ഏറ്റുമാനൂർ: ഭാര്യയും മകനും കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് അറസ്റ്റിലായ ഭർത്താവിനെ പോലീസ് കൂടുതൽ ചോദ്യം ചെയ്യും. നീണ്ടൂർ ചന്ദ്രവിലാസത്തിൽ ചന്ദ്രബാബുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂണ് 10ന് രാത്രി 11നുശേഷമാണ് ഇയാളുടെ ഭാര്യ രഞ്ജി(36), മകൻ ശ്രീനന്ദ് (നാല്) എന്നിവരെ കാണാതായത്. പിറ്റേന്ന് ഇവരെ വീടിനു സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ചന്ദ്രബാബുവുമായി വഴക്കിട്ടാണ് ഇവർ വീട്ടിൽ നിന്നുമിറങ്ങിയത്. ഗാർഗിക പീഡനം, സ്ത്രീ പീഡനം, ആത്മഹത്യ പ്രേരണാ കുറ്റം എന്നിവ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾ സ്ഥിരമായി വിട്ടിൽ വഴക്ക് ഉണ്ടാക്കിയിരുന്നതായി നാട്ടുകാർ പോലീസിന് മൊഴി നൽകിയിരുന്നു. സംഭവ ദിവസം ഇവർ തമ്മിൽ വലിയ വഴക്ക് ഉണ്ടാക്കിയിരുന്നതായി നാട്ടുകാർ പോലീസിനോട് പറഞ്ഞിരുന്നു. നാട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തിരുന്നു. പിന്നീട് കൂടുതൽ തെളിവെടുപ്പിനുശേഷമാണ് അറസ്റ്റ് ചെയ്തത്. അഞ്ചാം…
Read MoreCategory: Kottayam
പാമ്പാടിയിൽ അർധരാത്രിയിൽ മിന്നൽ റെയ്ഡ്! ഗോഡൗൺ തുറന്നപ്പോൾ പോലീസ് ഞെട്ടി
കോട്ടയം: പാന്പാടി മുളേക്കുന്നിലെ വാടക വീട്ടിലും കങ്ങഴയിലെ ഗോഡൗണിലും സൂക്ഷിച്ചിരുന്ന ഒരു കോടി രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങളുടെ ശേഖരം പോലീസ് പിടികൂടി. നിരോധിത പുകയില ഉത്പന്നങ്ങൾ സൂക്ഷിച്ചിരുന്നവരെ പിടികൂടാൻ കഴിഞ്ഞില്ല. 100 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന ഒന്നര ലക്ഷത്തോളം പായ്ക്കറ്റ് നിരോധിക പുകയില ഉത്പന്നങ്ങൾ വ്യാജമായി നിർമിച്ച ബീഡി, സിഗരറ്റ് എന്നിവയാണ് ഇന്നലെ അർധ രാത്രിയോടെ പോലീസ് നടത്തിയ മിന്നൽ റെയ്ഡിൽ പിടികൂടിയത്. നാളുകൾക്കു മുന്പു മുളേക്കുന്നിലുള്ള വാടക വീട് കേന്ദ്രീകരിച്ചു നിരോധിത പുകയില ഉത്പന്നങ്ങൾ കൈമാറ്റം നടക്കുന്നതായി ലഹരി വിരുദ്ധ സ്ക്വാഡായ ഡാൻസാഫിനു വിവരം ലഭിച്ചിരുന്നു. തുടർന്നു ഇവർ മുളേക്കുന്നും സമീപ പ്രദേശങ്ങളും കേന്ദ്രീകരിച്ചു അന്വേഷണ നടത്തിവരികയായിരുന്നു. ഇതോടെയാണ് മുളേക്കുന്നിലെ വാടക വീട്ടിലും കങ്ങഴയിലെ ഗോഡൗണിലും നിരോധിത പുകയില ഉത്പന്നങ്ങൾ സ്റ്റോക്ക് ചെയ്യുന്നതായും അവിടെ നിന്നും ജില്ലയിലെ വിവിധ സ്ഥലങ്ങളിലേക്കും ഇവ എത്തിച്ചു നല്കുന്നതായി കണ്ടെത്തിയത്.…
Read Moreജിഷ്ണു അവസാനമായി ഫോണിൽ ഒരാളോട് ദീർഘനേരം സംസാരിച്ചു; ആരോടായിരിക്കും ? കുറേ ചോദ്യങ്ങൾക്ക് ഉത്തരം വേണം…
