ശബരിമല: മകരജ്യോതിയുടെ പുണ്യത്തിനായുള്ള കാത്തിരിപ്പിലാണ് ശബരിമല. മകരസംക്രമ പൂജ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ രാവിലെ 8.14നു നടന്നു. ഇനി തിരുവാഭരണ വിഭൂഷിതനായ അയ്യപ്പനു മുമ്പില്‍ നടക്കുന്ന മഹാദീപാരാധനയും പൊന്നമ്പലമേട്ടിലെ മകരജ്യോതിയും ആകാശത്തു തെളിയുന്ന സംക്രമനക്ഷത്രവുമെല്ലാം അയ്യപ്പഭക്തരുടെ മനസുകളെ കുളിര്‍മയിലേക്ക് നയിക്കുന്ന മണിക്കൂറുകളാണ്. ഇവയെല്ലാം ഇന്നു വൈകുന്നേരം ശബരിമലയില്‍ ഒന്നിച്ചെത്തുന്ന ചടങ്ങുകളാണ്. ഭക്തലക്ഷങ്ങള്‍ക്കു കാത്തിരിപ്പിന്റെ നിര്‍വൃതി സമ്മാനിച്ചുവന്നിരുന്ന ചടങ്ങുകളില്‍ ഇക്കുറി നേരിട്ട് സാക്ഷികളാകുന്നത് 5000 ഓളം ആളുകള്‍ മാത്രമാകും. തിരുവിതാംകൂര്‍ കൊട്ടാരത്തില്‍ നിന്ന് കൊണ്ടുവരുന്ന നെയ് ഉപയോഗിച്ച് അഭിഷേകം ചെയ്തു കൊണ്ടാണ് മകരസംക്രമ പൂജ നടന്നത്. തന്ത്രി കണ്ഠര് രാജീവര് കാര്‍മികനായിരുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രന്, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. പന്തളം വലിയകോയിക്കല്‍ ധര്‍മശാസ്താ ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര മകരവിളക്ക് ദിവസമായ ഇന്നു പുലര്ച്ചെ് ളാഹയില്‍ നിന്നും ആരംഭിച്ചു. വലിയാനവട്ടം,…
Read MoreCategory: Kottayam
നാഗമ്പടത്ത് ഇടതുചേർന്ന് ഓവർടേക്കിഗ്, ബേക്കർ ജംഗ്ഷനിൽ നടുറോഡിൽ യുടേണ്ച കോട്ടയം ടൗണിൽ ഗതാഗത നിയമങ്ങൾക്ക് വിലയില്ലേ ?
നാഗമ്പടത്ത് ഇടതുചേർന്ന് ഓവർടേക്കിഗ്, ബേക്കർ ജംഗ്ഷനിൽ നടുറോഡിൽ യുടേണ്ച കോട്ടയം ടൗണിൽ ഗതാഗത നിയമങ്ങൾക്ക്വിലയില്ലേ ? കോട്ടയം: കോട്ടയം നഗരത്തിൽ ട്രാഫിക് നിയമങ്ങൾക്ക് പുല്ലുവില. നഗരത്തിൽ ഇപ്പോൾ തോന്നുംപടിയാണ് ട്രാഫിക്.ഇടതു വശം ചേർന്നുള്ള ഓവർടേക്കിംഗും തെറ്റായ ദിശയിൽ കൂടി വാഹനങ്ങൾ പായുന്നതും നടുറോഡിലും ട്രാഫിക് ഐലന്റിൽ ഉൾപ്പെടെ യു ടേണ്‍ എടുക്കുന്നതും അപകടങ്ങൾക്ക് വഴിവയ്ക്കുകയാണ്. നഗരത്തിലുടനീളം സിസിടിവി കാമറകളുണ്ടായിരിക്കെ ഗതാഗതവകുപ്പും പോലീസും നടപടിയെടുക്കാറില്ല. എംസി റോഡിൽ സംക്രാന്തി മുതൽ നാഗന്പടം വരെ വലതുവശത്തും ഇടതുവശത്തും ഓരോ നിരയിൽ ഒരേ വേളയിലാണു മരണവേഗത്തിൽ ഓവർടേക്കിംഗ്. ഇവിടങ്ങളിൽ അപകടവും നിത്യസംഭവമാകുകയാണ്. ബേക്കർ ജംഗ്ഷനിൽ ഇന്നലെ രാത്രി 6.30നു ടെന്പോ ട്രാവലർ കാറിന്റെ പിന്നിലിടിച്ച് അപകടമുണ്ടായി. ബേക്കർ ജംഗ്ഷനിൽ വൈഡബ്ല്യുസിഎയ്ക്കു സമീപം കാറിന്റെ വശങ്ങളിൽ ബസ് ഇടിച്ചു അപകടമുണ്ടായി. ഇവിടെ 15 മിനിറ്റ് ഗതാഗതതടസമുണ്ടായി. ട്രാഫിക് നിയമം കർശനമായി പാലിക്കുന്നവർക്ക് ഭീഷണിയായി…
Read Moreകോട്ടയം -എറണാകുളം റോഡിലെ‘വഴിവാണിഭം ഒഴിവാക്കണം’; ഗതാഗത കുരുക്കിനും അപകടങ്ങൾക്കും ഇടയാക്കുന്നതായി വ്യാപക പരാതി
തലയോലപ്പറന്പ്: കോട്ടയം -എറണാകുളം റോഡിൽ തലയോലപറന്പ് പള്ളിക്കവല മുതൽ കാർണിവൽ തിയേറ്റർ വരെയുള്ള ഭാഗത്തെ വഴിവാണിഭം ഗതാഗത കുരുക്കിനും അപകടങ്ങൾക്കുമിടയാക്കുന്നതായി പരാതി. ഗതാഗത തിരക്കേറിയ പ്രധാന നിരത്തിന്റെ ഓരത്ത് ഇതിനകം പത്തോളം കടകളാണു ഉയർന്നിട്ടുള്ളത്. ദിവസേന പുതിയ കടകൾ ഉയർന്നു വരുന്നതായും പ്രദേശവാസികൾ ആരോപിക്കുന്നു. കടകൾക്ക് പുറമെ ഈ ഭാഗത്ത് അനധികൃത വാഹന പാർക്കിംഗും വർധിച്ചുവരികയാണ്. എറണാകുളം, തൊടുപുഴ, കോട്ടയം ഭാഗങ്ങളിലേക്കു നൂറു കണക്കിനു വാഹനങ്ങൾ കടന്നു പോകുന്ന ഈ റോഡിൽ അപകടങ്ങളും പതിവാകുകയാണ്. ഇന്ന് തിയേറ്ററുകൾ തുറക്കുന്നതോടെ ഈ റൂട്ടിൽ ഗതാഗത തിരക്കു വർധിക്കും. തിയേറ്ററിൽ വരുന്നവരിൽ കുറെയാൾക്കാരും വാഹനങ്ങൾ പാതയോരങ്ങളിലാണ് പാർക്കു ചെയ്യുന്നത്. കാർണിവൽ തിയേറ്ററിനും പള്ളിക്കവലയ്ക്കുമിടയിൽ ഉണ്ടായ വാഹന അപകടങ്ങളിൽ നിരവധി പേരുടെ ജീവൻ പൊലിഞ്ഞിട്ടുണ്ട്. തിയേറ്ററിൽ നിന്നു സിനിമ കഴിഞ്ഞു വാഹനത്തിൽ പുറത്തേക്കിറങ്ങിയവർ തന്നെ വാഹന അപകടത്തിൽ മരണപ്പെട്ടിട്ടുണ്ട്. ഏതാനും വർഷങ്ങൾക്കു…
Read Moreപാഴ്സൽ സർവീസിന്റെ മറവിൽ വീര്യം കൂടിയ ലഹരിമരുന്ന്ജില്ലയിലേക്ക് ഒഴുകുന്നു; കാത്തിരിപ്പ് വെറുതേയായില്ല, പ്രധാന കണ്ണി പോലീസ് പിടിയിൽ
കോട്ടയം: ജില്ലയിൽ പാഴ്സൽ സർവീസിലൂടെ ഇതര സംസ്ഥാനങ്ങളിൽ നിന്നും വീര്യം കൂടിയ ലഹരി മരുന്ന് എത്തുന്നു. ലഹരി മരുന്ന് കടത്തിനെതിരെ പോലീസും എക്സൈസും പരിശോധന കർശനമാക്കിയതോടെയാണ് ലഹരി മാഫിയ നൂതന മാർഗങ്ങൾ പരീക്ഷിച്ചു തുടങ്ങിയത്. പാഴ്സൽ മാർഗത്തിലൂടെ ലഹരി മരുന്ന് കടത്തിയ സംഘത്തിനായുള്ള എക്സൈസ് സംഘത്തിന്റെ തിരച്ചിൽ തുടരുകയാണ്. സംഘത്തിലെ പ്രധാന കണ്ണിയായ യുവാവ് കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. ചങ്ങനാശേരി കേന്ദ്രമായി പ്രവർത്തിക്കുന്ന മയക്കുമരുന്ന് സംഘത്തിലെ കണ്ണിയായ മുഹമ്മദ് അൽത്താഫാ(21)ണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനയിലാണ് വീര്യംകൂടിയ ലഹരിമരുന്നായ എംഡിഎംഎയുടെ ശേഖരവുമായി യുവാവ് കോട്ടയത്ത് പിടിയിലായത്. കേരളത്തിനു വെളിയിൽനിന്നും പാഴ്സൽ വഴി വീര്യംകൂടിയ ലഹരി മരുന്നുകൾ ജില്ലയിലേക്കു കടത്തുകയായിരുന്നു. പാഴ്സൽ സർവീസുകൾ വഴി മയക്കുമരുന്ന് കടത്ത് നടക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം രഹസ്യാന്വേഷണം നടത്തി വരികയായിരുന്നു. ദിവസങ്ങൾ നടത്തിയ നിരീക്ഷണങ്ങൾക്കുശേഷമാണ്…
Read Moreഫേസ് ബുക്ക് പ്രണയം ; സ്വർണവും പണവും തട്ടിയെടുത്ത കേസിൽ വിശദമായ അന്വേഷണം
തൊടുപുഴ: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയിൽ നിന്നും 27 പവൻ സ്വർണവും 50,000 രൂപയും തട്ടിയെടുത്ത കേസിലെ പ്രതി സമാന തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോയെന്നറിയാൽ പോലീസ് വിശദമായ അന്വേഷണം തുടങ്ങി. മുട്ടം പോലീസിന്റെ പിടിയിലായ കൊല്ലം പത്തനാപുരം പുന്നല ബംഗ്ലാദേശ് കോളനിയിൽ വേങ്ങവിള പടിഞ്ഞാശേരിയിൽ തൻസീറി(25)നെ കൂടുതൽ അന്വേഷണത്തിനായി മുട്ടം എസ്ഐ എൻ.എസ്.റോയിയുടെ നേതൃത്വത്തിൽ ഇന്ന് സ്വദേശമായ പത്തനാപുരത്തെത്തിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കൂടുതൽ അന്വേഷണത്തിനായി പോലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. ഫേസ്ബുക്കിലൂടെ വലയിൽ വീഴ്ത്തിയ തുടങ്ങനാട് സ്വദേശിനിയായ പെണ്‍കുട്ടിയിൽ നിന്ന് വിവാഹ വാഗ്ദാനം നൽകി രണ്ടുതവണയായി ഇയാൾ സ്വർണവും പണവും തട്ടിയെടുക്കുകയായിരുന്നു. ഫേസ്ബുക്കിലൂടെ ബന്ധം സ്ഥാപിച്ച ഇയാൾ വിവിധ കാരണങ്ങൾ പറഞ്ഞ് മൂന്നു മാസം മുൻപാണ് പല തവണയായി സ്വർണം തട്ടിയെടുത്തത്. 12 പവൻ സ്വർണം ഇയാളിൽ നിന്നും പോലീസ് കണ്ടെടുത്തു. ബാക്കി സ്വർണം ചാലക്കുടിയിലെ ഒരു സ്വർണക്കടയിൽ വിറ്റതായി…
