കോട്ടയം ജില്ലയിൽ കോവിഡ് ബാധിച്ച് ചികിത്‌സയിലുള്ളത് 96 പേർ; കാത്തിരിക്കുന്നത് 818 സ്രവ സാംപിൾ ഫലങ്ങൾ

കോട്ടയം: കോട്ടയം ജില്ലയിൽ നിന്നു കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 96 ആയി. ഇന്നലെ ജില്ലയിൽ 13 പേർക്കു കോവിഡ് സ്ഥിരീകരിക്കുകയും നാലു പേർ രോഗമുക്തരാവുകയും ചെയ്്തു. ഇതുവരെ 65 പേർക്കാണ് കോവിഡ് ഭേദമായത്. പുതിയതായി രോഗം സ്ഥിരീകരിച്ചവരിൽ ആറു പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും ആറു പേർ വിദേശത്തുനിന്നും എത്തിയവരാണ്. മുംബൈയിൽനിന്നു വന്ന മകൾക്കും കുട്ടിക്കുമൊപ്പം ഹോം ക്വാറന്‍റൈനിൽ കഴിഞ്ഞിരുന്ന ഒരു ആശാ പ്രവർത്തകയ്ക്ക് സന്പർക്കം മുഖേന രോഗബാധയുണ്ടായി. രോഗം സ്ഥിരീകരിച്ച മറ്റുള്ളവരിൽ ആറുപേർ ക്വാറന്‍റൈൻ കേന്ദ്രങ്ങളിലും മൂന്നു പേർ വീട്ടിലും നിരീക്ഷണത്തിലായിരുന്നു. മൂന്നു പേർ രോഗലക്ഷണങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ജൂണ്‍ 12 ന് കുവൈറ്റിൽനിന്ന് എത്തി കോട്ടയം കളത്തിപ്പടിയിലെ ക്വാറന്‍റൈൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന വൈക്കം സ്വദേശി(50), ജൂണ്‍ 11ന് കുവൈറ്റിൽ നിന്നെത്തി കോട്ടയം കളത്തിപ്പടിയിലെ ക്വാറന്‍റൈൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന കൂട്ടിക്കൽ…

Read More

ഐപ്പിന്‍റെ പെരുവിരൽ ഞാനിങ്ങ് എടുക്കുവാ..! വാക്കുതർക്കത്തിനിടെ അയൽവാസിയുടെ പെരുവിരൽ വെട്ടാൻ ശ്രമിച്ചയാൾ പോലീസ് പിടിയിൽ

കോട്ടയം: വാക്കുതർക്കത്തെതുടർന്ന് അയൽവാസിയുടെ പെരുവിരൽ വെട്ടാൻ ശ്രമിച്ചയാളെ കോട്ടയം ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു. പയ്യപ്പാടി സ്വദേശിയായ തങ്കച്ചനാണ് പോലീസ് കസ്റ്റഡിയിലുള്ളത്. ഇയാളുടെ സമീപവാസിയായ ഐപ്പിന്‍റെ വലതു കയ്യിലെ പെരുവിരലാണ് വെട്ടാൻ ശ്രമിച്ചത്. ഇന്നലെ രാത്രിയിൽ കോട്ടയം പയ്യപ്പാടിയിലാണ് സംഭവം. അയൽവാസികളായ തങ്കച്ചനും ഐപ്പും തമ്മിൽ വാക്കു തർക്കമുണ്ടാവുകയായിരുന്നു. തുടർന്നുണ്ടായ ആക്രമണത്തിൽ തങ്കച്ചൻ വാക്കത്തിയെടുത്ത് ഐപ്പിന്‍റെ വിരൽവെട്ടാൻ ശ്രമിക്കുകയായിരുന്നുവെന്ന് കോട്ടയം ഈസ്റ്റ് പോലീസ് പറഞ്ഞു. തുടർന്നു സ്ഥലത്തെത്തിയ കോട്ടയം ഈസ്റ്റ് എസ്എച്ച്ഒ നിർമൽ ബോസിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ പിടികൂടുകയായിരുന്നു. ഐപ്പ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Read More

മുങ്ങിത്താഴാൻ അനുവദിച്ചില്ല; ഫോട്ടോയെടുത്തതിന് വീട്ടുകാര്‍ വഴക്കുപറഞ്ഞു; പെണ്‍കുട്ടികൾ വിഷം കഴിച്ച് ആറ്റിൽ ചാടി; രക്ഷകനായി ട്രാക്ടർ തൊഴിലാളി മുരളി

കോട്ടയം: മണിമലയാറ്റിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച പെണ്‍കുട്ടികളെ രക്ഷപെടുത്തി. മുണ്ടക്കയം വെള്ളനാടി വള്ളക്കടവ് പാലത്തിൽ നിന്നാണ് രണ്ടു പെണ്‍കുട്ടികൾ ആറ്റിൽ ചാടിയത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് സംഭവം. കോരുത്തോട് മടുക്ക സ്വദേശിനികളായ കൗമാരക്കാരികളാണ് ആറ്റിൽ ചാടിയത്. സംഭവം കണ്ട് സ്ഥലത്തെത്തിയ എസ്റ്റേറ്റിലെ ട്രാക്ടർ ഡ്രൈവറായ ചെറുവള്ളിയിൽ മുരളി കൈതത്തൊഴിലാളികളുടെയും പ്രദേശവാസികളുടെയും സഹായത്തോടെ കുട്ടികളെ രക്ഷപ്പെടുത്തുകയായിരുന്നു. തുടർന്ന് മുണ്ടക്കയം പോലീസെത്തി വിദ്യാർഥികളെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. ഫോണിൽ ഫോട്ടോയെടുത്തതിന് മാതാപിതാക്കൾ വഴക്കു പറഞ്ഞതിൽ മനംനൊന്താണ് പെണ്‍കുട്ടികൾ ജീവനൊടുക്കാൻ ശ്രമിച്ചതെന്നാണ് പ്രാഥമിക വിവരം. പാലത്തിൽ നിന്ന് ചാടുന്നതിനു മുന്പ് ഇരുവരും വിഷം കഴിച്ചിരുന്നതായി പോലീസ് പറഞ്ഞു.

Read More

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം ജോസഫ് വിഭാഗത്തിന്

കാഞ്ഞിരപ്പള്ളി: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റായി കേരള കോൺഗ്രസ്-ജോസഫ് വിഭാഗത്തിലെ മറിയാമ്മ ജോസഫിനെ തെരഞ്ഞെടുത്തു. യുഡിഎഫിലെ സോഫി ജോസഫ് രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ചോറ്റി ഡിവിഷൻ അംഗമാണ് മറിയാമ്മ. എൽഡിഎഫിലെ പി.ജി.വസന്തകുമാരിയെ പരാജയപ്പെടുത്തിയാണ് മറിയാമ്മ വിജയം നേടിയത്. മറിയാമ്മയ്ക്ക് 10 വോട്ടുകളും വസന്തകുമാരിക്ക് അഞ്ച് വോട്ടുകളും ലഭിച്ചു. ജോസ്-ജോസഫ് വിഭാഗങ്ങൾ തമ്മിൽ തർക്കം നിലവിലുണ്ടെങ്കിലും വോട്ടെടുപ്പിൽ ഇത് പ്രതിഫലിച്ചില്ല. കോൺഗ്രസിന് ഏഴും ജോസ് വിഭാഗത്തിന് രണ്ടും ജോസഫ് വിഭാഗത്തിന് ഒരംഗവുമാണ് നിലവിലുള്ളത്. എൽഡിഎഫിലെ അഞ്ച് അംഗങ്ങളിൽ നാലും സിപിഎമ്മിൽ നിന്നുള്ളവരാണ്. ഒരംഗം സിപിഐയിൽ നിന്നാണ്. യുഡിഎഫിലെ കരാര്‍ പ്രകാരമാണ് സോഫി ജോസഫ് മേയ് 29ന് രാജിവച്ചത്. 2019 നവംബര്‍ 20ന് സോഫി രാജിവയ്ക്കണമന്നും തുടര്‍ന്ന് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ മറിയാമ്മ ജോസഫിന് പ്രസിഡന്‍റ് സ്ഥാനം നല്‍കണമെന്നുമായിരുന്നു മുന്നണിയിലെ കരാര്‍. എന്നാല്‍ ജോസ്-ജോസഫ് വിഭാഗങ്ങൾ രണ്ടു തട്ടിലായതോടെ…