കോട്ടയം: ജിഷ്ണു മറിയപ്പള്ളിയിലേക്കു പോയത് എന്തിനെന്ന ചോദ്യം ഉത്തരം കിട്ടാതെ തുടരുകയാണ്. ജിഷ്ണു പഠിച്ചതു ചേർത്തലയിലും ജോലി ചെയ്യുന്നതു കുമരകത്തുമാണ്. ഇയാൾക്കു സുഹൃത്തുക്കളോ പരിചയക്കാരോ മറിയപ്പള്ളിയിൽ ഇല്ലെന്നാണ് ബന്ധുക്കളും കുടുംബാംഗങ്ങളും വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിൽ ജിഷ്ണു മറിയപ്പള്ളിയിൽ എത്തിയത് എന്തിനാണെന്ന ചോദ്യമാണ് പോലീസിനെ കുഴയ്ക്കുന്നത്. ജിഷ്ണു ജീവനൊടുക്കിയതാണെന്ന് പോലീസ് പറയുന്പോഴും അതിനുള്ള കാരണങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വീട്ടിൽ നിന്നും ഇറങ്ങി മറയിപ്പള്ളിയിൽ എത്തി ജീവനൊടുക്കാനുണ്ടായ സാഹചര്യവും വ്യക്തമല്ല. കഴുത്തിലുണ്ടായിരുന്ന സ്വർണമാലയും കയ്യിലുണ്ടായിരുന്ന ബാഗും കണ്ടെത്താൻ കഴിയാത്തതും സംഭവത്തിന്റെ ദുരൂഹത വർധിപ്പിക്കുന്നു. ജിഷ്ണുവിന്റെ പക്കലുണ്ടായിരുന്നുവെന്ന് പറയപ്പെടുന്ന രണ്ടാമത്തെ ഫോണ് എവിടെയെന്നു കണ്ടെത്താനും പോലീസിനു സാധിച്ചിട്ടില്ല. ഇത്രയും കാര്യങ്ങൾ ഇപ്പോഴും ഉത്തരമില്ലാത്ത ചോദ്യങ്ങളായി തുടരുകയാണ്. കഴിഞ്ഞ മൂന്നാം തീയതി മുതലാണു ജിഷ്ണുവിനെ വീട്ടിൽ നിന്നും കാണാതായത്. പതിവു പോലെ കുമരകത്തെ ബാർ ഹോട്ടലിലേക്കു ജോലിയ്ക്കു പോയ ജിഷ്ണു വീട്ടിൽ തിരിച്ചെത്തിയില്ല.…
Read Moreഫേസ്ബുക്കിൽ കമന്റ് ഇട്ടത് പകയായി! യുവാവിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി തട്ടിക്കൊണ്ടു പോയശേഷം മർദിച്ചവശനാക്കി; രണ്ടുപേർ കീഴടങ്ങി
ഏറ്റുമാനൂർ: ഫേസ്ബുക്കിൽ കമന്റ് ഇട്ടതു പിടിച്ചില്ല. യുവാവിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി തട്ടിക്കൊണ്ടു പോയശേഷം മർദിച്ചവശനാക്കിയ സംഭവത്തിൽ രണ്ടുപേർ ഇന്നലെ ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. കേസിലെ ഒന്നാം പ്രതി അയ്മനം മങ്കിഴപടിയിൽ വീനിത് സഞ്ജയനെ(32) പോലീസ് മുന്പ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളിപ്പോൾ റിമാൻഡിലാണ്. ഏറ്റുമാനൂരിലെ ബന്ധു വീട്ടിൽ താമസിച്ചു വരികയായിരുന്ന ഫൈസലി(24)നെയാണ് വിനീതിന്റെ നേതൃത്വത്തിലുള്ള സംഘം വീട്ടിൽ നിന്നും വിളിച്ചിറക്കി തട്ടിക്കൊണ്ടുപോയി മർദിച്ചത്. മർദനമേറ്റ ഫൈസലിനെ വിളിച്ചുവരുത്തി ഇന്നലെ സ്റ്റേഷനിലെത്തി കീഴടങ്ങിയ പ്രതികളെ തിരിച്ചറിഞ്ഞശേഷമേ അവ രുടെ അറസ്റ്റ് രേഖപ്പെടുത്തുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു. പ്രതികളുടെ പരിചയത്തിലുള്ള ഒരാൾ ഫേസ്ബുക്കിൽ ഇട്ട ചിത്രത്തിനു ഫൈസൽ കമന്റ് ഇട്ടിരുന്നു. പ്രതികൾ പലപ്പോഴായി ഇയാളോട് കമന്റ് ഡിലീറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഫൈസൽ അതിനു തയാറായില്ല. ഇതിനെ ചൊല്ലിയുണ്ടായ വൈരാഗ്യത്തിന്റെ പേരിൽ ഇവർ ഫൈസലിനെ വീട്ടിൽ നിന്നും ബലമായി വിളിച്ചിറക്കി…