Read Moreതിയറ്ററുകൾ തുറന്നു; ആഘോഷമാക്കി വിജയ് ആരാധകർ; കോവിഡ് മാനദണ്ഡങ്ങൾ മറന്നു ആരാധകർ; എല്ലാ സുരക്ഷയും ഒരുക്കി തിയേറ്ററുകൾ;21 മുതൽ മലയാള ചിത്രങ്ങൾ തിയറ്ററിലെത്തും
കോട്ടയം: പത്ത് മാസക്കാലം നിശബ്ദമായി കിടന്ന കൊട്ടകകളിൽ നിന്നും ആർപ്പും ആരവവവും ആഘോഷങ്ങളും ഉയർന്നു. പാട്ടും ആട്ടവും മേളവും വർണപ്പൊലിമയും ചാർത്തി വെള്ളിത്തിരയിൽ മിന്നും കാഴ്ചകൾ വീണ്ടും പതിഞ്ഞപ്പോൾ സിനിമാ പ്രേമികൾ ആവേശത്തിലായി. വീണ്ടുമൊരു ഉത്സവകാലത്തിലേക്കു തിരികെ എത്തുകയായിരുന്നു ഇന്നു രാവിലെ മാസ്റ്റർ റിലീസ് ചെയ്ത തിയറ്ററുകളിൽ. ആർപ്പുവിളികളും മാസ്റ്ററിലെ നായകൻ തമിഴ് നടൻ വിജയുടെ ആരാധകർ ഒത്തു ചേർന്നതിന്റെ ആഹ്ലാട പ്രകടനങ്ങളും രാവിലെ തന്നെ തിയറ്ററുകളുടെ മുന്നിൽ തുടങ്ങിയിരുന്നു. ഇന്നലെ രാത്രിയിൽ തന്നെ സ്ഥാപിച്ച താരത്തിന്റെ വന്പൻ കട്ടൗട്ടുകളിൽ പാലഭിഷേകവും പുഷ്പവൃഷ്ടിയും രാവിലെ എട്ടിനു തന്നെ ആരംഭിച്ചു. വന്പൻ റിലീസ് തമിഴ് സൂപ്പർ സ്റ്റാർ വിജയ് നായകനായി എത്തിയ മാസ്റ്റർ ജില്ലയിൽ 10 കേന്ദ്രങ്ങളിലായി 24 തിയറ്ററുകളിലാണ് റിലീസ് ചെയ്തിരിക്കുന്നത്. ദിവസം മൂന്നു ഷോയാണ് ഇന്നു കളിക്കുന്നത്. രാവിലെ ഒന്‍പതിനുള്ള ഷോ ഫാൻസുകാർക്കുള്ളതായിരുന്നു. സിനിമാ മേഖലയുടെ…
Read Moreകോവിഡ് വാക്സിൻ ആദ്യഘട്ട വിതരണത്തിന് കോട്ടയത്ത് ഒമ്പതു കേന്ദ്രങ്ങൾ; രജിസ്റ്റർ ചെയ്തത് ഇരുപത്തിമൂവായിരം ആരോഗ്യ പ്രവർത്തകർ
കോട്ടയം: കോവിഡ് വാക്സിന്റെ ആദ്യഘട്ട വിതരണത്തിന് ജില്ലയിൽ സർക്കാർ ആയുർവേദ, സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെ ഒൻപത് കേന്ദ്രങ്ങൾ. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി, പാലാ ജനറൽ ആശുപത്രി, വൈക്കം താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി, ഉഴവൂർ കെ.ആർ. നാരായണൻ സ്മാരക സ്പെഷ്യാലിറ്റി ആശുപത്രി, കോട്ടയം എസ്.എച്ച്. മെഡിക്കൽ സെന്റർ, പാന്പാടി കോത്തല സർക്കാർ ആയുർവേദ ആശുപത്രി, ചങ്ങനാശേരി ജനറൽ ആശുപത്രി, ഇടയിരിക്കപ്പുഴ, എരുമേലി സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടത്തിൽ വാക്സിൻ നൽകുക. ഓരോ കേന്ദ്രത്തിലും ഒരു ദിവസം നൂറു പേർക്കു വീതം പ്രതിരോധ മരുന്ന് കുത്തിവയ്ക്കും. ഇതിനു പുറമെ വാക്സിൻ കൂടുതലായി ലഭ്യമാകുന്പോൾ വിതരണത്തിന് 520 കേന്ദ്രങ്ങൾകൂടി സജ്ജമാക്കുന്നുണ്ടെന്ന് ജില്ലാ കളക്ടർ എം. അഞ്ജന അറിയിച്ചു. സർക്കാർ, സ്വകാര്യ മേഖലകളിലെ ആരോഗ്യ പ്രവർത്തകർക്കാണ് ആദ്യ ഘട്ടത്തിൽ വാക്സിൻ നൽകുക. ഇവർക്കൊപ്പം മെഡിക്കൽ വിദ്യാർഥികളെയും അങ്കണവാടി പ്രവർത്തകരെയും ഉൾപ്പെടുത്തിയിട്ടുണ്ട്.…
Read Moreപള്ളിക്കത്തോട് കഞ്ചാവ് ചെടികൾ കണ്ടെത്തിയ വീട് യുവാക്കൾ ധാരാളമായി വന്നുപോകുന്നയിടം; നോക്കിയിരുന്നിട്ടും വലപൊട്ടിച്ച് യുവാവ് മുങ്ങി; കൃഷിക്കാരനെ തേടി പിന്നാലെ പോലീസും
പള്ളിക്കത്തോട്: വീട്ടുമുറ്റത്ത് കഞ്ചാട് ചെടി നട്ടുവളർത്തിയവരെ തേടി പോലീസ് അന്വേഷണം ആരംഭിച്ചു. വാഴൂർ മൂലേഭാഗം സ്വദേശിയുടെ വീട്ടുമുറ്റത്ത് വളർത്തിയ രണ്ടു കഞ്ചാവ് ചെടികളാണ് ഇന്നലെ ജില്ലാ പോലീസ് ചീഫിന്റെ ലഹരി വിരുദ്ധ സ്ക്വാഡും പള്ളിക്കത്തോട് പോലീസും ചേർന്നു പിടികൂടിയത്. ചെടികൾ ഒന്നിന് 39 സെന്റീമീറ്ററും മറ്റൊന്നിന് 13 സെന്റിമീറ്ററും ഉയരമുണ്ട്. ചെടികൾ നട്ടുവളർത്തിയയാൾ ഒളിവിലാണ്. ഇയാളുടെ മൊബൈൽ ഫോണും സ്വിച്ച് ഓപ് ചെയ്തിരിക്കുകയാണ്. ചെടികൾ കണ്ടെത്തിയ വീട്ടിൽ യുവാക്കൾ ധാരാളമായി വരുന്നതായും രാത്രി വൈകിയും തങ്ങുന്നതായും ജില്ലാ നാർക്കോട്ടിക് സെൽ ഡിവൈഎസ്പി വിനോദ് പിള്ളക്ക് വിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്ന് സ്ക്വാഡ് അംഗങ്ങൾ നിരീക്ഷണം നടത്തി വരികയായിരുന്നു. പോലീസ് നിരീക്ഷണം നടത്തുന്നുണ്ടെന്ന് മനസിലാക്കിയയാൾ രക്ഷപ്പെടുകയായിരുന്നു. കാത്തിരപ്പള്ളി ഡിവൈഎസ്പി ജെ. സന്തോഷ് കുമാറിന്റെ നിർദ്ദേശപ്രകാരം പള്ളിക്കത്തോട് എസ്എച്ച്ഒ ടി.ആർ. ജിജു, എസ്ഐമാരായ ജോയ്, ബാബുരാജ്, സെബാസ്റ്റ്യൻ ജോർജ്, എഎസ്ഐമാരായ ജോമോൻ…
Read Moreവഴി തെറ്റുന്ന പുതുതലമുറ; കറുകച്ചാലിൽ പിടിയിലായ പ്രതികളെല്ലാം ക്രിമിനലുകൾ; 22കാരനായ സംഘത്തലവന്റെയും കൂട്ടാളികളുടെയും കേസുകൾ എണ്ണിയാൽ തീരില്ലെന്ന് പോലീസ്