Read More

ഒടുവിൽ ശാപമോക്ഷം; നടപ്പാതയിലൂടെ ഇനി പേടിക്കാതെ നടക്കാം; പുല്ലുപിടിച്ചു കിടന്ന നടപ്പാത സഞ്ചാരയോഗ്യമാക്കി

ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി റോഡിൽ പുല്ലുപിടിച്ചു കിടന്ന നടപ്പാത സഞ്ചാരയോഗ്യമാക്കി. നടപ്പാത പുല്ലു പിടിച്ചു കിടക്കുന്നതിനാൽ കാൽനടയാത്രക്കാർക്കു ബുദ്ധിമുട്ടുന്നതായി കഴിഞ്ഞ ദിവസം രാഷ്ട്രദീപിക പ്രസിദ്ധീകരിച്ച വാർത്തയെത്തുടർന്നാണ് നടപടി. ഏകദേശം എട്ടു മാസം മുൻപ് പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് ടൈൽസ് പാകി നിർമിച്ച നടപ്പാതയാണ് പുല്ലു പിടിച്ച് കിടന്നിരുന്നത്. ഇതോടെയാണ് പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ നിർദേശപ്രകാരം കരാറുകാരന്‍റെ നേതൃത്വത്തിലുള്ള തൊഴിലാളികൾ എത്തിയാണ് നടപ്പാതയിലെ കാടുകൾ വെട്ടിത്തെളിച്ചത്. കൂടാതെ പ്ലാസ്റ്റിക് കവറുകൾ ഉൾപ്പെടെയുള്ള മാലിന്യങ്ങളും ഇവിടെ നിന്നു നീക്കം ചെയ്തു. കെഎസ്ഇബി ഉദ്യോഗസ്ഥർ ഇവിടെയിട്ടിരുന്ന കേബിളുകൾ ഉൾപ്പെടെയുള്ളവയും അധികൃതർ ഇന്നലെ എത്തി നീക്കം ചെയ്തു. ഇനി പേടി കൂടാതെ ആളുകൾക്കു നടപ്പാതയിലുടെ പോകാം.

Read More

പുന്നത്തുറയിൽ കാണാതായ വൈദികന്‍റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി; അന്വേഷണം നടത്തുമെന്ന് അയർക്കുന്നം പോലീസ്

കോട്ടയം: പള്ളിമേടയിൽ നിന്നു കാണാതായ വൈദികനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പുന്നത്തുറ സെന്‍റ് തോമസ് കത്തോലിക്ക ചർച്ച് (വെള്ളാപ്പള്ളി പള്ളി) വികാരി ഫാ. ജോർജ് എട്ടുപറയിലി(55)നെയാണ്് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നു രാവിലെ അയർക്കുന്നം പോലീസും ഫയർഫോഴ്സും ചേർന്നു നടത്തിയ തെരച്ചിലിലാണ് പള്ളിമുറ്റത്തു തന്നെയുള്ള കിണറ്റിൽ നിന്നു മൃതദേഹം കണ്ടെത്തിയത്. തുടർന്നു കിണറ്റിൽ നിന്നു പുറത്തെടുത്ത മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. സംഭവത്തിൽ ദുരൂഹതയുള്ളതിനാൽ വിശദമായി അന്വേഷണം നടത്തുമെന്ന് അയർക്കുന്നം പോലീസ് അറിയിച്ചു. ഇന്നലെ വൈകുന്നേരം മുതലാണ് ഫാ. ജോർജിനെ പള്ളിമേടയിൽ നിന്നു കാണായത്. ഇദ്ദേഹത്തിന്‍റെ മുറിയുടെ വാതിൽ ചാരിയിട്ട നിലയിലായിരുന്നു മൊബൈൽ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത മേശയിൽ തന്നെ വച്ചിരിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. പള്ളിയിലെ സിസിടിവി കാമറകൾ ഓഫ് ചെയ്ത നിലയിലുമാണ്. ഇതൊക്കെയാണ് ദുരൂഹത സംശയിക്കാൻ കാരണമെന്ന് പോലീസ്…

Read More

ശബരി വിമാനത്താവളം; കാറ്റിന്‍റെ വേഗം മുതൽ പഠനം; എയർ ഇന്ത്യ പൈലറ്റ് ക്യാപ്റ്റൻ ആൽബി തോമസ് കുന്നപ്പള്ളി പറയുന്നതിങ്ങനെ…

കോട്ടയം: ശബരി വിമാനത്താവളം ആദ്യഘട്ടം നടപടികൾ പൂർത്തിയാകേണ്ടതു കേന്ദ്രസർക്കാരിൽനിന്ന്. വ്യോമയാനം, പരിസ്ഥിതി, വനം മന്ത്രാലയങ്ങളുടെ ക്ലിയറൻസ് ലഭിക്കാൻ മാസങ്ങൾ നീണ്ട പരിശോധന വേണം – എയർ ഇന്ത്യ പൈലറ്റ് ക്യാപ്റ്റൻ ആൽബി തോമസ് കുന്നപ്പള്ളി ദീപികയോടു പറഞ്ഞു. ചെറുള്ളി എസ്റ്റേറ്റിൽ മാത്രമല്ല സമീപ പ്രദേശങ്ങളിലും പരിശോധനകൾ വേണ്ടിവരും. വിമാനത്താവളം നിർമിക്കാൻ വ്യോമയാന മന്ത്രാലയത്തിന്‍റെ അനുമതി ലഭിച്ച ശേഷമേ എല്ലാ ജോലികളും തുടങ്ങാനാവൂ. കാറ്റിന്‍റെ വേഗം മുതൽ ഭൂമിയുടെ നില, കുന്നുകൾ, സമീപത്തെ ഉയർന്ന കെട്ടിടങ്ങൾ, കാറ്റിന്‍റെ വേഗം, മഴയുടെ ശരാശരി അളവ് തുടങ്ങിയവ പരിസ്ഥിതി മന്ത്രാലയം പഠനവിഷയമാക്കും. ചെറുവിമാനങ്ങളും ഹെലികോപ്ടറുകളും പലതവണ പറത്തി കാറ്റിന്‍റെ വേഗവും ആകാശപാതയുടെ ദിക്കുകളും പരിശോധിക്കും. ഇതിനൊപ്പം നൂതന യന്ത്രങ്ങളും പ്രയോജനപ്പെടുത്തും. ഗോവ കൊങ്കണ്‍ മുതൽ പശ്ചിമഘട്ടത്തിൽ മഴക്കാലത്ത് ഉൾപ്പെടെ മേഘപാളികളുടെയും മഴയുടെയും കാറ്റിന്‍റെയും ചൂടിന്‍റെയും ലഭ്യത പൊതുവേയും കോട്ടയം, പത്തനംതിട്ട ജില്ലകളിലെ…

Read More

ഇത് ഇവിടെ സ്ഥിരം പരിപാടി! വല്ലകത്തെ നാട്ടുതോട്ടിൽ മാലിന്യം തള്ളൽ; പൊറുതിമുട്ടി നാട്ടുകാര്‍

