റിനു സമീപം താമസിക്കുന്ന വൈദ്യുതി ബോർഡിലെ ഉദ്യോഗസ്ഥനായ ചന്പക്കുളം പോൾ ലൈനിൽ ഷോർട്ടിംഗിനെ തുടർന്നണ്ടായ ശബ്ദം ശ്രദ്ധിക്കുകയും കുമരകം വൈദ്യുതി ഓഫീസിൽ അറിയിക്കുകയും ചെയ്തു. ലൈൻ ചാർജു ചെയ്തിട്ടും നിൽക്കാത്തതിന്‍റെ കാരണം അന്വേഷിച്ച സബ് എൻജിനിയറും ഓവർസിയറും ലൈൻമാനും സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് വില്ലാനായ അഞ്ച് അടി നീളം വരുന്ന ചേരയാണെന്ന് കണ്ടെത്തിയത്. ഇരുന്പു പോസ്റ്റിലും ലൈനുകളിലുമായി ഷോക്കേറ്റു ജീവനറ്റു കിടന്ന പാന്പിനെ തോട്ടി എത്തിച്ച് നീക്കം ചെയ്ത…

Read More