കറുകച്ചാൽ: കറുകച്ചാലിലും സമീപ പ്രദേശങ്ങളിലും നിരവധി ആക്രമണങ്ങൾ നടത്തിയ നാലംഗ സംഘം പിടിയിലായതോടെ തെളിഞ്ഞതു നിരവധി കേസുകൾ. കങ്ങഴ കൊറ്റൻചിറ തകിടിയേൽ അബിൻ (22), ചാമംപതാൽ ഉള്ളായം ഇടയകുളത്ത് വിമൽ വിനോദ് (21), പാന്പാടി കയത്തിങ്കൽ പാറപ്പറന്പിൽ ചിന്തു രാമകൃഷ്ണൻ (26) എന്നിവരെയാണ് ഇന്നലെ പോലീസ് അറസ്റ്റു ചെയ്തത്. ഇവരുടെ സംഘത്തിൽപ്പെട്ട ചാമംപതാൽ കൊങ്ങണാമണ്ണിൽ ജഗന്നാഥ(22)നെ കഴിഞ്ഞദിവസം അറസ്റ്റു ചെയ്തിരുന്നു. പിടിയിലായവർക്കെതിരെ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ട്. കറുകച്ചാൽ, മണിമല പ്രദേശങ്ങളിൽ നാളുകളായി സംഘം നിരവധി ആക്രമണങ്ങളും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളും നടത്തിയിരുന്നു. പത്തനാട് മേഖലയിൽ അടിക്കടി ആക്രമണ സംഭവങ്ങൾ നടത്തിയിരുന്നതു പിടിയിലായ നാലംഗ സംഘമായിരുന്നു. ഇടയിരിക്കപ്പുഴ, ചാരംപറന്പ് മുസ്ലീംപള്ളികൾക്കും, വീടുകൾക്കും നേരെ ആക്രണം നടത്തിയതും ഇവർ തന്നെയെന്ന് പോലീസ് പറഞ്ഞു. സംഘത്തിന്റെ തലൻ അബിനാണ്. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണ്. പത്തനാട്ടെ പട്രോൾ…
Read Moreകറുകച്ചാലിൽ മുസ്ലിം പള്ളികൾക്കും വീടുകൾക്കും നേരേ ആക്രമണം, മൂന്നുപേർ പിടിയിൽ
കറുകച്ചാൽ: മുസ്ലിം പള്ളികൾക്കും വീടുകൾക്കും നേരേ ആക്രമണം നടത്തിയ കേസിൽ മൂന്നു പേരെ കൂടി കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തു. പ്രദേശത്തെ ക്രിമിനൽ സംഘത്തിൽപ്പെട്ട അബിൻ, ബിമൽ, ശരത്ത് എന്നിവരെയാണ് ഇന്നു പുലർച്ചെ മണിമലയ്ക്കു സമീപത്തു നിന്നും കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ടു ഇവരുടെ സംഘത്തിൽപ്പെട്ട ജഗന്നാഥൻ എന്നയാളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ റിമാൻഡിലാണ്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 11.30നു കങ്ങഴ പുതൂർപ്പള്ളി മുസ്്ലിം ജമാഅത്തിനു കീഴിലുള്ള ചാരംപറന്പ്, ഇടയിരിക്കപ്പുഴ എന്നീ പള്ളികളുടെ ജനാലകളാണു കല്ലെറിഞ്ഞു തകർത്തത്. കാനം പതിപ്പലം ഭാഗത്ത് നിരവധി വീടുകൾക്ക് നേരേയും കല്ലേറുണ്ടായി. പതിപ്പലം കണിയാന്പാറ ബാബു കെ.വർഗീസിന്റെ വീട്ടുമുറ്റത്ത് കിടന്ന കാറിന്റെ പിൻവശത്തെ ചില്ലുകൾ സംഘം എറിഞ്ഞു തകർത്തിരുന്നു.കഴിഞ്ഞ രണ്ടു ദിവസമായി കറുകച്ചാൽ സ്റ്റേഷനിലെ മുഴുവൻ പോലീസും സ്പെഷൽ ബ്രാഞ്ച്, ഇന്റലിജൻസ് ഉദ്യോഗസ്ഥരും പ്രദേശത്ത് ആക്രമണങ്ങൾ…
Read More