വൈക്കം: വേന്പനാട്ടു കായലിനെയും കരിയാറിനെയും ബന്ധിപ്പിച്ചു വല്ലകത്തു കൂടി കടന്നു പോകുന്ന നാട്ടുതോട്ടിൽ കക്കൂസ് മാലിന്യം തള്ളുന്നതു പതിവാകുന്നു. രാത്രി കാലങ്ങളിൽ വല്ലകം പാലത്തിൽ ടാങ്കർ നിർത്തിയാണു തോട്ടിലേക്കു മാലിന്യ മൊഴുക്കുന്നത്. ഒഴുക്കിവിടുന്ന മാലിന്യം വാട്ടർ അഥോറിറ്റിയുടെ ജല വിതരണ പൈപ്പിനെയും പലപ്പോഴും മൂടുന്നു. മലിനീകരണം ശക്തമായതോടെ തോടിനിരുകരകളിലും താമസിക്കുന്ന നൂറുകണക്കിനു കുടുംബങ്ങളിലെ കുട്ടികളും വയോധികരുമടക്കം അസുഖബാധിതരാകുകയാണ്. തോട്ടിലെ രൂക്ഷമായ ദുർഗന്ധം മൂലം വീടുകളുടെ ജനാലകൾ പലരും തുറക്കാറില്ല. വൈക്കം നഗരസഭയുടെയും ഉദയനാപുരം പഞ്ചായത്തിന്‍റെയും പരിധിയിലൂടെ ഒഴുകുന്ന തോട്ടിൽ പായലും പോളയും മാലിന്യങ്ങളും തിങ്ങിയതോടെ തീരൊഴുക്കും നിലച്ചിരിക്കുകയാണ്. വലിയ കേവുവള്ളങ്ങൾ കടന്നു പോയിരുന്ന തോടിനു കുറുകെ തോടിന്‍റെ വീതി കുറച്ചു വല്ലകംപാലം തീർത്തതും നീരൊഴുക്കിനെ ദോഷകരമായി ബാധിച്ചു. ഇത്തിപ്പുഴ, മുറിഞ്ഞപുഴ ഭാഗങ്ങളിൽ എത്തുന്ന വിനോദ സഞ്ചാരികളെ നാടൻ വള്ളങ്ങളിൽ ഈ തോട്ടിലൂടെ കൊണ്ടുവന്നിരുന്നതും തോടു മലിനമായതോടെ നിലച്ചു.…

Read More

മാസ്കും സാനിറ്റൈസറും ഇഷ്ടംപോലെ! സുരക്ഷ മാനദണ്ഡങ്ങൾ പരിമിതം; മെഡിക്കൽ സ്റ്റോറുകൾ മുതൽ പെട്ടിക്കടകൾ വരെയുള്ള സ്ഥാപനങ്ങളിൽ മാസ്കുകൾ സുലഭം