Read Moreമദ്യലഹരിയിൽ അച്ഛനെയും അമ്മയെയും വെട്ടി വീഴ്ത്തി മുങ്ങിയ മകനെ അറസ്റ്റു ചെയ്തു പോലീസ്
കോട്ടയം: മദ്യലഹരിയിൽ അച്ഛനെയും അമ്മയെയും വെട്ടി പരിക്കേൽപ്പിച്ച് മകനെ പാന്പാടി പോലീസ് അറസ്റ്റ് ചെയ്തു. മീനടം മാളികപ്പടിയ്ക്കു സമീപം പൂയിത്താനത്ത് ശ്രീജിത്തിനെ (കണ്ണൻ-35) യാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ അച്ഛൻ ഗോവിന്ദൻ നായർ (78), അമ്മ ശാന്തമ്മ (68) എന്നിവരാണ് വെട്ടേറ്റ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നത്. പതിവായി മദ്യപിച്ചെത്തിയ ഇയാൾ ഭാര്യയെയും കുട്ടിയെയും മർദിച്ചിരുന്നു. തിങ്കളാഴ്ച രാത്രിയിൽ പതിവു പോലെ മദ്യപിച്ചെത്തിയതു ഗോവിന്ദൻ ചോദ്യം ചെയ്തതിനേത്തുടർന്ന് ഇയാൾ കത്തിയെടുത്ത് ഗോവിന്ദനെ വെട്ടി. ഇതിനു തടസം പിടിക്കാൻ എത്തിയപ്പോഴാണ് മാതാവിനെയും വെട്ടിയത്. തുടർന്നു ഓടി രക്ഷപ്പെട്ടു. തുടർന്ന് നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പാന്പാടി പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
Read Moreമദ്യപിച്ചത് ചോദ്യം ചെയ്ത അച്ഛനെ വെട്ടിവീഴ്ത്തി; തടസം പിടിക്കാനെത്തിയ അമ്മയെ വെട്ടി പരിക്കേൽപ്പിച്ചു; കോട്ടയം മീനടത്ത് നടന്ന ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…
കോട്ടയം: മദ്യലഹരിയിൽ അച്ഛനെയും അമ്മയെയും വെട്ടി പരിക്കേൽപ്പിച്ച മകനു വേണ്ടി പാന്പാടി പോലീസ് അന്വേഷണം ആരംഭിച്ചു. മീനടം മാളികപ്പടിക്കു സമീപം പൂയിത്താനത്ത് ഗോവിന്ദൻ നായർ (78), ഭാര്യ ശാന്തമ്മ (68) എന്നിവരാണ് വെട്ടേറ്റ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നത്. ഇവരുടെ മകൻ കണ്ണനെ (35)യാണ് പോലീസ് തെരയുന്നത്. ഇന്നലെ രാത്രി 9.30നാണ് സംഭവം. പതിവായി മദ്യപിച്ചു വീട്ടിലെത്തി ബഹളമുണ്ടാക്കുന്നയാളാണ് കണ്ണൻ. ഇന്നലെ മദ്യപിച്ചെത്തിയ കണ്ണനെ പിതാവ് ചോദ്യം ചെയ്തു. തുടർന്ന് വാക്കേറ്റമുണ്ടാവുകയും വീട്ടിലുണ്ടായിരുന്ന കത്തിയെടുത്ത് കണ്ണൻ ഗോവിന്ദന്റെ കഴുത്തിനു വെട്ടുകയുമായിരുന്നു. തടസം പിടിക്കാൻ എത്തിയപ്പോഴാണ് ശാന്തമ്മയ്ക്കും വെട്ടേറ്റത്. ബഹളം കേട്ട് അയൽവാസികൾ എത്തിയപ്പോഴേക്കും കണ്ണൻ ഓടി രക്ഷപ്പെട്ടു. തുടർന്ന് നാട്ടുകാർ ചേർന്നാണ് ഇരുവരെയും പാന്പാടി താലൂക്ക് ആശുപത്രിയിലും പീന്നിട് കോട്ടയം മെഡിക്കൽ കോളജിലും എത്തിച്ചത്.
Read Moreപള്ളിക്കത്തോട്ടിൽ ഒരു കുടുംബത്തിലെ ആറുപേർക്ക് കോവിഡ്; ഉറവിടം കണ്ടെത്താനുള്ള നടപടികൾ ഊർജിതം
കോട്ടയം: പള്ളിക്കത്തോട്ടിൽ ഒരു കുടുംബത്തിലെ ആറു പേർക്ക് രോഗം ബാധിച്ചതിന്റെ ഉറവിടം കണ്ടെത്താനുള്ള നടപടികൾ ആരോഗ്യവകുപ്പ് ഉൗർജിതമാക്കി. പള്ളിക്കത്തോട് പഞ്ചായത്തിൽ ഒരാഴ്ചക്കിടെ ഏഴു പേർക്കാണ് കോവിഡ് ബാധിച്ചത്. പഞ്ചായത്തിലെ എട്ടാം വാർഡിലുള്ളവർക്കാണു രോഗം പിടിപെട്ടത്. ഒരു വീട്ടിലെ ആറു പേർക്കും വിദേശത്തുനിന്നും എത്തിയ ഒരാൾക്കുമാണ് രോഗ ബാധ. പൊൻകുന്നം അരവിന്ദ ആശുപത്രിയിലെ ജീവനക്കാരിയായ യുവതിക്കാണു ആദ്യം രോഗം പിടിപെട്ടത്. യുവതിയുടെ ഭർതൃപിതാവിനു ഒരാഴ്ച മുന്പ് രോഗം കണ്ടെത്തിയിരുന്നു. തുടർന്നു നടത്തിയ പരിശോധനയിലാണു യുവതിയ്ക്കും രോഗം സ്ഥിരീകരിച്ചത്. എന്നാൽ യുവതിയിൽ നിന്നാണു ഭർതൃപിതാവിനു രോഗം പിടിപെട്ടതെന്നും യുവതിയ്ക്കു പിന്നീടാണു പരിശോധനയിൽ രോഗം സ്ഥിരീകരിക്കാനായതെന്നുമാണ് ആരോഗ്യപ്രവർത്തകർ പറയുന്നത്. യുവതിയുടെ ഭർത്താവ്(37), ആറും മൂന്നും വയസുള്ള പെണ്കുട്ടികൾ, ഭർതൃമാതാവ് (67) എന്നിവർക്കാണ് വൈറസ് ബാധിച്ചത്. എട്ടു പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുമായി സന്പർക്കം പുലർത്തിയ എല്ലാവരും ആരോഗ്യ വകുപ്പിന്റെ നിർദേശപ്രകാരം ക്വാറന്ൈറനിലാണ്.…
Read Moreസുരക്ഷാ വിഭാഗത്തിനു വേണ്ടേ സുരക്ഷ? കോട്ടയം മെഡിക്കൽ കോളജിൽ യാതൊരുവിധ സുരക്ഷിതത്വവുമില്ലാതെ സുരക്ഷാ ജീവനക്കാർ
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാർക്ക് കോവിഡ് സുരക്ഷാ മാസ്ക് ലഭ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. മെഡിക്കൽ കോളജിൽ യാതൊരുവിധ സുരക്ഷിതത്വവുമില്ലാതെ ജോലി ചെയ്യുന്നതു സുരക്ഷാ വിഭാഗമാണ്. കോവിഡ് സംശയിച്ചോ രോഗ സ്ഥിരീകരണത്തിനുശേഷമോ രോഗി ആംബുലൻസിലെത്തിയാൽ ഇവരെ ബന്ധപ്പെട്ട കൊറോണ വാർഡിൽ എത്തിക്കുന്നതിനുള്ള ക്രമീകരണം ചെയ്യേണ്ടത് സുരക്ഷാ ഉദ്യോഗസ്ഥരാണ്. ഈ ഡ്യൂട്ടി ചെയ്യുന്നവർക്ക് സുരക്ഷിതത്വമുള്ള എൻ 95 മാസ്ക് നൽകാൻ ആരോഗ്യ വകുപ്പ് തയാറായിട്ടില്ല. സുരക്ഷാ ഉദ്യോഗസ്ഥരുടെ പരാതിയെതുടർന്ന് ഇന്നലെ 10 പേർക്ക് എൻ 95 മാസ്ക് ലഭിച്ചു. ഒരാൾക്ക് നാല് മാസ്ക് വീതം നൽകാനാണ് നിർദേശം. ആദ്യ ഉപയോഗത്തിനുശേഷം പേപ്പറിൽ പൊതിഞ്ഞ് സൂക്ഷിക്കുക, അഞ്ചാം ദിവസം ആദ്യം ഉപയോഗിച്ചത് വീണ്ടും ഉപയോഗിക്കുക. എൻ 95 മാസ്ക് പേപ്പറിൽ പൊതിഞ്ഞാൽ അണുവിമുക്തമാകുമെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. 80 പേർ ഡ്യൂട്ടി ചെയ്യുന്ന മെഡിക്കൽ കോളജിൽ 10…