തൊടുപുഴ: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ മാസ്കിനും സാനിറ്റൈസറിനും ആവശ്യക്കാരേറിയതോടെ ഇവയുടെ അനധികൃത വിൽപന നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമായി. മാസ്ക് ഇപ്പോൾ ജനങ്ങളുടെ അവശ്യവസ്തുവായി മാറിയതോടെ വ്യാപകമായ തോതിൽ മാസ്കുകൾ വിപണിയിൽ വിറ്റഴിക്കപ്പെടുന്നുണ്ട്. മെഡിക്കൽ സ്റ്റോറുകൾ മുതൽ പെട്ടിക്കടകൾ വരെയുള്ള സ്ഥാപനങ്ങളിൽ മാസ്കുകൾ വിറ്റഴിക്കപ്പെടുന്നുണ്ട്. എന്നാൽ യാതൊരു മാനദണ്ഡവും ഗുണനിലവാരവും സുരക്ഷാക്രമീകരണവുമില്ലാതെ തുറസായ സ്ഥലങ്ങളിൽ പോലുമാണ് മാസ്ക് വിൽപന നടക്കുന്നത്. സാനിറ്റൈസറുകളുടെ വിൽപന കാര്യത്തിൽ ഇപ്പോഴും അവ്യക്തതകൾ നിലനിൽക്കുകയാണ്. ഏതുരീതിയിലുള്ള സാനിറ്റൈസറാണ് പ്രയോജനകരമെന്നും ഇത് ഏതു സ്ഥാപനങ്ങളിൽ വിൽപന നടത്താമെന്നതിനെയും സംബന്ധിച്ചാണ് കൃത്യമായ സ്ഥിരീകരണം ഇല്ലാത്തത്. ഇതിനിടെ ഗുണമേൻമയില്ലാത്ത അനധികൃത സാനിറ്റൈസർ വിപണിയിൽ വിൽപന നടക്കുന്നതായും ആരോപണമുയർന്നിട്ടുണ്ട്. സാനിറ്റൈസർ ഇപ്പോൾ പല കടകളിലും സുലഭമായി ലഭിക്കുന്നുണ്ട്. എന്നാൽ ഡ്രഗ്സ് കണ്‍ട്രോൾ ബോർഡിന്‍റെ അംഗീകൃത ലൈസൻസുള്ള മെഡിക്കൽ സ്റ്റോറുകൾക്കും ഡെറ്റോൾ പോലെയുള്ള ഉത്പന്നങ്ങൾ വിൽക്കാൻ അനുമതിയുള്ള സൂപ്പർ മാർക്കറ്റുകൾക്കും മാത്രമാണ്…

Read More

വാക്കുതർക്കത്തിനൊടുവിൽ യുവാവിന്‍റെ ചെവി കടിച്ചുമുറിച്ചു; ചെവിയുടെ ഒരുഭാഗം അറ്റുപോയി

തൊടുപുഴ: വാക്കുതർക്കത്തിനൊടുവിൽ കൊറിയർ സർവീസ് ഉടമ യുവാവിന്‍റെ ചെവി കടിച്ചുമുറിച്ചതായി പരാതി. ചെവിയുടെ ഒരുഭാഗം അറ്റു പോയ നിലയിൽ പുതുപ്പരിയാരം ചാഴിപ്പാറയിൽ ബേസിലിനെ (30) കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. തൊടുപുഴ ടൗണ്‍ഹാൾ ഷോപ്പിംഗ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന അതുല്യ കൊറിയർ സർവീസ് ഉടമ വെങ്ങല്ലൂർ പാറയിൽ അനിൽ കുമാറിനെ (48) ചെവിക്കു പരിക്കേറ്റ നിലയിൽ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. കൊറിയർ സ്ഥാപനത്തിൽനിന്നുള്ള ഉരുപ്പടികൾ നേരത്തെ ബേസിൽ ഓടിച്ചിരുന്ന വാഹനത്തിലാണ് വിതരണത്തിനെത്തിച്ചിരുന്നത്. അനിൽകുമാർ ഇന്നലെ കൊറിയർ ഓഫീസിലേക്ക് വിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നെന്ന് ബേസിൽ പറഞ്ഞു. ഇടതു ചെവിയുടെ ഒരുഭാഗം അറ്റുപോയ നിലയിൽ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. സാന്പത്തിക പ്രശ്നത്തിന്‍റെ പേരിലാണ് തർക്കമുണ്ടായതെന്നാണ് അനിൽകുമാർ പറയുന്നത്. ഇതേസമയം അനിൽകുമാറിന്‍റെ ഭാര്യയും ഓഫീസിൽ ഉണ്ടായിരുന്നു. എന്നാൽ അനിൽകുമാറുമായി സാന്പത്തിക തർക്കമില്ലെന്നും തന്നെ…

Read More