Read Moreആഗ്രഹിക്കാത്ത തീരുമാനം എടുക്കേണ്ടിവന്നു; ധാരണ നടപ്പിലാക്കിയാൽ ജോസ് കെ. മാണിക്ക് തിരികെ വരാമെന്ന് ഉമ്മൻചാണ്ടി
കോട്ടയം: കേരള കോണ്ഗ്രസ് ജോസ് വിഭാഗം ധാരണ നടപ്പിലാക്കിയാൽ യുഡിഎഫിലേക്ക് മടങ്ങിവരാൻ കഴിയുമെന്ന് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോണ്ഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി. യുഡിഎഫിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന ഘട്ടമെത്തിയപ്പോഴാണ് ആഗ്രഹിക്കാത്ത തീരുമാനം എടുക്കേണ്ടിവന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയെ ചൊല്ലിയുള്ള തർക്കം മാത്രമാണ് പ്രശ്നം. പരിഹാരത്തിനായി യുഡിഎഫ് നേതൃത്വം കൂട്ടായി പരിശ്രമിച്ചു. എന്നാൽ ധാരണ നടപ്പിലാക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായപ്പോൾ തങ്ങളാരും ആഗ്രഹിക്കാത്ത തീരുമാനം എടുക്കേണ്ടിവന്നു. ധാരണ നടപ്പിലാക്കിയാൽ ചർച്ചകൾക്ക് സാധ്യതയുണ്ട്. കെ.എം മാണിയും കേരള കോണ്ഗ്രസും യുഡിഎഫിന്റെ അവിഭാജ്യഘടകമാണെന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേർത്തു.
Read Moreസാർ ടെറസിലാണ്..! വീട്ടിലിരുന്നാൽ നെറ്റ് കിട്ടില്ല, അധ്യാപകൻ ഓണ്ലൈൻ ക്ലാസെടുക്കുന്നത് ടെറസിലിരുന്ന്…
ബിജു ഇത്തിത്തറ കടുത്തുരുത്തി: ഫോണിൽ നെറ്റ് കിട്ടുന്നില്ല, അധ്യാപകൻ ഓണ്ലൈൻ ക്ലാസ്സെടുക്കുന്നത് വീടിന്റെ ടെറസിലിരുന്ന്. പിറവം ഹോളി കിംഗ്സ് പബ്ലിക് സ്കൂളിലെ അധ്യാപകൻ അരുണാശ്ശേരി പുത്തൻപുരയ്ക്കൽ ഷിനോമോൻ ജോസഫാണ് ക്ലാസെടുക്കാൻ കുടയും പിടിച്ചു വാർക്കപ്പുറത്ത് സ്ഥലം കണ്ടെത്തിയത്. ആറ് മുതൽ പത്ത് വരെ ക്ലാസ്സിലെ ഇംഗ്ലീഷ് അധ്യാപകനായ ഇദ്ദേഹത്തിന് നെറ്റ് വർക്ക് പ്രശ്നങ്ങളുള്ളതിനാൽ തടസങ്ങളില്ലാതെ ക്ലാസ്സെടുക്കാൻ കഴിയുന്നില്ല. വീടിനുള്ളിൽ ഒരു നെറ്റ് വർക്കിനും റേഞ്ച് കിട്ടില്ലെന്ന് ഇദേഹം പറയുന്നു. റേഞ്ച് അൽപമെങ്കിലും കിട്ടുന്നത് വീടിന്റെ മുകളിലാണ്. എന്നാൽ ഇതും ഇടയ്ക്കൊക്കെ കാട്ടാകും. ക്ലാസെടുക്കുന്ന സമയത്ത് പലപ്പോഴും മഴയായതിനാൽ ഒരു കയ്യിൽ കുടയും പിടിച്ചു വേണം ക്ലാസെടുക്കാനെന്നും ഇദേഹം പറയുന്നു. തടസങ്ങളില്ലാതെ ക്ലാസ് എടുക്കാൻ കഴിയാത്തതിനാൽ വിദ്യാർഥികൾ പരാതിപ്പെടാറുണ്ടെന്നും ഇദേഹം പറയുന്നു. അമ്മ ത്രേസ്യാമ്മയ്ക്കൊപ്പമാണ് ഷിനോമോൻ കഴിയുന്നത്.
Read More